വീണ്ടും തലയുടെ വിളയാട്ടം!!! ചെന്നൈയ്ക്ക് 176 റൺസ്

ഒരു ഘട്ടത്തിൽ 150 റൺസ് പോലും കടക്കില്ലെന്ന തോന്നിപ്പിച്ച ചെന്നൈയെ 176/6 എന്ന പൊരുതാവുന്ന സ്കോറിലെത്തിച്ച് എംഎസ് ധോണി. ഏഴാം വിക്കറ്റിൽ ജഡേജയെ കാഴ്ചക്കാരനായി ധോണി മിന്നി തിളങ്ങിയപ്പോള്‍ ചെന്നൈ 13 പന്തിൽ നിന്ന് 35 റൺസാണ് നേടിയത്. ഇതിൽ 28 റൺസാണ് ധോണി 9 പന്തിൽ നിന്ന് നേടിയത്. ജഡേജ 40 പന്തിൽ 57 റൺസുമായി പുറത്താകാതെ നിന്നു. 36 റൺസ് നേടി അജിങ്ക്യ രഹാനെയും 30 റൺസ് നേടിയ മോയിന്‍ അലിയുമാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

രണ്ടാം ഓവറിൽ രച്ചിന്‍ രവീന്ദ്രയെ നഷ്ടമായ ചെന്നൈയ്ക്ക് ക്യാപ്റ്റന്‍ റുതുരാജ് ഗായക്വാഡിനെ നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡിൽ 33 റൺസായിരുന്നു. മികച്ച ടച്ചിലാണെന്ന് തോന്നിപ്പിച്ച ഗായക്വാഡ് 13 പന്തിൽ 17 റൺസ് നേടിയാണ് പുറത്തായത്. അജിങ്ക്യ രഹാനെയ്ക്ക് കൂട്ടായി ബാറ്റിംഗ് ഓര്‍ഡറിൽ സ്ഥാനക്കയറ്റം ലഭിച്ച് എത്തിയ ജഡേജ നിലയുറപ്പിച്ച് കളിച്ചപ്പോള്‍ മൂന്നാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 35 റൺസാണ് നേടിയത്.

24 പന്തിൽ 36 റൺസ് നേടിയ രഹാനെയെ ക്രുണാൽ പാണ്ഡ്യ പുറത്താക്കിയപ്പോള്‍ അപകടകാരിയായ ശിവം ഡുബേയെ സ്റ്റോയിനിസ് മടക്കിയയച്ചു. സമീര്‍ റിസ്വിയെ ക്രുണാൽ പുറത്താക്കിയപ്പോള്‍ ചെന്നൈ 90/5 എന്ന നിലയിലേക്ക് വീണു.

ആറാം വിക്കറ്റിൽ ജഡേജ -മോയിന്‍ സഖ്യം നേടിയ 51 റൺസാണ് ടീമിനെ മാന്യമായ സ്കോറിലേക്ക് എത്തുവാനുള്ള അടിത്തറ പാകിയത്. ഒരു ഘട്ടത്തിൽ 150 പോലും കടക്കില്ലെന്ന് കരുതിയ സ്ഥിതിയിൽ നിന്ന് 33 പന്തിൽ 51 റൺസ് നേടിയാണ് ഈ കൂട്ടുകെട്ട് ചെന്നൈയെ മുന്നോട്ട് നയിച്ചത്.

രവി ബിഷ്ണോയിയെ ഹാട്രിക്ക് സിക്സുകള്‍ക്ക് പായിച്ച് മോയിന്‍ അലി പുറത്തായപ്പോളാണ് ഈ കൂട്ടുകെട്ട് തകര്‍ന്നത്. 20 പന്തിൽ 30 റൺസാണ് മോയിന്‍ അലി നേടിയത്. എംഎസ് ധോണി കളത്തിലെത്തിയപ്പോള്‍ ചെന്നൈയെ താരം മുന്നോട്ട് നയിക്കുകയായിരുന്നു. മൂന്ന് ഫോറും രണ്ട് സിക്സും അടക്കം ധോണി 9 പന്തിൽ 29 റൺസ് നേടിയപ്പോള്‍ ചെന്നൈ 6 വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണ് നേടിയത്.

 

മായങ്ക് യാദവ് പരിക്ക് മാറി എത്തി

ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ പേസ് ബൗളർ മായങ്ക് യാദവ് തിരികെയെത്തി. താരത്തിന്റെ പരിക്ക് മാറി. താരം ഇന്നലെ മുതൽ ടീമിനൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ട്. അടുത്ത മത്സരം മുതൽ എൽ എസ് ജി ടീമിൽ മായങ്ക് ഉണ്ടാകും. ഗുജറാത്തിന് എതിരായ മത്സരത്തിൽ മായങ്കിന് പരിക്കേറ്റതിനാൽ ഡിസിക്കും കെകെആറിനുമെതിരായ മത്സരങ്ങൾ താരത്തിന് നഷ്ടമായിരുന്നു.

മായങ്ക് പരിശീലനത്തിൽ തിരിച്ചെത്തുന്നതിൻ്റെ വീഡിയോ എൽഎസ്ജി പങ്കുവെച്ചു. മായങ്ക് ഇതുവരെ 3 മത്സരങ്ങളിൽ നിന്ന് 6 വിക്കറ്റ് നേടിയിട്ടുണ്ട്. ഏപ്രിൽ 19ന് സി എസ് കെയ്ക്ക് എതിരെ ആണ് ലഖ്നൗവിന്റെ അടുത്ത മത്സരം. ഈ സീസണിൽ 156.7 എന്ന സ്പീഡിൽ പന്തെറിഞ്ഞ് ഏവരെയും ഞെട്ടിക്കാൻ മായങ്കിനായിരുന്നു.

തുണയായി നിക്കി പി!!! ലക്നൗവിന് 161 റൺസ്

ഐപിഎലില്‍ ഇന്ന് സൂപ്പര്‍ സണ്ടേയിലെ ആദ്യ മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ലക്നൗ സൂപ്പര്‍ ജയന്റ്സ് റൺസ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയെങ്കിലും നിക്കോളസ് പൂരന്റെ ബാറ്റിംഗ് മികവിൽ 161/7 എന്ന സ്കോര്‍ നേടി. ആറാം വിക്കറ്റിൽ ക്രുണാൽ പാണ്ഡ്യയെ കാഴ്ചക്കാരനാക്കി നിക്കോളസ് പൂരന്‍ 24 പന്തിൽ നിന്ന് 44 റൺസ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയപ്പോള്‍ ഇതിൽ 7 റൺസായിരുന്നു ക്രുണാലിന്റെ സംഭാവന. 32 പന്തിൽ 45 റൺസ് നേടി നിക്കോളസ് പൂരനെ അവസാന ഓവറിലെ ആദ്യ പന്തിൽ മിച്ചൽ സ്റ്റാര്‍ക്ക് ആണ് പുറത്താക്കിയത്.

പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ ക്വിന്റൺ ഡി കോക്കിനെയും ദീപക് ഹൂഡയെയും നഷ്ടമായ ലക്നൗവിനെ പിന്നീട് കെഎൽ രാഹുല്‍ – ആയുഷ് ബദോനി കൂട്ടുകെട്ടാണ് മുന്നോട്ട് നയിച്ചത്. ഹൂഡയെ സ്റ്റാര്‍ക്കിന്റെ ബൗളിംഗിൽ തകര്‍പ്പനൊരു ക്യാച്ചിലൂടെ രമൺദീപ് സിംഗ് ആണ് പുറത്താക്കിയത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 49 റൺസാണ് ലക്നൗ നേടിയത്. പത്തോവര്‍ പിന്നിടുമ്പോള്‍ സ്കോര്‍ 72 റൺസിലേക്ക് ഈ കൂട്ടുകെട്ട് എത്തിച്ചു.

തൊട്ടടുത്ത ഓവറിൽ ആന്‍ഡ്രേ റസ്സലിനെ സിക്സറോടെ വരവേറ്റ കെഎൽ രാഹുല്‍ തൊട്ടടുത്ത പന്തിലും അത് ആവര്‍ത്തിക്കുവാന്‍ ശ്രമിച്ച് പുറത്തായി. 27 പന്തിൽ നിന്ന് 39 റൺസാണ് രാഹുല്‍ നേടിയത്. മൂന്നാം വിക്കറ്റിൽ ബദോനി – രാഹുല്‍ കൂട്ടുകെട്ട് 39 റൺസാണ് നേടിയത്. 5 പന്തിൽ 10 റൺസ് നേടിയ മാര്‍ക്കസ് സ്റ്റോയിനിസിനെ വരുൺ ചക്രവര്‍ത്തിയുടെ ബൗളിംഗിൽ ഫിൽ സാള്‍ട്ട് മികച്ചൊരു റിഫ്ലക്സ് ക്യാച്ചിലൂടെ പുറത്താക്കിയപ്പോള്‍ ലക്നൗ 95/4 എന്ന നിലയിലായിരുന്നു.

29 റൺസ് നേടിയ ആയുഷ് ബദോനിയെ നരൈന്‍ പുറത്താക്കിയപ്പോള്‍ 111/5 എന്ന നിലയിലായിരുന്നു ലക്നൗ. മെല്ലെ തുടങ്ങിയ നിക്കോളസ് പൂരന്‍ ബൗണ്ടറികള്‍ കണ്ടെത്തിയതോടെ ലക്നൗവിന് മെച്ചപ്പെട്ട സ്കോറിലേക്ക് എത്താമെന്ന പ്രതീക്ഷ സാധ്യമായി. വൈഭവ് അറോറ എറിഞ്ഞ 18ാം ഓവറിൽ രണ്ട് സിക്സുകള്‍ നേടിയ താരം റൺ റേറ്റ് ഉയര്‍ത്തി.

45 റൺസ് നേടിയ പൂരനെയും ഓവറിലെ അവസാന പന്തിൽ അര്‍ഷദ് ഖാനെയും പുറത്താക്കി മിച്ചൽ സ്റ്റാര്‍ക്ക് മത്സരത്തിൽ നിന്ന് മൂന്ന് വിക്കറ്റ് നേടി.

ലഖ്നൗ സൂപ്പർ ജയന്റ്സ് മോഹൻ ബഗാന്റെ ജേഴ്സി അണിയും

ലഖ്നൗ സൂപ്പർ ജയന്റ്സ് മോഹൻ ബഗാന്റെ ജേഴ്സി അണിയും. നാളെ ലക്നൗ സൂപ്പർ ജയന്റ്സ് കൊൽക്കത്ത നൈറ്റ് റഒഡേഃസിനെ നേരിടുമ്പോൾ അവർ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ മോഹൻ ബഗാൻ അണിയുന്ന ജേഴ്സിയിൽ നിന്ന് ഇൻസ്പെയ്ഡ് ആയിട്ടുള്ള ജേഴ്‌സി ആകും അണിയുക. ലഖ്നൗവിന്റെ പതിവ് ജെസിയിൽ ആയിരിക്കില്ല നാളെ അവർ കളത്തിൽ ഇറങ്ങുക.

ലക്നൗ സൂപ്പർ ജയന്റ്സിന്റെയും മോഹൻ ബഗാന്റെയും ഉടമകൾ ഒരേ ആൾക്കാരാണ്. അതാണ് ലക്നൗ മോഹൻ ബഗാനിൽ നിന്ന് സ്വാധീനം കൊണ്ടുള്ള ജെയ്സി അണിയുന്നത്. കഴിഞ്ഞ സീസണിലും ലക്നൗ സൂപ്പർ ജയന്റ്സ് സമാനമായ രീതിയിൽ മോഹൻ ബഗാന്റെ ജേഴ്സിക്ക് സാമ്യമുള്ള ജേഴ്സി അണിഞ്ഞിരുന്നു. അഞ്ചു മത്സരങ്ങളിൽ നിന്ന് ആറു പോയിന്റ് ഉള്ള ലക്നൗ സൂപ്പർ ജയന്റ്സ് ഇപ്പോൾ ലീഗൽ നാലാം സ്ഥാനത്ത് നിൽക്കുകയാണ്.

നാളെ മോഹൻ ബഗാന്റെ ഹോം കൂടിയായ കൊൽക്കത്തയിൽ വെച്ചാണ് മത്സരം നടക്കുന്നത്. നാളെ വൈകിട്ട് 3.30ന് ആകും മത്സരം ആരംഭിക്കുക.

പേസുമായി വിറപ്പിച്ച മായങ്ക് യാദവിന് പരിക്ക്!!

ഈ ഐ പി എല്ല ലേസുമായി ബാറ്റർമാരെ വിറപ്പിച്ച മായങ്ക് യാദവിന് പരിക്ക്. ഇന്നലെ ഗുജറാത്തിന് ഒരു ഓവർ മാത്രം എറിഞ്ഞ് ലഖ്‌നൗവിൻ്റെ താരം കളം വിടുക ആയിരുന്നു‌. പേസർ എറിഞ്ഞ് ഓവറിലും താരം സ്ട്രഗിൾ ചെയ്തിരുന്നു. വ്ഹെറിയ പരിക്കേറ്റ താരം അടുത്ത മത്സരത്തിൽ പുറത്തിരിക്കും എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ലഖ്നൗവിനെ ജയിപ്പിച്ച് പ്ലയർ ഓഫ് ദി മാച്ച് ആകാൻ മായങ്കിനായിരുന്നു‌.

ഇന്നലെ ഗുജറാത്തിന് എതിരെ എറിഞ്ഞ് ഒരു ഓവറിൽ 13 റൺസ് താരം വഴങ്ങി. തന്റെ പതിവ് വേഗതയിൽ പന്തെറിയാൻ പരിക്ക് കാരണം താരത്തിനായില്ല. ഇന്നലെ പേസറുടെ ഏറ്റവും വേഗമേറിയ പന്ത് 140.9 KMPH ആയിരുന്നു‌. ആദ്യ രണ്ട് മത്സരങ്ങളിൽ ഏറ്റവും വേഗത കുറഞ്ഞ പംതായിരുന്നു 140 സ്പീഡിൽ വന്നത്. 157 KMPH എറിഞ്ഞ് റെക്കോർഡ് കുറിച്ച താരമാണ് മായങ്ക്.

താരത്തിന്റെ ഫിറ്റ്നസിനെ കുറിച്ച് ലഖ്നൗ ഇതുവരെ അപ്ഡേറ്റ് ഒന്നും തന്നിട്ടില്ല.

ലഖ്നൗവിന്റെ മാരക ബൗളിംഗ്!! ഗുജറാത്ത് തകർന്നടിഞ്ഞു

ഇന്ന് ഇന്ത്യൻ പ്രീമിയർ ലീഗൽ നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ സൂപ്പർ ജയന്റ്സ് പരാജയപ്പെടുത്തി. ലഖ്നൗ ഉയർത്തിയ 164 എന്ന വിജയലക്ഷം പിന്തുടർന്ന് ഗുജറാത്ത് ടൈറ്റൻസിന് ബാറ്റിംഗ് തകർച്ച ഉണ്ടാവുകയായിരുന്നു. അവർക്ക് ആകെ 130 റൺസ് മാത്രമേ എടുക്കാൻ ഉള്ളൂ.

മികച്ച ബോളിംഗ് കാഴ്ചവെച്ച കൃണാൽ പാണ്ടിയെയും യാഷ് താക്കൂറുമാണ് ലഖ്നൗവിന് വിജയം നൽകിയത്‌. യാഷ് താക്കൂർ 5 വിക്കറ്റും ക്രുണാൽ 3 വിക്കറ്റും വീഴ്ത്തി. 5 ഓവറിൽ 54-0 എന്ന നിലയിൽ നിന്നാണ് ഗുജറാത്ത് തകർന്നത്. ക്രുണാൽ പാണ്ഡ്യ 4 ഓവറിൽ 11 റൺസ് മാത്രമാണ് വിട്ടു നൽകിയാണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്.

യാഷ് താക്കൂർ 30 റൺ വഴങ്ങിയും 5 വിക്കറ്റ് നേടി. രവി ബിഷ്ണോയിയും നവീനുൽ ഹഖുൻ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ലക്നൗ സൂപ്പർ ജയന്റ്സ് 20 ഓവറിൽ 163-5 റൺസ് ആണ് എടുത്തത്. മാർക്കസ് സ്റ്റോയിനസിന്റെ മികച്ച അർദ്ധ സെഞ്ച്വറി ആണ് ലക്നൗവിന് മാന്യമായ സ്കോർ നൽകിയത്. അവസാനം നിക്കോളസ് പൂരൻ കൂടെ ആഞ്ഞടിച്ചത് കൊണ്ട് അവർക്ക് പൊരുതാവുന്ന സ്കോർ ആയി.

ഇന്ന് ലഖ്നൗവിന് അത്ര നല്ല തുടക്കമായിരുന്നില്ല ലഭിച്ചത്. അവരുടെ ഓപ്പണറായ ഡി കോക്ക് വെറും 6 റൺസ് എടുത്ത് പുറത്തായി‌. പിന്നാലെ വന്ന പടിക്കൽ 7 റൺസ് എടുത്തും പുറത്തായി. ഇത് അവരുടെ സ്കോറിംഗിനെ തുടക്കത്തിൽ തന്നെ ബാധിച്ചു. പിന്നീട് രാഹുലും സ്റ്റോറിസും ചേർന്നാണ് ലഖ്നൗവിനെ മുന്നോട്ടു നയിച്ചത്. പക്ഷേ ഇരുവർക്കും റൺറേറ്റ് അത്ര ഉയർത്താനായില്ല. രാഹുൽ 31 പന്തിൽ നിന്ന് 33 റൺസ് ആണ് എടുത്തത്. സ്റ്റോയിനിസ് 43 പന്തിൽ നിന്ന് 58ഉം എടുത്തു‌

അവസാനം പൂരൻ 22 പന്തിൽ 32 റൺസും, ബദോനി 11 പന്തിൽ 2 റൺസും എടുത്തു. പൂരൻ 3 സിക്സ് അടിച്ചു.

ഗുജറാത്തിന് എതിരെ 164 റൺസ് വിജയലക്ഷ്യമായി ഉയർത്തി ലഖ്നൗ

ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെ നേരിടുന്ന ലക്നൗ സൂപ്പർ ജയന്റ്സ് ഇന്ന് ആദ്യം ബാറ്റ് ചെയ്ത് 20 ഓവറിൽ 163-5 റൺസ് എടുത്തു. മാർക്കസ് സ്റ്റോയിനസിന്റെ മികച്ച അർദ്ധ സെഞ്ച്വറി ആണ് ലക്നൗവിന് മാന്യമായ സ്കോർ നൽകിയത്. അവസാനം നിക്കോളസ് പൂരൻ കൂടെ ആഞ്ഞടിച്ചത് കൊണ്ട് അവർക്ക് പൊരുതാവുന്ന സ്കോർ ആയി.

ഇന്ന് ലഖ്നൗവിന് അത്ര നല്ല തുടക്കമായിരുന്നില്ല ലഭിച്ചത്. അവരുടെ ഓപ്പണറായ ഡി കോക്ക് വെറും 6 റൺസ് എടുത്ത് പുറത്തായി‌. പിന്നാലെ വന്ന പടിക്കൽ 7 റൺസ് എടുത്തും പുറത്തായി. ഇത് അവരുടെ സ്കോറിംഗിനെ തുടക്കത്തിൽ തന്നെ ബാധിച്ചു. പിന്നീട് രാഹുലും സ്റ്റോറിസും ചേർന്നാണ് ലഖ്നൗവിനെ മുന്നോട്ടു നയിച്ചത്. പക്ഷേ ഇരുവർക്കും റൺറേറ്റ് അത്ര ഉയർത്താനായില്ല. രാഹുൽ 31 പന്തിൽ നിന്ന് 33 റൺസ് ആണ് എടുത്തത്. സ്റ്റോയിനിസ് 43 പന്തിൽ നിന്ന് 58ഉം എടുത്തു‌

അവസാനം പൂരൻ 22 പന്തിൽ 32 റൺസും, ബദോനി 11 പന്തിൽ 2 റൺസും എടുത്തു. പൂരൻ 3 സിക്സ് അടിച്ചു.

ശിവം മാവി ഈ IPL സീസണിൽ കളിക്കില്ല

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2024 സീസണിൽ പേസർ ശിവം മാവി കളിക്കില്ല. പരിക്ക് കാരണം താരം ഈ സീസണിൽ കളിക്കില്ല എന്ന് ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് ബുധനാഴ്ച സ്ഥിരീകരിച്ചു. സീസൺ ആരംഭിക്കുന്നതിന് മുമ്പ് ലഖ്‌നൗ ആസ്ഥാനമായുള്ള ഫ്രാഞ്ചൈസിയുടെ പ്രീ-സീസൺ ക്യാമ്പിൻ്റെ ഭാഗമായിരുന്നു മാവി. പ്രീസീസണ് ഇടയിലാണ് പരിക്കേറ്റത്‌.

“ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിൻ്റെ ശിവം മാവിയെ നിർഭാഗ്യവശാൽ IPL 2024-ൻ്റെ ബാക്കിയുള്ള മത്സരങ്ങളിൽ പരിക്കുമൂലം നഷ്ടമാകും.” LSG പ്രസ്താവിച്ചു.

വരും ദിവസങ്ങളിൽ വലംകൈയൻ ഫാസ്റ്റ് ബൗളറുടെ പരിക്കിൽ നിന്ന് മാറാനുള്ള പരിശ്രമത്തിൽ ആകും എന്നും ക്ലബ് ഇതിനെ പൂർണ്ണമായും പിന്തുണയ്ക്കും എന്നും എൽ എസ് ജി അറിയിച്ചു.

മായങ്കിന്റെ തീയുണ്ടകൾ!! ലഖ്നൗവിന്റെ പേസിന് മുന്നിൽ RCB വീണു!!

RCB-യെ ബെംഗളൂരുവിൽ വന്ന് തോൽപ്പിച്ച് ലഖ്നൗ സൂപ്പർ ജയന്റ്സ്. ഇന്ന് 182 ർന്ന വിജയ ലക്ഷ്യം പിന്തുടർന്ന ആർ സി ബി ലഖ്നൗവിന്റെ ബൗളിംഗിന് മുന്നിൽ തകർന്നു. അവർ 153 റണ്ണിന് ഓളൗട്ട് ആയി. ലഖ്നൗ 28 റൺസിന്റെ വിജയവും നേടി. യുവ പേസർ മായങ്ക് യാദവിന്റെ ബൗളിംഗ് വിജയത്തിൽ നിർണായകമായി.

ഇന്ന് ഓപ്പണർമാരായ വിരാട് കോഹ്ലി 22 റൺസ് എടുത്തും ഫാഫ് ഡുപ്ലസിസ് 19 റൺസും എടുത്താണ് പുറത്തായത്. കോഹ്ലി സിദ്ദാർത്തിന്റെ പന്തിൽ പുറത്തായപ്പോൾ ഫാഫ് റണ്ണൗട്ട് ആവുക ആയിരുന്നു.

പിന്നാലെ വന്ന മാക്സ്വെല്ലിനെ ഡക്കിലും പിന്നാലെ 9 റൺ എടുത്ത ഗ്രീനിനെയും മായങ്ക് പുറത്താക്കി. ഇതിനു ശേഷം പടിദാർ ആർ സി ബിക്കായി പൊരുതി. 20 പന്തിൽ 29 റൺസ് എടുത്ത പടിദാറിനെയും മായങ്ക് പുറത്താക്കി‌. മായങ്ക് യാദവ് 4 ഓവറിൽ ആകെ 14 റൺസ് മാത്രം നൽകി 3 വിക്കറ്റ് ഇന്ന് വീഴ്ത്തി.

അവസാന 4 ഓവറിൽ ആർ സി ബിക്ക് ജയിക്കാൻ 59 റൺസ് വേണമായിരുന്നു. 13 പന്തിൽ 33 റൺസ് എടുത്ത ലോംറോർ ആർ സി ബിക്ക് പ്രതീക്ഷ നൽകി എങ്കിലും വിജയത്തിലേക്ക് അവർ എത്തിയില്ല.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ലക്നൗ സൂപ്പര്‍ ജയന്റ്സിന് 181 റൺസ് ആണ് എടുത്തത്. ക്വിന്റൺ ഡി കോക്ക് നടത്തിയ പോരാട്ടമാണ് ലക്നൗ നിരയിലെ ശ്രദ്ധേയമായ പ്രകടനം. കെഎൽ രാഹുലും മാര്‍ക്കസ് സ്റ്റോയിനിസും മികച്ച രീതിയിൽ തുടങ്ങിയെങ്കിലും വലിയ സ്കോറിലേക്ക് ഇരുവര്‍ക്കും തങ്ങളുടെ ഇന്നിംഗ്സ് കൊണ്ടു പോകാനാകാതെ പോയത് ലക്നൗ പ്രതീക്ഷകള്‍ക്ക് മങ്ങലേല്പിച്ചു. അവസാന രണ്ടോവറിൽ നിന്ന് അഞ്ച് സിക്സ് നേടി നിക്കോളസ് പൂരനാണ് ലക്നൗവിനെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്.

ഡി കോക്ക് – കെഎൽ രാഹുല്‍ കൂട്ടുകെട്ട് 53 റൺസാണ് 5.3 ഓവറിൽ നേടിയത്. 14 പന്തിൽ 20 റൺസാണ് രാഹുല്‍ നേടിയത്. 20 റൺസ് കൂടി നേടുന്നതിനിടെ ദേവ്ദത്ത് പടിക്കലിന്റെ വിക്കറ്റും ലക്നൗവിന് നഷ്ടമായി.

തന്റെ വ്യക്തിഗത സ്കോര്‍ 32ൽ നിൽക്കെ ഗ്ലെന്‍ മാക്സ്വെൽ നൽകിയ ജീവന്‍ദാനം ഡി കോക്ക് വേണ്ട വിധത്തിൽ ഉപയോഗിക്കുന്നതാണ് പിന്നീട് കണ്ടത്. 36 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച ക്വിന്റൺ ഡി കോക്ക് ഈ നേട്ടത്തിന് ശേഷം ഗിയറുകള്‍ മാറ്റി കൂടുതൽ അപകടകാരിയാകുന്നതാണ് കണ്ടത്.

മയാംഗ് ഡാഗറിനെ ഒരു ഫോറും ഒരു സിക്സും പറത്തിയ ഡി കോക്ക് കാമറൺ ഗ്രീനിനെ തൊട്ടടുത്ത ഓവറിൽ സിക്സര്‍ പറത്തി. അതേ ഓവറിൽ സ്റ്റോയിനിസ് ഒരു സിക്സ് നേടിയപ്പോള്‍ ബൗണ്ടറി നേടി ഡി കോക്ക് ഓവര്‍ അവസാനിപ്പിച്ചു. ഗ്രീന്‍ എറിഞ്ഞ ഓവറിൽ നിന്ന് 19 റൺസാണ് ലക്നൗ നേടിയത്.

മയാംഗ് ഡാഗറിനെ ഒരു ഫോറും ഒരു സിക്സും പറത്തിയ ഡി കോക്ക് കാമറൺ ഗ്രീനിനെ തൊട്ടടുത്ത ഓവറിൽ സിക്സര്‍ പറത്തി. അതേ ഓവറിൽ സ്റ്റോയിനിസ് ഒരു സിക്സ് നേടിയപ്പോള്‍ ബൗണ്ടറി നേടി ഡി കോക്ക് ഓവര്‍ അവസാനിപ്പിച്ചു. ഗ്രീന്‍ എറിഞ്ഞ ഓവറിൽ നിന്ന് 19 റൺസാണ് ലക്നൗ നേടിയത്.

മാക്സ്വെല്ലിനെ അടുത്ത ഓവറിൽ സിക്സര്‍ പറത്തി സ്റ്റോയിനിസ് വരവേറ്റപ്പോള്‍ അതേ ഓവറിൽ സ്റ്റോയിനിസിനെ വീഴ്ത്തി താരം പകരം വീട്ടി. 30 പന്തിൽ 56 റൺസ് നേടി ഈ കൂട്ടുകെട്ടിൽ 15 പന്തിൽ 24 റൺസായിരുന്നു സ്റ്റോയിനിസിന്റെ സംഭാവന.

ഡി കോക്ക് 56 പന്തിൽ 81 റൺസ് നേടി പുറത്തായപ്പോള്‍ റീസ് ടോപ്ലിയ്ക്കായിരുന്നു വിക്കറ്റ്. 19ാം ഓവറിൽ റീസ് ടോപ്ലിയെ ഹാട്രിക്ക് സിക്സറുകള്‍ക്ക് പായിച്ച് നിക്കോളസ് പൂരന്‍ ലക്നൗ ഇന്നിംഗ്സിന് വേഗത നൽകുകയായിരുന്നു.അവസാന ഓവറിൽ രണ്ട് സിക്സ കൂടി നേടി നിക്കോളസ് പൂരന്‍ ലക്നൗവിനെ 181/5 എന്ന സ്കോറിലേക്ക് എത്തിച്ചു. 21 പന്തിൽ 40 റൺസായിരുന്നു നിക്കോളസ് പൂരന്‍ നേടിയത്.

ടോപ് ഓര്‍ഡറിൽ ഡി കോക്കിന്റെ ഒറ്റയാള്‍ പോരാട്ടം, അവസാന രണ്ടോവറിൽ നിന്ന് അഞ്ച് സിക്സുകളുമായി പൂരന്‍

ആര്‍സിബിയ്ക്കെതിരെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ലക്നൗ സൂപ്പര്‍ ജയന്റ്സിന് 181 റൺസ്. ക്വിന്റൺ ഡി കോക്ക് നടത്തിയ ഒറ്റയാള്‍ പോരാട്ടം മാത്രമാണ് ലക്നൗ നിരയിലെ ശ്രദ്ധേയമായ പ്രകടനം. കെഎൽ രാഹുലും മാര്‍ക്കസ് സ്റ്റോയിനിസും മികച്ച രീതിയിൽ തുടങ്ങിയെങ്കിലും വലിയ സ്കോറിലേക്ക് ഇരുവര്‍ക്കും തങ്ങളുടെ ഇന്നിംഗ്സ് കൊണ്ടു പോകാനാകാതെ പോയത് ലക്നൗ പ്രതീക്ഷകള്‍ക്ക് മങ്ങലേല്പിച്ചു. അവസാന രണ്ടോവറിൽ നിന്ന് അഞ്ച് സിക്സ് നേടി നിക്കോളസ് പൂരനാണ് ലക്നൗവിനെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്.

ഡി കോക്ക് – കെഎൽ രാഹുല്‍ കൂട്ടുകെട്ട് 53 റൺസാണ് 5.3 ഓവറിൽ നേടിയത്. 14 പന്തിൽ 20 റൺസാണ് രാഹുല്‍ നേടിയത്. 20 റൺസ് കൂടി നേടുന്നതിനിടെ ദേവ്ദത്ത് പടിക്കലിന്റെ വിക്കറ്റും ലക്നൗവിന് നഷ്ടമായി.

തന്റെ വ്യക്തിഗത സ്കോര്‍ 32ൽ നിൽക്കെ ഗ്ലെന്‍ മാക്സ്വെൽ നൽകിയ ജീവന്‍ദാനം ഡി കോക്ക് വേണ്ട വിധത്തിൽ ഉപയോഗിക്കുന്നതാണ് പിന്നീട് കണ്ടത്. 36 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച ക്വിന്റൺ ഡി കോക്ക് ഈ നേട്ടത്തിന് ശേഷം ഗിയറുകള്‍ മാറ്റി കൂടുതൽ അപകടകാരിയാകുന്നതാണ് കണ്ടത്.

മയാംഗ് ഡാഗറിനെ ഒരു ഫോറും ഒരു സിക്സും പറത്തിയ ഡി കോക്ക് കാമറൺ ഗ്രീനിനെ തൊട്ടടുത്ത ഓവറിൽ സിക്സര്‍ പറത്തി. അതേ ഓവറിൽ സ്റ്റോയിനിസ് ഒരു സിക്സ് നേടിയപ്പോള്‍ ബൗണ്ടറി നേടി ഡി കോക്ക് ഓവര്‍ അവസാനിപ്പിച്ചു. ഗ്രീന്‍ എറിഞ്ഞ ഓവറിൽ നിന്ന് 19 റൺസാണ് ലക്നൗ നേടിയത്.

മയാംഗ് ഡാഗറിനെ ഒരു ഫോറും ഒരു സിക്സും പറത്തിയ ഡി കോക്ക് കാമറൺ ഗ്രീനിനെ തൊട്ടടുത്ത ഓവറിൽ സിക്സര്‍ പറത്തി. അതേ ഓവറിൽ സ്റ്റോയിനിസ് ഒരു സിക്സ് നേടിയപ്പോള്‍ ബൗണ്ടറി നേടി ഡി കോക്ക് ഓവര്‍ അവസാനിപ്പിച്ചു. ഗ്രീന്‍ എറിഞ്ഞ ഓവറിൽ നിന്ന് 19 റൺസാണ് ലക്നൗ നേടിയത്.

മാക്സ്വെല്ലിനെ അടുത്ത ഓവറിൽ സിക്സര്‍ പറത്തി സ്റ്റോയിനിസ് വരവേറ്റപ്പോള്‍ അതേ ഓവറിൽ സ്റ്റോയിനിസിനെ വീഴ്ത്തി താരം പകരം വീട്ടി. 30 പന്തിൽ 56 റൺസ് നേടി ഈ കൂട്ടുകെട്ടിൽ 15 പന്തിൽ 24 റൺസായിരുന്നു സ്റ്റോയിനിസിന്റെ സംഭാവന.

ഡി കോക്ക് 56 പന്തിൽ 81 റൺസ് നേടി പുറത്തായപ്പോള്‍ റീസ് ടോപ്ലിയ്ക്കായിരുന്നു വിക്കറ്റ്. 19ാം ഓവറിൽ റീസ് ടോപ്ലിയെ ഹാട്രിക്ക് സിക്സറുകള്‍ക്ക് പായിച്ച് നിക്കോളസ് പൂരന്‍ ലക്നൗ ഇന്നിംഗ്സിന് വേഗത നൽകുകയായിരുന്നു.അവസാന ഓവറിൽ രണ്ട് സിക്സ കൂടി നേടി നിക്കോളസ് പൂരന്‍ ലക്നൗവിനെ 181/5 എന്ന സ്കോറിലേക്ക് എത്തിച്ചു. 21 പന്തിൽ 40 റൺസായിരുന്നു നിക്കോളസ് പൂരന്‍ നേടിയത്.

കെ എൽ രാഹുൽ ഇന്ന് കളിക്കുന്നത് സംശയം

ഇന്ന് ഇന്ത്യൻ പ്രീമിയർ ലീഗിൽ നടക്കുന്ന മത്സരത്തിൽ ആർസിബിയെ നേരിടുന്ന ലക്നൗ സൂപ്പർ ജയന്റ്സിന് തിരിച്ചടി. അവരുടെ ക്യാപ്റ്റനായ കെ എൽ രാഹുൽ ഇന്ന് കളിക്കാൻ സാധ്യതയില്ല. രാഹുലിന് കഴിഞ്ഞ മത്സരത്തിനിടെ വീണ്ടും വേദന അനുഭവപ്പെട്ടിരുന്നു. അതുകൊണ്ട് താരം ഇന്ന് കളിയിൽ നിന്നും മാറി നിൽക്കും എന്നാണ് ഇപ്പോൾ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ രാഹുൽ ബാറ്റ് ചെയ്തിരുന്നുവെങ്കിലും രണ്ടാം ഇന്നിങ്സിക് സബ്സ്റ്റിറ്റ്യൂട്ട് ആയി പുറത്തുപോയിരുന്നു. അതിനുശേഷം പൂരനായിരുന്നു ലഖ്നൗവിനെ നയിച്ചത്. ദീർഘകാലമായി പരിക്കിനാൽ കഷ്ടപ്പെടുന്ന രാഹുൽ ഐപിഎല്ലിലൂടെ ആണ് പരിക്കുമാറി തിരികെ വന്നത്‌. ഐപിഎല്ലിൽ വിക്കറ്റ് കീപ്പ് ചെയ്യരുത് എന്ന് എൻ സി എയുടെ നിർദ്ദേശം രാഹുലിന് ഉണ്ടായിരുന്നു എങ്കിലും രാഹുൽ രാജസ്ഥാൻ റോയൽസിനെതിരെ കീപ്പ് ചെയ്തിരുന്നു.

ഇത് താരത്തിന് വീണ്ടും പരിക്കേൽക്കാൻ കാരണമായി എന്നാണ് റിപ്പോർട്ടുകൾ. പരിക്ക് എത്രകാലം രാഹുലിനെ പുറത്തിരുത്തുമെന്ന് വ്യക്തമല്ല‌ രാഹുൽ കളിച്ചില്ല എങ്കിൽ അത് സൂപ്പർ ജയന്റ്സിന് വലിയ തിരിച്ചടിയാകും

തീ തുപ്പുന്ന വേഗത, മായങ്ക് യാദവിന്റെ ഐപിഎൽ അരങ്ങേറ്റം പവറായി

ഇന്ന് ലക്നൗ സൂപ്പർ ജയന്റ്സിനായി അരങ്ങേറ്റം കുറിച്ച് 21കാരനായ പേസർ മായങ്ക് യാദവ് ഏവരെയും ഞെട്ടിച്ചു. ഇന്ത്യൻ ക്രിക്കറ്റിന് അപൂർവമായി ലഭിക്കുന്ന പേസ് ആണ് മായങ്ക് യാദവിൽ ഇന്ന് കണ്ടത്. ഇന്ന് 150 മുകളിൽ സ്ഥിരമായി പന്തറിഞ്ഞുകൊണ്ട് ബാറ്റർമാരെ വിറപ്പിക്കാൻ മായങ്കിനായി. ഈ ഐപിഎല്ലിലെ ഏറ്റവും വേഗതയാർന്ന പന്തും ഇന്ന് മായങ്കിന്റെ സ്പെല്ലിൽ പിറന്നു.

വിജയത്തിൽ നിർണായക പങ്കുവഹിച്ച മായങ്ക് നാൽ ഓവറിൽ 27 റൺസ് മാത്രം വഴങ്ങി 3 വലിയ വിക്കറ്റുകൾ വീഴ്ത്തി. ബയർസ്റ്റോ, പ്രബ്ശിമ്രൻ പിന്നെ ജിതേഷ് ശർമ്മ എന്നീ മൂന്നുപേരും ആണ് മായങ്കിന്റെ പന്തിൽ ഇന്ന് പുറത്തായത്. 155.80 കിലോമീറ്റർ ആയിരുന്നു മായങ്ക് ഇന്ന് എറിഞ്ഞ ഏറ്റവും വേഗതയാർന്ന ബോൾ‌. ഇത് ഈ സീസൺ ഐ പി എല്ലിൽ ഇതുവരെയുള്ള ഏറ്റവും വേഗതയാർന്ന പന്ത് കൂടിയാണ്.

155നു മുകളിൽ സ്പീഡിൽ ഇതിനുമുമ്പ് ഐപിഎല്ലിൽ ഒരു ഇന്ത്യക്കാരൻ മാത്രമെ ബൗൾ എറിഞ്ഞിട്ടുണ്ടായിരുന്നുള്ളൂ. അത് ഉമ്രാൻ മാലിക് ആയിരുന്നു. ഇന്ന് മായങ്കിന്റെ നാലോവറിൽ 8 പന്തുകൾ 150നു മുകളിൽ വേഗതയിലായിരുന്നു വന്നത്. ഒരു പന്ത് പോലും 140ന് പിറകിലേക്ക് ആയതുമില്ല. അത്രയ്ക്ക് പേസിന് പ്രാധാന്യം നൽകിയാണ് മായങ്ക് പഞെറിയുന്നത്. 21കാരനെ വെറും 20 ലക്ഷം രൂപക്ക് ആയിരുന്നു ലക്നൗ കഴിഞ്ഞ ഓപ്ഷനിൽ സ്വന്തമാക്കിയത്.

Exit mobile version