“ദൂസര” എന്ന പേര് വരുവാന്‍ കാരണം മോയിന്‍ ഖാന്‍ – ഹര്‍ഭജന്‍ സിംഗ്

സഖ്‍ലൈന്‍ മുഷ്താഖ് ആണ് ലോക ക്രിക്കറ്റിലേക്ക് ദൂസരയെ പരിചയപ്പെടുത്തുന്നത്. ഷെയിന്‍ വോണിനെയോ മുത്തയ്യ മുരളീധരനെയോ പോലെ വാഴ്ത്തപ്പെട്ടിട്ടില്ലെങ്കിലും ലോക ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായിരുന്നു സഖ്‍ലൈന്‍. സഖ്‍ലൈന്‍ ദൂസര എറിഞ്ഞ പോലെ ആ പന്ത് മികച്ച രീതിയില്‍ എറിയുവാന്‍ സാധിച്ച മറ്റൊരു താരമാണ് ഇന്ത്യയുടെ ഹര്‍ഭജന്‍ സിംഗ്.

തനിക്ക് ഇന്ത്യന്‍ ടീമില്‍ ഇടം നേടി കൊടുത്തത് ദൂസര എറിയുവാനുള്ള കഴിവാണെന്നും ഹര്‍ഭജന്‍ സിംഗ് വ്യക്തമാക്കി. ദൂസരയ്ക്ക് ദൂസരയെന്ന പേര് വരുവാന്‍ കാരണം എന്നാല്‍ മോയിന്‍ ഖാന്‍ ആണെന്ന് ഹര്‍ഭജന്‍ വ്യക്തമാക്കി. അന്ന് ഇന്ത്യയില്‍ ആരും ഈ വൈവിധ്യം എറിഞ്ഞിരുന്നില്ല.

എന്നാല്‍ വിക്കറ്റിന് പിന്നില്‍ നിന്ന് മോയിന്‍ ഖാന്‍ താരത്തോട് ദൂസര എറിയുവാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് മറ്റുള്ളവരും ആ വൈവിധ്യത്തെ ദൂസരയെന്ന് വിളിക്കുവാന്‍ തുടങ്ങിയതെന്ന് ഹര്‍ഭജന്‍ വ്യക്തമാക്കി. താന്‍ ഇതിനെ ലെഗ്-കട്ടര്‍ എന്നാണ് വിളിച്ചിരുന്നതെങ്കിലും മോയിന്‍ ഖാന്‍ സ്റ്റംപിന് പിറകില്‍ നിന്ന് വിളിച്ചിരുന്നതാണ് ദൂസരയെ ദൂസരയാക്കിയതെന്നും ഹര്‍ഭജന്‍ സിംഗ് വ്യക്തമാക്കി.

നരൈന് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് നഷ്ടമായേക്കും

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ വിന്‍ഡീസ് താരം സുനില്‍ നരൈന്‍ പങ്കെടുക്കുന്ന കാര്യം സംശയത്തില്‍. താരത്തിനു ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിനിടെ പരിക്കേറ്റതാണ് തിരിച്ചടിയായി മാറിയത്. താരം വൈദ്യ പരിശോധനകള്‍ക്ക് വിധേയനായ ശേഷം മാത്രമാകും പങ്കെടുക്കുവാന്‍ യോഗ്യനാണോ അല്ലയോ എന്നതിനെ സംബന്ധിച്ച തീരുമാനം പുറത്ത് വരിക.

ലോഹോര്‍ ഖലന്തേഴ്സില്‍ നിന്ന് ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ് ആണ് സൂപ്പര്‍ താരത്തെ സ്വന്തമാക്കിയത്. താരത്തിനു പങ്കെടുക്കാനാകില്ലെങ്കില്‍ അത് ടീമിനു വലിയ തിരിച്ചടിയാണ്. പകരം താരമായി സോമര്‍സെറ്റിന്റെ മാക്സ് വാല്ലറെ ഗ്ലാഡിയേറ്റേഴ്സ് ടീമിലെത്തിക്കുമെന്നാണ് അറിയുന്നത്. താരം ഇപ്പോള്‍ കരുതല്‍ താരമായാണ് ടീമിലേക്ക് വിളിച്ചിട്ടുള്ളത്.

നരൈനെ പോലെയുള്ള താരത്തിനു പകരക്കാരനെ കണ്ടെത്താനാകില്ലെന്നാണ് ക്വേറ്റയുടെ കോച്ച് മോയിന്‍ ഖാന്‍ പറഞ്ഞത്. എന്നാല്‍ ടീമില്‍ മികച്ച വേറെ താരങ്ങളുണ്ടെന്നാണ് മോയിന്‍ വ്യക്തമാക്കിയത്. പേഷ്വാര്‍ സല്‍മിയ്ക്കെതിരെ ഫെബ്രുവരി 15നാണ് ഗ്ലാഡിയേറ്റേഴ്സിന്റെ ആദ്യ മത്സരം.

Exit mobile version