പരിക്കിൽ നിന്ന് മോചിതനായ സെയ്ം അയൂബ് 2025 പിഎസ്എല്ലിലൂടെ തിരിച്ചെത്തും

ജനുവരിയിൽ ഉണ്ടായ കണങ്കാലിനേറ്റ പരിക്ക് മാറിയ സൈം അയൂബ് വരാനിരിക്കുന്ന പാകിസ്ഥാൻ സൂപ്പർ ലീഗിലൂടെ (പിഎസ്എൽ) ക്രിക്കറ്റിലേക്ക് തിരിച്ചുവരും.

കേപ് ടൗണിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനിടെ ഫീൽഡ് ചെയ്യുന്നതിനിടെ കണങ്കാലിന് പരിക്കേറ്റതിനെ തുടർന്ന് സായിം വിശ്രമത്തിലായിരുന്നു. പാകിസ്ഥാൻ ആതിഥേയത്വം വഹിച്ച ചാമ്പ്യൻസ് ട്രോഫിയിൽ അദ്ദേഹം കളിച്ചിരുന്നില്ല.

22 കാരനായ താരം ഇപ്പോൾ ഇസ്ലാമാബാദിലെ പെഷവാർ സാൽമി ടീമിന്റെ പരിശീലന ക്യാമ്പിൽ ചേർന്നു, ഏപ്രിൽ 11 ന് ആരംഭിക്കുന്ന പി‌എസ്‌എല്ലിൽ കളിക്കാൻ പി‌സി‌ബി മെഡിക്കൽ പാനലിന്റെ പൂർണ്ണ അനുമതി താരത്തിന് ലഭിച്ചു.

പാകിസ്താൻ സൂപ്പർ ലീഗ് ഒഴിവാക്കി IPL-ന് വന്നത് കരിയർ മെച്ചപ്പെടുത്താൻ – ബോഷ്

പാകിസ്താൻ സൂപ്പർ ലീഗിൽ നിന്ന് പിന്മാറി കൊണ്ട് IPL 2025ൽ മുംബൈ ഇന്ത്യൻസിനൊപ്പം ചേരാനുള്ള തൻ്റെ തീരുമാനം ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ കോർബിൻ ബോഷ് വിശദീകരിച്ചു. ഇത് തികച്ചും കരിയർ നോക്കിയുള്ള നീക്കമാണെന്നും പിഎസ്എല്ലിനെ അനാദരിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.

ബോഷ് ആദ്യം പെഷവാർ സാൽമിയാണ് ഒപ്പിട്ടതെങ്കിലും പിന്നീട് പരിക്കേറ്റ ലിസാദ് വില്യംസിന് പകരക്കാരനായി മുംബൈ ഇന്ത്യൻസിൽ ചേരാൻ തീരുമാനിച്ചു. മുംബൈ ഇന്ത്യൻസിൻ്റെ ആഗോള സ്വാധീനവും അത് നൽകുന്ന എക്സ്പോഷറും തൻ്റെ തീരുമാനത്തിലെ പ്രധാന ഘടകങ്ങളായി അദ്ദേഹം എടുത്തുപറഞ്ഞു.

പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) നിലവിൽ ബോഷിൻ്റെ വിശദീകരണം അവലോകനം ചെയ്യുകയാണ്, കൂടാതെ പിഎസ്എല്ലിൽ നിന്ന് പിന്മാറിയതിന് അദ്ദേഹത്തെ വിലക്കാനും ആലോചിക്കുന്നുണ്ട്. 2016 ൽ ലീഗ് ആരംഭിച്ചതിന് ശേഷം പാകിസ്ഥാൻ സൂപ്പർ ലീഗും ഐ പി എല്ലും ഒരേ സമയത്ത് നടക്കുന്നത് ഇതാദ്യമാണ്.

ഈ വർഷമാദ്യം MI കേപ്ടൗണിൻ്റെ SA20 കിരീടം നേടിയ കാമ്പെയ്‌നിൽ നിർണായക പങ്ക് വഹിച്ച ബോഷ്, 2024-ൽ ദക്ഷിണാഫ്രിക്കയ്‌ക്കായി തൻ്റെ അന്താരാഷ്ട്ര അരങ്ങേറ്റവും നടത്തിയിരുന്നു.

ഒരൊറ്റ റൺ!! പാകിസ്താൻ സൂപ്പർ ലീഗ് കിരീടം ലാഹോറിന്!!

പാകിസ്താൻ സൂപ്പർ ലീഗ് കിരീടം വീണ്ടും ലാഹോർ ഖലന്ദേഴ്സ് സ്വന്തമാക്കി. ക്യാപ്റ്റൻ ഷഹീൻ അഫ്രീദിയുടെ ഓൾ റൗണ്ട് മികവിൽ 1 റൺസിനാണ് ലാഹോർ ഖലന്ദേഴ്സ് മുൾത്താൻ സുൽത്താൻസിനെ പരാജയപ്പെടുത്തിയത്. അവസാന ഓവറിൽ 13 റൺസ് വേണ്ടിയിരുന്ന മുൾത്താ‌ൻ സുൽത്താൻസ് ഒരു റൺസിനാണ് പരജായപ്പെട്ടത്‌. അവസാന പന്തിൽ നാലു റൺസെടുക്കേണ്ടിയിരുന്നവർ മൂന്നാം റൺസിനു വേണ്ടി ഓടുമ്പോൾ റണ്ണ് ഔട്ട് ആയതോടെ വിജയം ഉറപ്പാവുക ആയിരുന്നു. ഷഹീൻ അഫ്രീദി ഇന്ന് 15 പന്തിൽ 45 റൺസ് അടിക്കുകയും ഒപ്പം ബൗൾ ചെയ്തപ്പോൾ നാലു വിക്കറ്റ് എടുക്കുകയും ചെയ്തു.

201 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന മുൾത്താനായി റിലി റുസോ 32 പന്തിൽ നിന്ന് 52 റൺസും ക്യാപ്റ്റൻ റിസ്വാൻ 34 റൺസും എടുത്തു. ഇന്ന് ആദ്യം ബാറ്റ് ചെയ്യാൻ തിരഞ്ഞെടുത്ത ലാഹോർ ഖലന്ദർസ് മികച്ച സ്കോർ നേടി. 20 ഓവറിൽ 200/6 എന്ന മികച്ച സ്‌കോറിലാണ് അവർ ഇന്നിംഗ്സ് അവസാനിപ്പിച്ചത്. ഓപ്പണിംഗ് ജോഡികളായ മിർസ താഹിർ ബെയ്‌ഗും ഫഖർ സമാനും അവരുടെ ടീമിന് നല്ല തുടക്കം ഇന്ന് നൽകി, ആദ്യ അഞ്ച് ഓവറിൽ 38 റൺസ് കൂട്ടിച്ചേർത്തു. എന്നിരുന്നാലും, 40 പന്തിൽ എട്ട് ബൗണ്ടറികളും രണ്ട് സിക്‌സറുകളും ഉൾപ്പെടെ 65 റൺസ് നേടിയ അബ്ദുള്ള ഷഫീഖിന്റെ മിന്നുന്ന പ്രകടനമാണ് ലാഹോറിനെ മുന്നോട്ട് നയിച്ചത്.

അവസാനം 15 പന്തിൽ 44 റൺസെടുത്ത ഷഹീൻ അഫ്രീദിയുടെ ബാറ്റിംഗ് ലാഹോറിന്റെ ഇന്നിംഗ്‌സ് 200ൽ എത്തിച്ചു. 5 സിക്സും 2 ഫോറും അടങ്ങുന്നത് ആയിരുന്നു ഷഹീനിന്റെ ഇന്നിംഗ്സ്. മുൾട്ടാൻ സുൽത്താൻ ബൗളർമാർ ലാഹോർ ഖലന്ദർസ് ബാറ്റ്‌സ്മാൻമാരെ പിടിച്ചുനിർത്താൻ പാടുപെട്ടു, ഉസാമ മിർ ബൗളർമാരിൽ ഭേദപ്പെട്ടു നിന്നു. തന്റെ മൂന്ന് ഓവർ 3/24 എന്ന നിലയിൽ താരം അവസാനിപ്പിച്ചു. അൻവർ അലിയും ഇഹ്‌സാനുള്ളയും ഖുശ്ദിലും ഓരോ വിക്കറ്റും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

അവസാനം ഷഹീൻ അഫ്രീദിയുടെ ബൂം ബൂം!! പാകിസ്താൻ സൂപ്പർ ലീഗ് ഫൈനലിൽ ലാഹോറിന് 200!

ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ മുൾട്ടാൻ സുൽത്താൻസിനെതിരായ പാകിസ്താൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ ആദ്യം ബാറ്റ് ചെയ്യാൻ തിരഞ്ഞെടുത്ത ലാഹോർ ഖലന്ദർസ് മികച്ച സ്കോർ നേടി. 20 ഓവറിൽ 200/6 എന്ന മികച്ച സ്‌കോറിലാണ് അവർ ഇന്നിംഗ്സ് അവസാനിപ്പിച്ചത്. ഓപ്പണിംഗ് ജോഡികളായ മിർസ താഹിർ ബെയ്‌ഗും ഫഖർ സമാനും അവരുടെ ടീമിന് നല്ല തുടക്കം ഇന്ന് നൽകി, ആദ്യ അഞ്ച് ഓവറിൽ 38 റൺസ് കൂട്ടിച്ചേർത്തു. എന്നിരുന്നാലും, 40 പന്തിൽ എട്ട് ബൗണ്ടറികളും രണ്ട് സിക്‌സറുകളും ഉൾപ്പെടെ 65 റൺസ് നേടിയ അബ്ദുള്ള ഷഫീഖിന്റെ മിന്നുന്ന പ്രകടനമാണ് ലാഹോറിനെ മുന്നോട്ട് നയിച്ചത്.

അവസാനം 15 പന്തിൽ 44 റൺസെടുത്ത ഷഹീൻ അഫ്രീദിയുടെ ബാറ്റിംഗ് ലാഹോറിന്റെ ഇന്നിംഗ്‌സ് 200ൽ എത്തിച്ചു. 5 സിക്സും 2 ഫോറും അടങ്ങുന്നത് ആയിരുന്നു ഷഹീനിന്റെ ഇന്നിംഗ്സ്. മുൾട്ടാൻ സുൽത്താൻ ബൗളർമാർ ലാഹോർ ഖലന്ദർസ് ബാറ്റ്‌സ്മാൻമാരെ പിടിച്ചുനിർത്താൻ പാടുപെട്ടു, ഉസാമ മിർ ബൗളർമാരിൽ ഭേദപ്പെട്ടു നിന്നു. തന്റെ മൂന്ന് ഓവർ 3/24 എന്ന നിലയിൽ താരം അവസാനിപ്പിച്ചു. അൻവർ അലിയും ഇഹ്‌സാനുള്ളയും ഖുശ്ദിലും ഓരോ വിക്കറ്റും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

പാകിസ്താൻ പ്രീമിയർ ലീഗ്, 172 എന്ന വിജയലക്ഷ്യം ഉയർത്തി പെഷവാർ

പാകിസ്താൻ സൂപ്പർ ലീഗിലെ എലിമിനേറ്റർ 2 മത്സരത്തിൽ ലാഹോർ ഖലന്ദേഴ്സും പെഷവാർ സാൽമിയും തമ്മിലുള്ള ആവേശകരമായ ഏറ്റുമുട്ടലിൽ, ആദ്യം വാറ്റു ചെയ്ത പെഷവാർ 172 റൺസ് എന്ന വിജയലക്ഷ്യം ഉയർത്തി. ടോസ് നേടിയ പെഷവാർ സാൽമി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു‌. ടൂർണമെന്റിലുടനീളം മികച്ച ഫോമിലുള്ള ബാബർ അസം, ഏഴ് ബൗണ്ടറികൾ ഉൾപ്പെടെ 42 റൺസ് നേടി അവർക്ക് നല്ല തുടക്കം നൽകി. എങ്കിലും റാഷിദ് ഖാന്റെ പന്തിൽ എൽബിഡബ്ല്യുവിൽ കുടുങ്ങി ബാബർ കളം വിട്ടു.

54 പന്തിൽ 11 ബൗണ്ടറികളും രണ്ട് മാക്‌സിക്കുകളും ഉൾപ്പെടെ 85 റൺസ് നേടിയ മുഹമ്മദ് ഹാരിസിന്റെ തകർപ്പൻ പ്രകടനമാണ് പെഷവാർ സാൽമി ഇന്നിംഗ്‌സിന്റെ ഹൈലൈറ്റ്. ഭാനുക രാജപക്‌സെ 18 പന്തിൽ 25 റൺസ് നേടിയെങ്കിലും അവസാനം സ്കോറിംഗ് മന്ദഗതിയിൽ ആയത് പെഷവാറിനെ കൂറ്റൻ സ്കോറിൽ നിന്ന് അകറ്റി‌. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഷഹീൻ അഫ്രീദിയും റാഷിദ് ഖാനും ലാഹോർ ഖലൻഡേഴ്സിനായി ബൗളു കൊണ്ട് തിളങ്ങി.

ബാബറും പെഷവാറും പാകിസ്താൻ സൂപ്പർ ലീഗിൽ മുന്നോട്ട്!!

ബാബർ അസത്തിന്റെ മികവിൽ പാകിസ്താൻ സൂപ്പർ ലീഗ് എലിമിനേറ്റർ രണ്ടിലേക്ക് മുന്നേറി. ഇന്ന് 184 എന്ന വിജയലക്ഷ്യം പടുത്ത പെഷവാർ ഇസ്ലാമബാദ് യുണൈറ്റഡിനെ 10 റൺസിന് പരാജയപ്പെടുത്തി ആണ് പെഷവാർ സാൽമി ഫൈനലിലേക്ക് മുന്നേറിയത്‌‌. ഒരു ഘട്ടത്തിൽ 14 ഓവറിൽ 128ന് 1 എന്ന നിലയിൽ നിന്ന ഇസ്ലാമാബാദ് പിന്നെ തകർന്നടിയുക ആയിരുന്നു. ഇസ്ലാമാബാദിനായി ഹെയ്ല്സ് 37 പന്തിൽ നിന്ന് 57 റൺസും മഖ്സൂദ് 48 പന്തിൽ 60 റൺസും എടുത്തു.

പെഷവാറിനായി ഡെത്ത് ഓവറിൽ സൽമാൻ ഇർഷാദും അമീർ ജമാലും തകർപ്പൻ പ്രകടനം പുറത്തെടുത്തു. ഇരുവരും 2 വിക്കറ്റ് വീതം എടുത്തു. നാളെ അവസാന എലിമിനേറ്ററിൽ പെഷവാൽ സാൽമി ലാഹോർ ഖലന്ദേഴ്സിനെ നേരിടും.

ഇന്ന് ആദ്യം ബാറ്റു ചെയ്ത പെഷവാർ 20 ഓവറിൽ 183/8 എന്ന മികച്ച സ്‌കോറാണ് നേടിയത്. വെറും 39 പന്തിൽ 64 റൺസ് നേടിയ ബാബർ അസം പെഷവാർ സാൽമിക്ക് വേണ്ടി മികച്ച പ്രകടനം നടത്തി. 17 പന്തിൽ 34 റൺസ് നേടിയ മുഹമ്മദ് ഹാരിസ് അദ്ദേഹത്തിന് മികച്ച പിന്തുണ നൽകി.

മികച്ച തുടക്കം ഉണ്ടായിരുന്നിട്ടും, പെഷവാർ സാൽമിക്ക് അവരുടെ ഇന്നിംഗ്‌സിന്റെ അവസാന ഘട്ടങ്ങളിൽ വഴിതെറ്റി, അല്ലായെങ്കിൽ 200നു മുകളിൽ സ്കോർ നേടാൻ ആയേനെ. ഇസ്ലാമാബാദ് യുണൈറ്റഡിന്റെ ബൗളർമാർ മാന്യമായ പ്രകടനം പുറത്തെടുത്തു, ഷദാബ് ഖാനും മുഹമ്മദ് വസീം ജൂനിയറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഫസൽഹഖ് ഫാറൂഖി, ഫഹീം അഷ്‌റഫ്, ഹസൻ അലി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ബാബർ അസം മുന്നിൽ നിന്ന് നയിച്ചു, പെഷവാർ സാൽമിക്ക് മികച്ച സ്കോർ

ബാബർ അസത്തിന്റെ മികവിൽ പാകിസ്ഥാൻ സൂപ്പർ ലീഗ് 2023 ലെ ഇസ്ലാമാബാദ് യുണൈറ്റഡും പെഷവാർ സാൽമിയും തമ്മിലുള്ള എലിമിനേറ്റർ 1 മത്സരത്തിൽ പെഷവാറിന് മികച്ച സ്കോർ. ആദ്യം ബാറ്റു ചെയ്ത പെഷവാർ 20 ഓവറിൽ 183/8 എന്ന മികച്ച സ്‌കോറാണ് നേടിയത്. വെറും 39 പന്തിൽ 64 റൺസ് നേടിയ ബാബർ അസം പെഷവാർ സാൽമിക്ക് വേണ്ടി മികച്ച പ്രകടനം നടത്തി. 17 പന്തിൽ 34 റൺസ് നേടിയ മുഹമ്മദ് ഹാരിസ് അദ്ദേഹത്തിന് മികച്ച പിന്തുണ നൽകി.

മികച്ച തുടക്കം ഉണ്ടായിരുന്നിട്ടും, പെഷവാർ സാൽമിക്ക് അവരുടെ ഇന്നിംഗ്‌സിന്റെ അവസാന ഘട്ടങ്ങളിൽ വഴിതെറ്റി, അല്ലായെങ്കിൽ 200നു മുകളിൽ സ്കോർ നേടാൻ ആയേനെ. ഇസ്ലാമാബാദ് യുണൈറ്റഡിന്റെ ബൗളർമാർ മാന്യമായ പ്രകടനം പുറത്തെടുത്തു, ഷദാബ് ഖാനും മുഹമ്മദ് വസീം ജൂനിയറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഫസൽഹഖ് ഫാറൂഖി, ഫഹീം അഷ്‌റഫ്, ഹസൻ അലി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ലാഹോറിനെ തകർത്ത് മുൾത്താൻ സുൽത്താൻ പാകിസ്താൻ പ്രീമിയർ ലീഗ് ഫൈനലിൽ

പാകിസ്താൻ സൂപ്പർ ലീഗ് ഫൈനൽ ഉറപ്പിച്ച് മുൾത്താൻ സുൽത്താൻ. ലാഹോർ ഖലന്ദേഴ്സിനെ 84 റൺസിനു പരാജയപ്പെടുത്തി ആണ് മുൾത്താൻ ഫൈനൽ ഉറപ്പിച്ചത്‌. തുടർച്ചയായ മൂന്നാം സീസണിലാണ് മുൾത്താൻ സുൽത്താൻ ഫൈനലിൽ എത്തുന്നത്‌. ഇന്ന് മുൾത്താൻ ഉയർത്തിയ 161 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലാഹോർ ആകെ 76 റൺസ് മാത്രമാണ് എടുത്തത്. ആകെ രണ്ടു താരങ്ങൾ ആണ് ലഹോർ നിരയിൽ രണ്ടക്കം കണ്ടത്‌.

മുൾത്താനു വേണ്ടി ഷെൽഡൻ കോട്രൽ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഉസാമ മിർ 2 വിക്കറ്റും വീഴ്ത്തി. ഇന്ന് ആദ്യം ബാറ്റു ചെയ്ത മുൾത്താൻ സുൽത്താൻസ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്തു. 57 റൺസുമായി കീറോൺ പൊള്ളാർഡ് ആണ് സുൽത്താൻസിന് ഭേദപ്പെട്ട സ്കോർ നൽകിയത്‌. 34 പന്തിൽ 6 സിക്സ് ഉൾപ്പെടുന്നത് ആയിരുന്നു പൊള്ളാർഡിന്റെ ഇന്നിങ്സ്. 33 റൺസ് എടുത്ത ക്യാപ്റ്റൻ റിസുവാൻ 29 റൺസെടുത്ത ഉസ്മാൻ ഖാൻ, 22 എടുത്ത ടിം ഡേവിഡ് ഒഴികെ ബാക്കിയുള്ള ബാറ്റ്സ്മാൻമാർക്ക് കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞില്ല.

ലാഹോർ ഖലന്ദേഴ്സിനായി ഹാരിസ് റൗഫ് മൂന്ന് വിക്കറ്റും റാഷിദ് ഖാനും സമാൻ ഖാനും ഓരോ വിക്കറ്റും വീഴ്ത്തി.

പൊള്ളാർഡിന്റെ അടിയിൽ മുൾത്താൻ സുൽത്താൻസിന് ഭേദപ്പെട്ട സ്കോർ

പാകിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) 2023 ലെ ആദ്യ ക്വാളിഫയർ മത്സരത്തിൽ, മുൾത്താൻ സുൽത്താൻസ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്തു. 57 റൺസുമായി കീറോൺ പൊള്ളാർഡ് ആണ് സുൽത്താൻസിന് ഭേദപ്പെട്ട സ്കോർ നൽകിയത്‌. 34 പന്തിൽ 6 സിക്സ് ഉൾപ്പെടുന്നത് ആയിരുന്നു പൊള്ളാർഡിന്റെ ഇന്നിങ്സ്. 33 റൺസ് എടുത്ത ക്യാപ്റ്റൻ റിസുവാൻ 29 റൺസെടുത്ത ഉസ്മാൻ ഖാൻ, 22 എടുത്ത ടിം ഡേവിഡ് ഒഴികെ ബാക്കിയുള്ള ബാറ്റ്സ്മാൻമാർക്ക് കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞില്ല.

ലാഹോർ ഖലന്ദേഴ്സിനായി ഹാരിസ് റൗഫ് മൂന്ന് വിക്കറ്റും റാഷിദ് ഖാനും സമാൻ ഖാനും ഓരോ വിക്കറ്റും വീഴ്ത്തി. ഈ നിർണായക മത്സരത്തിൽ വിജയിച്ച് ഫൈനലിൽ സ്ഥാനം പിടിക്കാൻ ലാഹോർ ഖലൻഡേഴ്സിന് ഇനി 161 റൺസ് വിജയലക്ഷ്യം പിന്തുടരേണ്ടതുണ്ട്.

ഏറ്റവും കൂടുതൽ റൺസ് ഒഴുകിയ ടി20 മത്സരം!! പാകിസ്താൻ സൂപ്പർ ലീഗിൽ ചരിത്രം വഴിമാറി

പാകിസ്താൻ സൂപ്പർ ലീഗിൽ ഇന്ന് ഒരൊറ്റ മത്സരത്തിൽ മാത്രം ഒഴുകിയത് 516 റൺസാണ്. ടി20 ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ മത്സരമായി ഈ മത്സരം മാറി. മുൾത്താൻ സുൽത്താൻസ് ഉയർത്തിയ 263 എന്ന വലിയ വിജയലക്ഷ്യം പിന്തുടർന്ന ക്വറ്റ ഗ്ലാഡിയേറ്റേഴ്സ് 253/8 വരെ എടുത്തു. അവർ 9 റൺസിന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്. ബാറ്റർമാരുടെ പറുദീസ ആയി മാറിയ പിച്ചിൽ ബൗളർമാർക്ക് ഒരു അവസരവും ഉണ്ടായിരുന്നില്ല.

36 പന്തിൽ നിന്ന് 67 റൺസ് എടുത്ത ഒമൈർ യൂസുഫും 31 പന്തിൽ 53 റൺസ് എടുത്ത ഇഫ്തിഖ്ഹാർ അഹമ്മദും ആണ് ഗ്ലാഡിയേറ്റേഴ്സിനെ ഇത്ര അധികം റൺസ് എടുക്കാൻ സഹായിച്ചത്. മുൾത്താൻസിനായി അബ്ബാസ് അഫ്രീദി ഇന്ന് ഒരു ഹാട്രിക്ക് അടക്കം അഞ്ചു വിക്കറ്റുകൾ വീഴ്ത്തി.

ഇന്ന് ആദ്യം ബാറ്റു ചെയ്ത മുൾത്താൻ സുൽത്താൻസ് 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിന് 262 റൺസ് ആണ് അടിച്ചു കൂട്ടിയത്. പി എസ് എല്ലിലെ ഏറ്റവും വലിയ സ്കോറായിരുന്നു ഇത്.

ഉസ്മാൻ ഖാന്റെ തകർപ്പൻ ബാറ്റിംഗാണ് മുൾത്താനെ ഇത്ര വലിയ സ്കോറിൽ എത്തിച്ചത്. 36 പന്തിൽ നിന്ന് സെഞ്ച്വറി അടിച്ചു കൊണ്ട് പി എസ് എല്ലിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടാൻ ഉസ്മാന് ഇന്നായി. 43 പന്തിൽ നിന്ന് 12 ഫോറും 9 സിക്സുമായി 120 റൺസുമായാണ് ഉസ്മാൻ പുറത്തായത്.

29 പന്തിൽ നിന്ന് 55 റൺസ് എടുത്ത റിസുവാൻ, 9 പന്തിൽ 15 എടുത്ത റിലി റുസോ, 25 പന്തിൽ 43 എടുത്ത ടിം ഡേവിഡ്, 14 പന്തിൽ 23 എടുത്ത പൊള്ളാർഡ് എന്നിവരും മുൾത്താനായി നല്ല പ്രകടനം കാഴ്ചവെച്ചു. ഗ്ലാഡിയേറ്റേഴ്സിന്റെ ബൗളർ ക്വായിസ് 4 ഓവറിൽ നിന്ന് 77 റൺസ് വഴങ്ങി എങ്കിലും 2 വിക്കറ്റ് വീഴ്ത്താൻ ആയി.

പാകിസ്താൻ സൂപ്പർ ലീഗിൽ വെടിക്കെട്ടുകൾ മാത്രം, ഉസ്മാൻ ഖാന് 36 പന്തിൽ സെഞ്ച്വറി!!

പാകിസ്താൻ സൂപ്പർ ലീഗിൽ വെടിക്കെട്ടുകൾ മാത്രം!! ഇന്ന് മുൾത്താൻ സുൽത്താൻസും ക്വറ്റ ഗ്ലാഡിയേറ്റേഴ്സും തമ്മിലുള്ള മത്സരവും കൂറ്റനടികളാൽ നിറഞ്ഞു. ഇന്ന് ആദ്യം ബാറ്റു ചെയ്ത മുൾത്താൻ സുൽത്താൻസ് 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിന് 262 റൺസ് ആണ് അടിച്ചു കൂട്ടിയത്. പി എസ് എല്ലിലെ ഏറ്റവും വലിയ സ്കോറാണിത്.

ഉസ്മാൻ ഖാന്റെ തകർപ്പൻ ബാറ്റിംഗാണ് മുൾത്താനെ ഇത്ര വലിയ സ്കോറിൽ എത്തിച്ചത്. 36 പന്തിൽ നിന്ന് സെഞ്ച്വറി അടിച്ചു കൊണ്ട് പി എസ് എല്ലിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടാൻ ഉസ്മാന് ഇന്നായി. 43 പന്തിൽ നിന്ന് 12 ഫോറും 9 സിക്സുമായി 120 റൺസുമായാണ് ഉസ്മാൻ പുറത്തായത്.

29 പന്തിൽ നിന്ന് 55 റൺസ് എടുത്ത റിസുവാൻ, 9 പന്തിൽ 15 എടുത്ത റിലി റുസോ, 25 പന്തിൽ 43 എടുത്ത ടിം ഡേവിഡ്, 14 പന്തിൽ 23 എടുത്ത പൊള്ളാർഡ് എന്നിവരും മുൾത്താനായി നല്ല പ്രകടനം കാഴ്ചവെച്ചു. ഗ്ലാഡിയേറ്റേഴ്സിന്റെ ബൗളർ ക്വായിസ് 4 ഓവറിൽ നിന്ന് 77 റൺസ് വഴങ്ങി എങ്കിലും 2 വിക്കറ്റ് വീഴ്ത്താൻ ആയി.

ബാബറിന്റെയും പെഷവാറിന്റെയും വിധി!!! 240നു മുകളിൽ എടുത്ത തുടർച്ചയായ രണ്ടാം മത്സരത്തിലും തോറ്റു

തുടർച്ചയായ രണ്ടാം മത്സരത്തിലും 240നു മുകളിൽ റൺസ് അടിച്ചിട്ടും പെഷവാർ സെൽമിക്ക് വിജയമില്ല. കഴിഞ്ഞ മത്സരത്തിൽ ക്വറ്റ ഗ്ലാഡിയേറ്റേഴ്സ് 241 ചെയ്സ് ചെയ്തപ്പോൾ ഇന്ന് മുൾത്താൻ സുൽത്താൻ 243 എന്ന വിജയ ലക്ഷ്യം മറികടന്ന പെഷവാറിനെ വീണ്ടും ദുഖത്തിലാക്കി. ഇന്ന് റാവൽപിണ്ടിയിലെ പിണ്ടി ക്ലബ് ഗ്രൗണ്ടിൽ 2023 പാകിസ്ഥാൻ സൂപ്പർ ലീഗിന്റെ 27-ാം മത്സരത്തിൽ മുളത്താൻ സുൽത്താൻസ് 5 പന്ത് ശേഷിക്കെ ആണ് വിജയം നേടിയത്. 51 പന്തിൽ നിന്ന് 121 റൺസ് എടുത്ത റിലി റുസോ അണ് സുൽത്താൻസിന് ജയം നൽകിയത്‌. 8 സിക്സും 12 ഫോറും അടങ്ങുന്നത് ആയിരുന്നു റുസോയുടെ ഇന്നിംഗ്സ്.

പൊള്ളാർഡ് 25 പന്തിൽ 52 റൺസും എടുത്തു. അൻവർ അലി 9 പന്തിൽ നിന്ന് 24 റൺസുമായി പുറത്താകാതെ നിന്നു.

ആദ്യം ബാറ്റു ചെയ്ത പെഷവാർ സാൽമി 242/6 എന്ന സ്‌കോറാണ് നേടിയത്. ബാബർ അസം 39 പന്തിൽ ഒമ്പത് ബൗണ്ടറികളും രണ്ട് സിക്സും സഹിതം 73 റൺസ് നേടി. 33 പന്തിൽ അഞ്ച് ഫോറും നാല് സിക്സും ഉൾപ്പെടെ 58 റൺസെടുത്ത ഓപ്പണർ സെയ്ം അയൂബിൽ നിന്ന് മികച്ച പിന്തുണ ബാബറിനു ലഭിച്ചു. മുഹമ്മദ് ഹാരിസ് 11 പന്തിൽ നാല് സിക്‌സറുകൾ പറത്തി 35 റൺസും നേടി.

Exit mobile version