പന്തിനെതിരെ വിമര്‍ശനവുമായി സുനില്‍ ഗവാസ്കര്‍

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെതിരെ വിമര്‍ശനവുമായി സുനില്‍ ഗവാസ്കര്‍. താരത്തിന്റെ ബാറ്റിംഗോ കീപ്പിംഗോ അല്ല വിമര്‍ശനത്തിനു കാരണമായിരിക്കുന്നത്. പന്ത് ബാറ്റ് ചെയ്യുകയായിരുന്ന പാറ്റ് കമ്മിന്‍സിനെതിരെ സ്ലെഡ്ജിംഗ് ചെയ്തതാണ് ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം പറയുന്നത്.

ടീമംഗങ്ങളോട് സംസാരിക്കുന്നത് പോലെ “കമോണ്‍ പാറ്റ്” എന്ന് പറയുന്നത് ഒരിക്കലും അംഗീകരിക്കാനാകുന്നതല്ല. പാറ്റ് കമ്മിന്‍സ് ഒരു ഫാസ്റ്റ് ബൗളറാണെന്നും പെര്‍ത്തില്‍ താരം ഇതിനു മറുപടി തരുമെന്നുമാണ് സുനില്‍ ഗവാസ്കര്‍ പറയുന്നത്. എന്നാല്‍ കാര്യം അത്ര അധികം കൈവിട്ട് പോകാത്തതിനു ഗവാസ്കര്‍ ആശ്വാസവും പ്രകടിപ്പിച്ചു.

പ്രതിരോധത്തിലൂന്നി കളിച്ച പാറ്റ് കമ്മിന്‍സിനെ പന്ത് സ്ഥിരം പരാമര്‍ശങ്ങളുമായി ശല്യം ചെയ്തിരുന്നു. ഷോട്ടുകള്‍ കളിക്കുന്നിലെന്ന് കമ്മിന്‍സിനോട് പന്ത് ചോദിക്കുന്നത് ബ്രോഡ്കാസ്റ്റര്‍ സ്റ്റംപ് മൈക്ക് മാത്രം കേള്‍പ്പിച്ച ഒരോവറില്‍ വ്യക്തമായി കേള്‍ക്കാമായിരുന്നു.

ഓസ്ട്രേലിയയുടെ ഫീല്‍ഡിംഗ് മികവിന്റെ രണ്ട് ഉദാഹരണ നിമിഷങ്ങള്‍

അഡിലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യയെ പ്രതിരോധത്തിലാക്കി ഓസ്ട്രേലിയ രണ്ട് പ്രധാന വിക്കറ്റുകള്‍ നേടിയത് ഫീല്‍ഡിംഗിന്റെ മികവിലാണ്. വിരാട് കോഹ്‍ലിയെ പുറത്താക്കുവാന്‍ ഉസ്മാന്‍ ഖവാജ നേടിയ ക്യാച്ചും നിലയുറപ്പിച്ച് ഇന്ത്യയെ കരകയറ്റിയ ചേതേശ്വര്‍ പുജാരയെ ഡയറക്ട് ത്രോയിലൂടെ റണ്ണൗട്ടാക്കി പാറ്റ് കമ്മിന്‍സിന്റെ മികവും.

മത്സരത്തിന്റെ ഗതിമാറ്റിയ രണ്ട് നിമിഷങ്ങളായിരുന്നു ഇത്. ഓസ്ട്രേലിയ ഏറെ ഭയക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനും ഈ പരമ്പരയിലെ തന്നെ ഏറ്റവും മികച്ച റണ്‍ സ്കോറര്‍ ആവുമെന്നും വിലയിരുത്തപ്പെട്ട കോഹ്‍ലിയെ പുറത്താക്കുവാന്‍ ഒറ്റക്കൈ കൊണ്ട് ക്യാച് നേടിയ ഉസ്മാന്‍ ഖവാജയുടെ ഈ പ്രകടനം ഇന്ത്യയെ 19/3 എന്ന നിലയില്‍ പ്രതിരോധത്തിലാക്കിയിരുന്നു.

ശേഷം തന്റെ അര്‍ദ്ധ ശതകം തികച്ച് 123 റണ്‍സുകളോടെ മുന്നോറുകയായിരുന്നു ചേതേശ്വര്‍ പുജാരയെ പുറത്താക്കിയ പാറ്റ് കമ്മിന്‍സിന്റെ ഫീല്‍‍ഡിംഗ് മികവ് ഈ വീഡിയോയില്‍ കാണാം.

കോഹ്‍ലിയെ പുറത്താക്കുവാന്‍ ഖവാജയുടെ തകര്‍പ്പന്‍ ക്യാച്ച്

ഓപ്പണര്‍മാരായ കെഎല്‍ രാഹുലും മുരളി വിജയ്‍യും പുറത്തായ ശേഷം ഇന്ത്യയുടെ രക്ഷകനായി കോഹ്‍ലി എത്തുമെന്ന് പ്രതീക്ഷിച്ച നിമിഷത്തിലാണ് ഒരു തകര്‍പ്പന്‍ ക്യാച്ചിലൂടെ ഉസ്മാന്‍ ഖവാജ ഇന്ത്യന്‍ നായകനെ പുറത്താക്കിയത്. പാറ്റ് കമ്മിന്‍സിനെ ഡ്രൈവ് ചെയ്യാനുള്ള കോഹ്‍ലിയുടെ ശ്രമം ഗള്ളിയില്‍ ഒരു മികച്ച ക്യാച്ചിലൂടെയാണ് ഉസ്മാന്‍ ഖവാജ ഇന്ത്യന്‍ നായകനെ പുറത്താക്കിയത്.

തന്റെ ഇടത് ഭാഗത്തെക്ക് ചാടിയ ഓസ്ട്രേലിയന്‍ താരം ഒറ്റക്കൈ കൊണ്ട് ഒരു സ്റ്റണ്ണര്‍ തന്നെയാണ് പിടിച്ചെടുത്തത്. ഓസ്ട്രേലിയ ഏറ്റവും ഭയക്കുന്ന താരത്തെ വെറും മൂന്ന് റണ്‍സിനു പുറത്താക്കുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ ബോര്‍ഡ് 19/3 എന്നായിരുന്നു.

ജോഷ് ഹാസല്‍വുഡും പാറ്റ് കമ്മിന്‍സും പാക്കിസ്ഥാന്‍ പരമ്പരയ്ക്കില്ല

പാക്കിസ്ഥാനെതിരെ യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ ആരംഭിക്കുന്ന ഓസ്ട്രേലിയന്‍ പരമ്പരയില്‍ പേസ് ബൗളര്‍മാരായ ജോഷ് ഹാസല്‍വുഡും പാറ്റ് കമ്മിന്‍സും കളിക്കില്ലെന്നറിയിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. പരിക്കില്‍ നിന്ന് പൂര്‍ണ്ണമായും ഇരു താരങ്ങളും ഭേദമായില്ലെന്നതിനാലാണ് ഈ തീരുമാനം. പുറത്തിനേറ്റ പരിക്കിനു ഇരു താരങ്ങളും റിഹാബ് നടപടികള്‍ തുടരുകയാണ്. ഒക്ടോബറിലാണ് പരമ്പര ആരംഭിക്കുന്നത്.

ഇരു താരങ്ങളും ഏറെ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ ബൗളിംഗ് ആരംഭിച്ചിട്ടില്ലെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കിയത്. ഒക്ടോബര്‍ ആവുമ്പോളും താരങ്ങള്‍ ഇരുവരും പൂര്‍ണ്ണമായി മത്സര സജ്ജമാകില്ലെന്ന് ടീം ഫിസിയോ വ്യക്തമാക്കി. അതേ സമയം മിച്ചല്‍ സ്റ്റാര്‍ക്ക് ടീമിലേക്ക് മടങ്ങിയെത്തുമെന്നാണ് അറിയുന്നത്. താരം പൂര്‍ണ്ണമായ പരിശീലനങ്ങളിലു ഏര്‍പ്പെടുകയും ബൗളിംഗ് പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

നാണക്കേടില്‍ നിന്ന് കരകയറി ഇംഗ്ലണ്ട്, രക്ഷകനായത് ക്രിസ് വോക്സ്

8 റണ്‍സ് എടുക്കുന്നതിനിടയില്‍ അഞ്ച് വിക്കറ്റ്. അവിടെ നിന്ന് 196 റണ്‍സ് എന്ന സ്കോറിലേക്ക് ഇംഗ്ലണ്ട് എത്തുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചതല്ല. എന്നാല്‍ ഇംഗ്ലണ്ടിനെ നാണക്കേടിന്റെ പടുകുഴിയില്‍ നിന്ന് കരകയറ്റിയത് ക്രിസ് വോക്സും വാലറ്റത്തിന്റെ ചെറുത്ത് നില്പുമാണ്. വോക്സ് 78 റണ്‍സ് നേടി ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍ ആയ മത്സരത്തില്‍ 50 റണ്‍സ് തികയ്ക്കില്ല എന്ന് കരുതിയ ഇംഗ്ലണ്ട് 44.5 ഓവര്‍ വരെ ബാറ്റ് ചെയ്തു എന്നത് തന്നെ അതിശയമാണ്. ഓയിന്‍ മോര്‍ഗന്‍(33) പുറത്താവുമ്പോള്‍ ഇംഗ്ലണ്ട് 61/6 എന്ന നിലയിലായിരുന്നു.

പിന്നീട് മോയിന്‍ അലി(33)-വോക്സ് കൂട്ടുകെട്ട് ഇംഗ്ലണ്ടിന്റെ സ്കോര്‍ 100 കടത്തി. അലി പുറത്താവുമ്പോള്‍ ഇംഗ്ലണ്ട് സ്കോര്‍ 112/7 ഏറെ വൈകാതെ റഷീദ് ഖാനും പുറത്തായി. 8 വിക്കറ്റിനു ഇംഗ്ലണ്ട് 120 റണ്‍സ്. പിന്നീട് ഒമ്പതാം വിക്കറ്റില്‍ ടോം കുറനുമായി(35) ചേര്‍ന്ന് 60 റണ്‍സാണ് ഇംഗ്ലണ്ടിനായി വോക്സ് നേടിയത്. 4 ബൗണ്ടറിയും 5 സിക്സും സഹിതം 82 പന്തില്‍ നിന്ന് 78 റണ്‍സാണ് വോക്സ് നേടിയത്.

ഓസ്ട്രേലിയയ്ക്കായി പാറ്റ് കമ്മിന്‍സ് 4 വിക്കറ്റും ടോപ് ഓര്‍ഡറെ കടപുഴകിയ ഹാസല്‍വുഡ് മൂന്ന് വിക്കറ്റും നേടി. ആന്‍ഡ്രു ടൈ ആണ് വാലറ്റത്തിന്റെ കാര്യത്തില്‍ തീരുമാനമാക്കിയത്. ടൈ മൂന്ന് വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version