ഐസൊലേഷന്‍ കഴിഞ്ഞ് വരുണ്‍ ചക്രവര്‍ത്തിയും സന്ദീപ് വാര്യറും വീടുകളിലേക്ക് മടങ്ങി

ഐപിഎലില്‍ ആദ്യമായി കോവിഡ് കണ്ടെത്തിയ താരങ്ങളായ കൊല്‍ക്കത്തയുടെ വരുണ്‍ ചക്രവര്‍ത്തിയും സന്ദീപ് വാര്യറും തങ്ങളുടെ വീട്ടിലേക്ക് മടങ്ങിയെന്ന് അറിയിച്ച് ബിസിസിഐ. ഇരുവരും കോവിഡ് നെഗറ്റീവ് ആയ ശേഷം തങ്ങളുടെ പത്ത് ദിവസത്തെ ഐസൊലേഷനും കഴിഞ്ഞ ശേഷം അവരവരുടെ വീടുകളിലേക്ക് മടങ്ങിയെന്നാണ് ബിസിസിഐ വക്താവ് അറിയിച്ചത്.

ഇരു താരങ്ങളുടെയും ആരോഗ്യനിലയെക്കുറിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഇപ്പോളും നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐപിഎല്‍ ബയോ ബബിളില്‍ ആദ്യം കോവിഡ് കണ്ടെത്തിയത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാമ്പിലായിരുന്നു.

കൊല്‍ക്കത്തയിലെ നാല് താരങ്ങള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

വരുണ്‍ ചക്രവര്‍ത്തിയ്ക്കും സന്ദീപ് വാര്യര്‍ക്കും കോവിഡെന്ന് റിപ്പോര്‍ട്ടുകള്‍, പാറ്റ് കമ്മിന്‍സ് ഐസൊലേഷനില്‍

ഐപിഎലിന്റെ സുരക്ഷ ബബിളിലേക്കും നുഴഞ്ഞ കയറി കൊറോണ. കടുത്ത സുരക്ഷ നടപടികള്‍ എടുത്ത ഐപിഎലില്‍ ഇപ്പോള്‍ മൂന്ന് താരങ്ങള്‍ കൊറോണ ഭീഷണിയിലാണെന്നാണ് ബിസിസിഐ വൃത്തങ്ങളില്‍ നിന്ന് അറിയുവാന്‍ കഴിയുന്നത്.

ഇന്നത്തെ കൊല്‍ക്കത്ത ബാംഗ്ലൂര്‍ മത്സരം മാറ്റി വയ്ക്കുകയാണെന്ന് ബിസിസിഐ അറിയിച്ചിട്ടുണ്ട്. പുതിയ തീയ്യതി ഇന്ന് ഉച്ചയ്ക്ക് പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. അതേ സമയം കൊല്‍ക്കത്ത ക്യാമ്പില്‍ വരുണ്‍ ചക്രവര്‍ത്തിയും സന്ദീപ് വാര്യറും കൊറോണ ബാധിച്ചുവെന്നാണ് പുറത്ത് വരുന്ന വാര്‍ത്ത.

ഓസ്ട്രേലിയന്‍ താരം പാറ്റ് കമ്മിന്‍സ് ഐസൊലേഷനിലാണെന്നും അറിയുന്നു. ഇന്നത്തെ മത്സരം മാത്രമാകുമോ ഉപേക്ഷിക്കുക അതോ ഇനിയങ്ങോട്ട് ഐപിഎലിനെ തന്നെ ബാധിക്കുമോ എന്ന കാര്യം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അറിയാമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

രാജസ്ഥാന്റെ വിജയം ഉറപ്പാക്കി കരുതലോടെ സഞ്ജുവിന്റെ ഇന്നിംഗ്സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 6 വിക്കറ്റ് വിജയം നേടി രാജസ്ഥാന്‍ റോയല്‍സ്. കൊല്‍ക്കത്തയെ 133 റണ്‍സിന് ഒതുക്കിയ ശേഷം 18.5 ഓവറില്‍ 4 നഷ്ടത്തിലാണ് രാജസ്ഥാന്റെ വിജയം. സഞ്ജു സാംസണ്‍ തന്റെ സ്വതസിദ്ധമായ ശൈലിയ്ക്ക് കടിഞ്ഞാണിട്ട് റിസ്ക് എടുക്കാതെ ക്രീസില്‍ നിലയുറപ്പിച്ചാണ് രാജസ്ഥാന്റെ വിജയം ഉറപ്പാക്കിയത്. സഞ്ജുവിന് പിന്തുണയുമായി ഡേവിഡ് മില്ലര്‍, ശിവം ഡുബേ, യശസ്വി ജൈസ്വാല്‍ എന്നിവരാണ് നിര്‍ണ്ണായക സംഭാവന നല്‍കിയത്.

ജോസ് ബട്‍ലറുടെ വിക്കറ്റ് തുടക്കത്തിലെ നഷ്ടമായെങ്കിലും മറുവശത്ത് ഈ സീസണിലെ ആദ്യാവസരം ലഭിച്ച യശസ്വി ജൈസ്വാല്‍ 22 റണ്‍സ് നേടുകയായിരുന്നു. എന്നാല്‍ താരത്തിനെ പുറത്താക്കി ശിവം മാവി മത്സരത്തില്‍ കൊല്‍ക്കത്തയ്ക്ക് രണ്ടാമത്തെ ബ്രേക്ക്ത്രൂ നേടിക്കൊടുത്തു.

പകരം ക്രീസിലെത്തിയ ശിവം ഡുബേയും സഞ്ജു സാംസണും ചേര്‍ന്ന് രാജസ്ഥാനെ മുന്നോട്ട് നയിക്കുകയായിരുന്നു. 9ാം ഓവര്‍ അവസാനിക്കുമ്പോള്‍ രാജസ്ഥാന്‍ 77/2 എന്ന നിലയിലായിരുന്നു.

പവര്‍പ്ലേയ്ക്ക് ശേഷം അധികം വൈകാതെ ശിവം ഡുബേയെ പുറത്താക്കി വരുണ്‍ ചക്രവര്‍ത്തി തന്റെ രണ്ടാമത്തെ വിക്കറ്റ് നേടി. 45 റണ്‍സാണ് സഞ്ജുവും ശിവം ഡുബേയും ചേര്‍ന്ന് നേടിയത്. ശിവം ഡുബേ 18 പന്തില്‍ 22 റണ്‍സ് നേടിയാണ് പുറത്തായത്.

ഡുബേ പുറത്തായപ്പോള്‍ മില്ലറിന് പകരം രാഹുല്‍ തെവാത്തിയെയാണ് രാജസ്ഥാന്‍ ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെ ഇറക്കിയത്. എന്നാലത് വിജയം കണ്ടില്ല. 5 റണ്‍സ് മാത്രം നേടിയ താരത്തിന്റെ വിക്കറ്റ് രാജസ്ഥാന് നഷ്ടപ്പെടുമ്പോള്‍ സ്കോര്‍ ബോര്‍ഡ് 100/4 എന്ന നിലയിലായിരുന്നു.

പിന്നീട് ക്രീസിലെത്തിയ ഡേവിഡ് മില്ലര്‍ രാജസ്ഥാന്‍ റോയല്‍സിനെ സഞ്ജുവിനൊപ്പം അഞ്ചാം വിക്കറ്റില്‍ നേടിയ 34 റണ്‍സിന്റെ ബലത്തില്‍ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. സഞ്ജു 41 പന്തില്‍ 42 റണ്‍സും ഡേവിഡ് മില്ലര്‍ 23 പന്തില്‍ 24 റണ്‍സും നേടിയാണ് രാജസ്ഥാന്റെ വിജയം ഉറപ്പാക്കിയത്.

34 റണ്‍സാണ് മില്ലര്‍ – സഞ്ജു കൂട്ടുകെട്ട് നേടിയത്. കൊല്‍ക്കത്തയ്ക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തി രണ്ട് വിക്കറ്റ് നേടി.

മാക്സ്വെല്‍ മാജിക്കിന് ശേഷം ആളിക്കത്തി എ ബി ഡി വില്ലിയേഴ്സും, കൂറ്റന്‍ സ്കോര്‍ നേടി ബാംഗ്ലൂര്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 204 റണ്‍സ് നേടി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഇന്ന് ഗ്ലെന്‍ മാക്സ്വെല്ലിന്റെയും എ ബി ഡി വില്ലിയേഴ്സിന്റെയും തകര്‍പ്പന്‍ അര്‍ദ്ധ ശതകങ്ങളുടെ ബലത്തില്‍ ആണ് ഈ സ്കോര്‍ ആര്‍സിബി നേടിയത്. 4 വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്.

വരുണ്‍ ചക്രവര്‍ത്തി എറിഞ്ഞ ഇന്നിംഗ്സിലെ രണ്ടാമത്തെ ഓവറില്‍ വിരാട് കോഹ്‍ലിയെയും രജത് പടിദാറിനെയും നഷ്ടമായ ആര്‍സിബി 9/2 എന്ന നിലയിലേക്ക് തകര്‍ന്നുവെങ്കിലും അവിടെ നിന്ന് ഗ്ലെന്‍ മാക്സ്വെല്ലും പടിക്കലും ചേര്‍ന്ന് ബാംഗ്ലൂരിനെ മുന്നോട്ട് നയിച്ചു.

മാക്സ്വെല്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് ചലിപ്പിച്ചപ്പോള്‍ ദേവ്ദത്ത് നങ്കൂരമിട്ട് കളിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 86 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ നേടിയത്. 28 പന്തില്‍ 25 റണ്‍സ് നേടിയ ദേവ്ദത്ത് സ്കോറിംഗ് ഉയര്‍ത്തുവാന്‍ ശ്രമിച്ച് ആണ് പുറത്തായത്. പ്രസിദ്ധ് കൃഷ്ണയ്ക്കായിരുന്നു വിക്കറ്റ്.

Glennmaxwell

പടിക്കല്‍ പുറത്തായ ശേഷം ക്രീസിലെത്തിയ എബി ഡി വില്ലിയേഴ്സും അടി തുടങ്ങിയപ്പോള്‍ ഇരു വശത്ത് നിന്നും ആര്‍സിബിയ്ക്ക് റണ്‍സ് ഒഴുകുവാന്‍ തുടങ്ങി. 34 പന്തില്‍ 53 റണ്‍സ് നേടിയ കൂട്ടുകെട്ട് മാക്സ്വെല്ലിന്റെ വിക്കറ്റ് വീഴ്ത്തി പാറ്റ് കമ്മിന്‍സ് ആണ് നേടിയത്. 49 പന്തില്‍ നിന്ന് 78 റണ്‍സായിരുന്നു മാക്സ്വെല്‍ നേടിയത്.

27 പന്തില്‍ നിന്ന് ഡി വില്ലിയേഴ്സ് അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കുകയായിരുന്നു. ഡി വില്ലിയേഴ്സ് 34 പന്തില്‍ 76 റണ്‍സാണ് നേടിയത്. 9 ഫോറും 3 സിക്സുമാണ് മാക്സ്വെല്ലും എബി ഡി വില്ലിയേഴ്സും മത്സരത്തില്‍ നേിടയത്. കൈല്‍ ജാമിസണ്‍ 4 പന്തില്‍ 11 റണ്‍സ് പുറത്താകാതെ നേടി. അഞ്ചാം വിക്കറ്റില്‍ ഡി വില്ലിയേഴ്സ് – ജാമിസണ്‍ കൂട്ടുകെട്ട് 18 പന്തില്‍ 56 റണ്‍സാണ് നേടിയത്.

രാഹുല്‍ ചഹാറിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തുവാന്‍ സാധ്യത

ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പരയില്‍ മുംബൈ ഇന്ത്യന്‍സ് താരം രാഹുല്‍ ചഹാറിനെ ഉള്‍പ്പെടുത്തുവാന്‍ സാധ്യത. വരുണ്‍ ചക്രവര്‍ത്തിയുടെയും രാഹുല്‍ തെവാത്തിയയുടെയും ഫിറ്റ്നെസ്സ് സംബന്ധമായ കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നതിനാലാണ് ഇന്ത്യയുടെ ഈ കരുതല്‍ നീക്കം. ചഹാര്‍ ഇന്ത്യയുടെ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ സ്റ്റാന്‍ഡ്ബൈ താരങ്ങളില്‍ ഒരാളായിരുന്നു.

ഇന്ത്യന്‍ ടീമിനൊപ്പം ബയോ ബബിളില്‍ ഉണ്ടായിരുന്ന താരമെന്ന നിലയില്‍ ചഹാറിന് സ്വാഭാവികമായ അവസരം ലഭിയ്ക്കുകയായിരുന്നു. മറ്റു സ്റ്റാന്‍ഡ്ബൈ താരങ്ങളായ കെഎസ് ഭരത്, അഭിമന്യൂ ഈശ്വരന്‍, പ്രിയാംഗ് പഞ്ചല്‍, ഷഹ്ബാസ് നദീം എന്നിവരെ വിജയ് ഹസാരെ ട്രോഫിയ്ക്കായി റിലീസ് ചെയ്തപ്പോളും ചഹാറിനോട് ടീമിനൊപ്പം തുടരുവാന്‍ ആവശ്യപ്പെടുകയായിരുന്നു.

2020ല്‍ മുംബൈ ഇന്ത്യന്‍സുമായി മികച്ച സീസണായിരുന്നു ഈ 21കാരന്‍ താരത്തിന്. 2019ല്‍ വെസ്റ്റിന്‍ഡീസില്‍ ഇന്ത്യയ്ക്കായി ടി20 അരങ്ങേറ്റം നടത്തിയ താരത്തിന് പിന്നീട് അവസരം ഒന്നും ലഭിച്ചില്ല.

വരുണ്‍ ചക്രവര്‍ത്തിയ്ക്ക് വീണ്ടും തിരിച്ചടി, ഫിറ്റ്നസ്സ് ടെസ്റ്റില്‍ താരം പരാജയപ്പെട്ടതായി സൂചന

ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പരയില്‍ വരുണ്‍ ചക്രവര്‍ത്തിയുണ്ടാകുമോ എന്നതില്‍ അവ്യക്തത. താരത്തിന്റെ ഫിറ്റ്നസ്സ് ടെസ്റ്റ് പരാജയമായിരുന്നുവെന്നാണ് ലഭിയ്ക്കുന്ന വിവരം. 8.5 മിനുട്ടില്‍ 2 കിലോമീറ്റര്‍ ഓട്ടമോ യോ-യോ ടെസ്റ്റില്‍ 17.1 സ്കോര്‍ നേടുന്നവര്‍ക്കോ ആണ് ഇന്ത്യന്‍ ടീമില്‍ സ്ഥാനം എന്നാണ് പുതിയ നിയമം. എന്നാല്‍ താരത്തിന് അതിന് സാധിച്ചില്ലെന്നാണ് വ്യക്തമാകുന്നത്.

ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിയ്ക്കുവാനുള്ള താരത്തിന്റെ ആഗ്രഹം ഇനിയും നടക്കില്ലെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം. താരം കഴിഞ്ഞ നവംബറില്‍ ഐപിഎല്‍ പ്രകടനത്തിന്റെ ബലത്തില്‍ ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ടി20 ടീമില്‍ ഇടം പിടിച്ചുവെങ്കിലും താരത്തിന് ടീമിനൊപ്പം ചേരുന്നതിന് പകരം ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ പോകേണ്ടി വരികയായിരുന്നു.

താരത്തിന് പന്ത് ത്രോ ചെയ്യുവാനുള്ള ബുദ്ധിമുട്ട് ഉണ്ടെന്ന് കണ്ടെത്തി അത് പരിഹരിക്കുവാനുള്ള ശ്രമങ്ങളായിരുന്നു അവിടെ നടന്നത്. ഈ പ്രശ്നമായിരുന്നു താരത്തിന്റെ ഓസ്ട്രേലിയന്‍ ടൂര്‍ സ്വപ്നത്തെ തകര്‍ത്തത്.

പരിക്ക്, വരുണ്‍ ചക്രവര്‍ത്തി ടി20 ടീമില്‍ നിന്ന് പുറത്ത്, പകരം നടരാജന്‍

ഐപിഎലിലെ മിന്നും പ്രകടനങ്ങളുടെ ബലത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടി20 പരമ്പരയില്‍ ഇടം പിടിക്കുവാന്‍ വരുണ്‍ ചക്രവര്‍ത്തിയ്ക്ക് സാധിച്ചുവെങ്കിലും പരിക്ക് താരത്തിന് തിരിച്ചടിയായി മാറുകയായിരുന്നു. തോളിനേറ്റ പരിക്കിനെ ത്തുടര്‍ന്ന് താരത്തിന്റെ ടീമിലെ സ്ഥാനം നഷ്ടപ്പെടുകയായിരുന്നു. പകരം ഐപിഎലിലെ മറ്റൊരു മിന്നും പ്രകടനക്കാരനായ നടരാജനാണ് ടീമില്‍ ഇടം ലഭിച്ചിരിക്കുന്നത്.

നേരത്തെ നടരാജനെ നെറ്റ് ബൗളര്‍ ആയി ഓസ്ട്രേലിയയിലേക്ക് ബിസിസിഐ പ്രഖ്യാപിച്ചിരുന്നു.

കോടികള്‍ കൊടുത്തത് വെറുതേയായില്ല, കമ്മിന്‍സിന്റെ തീപാറും സ്പെല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് എരിഞ്ഞടങ്ങി

192 റണ്‍സെന്ന വിജയ ലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് കനത്ത പരാജയം. ഇന്ന് പാറ്റ് കമ്മിന്‍സിന്റെ തീപാറും ഓപ്പണിംഗ് സ്പെല്ലിന്റെ മികവില്‍ രാജസ്ഥാനെ 131/9  എന്ന സ്കോറില്‍ ഒതുക്കി 60 റണ്‍സിന്റെ മിന്നും വിജയമാണ് കൊല്‍ക്കത്ത നേടിയത്. തോല്‍വിയോട് രാജസ്ഥാന്‍ ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായപ്പോള്‍ കൊല്‍ക്കത്തയ്ക്ക് പ്ലേ ഓഫ് ഇനിയും സാധ്യമാണ്.

പാറ്റ് കമ്മിന്‍സിന്റെ ആദ്യ ഓവറില്‍ തന്നെ റണ്ണൊഴുകിയെങ്കിലും 19 റണ്‍സ് പിറന്ന ഓവറിന്റെ അവസാന പന്തില്‍ റോബിന്‍ ഉത്തപ്പ ഔട്ട് ആകുകയായിരുന്നു. പാറ്റ് കമ്മിന്‍സ് തന്റെ അടുത്ത ഓവറിന്റെ ആദ്യ പന്തില്‍ ബെന്‍ സ്റ്റോക്സിനെ എഡ്ജ് ചെയ്യിച്ചപ്പോള്‍ ദിനേശ് കാര്‍ത്തിക് ഒരു തകര്‍പ്പന്‍ ക്യാച്ച് പൂര്‍ത്തിയാക്കി.

അതേ ഓവറില്‍ സ്റ്റീവ് സ്മിത്തിനെയും കമ്മിന്‍സ് വീഴ്ത്തിയപ്പോള്‍ 32 റണ്‍സാണ് രാജസ്ഥാന്‍ നേടിയത്. ശിവം മാവി സഞ്ജുവിനെയും പാറ്റ് കമ്മിന്‍സ് റിയാന്‍ പരാഗിനെയും മടക്കിയയച്ചപ്പോള്‍ 37/5 എന്ന നിലയില്‍ രാജസ്ഥാന്‍ പരുങ്ങലിലായി.

ആറാം വിക്കറ്റില്‍ ജോസ് ബട്‍ലറും രാഹുല്‍ തെവാത്തിയയും രാജസ്ഥാന് വേണ്ടി പൊരുതി നോക്കിയെങ്കിലും സ്കോറിംഗ് വേഗത കൂട്ടുവാന്‍ ശ്രമിക്കുന്നതിനിടയില്‍ 22 പന്തില്‍ 35 റണ്‍സ് നേടിയ ബട്‍ലറും പുറത്താകുകയായിരുന്നു. 43 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്. വരുണ്‍ ചക്രവര്‍ത്തിയ്ക്കായിരുന്നു വിക്കറ്റ്.

ശ്രേയസ്സ് ഗോപാല്‍ 23 റണ്‍സുമായി പുറത്താകാതെ നിന്നാണ് വളരെ വിലയൊരു തോല്‍വിയില്‍ നിന്ന് രാജസ്ഥാനെ രക്ഷിച്ചത്. തന്റെ നാലോവറില്‍ 34 റണ്‍സ് വിട്ട് നല്‍കിയാണ് രാജസ്ഥാന്‍ ടോപ് ഓര്‍ഡറിലെ പ്രധാന നാല് വിക്കറ്റ് കമ്മിന്‍സ് നേടിയത്.

ഫിനിഷര്‍ ജഡ്ഡു, രണ്ടോവറില്‍ 30 റണ്‍സ് എന്ന ലക്ഷ്യം നേടി കൊല്‍ക്കത്തയില്‍ നിന്ന് വിജയം തട്ടിയെടുത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ്

ലോക്കി ഫെര്‍ഗൂസണ്‍ എറിഞ്ഞ 19ാം ഓവറില്‍ പിറന്ന 20 റണ്‍സിന്റെ ബലത്തില്‍ കൊല്‍ക്കത്തയില്‍ നിന്ന് വിജയം തട്ടിയെടുത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഒരു ഘട്ടത്തില്‍ റുതുരാജ് സിംഗും അമ്പാട്ടി റായിഡുവും ക്രീസില്‍ നില്‍ക്കുമ്പോള്‍ ചെന്നൈയ്ക്ക് വിജയ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും റായിഡുവിന്റെ വിക്കറ്റ് നഷ്ടമായ ശേഷമാണ് ചെന്നൈയുടെ ചേസിംഗിന്റെ താളം തെറ്റുകയായിരുന്നു. അവസാന രണ്ടോവറില്‍ 30 റണ്‍സ് നേടേണ്ടിയിരുന്ന ചെന്നൈയ്ക്ക് ലോക്കി ഫെര്‍ഗൂസണ്‍ എറിഞ്ഞ ഓവറില്‍ നിന്ന് 20 റണ്‍സ് നേടാനായപ്പോള്‍ അവസാന ഓവറിലെ ലക്ഷ്യം 10 റണ്‍സായി മാറി.

കമലേഷ് നാഗര്‍കോടി എറിഞ്ഞ ഓവറിലെ ആദ്യ നാല് പന്തില്‍ നിന്ന് വെറും മൂന്ന് റണ്‍സ് മാത്രം വന്നപ്പോള്‍ അവസാന രണ്ട് പന്തുകളില്‍ നിന്ന് രണ്ട് സിക്സര്‍ പറത്തി ചെന്നൈ വിജയം പിടിച്ചെടുത്തു. 11 പന്തില്‍ 31 റണ്‍സ് നേടിയ ജഡേജയുടെ പ്രകടനമാണ് ചെന്നൈയുടെ വിജയം ഉറപ്പാക്കിയത്. 53 പന്തില്‍ നിന്ന് 72 റണ്‍സ് നേടിയ റുതുരാജ് ഗായ്ക്വാഡും 20 പന്തില്‍ നിന്ന് 38 റണ്‍സ് നേടി അമ്പാട്ടി റായിഡുവും നിര്‍ണ്ണായകമായ പ്രകടനങ്ങള്‍ പുറത്തെടുക്കുകയായിരുന്നു.

44 റണ്‍സാണ് പവര്‍പ്ലേയില്‍ ചെന്നൈ നേടിയത്. എന്നാല്‍ ഒന്നാം വിക്കറ്റില്‍ 50 റണ്‍സ് നേടിയ ശേഷം വരുണ്‍ ചക്രവര്‍ത്തി ചെന്നൈയുടെ ഓപ്പണിംഗ് കൂട്ടുകെട്ടിനെ തകര്‍ക്കുകയായിരുന്നു. 14 റണ്‍സ് നേടിയ വാട്സണെയാണ് വരുണ്‍ പുറത്താക്കിയത്.

പിന്നീട് ഗായക്വാഡിന് കൂട്ടായി എത്തിയ അമ്പാട്ടി റായിഡുവും അതിവേഗത്തില്‍ സ്കോറിംഗ് നടത്തിയപ്പോള്‍ ചെന്നൈ അനായാസ ജയത്തിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ചു. പത്തോവറില്‍ 74 റണ്‍സിലേക്ക് ചെന്നൈയെ ഈ കൂട്ടുകെട്ട് എത്തിയ്ക്കുകയായിരുന്നു. 37 പന്തില്‍ നിന്ന് ഇതിനെടെ റുതുരാജ് ഗായക്വാഡ് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി.

68 റണ്‍സ് രണ്ടാം വിക്കറ്റില്‍ നേടി മത്സരം കൊല്‍ക്കത്തയുടെ പക്കലില്‍ നിന്ന് ചെന്നൈ തട്ടിയെടുക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് പാറ്റ് കമ്മിന്‍സ് അമ്പാട്ടി റായിഡുവിനെ പുറത്താക്കി നിര്‍ണ്ണായകമായ ബ്രേക്ക് ത്രൂ കൊല്‍ക്കത്തയ്ക്ക് നല്‍കിയത്. 20 പന്തില്‍ നിന്ന് 38 റണ്‍സായിരുന്നു റായിഡുവിന്റെ സംഭാവന.

അടുത്ത ഓവറില്‍ ചെന്നൈ നായകന്‍ എംഎസ് ധോണിയെ വരുണ്‍ ചക്രവര്‍ത്തി പുറത്താക്കിയതോടെ ചെന്നൈയുടെ താളം തെറ്റിത്തുടങ്ങുകയായിരുന്നു. അതേ ഓവറില്‍ സാം കറന്‍ നല്‍കിയ റിട്ടേണ്‍ ക്യാച്ച് വരുണ്‍ കൈവിട്ടപ്പോള്‍ ചെന്നൈ ക്യാമ്പില്‍ അത് ആശ്വാസമായി.

അവസാന നാലോവറില്‍ 45 റണ്‍സായിരുന്നു ചെന്നൈ നേടേണ്ടിയിരുന്നത്. 18ാം ഓവറില്‍ റുതുരാജിന്റെ വിക്കറ്റും പാറ്റ് കമ്മിന്‍സ് വീഴ്ത്തിയതോടെ ചെന്നൈയുടെ പ്രതീക്ഷകള്‍ തകരുന്ന കാഴ്ചയാണ് കണ്ടത്. 30 റണ്‍സായിരുന്നു അവസാന രണ്ടോവറില്‍ ചെന്നൈ നേടേണ്ടിയിരുന്നത്.

ലോക്കി ഫെര്‍ഗൂസണ്‍ എറിഞ്ഞ ഓവറില്‍ ഒരു ബീമര്‍ വന്നതും അതില്‍ നിന്ന് സിക്സര്‍ ജഡേജ നേടിയതോടെ ഓവറില്‍ നിന്ന് 20 റണ്‍സ് വന്നതാണ് ചെന്നൈയ്ക്ക് അനുകൂലമാക്കി മാറ്റിയത്. എന്നാല്‍ അവസാന ഓവറില്‍ 10 റണ്‍സ് നേടുവാനിറങ്ങിയ ചെന്നൈയെ കമലേഷ് നാഗര്‍കോടി ‍ഞെട്ടിച്ചുവെങ്കിലും അവസാന രണ്ട് പന്തില്‍ സിക്സര്‍ പറത്തി ജഡേജ കളി കൈക്കലാക്കി.

വരുണ്‍ ചക്രവര്‍ത്തിയും പാറ്റ് കമ്മിന്‍സും 2 വീതം വിക്കറ്റ് നേടുകയായിരുന്നു.

ഇന്ത്യന്‍ ടീമിലിടം, താനൊട്ടും പ്രതീക്ഷിച്ചിരുന്നതല്ല – വരുണ്‍ ചക്രവര്‍ത്തി

ഓസ്ട്രേലിയന്‍ പര്യടനത്തിനായുള്ള ഇന്ത്യന്‍ ടീമുകളുടെ പ്രഖ്യാപനം വന്നപ്പോള്‍ താന്‍ പോലും പ്രതീക്ഷിച്ചതല്ല ആ പട്ടികയില്‍ തന്റെ പേരെന്ന് പറഞ്ഞ് തമിഴ്നാട് താരവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പ്രധാന സ്പിന്നറുമായ വരുണ്‍ ചക്രവര്‍ത്തി. ഒരു ഫസ്റ്റ് ക്ലാസ് മത്സരം മാത്രം കളിച്ചിട്ടുള്ള താരത്തെ ഓസ്ട്രേലിയയ്ക്കിലേക്കുള്ള ഇന്ത്യയുടെ ടി20 ടീമിന്റെ ഭാഗമായാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഡല്‍ഹിയ്ക്കെതിരെയുള്ള അഞ്ച് വിക്കറ്റ് നേട്ടത്തിന്റെ ബലത്തിലാണ് താരത്തിനെ ഓസ്ട്രേലിയന്‍ പര്യടനത്തിനായി ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് വേണം മനസ്സിലാക്കുവാന്‍. തമിഴ്നാട് പ്രീമിയര്‍ ലീഗിലെ പ്രകടനമാണ് താരത്തിന് ഐപിഎലിലേക്ക് ഇടം നേടിക്കൊടുത്തത്.

2019 ഐപിഎല്‍ ലേലത്തില്‍ 8.4 കോടി രൂപയ്ക്ക് കിംഗ്സ് ഇലവന്‍ പഞ്ചാബ് ആണ് താരത്തെ സ്വന്തമാക്കിയത്. എന്നാല്‍ സുനില്‍ നരൈനെതിരെ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ 25 റണ്‍സ് വഴങ്ങിയ താരത്തിന് പിന്നീട് അവസരം ഒന്നും ലഭിച്ചിരുന്നില്ല. താരത്തിന് പരിക്കേറ്റതും ആ വര്‍ഷം വരുണിന് തിരിച്ചടിയായി.

തന്നില്‍ വിശ്വാസം അര്‍പ്പിച്ച സെലക്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ താരം താന്‍ സത്യസന്ധമായി ഇന്ത്യന്‍ ടീമില്‍ ഇടം ലഭിയ്ക്കുമെന്ന് കരുതിയിരുന്നില്ലെന്നും അഭിപ്രായപ്പെട്ടു. ടീമിലെ ഒട്ടനവധി താരങ്ങളുടെ പ്രോത്സാഹനമാണ് തന്റെ പ്രകടനങ്ങള്‍ക്ക് പിന്നിലെന്നും വരുണ്‍ വ്യക്തമാക്കി.

സ്വപ്‌നങ്ങൾ യാഥാർഥ്യമാകും, വരുൺ ചക്രവർത്തിക്ക് ആശംസകളുമായി സച്ചിനും ഗവാസ്കറും

ഇന്ത്യൻ ടീമിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം വരുൺ ചക്രവർത്തിക്ക് ആശംസകളുമായി മുൻ ഇന്ത്യൻ താരങ്ങളായ സച്ചിൻ ടെണ്ടുൽക്കറും സുനിൽ ഗവാസ്കറും. കഴിഞ്ഞ ദിവസം ബി.സി.സി.ഐ പ്രഖ്യാപിച്ച ഇന്ത്യൻ ടീമിൽ വരുൺ ചക്രവർത്തി ആദ്യമായി ഇടം നേടിയിരുന്നു.

ഇന്ത്യൻ ടീമിൽ ഇടം നേടിയത് വരുൺ ചക്രവർത്തിക്ക് സന്തോഷം നൽകുമെന്നും ചില സ്വപ്‌നങ്ങൾ യാഥാർഥ്യമാവുമെന്നാണ് ഇത് കാണിച്ചു തരുന്നതെന്നും സുനിൽ ഗാവസ്‌കർ പറഞ്ഞു. ഡൽഹി ക്യാപിറ്റൽസിനെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തിയത് മാത്രമല്ല ചക്രവർത്തിയെ മികച്ച ബൗളറാക്കുന്നതെന്നും ടൂർണമെന്റിൽ ഉടനീളം വരുൺ ചക്രവർത്തിക്കെതിരെ റൺസ് കണ്ടെത്താൻ ബാറ്റ്സ്മാൻമാർ വിഷമിച്ചെന്നും ഗാവസ്‌കർ പറഞ്ഞു.

വരുൺ ചക്രവർത്തി ടൂർണമെന്റിൽ ഉടനീളം വളരെ കുറച്ച് റൺസ് മാത്രമാണ് വിട്ടുകൊടുത്തതെന്നും സമ്മർദ്ദ ഘട്ടങ്ങളിൽ പോലും വരുൺ ചക്രവർത്തി മികച്ച രീതിയിലാണ് പന്തെറിഞ്ഞതെന്നും സച്ചിൻ ടെണ്ടുൽക്കർ പറഞ്ഞു. ടൂർണമെന്റിൽ 11 മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റ് വീഴ്ത്തിയ വരുൺ ചക്രവർത്തി മികച്ച ഫോമിലാണ്. ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള മത്സരത്തിൽ വരുൺ 5 വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിരുന്നു.

സഞ്ജുവിന്റെ പരാജയം, ചീട്ട് കൊട്ടാരം പോലെ തകര്‍ന്ന് രാജസ്ഥാന്‍ റോയല്‍സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നല്‍കിയ 175 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് കനത്ത പരാജയം. ഇന്ന് നടന്ന മത്സരത്തില്‍ പേസര്‍മാരും സ്പിന്നര്‍മാരും ഒരു പോലെ സമ്മര്‍ദ്ദം സൃഷ്ടിച്ചപ്പോള്‍ രാജസ്ഥാന്റെ ആദ്യത്തെ തോല്‍വി ടീം ഏറ്റു വാങ്ങി. ഓപ്പണര്‍ ആയി ഇറങ്ങിയ സ്മിത്ത് പിഞ്ച് ഹിറ്ററെ പോലെ ബാറ്റ് വീശിയപ്പോള്‍ തുടങ്ങിയ താളപ്പിഴ പിന്നീട് സഞ്ജുവും ബട്‍ലറും പുറത്തായപ്പോള്‍ പ്രകടമായി കാണുകയായിരുന്നു.

ശിവം മാവി സഞ്ജുവിനെയും ബട്‍ലറെയും പുറത്താക്കിയപ്പോള്‍ കമലേഷ് നാഗര്‍കോടി റോബിന്‍ ഉത്തപ്പയെയും റിയാന്‍ പരാഗിനെയും വീഴ്ത്തി. വരുണ്‍ ചക്രവര്‍ത്തിയും സുനില്‍ നരൈനും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ ടോം കറന്‍ ഒരറ്റത്ത് പൊരുതി നോക്കി.

36 പന്തില്‍ പുറത്താകാതെ 54 റണ്‍സ് നേടിയ ടോം കറന്‍ ആണ് രാജസ്ഥാന്റെ ടോപ് സ്കോറര്‍. ജോസ് ബട്‍ലര്‍ 21 റണ്‍സ് നേടി. സുനില്‍ നരൈന്റെ ഓവറില്‍ 3 സിക്സ് നേടിയാണ് ടോം കറന്‍ തന്റെ അര്‍ദ്ധ ശതകം തികച്ചത്. 20 ഓവറില്‍ 137/9 എന്ന സ്കോറാണ് രാജസ്ഥാന്‍ നേടിയത്.

Exit mobile version