ഇംഗ്ലണ്ട് വനിതകളുടെ ഇന്ത്യന്‍ പര്യടനത്തിലെ മത്സരങ്ങള്‍ മുംബൈയിലും ഗുവഹാട്ടിയിലുമായി നടക്കും

ഇന്ത്യ ടൂറിനെത്തുന്ന ഇംഗ്ലണ്ട് വനിതകളുടെ മത്സരങ്ങള്‍ മുംബൈ-ഗുവഹാട്ടി എന്നിവിടങ്ങളിലായി നടക്കും. മൂന്ന് ഏകദിനങ്ങള്‍ മുംബൈയിലെ വാങ്കഡേ സ്റ്റേഡിയത്തിലും ടി20 മത്സരങ്ങള്‍ ഗുവഹാട്ടിയില ബാരസ്പാര ക്രിക്കറ്റ് സ്റ്റേഡിയത്തിലും നടക്കും. ഏകദിനങ്ങള്‍ ഐസിസി വനിത ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്നതാണ്. ഫെബ്രുവരി 22നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. 25, 28 തീയ്യതികളില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ നടക്കും.

മാര്‍ച്ച് നാലിനു ആരംഭിക്കുന്ന ആദ്യ ടി20 ഗുവഹാട്ടിയില്‍ ആരംഭിക്കും. മാര്‍ച്ച് 7, 9 തീയ്യതികളിലാണ് മറ്റു രണ്ട് ടി20 മത്സരങ്ങള്‍. ഏകദിനങ്ങള്‍ രാവിലെ 9 മണിയ്ക്കും ടി20 മത്സരങ്ങള്‍ രാവിലെ 10 മണിയ്ക്കും ആരംഭിയ്ക്കും.

ഐപിഎല്‍ ട്രയല്‍സിനു വിളിച്ചാല്‍ ചെല്ലാതൊരു ക്രിക്കറ്റ് താരം

ക്രിക്കറ്റ് ലോകത്തെ യുവ താരങ്ങള്‍ മുഴുവനും ഒരു ഐപിഎല്‍ ട്രയല്‍സ് അവസരത്തിനായി കാത്തിരിക്കുമ്പോളും തനിക്ക് ലഭിച്ച അവസരത്തെ ഗൗനിക്കാതെ ക്ലബ്ബ് ക്രിക്കറ്റ് കളിക്കുന്നതിനു മുന്‍ഗണന നല്‍കി ഒരു താരം. മുംബൈയുടെ 23 വയസ്സുകാരന്‍ താരം തുഷാര്‍ ദേശ്പാണ്ഡേ ആണ് ഈ വിരുതന്‍. ട്രയല്‍സിനായി തന്നോട് വെള്ളി, ശനി ദിവസങ്ങളില്‍ മൊഹാലിയില്‍ എത്തുവാന്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് ആവശ്യപ്പെട്ടുവെങ്കിലും താരം പുരുഷോത്തം ഷീല്‍ഡ് സെക്കന്‍ഡ് റൗണ്ട് മത്സരങ്ങള്‍ക്കായി തന്റെ ക്ലബ്ബ് പാര്‍സി ജിംഖാനയ്ക്ക് കളിയ്ക്കുവാനായി പോകുകയായിരുന്നു.

മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ഡെയര്‍ ഡെവില്‍സ് എന്നീ ടീമുകള്‍ ഇതിനു മുമ്പ് തന്നെ ട്രയല്‍സിനു വിളിച്ചിരുന്നുവെങ്കിലും താന്‍ കരുതുന്നത് ട്രയല്‍സിനെക്കാള്‍ മത്സരങ്ങളിലെ പ്രകടനങ്ങളില്‍ തന്നെ വിലയിരുത്തുകയാണെങ്കില്‍ അങ്ങനെ തന്നെ ആരെങ്കിലും തിരഞ്ഞെടുക്കുമെന്നുമാണ് തന്റെ വിശ്വാസമെന്നാണ്. ട്രയല്‍സില്‍ എനിക്ക് ഒന്നും നേടാനാകുമെന്ന് തനിക്ക് വിശ്വാസമില്ലെന്ന് പറയുന്ന താരം മത്സരങ്ങളില്‍ തന്റെ മികച്ച ബൗളിംഗ് കണ്ട് ആളുകള്‍ വരുമെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ്.

പൃഥ്വി ഷാ ഇല്ലാതെ മുംബൈ, ആദ്യ മത്സരത്തില്‍ ശ്രേയസ്സ് അയ്യര്‍ നയിക്കും

രഞ്ജി ട്രോഫിയുടെ ഉദ്ഘാടന മത്സരത്തിനുള്ള ടീം നായകനെ പ്രഖ്യാപിച്ച് മുംബൈ. ശ്രേയസ്സ് അയ്യര്‍ ടീമിനെ നയിക്കുമ്പോള്‍ ധവാല്‍ കുല്‍ക്കര്‍ണ്ണിയാണ് ഉപ നായകന്‍. നവംബര്‍ 1നു റെയില്‍വേസിനെതിരെയാണ് ടീമിന്റെ ആദ്യ മത്സരം. അതേ സമയം പൃഥ്വി ഷാ ഇന്നലെ പ്രഖ്യാപിച്ച സ്ക്വാഡില്‍ ഇടം പിടിച്ചിട്ടില്ല. ദിയോദര്‍ ട്രോഫിയ്ക്കിടെ ദീപക് ചഹാറിന്റെ പന്തില്‍ കൈമുട്ടിനു പരിക്കേറ്റതിനാലാണ് താരത്തിനെ ടീമില്‍ ഉള്‍പ്പെടുത്താത്തത്.

താരം ഫിറ്റാവുമ്പോള്‍ സ്ക്വാഡില്‍ ഉള്‍പ്പെടുത്തുമെന്നാണ് മുംബൈ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ അഭിപ്രായപ്പെട്ടത്.

മുംബൈ: ശ്രേയസ്സ് അയ്യര്‍, ധവാല്‍ കുല്‍ക്കര്‍ണ്ണി, സിദ്ധേഷ് ലാഡ്, ജയ് ബിസ്ട, സൂര്യകുമാര്‍ യാദവ്, ആശയ് സര്‍ദേശായി, ആദിത്യ താരെ, ഏക്നാഥഅ കേര്‍ക്കാര്‍, ശിവും ദുബേ, ആകാശ് പാര്‍ക്കര്‍, കര്‍ഷ് കോത്താരി, ഷംസ് മുലാനി, അഖില്‍ ഹെര്‍വാദ്കര്‍, തുഷാര്‍ ദേശ്പാണ്ഡേ, റോയ്റ്റണ്‍ ഡയസ്

മഴ കളി മുടക്കി, മുംബൈ ഫൈനലിലേക്ക്

വിജയ് ഹസാരെ ട്രോഫി സെമി ഫൈനലില്‍ 60 റണ്‍സിന്റെ ജയം സ്വന്തമാക്കി മുംബൈ. ഹൈദ്രാബാദിനെതിരെ ചേസ് ചെയ്യുമ്പോള്‍ 25 ഓവറില്‍ 155/2 എന്ന നിലയില്‍ നില്‍ക്കെയാണ് മഴ വില്ലനായി എത്തുന്നത്. തുടര്‍ന്ന് മത്സരം നടക്കാതെ വന്നപ്പോള്‍ വി ജയദേവന്‍ രീതിയില്‍ മുംബൈയ്ക്ക് 60 റണ്‍സിന്റെ വിജയം സ്വന്തമായി. 44 പന്തില്‍ 61 റണ്‍സ് നേടിയ പൃഥ്വി ഷായും 55 റണ്‍സുമായി പുറത്താകാതെ നിന്ന ശ്രേയസ്സ് അയ്യരുമാണ് മുംബൈ ബാറ്റിംഗ് നിരയില്‍ തിളങ്ങിയത്. 17 റണ്‍സ് നേടിയ രോഹിത് പുറത്തായപ്പോള്‍ 17 റണ്‍സുമായി അജിങ്ക്യ രഹാനെ അയ്യര്‍ക്ക് കൂട്ടായി മഴ തടസ്സം സൃഷ്ടിക്കുമ്പോള്‍ ക്രീസിലുണ്ടായിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഹൈദ്രാബാദിനു 50 ഓവറില്‍ നിന്ന് 8 വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സാണ് നേടാനായത്. 121 റണ്‍സുമായി രോഹിത് റായുഡു പുറത്താകാതെ നിന്നുവെങ്കിലും മറ്റു താരങ്ങള്‍ക്കാര്‍ക്കും വേണ്ടത്ര പിന്തുണ രോഹിത്തിനു നല്‍കാനായില്ല. തുഷാര്‍ ദേശ്പാണ്ടേ 3 വിക്കറ്റ് വീഴ്ത്തി കളിയിലെ താരമായി. റോയ്സ്റ്റണ്‍ ഡയസ് രണ്ടും ധവാല്‍ കുല്‍ക്കര്‍ണ്ണി, ശിവം ദുബേ, ഷംസ് മുലാനി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കളിച്ചത് നാല് മത്സരങ്ങള്‍, നാലിലും അര്‍ദ്ധ ശതകം നേടി പൃഥ്വി ഷാ

ഇന്ന് ഹൈദ്രാബാദിനെതിരെ വിജയ് ഹസാരെ ട്രോഫിയില്‍ തന്റെ അര്‍ദ്ധ ശതകം നേടുമ്പോള്‍ പൃഥ്വി ഷാ സീസണില്‍ തന്റെ നാലാമത്തെ അര്‍ദ്ധ ശതകമാണ് നേടിയത്. 34 പന്തില്‍ നിന്ന് ഷാ നേടിയ അര്‍ദ്ധ ശതകം താന്‍ കളിച്ച നാലാമത്തെ മത്സരത്തില്‍ നിന്ന് അത്രയും തന്നെ അര്‍ദ്ധ ശതകം നേടുക എന്നൊരു സവിശേഷത കൂടി ഇന്ന് താരം സ്വന്തമാക്കി.

34 പന്തില്‍ നിന്ന് തന്നെ ബറോഡയ്ക്കെതിരെ ഷാ ഈ സീസണില്‍ അര്‍ദ്ധ ശതകം നേടിയിരുന്നു. റെയില്‍വേസിനെതിരെ 36 പന്തിലും കര്‍ണ്ണാടകയ്ക്കെതിരെ 41 പന്തിലുമാണ് താരം ഈ സീസണില്‍ നേടിയ മറ്റു അര്‍ദ്ധ ശതകങ്ങള്‍.

ബിഹാറിനെ ചുരുട്ടി മടക്കി സെമിയിലെത്തി മുംബൈ

വിജയ് ഹസാരെ ട്രോഫിയില്‍ അനായാസ ജയം നേടി മുംബൈ. 9 വിക്കറ്റിനു ബിഹാറിനെ പരാജയപ്പെടുത്തിയാണ് സെമി അങ്കത്തിനു മുംബൈ യോഗ്യത നേടിയത്. 69 റണ്‍സിനു ബിഹാറിനെ എറിഞ്ഞിട്ട മുംബൈയ്ക്കായി തുഷാര്‍ ദേശ്പാണ്ടേ, ഷംസ് മുലാനിയുമാണ് ബൗളിംഗില്‍ തിളങ്ങിയത്. ദേശ്പാണ്ടേ 5 വിക്കറ്റും മുലാനി മൂന്ന് വിക്കറ്റും നേടിയപ്പോള്‍ 28.2 ഓവറില്‍ ബിഹാറിനെ മുംബൈ ചുരുട്ടി മടക്കി.

രോഹിത്ത് ശര്‍മ്മ(33*), അഖില്‍ ഹാര്‍വേദ്കര്‍(24) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 12.3 ഓവറില്‍ മുംബൈ ജയം സ്വന്തമാക്കി. അഖില്‍ പുറത്തായെങ്കിലും ലക്ഷ്യം ചെറുതായതിനാല്‍ ആദിത്യ താരെയോടൊപ്പം രോഹിത് ശര്‍മ്മ ടീമിനെ വിജയത്തിലേക്ക് നയിച്ചു. അശുതോഷ് അമനാണ് ബിഹാറിനായി വിക്കറ്റ് നേടിയത്.

മുംബൈയ്ക്ക്, പകരം ക്യാപ്റ്റനായി ധവാല്‍ കുല്‍ക്കര്‍ണ്ണി

ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനും ദേശീയ ടീമിലേക്കുമായി കളിക്കുവാന്‍ മുന്‍ നിര താരങ്ങള്‍ മുംബൈ നിരയില്‍ നിന്ന് യാത്രയാകുമ്പോള്‍ ടീമിനെ പകരം നയിക്കുക ധവാല്‍ കുല്‍ക്കര്‍ണ്ണി. നിലവിലെ നായകനായ അജിങ്ക്യ രഹാനെയ്ക്ക് പകരമാണ് ധവാല്‍ കുല്‍ക്കര്‍ണ്ണിയെ നായകനായി നിയമിച്ചത്. രഹാനെ, പൃഥ്വി ഷാ, ശ്രേയസ്സ് അയ്യര്‍ എന്നിവരുടെ സേവനം മുംബൈയുടെ അടുത്ത മത്സരമായ പഞ്ചാബിനെതിരെയുള്ള കളിയില്‍ ടീമിനു നഷ്ടമാകും.

പഞ്ചാബിനും ഹിമാച്ചലിനും എതിരെയുള്ള മത്സരങ്ങളില്‍ ടീമിനെ ധവാല്‍ കുല്‍ക്കര്‍ണ്ണി നയിക്കും. ഇതാദ്യമായാണ് മുംബൈയെ നയിക്കുവാന്‍ കുല്‍ക്കര്‍ണ്ണിയെ ചുമതലപ്പെടുത്തുന്നത്. ശ്രേയസ്സ് അയ്യരും പൃഥ്വി ഷായും ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനു വേണ്ടി കളിക്കാന്‍ പോകുമ്പോള്‍ വിന്‍ഡീസിനെതിരെ ടെസ്റ്റ് ടീമിലേക്കാണ് രഹാനെ യാത്രയാകുന്നത്.

രഹാനെയ്ക്കും ശ്രേയസ്സ് അയ്യര്‍ക്കും പകരക്കാരായി ഓപ്പണര്‍ അഖില്‍ ഹെര്‍ഡ്വാഡ്കര്‍, ശുഭം രഞ്ജാനേ എന്നിവരെ മുംബൈ പ്രഖ്യാപിച്ചപ്പോള്‍ പൃഥ്വി ഷായ്ക്ക് പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല.

മുംബൈ നേടിയത് ഇന്ത്യയില്‍ ലിസ്റ്റ് എ മത്സരങ്ങളിലെ രണ്ടാമത്തെ മികച്ച സ്കോര്‍

വിജയ് ഹസാരെ ട്രോഫിയില്‍ റെയില്‍വേസിനെതിരെ 400/5 എന്ന സ്കോര്‍ അടിച്ച് കൂട്ടിയപ്പോള്‍ മുംബൈ സ്വന്തമാക്കിയത് ഇന്ത്യയിലെ ലിസ്റ്റ് എ മത്സരങ്ങളിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോര്‍. ശ്രേയസ്സ് അയ്യരുടെയും(144), പൃഥ്വി ഷായുടെയും(129) സ്കോറിംഗ് മികവില്‍ മുംബൈ 400 റണ്‍സാണ് 50 ഓവറില്‍ നിന്ന് നേടിയത്. 67 റണ്‍സ് നേടി സൂര്യ കുമാര്‍ യാദവും നിര്‍ണ്ണായക പ്രകടനം പുറത്തെടുത്തു.

2009/10 സീസണില്‍ റെയില്‍വേസിനെതിരെ മധ്യ പ്രദേശ് നേടിയ 412/6 എന്ന സ്കോറാണ് ഏറ്റവും ഉയര്‍ന്ന ലിസ്റ്റ് എ സ്കോര്‍. 2007/08 സീസണില്‍ മുംബൈ മഹാരാഷ്ട്രയ്ക്കെതിരെ നേടിയ 398/3 എന്ന സ്കോറാണ് മൂന്നാം സ്ഥാനത്തുള്ളത്. നാലാം സ്ഥാനം ബംഗാളിനാണ്. 2003/04 സീസണില്‍ ആസമിനെതിരെ നേടിയ 397/5 എന്ന സ്കോറാണ് ബംഗാളിനു ഈ നേട്ടം സമ്മാനിച്ചത്.

മിന്നും ഫോം തുടര്‍ന്ന് പൃഥ്വി ഷായും ശ്രേയസ്സ് അയ്യരും, 400 റണ്‍സ് നേടി മുംബൈ

മുംബൈയെ മുന്നോട്ട് നയിച്ച് പൃഥ്വി ഷായുടെയും ശ്രേയസ്സ് അയ്യരുടെയും വെടിക്കെട്ട് ബാറ്റിംഗ്. റെയില്‍വേസിനെതിരെ വിജയ് ഹസാരെ ട്രോഫിയില്‍ തങ്ങളുടെ മൂന്നാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും 300നു മുകളിലുള്ള സ്കോര്‍ നേടുകയായിരുന്നു. അജിങ്ക്യ രഹാനെയെ വേഗത്തില്‍ നഷ്ടമായെങ്കിലും റെയില്‍സേവ് ബൗളര്‍മാരെ കശാപ്പ് ചെയ്ത പൃഥ്വി ഷായും ശ്രേയസ്സ് അയ്യരും ടീമിനെ കൂറ്റന്‍ സ്കോറിലേക്ക് നയിക്കുകയായിരുന്നു.

81 പന്തില്‍ നിന്ന് 129 റണ്‍സ് നേടിയ പൃഥ്വി പുറത്താകുമ്പോള്‍ രണ്ടാം വിക്കറ്റില്‍ മുംബൈ 161 റണ്‍സ് നേടിയിരുന്നു. 14 ബൗണ്ടറിയും 6 സിക്സുമാണ് താരം നേടിയത്. ശ്രേയസ്സ് അയ്യര്‍ 144 റണ്‍സ് നേടി. സൂര്യകുമാര്‍ യാദവ് അര്‍ദ്ധ ശതകം നേടി മികച്ച പിന്തുണയാണ് അയ്യര്‍ക്ക് നല്‍കിയത്. 67 റണ്‍സാണ് യാദവിന്റെ സംഭാവന. നിശ്ചിത 50 ഓവറില്‍ നിന്ന് 5 വിക്കറ്റ് നഷ്ടത്തില്‍ മുംബൈ 400 റണ്‍സാണ് മുംബൈ നേടിയത്. 10 സിക്സും 8 ബൗണ്ടറിയും നേടി അയ്യര്‍ 118 പന്തില്‍ നിന്നാണ് 144 റണ്‍സ് നേടിയത്. റെയില്‍വേസിനു വേണ്ടി അനുരീത് സിംഗ് മൂന്നും അമിത് മിശ്ര, പ്രശാന്ത് അവസ്ഥി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

തങ്ങളുടെ രണ്ടാം മത്സരത്തില്‍ കര്‍ണ്ണാടകയെ 88 റണ്‍സിനു തകര്‍ത്തപ്പോള്‍ 53 പന്തില്‍ നിന്ന് 60 റണ്‍സാണ് പൃഥ്വി നേടിയത്. അന്ന് അജിങ്ക്യ രഹാനെ(148), ശ്രേയസ്സ് അയ്യര്‍(110) എന്നിവരുടെ ശതകത്തിന്റെ ബലത്തില്‍ മുംബൈ 362 റണ്‍സ് നേടിയ ശേഷം കര്‍ണ്ണാടകയെ 274 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

രഹാനെ മുംബൈ നായകന്‍

2018-19 വിജയ് ഹസാരെ ട്രോഫിയില്‍ അജിങ്ക്യ രഹാനെ മുംബൈയെ നയിക്കും. മുംബൈ സെപ്റ്റംബര്‍ 19നു ബറോഡയ്ക്കെതിരെയാണ് തങ്ങളുടെ വിജയ് ഹസാരെ ട്രോഫി ടൂര്‍ണ്ണമെന്റിലെ ആദ്യ മത്സരത്തിനു ഇറങ്ങുക. ആദിത്യ താരെയില്‍ നിന്നാണ് രഹാനെ ക്യാപ്റ്റന്‍സി ദൗത്യം ഏറ്റെടുക്കുന്നത്. ശ്രേയസ്സ് അയ്യരാണ് ടീമിന്റെ ഉപ-നായകന്‍. വിനായക് സാമന്തിനു ആണ് മുംബൈയുടെ പുതിയ പരിശീലകന്‍.

ആദ്യത്തെ നാല് മത്സരങ്ങള്‍ക്കായാണ് രഹാനെ ടീമിന്റെ നായകനാകുന്നത്. ഇന്ത്യ എയ്ക്കൊപ്പം മികച്ച പ്രകടനം നടത്തിയ പൃഥ്വി ഷായും ടീമിലംഗമാണ്.

മുംബൈ സ്ക്വാഡ്: അജിങ്ക്യ രഹാനെ, പൃഥ്വി ഷാ, ജയ് ബിസ്ട, സൂര്യകുമാര്‍ യാദവ്, സിദ്ധേഷ് ലാഡ്, ആദിത്യ താരെ, ഏക്നാഥ് കേര്‍കാര്‍, ശിവം ഡുബേ, ആകാശ് പാര്‍ക്കര്‍, ധവാല്‍ കുല്‍ക്കര്‍ണ്ണി, ഷംസ് മുലാനി, വിജയ് ഗോഹില്‍, തുഷാര്‍ ദേശ്പാണ്ഡേ, റോഷ്ടണ്‍ ഡയസ്

ഫോം വീണ്ടെടുക്കുവാന്‍ ഇന്ത്യന്‍ ഉപ നായകന്റെ ശ്രമം, വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കും

ലോകകപ്പ് 2019നുള്ള ഏകദിന ടീമില്‍ എത്തുവാനുള്ള അവസാന ശ്രമവുമായി അജിങ്ക്യ രഹാനെ. ഇംഗ്ലണ്ടില്‍ സാധാരണ ബാറ്റിംഗ് ഫോം മാത്രം കാഴ്ചവെച്ച അജിങ്ക്യ രഹാനെ തന്റെ ഫോം വീണ്ടെടുക്കുവാനായി വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാനൊരുങ്ങുന്നുവെന്ന് വാര്‍ത്ത. ലോകകപ്പിനു എട്ട് മാസത്തോളം സമയമുള്ളപ്പോളാണ് മുംബൈയ്ക്ക് വേണ്ടി ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്ത് തന്റെ സ്ഥാനം ടീമില്‍ ഉറപ്പിക്കുവാനുള്ള ശ്രമങ്ങള്‍ രഹാനെ ആരംഭിക്കുന്നത്.

സെപ്റ്റംബര്‍ 19നാണ് വിജയ് ഹസാരെ ട്രോഫി ആരംഭിക്കുന്നത്. ഇംഗ്ലണ്ടില്‍ 10 ഇന്നിംഗ്സില്‍ നിന്ന് താരത്തിനു 257 റണ്‍സ് മാത്രമാണ് നേടാനായത്. രണ്ട് അര്‍ദ്ധ ശതകങ്ങള്‍ നേടിയ താരം ഇന്ത്യ വിജയിച്ച ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റില്‍ നിര്‍ണ്ണായകമായ 81 റണ്‍സ് നേടിയിരുന്നു. വിജയ് ഹസാരെ ട്രോഫിയിലെ ആദ്യത്തെ നാല് മത്സരങ്ങളില്‍ താരം കളിക്കുമെന്നാണ് അറിയുന്നത്. ഏഷ്യ കപ്പ് ടീമില്‍ ഇടം നേടാന്‍ രഹാനെയ്ക്ക് സാധിച്ചിരുന്നില്ല.

വിനായക് സാമന്ത് പുതിയ മുംബൈ കോച്ച്

പ്രവീണ്‍ ആംറേയില്‍ നിന്ന് അനുകൂല മറുപടി ലഭിക്കാതെ വന്നപ്പോള്‍ വിനായക് സാമന്തിനെ മുംബൈ കോച്ചാക്കി പ്രഖ്യാപിച്ച് എംസിഎ. വില്‍കിന്‍ മോട്ടയെ അണ്ടര്‍ 19 ടീമിന്റെ കോച്ചായും നിയമിച്ചിട്ടുണ്ട്. സിഐസി ആണ് തീരുമാനങ്ങള്‍ എടുത്തത്. നേരത്തെ ലഭിച്ച അപേക്ഷകളില്‍ തൃപ്തിയില്ലാതെ പ്രവീണ്‍ ആംറേയോട് മുംബൈ കോച്ചാവാന്‍ സിഐസി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ഉപ പരിശീലകനായ ആംറേ തീരുമാനത്തിനു സമയം ആവശ്യപ്പെടുകയായിരുന്നു.

സമീര്‍ ഡിഗേ കഴിഞ്ഞ സീസണിനു ശേഷം സ്ഥാനം ഒഴിഞ്ഞപ്പോളാണ് എംസിഎയ്ക്ക് പുതിയ കോച്ചിനെ തേടേണ്ട സ്ഥിതിയുയര്‍ന്നത്. രമേഷ് പവാറിനെയും പ്രദീപ് സുന്ദരത്തിനെയും പിന്തള്ളിയാണ് സാമന്തിന്റെ നിയമനം. രമേഷ് പവാറിനായിരുന്നു സാധ്യത കൂടുതലെന്ന് വിലയിരുത്തപ്പെട്ടതെങ്കിലും മുമ്പ് ചുമതല വഹിച്ചിരുന്നവരെ വീണ്ടും പരിഗണിക്കേണ്ടതില്ലെന്നതാണ് സാമന്തിനു അനുകൂലമായി കാര്യമങ്ങള്‍ മാറ്റുവാ്‍ തുണയായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version