കൃഷ്ണപ്പ ഗൗതമിന് കരുതല്‍ താരമെന്ന് നിലയില്‍ ജലജ് സക്സേനയെ ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തി

ദക്ഷിണാഫ്രിക്ക എ ടീമിനെതിരെയുള്ള അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിന് വേണ്ടിയുള്ള ഇന്ത്യ എ ടീമില്‍ ജലജ് സക്സേനയെ ഉള്‍പ്പെടുത്തി. ടീമിലെ കൃഷ്ണപ്പ ഗൗതമിന് കരുതല്‍ താരമെന്ന നിലയില്‍ ആണ് സക്സേനയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ കേരളത്തിന് വേണ്ടി തകര്‍പ്പന്‍ ഫോമില്‍ കളിച്ച താരം ദുലീപ് ട്രോഫിയില്‍ ഏവ് വിക്കറ്റ് നേടിയിരുന്നു. സെപ്റ്റംബര്‍ 9ന് തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

ഏകദിന പരമ്പരയില്‍ 4-1ന്റെ ആധികാരിക ജയമാണ് ഇന്ത്യ കരസ്ഥമാക്കിയത്. ആ ആധിപത്യം ടെസ്റ്റ് മത്സരങ്ങളിലും തുടരാനാവും ടീമിന്റെ ലക്ഷ്യം.

കനത്ത മഴ, മത്സരം റിസര്‍വ്വ് ദിവസത്തിലേക്ക്

ഇന്ത്യ എ – ദക്ഷിണാഫ്രിക്ക എ എന്നിവരുടെ നാലാം ഏകദിന മത്സരം ഇന്നത്തെ ദിവസത്തേക്ക് ഉപേക്ഷിച്ചു. തിരുവനന്തപുരത്തെ കനത്ത മഴയെത്തുടര്‍ന്ന് പലയാവര്‍ത്തി മത്സരത്തില്‍ തടസ്സം നേരിട്ട ശേഷം ഇന്ന് ഇനി കളി നടക്കില്ലെന്ന സാഹചര്യം ഉടലെടുക്കുകയായിരുന്നു. മത്സരത്തിന് റിസര്‍വ്വ് ഡേയുള്ളതിനാല്‍ നാളെ ഇന്ന് അവസാനിച്ച നിലയില്‍ നിന്ന് മത്സരം പുനരാരംഭിക്കും.

നേരത്തെ 25 ഓവറില്‍ നിന്ന് ദക്ഷിണാഫ്രിക്ക 137 റണ്‍സാണ് ഒരു വിക്കറ്റ് നേടിയത്. റീസ ഹെന്‍ഡ്രിക്സ് 60 റണ്‍സും ടെംബ ബാവുമ 28 റണ്‍സ് നേടി റിട്ടയര്‍ ഹര്‍ട്ട് ചെയ്തപ്പോള്‍ ഹെയിന്‍റിച്ച് ക്ലാസ്സെന്‍ 12 പന്തില്‍ നിന്ന് മൂന്ന് സിക്സ് സഹിതം 21 റണ്‍സ് നേടി. പിന്നീട് ഇന്ത്യയുടെ ലക്ഷ്യം 25 ഓവറില്‍ നിന്ന് 193 റണ്‍സായി പുനഃക്രമീകരിച്ചിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 7.4 ഓവറില്‍ 56 റണ്‍സ് നേടി നില്‍ക്കവെയാണ് വീണ്ടും മഴ വില്ലനായി എത്തിയത്. 12 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്ലിനെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 21 പന്തില്‍ നിന്ന് 33 റണ്‍സുമായി ശിഖര്‍ ധവാനും 6 റണ്‍സ് നേടി പ്രശാന്ത് ചോപ്രയുമാണ് ക്രീസിലുള്ളത്. 17.2 ഓവറില്‍ നിന്ന് 9 വിക്കറ്റ് കൈവശമുള്ള ഇന്ത്യ 137 റണ്‍സാണ് വിജയത്തിനായി നേടേണ്ടത്.

രണ്ടാം ജയത്തിനായി ഇന്ത്യ നേടേണ്ടത് 163 റണ്‍സ്, ദക്ഷിണാഫ്രിക്കയ്ക്ക് തുണയായത് ജോര്‍ജ്ജ് ലിന്‍ഡേയുടെ വെടിക്കെട്ട് പ്രകടനം

ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ രണ്ടാം ഏകദിനത്തില്‍ വിജയത്തിനായി ഇന്ത്യ 163 റണ്‍സ് നേടണം. 24 പന്തില്‍ നിന്ന് അര്‍ദ്ധ ശതകം നേടിയ ജോര്‍ജ്ജ് ലിന്‍ഡേയുടെ വെടിക്കെട്ട് പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് തുണയായത്. 25 പന്തില്‍ നിന്ന് 52 റണ്‍സുമായി താരം പുറത്താകാതെ നിന്നു.

ഇന്ന് തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബില്‍ മഴ കാരണം ഉച്ചയ്ക്ക് ശേഷം മാത്രം ആരംഭിച്ച മത്സരത്തില്‍ ഇന്ത്യ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞ മത്സരത്തിലെ ഹീറോ റീസ ഹെന്‍ഡ്രിക്സിനെ തുടക്കത്തിലെ നഷ്ടമായി 15/2 എന്ന നിലയിലേക്ക് വീണുവെങ്കിലും ടെംബ ബാവുമ-സോണ്ടോ കൂട്ടുകെട്ട് ടീമിനെ 48 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടി വലിയ തകര്‍ച്ചയില്‍ നിന്ന് മുന്നോട്ട് കൊണ്ടുപോയി.

എന്നാല്‍ സോണ്ടോയെ അക്സര്‍ പട്ടേലും ടെംബ ബാവുമയെ ചഹാലും പുറത്താക്കിയതോടെ 75/4 എന്ന നിലയിലേക്ക് ദക്ഷിണാഫ്രിക്ക വീണു. ഖായേലിഹിലേ സോണ്ടോ 24 റണ്‍സും ടെംബ ബാവുമ 33 പന്തില്‍ 40 റണ്‍സുമാണ് നേടിയത്. തുടര്‍ന്ന് ക്രീസിലെത്തിയ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയെ നൂറ് കടത്തിയത്. ഹെയിന്‍റിച്ച് ക്ലാസ്സെന്‍-ജോര്‍ജ്ജ് ലിന്‍ഡേ കൂട്ടുകെട്ട് 52 റണ്‍സാണ് നേടിയത്.

31 റണ്‍സ് നേടി ക്ലാസ്സെനെ ദീപക് ചഹാര്‍ പുറത്താക്കിയപ്പോള്‍ ജോര്‍ജ്ജ് ലിഡേ 39 റണ്‍സുമായി പുറത്താകാതെ നിന്നു. 5 വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക 162 റണ്‍സാണ് 21 ഓവറില്‍ നിന്ന് നേടിയത്.

മഴ മൂലം ഗ്രീന്‍ഫീല്‍ഡില്‍ കളി വൈകും

തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബില്‍ ഇന്ന് നടക്കേണ്ടിയിരുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക എ ടീമുകള്‍ തമ്മിലുള്ള മത്സരം ഇതുവരെ ആരംഭിച്ചിട്ടില്ല. തിരുവനന്തപുരത്ത് രണ്ട് ദിവസമായി ഇടവിട്ട് പെയ്യുന്ന മഴ കാരണമാണ് മത്സരം വൈകുന്നത്. മഴ പൂര്‍ണ്ണമായി മാറിയാല്‍ മിനുട്ടുകള്‍ കൊണ്ട് മത്സരയോഗ്യമാകുന്ന സംവിധാനമാണ് സ്പോര്‍ട്സ് ഹബ്ബിലേതെന്നതിനാല്‍ തന്നെ ഇന്ന് ഓവര്‍ ചുരുക്കിയാണെങ്കിലും കളി നടക്കുവാനുള്ള സാധ്യത ഏറെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

പരമ്പരയിലെ ആദ്യ മത്സരവും 47 ഓവര്‍ ആയി ചുരുക്കിയിരുന്നു. ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 69 റണ്‍സിന്റെ വിജയം സ്വന്തമാക്കാനായിരുന്നു.

Exit mobile version