കേരളത്തിന് 12 റൺസ് തോൽവി, ആദ്യ പരാജയം സര്‍വീസസിനോട്

 

സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് തോൽവി. ആദ്യം ബാറ്റ് ചെയ്ത സര്‍വീസസ് 148/8 എന്ന സ്കോര്‍ നേടിയപ്പോള്‍ കേരളത്തിന്റെ ഇന്നിംഗ്സ് 19.4 ഓവറിൽ 136 റൺസിന് അവസാനിച്ചു.

കേരളത്തിനായി സച്ചിന്‍ ബേബി 36 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ സഞ്ജു സാംസൺ 30 റൺസ് നേടി പുറത്തായി. അബ്ദുള്‍ ബാസിത് 10 പന്തിൽ 19 റൺസുമായി പ്രതീക്ഷ നൽകിയെങ്കിലും എന്‍ യാദവും എപി ശര്‍മ്മയും സര്‍വീസസിന് വേണ്ടി 3 വിക്കറ്റ് നേടി. വൈശാഖ് ചന്ദ്രന് പകരം കേരളം കൃഷ്ണപ്രസാദിനെ ഇംപാക്ട് പ്ലേയറായി പരീക്ഷിച്ചുവെങ്കിലും താരം അക്കൗണ്ട് തുറക്കാതെ പുറത്താകുകയായിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സര്‍വീസസിന് വേണ്ടി അന്‍ഷുൽ ഗുപ്തി 39 റൺസും രവി ചൗഹാന്‍ 22 റൺസും നേടി. കേരളത്തിനായി വൈശാഖ് ചന്ദ്രന്‍ 3 വിക്കറ്റ് നേടി.

ജയന്ത് യാദവിന്റെയും രാഹുല്‍ തെവാത്തിയയുടെയും വെല്ലുവിളി അതിജീവിച്ച് കേരളത്തിന് മൂന്നാം ജയം

ഹരിയാനയ്ക്കെതിരെ പൊരുതി നേടിയ വിജയവുമായി സയ്യദ് മുഷ്താഖ് അലിയും കേരളത്തിന്റെ മൂന്നാം വിജയം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഹരിയാന 131 റൺസ് നേടിയപ്പോള്‍ കേരളം 6 പന്ത് അവശേഷിക്കെ 7 വിക്കറ്റ് നഷ്ടത്തിലാണ് വിജയം കരസ്ഥമാക്കിയത്.

15 പന്തിൽ പുറത്താകാതെ 27 റൺസ് നേടിയ അബ്ദുള്‍ ബാസിത്ത് ആണ് കേരളത്തിന്റെ ടോപ് സ്കോറര്‍. രോഹുന്‍ കുന്നുമ്മൽ 26 റൺസും വിഷ്ണു വിനോദ് 25 റൺസും നേടി. കേരള നായകന്‍ സഞ്ജു സാംസണിന് 3 റൺസ് മാത്രമേ നേടാനായുള്ളു. ഹരിയാനയ്ക്കായി രാഹുല്‍ തെവാത്തിയ് 3 വിക്കറ്റ് നേടി. ജയന്ത് യാദവ് 2 വിക്കറ്റും നേടി.


ആദ്യം ബാറ്റ് ചെയ്ത ഹരിയാന 62/6 എന്ന നിലയിലേക്ക് വീണ ശേഷം ഏഴാം വിക്റ്റിൽ 62 റൺസ് നേടിയ ജെജെ യാദവ് എസ്പി കുമാര്‍ കൂട്ടുകെട്ടാണ് ടീമിനെ മാന്യമായ സ്കോറിലേക്ക് എത്തിച്ചത്. ജയന്ത് യാദവ് 39 റൺസും എസ്പി കുമാര്‍ 30 റൺസും നേടി.

സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ കര്‍ണ്ണാടകയെ മുട്ടുകുത്തിച്ച് കേരളം

സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ രണ്ടാം വിജയം കുറിച്ച് കേരളം. ഇന്ന് കര്‍ണ്ണാടകയെ 53 റൺസിനാണ് കേരളം പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 179/4 എന്ന സ്കോര്‍ നേടിയപ്പോള്‍ കര്‍ണ്ണാടകയ്ക്ക് 126/9 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു.

വൈശാഖ് ചന്ദ്രന്‍ 4 വിക്കറ്റുമായി കേരളത്തിന് വേണ്ടി തിളങ്ങിയപ്പോള്‍ മിഥുന്‍ എസ് രണ്ട് വിക്കറ്റ് നേടി. 36 റൺസ് നേടിയ ലുവ്നിത് സിസോദിയ ആണ് കര്‍ണ്ണാടകയുടെ ടോപ് സ്കോറര്‍.

കേരളത്തിനായി 47 പന്തിൽ 95 റൺസ് നേടിയ മൊഹമ്മദ് അസ്ഹറുദ്ദീനാണ് ടീമിനെ മികച്ച സ്കോറിലേക്ക് നയിച്ചത്.

കര്‍ണ്ണാടകയ്ക്കെതിരെ 179 റൺസ് നേടി കേരളം, വെടിക്കെട്ട് ഇന്നിംഗ്സുമായി മൊഹമ്മദ് അസ്ഹറുദ്ദീന്‍

മൊഹമ്മദ് അസ്ഹറുദ്ദീന്‍ 47 പന്തിൽ 95 റൺസ് നേടി പുറത്താകാതെ നിന്നപ്പോള്‍ കര്‍ണ്ണാടകയ്ക്കെതിരെ സയ്യദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിൽ 179/4 എന്ന സ്കോര്‍ നേടി കേരളം. ടോസ് നേടിയ കേരളം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

വിഷ്ണു വിനോദ് 34 റൺസ് നേടി. അസ്ഹറുദ്ദീന്‍ എട്ട് ഫോറും 6 സിക്സുമാണ് നേടിയത്. കര്‍ണ്ണാടകയ്ക്കായി ജഗദീഷ സുചിതും വൈശാഖും രണ്ട് വീതം വിക്കറ്റ് നേടി.

അവസാന പന്തിൽ സിക്സര്‍ നേടി ഷാരൂഖ് ഖാന്‍, സയ്യദ് മുഷ്താഖ് അലി കിരീടം സ്വന്തമാക്കി തമിഴ്നാട്

കര്‍ണ്ണാടകത്തിനെതിരെ തകര്‍പ്പന്‍ വിജയം നേടി സയ്യദ് മുഷ്താഖ് അലി ട്രോഫി നേടി തമിഴ്നാട്. അവസാന പന്തിൽ വിജയത്തിനായി 5 റൺസ് നേടേണ്ട ഘട്ടത്തിൽ പ്രതീക് ജെയിന്‍ എറിഞ്ഞ ഓവറിന്റെയും ഇന്നിംഗ്സിലെയും അവസാന പന്തിൽ സിക്സര്‍ പായിച്ച് ഷാരൂഖ് ഖാന്‍ ആണ് തമിഴ്നാടിന് കിരീടം നേടിക്കൊടുത്തത്.

ആദ്യം ബാറ്റ് ചെയ്ത കര്‍ണ്ണാടക 151 റൺസാണ് നേടിയത്. അഭിനവ് മനോഹര്‍(46), പ്രവീൺ ഡുബേ(33) എന്നിവരാണ് കര്‍ണ്ണാടക ബാറ്റിംഗിൽ തിളങ്ങിയത്. തമിഴ്നാടിനായി സായി കിഷോര്‍ മൂന്ന് വിക്കറ്റ് നേടി.

15 പന്തിൽ പുറത്താകാതെ 33 റൺസ് നേടിയ ഷാരൂഖ് ഖാന്‍ ആണ് ടീമിന്റെ വിജയ ശില്പി. എന്‍ ജഗദീഷന്‍(41), ഹരി നിശാന്ത്(12 പന്തിൽ 23) എന്നിവരാണ് മറ്റു നിര്‍ണ്ണായക പ്രകടനങ്ങള്‍ നടത്തിയത്.

16 ഓവര്‍ പിന്നിടുമ്പോള്‍ 97/4 എന്ന നിലയിലായിരുന്ന തമിഴ്നാടിനായി ഷാരൂഖ് ഖാന്‍ കളി മാറ്റിയത് 17ാം ഓവര്‍ മുതലാണ്. താരം ഒരു വശത്ത് കൂറ്റന്‍ ഷോട്ടുകളുതിര്‍ത്തപ്പോളും മറുവശത്ത് കര്‍ണ്ണാടക ബൗളര്‍മാര്‍ വിക്കറ്റുകള്‍ നേടുന്നുണ്ടായിരുന്നു.

മൂന്നോവറിൽ 36 എന്ന നിലയിൽ നിന്ന് അവസാന ഓവറിൽ 16 എന്ന നിലയിലേക്കും പിന്നീട് അവസാന പന്തിൽ 5 റൺസെന്ന നിലയിലേക്കും മത്സരം മാറിയപ്പോള്‍ ഷാരൂഖാന്റെ ആ ഷോട്ടിൽ 2019ലെ കര്‍ണ്ണാടകയോടേറ്റ 1 റൺസ് തോല്‍വിയ്ക്ക് മധുര പ്രതികാരം നടത്തുവാന്‍ തമിഴ്നാടിനായി.

വിദര്‍ഭയ്ക്കെതിരെ നാല് റൺസ് വിജയം, കര്‍ണ്ണാടക ഫൈനലില്‍

സയ്യദ് മുഷ്താഖ് അലി ട്രോഫിയുടെ ഫൈനലില്‍ തമിഴ്നാടിന് എതിരാളികളായി എത്തുന്നത് കര്‍ണ്ണാടക. ഇന്ന് വിദര്‍ഭയ്ക്കെതിരെ നടന്ന സെമി ഫൈനലില്‍ 4 റൺസ് വിജയം ആണ് കര്‍ണ്ണാടക നേടിയത്.

ആദ്യം ബാറ്റ് ചെയ്ത കര്‍ണ്ണാടക 176/7 എന്ന സ്കോര്‍ നേടിയപ്പോള്‍ വിദര്‍ഭയ്ക്ക് 172 റൺസ് മാത്രമേ നേടാനായുള്ളു. രോഹന്‍ ദമം, മനീഷ് പാണ്ടേ എന്നിവരുടെ അര്‍ദ്ധ ശതകങ്ങള്‍ക്ക് ശേഷം കര്‍ണ്ണാടക തകരുകയായിരുന്നു.

132 റൺസ് ഒന്നാം വിക്കറ്റിൽ നേടിയ ഓപ്പണിംഗ് കൂട്ടുകെട്ടിൽ രോഹന്‍ 56 പന്തിൽ 87 റൺസും മനീഷ് പാണ്ടേ 42 പന്തിൽ 54 റൺസും നേടി. അഭിനവ് മനോഹര്‍ 13 പന്തിൽ 27 റൺസ് നേടിയത് ഒഴിച്ച് നിര്‍ത്തിയാൽ പിന്നീട് വന്ന കര്‍ണ്ണാടക താരങ്ങളിലാര്‍ക്കും 5ന് മേലെയുള്ള സ്കോര്‍ നേടാനായില്ല. വിദര്‍ഭയ്ക്കായി ദര്‍ശന്‍ നല്‍കണ്ടേ 4 വിക്കറ്റും ലളിത് എം യാദവ് 2 വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ വിദര്‍ഭ താരങ്ങളിലാര്‍ക്കും ലഭിച്ച തുടക്കം വലിയ സ്കോറാക്കി മാറ്റാന്‍ കഴിയാതെ പോയതാണ് ടീമിന് തിരിച്ചടിയായത്. അവസാന ഓവറിൽ 14 റൺസായിരുന്നു ടീമിന് ജയിക്കുവാന്‍ നേടേണ്ടിയിരുന്നത്. എന്നാൽ അക്ഷയ് കാര്‍ണേവറുടെ(12 പന്തിൽ 22 റൺസ്) വിക്കറ്റ് ആദ്യ പന്തിൽ നഷ്ടമായത് ടീമിന്റെ പ്രതീക്ഷകള്‍ ഇല്ലാതാക്കി. അപൂര്‍വ വാങ്കഡേ 27 റൺസുമായി പുറത്താകാതെ നിന്നു.

അഥര്‍വ ടൈഡേ 32 റൺസും ഗണേഷ് സതീഷ് 31 റൺസും നേടിയപ്പോള്‍ ശുഭം ഡുബേ 24 റൺസും നേടി.

അഞ്ച് വിക്കറ്റുമായി ശരവണകുമാര്‍, തമിഴ്നാട് ഫൈനലില്‍

സയ്യദ് മുഷ്താഖ് അലി ട്രോഫിയുടെ ഫൈനലില്‍ കടന്ന് തമിഴ്നാട്. കേരളത്തിനെ പരാജയപ്പെടുത്തി സെമിയിലെത്തിയ തമിഴ്നാട് ഇന്ന് ഹൈദ്രാബാദിനെതിരെ ശരവണകുമാറിന്റെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനത്തിന്റെ ബലത്തിൽ എതിരാളികളെ 18.3 ഓവറിൽ 90 റൺസിന് ഓള്‍ഔട്ട് ആക്കിയ ശേഷം 14.2 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ വിജയം കരസ്ഥമാക്കുകയായിരുന്നു.

ശരവണകുമാര്‍ 5 വിക്കറ്റ് നേടിയപ്പോള്‍ 25 റൺസ് നേടിയ തനയ് ത്യാഗരാജന്‍ ആണ് ഹൈദ്രാബാദിന്റെ ടോപ് സ്കോറര്‍. എം അശ്വിന്‍, എം മുഹമ്മദ് എന്നിവര്‍ തമിഴ്നാടിനായി 2 വീതം വിക്കറ്റ് നേടി. വിജയ് ശങ്കര്‍ 43 റൺസും സായി സുദര്‍ശന്‍ 34 റൺസ് നേടിയും ആണ് തമിഴ്നാട് വിജയത്തിന്റെ ചുക്കാന്‍ പിടിച്ചത്.

 

സൂപ്പര്‍ ഓവറിൽ വിജയം, കര്‍ണ്ണാടക സെമിയിൽ

ബംഗാളിനെതിരെ സൂപ്പര്‍ ഓവര്‍ വിജയവുമായി കര്‍ണ്ണാടക. 20 ഓവര്‍ പിന്നിട്ടപ്പോള്‍ ഇരു ടീമുകളും 160 വീതം റൺസിൽ നിന്നപ്പോള്‍ സൂപ്പര്‍ ഓവറിൽ കര്‍ണ്ണാടക വിജയം നേടി.

ബംഗാള്‍ ഇന്നിംഗ്സിലെ അവസാന പന്തിൽ ഡയറക്ട് ഹിറ്റിലൂടെ അകാശ് ദീപിനെ റണ്ണൗട്ടാക്കി മനീഷ് പാണ്ടേ ആണ് മത്സരം ടൈയിലേക്ക് നയിച്ചത്. സൂപ്പര്‍ ഓവറിൽ കെസി കരിയപ്പ വെറും നാല് റൺസ് വിട്ട് നല്‍കിയപ്പോള്‍ ബംഗാളിന് രണ്ട് വിക്കറ്റ് നാല് പന്തിൽ നഷ്ടമാകുകയായിരുന്നു.

6 റൺസെന്ന വിജയ ലക്ഷ്യം രണ്ട് പന്തിൽ ഒരു സിക്സര്‍ അടക്കം 8 റൺസ് നേടിയ മനീഷ് പാണ്ടേ നിഷ്പ്രയാസം മറികടക്കുകയായിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കര്‍ണ്ണാടക കരുൺ നായര്‍(29 പന്തിൽ പുറത്താകാതെ 55 റൺസ്), രോഹന്‍ കദം(30), മനീഷ് പാണ്ടേ(29) എന്നിവരുടെ പ്രകടനത്തിന്റെ ബലത്തിൽ 160/5 എന്ന സ്കോര്‍ നേടുകയായിരുന്നു.

ബംഗാളിനായി വൃത്തിക് ചാറ്റര്‍ജ്ജി 51 റൺസും റിത്വിക് ചൗധരി 18 പന്തിൽ 36 റൺസും നേടിയെങ്കിലും അവസാന പന്തിലെ റണ്ണൗട്ട് ടീമിന് തിരിച്ചടിയായി.

അവസാന ഓവറിൽ വിജയത്തിനായി 20 റൺസ് നേടേണ്ടിയിരുന്ന ബംഗാളിന് വേണ്ടി ആദ്യ രണ്ട് പന്ത് സിക്സുകള്‍ പായിച്ച് റിത്വിക് മത്സരം ബംഗാളിന്റെ പക്ഷത്തേക്ക് തിരിക്കുമെന്നാണ് ഏവരും കരുതിയത്.

റിത്വിക് അടുത്ത പന്തിൽ സിംഗിള്‍ നേടിയപ്പോള്‍ നാലാം പന്തിൽ ബൗണ്ടറി നേടി അകാശ് ദീപ് രണ്ട് പന്തിൽ മൂന്നാക്കി ലക്ഷ്യം മാറ്റി. അടുത്ത പന്തിൽ ഓവര്‍ത്രോയിലൂടെ രണ്ട് റൺസ് നേടിയ ബംഗാള്‍ സ്കോര്‍ ഒപ്പമെത്തിച്ചുവെങ്കിലും മനീഷ് പാണ്ടേയുടെ ഡയറക്ട് ഹിറ്റ് മത്സരം ടൈ ആക്കുകയായിരുന്നു.

വലിയ സ്കോറും മതിയായില്ല, തമിഴ്നാടിനു മുന്നിൽ കേരളം വീണു

സയ്യിദ് മുസ്താഖ് അലി ട്രോഫിയിൽ നിന്ന് കേരളം പുറത്ത്. തമിഴ്നാടിനു മുന്നിൽ വലിയ സ്കോർ ഉയർത്തിയിട്ടും അവർ പിന്തുടർന്ന് വിജയിക്കുക ആയിരുന്നു. കേരളം 182 റൺസിന്റെ വിജയ ലക്ഷ്യം കേരളം മുന്നിൽ വെച്ചു എങ്കിലും അഞ്ചു വിക്കറ്റിന് തമിഴ്‌നാട് വിജയിക്കുക ആയിരുന്നു. ഇന്ന് ആദ്യം ബാറ്റു ചെയ്ത കേരളം നാലു വിക്കറ്റ് നഷ്ടത്തിലാണ് 181 റൺസ് എടുത്തത്. വിഷ്ണു വിനോദിന്റെ വെടിക്കെട്ടാണ് കേരളത്തിന് വലിയ സ്കോർ നൽകിയത്. വിനോദ് 26 പന്തിൽ നിന്ന് 65 റൺസ് ആണ് അടിച്ചത്. 7 സിക്സാണ് വിഷ്ണു വിനോദ് ഇന്ന് അടിച്ചത്.

രോഹൻ എസ് കുന്നുമ്മൽ 43 പന്തിൽ നിന്ന് 51 റൺസും സച്ചിൻ ബേബി 32 പന്തിൽ 33 റൺസും എടുത്തു. സഞ്ജു ഡക്കായിരുന്നു. നിലവിലെ സയ്യിദ് മുസ്താഖലി ചാമ്പ്യന്മാരായ തമിഴ്നാടിന് ആയി ഇന്ന് തുടക്കം മുതലെ എല്ലാവരും ആക്രമിച്ചാണ് കളിച്ചത്. ഓപ്പണർ ഹരി നിശാന്ത് 22 പന്തിൽ 33 റൺസ് അടിച്ചു കൊണ്ട് തുടങ്ങി. സായ് സുദർശൻ 31 പന്തിൽ 46 റൺസും വിജയ് ശങ്കർ 26 പന്തിൽ 33 റൺസും സഞ്ജയ് 22 പന്തിൽ 32 റൺസും എടുത്തു. അവസാനം ഷാറൂഖ് ഖാൻ 9 പന്തിൽ 19 റൺസ് എടുത്തു തമിഴ്നാട് വിജയം ഉറപ്പിച്ചു.

ക്വാര്‍ട്ടറിൽ കേരളത്തിന് എതിരാളികളായി എത്തുന്നത് അയല്‍ക്കാര്‍ തന്നെ

സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ കരുത്തരായ ഹിമാച്ചൽ പ്രദേശിനെതിരെ 8 വിക്കറ്റ് വിജയം നേടിയ കേരളത്തിന് എതിരാളികളായി ക്വാര്‍ട്ടറിൽ തമിഴ്നാട്. ഇന്ന് സ‍ഞ്ജു സാംസണിന്റെയും മുഹമ്മദ് അസ്ഹറുദ്ദീന്റെയും തകര്‍പ്പന്‍ അര്‍ദ്ധ ശതകങ്ങളുടെ ബലത്തിലാണ് കേരളം തമിഴ്നാടിനെതിരെയുള്ള ക്വാര്‍ട്ടര്‍ സ്ഥാനം ഉറപ്പാക്കിയത്.

നവംബര്‍ 18ന് രാവിലെ 8.30ന് ആണ് കേരളത്തിന്റെ മത്സരം. മറ്റു ക്വാര്‍ട്ടര്‍ ഫൈനലുകളിൽ രാജസ്ഥാന്‍ വിദര്‍ഭയെയും ബംഗാള്‍ കര്‍ണ്ണാടകയെയും ഗുജറാത്ത് ഹൈദ്രാബാദിനെയും നേരിടും.

കേരളത്തിനായി ക്വാര്‍ട്ടര്‍ ഉറപ്പാക്കി സഞ്ജുവും മുഹമ്മദ് അസ്ഹറുദ്ദീനും

ഹിമാച്ചൽ പ്രദേശിനെതിരെ 8 വിക്കറ്റ് വിജയത്തോടെ കേരളം സയ്യദ് മുഷ്താഖ് അലി ട്രോഫിയുടെ ക്വാര്‍ട്ടറിൽ പ്രവേശിച്ചു. ഇന്ന് 146 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ കേരളത്തിന് 22 റൺസ് നേടിയ രോഹുന്‍ കുന്നുമലിനെ നഷ്ടമായെങ്കിലും മുഹമ്മദ് അസ്ഹറുദ്ദീന്റെയും ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെയും രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് കേരളത്തെ മുന്നോട്ട് നയിക്കുകയായിരുന്നു.

98 റൺസ് നേടിയ കൂട്ടുകെട്ട് തകരുന്നത് 18ാം ഓവറിന്റെ അവസാന പന്തിലാണ്. 60 റൺസ് നേടിയ അസ്ഹറുദ്ദീനെ നഷ്ടമാകുമ്പോള്‍ കേരളം വിജയത്തിന് 14 റൺസ് അകലെയായിരുന്നു. സഞ്ജു തന്റെ അര്‍ദ്ധ ശതകം തികച്ച് സച്ചിന്‍ ബേബിയ്ക്കൊപ്പം കേരളത്തിനെ വിജയത്തിലേക്ക് എത്തിയ്ക്കുകയായിരുന്നു. അവസാന ഓവറിൽ കേരളത്തിന് 4 റൺസായിരുന്നു വിജയത്തിനായി വേണ്ടിയിരുന്നത്.

19.3 ഓവറിൽ കേരളം വിജയിക്കുമ്പോള്‍ സഞ്ജു 39 പന്തിൽ 52 റൺസും സച്ചിന്‍ ബേബി 5 പന്തിൽ 10 റൺസും നേടിയാണ് ക്രീസിലുണ്ടായിരുന്നത്.

 

കേരളത്തിനെതിരെ ഹിമാച്ചലിന്റെ രക്ഷയ്ക്കെത്തി രാഘവ് ധവാന്റെ അര്‍ദ്ധ ശതകം

സയ്യദ് മുഷ്താഖ് അലി ട്രോഫിയുടെ പ്രീ ക്വാര്‍ട്ടറിൽ കേരളത്തിനെതിരെ 145 റൺസ് നേടി ഹിമാച്ചൽ പ്രദേശ്. ഇന്ന് ടോസ് നേടിയ കേരളം ഹിമാച്ചലിനോട് ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ഓപ്പണര്‍ രാഘവ് ധവാന്റെ അര്‍ദ്ധ ശതകമാണ് ഹിമാച്ചലിനെ 6 വിക്കറ്റ് നഷ്ടത്തിൽ ഈ സ്കോറിലേക്ക് നയിച്ചത്.

ആദ്യ ഓവറിൽ തന്നെ അന്‍കുഷ് ബൈന്‍സിനെ പുറത്താക്കി മനു കൃഷ്ണന്‍ കേരളത്തിന് മേൽക്കൈ നേടി കൊടുത്തു. പിന്നീട് 45 റൺസ് കൂട്ടുകെട്ടുമായി രാഘവ് ധവാനും പിഎസ് ചോപ്രയും ഹിമാച്ചലിനെ മുന്നോട്ട് നയിച്ചുവെങ്കിലും 36 റൺസ് നേടിയ ചോപ്രയെ അഖിൽ പുറത്താക്കി കൂട്ടുകെട്ട് കേരളം തകര്‍ത്തു.

ഒരു വശത്ത് വിക്കറ്റ് വീഴുമ്പോളും അര്‍ദ്ധ ശതകം നേടിയ രാഘവ് ധവാന്റെ ഇന്നിംഗ്സ് ആണ് ഹിമാച്ചലിന്റെ സ്കോറിന് മാന്യത പകര്‍ന്നത്. 52 പന്തിൽ 65 റൺസ് നേടിയ രാഘവ് 19ാം ഓവറിലാണ് പുറത്തായത്. ദിഗ്‍വിജയ് രംഗി 17 റൺസുമായി പുറത്താകാതെ നിന്നു.

കേരളത്തിനായി മിഥുന്‍ എസ് രണ്ടും അഖിൽ, മനു കൃഷ്ണന്‍, ബേസിൽ തമ്പി, ജലജ് സക്സേന എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Exit mobile version