പൊരുതി നോക്കി ലിറ്റണ്‍ ദാസ്, ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ നോക്കുകുത്തികളായി മറ്റു താരങ്ങള്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ലിറ്റണ്‍ ദാസിന്റെ ഒറ്റയാള്‍ പ്രകടനത്തിനു ശേഷം ഇന്ത്യയ്ക്കെതിരെ ഏഷ്യ കപ്പ് ഫൈനലില്‍ തകര്‍ന്നടിഞ്ഞ് ബംഗ്ലാദേശ്. ടോസ് നേടി ബംഗ്ലാദേശിനോട് ബാറ്റിംഗ് ആവശ്യപ്പെട്ട ഇന്ത്യയെ ഓപ്പണിംഗില്‍ ഒരു സര്‍പ്രൈസുമായാണ് ബംഗ്ലാദേശ് നേരിട്ടത്. സ്ഥിരം ഓപ്പണര്‍മാര്‍ക്ക് പകരം മെഹ്ദി ഹസനെ പരീക്ഷിച്ചാണ് ബംഗ്ലാദേശ് ഇന്നത്തെ മത്സരം തുടങ്ങിയത്. ഇന്ത്യയ്ക്കെതിരെ ഫൈനലില്‍ നേടുന്ന വേഗമേറിയ അര്‍ദ്ധ ശതകം ഒരു പന്തിന്റെ വ്യത്യാസത്തില്‍ നഷ്ടമായെങ്കിലും 33 പന്തില്‍ അര്‍ദ്ധ ശതകം തികച്ച ദാസിന്റെയും മെഹ്ദി ഹസന്റെയും മികവില്‍ ഒന്നാം വിക്കറ്റില്‍ ബംഗ്ലാദേശ് 20.5 ഓവറില്‍ നിന്ന് 120 റണ്‍സ് നേടുകയായിരുന്നു.

കുതിയ്ക്കുകയായിരുന്നു ബംഗ്ലാദേശിനെ കേധാര്‍ ജാഥവ് ആണ് ആദ്യ പ്രഹരം ഏല്പിച്ചത്. 32 റണ്‍സ് നേടി മെഹ്ദി ഹസനെ അമ്പാട്ടി റായിഡുവിന്റെ കൈകളിലെത്തിച്ച കേധാര്‍ മുഷ്ഫിക്കുര്‍ റഹിമിനെയും പുറത്താക്കി. അതിനു മുമ്പ് തന്നെ ഇമ്രുല്‍ കൈസിന്റെ വിക്കറ്റ് ചഹാല്‍ വീഴ്ത്തിയിരുന്നു. ഒരു വശത്ത് തന്റെ തകര്‍പ്പന്‍ ബാറ്റിംഗ് ലിറ്റണ്‍ ദാസ് തുടര്‍ന്നപ്പോളും മറുവശത്ത് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ സംഹാര താണ്ഡവമാടുകയായിരുന്നു.

117 പന്തില്‍ നിന്ന് 121 റണ്‍സ് നേടിയ ലിറ്റണ്‍ ദാസിനെ കുല്‍ദീപിന്റെ പന്തില്‍ ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. 12 ഫോറും 2 സിക്സുമാണ് താരം സ്വന്തമാക്കിയത്. സൗമ്യ സര്‍ക്കാരാണ്(33) രണ്ടക്കം കടന്ന മറ്റൊരു താരം. 48.3 ഓവറില്‍ 222 റണ്‍സിനു ബംഗ്ലാദേശ് ഓള്‍ഔട്ടാവുകയായിരുന്നു. 20.4 ഓവറില്‍ 120/0 എന്ന നിലയില്‍ നിന്ന് 222 റണ്‍സിനു പുറത്താക്കി ബംഗ്ലാദേശിനെതിരെ മികച്ച തിരിച്ചുവരവാണ് ഇന്ത്യന്‍ ബൗളര്‍മാരാണ് മത്സരത്തില്‍ നടത്തിയത്.

ഇന്ത്യയ്ക്കായി ഇന്നിംഗ്സിലെ അവസാന വിക്കറ്റ് ഒഴികെ എല്ലാം സ്പിന്നര്‍മാരാണ് വിക്കറ്റുകള്‍ എല്ലാം നേടിയത്. കുല്‍ദീപ് മൂന്നും കേധാര്‍ ജാഥവ് രണ്ടും വിക്കറ്റ് നേടിയപ്പോള്‍ ചഹാല്‍ ഒരു വിക്കറ്റുമായി ഒപ്പം കൂടി. മൂന്ന് ബംഗ്ലാദേശ് താരങ്ങള്‍ റണ്ണൗട്ടായി മടങ്ങി.