പാറ്റ് കമ്മിൻസ് മേജർ ലീഗ് ക്രിക്കറ്റിൽ കളിക്കും

ഓസ്‌ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് എംഎൽസിയുടെ രണ്ടാം സീസണിൽ കളിക്കും. സാൻ ഫ്രാൻസിസ്കോ യൂണികോൺസിനായാകും 31-കാരൻ കളിക്കുക. യൂണികോൺസിന്റെ ക്യാപ്റ്റൻസിയും കമ്മിൻസ് ഏറ്റെടുക്കാൻ ആണ് സാധ്യത. ഐ പി എല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ ഫൈനലിലേക്ക് നയിക്കാൻ കമ്മിൻസിന് ആയിരുന്നു.

ലോകകപ്പ് അവസാനിച്ച് 5 ദിവസത്തിന് അകം ൽ എംഎൽസി ടൂർണമെന്റ് ആരംഭിക്കും. എംഎൽസിയുടെ രണ്ടാം സീസൺ ജൂലൈ 5 ന് ആണ് ആരംഭിക്കുന്നത്. നിലവിലെ ചാമ്പ്യൻമാരായ എംഐ ന്യൂയോർക്കും സിയാറ്റിൽ ഓർക്കാസും ആദ്യ മത്സരത്തിൽ ഏറ്റുമുട്ടും.

IPL ഫൈനലിൽ എത്തുക എന്നത് സീസൺ തുടക്കം മുതലുള്ള ലക്ഷ്യമായിരുന്നു – കമ്മിൻസ്

ഇന്ന് രാജസ്ഥാനെ തോൽപ്പിച്ച് ഫൈനൽ ഉറപ്പിച്ച സൺ റൈസേഴ്സ് ഹൈദരാബാദ് ടീമിനെ അഭിനന്ദിച്ച് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്. ഈ സീസൺ മുഴുവൻ ടീം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത് എന്നും ഫൈനലിൽ എത്തുക എന്നത് സീസൺ തുടക്കത്തിലെ തന്നെ ലക്ഷ്യമായിരുന്നു എന്നു. കമ്മിൻസ് പറഞ്ഞു. ഇനി ഒരു മത്സരം മാത്രമാണ് ഉള്ളത് എന്നും അതിന് എല്ലാം നൽകാൻ ഞങ്ങൾ ഒരുക്കമാണ് എന്ന് ഹൈദരാബാദ് ക്യാപ്റ്റൻ പറഞ്ഞു.

“നിങ്ങൾക്ക് കാണാനാകുന്നതുപോലെ ടീമിൽ ഒരു മികച്ച സ്പിരിറ്റ് ഉണ്ട്, സീസണിൻ്റെ തുടക്കത്തിൽ ഫൈനൽ ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം, ഞങ്ങൾ അതിൽ എത്തി.” കമ്മിൻസ് പറയുന്നു

“ഞങ്ങളുടെ കരുത്ത് ഞങ്ങളുടെ ബാറ്റിംഗാണെന്ന് ഞങ്ങൾക്കറിയാമായിരുന്നു, ഈ ടീമിലെ ബൗളിംഗ് എക്സ്പീരിയൻസിനെ ഞങ്ങൾ കുറച്ചുകാണുന്നില്ല, ഭുവിയും നട്ടുവും ഉനദ്കട്ടും എൻ്റെ ജോലി എളുപ്പമാക്കുന്നു‌‌. അവർ ടീമിൽ ഉണ്ടാകുന്നത് ഒരു സ്വപ്നമാണ്.” കമ്മിൻ പറഞ്ഞു.

ഷഹബാസിനെ ഇംപാക്ട് പ്ലെയറായി കൊണ്ടുവരുന്നത് ഡാൻ വെട്ടോറിയുടെ തീരുമാനം ആണെന്നും കമ്മിൻസ് പറഞ്ഞു. ഈ വിജയ. മുഴുവൻ ഫ്രാഞ്ചൈസിക്കും വേണ്ടിയുള്ളതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫൈനലിൽ എത്താൻ ഒരവസരം കൂടെ ഉള്ളത് നല്ലത് – കമ്മിൻസ്

ഒരവസരം കൂടെ ഫൈനലിൽ എത്താൻ ഉണ്ട് എന്നത് നല്ലതാണ് എന്ന് സൺ റൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്. ഇന്ന് ക്വാളിഫയറിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് പരാജയപ്പെട്ട ശേഷം സംസാരിക്കുക ആയിരുന്നു പാറ്റ് കമ്മിൻസ്. ഇന്ന് വളരെ മോശം ദിവസമായിരുന്നു എന്നും എത്ര മികച്ച ടീമായാലും ഇത്തരം ദിവസങ്ങൾ ഉണ്ടാകും എന്നും കമ്മിൻസ് പറഞ്ഞു.

“ഞങ്ങൾ ഈ പരാജയം വേഗത്തിൽ മറക്കാൻ ശ്രമിക്കും, നല്ല കാര്യം എന്താണെന്ന്യ് വെച്ചാൽ ഞങ്ങൾക്ക് ഫൈനലിൽ എത്താൻ ഒരു അവസരം കൂടെ ഉണ്ട് എന്നതാണ്. ടി20 ക്രിക്കറ്റിൽ കാര്യങ്ങൾ ശരിയായി നടക്കാത്ത ദിവസങ്ങൾ നിങ്ങൾക്കുണ്ടാക്യ്ം. ബാറ്റ് കൊണ്ട് ഞങ്ങൾ ആഗ്രഹിച്ചിടത്ത് ഞങ്ങൾ ഇന്ന് ഇല്ലായിരുന്നു, മാത്രമല്ല ബൗളൂ കൊണ്ട് കാര്യമായൊന്നും ചെയ്യാനും കഴിഞ്ഞില്ല.” കമ്മിൻസ് പറഞ്ഞു.

“ഈ വിക്കറ്റിൽ ഒരു ബാറ്റർ ആണ് വേണ്ടത് എന്ന് തോന്നി. അതാണ് ഇംപാക്ട് സബ് ആയി ബാറ്ററെ ഇറക്കിയത്. കെകെആർ നന്നായി ബൗൾ ചെയ്തുവെന്ന് കരുതി” കമ്മിൻസ് പറഞ്ഞു. ഇനി സൺ റൈസേഴ്സ് എലിമിനേറ്ററിലെ വിജയികളെ ആണ് നേരിടേണ്ടത്. ആ മത്സരം വിജയിച്ചാൽ അവർക്ക് ഫൈനലിൽ എത്താൻ ആകും.

അഭിഷേക് ശർമ്മക്ക് എതിരെ ബൗൾ ചെയ്യാൻ താൻ ആഗ്രഹിക്കുന്നില്ല – കമ്മിൻസ്

പഞ്ചാബിനെതിരായ അഭിഷേക് ശർമ്മയുടെ ഇന്നിംഗ്സിനെ പ്രശംസിച്ച് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്. ടീമിൻ്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച അഭിഷേക് ശർമ്മക്ക് എതിരെ ബൗൾ ചെയ്യാൻ താൻ ഭയപ്പെടുന്നുണ്ട് എന്ന് കമ്മിൻസ് പറഞ്ഞു. അവനെതിരെ ബൗൾ ചെയ്യാൻ താൻ ആഗ്രഹിക്കുന്നില്ല എന്നും കമ്മിൻസ് പറഞ്ഞു.

ഈ സീസണിൽ മികച്ച ബാറ്റിംഗ് ഫോമിലാണ് അഭിഷേക്, പിബികെഎസിനെതിരെ 28 പന്തിൽ 66 റൺസ് അടിച്ച് എസ്ആർഎച്ചിനെ ഐപിഎൽ 2024 പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് എത്തിക്കാൻ അഭിഷേകിനായിരുന്നു.

“അഭിഷേകിന്റെ ബാറ്റിംഗ് അതിശയകരമാണ്. അദ്ദേഹത്തിനെതിരെ പന്തെറിയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവൻ ഭയങ്കരനാണ്.” കമ്മിൻസ് പറഞ്ഞു.

“നിതീഷ് ഒരു ക്ലാസ് കളിക്കാരനാണ്, പ്രായത്തിനപ്പുറം പക്വതയുള്ളതായി അവന്റെ പ്രകടനം തോന്നിപ്പിച്ചു, ടോപ്പ് ഓർഡറിന് അനുയോജ്യനാണ്. ഈ വിജയം ശരിക്കും സംതൃപ്തി നൽകുന്നു. ഞാൻ മുമ്പ് ഫൈനലിൽ കളിച്ചിട്ടില്ല. വരാനിരിക്കുന്ന കാര്യങ്ങളെ ഓർത്ത് ആവേശത്തിലാണ്,” കമ്മിൻസ് കൂട്ടിച്ചേർത്തു.

ഈ കളി കണ്ടപ്പോൾ ബാറ്റർ ആയിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോയി – കമ്മിൻസ്

ഇന്നത്തെ മത്സരം കഴിഞ്ഞപ്പോൾ ബാറ്ററായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി എന്ന് സൺ റൈസേഴ്സ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്. ആർ സി ബിയും സൺ റൈസേഴ്സും തമ്മിലുള്ള പോരാട്ടത്തിൽ 549 റൺസ് ആണ് ആകെ പിറന്നത്. സൺ റൈസേഴ്സ് 287 റൺസ് എടുത്തപ്പോൾ ചെയ്സ് ചെയ്ത ആർ സി ബി 262 റൺസും എടുത്തു. ഐ പി എല്ലിൽ ഏറ്റവും കൂടുതൽ റൺസ് പിറന്ന മത്സരമായിരുന്നു ഇത്‌.

“ഞാൻ ഒരു ബാറ്ററായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി.” കമ്മിൻസ് മത്സര ശേഷം പറഞ്ഞു. “ക്രിക്കറ്റ് ഒരു അത്ഭുതകരമായ കളിയാണ്. അതിശയിപ്പിക്കുന്ന മത്സരങ്ങൾ ആണ് നടന്നത്. മുംബൈക്ക് എതിരെ 277 അടിച്ചപ്പോൾ ഇനി അങ്ങനെ ഒന്ന് വരില്ല എന്നാണ് കരുതിയത്‌. രണ്ടാഴ്ചക്ക് ഉള്ളിൽ വീണ്ടും അത് നടന്നു.” കമ്മിൻസ് പറഞ്ഞു.

ബൗളർമാർക്ക് കാര്യങ്ങൾ എളുപ്പമായിരുന്നില്ല.
ഇത്തരം മത്സരങ്ങളിൽ ബൗളർമാർ 7 അല്ലെങ്കിൽ 8 റൺസ് നൽകുന്ന ഓവർ എറിയുകയാണെങ്കിൽ തന്നെ, നിങ്ങൾക്ക് ഗെയിമിൽ സ്വാധീനം ചെലുത്താനാകും. കമ്മിൻസ് പറഞ്ഞു.

ധോണി ഗ്രൗണ്ടിൽ ഇറങ്ങിയപ്പോൾ ഞെട്ടി, ഇത്രയും ശബ്ദം ഒരു ഗ്രൗണ്ടിലും കേട്ടിട്ടില്ല എന്ന് പാറ്റ് കമ്മിൻസ്

സൺ റൈസേഴ്സിന് എതിരായ മത്സരത്തിൽ ധോണി ബാറ്റ് ചെയ്യാൻ ഇറങ്ങിയപ്പോൾ താൻ ഞെട്ടിയെന്ന് ഓസ്ട്രേലിയ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്. രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിലെ തിങ്ങിനിറഞ്ഞ ആരാധകർ എംഎസ് ധോണി ഇറങ്ങിയപ്പോൾ വലിയ ആരവം മുഴക്കിയിരുന്നു.

42 കാരനായ ധോണി 19-ാം ഓവറിൽ ആയിരുന്നു ബാറ്റ് ചെയ്യാൻ ഇറങ്ങിയത്. 2 പന്തിൽ 1 റൺസ് മാത്രമാണ് അദ്ദേഹം നേടിയതെങ്കിലും, മുൻ ഇന്ത്യൻ ക്യാപ്റ്റന് വൻ വരവേൽപ്പാണ് ആരാധകർ നൽകിയത്.

“ഇന്ന് രാത്രി ജനക്കൂട്ടം എംഎസ് ബാറ്റിന് ഇറങ്ങിയപ്പൊൾ അമ്പരപ്പിക്കുന്ന രീതിയിലാണ് പെരുമാറിയത്, ഞാൻ ഇതുവരെ ഒരു ഗ്രൗണ്ടിലും കേട്ടിട്ടില്ലാത്തത്ര ഉച്ചത്തിലായിരുന്നു അവരുടെ ആരവങ്ങൾ,” കമ്മിൻസ് മത്സരത്തിന് ശേഷമുള്ള അവതരണ ചടങ്ങിൽ പറഞ്ഞു. ഇന്ന് കൂടുതൽ മഞ്ഞ ജേഴ്സി അണിഞ്ഞ ആരാധകർ ആയിരുന്നു എങ്കിലും അടുത്ത മത്സരം മുതൽ ഹൈദരബാദിൽ ഓറഞ്ച് ജേഴ്സികൾ കൂടുതലായി കാണാൻ ആഗ്രഹിക്കുന്നു എന്നും കമ്മിൻസ് പറഞ്ഞു.

ജഡേജയ്ക്ക് എതിരായ റണ്ണൗട്ട് അപ്പീൽ പിൻവലിച്ച് കമ്മിൻസിന്റെ സ്പോർട്സ്മാൻ സ്പിരിറ്റ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് സി എസ് കെയ്ക്ക് എതിരായ മത്സരത്തിൽ സ്പോർട്സ്മാൻ സ്പിരിറ്റ് കാണിച്ച് കയ്യടി വാങ്ങി സൺ റൈസേഴ്സ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്. ഇന്ന് സി എസ് കെ ബാറ്റു ചെയ്യവെ രവീന്ദ്ര ജഡേജയെ ഫീൽഡ് തടസ്സപ്പെടുത്തിയതിന് സൺ റൈസേഴ്സിന് ഔട്ടാക്കാമായിരുന്നു. എന്നാൽ കമ്മിൻസ് ആ അപ്പീൽ പിൻവലിച്ച് മാതൃകയായി.

സിഎസ്‌കെയുടെ ഇന്നിംഗ്‌സിൻ്റെ 19-ാം ഓവറിൽ ജഡേജ ബാറ്റു ചെയ്യവെ ആയിരുന്നു സംഭവം. ഭുവനേശ്വർ കുമാർ ഒരു യോർക്കർ എറിഞ്ഞു. ജഡേജ പന്ത് ഗ്രൗണ്ടിൽ തട്ടിയിട്ടു. ബാറ്റർ ക്രീസിന് പുറത്താണെന്ന് മനസ്സിലാക്കിയ ഭുവനേശ്വർ റണ്ണൗട്ട് ആക്കാൻ ശ്രമിച്ചു. ജഡേജ ക്രീസിൽ നിന്ന് ഏറെ ദൂരെ ആയിരിക്കെ ജഡേജയുടെ മേൽ തട്ടി പന്ത് വിക്കറ്റിലേക്ക് എത്തിയില്ല.

ജഡേജ ഫീൽഡ് തടസ്സപ്പെടുത്തി ർന്ന് ഹെൻറിച്ച് ക്ലാസൻ അമ്പയർമാരോട് പറഞ്ഞു. അമ്പയർമാർ തേർഡ് അമ്പയറോട് ഔട്ട് ആണോ എന്ന് ചോദിക്കവെ ആണ് കമ്മിൻസ് അപ്പീൽ പിൻവലിക്കുന്നതായി അമ്പയറെ അറിയിച്ചത്. അല്ലായിരുന്നു എങ്കിൽ ജഡേജ ഔട്ട് ആകുമായിരുന്നു.

ഓസ്ട്രേലിയക്ക് ലോകകപ്പ് നേടിക്കൊടുത്ത പാറ്റ് കമ്മിൻസ് സൺ റൈസേഴ്സിനെ ഐ പി എല്ലിൽ നയിക്കും

സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റൻ ആയി പാറ്റ് കമ്മിൻസ് നിയമിക്കപ്പെട്ടു. എയ്ഡൻ മാർക്രമിനെ മാറ്റിയാണ് ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസിനെ ഫ്രാഞ്ചൈസി പുതിയ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. ഓസ്ട്രേലിയക്ക് ഏകദിന ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റൻ ആണ് കമ്മിൻസ്.

ഐപിഎൽ 2024 ലേലത്തിൽ പാറ്റ് കമ്മിൻസിനെ 20.5 കോടി രൂപയ്ക്ക് ആയിരുന്നു സൺ റൈസേഴ്സ് സ്വന്തമാക്കിയത്‌. ഐ പി എൽ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സൈനിംഗ് ആയിരുന്നു ഇത്.

എയ്ഡൻ മാർക്രത്തിന് കീഴിൽ സൺ റൈസേഴ്സ് ഐപിഎൽ 2023ൽ അവസാന സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്. 14 മത്സരങ്ങളിൽ നിന്ന് വെറും നാല് വിജയങ്ങൾ മാത്രമെ ഹൈദരാബാദിന് ഉണ്ടായിരുന്നുള്ളൂ.

ICC പ്ലയർ ഓഫ് ദി മന്ത് പുരസ്കാരം പാറ്റ് കമ്മിൻസിന്

ഓസ്‌ട്രേലിയൻ ബൗളറും ക്യാപ്റ്റനും ആയ പാറ്റ് കമ്മിൻസ് 2023 ഡിസംബറിലെ ഐസിസി മികച്ച പുരുഷ കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്, ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ്, ആഷസ് നിലനിർത്തൽ എന്നിവയിലൂടെ ഓസ്‌ട്രേലിയൻ നായകന് 2023 മികച്ച വർഷമായിരുന്നു. ഈ പുരസ്‌കാരം കൂടെ സ്വന്തമാക്കി കമ്മിൻസ് ഈ വർഷം മികച്ച രീതിയിലാണ് പൂർത്തിയാക്കുന്നത്. പാകിസ്താനെതിരായ ടെസ്റ്റ് പരമ്പരയിൽ കമ്മിൻസ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു‌.

ബംഗ്ലാദേശിന്റെ തൈജുൽ ഇസ്‌ലാം, ന്യൂസിലൻഡിന്റെ ഗ്ലെൻ ഫിലിപ്‌സ് എന്നിവരെ മറികടന്നാണ് കമ്മിൻസ് പുരസ്കാരം സ്വന്തമാക്കിയത്‌. കരിയറിൽ ആദ്യമായാണ് കമ്മിൻസ് ഈ അവാർഡ് നേടുന്നത്‌. നവംബറിൽ ഓസ്ട്രേലിയയുടെ തന്നെ ട്രാവിസ് ഹെഡ് ആയിരുന്നു ഈ പുരസ്കാരം നേടിയത്.

അവസാനം ജമാലിന്റെ ഗംഭീര ഇന്നിംഗ്സ്, പാകിസ്താന് ആദ്യ ഇന്നിംഗ്സിൽ 313 റൺസ്

പാകിസ്താൻ മൂന്നാം ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ 313 റണ്ണിന് പുറത്ത്. ഇന്ന് ഓസ്ട്രേലിയക്ക് എതിരെ ആദ്യം ബാറ്റു ചെയ്ത പാകിസ്താൻ മൂന്നാം സെഷനിൽ എത്തുമ്പോൾ 77.1 ഓവറിലേക്ക് എല്ലാവരും പുറത്തായി കൂടാരം കയറി. അവസാന വിക്കറ്റിൽ പിറന്ന 86 റൺസിന്റെ കൂട്ടുകെട്ട് ആണ് പാകിസ്താനെ 300 കടക്കാൻ സഹായിച്ചത്. പാറ്റ് കമ്മിൻസ് 5 വിക്കറ്റുമായി ഇന്നും ഓസ്ട്രേലിയയെ മുന്നിൽ നിന്ന് നയിച്ചു.

ഇന്ന് തുടക്കത്തിൽ തന്നെ പാകിസ്താന് രണ്ട് ഓപ്പണർമാരെയും നഷ്ടമായിരുന്നു. ഓപ്പണർമാരായ ശഫീഖും സെയിം അയ്യൂബും ഡക്കിൽ ആണ് പുറത്തായത്. പിറകെ വന്ന ക്യാപ്റ്റൻ മസൂദും ബാബറും കൂട്ടുകെട്ട് പടുക്കാൻ ശ്രമിച്ചു എങ്കിലും അധികം നീണ്ടു നിന്നല്ല.

മസൂദ് 35 റൺസ് എടുത്തും ബാബർ അസം 26 റൺസ് എടുത്തും പുറത്തായി. ബാബറിന്റെ മോശം ഫോം തുടരുന്നതാണ് ഇന്നും കണ്ടത്.5 റൺസ് എടുത്ത സൗദ് ഷക്കീലിന്റെ വിക്കറ്റും പാകിസ്താന് നഷ്ടമായി. അതിനു ശേഷം അഖ സൽമാനും റിസുവാനും ആണ് പാകിസ്താനെ 200 കടത്തിയത്‌ 88 റൺസുമായി റിസുവാനും 53 റൺസുമായി അഖ സൽമാനും മികച്ചു നിന്നു. അവസാന വിക്കറ്റിൽ അമെർ ജമാലും മിർ ഹംസയും ചേർന്ന് 86 റൺസ് ചേർത്ത് പാകിസ്താനെ 300 കടക്കാൻ സഹായിച്ചു.

ജമാൽ ഒമ്പതാമനായി ഇറങ്ങി 97 പന്തിൽ 82 റൺസ് എടുത്തു. 9 ഫോറും 4 സിക്സും ജമാൽ അടിച്ചു. അദ്ദേഹത്തിന് പിന്തുണ നൽകിയ മിർ ഹംസ 43 പന്തിൽ 7 റൺസും എടുത്തു.

ഓസ്ട്രേലിയക്ക് ആയി പാറ്റ് കമ്മിൻസ് 5 വിക്കറ്റും സ്റ്റാർക്, 2 വിക്കറ്റും വീഴ്ത്തി. മാർഷ്, ഹേസല്വുഡ്, ലിയോൺ എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.

കമ്മിന്‍സിന് അഞ്ച് വിക്കറ്റ്, ലയണിന് നാല് !!! 54 റൺസ് ലീഡുമായി ഓസ്ട്രേലിയ

പാക്കിസ്ഥാനെ 264 റൺസിന് ഓള്‍ഔട്ട് ആക്കി ഓസ്ട്രേലിയ. മെൽബേൺ ടെസ്റ്റിന്റെ മൂന്നാം ദിവസം ആദ്യ സെഷനിൽ പാക്കിസ്ഥാന്‍ ഓള്‍ഔട്ട് ആകുമ്പോള്‍ 54 റൺസിന്റെ ലീഡാണ് ഓസ്ട്രേലിയ നേടിയത്.

റിസ്വാന്‍ 42 റൺസ് നേടി പാറ്റ് കമ്മിന്‍സിന് വിക്കറ്റ് നൽകി മടങ്ങിയപ്പോള്‍ ഷഹീന്‍ അഫ്രീദി 21 റൺസ് നേടി നഥാന്‍ ലയണിന് വിക്കറ്റ് നൽകി മടങ്ങി. അമീര്‍ ജമാൽ പുറത്താകാതെ 33 റൺസ് നേടി.

അബ്ദുള്ള ഷഫീക്ക് 62 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ഷാന്‍ മസൂദ് 54 റൺസ് നേടി. പാറ്റ് കമ്മിന്‍സ് അഞ്ചും നഥാന്‍ ലയൺ നാലും വിക്കറ്റും നേടി ആണ് ഓസീസ് ബൗളിംഗിൽ തിളങ്ങിയത്.

ഐ പി എൽ ലേലത്തിൽ ചരിത്രം തിരുത്തി!! പാറ്റ് കമ്മിൻസിന് 20 കോടിക്ക് മുകളിൽ!!

ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനായി ബിഡ് വാർ. 2 കോടി അടിസ്ഥാന വിലയിൽ തുടങ്ങിയ ഓക്ഷനിൽ ചെന്നൈ സൂപ്പർ കിംഗ്സും ആർ സി ബിയും മുംബൈ ഇന്ത്യൻസും സൺ റൈസേഴ്സ് ഹൈദരബാദും കമ്മിൻസിനായി മത്സരിച്ചു. 10 കോടിക്ക് മുകളിലേക്ക് വിഡ് പോയപ്പോൾ അത് സൺ റൈസേഴ്സും ആർ സി ബിയും തമ്മിൽ മാത്രമായുള്ള പോരാട്ടമായി മാറി. അവസാനം 20 കോടി 50 ലക്ഷത്തിന് കമ്മിൻസിനെ സൺ റൈസേഴ്സ് സ്വന്തമാക്കി. ഐ പി എല്ലിലെ റെക്കോർഡ് തുകയാണിത്.

പാറ്റ് കമ്മിൻസ് കഴിഞ്ഞ ഐ പി എൽ സീസണിൽ കളിച്ചിരുന്നില്ല. ഐ പി എല്ലിൽ ആകെ 42 മത്സരങ്ങൾ കളിച്ചിട്ടുള്ള കമ്മിൻ 45 വിക്കറ്റുകൾ ഐ പി എല്ലിൽ നേടിയിട്ടുണ്ട്. ഒപ്പം മൂന്ന് അർധ സെഞ്ച്വറിയും ഐ പി എല്ലിൽ താരം നേടിയിട്ടുണ്ട്‌. മുമ്പ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായും ഡെൽഹി ഡെയർ ഡെവിൾസിനായുമാണ് കമ്മിൻസ് കളിച്ചിട്ടുള്ളത്.

Exit mobile version