ധോണിയ്ക്ക് റാങ്കിംഗില്‍ മുന്നേറ്റം, ട്രെന്റ് ബോള്‍ട്ട് ബൗളര്‍മാരില്‍ മൂന്നാം സ്ഥാനത്ത്

ഐസിസി ഏകദിന റാങ്കിംഗില്‍ റാങ്ക് മെച്ചപ്പെടുത്തി എംഎസ് ധോണി. മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ എംഎസ് ധോണി 17ാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. ഓസ്ട്രേലിയയ്ക്കെതിരെ മൂന്ന് തുടര്‍ അര്‍ദ്ധ ശതകങ്ങളാണ് ധോണിയെ മുന്നോട്ട് എത്തിക്കുവാന്‍ സഹായിച്ചത്. റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യയുടെ വിരാട് കോഹ്‍ലി തന്നെയാണ്.

അതേ സമയം പേസ് ബൗളര്‍മാരില്‍ ട്രെന്റ് ബോള്‍ട്ട് ഇന്ത്യയ്ക്കെതിരെ നേടിയ 12 വിക്കറ്റുകളെ ബലത്തില്‍ റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. പരമ്പരയില്‍ ന്യൂസിലാണ്ട് വിജയിച്ച് ഏക മത്സരത്തില്‍ ട്രെന്റ് ബോള്‍ട്ട് 5 വിക്കറ്റ് നേട്ടം കൊയ്തിരുന്നു. ഇതിന്റെ ബലത്തില്‍ 7 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തേക്ക് താരം ഉയരുകയായിരുന്നു.

ഇന്ത്യയുടെ ജസ്പ്രീത് ബുംറയും അഫ്ഗാനിസ്ഥാന്റെ റഷീദ് ഖാനുമാണ് റാങ്കിംഗില്‍ നിലവില്‍ ബോള്‍ട്ടിനു മുന്നിലുള്ളത്. 2016 ജനുവരിയില്‍ ഏകദിന ബൗളര്‍മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തിയ താരമായിരുന്നു ട്രെന്റ് ബോള്‍ട്ട്.

അഞ്ച് വിക്കറ്റ് നേട്ടങ്ങളില്‍ ഹാഡ്‍ലിയ്ക്കൊപ്പം സ്ഥാനം പിടിച്ച് ബോള്‍ട്ട്

ഇന്ത്യയെ 92 റണ്‍സിനു പുറത്താക്കി ന്യൂസിലാണ്ട് ബൗളര്‍മാര്‍ ഹാമിള്‍ട്ടണില്‍ കസറിയപ്പോള്‍ അഞ്ച് വിക്കറ്റ് നേട്ടത്തില്‍ ഒരു റെക്കോര്‍ഡിനു അര്‍ഹനായി ട്രെന്റ് ബോള്‍ട്ട്. തന്റെ പത്തോവര്‍ സ്പെല്ലില്‍ 2 1 റണ്‍സിനു അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ ബോള്‍ട്ട് ഏകദിനത്തില്‍ ന്യൂസിലാണ്ടിനായി ഏറ്റവും അധികം അഞ്ച് വിക്കറ്റ് നേട്ടത്തില്‍ റിച്ചാര്‍ഡ് ഹാഡ്‍ലിയുടെ റെക്കോര്‍ഡിനു ഒപ്പമെത്തുകയായിരുന്നു. ഇത് അഞ്ചാം വട്ടമാണ് ബോള്‍ട്ട് ഏകദിനത്തില്‍ അഞ്ച് വിക്കറ്റ് നേട്ടം കൊയ്യുന്നത്.

ഹാഡ്‍ലിയ്ക്കും അഞ്ച് തവണയാണ് ഈ റെക്കോര്‍ഡ് നേട്ടം കൊയ്യാനായത്. ബോള്‍ട്ടിന്റെ ഈ പ്രകടനം ഇന്ത്യയ്ക്കെതിരെ ഒരു ന്യൂസിലാണ്ട് താരത്തിന്റെ ഏറ്റവും മികച്ച രണ്ടാമത്തെ ബൗളിംഗ് പ്രകടനമാണ്. 19 റണ്‍സിനു 6 വിക്കറ്റ് നേടിയ ഷെയിന്‍ ബോണ്ടാണ് പട്ടികയില്‍ ഒന്നാമത്. 2005ല്‍ ബുലവായോയിലായിരുന്നു ബോണ്ടിന്റെ പ്രകടനം.

ഹാമിള്‍ട്ടണില്‍ പരമ്പരയിലെ ആദ്യത്തെ തോല്‍വിയേറ്റു വാങ്ങി ഇന്ത്യ

ന്യൂസിലാണ്ടിനെതിരെ ഏകദിന പരമ്പര നേരത്തെ തന്നെ വിജയിച്ചിരുന്നുവെങ്കിലും അപ്രതീക്ഷിതമായ ബാറ്റിംഗ് തകര്‍ച്ചയും കനത്ത തോല്‍വിയും ഏറ്റു വാങ്ങി ഇന്ത്യ. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 92 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 30.5 ഓവറില്‍ ഓള്‍ഔട്ട് ആയ ടീമിന്റെ ടോപ് സ്കോറര്‍ 18 റണ്‍സ് നേടി പുറത്താകാതെ നിന്ന യൂസുവേന്ദ്ര ചഹാല്‍ ആയിരുന്നു.

കുല്‍ദീപ് യാദവ്(15), ഹാര്‍ദ്ദിക് പാണ്ഡ്യ(16), ശിഖര്‍ ധവാന്‍(13) എന്നിവരാണ് ഇന്ത്യന്‍ ഇന്നിംഗ്സില്‍ രണ്ടക്കം കടന്ന താരങ്ങള്‍. ആദ്യ വിക്കറ്റില്‍ 21 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷമാണ് ഇന്ത്യയുടെ തകര്‍ച്ച. ഒമ്പതാം വിക്കറ്റില്‍ കുല്‍ദീപും ചഹാലും ചേര്‍ന്ന് നേടിയ 25 റണ്‍സാണ് ഇന്നിംഗ്സിലെ ഏറ്റവും വലിയ കൂട്ടുകെട്ട്. ട്രെന്റ് ബോള്‍ട്ടിന്റെ അഞ്ച് വിക്കറ്റിനൊപ്പം മൂന്ന് വിക്കറ്റുമായി കോളിന്‍ ഡി ഗ്രാന്‍ഡോമും തിളങ്ങുകയായിരുന്നു. ബോള്‍ട്ട് 21 റണ്‍സാണ് തന്റെ പത്തോവറില്‍ വിട്ട് നല്‍കിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാണ്ട്  14.4  ഓവറില്‍ നിന്ന് വിജയം കുറിച്ചു. ഹെന്‍റി നിക്കോളസ്(30*), റോസ് ടെയിലര്‍ (37*) എന്നാണ് ആതിഥേയര്‍ക്കായി ബാറ്റിംഗില്‍ തിളങ്ങിയത്. മാര്‍ട്ടിന്‍ ഗുപ്ടില്‍(14), കെയിന്‍ വില്യംസണ്‍(11) എന്നിവരുടെ വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്. ഭുവിയ്ക്കാണ് രണ്ട് വിക്കറ്റും ലഭിച്ചത്.

മിന്നല്‍ പിണരായി ബോള്‍ട്ട്, ശ്രീലങ്ക തകര്‍ന്നു, രണ്ടാം ഇന്നിംഗ്സില്‍ കൂറ്റന്‍ സ്കോറിലേക്ക് ന്യൂസിലാണ്ട് നീങ്ങുന്നു

ക്രൈസ്റ്റ്ചര്‍ച്ചില്‍ തകര്‍ന്നടിഞ്ഞ് ശ്രീലങ്ക. ഒന്നാം ദിവസത്തെ സ്കോറായ 88/4 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ശ്രീലങ്കയെ ട്രെന്റ് ബോള്‍ട്ട് ചുരുട്ടിക്കെട്ടുകയായിരുന്നു. ആറ് വിക്കറ്റ് താരം നേടിയപ്പോള്‍ 41 ഓവറില്‍ 104 റണ്‍സിനു ശ്രീലങ്ക ഓള്‍ഔട്ട് ആയി. 74 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ന്യൂസിലാണ്ട് രണ്ടാം ഇന്നിംഗ്സില്‍ കുതിയ്ക്കുകയാണ്.

33 റണ്‍സ് നേടിയ ആഞ്ചലോ മാത്യൂസ് പുറത്താകാതെ നിന്നപ്പോള്‍ ഇന്ന് വീണ ആറ് വിക്കറ്റും ബോള്‍ട്ടാണ് നേടിയത്. തന്റെ മൂന്ന് ഓവറുകളിലായാണ് അവശേഷിക്കുന്ന ശ്രീലങ്കന്‍ വിക്കറ്റുകള്‍ ബോള്‍ട്ട് വീഴ്ത്തിയത്. ഇന്നിംഗ്സിലെ അവസാന നാല് വിക്കറ്റുകളും സമാനമായ രീതിയില്‍ വിക്കറ്റിനു മുന്നില്‍ ബാറ്റ്സ്മാന്മാരെ കുടുക്കിയാണ് താരം സ്വന്തമാക്കിയത്. ഈ നാല് വിക്കറ്റുകളില്‍ ആരും തന്നെ അക്കൗണ്ട് തുറന്നിരുന്നില്ല.

രണ്ടാം ഇന്നിംഗ്സില്‍ 231/2 എന്ന നിലയിലാണ് ന്യൂസിലാണ്ട്. ജീത്ത് റാവലും ടോം ലാഥവും ഒന്നാം വിക്കറ്റില്‍ 121 റണ്‍സാണ് കൂട്ടിയത്. 74 റണ്‍സ് നേടിയ ജീത്ത് റാവലിനെയും 48 റണ്‍സ് നേടിയ കെയിന്‍ വില്യംസണിനെയും ന്യൂസിലാണ്ടിനു നഷ്ടമായപ്പോള്‍ 74 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്ന ടോം ലാഥമിനു കൂട്ടായി 25 റണ്‍സ് നേടിയ റോസ് ടെയിലറാണ് ഒപ്പമുള്ളത്. മത്സരത്തില്‍ 305 റണ്‍സിന്റെ ലീഡാണ് ഇപ്പോള്‍ ന്യൂസിലാണ്ടിനുള്ളത്.

ഓപ്പണര്‍മാര്‍ക്ക് മടക്ക ടിക്കറ്റ് നല്‍കി ബോള്‍ട്ട്, പാക്കിസ്ഥാന്‍ പ്രതിരോധത്തില്‍

മുഹമ്മദ് ഹഫീസിനെ പൂജ്യത്തിനു പുറത്താക്കിയ ശേഷം ഇമാം ഉള്‍ ഹക്കിനെയും(9) ട്രെന്റ് ബോള്‍ട്ട് പുറത്താക്കിയപ്പോള്‍ പാക്കിസ്ഥാന്‍ പ്രതിരോധത്തില്‍. എട്ടോവര്‍ പിന്നിടുമ്പോള്‍ 31/2 എന്ന നിലയിലാണ് ടീം. ക്രീസില്‍ അസ്ഹര്‍ അലിയും ഹാരിസ് സൊഹൈലുമാണ് നില്‍ക്കുന്നത്. 14 റണ്‍സിന്റെ കൂട്ടുകെട്ട് നേടി ഇരുവരും പാക്കിസ്ഥാനെ തിരിച്ചുവരവിന്റെ പാതയിലേക്ക് നയിക്കുകയാണ്.

17/2 എന്ന നിലയിലായിരുന്നു ഒരു ഘട്ടത്തില്‍ പാക്കിസ്ഥാന്‍. അസ്ഹര്‍ അലി 10 റണ്‍സും ഹാരിസ് സൊഹൈല്‍ 7 റണ്‍സുമാണ് ഇതുവരെ നേടിയിട്ടുള്ളത്. പാക്കിസ്ഥാന്‍ 243 റണ്‍സ് കൂടി നേടിയാല്‍ മാത്രമേ ന്യൂസിലാണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് മറികടക്കുകയുള്ളു.

ലീഡ് പാക്കിസ്ഥാനു, രണ്ടാം ഇന്നിംഗ്സില്‍ മെച്ചപ്പെട്ട് ന്യൂസിലാണ്ട്

അബു ദാബി ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി പാക്കിസ്ഥാന്‍. 153 റണ്‍സിനു ന്യൂസിലാണ്ടിനെ ഒന്നാം ഇന്നിംഗ്സില്‍ പുറത്താക്കിയ ശേഷം പാക്കിസ്ഥാന്‍ 227 റണ്‍സിനു തങ്ങളുടെ ഒന്നാം ഇന്നിംഗ്സില്‍ പുറത്തായപ്പോള്‍ 74 റണ്‍സിന്റെ ലീഡാണ് പാക്കിസ്ഥാന്‍ നേടിയത്. ആദ്യ ഇന്നിംഗ്സിനെ അപേക്ഷിച്ച് രണ്ടാം ഇന്നിംഗ്സില്‍ ന്യൂസിലാണ്ട് മികച്ച തുടക്കമാണ് നേടിയിരിക്കുന്നത്. അക്കൗണ്ട് തുറക്കുന്നതിനു മുമ്പ് ടോം ലാഥമിനെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ കെയിന്‍ വില്യംസണും(27*)-ജീത്ത് റാവലും(26*) 56 റണ്‍സ് നേടി ന്യൂസിലാണ്ടിനെ മുന്നോട്ട് നയിക്കുകയായിരുന്നു. ഹസന്‍ അലിയ്ക്കാണ് ലാഥമിന്റെ വിക്കറ്റ്. പാക്കിസ്ഥാന്റെ സ്കോറിനൊപ്പമെത്തുവാന്‍ ന്യൂസിലാണ്ട് 18 റണ്‍സ് കൂടി നേടേണ്ടതുണ്ട്

ബാബര്‍ അസം(62), അസാദ് ഷഫീക്ക്(43) എന്നിവര്‍ക്കൊപ്പം ഹാരിസ് സൊഹൈലും(38) ചേര്‍ന്നാണ് പാക്കിസ്ഥാന്‍ ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ചത്. ഒരു ഘട്ടത്തില്‍ 174/4 എന്ന നിലയിലായിരുന്നു പാക്കിസ്ഥാന്‍ പിന്നീട് 227 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ന്യൂസിലാണ്ടിനായി ട്രെന്റ് ബോള്‍ട്ട് നാലും കോളിന്‍ ഡി ഗ്രാന്‍ഡോം അജാസ് പട്ടേല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടുകയായിരുന്നു.

ബോള്‍ട്ടിന്റെ പ്രഹരത്തില്‍ നിന്ന് കരകയറാതെ പാക്കിസ്ഥാന്‍

ട്രെന്റ് ബോള്‍ട്ടിന്റെ ഹാട്രിക്ക് നേട്ടത്തില്‍ നിന്ന് കരകയറാനാകാതെ പാക്കിസ്ഥാന്‍. ജയിക്കാനായി 267 റണ്‍സ് നേടേണ്ടിയിരുന്ന പാക്കിസ്ഥാന്‍ 47.2 ഓവറില്‍ 219 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ ന്യൂസിലാണ്ട് ആദ്യ ഏകദിനത്തില്‍ 47 റണ്‍സിന്റെ വിജയമാണ് കരസ്ഥമാക്കിയത്. പാക്കിസ്ഥാന്റെ ന്യൂസിലാണ്ടിനെതിരെയുള്ള പൂര്‍ത്തിയാക്കിയ കഴിഞ്ഞ 12 ഏകദിനങ്ങളിലും ടീമിനു തോല്‍വിയായിരുന്നു ഫലം.

8/3 എന്ന നിലയില്‍ നിന്ന് 71/3 എന്ന നിലയിലേക്കും പിന്നീട് അവിടെ നിന്ന് 85/6 എന്ന നിലയിലേക്കും വീണ പാക്കിസ്ഥാനു പ്രതീക്ഷയായി സര്‍ഫ്രാസ് അഹമ്മദും ഇമാദ് വസീമും ചേര്‍ന്ന് 103 റണ്‍സ് ഏഴാം വിക്കറ്റില്‍ നേടിയെങ്കിലും സര്‍ഫ്രാസിനെ ഗ്രാന്‍ഡ്ഹോം പുറത്താക്കി. 64 റണ്‍സ് നേടിയ സര്‍ഫ്രാസാണ് ടീമിലെ ടോപ് സ്കോറര്‍. ഇമാം ഉള്‍ ഹക്ക് 34 റണ്‍സ് നേടിയപ്പോള്‍ ഷൊയ്ബ് മാലിക് 30 റണ്‍സ് നേടി.

സര്‍ഫ്രാസ് പുറത്തായ ശേഷവും ഇമാദ് വസീം ബാറ്റിംഗ് തുടര്‍ന്നുവെങ്കിലും തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ താരത്തിനെ ടിം സൗത്തി പുറത്താക്കി. തൊട്ടടുത്ത ഓവറില്‍ ഹസന്‍ അലിയെയും ഷഹീന്‍ അഫ്രീദിയെയും പുറത്താക്കി ലോക്കി ഫെര്‍ഗൂസണ്‍ പാക്കിസ്ഥാന്റെ തോല്‍വി വേഗത്തിലാക്കി. ഏകദിന ക്രിക്കറ്റില്‍ താനെറിയുന്ന അടുത്ത പന്തില്‍ വിക്കറ്റ് നേടാനായാല്‍ ലോക്കി ഫെര്‍ഗൂസണിനും ഹാട്രിക്ക് നേട്ടം കൊയ്യാം.

ന്യൂസിലാണ്ടിനായി ട്രെന്റ് ബോള്‍ട്ടും ലോക്കി ഫെര്‍ഗൂസണും മൂന്ന് വീതം വിക്കറ്റും കോളിന്‍ ഗ്രാന്‍ഡോം രണ്ടും ടിം സൗത്തി, ഇഷ് സോധി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഹാട്രിക്കുമായി തണ്ടര്‍ “ബോള്‍ട്ട്”

ട്രെന്റ് ബോള്‍ട്ടിന്റെ ഹാട്രിക്ക് നേട്ടത്തില്‍ ആടിയുലഞ്ഞ് പാക്കിസ്ഥാന്‍. ആദ്യ ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ടിനെ 266/9 എന്ന സ്കോറിനു പിടിച്ചു കെട്ടിയ ശേഷം പാക്കിസ്ഥാന്‍ ഇന്നിംഗ്സിന്റെ മൂന്നാം ഓവറിലാണ് ബോള്‍ട്ടിന്റെ ഹാട്രിക്ക് നേട്ടം. ആദ്യ പന്തില്‍ ഇമാം ഉള്‍ ഹക്കിനെതിരെ എല്‍ബിഡബ്ല്യ അപ്പീല്‍ വിജയകരമായി തീര്‍ന്നില്ലെങ്കിലും അടുത്ത് മൂന്ന് പന്തില്‍ മൂന്ന് വിക്കറ്റുകളാണ് ബോള്‍ട്ട് മടങ്ങിയത്.

ഫകര്‍ സമനെ ബൗള്‍ഡാക്കി തുടങ്ങിയ ബോള്‍ട്ട് അടുത്ത പന്തില്‍ ബാബര്‍ അസമിനെ മടക്കി. തൊട്ടടുത്ത പന്തില്‍ മുഹമ്മദ് ഹഫീസിനെ താരം വിക്കറ്റിനു മുന്നില്‍ കുടുക്കി. ഹഫീസ് റിവ്യൂ നടത്തിയെങ്കിലും ബോള്‍ട്ടിന്റെ ഹാട്രിക്ക് നേട്ടത്തെ തടയാനായില്ല. ബോള്‍ട്ടിന്റെ തകര്‍പ്പന്‍ ഓവര്‍ കഴിഞ്ഞപ്പോള്‍ പാക്കിസ്ഥാന്‍ 8/3 എന്ന നിലയിലായിരുന്നു.

ഡാനി മോറിസണ്‍, ഷെയിന്‍ ബോണ്ട് എന്നിവര്‍ക്ക് ശേഷം ന്യൂസിലാണ്ടിനായി ഹാട്രിക്ക് നേട്ടം സ്വന്തമാക്കുന്ന താരമാണ് ട്രെന്റ് ബോള്‍ട്ട്.

74നു ഓള്‍ഔട്ട് ആയി പാക്കിസ്ഥാന്‍, ന്യൂസിലാണ്ടിനു 183 റണ്‍സ് വിജയം

ഡുണേഡിനില്‍ കൂറ്റന്‍ വിജയവുമായി ന്യൂസിലാണ്ട്. പാക്കിസ്ഥാനെതിരെയുള്ള മൂന്നാം ഏകദിനത്തിലാണ് 183 റണ്‍സിന്റെ വിജയം ന്യൂസിലാണ്ട് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 257 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ 74 റണ്‍സിനു ഓള്‍ഔട്ട് ആയി. 5 വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബൗള്‍ട്ടാണ് പാക് നിരയുടെ അന്തകനായി മാറിയത്. ബൗള്‍ട്ട് തന്നെയാണ് കളിയിലെ താരവും. വിജയത്തോടെ പരമ്പര ന്യൂസിലാണ്ട് സ്വന്തമാക്കി.

ഇന്ന് ടോസ് നേടിയ ന്യൂസിലാണ്ട് ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കെയിന്‍ വില്യംസണ്‍(73), റോസ് ടെയിലര്‍(52) എന്നിവരുടെ അര്‍ദ്ധ ശതകങ്ങളും മാര്‍ട്ടിന്‍ ഗുപ്ടില്‍(45), ടോം ലാഥം(35) എന്നിവരുടെ സംഭാവനകളുമുണ്ടായിരിന്നുവെങ്കിലും പാക് ബൗളര്‍മാര്‍ ന്യൂസിലാണ്ടിനെ 257 റണ്‍സിനു പുറത്താക്കുകയായിരുന്നു. 209/3 എന്ന നിലയില്‍ നിന്ന് ടീം 257 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

റുമ്മാന്‍ റയീസ്, ഹസന്‍ അലി എന്നിവര്‍ മൂന്ന് വിക്കറ്റ് വീഴ്തത്തിയപ്പോള്‍ ഷദബ് ഖാന്‍ 2 വിക്കറ്റും ഫഹീം അഷ്റഫ് ഒരു വിക്കറ്റും നേടി.

പാക് ബാറ്റിംഗ് നിരയെ അക്ഷരാര്‍ത്ഥത്തില്‍ ട്രെന്റ് ബൗള്‍ട്ട് കടപുഴകുകയായിരുന്നു. 32/8 എന്ന നിലയിലേക്ക് വീണ് ടീമിനെ 9-10 വിക്കറ്റുകളില്‍ വാലറ്റം നടത്തിയ ചെറുത്ത് നില്പാണ് 74 എന്ന സ്കോറിലേക്ക് എത്തിുവാന്‍ സഹായിച്ചത്. രണ്ട് റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് മുന്‍ നിര ബാറ്റ്സ്മാന്മാരെ നഷ്ടമായ പാക്കിസ്ഥാന്‍ പിന്നീട് മത്സരത്തില്‍ ഒരിക്കല്‍ പോലും പൊരുതുവാന്‍ പോലും ശ്രമിച്ചില്ല. ഒമ്പതാം വിക്കറ്റില്‍ 20 റണ്‍സും പത്താം വിക്കറ്റില്‍ 22 റണ്‍സും നേടിയ വാലറ്റമാണ് പാക്കിസ്ഥാനെ പടുകുഴിയില്‍ നിന്ന് കരകയറ്റിയത്.

റുമ്മാന്‍ റയീസ് 16 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ മുഹമ്മദ് അമീര്‍ 14 റണ്‍സ് നേടി. പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ് 14 റണ്‍സുമായി പുറത്താകാതെ നിന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പാക്കിസ്ഥാന്‍ തോല്‍വിയിലേക്ക് നീങ്ങുന്നു, കളി മുടക്കി മഴ

ന്യൂസിലാണ്ടിനെതിരെയുള്ള ആദ്യ ഏകദിനത്തില്‍ പാക്കിസ്ഥാന്‍ തോല്‍വിയിലേക്ക് നീങ്ങുന്നു. 316 റണ്‍സ് ലക്ഷ്യം തേടി ഇറങ്ങിയ പാക്കിസ്ഥാനു ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ടിം സൗത്തിയാണ് ടീമിന്റെ തുടക്കം തന്നെ പ്രതിരോധത്തിലാക്കിയത്. വിക്കറ്റുകള്‍ തുടരെ നഷ്ടമായപ്പോള്‍ പാക്കിസ്ഥാന്‍ 54/5 എന്ന നിലയിലേക്ക് ഒതുങ്ങി. സൗത്തിയും ബോള്‍ട്ടും തീപാറുന്ന ബൗളിംഗുമായി വെല്ലിംഗ്ടണില്‍ പാക്കിസ്ഥാനെ വിറപ്പിക്കുകയായിരുന്നു.

82 റണ്‍സുമായി ഓപ്പണര്‍ ഫകര്‍ സമന്‍ മാത്രമാണ് പാക്കിസ്ഥാന്‍ നിരയില്‍ പിടിച്ചു നിന്നത്. ആറാം വിക്കറ്റില്‍ ഷദബ് ഖാനുമായി(28) ചേര്‍ന്ന് നേടിയ 78 റണ്‍സാണ് ടീമിനെ വലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. ലക്ഷ്യം 150 റണ്‍സ് അകലെ നില്‍ക്കുമ്പോളാണ് മഴ കളി മുടക്കിയത്. 26.5 ഓവറില്‍ 166/6 എന്ന നിലയിലാണ് പാക്കിസ്ഥാന്‍ ഇപ്പോള്‍. ഫകര്‍ സമനു കൂട്ടായി 7 റണ്‍സുമായി ഫഹീം അഷ്റഫ് ആണ് ക്രീസില്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സൗത്തിയുടെ ഇരട്ട വിക്കറ്റ് ആദ്യ ഓവറില്‍ നിന്ന് കരകയറാതെ വെസ്റ്റിന്‍ഡീസ്

വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പര സ്വന്തമാക്കി ന്യൂസിലാണ്ട്. 243 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ വെസ്റ്റിന്‍ഡീസിനു ആദ്യ ഓവറില്‍ നേരിട്ട ഇരട്ട പ്രഹരത്തില്‍ നിന്ന് കരകയറാനാകാതെ പോയപ്പോള്‍ ടീം 124 ഓവറില്‍ ഓള്‍ഔട്ട് ആയി. 46 റണ്‍സ് നേടിയ ആന്‍ഡ്രേ ഫ്ലെച്ചര്‍ മാത്രമാണ് വെസ്റ്റിന്‍ഡീസ് നിരയില്‍ പൊരുതി നോക്കിയത്. ആദ്യ പന്തില്‍ വാള്‍ട്ടണെയും ഓവറിന്റെ അഞ്ചാം പന്തില്‍ ക്രിസ് ഗെയിലിനെയും പുറത്താക്കി ടിം സൗത്തി സ്വപ്നതുല്യമായ തുടക്കമാണ് ന്യൂസിലാണ്ടിനു നല്‍കിയത്. മത്സരത്തില്‍ സൗത്തി മൂന്നും ട്രെന്റ് ബൗള്‍ട്ട് ഇഷ് സോധി എന്നിവര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

16.3 ഓവറില്‍ ഓള്‍ഔട്ട് ആയതോടെ 119 റണ്‍സ് ജയമാണ് ന്യൂസിലാണ്ട് സ്വന്തമാക്കിയത്. ന്യൂസിലാണ്ട് പര്യടനത്തിനെത്തിയ വെസ്റ്റിന്‍ഡീസിനു മൂന്ന് ഫോര്‍മാറ്റുകളിലുമായി ഒരു ജയം പോലും സ്വന്തമാക്കാനായില്ല. കോളിന്‍ മണ്‍റോയാണ് കളിയിലെ താരവും പരമ്പരയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടത്.

നേരത്തെ കോളിന്‍ മണ്‍റോ(104), മാര്‍ട്ടിന്‍ ഗുപ്ടില്‍(63) എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 243/5 എന്ന നിലയില്‍ തങ്ങളുടെ ഇന്നിംഗ്സ് അവസാനിപ്പിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version