വാട്സണും റോയിയും ഒത്തു പോകാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു – നദീം ഒമര്‍

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ക്വേറ്റ ഗ്ലാഡിയേറ്റേഴ്സിന് വേണ്ടി കളിക്കുമ്പോള്‍ ഒത്തു പോകുവാന്‍ ഷെയിന്‍ വാട്സണും ജേസണ്‍ റോയിയും ഏറെ ബുദ്ധിമുട്ടിയിരുന്നുവെന്ന് ടീം ഉടമ നദീം ഒമര്‍. ഇരുവരും പരസ്പര സഹകരണത്തോടെയല്ല കളിച്ചതെന്നാണ് തനിക്ക് തോന്നിയതെന്ന് നദീം പറഞ്ഞു. റോയിയ്ക്ക് പന്ത് മിഡില്‍ ചെയ്യുവാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്ന് താരം തന്നെ വ്യക്തമാക്കിയിരുന്നുവെന്നും നദീം വ്യക്തമാക്കി.

ടോപ് ഓര്‍ഡറില്‍ പരസ്പരം സഹകരിക്കുവാന്‍ വാട്സണും റോയിയും ബുദ്ധിമുട്ടി. തനിക്ക് തോന്നിയത് ഇരുവരുടെയും കേളി ശൈലിയുടെ പ്രശ്നമായിരുന്നു അതെന്നാണ്. വാട്സണ്‍ വലിയ ഷോട്ടുകള്‍ക്ക് താല്പര്യപ്പെട്ടപ്പോള്‍ വിക്കറ്റിനിടയിലെ ഓട്ടത്തിനാണ് റോയി പ്രാമുഖ്യം കൊടുത്തതെന്ന് നദീം പറഞ്ഞു.

ഇരുവരോടും ബാറ്റിംഗ് ഓര്‍ഡറില്‍ താഴോട്ട് വരുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ ഓരോ കാരണം പറഞ്ഞ് അതില്‍ വിമുഖത കാണിച്ചുവെന്നും ഒമര്‍ പറഞ്ഞു. നിലവിലെ ചാമ്പ്യന്മാരായിരുന്നു ക്വേറ്റ ഗ്ലാഡിയേറ്റേഴ്സിന് ഇത്തവണ അവസാന നാല് സ്ഥാനത്തില്‍ എത്തുവാന്‍ സാധിച്ചിരുന്നില്ല.

ടൂര്‍ണ്ണമെന്റില്‍ 120 റണ്‍സ് സ്ട്രൈക്ക് റേറ്റോടെ ജേസണ്‍ റോയ് എ്ടട് ഇന്നിംഗ്സില്‍ നിന്ന് 233 റണ്‍സാണ് ക്വേറ്റയ്ക്ക് വേണ്ടി നേടിയത്.

ആ പറഞ്ഞത് തെറ്റ്, തന്റെ ബാറ്റുകള്‍ തകര്‍ന്നത് മോശം കാലാവസ്ഥ മൂലം മാത്രം – ജേസണ്‍ റോയ്

ജേസണ്‍ റോയ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുമ്പോള്‍ സമ്മര്‍ദ്ദവും നിരാശയും കാരണം ഡ്രസ്സിംഗ് റൂമില്‍ അഞ്ച് ബാറ്റ് തകര്‍ത്തുവെന്ന് പറഞ്ഞ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ് ടീമുടമയുടെ വെളിപ്പെടുത്തല്‍ നിരസിച്ച് ഇംഗ്ലണ്ട് താരം ജേസണ്‍ റോയ്. അഹമ്മദ് ഷെഹ്സാദിന്റെ സഹായത്തോടെ റാവല്‍പിണ്ടിയില്‍ നിന്ന് പകരം ബാറ്റുകള്‍ എത്തിയ്ക്കുകയായിരുന്നുവെന്ന് ടീം ഉടമ
നദീം ഒമര്‍ ഒരു യൂട്യൂബ് വീഡിയോയിലൂടെ വെളിപ്പെടുത്തുകയായിരുന്നു.

എന്നാലിപ്പോള്‍ ഇതിനെ നിരസിച്ച് റോയ് രംഗത്തെത്തിയിട്ടുണ്ട്. താന്‍ പാക്കിസ്ഥാനിലേക്ക് 3 മുതല്‍ 4 ബാറ്റാണ് കൊണ്ടു പോയതെന്നും ഒമര്‍ പറയുന്നത് പോലെ അഞ്ച് ബാറ്റ് അല്ലെന്നും റോയ് പറഞ്ഞു. പാക്കിസ്ഥാനിലെ വരണ്ട കാലാവസ്ഥ മൂലം തന്റെ മൂന്ന് ബാറ്റ് നശിച്ചുവെന്നത് സത്യമാണ്. എന്നാല്‍ അത് ടീമുടമ പറഞ്ഞത് പോലെയല്ലെന്നും റോയ് പറഞ്ഞു.

Exit mobile version