തനിക്ക് ഇനിയും ന്യൂസിലാണ്ടിനെ നയിക്കുവാന്‍ അവസരം ലഭിയ്ക്കുമെന്ന് കരുതുന്നു – മിച്ചല്‍ സാന്റനര്‍

സീനിയര്‍ താരങ്ങളായ കെയിന്‍ വില്യംസണിന്റെയും ടിം സൗത്തിയുടെയും അഭാവത്തില്‍ വിന്‍ഡീസിനെതിരെയുള്ള മൂന്നാമത്തെ ടി20യില്‍ മിച്ചല്‍ സാന്റനറിനെ ക്യാപ്റ്റന്‍സി ഏല്പിക്കുവാനാണ് ന്യൂസിലാണ്ട് ക്രിക്കറ്റ് തീരുമാനിച്ചത്. ടി20യില്‍ പല ലീഗുകളില്‍ കളിച്ച് പരിചയമുള്ള താരം തനിക്ക് നല്‍കിയ ദൗത്യത്തില്‍ വളരെ സന്തോഷമുണ്ടെന്ന് അറിയിച്ചു.

ഇത്തരത്തില്‍ ദൗത്യങ്ങള്‍ മറ്റു താരങ്ങള്‍ക്ക് നല്‍കുകയാണെങ്കില്‍ ന്യൂസിലാണ്ടിന്റെ ടെസ്റ്റ് താരങ്ങള്‍ക്ക് ചില ടി20 മത്സരങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുവാനുള്ള അവസരം ലഭിയ്ക്കുമെന്നും സാന്റനര്‍ വ്യക്തമാക്കി. രാജ്യത്തിന് വേണ്ടി കളിക്കുന്നത് തന്നെ വലിയ കാര്യമായി കരുതുന്ന തനിക്ക് ക്യാപ്റ്റന്‍സി എത്രമാത്രം വലുതാണെന്ന് ഊഹിക്കാവുന്നതേയുള്ളുവെന്നും താരം വ്യക്തമാക്കി.

ഭാവിയിലേക്കുള്ള ചുവടുവയ്പായാണ് ഇതിനെ കാണേണ്ടതെന്നാണ് ന്യൂസിലാണ്ട് മുഖ്യ കോച്ച് ഗാരി സ്റ്റെഡ് പറഞ്ഞത്.

മൂന്നാം ടി20യില്‍ ന്യൂസിലാണ്ടിന്റെ ക്യാപ്റ്റനായി മിച്ചല്‍ സാന്റനര്‍

വിന്‍ഡീസിനെതിരെയുള്ള മൂന്നാം ടി20യില്‍ ന്യൂസിലാണ്ടിനെ നയിക്കുക ഓഫ് സ്പിന്നര്‍ മിച്ചല്‍ സാന്റനര്‍. കെയിന്‍ വില്യംസണിന് പരമ്പരയില്‍ വിശ്രം നല്‍കിയതിനാല്‍ തന്നെ ടിം സൗത്തിയാണ് ടീമിനെ ആദ്യ രണ്ട് മത്സരങ്ങളിലും നയിക്കുവാനിരുന്നത്. താരത്തിന് മൂന്നാം മത്സരത്തില്‍ വിശ്രമം നല്‍കിയതോടെ ക്യാപ്റ്റന്‍സി ദൗത്യം മിച്ചല്‍ സാന്റനറെ തേടിയെത്തുകയായിരുന്നു.

ടി20യില്‍ ന്യൂസിലാണ്ടിന്റെ എട്ടാമത്തെ ക്യാപ്റ്റന്‍ ആണ് മിച്ചല്‍ സാന്റനര്‍.

ഹര്‍ഭജന് പകരം വയ്ക്കുവാനുള്ള താരങ്ങള്‍ ചെന്നൈ നിരയിലുണ്ട് – അജിത് അഗാര്‍ക്കര്‍

ചെന്നൈ ക്യാമ്പില്‍ നിന്ന് ദുബായിയില്‍ എത്തിയ ശേഷം തിരികെ നാട്ടിലേക്ക് മടങ്ങിയ രണ്ട് താരങ്ങളാണ് സുരേഷ് റെയ്‍നയും ഹര്‍ഭജന്‍ സിംഗും. ഇരുവരും വ്യക്തിപരമായ കാരണങ്ങളാലാണ് ഇത്തവണ ടൂര്‍ണ്ണമെന്റിനില്ലെന്ന് അവസാന നിമിഷം അറിയിച്ചത്. അതിനെത്തുടര്‍ന്ന് ടീം പകരം താരങ്ങളെ തേടുമോ ഇല്ലയോ എന്നതില്‍ ഒരു വ്യക്തതയും ഇതുവരെ വരുത്തിയിട്ടില്ല.

എന്നാല്‍ ഹര്‍ഭജന്റെ വിടവ് നികത്തുവാന്‍ ശേഷിയുള്ള താരങ്ങള്‍ ഇപ്പോളും ചെന്നൈ നിരയിലുണ്ടെന്നാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അജിത് അഗാര്‍ക്കര്‍ പറയുന്നത്. ചെന്നൈയുടെ സ്പിന്‍ നിരയില്‍ പിയൂഷ് ചൗള, മിച്ചല്‍ സാന്റനര്‍, ഇമ്രാന്‍ താഹിര്‍ എന്നിവരുടെ സാന്നിദ്ധ്യമുണ്ടെന്നും ഇത് ടീമിനെ ഇപ്പോളും ഈ മേഖലയില്‍ കരുത്തരായി തന്നെ നിര്‍ത്തുകയാണെന്നും അഗാര്‍ക്കര്‍ വ്യക്തമാക്കി.

ഈ മൂന്ന് താരങ്ങള്‍ക്കും മാച്ച് വിന്നിംഗ് പെര്‍ഫോമന്‍സ് പുറത്തെടുക്കുവാന്‍ ശേഷിയുള്ള താരങ്ങളാണ്.

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് താരങ്ങള്‍ സെപ്റ്റംബര്‍ 12ന് എത്തും

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് താരങ്ങളായ ഇമ്രാന്‍ താഹിര്‍, ഡ്വെയിന്‍ ബ്രാവോ, മിച്ചല്‍ സാന്റനര്‍ എന്നിവര്‍ സെപ്റ്റംബര്‍ 12ന് യുഎഇയില്‍ എത്തും. ഐപിഎല്‍ സെപ്റ്റംബര്‍ 19നാണ് ആംഭിക്കുന്നത്. ഇതില്‍ ഡ്വെയിന്‍ ബ്രാവോ മാത്രമാണ് ഇന്ന് കളിക്കുന്ന ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് – സെയിന്റ് ലൂസിയ സൂക്ക്സ് ഫൈനലില്‍ കളിക്കുന്ന ഏക താരം.

മിച്ചല്‍ സാന്റനര്‍ ബാര്‍ബഡോസ് ട്രിഡന്റ്സിന് വേണ്ടിയും ഇമ്രാന്‍ താഹിര്‍ ഗയാന ആമസോണ്‍ വാരിയേഴ്സിനും വേണ്ടിയാണ് കളിച്ചിരുന്നത്. ഇവര്‍ മൂന്ന് പേരും ടീമിന്റെ ആദ്യ മത്സരത്തില്‍ കളിച്ചേക്കില്ല എന്നാണ് അറിയുന്നത്. യുഎഇയില്‍ എത്തിയ ശേഷം താരങ്ങള്‍ ആറ് ദിവസത്തെ ക്വാറന്റീന് വിധേയരാകണം. അതിന് ശേഷം മൂന്ന് തവണ നടത്തിയ ടെസ്റ്റുകളില്‍ നെഗറ്റീവ് ആയാല്‍ മാത്രമേ താരങ്ങളെ സ്ക്വാഡിനൊപ്പം ചേരുവാന്‍ സമ്മതിക്കുകയുള്ളു.

ഹോള്‍ഡര്‍ തിളങ്ങി, ഏഴ് വിക്കറ്റ് വിജയവുമായി ബാര്‍ബഡോസ് ട്രിഡന്റ്സ്

കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ഇന്നലത്തെ രണ്ടാം മത്സരത്തില്‍ ബാര്‍ബഡോസ് ട്രിഡന്റ്സിന് വിജയം. ആദ്യം ബാറ്റ് ചെയ്ത ജമൈക്ക തല്ലാവാസ് 4 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് നേടിയപ്പോള്‍ ലക്ഷ്യം 18.2 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തിലാണ് ബാര്‍ബഡോസ് മറികടന്നത്.

തല്ലാവാസിന് വേണ്ടി 59 പന്തില്‍ 74 റണ്‍സ് നേടി ജെര്‍മൈന്‍ ബ്ലാക്ക്വുഡും 28 പന്തില്‍ നിന്ന് 54 റണ്‍സ് നേടി ആന്‍ഡ്രേ റസ്സലുമാണ് തിളങ്ങിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ബാര്‍ബഡോസിന് വേണ്ടി പുറത്താകാതെ 42 റണ്‍സ് നേടി ജോനാഥന്‍ കാര്‍ട്ടറും 42 പന്തില്‍ നിന്ന് 69 റണ്‍സ് നേടി ജേസണ്‍ ഹോള്‍ഡറും ആണ് വിജയ ശില്പികളായത്. മിച്ചല്‍ സാന്റനര്‍ പുറത്താകാതെ 35 റണ്‍സ് നേടി വിജയം ഉറപ്പാക്കി.

ബാര്‍ബഡോസിനെ തകര്‍ത്തെറിഞ്ഞ് നവീന്‍-ഉള്‍-ഹക്ക്, 8 വിക്കറ്റ് ജയവുമായി ഗയാന ആമസോണ്‍ വാരിയേഴ്സ്

ഇന്നലെ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഗയാന ആമസോണ്‍ വാരിയേഴ്സിന് ജയം. ബാര്‍ബഡോസ് ട്രിഡന്റ്സിനെതിരെ ഇന്നലെ എട്ട് വിക്കറ്റ് വിജയമാണ് ടീം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസ് 20 ഓവറില്‍ 92 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. നവീന്‍-ഉള്‍-ഹക്ക് നാല് വിക്കറ്റ് നേടിയപ്പോള്‍ കെവിന്‍ സിന്‍ക്ലയര്‍ ഗയാനയ്ക്ക് വേണ്ടി രണ്ട് വിക്കറ്റും നേടി. ബാര്‍ബഡോസ് നിരയില്‍ 36 റണ്‍സ് നേടിയ മിച്ചല്‍ സാന്റനര്‍ ആണ് ടോപ് സ്കോറര്‍.

9/4 എന്ന നിലയിലേക്കും പിന്നീട് 27/8 എന്ന നിലയിലേക്കും വീണ ടീമിനെ ഒമ്പതാം വിക്കറ്റിലെ സാന്റനര്‍-റഷീദ് ഖാന്‍ കൂട്ടുകെട്ടാണ് സ്കോറിന് മാന്യത പകര്‍ന്ന് സഹായിച്ചത്. 48 റണ്‍സാണ് ഇരുവരും നേടിയത്. 19 റണ്‍സ് നേടി റഷീദ് ഖാന്‍ പുറത്തായപ്പോള്‍ സാന്റനര്‍ അവസാന പന്തില്‍ പുറത്താകുകയായിരുന്നു. ഹെയ്ഡന്‍ വാല്‍ഷിന് 12 റണ്‍സ് നേടാനായി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഗയാനയ്ക്ക് വേണ്ടി ബ്രണ്ടന്‍ കിംഗ് 51 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ 18 റണ്‍സുമായി നിക്കോളസ് പൂരനും വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. 16.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സ് നേടിയായിരുന്നു ഗയാനയുടെ വിജയം.

ബാര്‍ബഡോസ് ട്രിഡന്റ്സിന് ആറ് റണ്‍സ് വിജയം

കരീബിയന്‍ പ്രീമിയര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ ആവേശകരമായ 6 റണ്‍സ് വിജയം നേടി ബാര്‍ബഡോസ് ട്രിഡന്റ്സ്. ആദ്യം ബാറ്റ് ചെയ്ത ട്രിഡന്റ്സ് 9 വിക്കറ്റ് നഷ്ടത്തില് 153 റണ്‍സ് നേടിയപ്പോള്‍ ലക്ഷ്യം തേടിയിറങ്ങിയ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ് 5 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സേ നേടിയുള്ളു.

ജോഷ്വ ഡാ സില്‍വ പുറത്താകാതെ 41 റണ്‍സുമായി പാട്രിയറ്റ്സിനായി നില കൊണ്ടുവെങ്കിലും ബാറ്റിംഗിന് വേഗത ഇല്ലാതിരുന്നത് തിരിച്ചടിയായി. ബെന്‍ ഡങ്ക് 34 റണ്‍സ് നേടി. വാലറ്റത്തില്‍ സൊഹൈല്‍ തന്‍വീര്‍ 10 പന്തില്‍ നിന്ന് 16 റണ്‍സ് നേടി പൊരുതിയെങ്കിലും ലക്ഷ്യം അപ്രാപ്യമായി നിന്നു. അവസാന ഓവറില്‍ 20 റണ്‍സായിരുന്നു വിജയത്തിനായി പാട്രിയറ്റ്സ് നേടേണ്ടിയിരുന്നത്. ബാര്‍ബഡോസിന് വേണ്ടി മിച്ചല്‍ സാന്റനറും റഷീദ് ഖാനും രണ്ട് വീതം വിക്കറ്റ് നേടി. തന്റെ നാലോവറില്‍ വെറും 18 റണ്‍സ് മാത്രം വിട്ട് നല്‍കിയ മിച്ചല്‍ സാന്റനര്‍ ആണ് കളിയിലെ താരം.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസിനേ വേണ്ടി മയേഴ്സ് 37 റണ്‍സും ജേസണ്‍ ഹോള്‍ഡര്‍ 38 റണ്‍സും നേടി. സാന്റനര്‍ ഇന്നിംഗ്സ് അവസാനത്തോടെ 20 റണ്‍സും റഷീദ് ഖാന്‍ 26 റണ്‍സും നേടി പുറത്താകാതെ നിന്നതാണ് ടീമിനെ 153 റണ്‍സിലേക്ക് എത്തിച്ചത്. പാട്രിയറ്റ്സിന് വേണ്ടി റയാദ് എമ്രിറ്റ്, സൊഹൈല്‍ തന്‍വീര്‍, ഷെല്‍ഡണ്‍ കോട്രെല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

സംഘാടകരുടെ ഉറപ്പ്, കരീബിയന്‍ പ്രീമിയര്‍ ലീഗ് കളിക്കാന്‍ സമ്മതിച്ച് മിച്ചല്‍ സാന്റനര്‍

ഇത്തവണ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ താന്‍ ഇല്ലെന്ന് ആദ്യം മിച്ചല്‍ സാന്റനര്‍ വെളിപ്പെടുത്തിയെങ്കിലും പിന്നീട് സംഘാടകരുടെ ഉറപ്പിന്മേല്‍ താന്‍ ടൂര്‍ണ്ണമെന്റിന്റെ ഭാഗമാകുമെന്ന് ന്യൂസിലാണ്ട് താരം ഉറപ്പ് നല്‍കുകയായിരുന്നു. ബാര്‍ബഡോസ് ട്രിഡന്റ്സിന് വേണ്ടി കളിച്ച ശേഷം താരം ഐപിഎലിനായി യുണൈറ്റഡ് അറബ് എമിറേറ്റ്സിലേക്ക് യാത്രയാകുമെന്നാണ് അറിയുന്നത്.

കോവിഡ് കാരണം അന്താരാഷ്ട്ര ക്രിക്കറ്റ് നിലയ്ക്കുന്നതിന് തൊട്ട് മുമ്പുള്ള ഏകദിനത്തില്‍ ഓസ്ട്രേലിയയെ നേരിട്ട ശേഷം താരം ഇതാദ്യമായിട്ടാവും ക്രിക്കറ്റ് കളിക്കുന്നത്. നെറ്റ്സിലെ പരിശീലനവും മറ്റു വ്യായാമങ്ങളും താന്‍ ചെയ്യുന്നുണ്ടായിരുന്നുവെങ്കിലും മത്സരത്തിന്റെ ശരിയായ ചൂട് അറിയാന്‍ പറ്റാത്തതിന്റെ വിഷമം താരം പങ്കുവെച്ചു.

കരുത്താര്‍ന്ന പ്രകടനവുമായി ന്യൂസിലാണ്ട് മധ്യനിര, വാട്‍ളിംഗിന് ശതകം

ഇംഗ്ലണ്ടിനെതിരെ ബേ ഓവലിലെ ആദ്യ ടെസ്റ്റില്‍ കരുത്താര്‍ന്ന പ്രകടനവുമായി ന്യൂസിലാണ്ട് മധ്യ നിര. തലേ ദിവസത്തെ സ്കോറായ 144/4 എന്ന സ്കോറില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലാണ്ട് മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ 394/6 എന്ന അതി ശക്തമായ നിലയിലാണ്.

ഹെന്‍റി നിക്കോളസിനെ(41) നഷ്ടമായെങ്കിലും ബിജെ വാട്‍ളിംഗ് കോളിന്‍ ഡി ഗ്രാന്‍ഡോം, മിച്ചല്‍ സാന്റര്‍ എന്നിവരുടെയൊപ്പം നേടിയ കൂട്ടുകെട്ട് മത്സരം ന്യൂസിലാണ്ടിന് അനുകൂലമാക്കുകയായിരുന്നു. 41 റണ്‍സിന്റെ ലീഡാണ് ഇപ്പോള്‍ ന്യൂസിലാണ്ടിന് കൈവശമുള്ളത്.

ബിജെ വാട്‍ളിംഗ് 119 റണ്‍സുമായി പുറത്താകാതെ നില്‍ക്കുമ്പോള്‍ മിച്ചല്‍ സാന്റനര്‍ 31 റണ്‍സുമായി മികച്ച പിന്തുണ നല്‍കുന്നു. ആറാം വിക്കറ്റില്‍ കോളിന്‍ ഡി ഗ്രാന്‍ഡോമുമായി ചേര്‍ന്ന് 119 റണ്‍സ് കൂട്ടുകെട്ടാണ് വാട്ളിംഗ് നേടിയത്. 65 റണ്‍സ് നേടിയ ഗ്രാന്‍ഡോമിനെ സ്റ്റോക്സ് പുറത്താക്കി.

ഏഴാം വിക്കറ്റില്‍ 78 റണ്‍സാണ് വാട്‍ളിംഗ്-സാന്റനര്‍ കൂട്ടുകെട്ട് നേടിയിട്ടുള്ളത്. ഇംഗ്ലണ്ടിന് മൂന്നാം ദിവസം വെറും രണ്ട് വിക്കറ്റ് മാത്രമാണ് നേടാനായത്. അതില്‍ ഒന്ന് സ്റ്റോക്സും ഒന്ന് ജോ റൂട്ടും സ്വന്തമാക്കി.

ആവേശപ്പോരില്‍ ലങ്കയെ വീഴ്ത്തി ന്യൂസിലാണ്ട്

അവസാന മൂന്നോവറില്‍ 31 റണ്‍സ് നേടേണ്ടിയിരുന്ന ന്യൂസിലാണ്ട് 3 പന്തുകള്‍ അവശേഷിക്കെ ശ്രീലങ്കയെ മുട്ട് കുത്തിച്ച് ഒന്നാം ടി20യില്‍ ജയം നേടി പരമ്പരയില്‍ 1-0ന്റെ ലീഡ് സ്വന്തമാക്കി. 18 ഓവറുകള്‍ വേണ്ടിയിരുന്നപ്പോള്‍ മലിംഗ എറിഞ്ഞ ഓവറില്‍ 15 റണ്‍സ് ലങ്ക വഴങ്ങിയതാണ് ടീമിന് തിരിച്ചടിയായത്. 39/3 എന്ന നിലയിലേക്ക് വീണ ന്യൂസിലാണ്ടിനെ കോളിന്‍ ഡി ഗ്രാന്‍ഡോം-റോസ് ടെയിലര്‍ കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. എന്നാല്‍ ഇരുവരും പുറത്തായപ്പോള്‍ ലങ്ക പ്രതീക്ഷ പുലര്‍ത്തിയെങ്കിലും ഡാരല്‍ മിച്ചല്‍-മിച്ചല്‍ സാന്റനര്‍ കൂട്ടുകെട്ട് നേടിയ ആറാം വിക്കറ്റ് കൂട്ടുകെട്ടിലെ 16 പന്തില്‍ നിന്നുള്ള 31 റണ്‍സ് ആണ് നിര്‍ണ്ണായകമായത്.

നേരത്തെ നാലാം വിക്കറ്റില്‍ 79 റണ്‍സാണ് ടെയിലര്‍-ഗ്രാന്‍ഡോം കൂട്ടുകെട്ട് നേടിയത്. 29 പന്തില്‍ 48 റണ്‍സ് നേടിയ റോസ് ടെയിലറെയും 28 പന്തില്‍ 44 റണ്‍സ് നേടിയ കോളിന്‍ ഡി ഗ്രാന്‍ഡോമിനെയും പുറത്താക്കി ശ്രീലങ്ക മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തിയെങ്കിലും പിന്നീട് മത്സരത്തില്‍ പിടിമുറുക്കാനാകാതെ പോയതോടെ വിജയം ശ്രീലങ്ക കൈവിട്ടു.

19.3 ഓവറിലാണ് അഞ്ച് വിക്കറ്റ് വിജയം ന്യൂസിലാണ്ട് നേടിയത്. മിച്ചല്‍ 25 റണ്‍സും സാന്റനര്‍ 14 റണ്‍സും നേടിയാണ് ന്യൂസിലാണ്ടിന്റെ വിജയ ശില്പികളായത്.

രണ്ടാം സ്പിന്നര്‍ കളി മാറ്റിയേനെ – സാന്റനര്‍

പാക്കിസ്ഥാനെതിരെ രണ്ട് സ്പിന്നര്‍മാരെ കളിപ്പിച്ചിരുന്നുവെങ്കില്‍ ന്യൂസിലാണ്ടിന് മത്സരത്തില്‍ സാധ്യതയുണ്ടാകുമായിരുന്നവെന്ന് പറഞ്ഞ് മിച്ചല്‍ സാന്റനര്‍. എഡ്ജ്ബാസ്റ്റണിലെ വേഗത കുറഞ്ഞ പിച്ചില്‍ ഒരു സ്പിന്നറുമായാണ് മത്സരത്തിന് ന്യൂസിലാണ്ട് ഇറങ്ങിയത്. ഇഷ് സോധിയെക്കൂടി ടീമില്‍ എടുത്തിരുന്നുവെങ്കില്‍ മത്സരം മാറി മറിഞ്ഞേനെയെന്നാണ് മിച്ചല്‍ സാന്റനര്‍ വ്യക്തമാക്കിയത്.

തങ്ങള്‍ പ്രതീക്ഷിച്ചതിലും വലിയ ടേണ്‍ ആണ് പിച്ചില്‍ നിന്ന് ലഭിച്ചത്. സ്വാഭാവികമായി ടോസ് സമയത്ത് ഒരു സ്പിന്നറുമായി മത്സരത്തിനിറങ്ങിയപ്പോള്‍ ഇത്രയും പിന്തുണ ലഭിയ്ക്കുമെന്ന് കരുതിയതല്ലെന്ന് മിച്ചല്‍ സാന്റര്‍ വ്യക്തമാക്കി. ഇത്തരം പിച്ചുകളില്‍ സ്പിന്നര്‍മാരുടെ ദൗത്യമാണ് വിക്കറ്റ് നേടുകയെന്നത്, എന്നാല്‍ പാക്കിസ്ഥാന്‍ മധ്യ നിര അത് നടക്കാതെ നോക്കിയതിനാല്‍ തനിക്ക് സമ്മര്‍ദ്ദം സൃഷ്ടിക്കാനായില്ലെന്ന് സാന്റനര്‍ പറഞ്ഞു. രണ്ട് വശത്ത് നിന്നും സമ്മര്‍ദ്ദം സൃഷ്ടിക്കുവാന്‍ സാധിച്ചിരുന്നുവെങ്കില്‍ കാര്യങ്ങള്‍ വലിയ തോത്തില്‍ മാറി മറിഞ്ഞേനെയെന്നാണ് തങ്ങള്‍ കരുതുന്നതെന്നാണ് മിച്ചല്‍ സാന്റനര്‍ പറഞ്ഞത്.

മത്സരാവസാനം വരെ ന്യൂസിലാണ്ട് പൊരുതിയെന്നും മധ്യ ഓവറുകളില്‍ ഈ പിച്ചില്‍ നിന്ന് ഒന്നോ രണ്ടോ വിക്കറ്റ് നേടുവാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ടീമിന് സാധ്യതയുണ്ടായിരുന്നുവെന്നും സാന്റനര്‍ അഭിപ്രായപ്പെട്ടു.

വിക്കറ്റില്ലെങ്കിലും സാന്റനറിനെ പുകഴ്ത്തി ന്യൂസിലാണ്ട് നായകന്‍

വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും തന്റെ പത്തോവര്‍ സ്പെല്ലില്‍ പാക്കിസ്ഥാന്‍ ബാറ്റ്സ്മാന്മാര്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയ മിച്ചല്‍ സാന്റനറിനെ പുകഴ്ത്തി ന്യൂസിലാണ്ട് നായകന്‍ കെയിന്‍ വില്യംസണ്‍. താരം പിച്ചില്‍ നിന്ന് മികച്ച സ്പിന്‍ നേടിയെന്നും സാന്റനര്‍ ലോകോത്തര താരമാണെന്നുമാണ് വില്യംസണ്‍ പറഞ്ഞത്. വിക്കറ്റ് ലഭിച്ചില്ലെന്നത് അത്ര വലിയ തെറ്റല്ല, അത് ചിലപ്പോളെല്ലാം സംഭവിക്കാവുന്നതാണെന്ന് ഞങ്ങള്‍ക്ക് അറിയാം, സാന്റനര്‍ ഒന്നാന്തരം ബൗളിംഗ് പ്രകടനമാണ് കാഴ്ചവെച്ചതെന്നും വില്യംസണ്‍ പറഞ്ഞു.

പത്തോവറില്‍ 38 റണ്‍സാണ് സാന്റനര്‍ വിട്ട് നല്‍കിയത്. താരത്തെ ഒഴിവാക്കുകയായിരുന്നു ലക്ഷ്യമെന്ന് പിന്നീട് ബാബര്‍ അസം മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വീകരിച്ചപ്പോള്‍ പറഞ്ഞിരുന്നു. മികച്ച ടേണാണ് പിച്ചില്‍ നിന്ന് സാന്റര്‍ നേടിയത്.

ഈ തോല്‍വിയില്‍ നിന്ന് കരകയറണമെന്നും റൗണ്ട് റോബിന്‍ ലീഗില്‍ എല്ലാ മത്സരങ്ങളും വിജയിക്കാനാകുമെന്ന് നമ്മള്‍ ഒരിക്കലും ടീം വിചാരിക്കുന്നില്ലെന്നും പല കടുത്ത മത്സരങ്ങളുണ്ടെന്ന് അറിയാമെന്നും വില്യംസണ്‍ പറഞ്ഞു. ഇന്ന് മികച്ച ക്രിക്കറ്റിംഗ് മുഹൂര്‍ത്തങ്ങളുണ്ടെന്നും അടുത്ത വേദിയില്‍ അടുത്ത എതിരാളികള്‍ക്കെതിരെ മികച്ച രീതിയില്‍ ടീമിന് കളിക്കാനാകുമെന്നുമാണ് കരുതുന്നതെന്ന് വില്യംസണ്‍ പറഞ്ഞു.

Exit mobile version