വിരാട് കോഹ്‌ലിയെ പ്രശംസിക്കുന്നതിൽ എന്താണ് തെറ്റ്: അക്തർ

ഇന്ത്യൻ താരങ്ങളെ പ്രശംസിക്കുന്നതിനെതിരെ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടി പറഞ്ഞ് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ് അക്തർ. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ പ്രശംസിക്കുന്നതിൽ എന്ത് തെറ്റാണ് ഉള്ളതെന്നും അക്തർ ചോദിച്ചു.

വിരാട് കോഹ്‌ലിയെ പോലെയൊരു താരം പാകിസ്ഥാനിലോ ലോക ക്രിക്കറ്റിലോ വേറെ ഇല്ലെന്നും അതുകൊണ്ട് താരത്തെ പുകഴ്ത്തുന്നതിൽ ഒരു തെറ്റും ഇല്ലെന്നും അക്തർ പറഞ്ഞു. എന്ത്‌കൊണ്ടാണ് ഇന്ത്യൻ താരങ്ങളെ പുകഴ്തുന്നതിന് തന്നോട് ആളുകൾ ദേഷ്യപെടുന്നതെന്ന് അറിയില്ലെന്നും തന്നെ വിമർശിക്കുന്നതിന് മുൻപ് ആളുകൾ വിരാട് കോഹ്‌ലിയുടെ റെക്കോർഡുകൾ നോക്കട്ടെയെന്നും അക്തർ പറഞ്ഞു.

നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 70 സെഞ്ചുറികൾ നേടിയ മറ്റൊരു താരമുണ്ടോ എന്നും ഇന്ത്യക്ക് വേണ്ടി എത്ര പരമ്പരകളാണ് വിരാട് കോഹ്‌ലി നേടികൊടുത്തതെന്നും അതുകൊണ്ട് തന്നെ താരത്തെ പ്രശംസിക്കുന്നതിൽ എന്നതാണ് തെറ്റെന്നും അക്തർ ചോദിച്ചു.

ബാബര്‍ അസമിനെതിരെ വിമര്‍ശനങ്ങളുമായി ഷൊയ്ബ് അക്തര്‍

രണ്ടാം ടി20യില്‍ 195 റണ്‍സ് നേടിയെങ്കിലും മത്സരം വിജയിക്കുവാന്‍ പാക്കിസ്ഥാന് സാധിച്ചിരുന്നില്ല. ഇംഗ്ലണ്ട് മത്സരം അഞ്ച് വിക്കറ്റിന് വിജയിച്ചപ്പോള്‍ കാഴ്ചക്കാരനായി നില്‍ക്കുവാനെ പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിന് കഴിഞ്ഞുള്ളു. താരം 44 പന്തില്‍ നിന്ന് 56 റണ്‍സ് നേടിയ പ്രകടനത്തെയായിരുന്നു ആദ്യം ആരാധകര്‍ വിമര്‍ശിച്ചത്. ലോക ടി20 റാങ്കിംഗില്‍ ഒന്നാം നമ്പര്‍ താരമായ ബാബര്‍ അസമിന്റെ പ്രകടനത്തെ ആദ്യ പകുതിയില്‍ പലരും പുകഴ്ത്തിയെങ്കിലും മത്സരം കൈവിട്ടതോടെ പഴി ചാരുന്നതാണ് സോഷ്യല്‍ മീഡിയയില്‍ പൊതുവേ കണ്ടത്.

ആരു ആശയവും ഇല്ലാത്ത ക്യാപ്റ്റന്‍സി ആയിരുന്നു പാക്കിസ്ഥാന്‍ നായകന്റേതെന്നായിരുന്നു ബാബര്‍ അസമിനെക്കുറിച്ച് ഷൊയ്ബ് അക്തര്‍ പറഞ്ഞത്. വഴിതെറ്റിയ പശുവിനെപ്പോലെയായിരുന്നു ഫീല്‍ഡില്‍ ബാബര്‍ അസമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യ സമയത്ത് ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുവാന്‍ താരത്തിന് സാധിച്ചില്ലെന്നും ബാബര്‍ അസം വ്യക്തമാക്കി.

അക്തറിനെ നേരിടാൻ സച്ചിന് പേടിയായിരുന്നു : അഫ്രീദി

മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ് അക്തറിനെ നേരിടാൻ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന് പേടിയായിരുന്നെന്ന് മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദി. സച്ചിൻ ടെണ്ടുൽക്കർ ഷൊഹൈബ് അക്തർ പന്തെറിയാൻ വരുമ്പോൾ ഭയപ്പെട്ടിരുന്നത് താൻ കണ്ടിരുന്നെന്നും അഫ്രീദി പറഞ്ഞു.

താൻ സ്ക്വായർ ലെഗിൽ ഫീൽഡ് ചെയ്യുമ്പോൾ ഷൊഹൈബ് അക്തർ പന്തെറിയാൻ വന്നപ്പോൾ സച്ചിൻ ടെണ്ടുൽക്കറുടെ കാലുകൾ വിറക്കുന്നത് താൻ കണ്ടെന്നും ഷാഹിദ് അഫ്രീദി പറഞ്ഞു. ഇതേ ആരോപണം ഷാഹിദ് അഫ്രീദി 2011ലും ഉന്നയിച്ചിരുന്നു. എന്നാൽ താൻ ഭയപ്പെട്ടിരുന്നു എന്ന കാര്യം അംഗീകരിക്കാൻ  സച്ചിൻ ടെണ്ടുൽക്കർ തയ്യാറല്ല എന്നും അഫ്രീദി പറഞ്ഞു.

2011ലെ ലോകകപ്പിൽ സയീദ് അജ്മലിന്റെ പന്ത് നേരിടാനും സച്ചിൻ ടെണ്ടുൽക്കർ പേടിച്ചിരുന്നെന്ന് അഫ്രീദി കൂട്ടിച്ചേർത്തു. എന്നാൽ ഇതൊരു വലിയ കാര്യം അല്ലെന്നും കളിക്കാർക്ക് ഇത്തരത്തിലുള്ള സമ്മർദ്ദങ്ങൾ അനുഭവപ്പെടുമെന്നും അഫ്രീദി പറഞ്ഞു.

ഐസിസി പത്ത് വര്‍ഷത്തിനുള്ളില്‍ മികച്ച രീതിയില്‍ ക്രിക്കറ്റിനെ നശിപ്പിച്ചിട്ടുണ്ട്, വിമര്‍ശനവുമായി ഷൊയ്ബ് അക്തര്‍

ക്രിക്കറ്റിലെ ബൗളര്‍മാര്‍ക്ക് പ്രതികൂലമായ തീരുമാനങ്ങള്‍ എടുത്ത് ഐസിസി കഴഞിഞ്ഞ പത്ത് വര്‍ഷമായി മികച്ച രീതിയില്‍ ക്രിക്കറ്റിനെ നശിപ്പിക്കുകയാണെന്ന് പറഞ്ഞ് ഷൊയ്ബ് അക്തര്‍. സഞ്ജയ് മഞ്ജരേക്കറുമായുള്ള ഒരു ചര്‍ച്ചയില്‍ ഫാസ്റ്റ് ബൗളര്‍മാര്‍ പേസ് കുറയുന്നതും ടി20യില്‍ സ്പിന്നര്‍മാര്‍ വേഗത്തിലുമെറിയുന്നതെന്തെന്ന മഞ്ജരേക്കറുടെ ചോദ്യത്തിന് മറുപടിയായാണ് അക്തര്‍ ഐസിസിയ്ക്കെതിരെ ആഞ്ഞടിച്ചത്.

ഒരു ഓവറില്‍ ഒരു ബൗണ്‍സര്‍ നിയമം കളയേണ്ട സമയം അതിക്രമിച്ചുവെന്നാണ് അക്തര്‍ വ്യക്തമാക്കിയത്. ഫീല്‍ഡ് നിയന്ത്രണങ്ങള്‍ ഇന്ന് വളരെ കൂടുതലാണ്, അതിനാല്‍ തന്നെ ഇത്തരം ബൗളര്‍മാര്‍ക്ക് അനുകൂലമല്ലാത്ത നിയമങ്ങള്‍ മാറ്റേണ്ടതുണ്ട്. ഇപ്പോള്‍ രണ്ട് വശത്ത് നിന്നും രണ്ട് ന്യൂ ബോള്‍ ഉപയോഗിച്ചാണ് പന്തെറിയുന്നത്.

ഐസിസിയോട് ചോദിക്കേണ്ട ചോദ്യമാണ് കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ ക്രിക്കറ്റിന്റെ നിലവാരം ഉയര്‍ന്നോ താഴ്ന്നോ എന്നും അക്തര്‍ പറഞ്ഞു. പണ്ട് താനും സച്ചിനും തമ്മിലുണ്ടായിരുന്ന പോലത്തെ മത്സരങ്ങള്‍ ഇപ്പോള്‍ ക്രിക്കറ്റിലില്ലെന്നും ഇതിന് കാരണം ഐസിസിയുടെ ഇത്തരത്തിലുള്ള നിയമങ്ങളാണെന്നും ഷൊയ്ബ് വ്യക്തമാക്കി.

കോവിഡിനെതിരെ ഫണ്ട് കണ്ടെത്തുവാന്‍ ഷാരൂഖ് ഖാന്‍ ഒപ്പിട്ട കെകെആര്‍ ഹെല്‍മറ്റ് സംഭാവന ചെയ്ത് ഷൊയ്ബ് അക്തര്‍

കോവിഡിനെതിരെയുള്ള പ്രതിരോധത്തില്‍ പലയാളുകളും സംഭാവനകളായി മുന്നോട്ട് വരുമ്പോള്‍ ക്രിക്കറ്റ് താരങ്ങള്‍ തങ്ങളുടെ ബാറ്റുകളും ജേഴ്സികളുമെല്ലാം ലേലം ചെയ്താണ് അതിന് വേണ്ടിയുള്ള ഫണ്ട് കണ്ടെത്തുന്നത്. ചില താരങ്ങള്‍ അല്ലാതെയും പണം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കി വരുന്നുണ്ട്.

മുന്‍ പാക് താരം ഷൊയ്ബ് അക്തര്‍ താന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ കളിച്ചിരുന്ന സമയത്തെ ഹെല്‍മറ്റാണ് സംഭാവനയായി നല്‍കിയിരിക്കുന്നത്. ഷാരൂഖ് ഖാന്റെ കൈയ്യൊപ്പ് പതിഞ്ഞ ഹെല്‍മറ്റാണ് ഇത്. 2008 സീസണില്‍ ഒരു മത്സരത്തില്‍ താരം മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടിയിരുന്നു. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ നാല് വിക്കറ്റ് പ്രകടനമാണ് താരം അന്ന് പുറത്തെടുത്തത്.

അന്ന് ഷാരൂഖ് ഖാന്‍ മാന്‍ ഓഫ് ദി മാച്ച് നേടുന്ന താരങ്ങള്‍ക്ക് കൊല്‍ക്കത്തയുടെ ഗോള്‍ഡന്‍ ഹെല്‍മറ്റ് നല്‍കുന്ന പതിവുണ്ടായിരുന്നു. പാക്കിസ്ഥാന്‍ ടെന്നീസ് താരം ഐസം-ഉള്‍-ഹക്ക് ഖുറേഷിയാണ് ആണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്.

താന്‍ ഷൊയ്ബ് അക്തറിന്റെ വലിയ ഫാന്‍, പേസിന് പ്രാമുഖ്യം നല്‍കുവാന്‍ എന്നും ഉപദേശം – ശ്രീശാന്ത്

പാക്കിസ്ഥാന്‍ സൂപ്പര്‍ താരം ഷൊയ്ബ് അക്തറിന്റെ വലിയൊരു ആരാധകനാണ് താനെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും മലയാളിയുമായ ശ്രീശാന്ത്. അക്തറിനെ കാണുമ്പോളെല്ലാം താരം തനിക്ക് നല്‍കുന്ന ഉപദേശം എന്താണെന്നും ശ്രീശാന്ത് വെളിപ്പെടുത്തി. തന്നോട് കാണുമ്പോളെല്ലാം അക്തര്‍ പേസിന് മുന്‍ഗണന കൊടുക്കുവാന്‍ ഉപദേശിക്കാറുണ്ടായിരുന്നുവെന്ന് ശ്രീശാന്ത് പറഞ്ഞു.

എന്ത് തന്നെ സംഭവിച്ചാലും അതിവേഗതത്തില്‍ പന്തെറിയുവാന്‍ ഒരു ബൗളര്‍ ശ്രമിക്കണമെന്ന് റാവല്‍പിണ്ടി എക്സ്പ്രസ് തന്നോട് ഉപദേശിച്ചിരുന്നുവെന്ന് ശ്രീശാന്ത് വ്യക്തമാക്കി. 2013 ഐപിഎല്‍ സീസണില്‍ സ്പോട്ട് ഫിക്സിംഗിന് താരത്തിനെതരെ ബിസിസിഐ നടപടിയുണ്ടായ ശേഷം ക്രിക്കറ്റില്‍ നിന്ന് പുറത്താണ് ശ്രീശാന്ത്. ബിസിസിഐ ആജീവനാന്ത വിലക്കാണ് നല്‍കിയതെങ്കിലും 2020 സെപ്റ്റംബറില്‍ വിലക്ക് മാറ്റി താരത്തിന് വീണ്ടും ക്രിക്കറ്റിലേക്ക് വരാമെന്നാണ് കോടതി വിധിച്ചത്.

ഇന്ത്യൻ ടീമിന്റെ ബൗളിംഗ് പരിശീലകനാവാൻ താല്പര്യം പ്രകടിപ്പിച്ച് ഷൊഹൈബ് അക്തർ

ഇന്ത്യൻ ടീമിന്റെ ബൗളിംഗ് പരിശീലകനാവാൻ ആഗ്രഹം പ്രകടിപ്പിച്ച് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ് അക്തർ. ഇന്ത്യൻ ടീമിന്റെ ബൗളിങ് പരിശീലകനായി അവസരം നൽകുകയാണെങ്കിൽ തന്റെ അറിവ് പുതിയ തലമുറക്ക് നൽകാൻ താൻ തയ്യാറാണെന്നും അക്തർ പറഞ്ഞു. ബാറ്റ്സ്മാൻമാരെ ഭയപ്പെടാതെ കൂടുതൽ ആക്രമണാത്മകയുള്ള ബൗളർമാരെ സൃഷ്ട്ടിക്കാൻ തനിക്ക് ആവുമെന്നും മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗ് ക്ലബായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പരിശീലകനാവാൻ തനിക്ക് താല്പര്യം ഉണ്ടെന്നും അക്തർ പറഞ്ഞു.

പ്രഥമ ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായിരുന്നു ഷൊഹൈബ് അക്തർ. ആ സീസണിൽ മൂന്ന് മത്സരങ്ങൾ കളിച്ച ഷൊഹൈബ് അക്തർ 5 വിക്കറ്റും വീഴ്ത്തിയിരുന്നു. 1998ൽ ഇന്ത്യയിൽ പര്യടനം നടത്തിയപ്പോൾ ഇന്ത്യൻ ആരാധകർക്ക് തന്റെ പ്രകടനം ഇഷ്ട്ടപെട്ടുവെന്നും തനിക്ക് ഇന്ത്യയിൽ നിന്ന് ഒരുപാട് ആരാധകർ ഉണ്ടെന്നും അക്തർ പറഞ്ഞു. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ തന്റെ വളരെ അടുത്ത സുഹൃത്താണെന്നും ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് സച്ചിൻ എന്നും അക്തർ പറഞ്ഞു.

ഇന്ത്യയ്ക്ക് എതിരെ വിക്കറ്റ് എങ്ങനെ നേടുമെന്നോര്‍ത്ത് അക്തര്‍ വിഷമത്തിലായിരുന്നു, താനത് കറാച്ചി ടെസ്റ്റില്‍ കാണിച്ചു കൊടുത്തു

കറാച്ചി ടെസ്റ്റിലെ പ്രകടനം തന്റെ ഏറ്റവും മികച്ച സ്പെല്‍ എന്ന് പറഞ്ഞ് പാക് താരം മുഹമ്മദ് ആസിഫ്. തന്റെ അരങ്ങേറ്റത്തിനെത്തുടര്‍ന്ന് മിന്നും പ്രകടനങ്ങള്‍ പുറത്തെടുത്ത താരം എന്നാല്‍ 2010ല്‍ സ്പോട്ട് ഫിക്സിംഗിന് കുറ്റക്കാരെന്ന് കണ്ടെത്തിയതോടെ പിന്നെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് പുറത്ത് പോകുകയായിരുന്നു.

ഇന്ത്യയ്ക്കെതിരെ 2006ലെ കറാച്ചി ടെസ്റ്റിലെ സ്പെല്ലാണ് തന്റെ ഏറ്റവും പ്രിയപ്പെട്ടതെന്ന് മുഹമ്മദ് ആസിഫ് വ്യക്തമാക്കി. അന്ന് രണ്ട് ഇന്നിംഗ്സുകളിലായി ഏഴ് വിക്കറ്റാണ് താരം നേടിയത്. അതില്‍ തന്നെ രാഹുല്‍ ദ്രാവിഡ്, വിരേന്ദര്‍ സേവാഗ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവര്‍ക്ക് പുറമെ വിവിഎസ് ലക്ഷ്മണെ രണ്ടിന്നിംഗ്സിലും താരം പുറത്താക്കി.

23 ടെസ്റ്റില്‍ നിന്ന് ആസിഫ് 106 വിക്കറ്റാണ് നേടിയത്. തന്റെ എല്ലാ സ്പെല്ലുകളും മികച്ചതായിരുന്നുവെന്ന് പറഞ്ഞ താരം എന്നാല്‍ അന്നത്തെ വലിയ പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് ലൈനപ്പിനെതിരെയുള്ള കറാച്ചി ടെസ്റ്റ് ആണ് വേറിട്ട് നില്‍ക്കുന്നതെന്ന് ആസിഫ് പറഞ്ഞു.

അന്ന് ഡ്രസ്സിംഗ് റൂമില്‍ ഷൊയ്ബ് അക്തര്‍ വളരെ സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും ഇത്രയും പ്രഗത്ഭമായ ഇന്ത്യന്‍ ബാറ്റിംഗ് നിരയ്ക്കെതിരെ എങ്ങനെ വിക്കറ്റ് നേടുമെന്നായിരുന്നു താരത്തിന്റെ ചിന്ത. പക്ഷേ താന്‍ അത് സാധ്യമാക്കി കാണിച്ചുകൊടുത്തുവെന്ന് ആസിഫ് പറഞ്ഞു.

മുഹമ്മദ് അമീറിനെതിരെ ഷൊയ്ബ് അക്തര്‍

മുഹമ്മദ് അമീറിനെതിരെ ആരോപണങ്ങളുമായി ഷൊയ്ബ് അക്തര്‍. 2010ലെ സ്പോട്ട് ഫിക്സിംസിന് ശേഷം വിലക്ക് കഴിഞ്ഞ് അടുത്തിടെ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ അമീര്‍ ഓസ്ട്രേലിയന്‍ പര്യടനത്തിന് തൊട്ടുമുമ്പ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ഏകദിനത്തിലും ടി20യിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ പല മുന്‍ താരങ്ങളും വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

ഇപ്പോള്‍ ഷൊയ്ബ് അക്തറും താരത്തെ വിമര്‍ശിക്കുകയാണുണ്ടായത്. അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് താരത്തെ തിരികെ കൊണ്ടുവരുവാന്‍ ശ്രമിച്ച ബോര്‍ഡിനോടും രാജ്യത്തോടും മുഖം തിരിച്ച് താരം ചതിച്ചുവന്നാണ് അക്തര്‍ ആരോപിച്ചത്. രാജ്യത്തിന് തന്റെ സേവനങ്ങള്‍ അമീര്‍ നിഷേധിക്കുകയാണെന്നും ഇത് കൊടുംചതിയായി കണക്കാക്കേണ്ടതാണെന്നും അക്തര്‍ പറഞ്ഞു.

മുഹമ്മദ് അമീറിനെ തിരികെ കൊണ്ടുവരുവാന്‍ മറ്റു താരങ്ങള്‍ക്കില്ലാത്ത പരിഗണനയാണ് ബോര്‍ഡ് നല്‍കിയത്. എന്നിട്ട് എന്താണ് ഫലം ലഭിച്ചത്, ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ താനില്ലെന്ന് പറഞ്ഞ് താരം പുറകില്‍ നിന്ന് കുത്തുകയായിരുന്നുവെന്നും അക്തര്‍ അഭിപ്രായപ്പെട്ടു.

പാക്കിസ്ഥാനില്‍ മാച്ച് ഫിക്സിംഗ് ക്രിമിനല്‍ കുറ്റം ആക്കണമെന്ന് ഷൊയ്ബ് അക്തര്‍

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഉദാസീന നിലപാടാണ് പാക്കിസ്ഥാനില്‍ മാച്ച് ഫിക്സിംഗ് ഇത്ര കണ്ട് ഉയരുവാന്‍ കാരണമെന്ന് പറഞ്ഞ് മുന്‍ പേസര്‍ ഷൊയ്ബ് അക്തര്‍. ബോര്‍ഡ് മാച്ച് ഫിക്സിംഗിനെ ക്രിമിനല്‍ കുറ്റമാക്കി മാറ്റേണ്ട സമയം കഴിഞ്ഞുവെന്നും അക്തര്‍ പറഞ്ഞു. ഇത്തരം കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ ബോര്‍‍ഡിനും വലിയ താല്പര്യമില്ലെന്നും ഏതാനും വര്‍ഷം വിലക്ക് കൊടുക്കുക മാത്രമാണ് ബോര്‍ഡ് ഇപ്പോള്‍ ചെയ്ത് വരുന്നതെന്നും അക്തര്‍ വ്യക്തമാക്കി.

പാക്കിസ്ഥാന്‍ കഴിഞ്ഞ് ദിവസം ഉമര്‍ അക്മലിനെ 3 വര്‍ഷത്തേക്ക് വിലക്കിയ ശേഷമുള്ള അക്തറിന്റെ പ്രതികരണം ആണ് ഈ പറഞ്ഞത്. പാക്കിസ്ഥാന്‍ ക്രിക്കറ്റില്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മാച്ച് ഫിക്സിംഗ് സംഭവങ്ങള്‍ കൂടുതലാകുന്നതാണ് ഇത്തരം പ്രതികരണങ്ങളിലേക്ക് മുന്‍ താരങ്ങളെ എത്തിച്ചത്.

ഇതിനെ ചെറുക്കുവാന്‍ നിയമ നിര്‍മ്മാണം തന്നെയാണ് ഏക പോം വഴിയെന്നും അക്തര്‍ വ്യക്തമാക്കി. കുറ്റക്കാര്‍ക്ക് ജയില്‍ ശിക്ഷയോ അവരുടെ വസ്തുവകക്‍ കണ്ടെത്തുകയോ ചെയ്യുകയാണ് പാക്കിസ്ഥാന്‍ ഉടന്‍ ചെയ്യേണ്ടതെന്നും ഇത്തരം നീക്കങ്ങള്‍ ഇവരെ ഭയപ്പെടുത്തുമെന്നും പാക്കിസ്ഥാന്‍ മുന്‍ പേസര്‍ വ്യക്തമാക്കി.

ഈ വര്‍ഷം ഐപിഎലും ടി20 ലോകകപ്പും ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് പറഞ്ഞ് ഷൊയ്ബ് അക്തര്‍

കൊറോണ സ്ഥിതി ലോകമെമ്പാടും കൂടുതല്‍ വഷളാകുന്ന സാഹചര്യത്തില്‍ ക്രിക്കറ്റ് മത്സരങ്ങളും മറ്റ് സ്പോര്‍ട്സ് മത്സരങ്ങളും നിര്‍ത്തി വെച്ചിരിക്കുകയാണ്. ഇപ്പോള്‍ ഈ വര്‍ഷം ഐപിഎല്‍ നടക്കാന്‍ സാധ്യതയില്ലെന്നും ടി20 ലോകകപ്പും നീട്ടി വയ്ക്കേണ്ടി വരുമെന്നാണ് കരുതുന്നതെന്ന് ഷൊയ്ബ് അക്തര്‍ വ്യക്തമാക്കി. ഹലോ ആപ്പില്‍ ആരാധകരോട് സംസാരിക്കുമ്പോളാണ് ഷൊയ്ബ് അക്തര്‍ ഈ വിഷയത്തില്‍ തന്റെ അഭിപ്രായം പങ്കുവെച്ചത്.

ഐപിഎലിന്റെ സ്ഥിരം ജാലകത്തില്‍ കളി നടക്കില്ലെന്ന് ബിസിസിഐ തീരുമാനിച്ചു കഴിഞ്ഞു. അതിനാല്‍ തന്നെ വേറെ ഏത് സമയത്ത് കളി നടത്താനാകുമെന്നത് സംശയത്തിലാണെന്ന് അക്തര്‍ പറഞ്ഞു. ഒക്ടോബര്‍ 18ന് ആരംഭിക്കേണ്ട ടി20 ലോകകപ്പിനും സാധ്യതയില്ലെന്ന് അക്തര്‍ വ്യക്തമാക്കി.

ഈ സമയത്ത് തങ്ങളുടെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുവാനാണ് ക്രിക്കറ്റ് താരങ്ങള്‍ ശ്രമിക്കേണ്ടതെന്നും അപ്പോള്‍ ക്രിക്കറ്റ് മടങ്ങിയെത്തുമ്പോള്‍ അവര്‍ക്ക് സജീവമാകുവാനും സാധിക്കുമെന്ന് അക്തര്‍ വ്യക്തമാക്കി.

തന്റെ പ്രകടനങ്ങളെ തനിക്ക് ആരോടും ന്യായീകരിക്കേണ്ടതില്ല – അസാദ് ഷഫീക്ക്

തന്റെ പ്രകടനങ്ങള്‍ തനിക്ക് ആരുടെ മുന്നില്‍ ന്യായീകരിക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ് പാക് ടെസ്റ്റ് താരം അസാദ് ഷഫീക്ക്. തനിക്ക് വേണ്ടത്ര ധൈര്യമില്ലെന്ന് പലരും പറയുന്നുണ്ടെങ്കിലും അങ്ങനെയെങ്കില്‍ താന്‍ ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും ഒന്നും ശതകം നേടുകയില്ലായിരുന്നുവെന്ന് ഷഫീക്ക് പറഞ്ഞു. ഈ പ്രകടനങ്ങള്‍ തനിക്ക് ആരുടെയും മുന്നില്‍ വിശദീകരിക്കുകയോ ന്യായീകരിക്കുകയോ ചെയ്യേണ്ട ആവശ്യമില്ലെന്നും താരം പറഞ്ഞു.

ഷൊയ്ബ് അക്തര്‍ താരത്തിന്റെ മനോഭാവം പ്രതിരോധത്തിലൂന്നിയതാണെന്നും എതിരാളികളെ ആക്രമിക്കുവാനുള്ള ധൈര്യവും നിശ്ചയദാര്‍ഢ്യവും താരത്തിനില്ലെന്ന് നേരത്തെ വിമര്‍ശിച്ചിരുന്നു. ഇത് അക്തറിന്റെ മാത്രം അഭിപ്രായമാണെന്നും ഇത്തരം ആരോപണം ഉന്നയിക്കുന്നതിന് മുമ്പ് അക്തര്‍ കണക്ക് പരിശോധിക്കണമായിരുന്നുവെന്നും അസാദ് ഷഫീക്ക് തിരിച്ചടിച്ചു.

ഇന്ന് ക്രിക്കറ്റില്‍ താന്‍ നേടിയതിലും അധികം താന്‍ നേടേണ്ടതായിരുന്നുവെന്ന് താന്‍ ചിന്തിക്കുന്നു. വലിയ ഇന്നിംഗ്സുകള്‍ കളിക്കാന്‍ ആകാത്ത ആറാം നമ്പറിലാണ് താന്‍ കളിച്ചത്. ആ സ്ഥാനത്ത് നിന്ന് 15-20 ശതകങ്ങള്‍ നേടുവാന്‍ ആര്‍ക്കും ആകില്ല. അത് പോലെ മറ്റൊരു തെറ്റിദ്ധാരണയാണ് താന്‍ ആക്രമിച്ച് കളിക്കാനറിയാത്ത താരമാണെന്നത്. ബ്രിസ്ബെയിന്‍ ടെസ്റ്റ് ഇതിനുള്ള മറുപടിയായി പരിഗണിക്കാമെന്നും താരം പറഞ്ഞു.

Exit mobile version