ഹാട്രിക്കുമായി തണ്ടര്‍ “ബോള്‍ട്ട്”

ട്രെന്റ് ബോള്‍ട്ടിന്റെ ഹാട്രിക്ക് നേട്ടത്തില്‍ ആടിയുലഞ്ഞ് പാക്കിസ്ഥാന്‍. ആദ്യ ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ടിനെ 266/9 എന്ന സ്കോറിനു പിടിച്ചു കെട്ടിയ ശേഷം പാക്കിസ്ഥാന്‍ ഇന്നിംഗ്സിന്റെ മൂന്നാം ഓവറിലാണ് ബോള്‍ട്ടിന്റെ ഹാട്രിക്ക് നേട്ടം. ആദ്യ പന്തില്‍ ഇമാം ഉള്‍ ഹക്കിനെതിരെ എല്‍ബിഡബ്ല്യ അപ്പീല്‍ വിജയകരമായി തീര്‍ന്നില്ലെങ്കിലും അടുത്ത് മൂന്ന് പന്തില്‍ മൂന്ന് വിക്കറ്റുകളാണ് ബോള്‍ട്ട് മടങ്ങിയത്.

ഫകര്‍ സമനെ ബൗള്‍ഡാക്കി തുടങ്ങിയ ബോള്‍ട്ട് അടുത്ത പന്തില്‍ ബാബര്‍ അസമിനെ മടക്കി. തൊട്ടടുത്ത പന്തില്‍ മുഹമ്മദ് ഹഫീസിനെ താരം വിക്കറ്റിനു മുന്നില്‍ കുടുക്കി. ഹഫീസ് റിവ്യൂ നടത്തിയെങ്കിലും ബോള്‍ട്ടിന്റെ ഹാട്രിക്ക് നേട്ടത്തെ തടയാനായില്ല. ബോള്‍ട്ടിന്റെ തകര്‍പ്പന്‍ ഓവര്‍ കഴിഞ്ഞപ്പോള്‍ പാക്കിസ്ഥാന്‍ 8/3 എന്ന നിലയിലായിരുന്നു.

ഡാനി മോറിസണ്‍, ഷെയിന്‍ ബോണ്ട് എന്നിവര്‍ക്ക് ശേഷം ന്യൂസിലാണ്ടിനായി ഹാട്രിക്ക് നേട്ടം സ്വന്തമാക്കുന്ന താരമാണ് ട്രെന്റ് ബോള്‍ട്ട്.

Exit mobile version