ഹസന്‍ അലിയുടെ ഇരട്ട പ്രഹരത്തിന് ശേഷം മാര്‍ക്രത്തിന് ശതകം, റാവല്‍പിണ്ടി ടെസ്റ്റ് ആവേശകരമായി മുന്നേറുന്നു

റാവല്‍പിണ്ടിയില്‍ ആവേശകരമായ ടെസ്റ്റ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്നു. ഇന്നലെ 127/1 എന്ന നിലയില്‍ പിരിഞ്ഞ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ന് മത്സരത്തിന്റെ അവസാന ദിവസം തിരിച്ചടിയായിരുന്നു ഫലം. 48 റണ്‍സ് നേടിയ റാസ്സി വാന്‍ ഡെര്‍ ഡൂസ്സനെയും 5 റണ്‍സ് നേടിയ ഫാഫ് ഡു പ്ലെസിയെയും ടീമിന് നഷ്ടമായപ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ വെറും 134 റണ്‍സായിരുന്നു ഉണ്ടായിരുന്നത്. ഇരു താരങ്ങളെയും പുറത്താക്കി ഹസന്‍ അലി പാക്കിസ്ഥാന് മത്സരത്തില്‍ മുന്‍തൂക്കം നല്‍കുകയായിരുന്നു.

Pakistan

പിന്നീട് മാര്‍ക്രവും ടെംബ ബാവുമയും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ ലഞ്ച് വരെ കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ എത്തിയ്ക്കുകയായിരുന്നു. 219/3 എന്ന നിലയിലുള്ള ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട് സെഷനില്‍ നിന്ന് 7 വിക്കറ്റ് കൈവശമുള്ളപ്പോള്‍ 151 റണ്‍സാണ് നേടേണ്ടത്.

84 റണ്‍സാണ് മാര്‍ക്രവും ബാവുമയും ചേര്‍ന്ന് നേടിയിട്ടുള്ളത്. മാര്‍ക്രം നൂറ് റണ്‍സും ബാവുമ 44 റണ്‍സും നേടിയാണ് ക്രീസില്‍ നില്‍ക്കുന്നത്.

ദക്ഷിണാഫ്രിക്ക 201 റണ്‍സിന് പുറത്ത്, പാക്കിസ്ഥാന് 71 റണ്‍സ് ലീഡ്

റാവല്‍പിണ്ടി ടെസ്റ്റില്‍ 71 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി പാക്കിസ്ഥാന്‍. ദക്ഷിണാഫ്രിക്കയെ 201 റണ്‍സിന് ഓള്‍ഔട്ട് ആക്കിയാണ് പാക്കിസ്ഥാന്‍ ഈ നേട്ടം കൊയ്തത്. ഹസന്‍ അലിയുടെ അഞ്ച് വിക്കറ്റ് നേട്ടമാണ് പാക്കിസ്ഥാന്‍ മേല്‍ക്കൈ നേടിക്കൊടുത്തത്.

ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ടെംബ ബാവുമ പുറത്താകാതെ 44 റണ്‍സ് നേടിയപ്പോള്‍ വിയാന്‍ മുള്‍ഡര്‍(33), ജോര്‍ജ്ജ് ലിന്‍ഡേ(21) എന്നിവരും നിര്‍ണ്ണായക സംഭാവനകള്‍ നല്‍കി.

ഫാഫ് ഡു പ്ലെസിയ്ക്ക് ശതകം, ലീഡ് നേടി ദക്ഷിണാഫ്രിക്ക

ശ്രീലങ്കയ്ക്കെതിരെ മികച്ച സ്കോറിലേക്ക് നീങ്ങി ദക്ഷിണാഫ്രിക്ക. സെഞ്ചൂറിയണ്‍ ടെസ്റ്റിന്റെ മൂന്നാം ദിവസം ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ ദക്ഷിണാഫ്രിക്ക 435/5 എന്ന നിലയിലാണ്. മുന്‍ നായകന്‍ ഫാഫ് ഡു പ്ലെസി തന്റെ ശതകം പൂര്‍ത്തിയാക്കി നില്‍ക്കുമ്പോള്‍ 18 റണ്‍സുമായി വിയാന്‍ മുള്‍ഡര്‍ ആണ് ക്രീസില്‍ ഒപ്പമുള്ളത്. ഫാഫ് 112 റണ്‍സ് നേടിയിട്ടുണ്ട്.

ടെംബ ബാവുമയുടെ വിക്കറ്റാണ് ആതിഥേയര്‍ക്ക് നഷ്ടമായത്. 71 റണ്‍സ് നേടിയ താരത്തെ ദസുന്‍ ഷനകയാണ് പുറത്താക്കിയത്. 179 റണ്‍സിന്റെ കൂട്ടുകട്ടാണ് ഡു പ്ലെസിയും ടെംബ ബാവുമയും ചേര്‍ന്ന് നേടിയത്. ദക്ഷിണാഫ്രിക്കയ്ക്ക് ഇപ്പോള്‍ 39 റണ്‍സിന്റെ ലീഡാണ് കൈവശമുള്ളത്.

ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോര്‍, ഡീന്‍ എല്‍ഗാറിന് ശതകം കൈയ്യകലത്തില്‍ നഷ്ടം

സെഞ്ചൂറിയണ്‍ ടെസ്റ്റിന്റെ രണ്ടാം ദിവസം മികച്ച ബാറ്റിംഗ് പ്രകടനവുമായി ദക്ഷിണാഫ്രിക്ക. രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ ആയ 396 റണ്‍സിന് ശേഷം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 317/4 എന്ന നിലയിലാണ്.

തന്റെ ശതകം അഞ്ച് റണ്‍സ് അകലെ നഷ്ടമായ ഡീന്‍ എല്‍ഗാറും 68 റണ്‍സ് നേടിയ എയ്ഡന്‍ മാര്‍ക്രവും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 141 റണ്‍സാണ് നേടിയത്. മാര്‍ക്രത്തെ വിശ്വ ഫെര്‍ണാണ്ടോ പുറത്താക്കുകായിരുന്നു. റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന്‍(15) പുറത്താകുമ്പോള്‍ 200 റണ്‍സായിരുന്നു ദക്ഷിണാഫ്രിക്കയുടെ സ്കോര്‍.

95 റണ്‍സ് നേടിയ എല്‍ഗാറും അതേ സ്കോറില്‍ പുറത്താകുകയായിരുന്നു. എല്‍ഗാറിന്റെ വിക്കറ്റ് ദസുന്‍ ഷനകയും ഡൂസ്സെനെ ലഹിരു കുമരയുമാണ് പുറത്താക്കിയത്. ക്യാപ്റ്റന്‍ ക്വിന്റണ്‍ ഡി കോക്കിനെ(18) നഷ്ടമായ ശേഷം ഫാഫ് ഡു പ്ലെസിയും(55*) ടെംബ ബാവുമയും ചേര്‍ന്ന് 97 റണ്‍സിന്റെ കൂട്ടുകെട്ടുമായി ദക്ഷിണാഫ്രിക്കയെ മികച്ച നിലയിലേക്ക് നയിക്കുകയായിരുന്നു.

41 റണ്‍സാണ് ബാവുമ നേടിയിട്ടുള്ളത്. ലങ്കയുടെ സ്കോറിന് 79 റണ്‍സ് പിന്നിലായാണ് ദക്ഷിണാഫ്രിക്ക രണ്ടാം ദിവസം അവസാനിപ്പിച്ചത്.

പരിക്ക്, ടെംബ ബാവുമ ഇന്ത്യന്‍ പരമ്പരയ്ക്ക് തയ്യാറാകുമെന്ന പ്രതീക്ഷയില്‍ ദക്ഷിണാഫ്രിക്ക

ഓസ്ട്രേലിയയ്ക്കെതിരെയുള്ള പരമ്പരയില്‍ ദക്ഷിണാഫ്രിക്കന്‍ താരം ടെംബ ബാവുമയെ പരിക്കേറ്റതിനെ തുടര്‍ന്ന് ബോര്‍ഡ് പിന്‍വലിച്ചിരുന്നു. അറിയിച്ച് ബോര്‍ഡ്. ഇപ്പോള്‍ താരം പരിക്ക് മാറി ഇന്ത്യന്‍ പരമ്പരയില്‍ കളിക്കുമെന്നാണ് ബോര്‍ഡ് പ്രതീക്ഷിക്കുന്നത്. ആദ്യ ഏകദിനത്തില്‍ പരിക്കേറ്റ ബാവുമ ഇന്നലെ രണ്ടാം ഏകദിനത്തില്‍ കളിച്ചിരുന്നില്ല. താരത്തിനെ പരമ്പരയില്‍ നിന്ന് പിന്‍വലിക്കുകയാണെന്ന് ബോര്‍ഡ് വ്യക്തമാക്കി. ആദ്യ മത്സരത്തില്‍ താരം 26 പന്തില്‍ 30 റണ്‍സ് നേടിയിരുന്നു.

പൂര്‍ണ്ണ വിശ്രമത്തോടെ താരം ഇന്ത്യയ്ക്കെതിരെയുള്ള ടൂര്‍ണ്ണമെന്റിന് തയ്യാറാകുമെന്നാണ് കരുതപ്പെടുന്നത്. റാസ്സി വാന്‍ ഡെര്‍ ഡൂസ്സനെയാണ് പകരക്കാരനായി ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരമ്പരയില്‍ ആദ്യം താരത്തിന് വിശ്രമം അനുവദിക്കുകയായിരുന്നുവെങ്കിലും പിന്നീട് ബാവുമയുടെ പരിക്ക് മൂലം റാസ്സിയെ വീണ്ടും ടീമിലെത്തിക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കക്ക് തിരിച്ചടി, ആദ്യ ടി20യിൽ നിന്ന് ബാവുമ പുറത്ത്

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20 മത്സരത്തിൽ നിന്ന് ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ ടെമ്പ ബാവുമ പുറത്ത്. ഇംഗ്ലണ്ടിനെതിരായ ടി20 മത്സരത്തിനിടെയേറ്റ ഹാംസ്ട്രിങ് പരിക്കാണ് താരത്തിന് തിരിച്ചടിയായത്. താരത്തിന് ഒരു ആഴ്ച എങ്കിലും വിശ്രമം വേണ്ടി വരുമെന്നാണ് കരുതപ്പെടുന്നത്. താരത്തിന്റെ പകരക്കാരനെ ദക്ഷിണാഫ്രിക്ക ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. താരത്തിന് പകരം ആര് ഡി കോക്കിനൊപ്പം ഓപ്പൺ ചെയ്യുമെന്നത് ഇതുവരെ വ്യക്തമല്ല.  മുൻ ക്യാപ്റ്റൻ ഡു പ്ലെസ്സി ഓപ്പണറായി ഇറങ്ങാനും സാധ്യതയുണ്ട്.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത ബാവുമയുടെ അസാന്നിദ്ധ്യം ദക്ഷിണാഫ്രിക്കക്ക് കനത്ത തിരിച്ചടിയാണ്. ഇംഗ്ലണ്ടിനെതിരായ ടി20യിൽ 43, 31, 49 റൺസുകളായിരുന്നു താരത്തിന്റെ സമ്പാദ്യം. ക്യാപ്റ്റൻ ഡി കോക്കുമൊത്ത് ഓപ്പണറായി മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാനും ബാവുമക്ക് കഴിഞ്ഞിരുന്നു. ഓസ്‌ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്ക മൂന്ന് ടി20 മത്സരങ്ങളാണ് കളിക്കുക.  ഫെബ്രുവരി 21,23, 26 തിയ്യതികളിലാണ് ടി20 മത്സരങ്ങൾ നടക്കുക. പന്ത് ചുരണ്ടൽ വിവാദം ഉണ്ടായതിന് ശേഷം ആദ്യമായാണ് ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയിൽ കളിക്കുന്നത്.

സെഞ്ചൂറിയണ്‍ ടെസ്റ്റില്‍ നിന്ന് ടെംബ ബാവുമ പുറത്ത്

ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റിന് മുമ്പ് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടി. ബാറ്റ്സ്മാന്‍ ടെംബ ബാവുമ ഇടുപ്പിനേറ്റ പരിക്ക് മൂലം ആദ്യ ടെസ്റ്റില്‍ നിന്ന് പുറത്ത് പോകുകയാണെന്ന് ടീം അറിയിച്ചിട്ടുണ്ട്. പകരക്കാരെ ദക്ഷിണാഫ്രിക്ക എ-സിഎസ്എ ഫ്രാഞ്ചൈസി ചതുര്‍ദിന മത്സരത്തിന് ശേഷം പ്രഖ്യാപിക്കുമെന്നും ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.

നാല് മത്സരങ്ങളുടെ പരമ്പരയില്‍ ടീമിനൊപ്പം ബാവുമ തുടരും. താരത്തെ അടുത്ത് ഏഴ് മുതല്‍ പത്ത് ദിവസത്തിനുള്ളില്‍ വീണ്ടും മത്സര സജ്ജമാക്കുകയാണ് ബോര്‍ഡിന്റെ ലക്ഷ്യമെന്നാണ് മനസ്സിലാക്കുന്നത്. ഡിസംബര്‍ 26നാണ് സെഞ്ചൂറിയണില്‍ ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റ് അരങ്ങേറുക.

നേരത്തെ തന്നെ ആറ് പുതുമുഖ താരങ്ങളോടു കൂടിയാണ് ദക്ഷിണാഫ്രിക്ക ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീം പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോള്‍ ബാവുമ കൂടി പുറത്ത് പോകുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ ദുഷ്കരമാവുകയാണ് ദക്ഷിണാഫ്രിക്കയ്ക്ക്.

ദക്ഷിണാഫ്രിക്ക ഫോളോ ഓണ്‍ ഭീഷണിയില്‍, ഷഹ്ബാസ് നദീമിന് ടെസ്റ്റിലെ ആദ്യ വിക്കറ്റ്

ഇന്ത്യയ്ക്കെതിരെ റാഞ്ചി ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഇന്ത്യ 497/9 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ശേഷം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ 129/6 എന്ന നിലയിലാണ്.

62 റണ്‍സ് നേടിയ സുബൈര്‍ ഹംസയും 32 റണ്‍സ് നേടിയ ടെംബ ബാവുമയും മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പൊരുതി നിന്നത്. തലേ ദിവസത്തെ സ്കോറായ 9/2 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിയെ വേഗത്തില്‍ നഷ്ടമായി. പിന്നീട് നാലാം വിക്കറ്റില്‍ സുബൈര്‍ ഹംസയും ടെംബ ബാവുമയും ചേര്‍ന്ന് സ്കോര്‍ 107ലേക്ക് എത്തിച്ചുവെങ്കിലും സുബൈറിനെ രവീന്ദ്ര ജഡേജ പുറത്താക്കി.

91 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ നേടിയത്. തൊട്ടടുത്ത ഓവറില്‍ ടെംബ ബാവുമയെ ഷഹ്ബാസ് നദീം പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്കയുടെ നില പരുങ്ങലിലായി. നദീം തന്റെ ടെസ്റ്റിലെ ആദ്യ വിക്കറ്റാണ് ബാവുമയെ പുറത്താക്കി നേടിയത്.

107/3 എന്ന നിലയില്‍ നിന്ന് 107/5 എന്ന നിലയിലേക്ക് വീണ് ദക്ഷിണാഫ്രിക്കയെ ഹെയിന്‍റിച്ച് ക്ലാസ്സെന്‍-ജോര്‍ജ്ജ് ലിന്‍ഡേ കൂട്ടുകെട്ട് കൂടുതല്‍ നഷ്ടമില്ലാതെ ലഞ്ച് വരെ എത്തിക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ക്ലാസ്സനെ പുറത്താക്കി രവീന്ദ്ര ജഡേജ സന്ദര്‍ശകരുടെ നില കൂടുതല്‍ ദയനീയമാക്കി.

368 റണ്‍സ് പിന്നിലായി നില്‍ക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കായി ഇപ്പോള്‍ 10 റണ്‍സുമായി ജോര്‍ജ്ജ് ലിന്‍ഡേയും 4 റണ്‍സ് നേടിയ ഡെയ്ന്‍ പീഡെടുമാണ് ക്രീസിലുള്ളത്. ഇന്ത്യയ്ക്കായി ഉമേഷ് യാദവും രവീന്ദ്ര ജഡേജയും രണ്ട് വീതം വിക്കറ്റ് നേടി.

ടി20 അവസരം ലഭിച്ചത് പ്രതീക്ഷിക്കാത്ത സമയത്ത്, സിക്സടിച്ച് വിജയം ഉറപ്പാക്കിയപ്പോള്‍ താന്‍ തന്നെ അത്ഭുതപ്പെട്ടുപോയി

ടി20യില്‍ തനിക്ക് അവസരം ലഭിച്ചത് താന്‍ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണെന്നും പറഞ്ഞു ദക്ഷിണാഫ്രിക്കന്‍ താരം ടെംബ ബാവുമ. ക്യാപ്റ്റന്‍ ക്വിന്റണ്‍ ഡി കോക്കിനൊപ്പം നിര്‍ണ്ണായകമായ 64 റണ്‍സ് കൂട്ടുകെട്ട് നേടി സിക്സറിലൂടെ ദക്ഷിണാഫ്രിക്കയുടെ വിജയം ഉറപ്പാക്കിയ ടെംബ ബാവുമ ഇന്ന് 23 പന്തില്‍ നിന്ന് 27 റണ്‍സാണ് നേടിയത്. സെലക്ടര്‍മാരും കോച്ചും തന്നില്‍ അര്‍പ്പിച്ച് വിശ്വാസം കാത്ത് സൂക്ഷിക്കാനായതില്‍ സന്തോഷമുണ്ടെന്നും ബാവുമ പറഞ്ഞു. തന്റെ അരങ്ങേറ്റ മത്സരത്തില്‍ അര്‍ദ്ധ ശതകത്തിന് ഒരു റണ്‍സ് അകലെ വെച്ചാണ് ബാവുമ പുറത്തായത്.

തനിക്ക് ക്രിസ് ഗെയിലിനെപ്പോലെ കരുത്തില്ലാത്തതിനാല്‍ സിംഗിളുകളും ഡബിളും നേടി റണ്‍സ് കണ്ടെത്തുകയാണ് തന്റെ ശൈലിയെന്നും സിക്സര്‍ നേടി ദക്ഷിണാഫ്രിക്കന്‍ വിജയം ഉറപ്പാക്കിയപ്പോള്‍ താന്‍ തന്നെ അത്ഭുതപ്പെട്ട് പോയെന്നും ബാവുമ പറഞ്ഞു. ഈ യുവനിരയില്‍ ഏറെ ആത്മവിശ്വാസമുണ്ടെന്നും രണ്ടാം ടി20 കൈവിട്ട ശേഷം പരമ്പര സമനിലയിലാക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും അതിന് ടീമിന് സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ടെംബ ബാവുമ പറഞ്ഞു.

ഈ വിജയത്തിന്റെ ആവേശം ടെസ്റ്റ് പരമ്പരയിലേക്കും കൊണ്ടുപോകുവാന്‍ ടീമിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താരം പറഞ്ഞു.

രണ്ടാം ജയത്തിനായി ഇന്ത്യ നേടേണ്ടത് 163 റണ്‍സ്, ദക്ഷിണാഫ്രിക്കയ്ക്ക് തുണയായത് ജോര്‍ജ്ജ് ലിന്‍ഡേയുടെ വെടിക്കെട്ട് പ്രകടനം

ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ രണ്ടാം ഏകദിനത്തില്‍ വിജയത്തിനായി ഇന്ത്യ 163 റണ്‍സ് നേടണം. 24 പന്തില്‍ നിന്ന് അര്‍ദ്ധ ശതകം നേടിയ ജോര്‍ജ്ജ് ലിന്‍ഡേയുടെ വെടിക്കെട്ട് പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് തുണയായത്. 25 പന്തില്‍ നിന്ന് 52 റണ്‍സുമായി താരം പുറത്താകാതെ നിന്നു.

ഇന്ന് തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബില്‍ മഴ കാരണം ഉച്ചയ്ക്ക് ശേഷം മാത്രം ആരംഭിച്ച മത്സരത്തില്‍ ഇന്ത്യ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞ മത്സരത്തിലെ ഹീറോ റീസ ഹെന്‍ഡ്രിക്സിനെ തുടക്കത്തിലെ നഷ്ടമായി 15/2 എന്ന നിലയിലേക്ക് വീണുവെങ്കിലും ടെംബ ബാവുമ-സോണ്ടോ കൂട്ടുകെട്ട് ടീമിനെ 48 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടി വലിയ തകര്‍ച്ചയില്‍ നിന്ന് മുന്നോട്ട് കൊണ്ടുപോയി.

എന്നാല്‍ സോണ്ടോയെ അക്സര്‍ പട്ടേലും ടെംബ ബാവുമയെ ചഹാലും പുറത്താക്കിയതോടെ 75/4 എന്ന നിലയിലേക്ക് ദക്ഷിണാഫ്രിക്ക വീണു. ഖായേലിഹിലേ സോണ്ടോ 24 റണ്‍സും ടെംബ ബാവുമ 33 പന്തില്‍ 40 റണ്‍സുമാണ് നേടിയത്. തുടര്‍ന്ന് ക്രീസിലെത്തിയ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയെ നൂറ് കടത്തിയത്. ഹെയിന്‍റിച്ച് ക്ലാസ്സെന്‍-ജോര്‍ജ്ജ് ലിന്‍ഡേ കൂട്ടുകെട്ട് 52 റണ്‍സാണ് നേടിയത്.

31 റണ്‍സ് നേടി ക്ലാസ്സെനെ ദീപക് ചഹാര്‍ പുറത്താക്കിയപ്പോള്‍ ജോര്‍ജ്ജ് ലിഡേ 39 റണ്‍സുമായി പുറത്താകാതെ നിന്നു. 5 വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക 162 റണ്‍സാണ് 21 ഓവറില്‍ നിന്ന് നേടിയത്.

ഡു പ്ലെസിയ്ക്ക് ശതകം, ദക്ഷിണാഫ്രിക്ക് മികച്ച സ്കോറിലേക്ക്

പാക്കിസ്ഥാനെതിരെ കേപ് ടൗണ്‍ ടെസ്റ്റില്‍ കൂറ്റന്‍ സ്കോറിലേക്ക് ആതിഥേയര്‍ നീങ്ങുന്നു. രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക 382 റണ്‍സാണ് 6 വിക്കറ്റ് നഷ്ടത്തില്‍ നേടിയിരിക്കുന്നത്. ടെംബ ബാവുമ, ഫാഫ് ഡു പ്ലെസി എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ദക്ഷിണാഫ്രിക്ക 205 റണ്‍സ് ലീഡ് നേടിയിരിക്കുന്നത്. ഇന്ന് വീണ് നാല് വിക്കറ്റുകളില്‍ മൂന്നും വീഴ്ത്തി ഷഹീന്‍ അഫ്രീദി പാക്കിസ്ഥാന്‍ നിരയില്‍ തിളങ്ങി. രണ്ടാം ദിവസം അവസാനിക്കുന്നതിനു ഏതാനും ഓവറുകള്‍ ബാക്കിയുള്ളപ്പോള്‍ 103 റണ്‍സ് നേടിയ ഫാഫ് ഡു പ്ലെസിയെ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത് ടീമിനു തിരിച്ചടിയായി. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 55 റണ്‍സുമയായി ക്വിന്റണ്‍ ഡിക്കോക്കും 6 റണ്‍സ് നേടി വെറോണ്‍ ഫിലാന്‍ഡറുമാണ് ക്രീസില്‍ നിലകൊള്ളുന്നത്.

ഒന്നാം ദിവസത്തെ സ്കോറായ 123/2 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തില്‍ പ്രഹരം നല്‍കുവാന്‍ പാക്കിസ്ഥാനു സാധിച്ചിരുന്നു. മുഹമ്മദ് അബ്ബാസ് 24 റണ്‍സ് നേടിയ ഹാഷിം അംലയെ പുറത്താക്കിയ ശേഷം ത്യൂനിസ് ഡി ബ്രൂയിനിനെ(13) ഷഹീന്‍ അഫ്രീദി പുറത്താക്കുകയായിരുന്നു.

അതിനു ശേഷം ദക്ഷിണാഫ്രിക്ക ശക്തമായ പിടി മത്സരത്തില്‍ മുറുക്കുന്നതാണ് കണ്ടത്. 166 റണ്‍സ് അഞ്ചാം വിക്കറ്റില്‍ നേടിയ ശേഷം ഡു പ്ലെസി-ടെംബ ബാവുമ കൂട്ടുകെട്ടിനെ ഷഹീന്‍ അഫ്രീദി പുറത്താക്കുകയായിരുന്നു. 75 റണ്‍സാണ് ബാവുമ നേടിയത്.

അടിയ്ക്ക് തിരിച്ചടിയായി പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്കയുടെയും പാതി സംഘം പവലിയനില്‍

സെഞ്ചൂറിയണിലെ ബോക്സിംഗ് ഡേ ടെസ്റ്റിന്റെ ആദ്യ ദിവസം വീണത് 15 വിക്കറ്റുകള്‍. 181 റണ്‍സിനു പാക്കിസ്ഥാനെ പുറത്താക്കിയ ശേഷം ദക്ഷിണാഫ്രിക്ക 127/5 എന്ന നിലയിലാണ്. 54 റണ്‍സ് കൂടി നേടിയാല്‍ മാത്രമേ പാക്കിസ്ഥാന്റെ സ്കോറിനൊപ്പം എത്തുവാന്‍ ടീമിനു സാധിക്കുകയുള്ളു. ഡുവാനെ ഒളിവിയര്‍ ആറ് വിക്കറ്റ് നേടി പാക്കിസ്ഥാനെ തകര്‍ത്തെറിഞ്ഞപ്പോള്‍ പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്ന് ആതിഥേയരെ പ്രതിരോധത്തിലാക്കുകയായിരുന്നു.

ഡുവാനെയ്ക്ക് പുറമേ കാഗിസോ റബാ‍ഡ 3 വിക്കറ്റും ഡെയില്‍ സ്റ്റെയിന്‍ ഒരു വിക്കറ്റും നേടി. 71 റണ്‍സ് നേടിയ ബാബര്‍ അസവും 36 റണ്‍സ് നേടിയ അസ്ഹര്‍ അലിയ്ക്കും ഒപ്പം ഹസന്‍ അലി പുറത്താകാതെ 21 റണ്‍സ് നേടിയാണ് പാക്കിസ്ഥാന്‍ സ്കോര്‍ 181 റണ്‍സിലേക്ക് എത്തിച്ചത്. 111/8 എന്ന നിലയില്‍ നിന്ന് ബാബര്‍ അസവും ഹസന്‍ അലിയും ചേര്‍ന്നാണ് പാക്കിസ്ഥാനെ മാന്യമായ സ്കോറിലേക്ക് നയിച്ചത്.

ബൗളര്‍മാര്‍ ഒരുക്കി നല്‍കിയ അവസരം നഷ്ടപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്കയും മത്സരം തുടങ്ങിയത്. ഡീന്‍ എല്‍ഗാര്‍(22), ത്യൂണിസ് ഡി ബ്രൂയിന്‍(29) എന്നിവര്‍ തുടക്കം ലഭിച്ച ശേഷം ക്രീസില്‍ നിലയുറപ്പിക്കുവാനാകാതെ മടങ്ങുകയായിരുന്നു. ടെംബ ബാവുമ(38*) ഡെയില്‍ സ്റ്റെയിന്‍(13*) എന്നിവരാണ് ക്രീസില്‍ നില്‍ക്കുന്നത്.

43/4 എന്ന നിലയിലേക്ക് വീണ ദക്ഷിണാഫ്രിക്കയെ നൂറ് കടക്കുവാന്‍ സഹായിച്ചത് അഞ്ചാം വിക്കറ്റില്‍ ഡി ബ്രൂയിനും ടെംബ ബാവുമയും ചേര്‍ന്ന് നേടിയ 69 റണ്‍സാണ്. പാക്കിസ്ഥാനു വേണ്ടി മുഹമ്മദ് അമീറും ഷഹീന്‍ അഫ്രീദിയും രണ്ട് വീതം വിക്കറ്റ് നേടി.

Exit mobile version