ഇക്കാർഡി തുർക്കിയിൽ തുടരും

പി.എസ്.ജിയുടെ അർജന്റീനൻ മുന്നേറ്റനിര താരം മൗറ ഇക്കാർഡി സ്ഥിര കരാറിൽ തുർക്കി ക്ലബ് ഗലറ്റസരായിലേക്ക്. കഴിഞ്ഞ സീസണിൽ പാരീസിൽ നിന്നു ലോണിൽ ഗലറ്റസരായിൽ തന്നെയാണ് ഇക്കാർഡി കളിച്ചത്.

നേരത്തെ തന്നെ ക്ലബും ആയി വ്യക്തിഗത ധാരണയിൽ ഇക്കാർഡി എത്തിയിരുന്നു. നിലവിൽ ഏതാണ്ട് 10 മില്യൺ യൂറോക്ക് ആവും താരത്തിനു ആയി തുർക്കി ക്ലബ് മുടക്കുക എന്നാണ് റിപ്പോർട്ട്.

ഇക്കാർഡിക്ക് വേണ്ടിയും സൗദിയിൽ നിന്ന് കോടികളുടെ ഓഫർ!!

സൗദി അറേബ്യയിൽ നിന്ന് ഒരു ഫുട്ബോൾ താരത്തിനു മുന്നിൽ കൂടി വലിയ ഓഫർ വന്നിരിക്കുകയാണ്. ഗലറ്റസറെക്കായി കളിക്കുന്ന അർജന്റീന താരം ഇക്കാർഡിക്ക് മുന്നിൽ ആണ് വലിയ ഓഫർ എത്തിയിരിക്കുന്നത്. അൽ തൗവൂൻ എഫ് സിയാണ് ഇക്കാർഡിയെ സമീപിച്ചിരിക്കുന്നത്. ഇക്കാർഡി ഇപ്പോൾ സൗദിയിൽ നിന്ന് ഉള്ള ഓഫർ സ്വീകരിക്കുന്ന ആലോചനയിലാണ്.

ഗലറ്റസറെയിൽ പി എസ് ജിയിൽ നിന്ന് ലോണിൽ ആയിരിന്നു താരം കളിച്ചു കൊണ്ടിരുന്നത്. അതുകൊണ്ട് തന്നെ പി എസ് ജിയാകും അന്തിമമായി തീരുമാനം എടുക്കുന്നത്. ഇക്കാർഡിയെ വിൽക്കാൻ കഴിഞ്ഞ സീസൺ മുതൽ പി എസ് ജി ശ്രമിക്കുന്നുണ്ട്. എന്നാൽ താരത്തിന്റെ ഉയർന്ന വേതനം കാരണം ആരും താരത്തെ വാങ്ങാൻ തയ്യാറായിരുന്നില്ല.

ഇന്റർ വിട്ട് മൂന്ന് സീസൺ മുമ്പ് പാരീസിൽ എത്തിയപ്പോൾ തുടക്കത്തിൽ ഇക്കാർഡി തിളങ്ങിയിരുന്നു എങ്കിലും സൂപ്പർ താരങ്ങളുടെ നീണ്ട നിര ഉള്ളത് കൊണ്ട് ഇക്കാർഡിക്ക് അധികം അവസരങ്ങൾ പി എസ് ജിയിൽ പിന്നെ ലഭിച്ചിരുന്നില്ല.

ഇക്കാർഡി ഇനി തുർക്കിയിൽ

അവസാനം ഇക്കാർഡി പി എസ് ജി വിടുന്നു. താരം തുർക്കിയി ക്ലബായ ഗലറ്റസറെയുടെ ഭാഗമാകും. ഇക്കാർഡിയെ ലോണിൽ ആകും താരം സ്വന്തമാക്കുക. ഇരു ക്ലബുകളും ഇന്ന് ഡീൽ പൂർത്തിയാക്കാൻ കഴിയും എന്ന വിശ്വാസത്തിലാണ്. വ്യാഴാഴ്ച ആണ് തുർക്കിയിലെ ട്രാൻസ്ഫർ വിൻഡോ അവസാക്കുന്നത്. ഇക്കാർഡിയുടെ വേതനത്തിന്റെ വലിയ ഭാഗം പി എസ് ജി തന്നെ വഹിക്കും.

ഇക്കാർഡിയെ വിൽക്കാൻ കഴിഞ്ഞ സീസൺ മുതൽ പി എസ് ജി ശ്രമിക്കുന്നുണ്ട്. എന്നാൽ താരത്തിന്റെ ഉയർന്ന വേതനം കാരണം ആരും താരത്തെ വാങ്ങാൻ തയ്യാറായുരുന്നില്ല. ഇന്റർ വിട്ട് രണ്ട് സീസൺ മുമ്പ് പാരീസിൽ എത്തിയപ്പോൾ ഇക്കാർഡി തിളങ്ങിയിരുന്നു എങ്കിലും സൂപ്പർ താരങ്ങളുടെ നീണ്ട നിര ഉള്ളത് കൊണ്ട് ഇക്കാർഡിക്ക് അധികം അവസരങ്ങൾ ഒഇ എസ് ജിയിൽ പിന്നെ ലഭിച്ചിരുന്നില്ല.

ഇക്കാർഡിക്ക് പിറകെയും മാഞ്ചസ്റ്റർ യുണൈറ്റഡ്

ട്രാൻസ്ഫർ വിൻഡോയിൽ ഒരുപാട് താരങ്ങൾക്ക് പിറകെ പോകുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ ഇക്കാർഡിയെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ നടത്തുക ആണെന്ന് റിപ്പോർട്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് പാരീസ് സെന്റ് ജെർമെയ്ൻ സ്‌ട്രൈക്കർ ആയ മൗറോ ഇക്കാർഡിയുമായു ഇടനിലക്കാർ വഴി അനൗപചാരിക ചർച്ചകൾ നടത്തിയതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇക്കാർഡിയെ വിൽക്കാൻ കഴിഞ്ഞ സീസൺ മുതൽ പി എസ് ജി ശ്രമിക്കുന്നുണ്ട്. എന്നാൽ താരത്തിന്റെ ഉയർന്ന വേതനം കാരണം ആരും താരത്തെ വാങ്ങാൻ തയ്യാറായുരുന്നുല്ല. ഇന്റർ വിട്ട് രണ്ട് സീസൺ മുമ്പ് പാരീസിൽ എത്തിയപ്പോൾ ഇക്കാർഡി തിളങ്ങിയിരുന്നു എങ്കിലും സൂപ്പർ താരങ്ങളുടെ നീണ്ട നിര ഉള്ളത് കൊണ്ട് ഇക്കാർഡിക്ക് അധികം അവസരങ്ങൾ ഒഇ എസ് ജിയിൽ പിന്നെ ലഭിച്ചിരുന്നില്ല.

താരത്തെ ഡിമാൻഡുകൾ യുണൈറ്റഡ് അംഗീകരിച്ചാൽ താരം പി എസ് ജി വിടാൻ തയ്യാറായേക്കും. അറ്റാക്കിങ് താരത്തിനായി യുണൈറ്റഡ് ഈ ട്രാൻസ്ഫർ വിൻഡോയിൽ ഏറെ ശ്രമിച്ചു എങ്കിലും യുണൈറ്റഡിന്റെ ഒരു നീക്കവും ഇതുവരെ ഫലം കണ്ടിട്ടില്ല.

Story Highlight: MANCHESTER UNITED MAKE ENQUIRY FOR PSG’S MAURO ICARDI

റാമോസിന് ചുവപ്പ് കാർഡ്, സമനില കൊണ്ട് തടിതപ്പി പി.എസ്.ജി

ലീഗ് 1ൽ കുതിപ്പിക്കുന്ന പി.എസ്.ജിയെ സമനിലയിൽ പിടിച്ച് കെട്ടി ലോറിയെന്റ്. 1-1നാണ് പി.എസ്.ജിയെ ലോറിയെന്റ് സമനിലയിൽ കുടുക്കിയത്. ഇഞ്ചുറി ടൈമിൽ ഐകാർഡിയുടെ ഗോളാണ് പി.എസ്.ജിയെ തോൽ‌വിയിൽ നിന്ന് രക്ഷിച്ചത്. സൂപ്പർ താരങ്ങളായ എമ്പപ്പെ, നെയ്മർ, വെറാറ്റി എന്നിവർ ഇല്ലാതെയാണ് പി.എസ്.ജി മത്സരത്തിന് ഇറങ്ങിയത്.

രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ സെർജിയോ റാമോസ് രണ്ട് മഞ്ഞ കാർഡ് കണ്ടു പുറത്തുപോയതോടെ 10 പേരുമായാണ് പി.എസ്.ജി മത്സരം അവസാനിപ്പിച്ചത്. ചുവപ്പ് കാർഡിന് പേരുകേട്ട സെർജിയോ റാമോസിന് പി.എസ്.ജി ജേഴ്സിയിൽ ഇത് മൂന്നാമത്തെ മത്സരം മാത്രമായിരുന്നു.

തുടർച്ചയായ 8 മത്സരങ്ങൾ പരാജയപെട്ടതിന് പിന്നാലെയാണ് ലോറിയെന്റ് പി.എസ്.ജിയെ നേരിടാൻ ഇറങ്ങിയത്. എന്നാൽ ആദ്യ പകുതിയിൽ പി.എസ്.ജിയെക്കാൾ മികച്ച നിന്ന ലോറിയെന്റ് മത്സരത്തിന്റെ 41ആം മിനുട്ടിൽ മോൺകോൺഡ്യൂയിറ്റിലൂടെ മത്സരത്തിൽ മുൻപിൽ എത്തുകയും ചെയ്തു. എന്നാൽ മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ ഐകാർഡിയുടെ ഹെഡർ പി.എസ്.ജിയുടെ രക്ഷക്കെത്തുകയായിരുന്നു.

ഇകാർഡിയെ സ്ഥിരം കരാറിൽ സ്വന്തമാക്കി പി.എസ്.ജി

ഇന്റർമിലാനിൽ നിന്ന് അർജന്റീന സ്‌ട്രൈക്കർ മൗറോ ഇകാർഡിയെ സ്ഥിരം കരാറിൽ സ്വന്തമാക്കി പി.എസ്.ജി. നേരത്തെ ഈ സീസണിന്റെ തുടക്കത്തിൽ ലോൺ അടിസ്ഥാനത്തിലാണ് ഇകാർഡി ലീഗ് 1ൽ എത്തിയത്.  തുടർന്ന് 51.2 മില്യൺ യൂറോ നൽകി പി.എസ്.ജി താരത്തെ സ്വന്തമാക്കുകയായിരുന്നു.

നേരത്തെ ഇകാർഡിയെ സ്വന്തമാക്കാൻ പി.എസ്.ജി 70 മില്യൺ യൂറോ വാഗ്ദാനം ചെയ്‌തെങ്കിലും ഇന്റർ മിലൻ താരത്തെ വിട്ടു നല്കാൻ തയ്യാറായിരുന്നില്ല. എന്നാൽ കൊറോണ വൈറസ് ബാധ വരുത്തിവെച്ച സാമ്പത്തിക പ്രതിസന്ധിയിൽ താരത്തെ കുറഞ്ഞ വിലയിൽ വിൽക്കാൻ ഇന്റർ മിലൻ നിർബന്ധിതരാവുകയായിരുന്നു.

താരത്തെ സ്വന്തമാക്കാനുള്ള അവസാന ദിവസം മെയ് 31ന് അവസാനിക്കേയാണ് താരത്തെ പി.എസ്.ജി സ്വന്തമാക്കിയത്. ഈ സീസണിൽ പി.എസ്.ജിക്ക് വേണ്ടി 31 മത്സരങ്ങൾ കളിച്ച ഇകാർഡി 20 ഗോളുകളും നേടിയിട്ടുണ്ട്. ക്ലബുമായും ആരാധകരുമായുള്ള പ്രശ്നങ്ങൾ രൂക്ഷമായതിനെ തുടർന്നാണ് ഈ സീസണിന്റെ തുടക്കത്തിൽ ഇകാർഡി പി.എസ്.ജിയിൽ എത്തുന്നത്.

റൊണാൾഡോയുടെ കരാർ പുതുക്കാനൊരുങ്ങി യുവന്റസ്

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരാർ പുതുക്കാനൊരുങ്ങി ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസ്. നിലവിൽ 2022 വരെ ടൂറിനിൽ തുടരാനുള്ള കരാറിലാണ് റൊണാൾഡോ മാഡ്രിഡിൽ നിന്നും എത്തിയത്. 2 വർഷത്തെക്ക് കൂടി റൊണാൾഡോയെ ടൂറിനിൽ നിർത്താനാണ് യുവന്റസ് പദ്ധതിയിടുന്നത്.

നിലവിൽ ഒരു സീസണിൽ 31 മില്ല്യൺ യൂറോയോളമാണ് റൊണാൾഡോക്ക് യുവന്റസ് നൽകുന്നത്. റൊണാൾഡോയെ യുവന്റസിൽ നിർത്താൻ മറ്റൊരു സ്ട്രൈക്കറെ കൂടെ ടീമിലെത്തിക്കാനും യുവന്റസ് പ്ലാൻ ചെയ്യുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ബാക്ക് സ്ട്രൈക്കറായി ടിമോ വെർണറേയോ ഇക്കാർഡിയേയോ എത്തിക്കാനാണ് യുവന്റസ് ആലോചിക്കുന്നത്. യുവന്റസിൽ ഇക്കാർഡി എത്തുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് അർജന്റീനിയൻ താരം പിഎസ്ജിയിലേക്ക് പറന്നു. ഇപ്പോൾ പിഎസ്ജിയിൽ നിന്നും പുറത്തേക്കുള്ള വഴികൾ തേടുകയാണ് മൗരോ ഇക്കാർഡി.

ഇക്കാർഡി ഇന്റർ വിടണം, നിലപാട് കടുപ്പിച്ച് ആരാധകർ

ഇന്റർ മിലാന്റെ സൂപ്പർ താരം മൗറോ ഇക്കാർഡിക്കെതിരെ ഇന്റർ മിലാൻ അൾട്രകൾ. ഇന്റർ മിലാന്റെ ആരാധക കൂട്ടായ്മകളായ അൾട്രകൾ ആണ് ഈ തീരുമാനം പറഞ്ഞത്. ഇന്റർ മിലാൻ ക്ലബ്ബിനോടുള്ള താരത്തിന്റെ പെരുമാറ്റം പൊറുക്കാൻ സാധിക്കുന്നതല്ല എന്ന് പറഞ്ഞ ആരാധകർ താരം ക്ലബ് വിടണമെന്നും ആവശ്യപ്പെട്ടു.

ചാമ്പ്യൻസ് ലീഗ് ക്വാളിഫിക്കേഷനായിട്ടാണ് ഇന്റർ മിലാൻ ശ്രമിക്കേണ്ടതെന്നും ഇതിൽ താല്പര്യമില്ലാത്ത മുൻ ക്യാപ്റ്റനും കൂടിയായ ഇക്കാർഡി ടീമിൽ തുടരരുതെന്നും അവർ പറഞ്ഞു. ജെനോവയ്ക്കെതിരായ മത്സരത്തിൽ ഇക്കാർഡി കളിച്ചാൽ ശക്തമായ പ്രതിഷേധം ഉയരുമെന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അവർ പറഞ്ഞു. ജെനോവയ്ക്കെതിരായ മത്സരത്തിൽ ഇക്കാർഡി കളിച്ചാൽ ശക്തമായ പ്രതിഷേധം ഉയരുമെന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കരാര്‍ സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ക്ക് ശേഷം ഇന്റര്‍ മിലാന്റെ ക്യാപ്റ്റന്‍സി നഷ്ടപ്പെട്ട ഇക്കാര്‍ഡി ഇതുവരെ പിന്നെ ഇന്റര്‍ മിലാനായി കളിച്ചിട്ടില്ല. പരിക്കും മറ്റു കാരണങ്ങളും പറഞ്ഞായിരുന്നു ഇക്കാര്‍ഡി ഇതുവരെ കളിക്കാന്‍ കൂട്ടാക്കാതിരുന്നത്. എന്നാല്‍ ഇക്കാര്‍ഡി പരിക്കില്‍ നിന്ന് പൂര്‍ണ്ണമായും മുക്തനാണെന്ന് ക്ലബ് ഡോക്ടര്‍ പറഞ്ഞിരുന്നു. എന്നിട്ടും അർജന്റീനിയൻ സൂപ്പർ താരം കളത്തിൽ ഇറങ്ങിയിരുന്നില്ല.

ഇക്കാർഡി ഇന്ററിൽ തുടരും

അർജന്റീനയുടെ സൂപ്പർ താരം മൗറോ ഇക്കാർഡി ഇന്റർ മിലാനിൽ തുടരുമെന്ന് ഇന്റർ വൈസ്-പ്രസിഡന്റ് ഹാവിയർ സാനിറ്റി. ഇക്കാർഡി സീരി എ വിടുമെന്ന ഊഹാപോഹങ്ങൾ ഉയരുന്നതിനിടെയാണ് ഇന്ററിന്റെ വൈസ്-പ്രസിഡന്റ് വാർത്ത നിഷേധിച്ച് രംഗത്തെത്തിയത്. സീരി എയിൽ തകർപ്പൻ ഫോമിലാണ് ഇക്കാർഡി. ഈ സീസണിൽ 28 ഗോളുകളാണ് നേരാസൂറികൾക്കു വേണ്ടി ഇക്കാർഡി അടിച്ചു കൂട്ടിയത്.

2013 ലാണ് ഇന്ററിലേക്ക് ഇക്കർടിയെത്തുന്നത്. പിന്നീട് ഇന്ററിൽ ഇക്കാർഡി യുഗത്തിന്റെ ആരംഭമായിരുന്നു. യൂറോപ്പ്യൻ ഫുട്ബാളിൽ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും ദേശീയ ടീമിൽ നിന്നും 25 കാരനായ താരം തഴയപ്പെട്ടിട്ടേയുള്ളു. 2013ല്‍ അരങ്ങേറിയ ഇക്കാര്‍ഡി നാലു തവണ മാത്രമാണ് അര്‍ജന്റീനക്ക് വേണ്ടി കളിച്ചത്. ലോകകപ്പിൽ ഇറങ്ങിയ അവസാന അർജന്റീനയുടെ സ്‌ക്വാഡിൽ നിന്നും ഇക്കാർഡി തഴയപ്പെട്ടു.

സ്വകാര്യ ജീവിതത്തിലെ വിവാദങ്ങളാണ് ഇക്കാർഡിയെ അർജന്റീനയുടെ ദേശീയ ടീമിൽ നിന്നും അകറ്റി നിർത്തിയത്. ഇക്കാർഡിയുടെ സാംപ്‌ടോറിയയിലെ സഹതാരത്തിന്റെ ആദ്യ ഭാര്യയാണ് നിലവിലെ താരത്തിന്റെ ഭാര്യ. ഇക്കാർഡിയും വിവാഹവും അർജന്റീനയിലെ ടാബ്ലോയിഡുകളിൽ ചൂടപ്പം പോലെ വിറ്റഴിഞ്ഞ സ്റ്റോറികളായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കവാനിയും കെയിനും പിന്നാലെ മെസിയും, ഗോൾഡൻ ബൂട്ടിനായുള്ള മത്സരം കൊഴുക്കുന്നു

യൂറോപ്പ്യൻ ചാമ്പ്യൻഷിപ്പിലെ ഗോൾവേട്ടക്കാരനായുള്ള ഗോൾഡൻ ബൂട്ട് അവാർഡിനായുള്ള മത്സരം കൊഴുക്കുന്നു. നിലവിൽ 21 ഗോളുകളും 42 പോയിന്റുമായി പ്രീമിയർ ലീഗ് ടീമായ ടോട്ടൻഹാം ഹോട്ട്സ്പര്സിന്റെ ഹാരി കെയിനും ലീഗ് വണ്ണിലെ പിഎസ്ജിയുടെ താരം എഡിസൺ കവാനിയുമാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. ഇരുപത് ഗോളുകളും നാൽപ്പത് പോയിന്റുമായി ബാഴ്‌സയുടെ ലയണൽ മെസിയും ഇറ്റാലിയൻ ടീമായ ലാസിയോയുടെ താരം ഇമ്മൊബിലും ഒപ്പത്തിനൊപ്പമാണ്.

ഈ ഇഷ്ടതാരങ്ങളിൽ ആരെങ്കിലും ഗോൾഡൻ ബൂട്ട് ഉറപ്പിക്കുമെന്നു കരുതിയാൽ തെറ്റി. തൊട്ടുപിന്നാലെ തന്നെ തകർപ്പൻ പ്രകടനവുമായി വൻ താരനിരയുണ്ട്. 36 പോയിന്റുമായി ഇന്ററിന്റെ ഇക്കാർഡിയും ബെൻഫിക്കയുടെ ജോനാസും ബയേൺ മ്യൂണിക്കിന്റെ റോബർട്ട് ലെവൻഡോസ്‌കിയും ലിവർപൂൾ താരം മുഹമ്മദ് സലായുമുണ്ട്. മറ്റു താരങ്ങൾ എല്ലാം 18 ഗോളുകൾ വീതം നേടിയപ്പോൾ ബെൻഫിക്കയുടെ 33 കാരനായ സ്ട്രൈക്കെർ ജോനാസ് 24 ഗോളുകൾ നേടിയെങ്കിലും പോർച്ചുഗീസ് പ്രിമിയേറ ലീഗയിലെ ഗോളുകൾക്ക് 1 .5 പോയന്റുകൾ മാത്രമുള്ളതിനാലാണ് അദ്ദേഹത്തിന് 36 പോയന്റുകൾ മാത്രമായത്. പിഎസ്ജിയുടെ ബ്രസീലിയൻ താരം, നെയ്മർ 17 ഗോളുകളും 34 പോയന്റുകളുമായി തൊട്ടു പിന്നാലെ തന്നെയുണ്ട്.

സമകാലിക ഫുട്ബോൾ താരങ്ങളിൽ ഗോൾഡൻ ബൂട്ട് ലയണൽ മെസിയും ക്രിസ്റ്റിയാനോ റൊണാൾഡോയും നാല് തവണ വീതം നേടിയിട്ടുണ്ട്. രണ്ടു വീതം തവണ സുവാരസും ഡിയാഗോ ഫോർലാനും ഗോൾഡൻ ബൂട്ട് നേടിയിട്ടുണ്ട്. ആദ്യമായി ഈ അവാർഡ് രണ്ടു തവണ നേടുന്നത് ബയേൺ ഇതിഹാസം ജറാഡ്‌ മുള്ളറും മൂന്നു തവണ നേടുന്നത് ലയണൽ മെസിയുമാണ്. അതോടൊപ്പം നൂറു പോയന്റ് നേടുന്ന ഏക താരവും ലയണൽ മെസിയുമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version