തകര്‍ന്നടിഞ്ഞ പെര്‍ത്തിന്റെ ഉയര്‍ത്തെഴുന്നേല്പിപ് സാധ്യമാക്കി ലാറി ഇവാന്‍സ്

ബിഗ് ബാഷ് ഫൈനലില്‍ സിഡ്നി സിക്സേഴ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത പെര്‍ത്ത് സ്കോര്‍ച്ചേഴ്സിന് 171/6 എന്ന സ്കോര്‍. 25/4 എന്ന നിലയിലേക്ക് വീണ പെര്‍ത്തിനെ ആഷ്ടൺ ടര്‍ണറും ലാറി ഇവാന്‍സും ചേര്‍ന്നാണ് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 104 റൺസിന്റെ കൂട്ടുകെട്ടാണ് മത്സരത്തിൽ അഞ്ചാം വിക്കറ്റിൽ നേടിയത്.

ടര്‍ണര്‍ 54 റൺസ് നേടിയപ്പോള്‍ ലാറി ഇവാന്‍സ് 41 പന്തിൽ 76 റൺസുമായി പുറത്താകാതെ നിന്നു. നഥാന്‍ ലയണും സ്റ്റീവ് ഒക്കീഫേയും രണ്ട് വീതം വിക്കറ്റ് ആണ് നേടിയത്.

ഓള്‍റൗണ്ട് പ്രകടന മികവില്‍ വിജയം നേടി ട്രിഡന്റ്സ്

കൂറ്റന്‍ ചേസിംഗില്‍ ജമൈക്ക തല്ലാവാസിനെ കഴിഞ്ഞ മത്സരത്തില്‍ കീഴടക്കിയെങ്കിലും ബാര്‍ബഡോസ് ട്രിഡന്റ്സിന്റെ ബൗളിംഗിന് മുന്നില്‍ പതറി സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസ് 186/2 എന്ന മികച്ച സ്കോര്‍ നേടിയപ്പോള്‍ പാട്രിയറ്റ്സിന് 9 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് മാത്രമേ നേടാനായുള്ളു. 18 റണ്‍സിന്റെ ജയമാണ് ട്രിഡന്റ്സ് നേടിയത്.

ലെനിക്കോ ബൗച്ചര്‍(62*), ജീന്‍ പോള്‍ ഡുമിനി(18 പന്തില്‍ 43*) എന്നിവര്‍ക്കൊപ്പം ജോണ്‍സണ്‍ ചാള്‍സ് 52 റണ്‍സുമായി തിളങ്ങിയപ്പോളാണ് 2 വിക്കറ്റ് നഷ്ടത്തില്‍ ബാര്‍ബഡോസ് 186 റണ്‍സ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ പാട്രിയറ്റ്സിനായി കഴിഞ്ഞ മത്സരത്തിലെ ഹീറോകളെല്ലാം പരാജയപ്പെട്ടപ്പോള്‍ 62 റണ്‍സുമായി ലൗറി ഇവാന്‍സ് മാത്രമാണ് ടോപ് ഓര്‍ഡറില്‍ തിളങ്ങിയത്.

പത്താം വിക്കറ്റില്‍ 49 റണ്‍സ് നേടിയ ഡൊമിനിക്ക് ഡ്രേക്ക്സിന്റെയും അല്‍സാരി ജോസഫിന്റെയും പ്രകടനമാണ് ടീമിന്റെ തോല്‍വിയുടെ ആഴം കറച്ചത്. 14 പന്തില്‍ 34 റണ്‍സ് നേടി ഡ്രേക്ക്സ് പുറത്താകാതെ നില്‍ക്കുകയായിരുന്നു. ട്രിഡന്റ്സിന്റെ സന്ദീപ് ലാമിച്ചാനെയാണ് കളിയിലെ താരം. 4 ഓവറില്‍ 22 റണ്‍സ് വഴങ്ങി 3 വിക്കറ്റ് താരം നേടിയപ്പോള്‍ ജേസണ്‍ ഹോള്‍ഡര്‍, ഹെയ്ഡന്‍ വാല്‍ഷ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

36 പന്തില്‍ 76, ലോറി ഇവാന്‍സിന്റെ മികവില്‍ വിജയിച്ച് രാജ്ഷാഹി കിംഗ്സ്

സില്‍ഹെറ്റ് സിക്സേര്‍സിനെതിരെ മികച്ച വിജയം നേടി രാജ്ഷാഹി കിംഗ്സ്. ആദ്യം ബാറ്റ് ചെയ്ത സിക്സേര്‍സ് 189/5 എന്ന മികച്ച സ്കോര്‍ നേടിയെങ്കിലും രണ്ടോവര്‍ അവശേഷിക്കെ അഞ്ച് വിക്കറ്റ് വിജയം കരസ്ഥമാക്കുകയായിരുന്നു കിംഗ്സ്. സിക്സേര്‍സിന്റെ നിക്കോളസ് പൂരന്റെ വെടിക്കെട്ട് ബാറ്റിംഗിനെ മറികടക്കുന്ന പ്രകടനവുമായി ലോറി ഇവാന്‍സ് ആണ് കിംഗ്സിന്റെ രക്ഷകനായത്.

31 പന്തില്‍ 6 വീതം ബൗണ്ടറിയും സിക്സും നേടി നിക്കോളസ് പൂരന്‍ 76 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ സബ്ബിര്‍ റഹ്മാന്‍ 45 റണ്‍സുമായി താരത്തിനു മികച്ച പിന്തുണ നല്‍കി. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ സിക്സേര്‍സ് 189 റണ്‍സ് നേടുകയായിരുന്നു. കമ്രുള്‍ ഇസ്ലാം രണ്ട് വിക്കറ്റുമായി കിംഗ്സ് ബൗളര്‍മാരില്‍ തിളങ്ങി. അരാഫത്ത് സണ്ണി, മെഹ്ദി ഹസന്‍, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ രാജ്ഷാഹി കിംഗ്സിനു വേണ്ടി 36 പന്തില്‍ നിന്ന് 76 റണ്‍സ് നേടി ലോറി ഇവാന്‍സ് തിളങ്ങിയെങ്കിലും 18 പന്തില്‍ 42 റണ്‍സ് നേടിയ റയാന്‍ ടെന്‍ ഡോഷാറ്റെയുടെ ഇന്നിംഗ്സാണ് നിര്‍ണ്ണായകമായത്. ജോണ്‍സണ്‍ ചാള്‍സ് 39 റണ്‍സ് നേടി. അലോക് കപാലി, സൊഹൈല്‍ തന്‍വീര്‍ എന്നിവര്‍ സിക്സേര്‍സിനു വേണ്ടി രണ്ട് വീതം വിക്കറ്റ് നേടി.

ശതകവുമായി ലോറി ഇവാന്‍സ്, രാജ്ഷാഹി കിംഗ്സിനു വിജയം

ലോറി ഇവാന്‍സ് ശതകവും റയാന്‍ ടെന്‍ ഡോഷാട്ടേ അര്‍ദ്ധ ശതകവും നേടി ബാറ്റിംഗില്‍ തിളങ്ങിയപ്പോള്‍ 38 റണ്‍സിന്റെ ജയവുമായി രാജ്ഷാഹി കിംഗ്സ്. ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് 176/3 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ കോമില്ല വിക്ടോറിയന്‍സിനു 18.2 ഓവറില്‍ 138 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

62 പന്തില്‍ 9 ബൗണ്ടറിയും 6 സിക്സും അടക്കം 104 റണ്‍സാണ് ഇവാന്‍സ് നേടിയത്. റയാന്‍ ടെന്‍ ഡോഷാട്ടേ 59 റണ്‍സ് നേടി. ഇരുവരും പുറത്താകാതെ നിന്നാണ് ടീമിന്റെ മികച്ച സ്കോറിലേക്ക് നയിച്ചത്. വിക്ടോറിയന്‍സിനു വേണ്ടി ലിയാം ഡോസണ്‍ രണ്ട് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ കോമില്ല വിക്ടോറിയന്‍സിനെ കമ്രുള്‍ ഇസ്ലാം നാല് വിക്കറ്റ് വീഴ്ത്തി തടയിടുകയായിരുന്നു. കൈസ് അഹമ്മദ്, റയാന്‍ ടെന്‍ ഡോഷാട്ടേ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. 26 റണ്‍സ് നേടിയ അനാമുള്‍ ഹക്ക് വിക്ടോറിയന്‍സിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ തമീം ഇക്ബാല്‍ 25 റണ്‍സ് നേടി.

കാബൂള്‍ സ്വാനനെ വീഴ്ത്തി ബാല്‍ക്ക് ലെജന്‍ഡ്സ്

റയാന്‍ ടെന്‍ ഡോഷെറ്റയുടെ ബാറ്റിംഗ് മികവില്‍ കാബൂള്‍ സ്വാനനെ കീഴടക്കി ബാല്‍ക്ക് ലെജന്‍ഡ്സ്. തങ്ങളുടെ തുടര്‍ച്ചയായ രണ്ടാം ജയം തേടിയെത്തിയ കാബൂളിനു 6 വിക്കറ്റ് നഷ്ടത്തില്‍ 176 എന്ന മികച്ച സ്കോര്‍ നേടാനായെങ്കിലും രണ്ട് വിക്കറ്റുകളുടെ നഷ്ടത്തില്‍ ബാല്‍ക്ക് ലെജന്‍ഡ്സ് 18.5 ഓവറില്‍ വിജയം സ്വന്തമാക്കി.

റയാന്‍ ടെന്‍ ഡോഷെറ്റയുടെ 78 റണ്‍സ് പ്രകടനത്തിനൊപ്പം രവി ബൊപ്പാര(38*), ഉസ്മാന്‍ ഖാനി(40) എന്നിവരും ബാല്‍ക്കിനു വേണ്ടി ശ്രദ്ധേയമായ പ്രകടനം നടത്തി. 46 പന്ത് നേരിട്ട റയാന്‍ 7 ബൗണ്ടറിയും 4 സിക്സുമാണ് തന്റെ ഇന്നിംഗ്സില്‍ നേടിയത്. മൂന്നാം വിക്കറ്റില്‍ 89 റണ്‍സാണ് ബൊപ്പാരയും റയാനും ചേര്‍ന്ന് നേടിയത്. അഞ്ചാം ഓവറില്‍ റഷീദ് ഖാന്‍ കോളിന്‍ മണ്‍റോയെ പുറത്താക്കിയെങ്കിലും പിന്നീട് ബാല്‍ക്ക് ലെജന്‍ഡ്സ് മത്സരത്തില്‍ പിടിമുറുക്കുകയായിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കാബൂള്‍ ഒരു ഘട്ടത്തില്‍ 76/5 എന്ന നിലയിലായിരുന്നുവെങ്കിലും അവസാന 9 ഓവറില്‍ നിന്ന് 100 റണ്‍സ് നേടി മികച്ച സ്കോര്‍ നേടുകയായിരുന്നു. ആദ്യ മത്സരത്തിലേത് പോലെ ലൗറി ഇവാന്‍സ് മികച്ച പ്രകടനം നടത്തിയപ്പോള്‍ റഷീദ് ഖാനാണ് വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പുറത്തെടുത്തത്. 27 പന്തില്‍ നിന്ന് 5 സിക്സുള്‍പ്പെടെ 56 റണ്‍സാണ് പുറത്താകാതെ റഷീദ് ഖാന്‍ നേടിയത്. ഇവാന്‍സ് 64 റണ്‍സ് നേടി. മുഹമ്മദ് നബിയും അഫ്താബ് അലവും രണ്ട് വീതം വിക്കറ്റ് ബാല്‍ക്കിനായി നേടി.

തുടക്കം വെടിക്കെട്ടോടെ, റണ്‍ മഴയ്ക്ക് ശേഷം കാബുള്‍ സ്വാനന് ജയം

അത്യന്തം ആവേശകരമായ അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗ് ഉദ്ഘാടന മത്സരത്തില്‍ ആവേശ വിജയം നേടി കാബൂള്‍ സ്വാനന്‍. 219 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ കാബൂളിന്റെ വിക്കറ്റുകള്‍ പാക്തിയ പാന്തേഴ്സ് കൃത്യമായ ഇടവേളകളില്‍ വീഴ്ത്തിയെങ്കിലും ലൗറി ഇവാന്‍സിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെയും മറ്റു സഹതാരങ്ങളുടെ സംഭാവനകളും ചേര്‍ന്നപ്പോള്‍ 5 പന്തുകള്‍ ശേഷിക്കെ 3 വിക്കറ്റ് വിജയം കാബൂള്‍ നേടുകയായിരുന്നു.

39 പന്തില്‍ നിന്ന് 5 ഫോറും 6 സിക്സും സഹിതം 79 റണ്‍സ് നേടി ഇവാന്‍സ് പുറത്താകാതെ നില്‍ക്കുകയായിരുന്നു. ഫരീദ് അഹമ്മദ്(14*), റഷീദ് ഖാന്‍(24), മുസ്ലീം മൂസ(17) എന്നിവര്‍ക്കൊപ്പം ഹസ്രത്തുള്ള സാസായി(27), ജാവേദ് അഹമ്മദി(25) എന്നിവരും കുറഞ്ഞ പന്തുകളില്‍ സ്കോറിംഗ് നടത്തി കാബൂളിന്റെ ചേസിംഗിനു വേഗത കൂട്ടുകയായിരുന്നു. ഷറഫുദ്ദീന്‍ അഷ്റഫ്, താഹിര്‍ ഖാന്‍ എന്നിവര്‍ പാന്തേഴ്സിനു വേണ്ടി രണ്ട് വീതം വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുഹമ്മദ് ഷെഹ്സാദ്, സിക്കന്ദര്‍ റാസ എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് 4 വിക്കറ്റ് നഷ്ടത്തില്‍ പാക്തിയ പാന്തേഴ്സിനെ 218 റണ്‍സിലേക്ക് നയിച്ചത്. 40 പന്തില്‍ 78 റണ്‍സ് നേടിയ റാസ 7 സിക്സും 4 ബൗണ്ടറിയും നേടിയപ്പോള്‍ 39 പന്തില്‍ നിന്ന് 67 റണ്‍സാണ് ഷെഹ്സാദ് നേടിയത്. 7 ബൗണ്ടറിയും 5 സിക്സുമാണ് താരത്തിന്റെ സംഭാവന. കാബൂളിനു വേണ്ടി സഹീര്‍ ഷെഹ്സാദ് രണ്ടും വെയിന്‍ പാര്‍ണല്‍, ഫരീദ് അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Exit mobile version