ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു; സാക് ക്രോളി ആദ്യമായി ടി20 ടീമിൽ


ന്യൂസിലൻഡിനെതിരായ വരാനിരിക്കുന്ന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ടിന്റെ വൈറ്റ്-ബോൾ ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റ് ഓപ്പണർ സാക് ക്രോളിക്ക് ആദ്യമായി ടി20ഐ ടീമിലേക്ക് ക്ഷണം ലഭിച്ചു. മൂന്ന് മത്സരങ്ങളുള്ള ടി20ഐ പരമ്പര ഒക്ടോബർ 18-ന് ആരംഭിക്കും, തുടർന്ന് ഒക്ടോബർ 26 മുതൽ മൂന്ന് ഏകദിന മത്സരങ്ങളും നടക്കും. ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ജോസ് ബട്ട്‌ലറിൽ നിന്ന് ഇംഗ്ലണ്ടിന്റെ വൈറ്റ്-ബോൾ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത ഹാരി ബ്രൂക്കാണ് രണ്ട് ടീമിനെയും നയിക്കുക.


ഈ വർഷത്തെ ഹണ്ട്രഡ്, ടി20 ബ്ലാസ്റ്റ് ടൂർണമെന്റുകളിലെ മികച്ച പ്രകടനമാണ് ക്രോളിക്ക് ടി20ഐ ടീമിൽ ഇടം നേടിക്കൊടുത്തത്. നോർത്തേൺ സൂപ്പർചാർജേഴ്സിനായി 160 സ്ട്രൈക്ക് റേറ്റിൽ 280 റൺസ് നേടിയ അദ്ദേഹം, കെന്റിനായി അഞ്ച് മത്സരങ്ങളിൽ നിന്ന് 169.23 സ്ട്രൈക്ക് റേറ്റിൽ 242 റൺസും നേടി. ടി20 ഫോർമാറ്റിലെ അദ്ദേഹത്തിന്റെ സ്ഥിരതയും മികവും ഒടുവിൽ സെലക്ടർമാരെ അദ്ദേഹത്തിന് അരങ്ങേറ്റത്തിന് അവസരം നൽകാൻ പ്രേരിപ്പിച്ചു.


അതേസമയം, ബെൻ ഡക്കറ്റ്, ജാമി സ്മിത്ത്, ജോഫ്ര ആർച്ചർ എന്നിവർക്ക് ടി20ഐ ടീമിൽ ഇടം നേടാനായില്ല. എന്നാൽ, അവർ ഏകദിന ടീമിന്റെ ഭാഗമാണ്. സാം കറൻ ഏകദിന ടീമിലേക്ക് തിരിച്ചെത്തുന്നു എന്നതും ശ്രദ്ധേയമാണ്. ഓവൽ ഇൻവിൻസിബിൾസിനായി ഈ സീസണിൽ 176 സ്ട്രൈക്ക് റേറ്റിൽ 238 റൺസും 12 വിക്കറ്റും നേടിയ അദ്ദേഹത്തിന്റെ മികച്ച ഓൾറൗണ്ട് പ്രകടനമാണ് ടീമിന് കിരീടം നേടിക്കൊടുത്തതും അദ്ദേഹത്തെ തിരികെ വിളിക്കാൻ കാരണമായതും. പേസ് ബൗളർ സാഖിബ് മഹമ്മൂദ് കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ടീമിന് പുറത്താണ്.

T20I squad
Harry Brook (Captain), Jos Buttler (Wicketkeeper), Phil Salt (Wicketkeeper), Tom Banton, Zak Crawley, Jordan Cox, Sam Curran, Liam Dawson, Brydon Carse, Rehan Ahmed, Adil Rashid, Jofra Archer, Sonny Baker, Luke Wood, Jamie Overton.


പാക്കിസ്ഥാന് ശക്തമായ മറുപടിയുമായി ഇംഗ്ലണ്ട്, ശതകങ്ങള്‍ നേടി റൂട്ടും ബ്രൂക്കും

മുൽത്താന്‍ ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ മികവുറ്റ ബാറ്റിംഗ് മറുപടി. പാക്കിസ്ഥാന്‍ നേടിയ 556 എന്ന ഒന്നാം ഇന്നിംഗ്സ് സ്കോറിന് മറുപടിയുമായി ഇംഗ്ലണ്ട് ബാറ്റിംഗിനിറങ്ങിയപ്പോള്‍ ടീമിന് വലിയ തിരിച്ചടിയാണ് തുടക്കത്തിൽ നേരിട്ടത്.

റണ്ണെടുക്കാതെ ഒല്ലി പോപിനെ നഷ്ടമായ ശേഷം സാക്ക് ക്രോളി – ജോ റൂട്ട് കൂട്ടുകെട്ട് 109 റൺസ് കൂട്ടുകെട്ടുമായി ഇംഗ്ലണ്ടിനെ മുന്നോട്ട് നയിക്കുകയായിരുന്നു. സാക്ക് ക്രോളിയുടെ വിക്കറ്റ് നഷ്ടമാകുമ്പോള്‍ 78 റൺസായിരുന്നു താരം നേടിയത്.

പിന്നീട് ബെന്‍ ഡക്കറ്റും ജോ റൂട്ടും മൂന്നാം വിക്കറ്റിൽ 136 റൺസ് ആണ് ഇംഗ്ലണ്ടിനായി നേടിയത്. 84 റൺസായിരുന്നു ബെന്‍ ഡക്കറ്റിന്റെ സംഭാവന. 249/3 എന്ന നിലയിൽ നിന്ന് ഇംഗ്ലണ്ടിനെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 492/3 എന്ന സ്കോറിലേക്ക് ജോ റൂട്ട് – ഹാരി ബ്രോക്ക് കൂട്ടുകെട്ട് എത്തിയ്ക്കുകയായിരുന്നു.

മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ഈ കൂട്ടുകെട്ട് 243 റൺസാണ് നേടിയിരിക്കുന്നത്. പാക്കിസ്ഥാന്റെ സ്കോറിന് 65 റൺസ് പിന്നിൽ മാത്രമായാണ് ഇംഗ്ലണ്ട് ഇപ്പോള്‍ നിലകൊള്ളുന്നത്.

ആദ്യ ദിനം തന്നെ വെസ്റ്റിൻഡീസിനു മേൽ ലീഡ് നേടി ഇംഗ്ലണ്ട്

വെസ്റ്റിൻഡീസിന് എതിരായ ടെസ്റ്റിന്റെ ആദ്യ ദിവസം ഇംഗ്ലണ്ട് ലീഡ് എടുത്തു. ഇംഗ്ലണ്ട് 189-3 എന്ന സ്കോറിനാണ് ഇന്ന് കളി അവസാനിപ്പിച്ചത്. 25 റൺസുമായി ഹാരി ബ്രൂക്ക്, 15 റൺസുമായി റൂട്ട് എന്നിവരാണ് ക്രീസിൽ ഉള്ളത്. 76 റൺസ് എടുത്ത് ഓപ്പണർ സാക്ക് ക്രോലി തിളങ്ങി. 89 പന്തിൽ നിന്ന് ആണ് ക്രോലി 76 റൺസ് എടുത്തത്.

ഒലി പോപ് 57 റൺസ് എടുത്തും തിളങ്ങി. ഈ രണ്ട് വിക്കറ്റുകൾ കൂടാതെ ഡക്കറ്റ് ആണ് പുറത്തായത്. ഡക്കറ്റിന് ആകെ 3 റൺ എടുക്കാനെ ആയുള്ളൂ.

നേരത്തെ ആദ്യം ബാറ്റു ചെയ്ത വെസ്റ്റിൻഡീസ് വെറും 121 റൺസിന് ഓളൗട്ട് ആയിരുന്നു. 7 വിക്കറ്റ് എടുത്ത ആറ്റ്കിൻസൺ ആയിരുന്നു ഇംഗ്ലണ്ടിനായി ബൗൾ കൊണ്ട് തിളങ്ങിയത്‌.

രണ്ടാം ഇന്നിംഗ്സിൽ മികച്ച മുന്നേറ്റം നടത്തി ഇംഗ്ലണ്ട്, ലീഡ് 253 റൺസ്

കെന്നിംഗ്ടൺ ഓവലില്‍ ഇംഗ്ലണ്ട് മികച്ച സ്കോര്‍. രണ്ടാം ഇന്നിംഗ്സിൽ ടീ ബ്രേക്കിനായി ടീമുകള്‍ പിരിയുമ്പോള്‍ 265/4 എന്ന നിലയിലാണ് ഇംഗ്ലണ്ട്. 61 റൺസുമായി ജോ റൂട്ടും 34 റൺസുമായി ജോണി ബൈര്‍സ്റ്റോയും ആണ് ക്രീസിലുള്ളത്. 43 റൺസാണ് ഈ കൂട്ടുകെട്ട് അഞ്ചാം വിക്കറ്റിൽ നേടി നിൽക്കുന്നത്.

സാക്ക് ക്രോളി 72 റൺസ് നേടി പുറത്തായപ്പോള്‍ ബെന്‍ ഡക്കറ്റ് 42 റൺസും ബെന്‍ സ്റ്റോക്സ് 42 റൺസും നേടിയാണ് പുറത്താക്കിയത്. 7 റൺസ് നേടിയ ഹാരി ബ്രൂക്ക് ആണ് പുറത്തായ മറ്റൊരു താരം. മിച്ചൽ സ്റ്റാര്‍ക്ക്, ടോഡ് മര്‍ഫി, പാറ്റ് കമ്മിന്‍സ്, ജോഷ് ഹാസൽവുഡ് എന്നിവരാണ് ഓസ്ട്രേലിയയ്ക്കായി വിക്കറ്റ് നേടിയത്.

ഇതാണ് ബാസ്ബോള്‍!!! സാക്ക് ക്രോളിയുടെ 189 റൺസ്!!! ഇംഗ്ലണ്ട് കുതിയ്ക്കുന്നു

ആഷസിലെ മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടിന് മേൽക്കൈ. ഓസ്ട്രേലിയയുടെ 317 എന്ന സ്കോര്‍ ചേസ് ചെയ്തിറങ്ങിയ ഇംഗ്ലണ്ട് 384/4 എന്ന നിലയിലാണ് രണ്ടാം ദിവസം അവസാനിച്ചത്. സാക്ക് ക്രോളി നേടിയ 182 പന്തിൽ നിന്നുള്ള 189 റൺസാണ് ഇംഗ്ലണ്ടിന്റെ മികവിന് കാരണമായത്.

മോയിന്‍ അലി 54 റൺസ് നേടി പുറത്തായപ്പോള്‍ ജോ റൂട്ട് 95 പന്തിൽ 84 റൺസ് നേടി തിളങ്ങി. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടിന് 67 റൺസിന്റെ ലീഡാണുള്ളത്. 24 റൺസുമായി ബെന്‍ സ്റ്റോക്സും 14 റൺസ് നേടി ഹാരി ബ്രൂക്കുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്.

ആഷസ്: ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് നഷ്ടം, സാക്ക് ക്രോളി ലഞ്ചിന് തൊട്ടുമുമ്പ് പുറത്ത്

ആഷസിലെ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് നഷ്ടം. ഒന്നാ ദിവസത്തെ ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 124/3 എന്ന നിലയിലാണ്.  61 റൺസുമായി സാക്ക് ക്രോളിയുടെ വിക്കറ്റ് ലഞ്ചിന് തൊട്ടുമുമ്പ് സ്കോട്ട് ബോളണ്ട് വീഴ്ത്തുകയായിരുന്നു.

20 റൺസ് നേടി ജോ റൂട്ടാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്. 12 റൺസ് നേടിയ ബെന്‍ ഡക്കറ്റിനെ ജോഷ് ഹാസൽവുഡ് പുറത്താക്കിയപ്പോള്‍ 31 റൺസ് നേടിയ ഒല്ലി പോപിനെ നഥാന്‍ ലയൺ ആണ് പവലിയനിലേക്ക് മടക്കിയത്.

ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ട് അതിവേഗമാണ് സ്കോറിംഗ് തുടങ്ങിയതെങ്കിലും നാലാം ഓവറിൽ സ്കോര്‍ 22 റൺസിൽ നിൽക്കുമ്പോള്‍ ബെന്‍ ഡക്കറ്റിനെ നഷ്ടമായി. പിന്നീട് സാക്ക് ക്രോളി – ഒല്ലി പോപ് കൂട്ടുകെട്ട് 70 റൺസ് കൂടിയാണ് നേടിയത്. മൂന്നാം വിക്കറ്റിൽ ക്രോളി – റൂട്ട് കൂട്ടുകെട്ട് 32 റൺസ് ആണ് നേടിയത്..

ഇംഗ്ലണ്ടിന് മികച്ച തുടക്കം, സാക്ക് ക്രോളിയ്ക്കും ബെന്‍ ഡക്കറ്റിനും ഫിഫ്റ്റി

അയര്‍ലണ്ടിനെ 172 റൺസിന് ഓള്‍ഔട്ടാക്കിയ ശേഷം ലോര്‍ഡ്സ് ടെസ്റ്റിന്റെ ആദ്യ ദിവസം 152/1 എന്ന സ്കോറിൽ അവസാനിപ്പിച്ച് ഇംഗ്ലണ്ട്. സാക്ക് ക്രോളി – ബെന്‍ ഡക്കറ്റ് കൂട്ടുകെട്ട് ഒന്നാം വിക്കറ്റിൽ 109 റൺസ് നേടിയപ്പോള്‍ 45 പന്തിൽ 56 റൺസ് നേടിയ ക്രോളിയുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായത്. ക്രോളിയെ അയര്‍ലണ്ടിന്റെ അരങ്ങേറ്റക്കാരന്‍ താരം ഫിയോൺ ഹാന്‍ഡ് ആണ് പുറത്താക്കിയത്.

പിന്നീട് ഡക്കറ്റ് – ഒല്ലി പോപ് കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ 43 റൺസ് നേടി. ബെന്‍ ഡക്കറ്റ് 60 റൺസും ഒല്ലി പോപ് 29 റൺസുമാണ് നേടിയത്. അയര്‍ലണ്ടിന്റെ സ്കോറിന് 20 റൺസ് പിന്നിലാണ് ഇംഗ്ലണ്ട് ഇപ്പോള്‍.

ബെന്‍ ഡക്കറ്റിന് അതിവേഗ അര്‍ദ്ധ ശതകം, ജയം ഇംഗ്ലണ്ടിന് തൊട്ടരികെ

167 റൺസെന്ന വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 112/2 എന്ന നിലയിൽ. പാക്കിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സ് വെറും 216 റൺസില്‍ അവസാനിപ്പിച്ചാണ് ഇംഗ്ലണ്ട് കറാച്ചിയിൽ പിടിമുറുക്കിയത്. ജയത്തിനായി രണ്ട് ദിവസം അവശേഷിക്കെ 55 റൺസാണ് ഇംഗ്ലണ്ട് നേടേണ്ടത്.

38 പന്തിൽ പുറത്താകാതെ 50 റൺസ് നേടിയ ബെന്‍ ഡക്കറ്റും 41 റൺസ് നേടിയ സാക്ക് ക്രോളിയും 11.3 ഓവറിൽ 87 റൺസാണ് ഒന്നാം വിക്കറ്റിൽ നേടിയത്. ബാറ്റിംഗ് ഓര്‍ഡറിൽ സ്ഥാനക്കയറ്റം ലഭിച്ച രെഹാന്‍ അഹമ്മദിന്റെ വിക്കറ്റും അബ്രാര്‍ അഹമ്മദ് വീഴ്ത്തിയപ്പോള്‍ സ്കോര്‍ ബോര്‍ഡിൽ 97 റൺസായിരുന്നു വന്നത്.

ബെന്‍ ഡക്കറ്റിന് കൂട്ടായി 10 റൺസ് നേടിയ ബെന്‍ സ്റ്റോക്സും ക്രീസിലുണ്ട്.

റെക്കോര്‍ഡുകള്‍ പഴങ്കഥ!!! റാവൽപിണ്ടി ടെസ്റ്റിൽ ഏകദിന ശൈലിയിൽ ബാറ്റിംഗുമായി ഇംഗ്ലണ്ട്

റാവൽപിണ്ടി ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ കൂറ്റന്‍ സ്കോറുമായി ഇംഗ്ലണ്ട്. വിക്കറ്റ് നഷ്ടത്തിൽ 506 റൺസാണ് ഇംഗ്ലണ്ട് നേടിയിട്ടുള്ളത്. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ഇംഗ്ലണ്ടിനായി നാല് താരങ്ങളാണ് ശതകം നേടിയത്.

സാക്ക് ക്രോളി(122), ബെന്‍ ഡക്കറ്റ്(107) കൂട്ടുകെട്ട് 233 റൺസാണ് ഒന്നാം വിക്കറ്റിൽ നേടിയത്. ബെന്‍ ഡക്കറ്റ് പുറത്തായി തൊട്ടടുത്ത ഓവറിൽ സാക്ക് ക്രോളിയും പുറത്തായ ശേഷം ജോ റൂട്ടിനെയും(23) ഇംഗ്ലണ്ടിന് നഷ്ടമായപ്പോള്‍ പിന്നീട് ഒല്ലി പോപും ഹാരി ബ്രൂക്കും ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു.

104 പന്തിൽ പോപ് 108 റൺസ് നേടി പുറത്തായപ്പോള്‍ ഹാരി ബ്രൂക്ക് 81 പന്തിൽ 101 റൺസും ബെന്‍ സ്റ്റോക്സ് 15 പന്തിൽ 34 റൺസും നേടി ക്രീസിൽ നിൽക്കുകയാണ്.

ഒരു ടെസ്റ്റിന്റെ ആദ്യ ദിവസം ഏറ്റവും അധികം റൺസ് നേടുന്ന റെക്കോര്‍ഡ് ഇതോടെ ഇംഗ്ലണ്ടിന് സ്വന്തമായി. ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 1910ൽ നേടിയ 494 റൺസാണ് ഇതോടെ പഴങ്കഥയായത്.

75 ഓവറിൽ നിന്നാണ് ഇംഗ്ലണ്ട് ഈ സ്കോര്‍ നേടിയത്. ഒരു ടെസ്റ്റിന്റെ ആദ്യ ദിവസം നാല് ശതകം നേടുന്ന താരങ്ങള്‍ ഉണ്ടാകുക എന്ന റെക്കോര്‍ഡും ഇതോടെ ഇംഗ്ലണ്ട് സ്വന്തമാക്കി. ഇത് കൂടാതെ ഒരു ഓവറിൽ ആറ് ഫോറുകള്‍ നേടി ഹാരി ബ്രൂക്കും ഈ നേട്ടം ടെസ്റ്റ് ക്രിക്കറ്റിൽ നേടുന്ന അഞ്ചാമത്തെ താരമായി.

ഇംഗ്ലണ്ടിന് മികച്ച തുടക്കം, സാക്ക് ക്രോളിയുടെ അതിവേഗ ഇന്നിംഗ്സ്

പാക്കിസ്ഥാനെതിരെ റാവൽപിണ്ടി ടെസ്റ്റിൽ മികച്ച സ്കോര്‍ നേടി ഇംഗ്ലണ്ട്. മത്സരത്തിന്റെ ആദ്യ ദിവസത്തിൽ ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ 27 ഓവറിൽ 174 റൺസാണ് ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ നേടിയിട്ടുള്ളത്.

79 പന്തിൽ 91 റൺസ് നേടിയ സാക്ക് ക്രോളിയും 85 പന്തിൽ 77 റൺസ് നേടി ബെന്‍ ഡക്കറ്റുമാണ് ക്രീസിലുള്ളത്. മത്സരത്തിൽ ടോസ് നേടി ഇംഗ്ലണ്ടാണ് ബാറ്റിംഗ് തിരഞ്ഞെടുത്തത്.

ജയിക്കാന്‍ വെറും 33 റൺസ്, ഓവലില്‍ മേൽക്കൈ നേടി ഇംഗ്ലണ്ട്

മൂന്ന് ദിവസത്തെ കളി മാത്രമാണ് നടന്നതെങ്കിലും ഓവലില്‍ ജയം ഉറപ്പിച്ച് ഇംഗ്ലണ്ട്. മത്സരത്തിന്റെ അവസാന ദിവസം അവശേഷിക്കുമ്പോള്‍ ഇന്ദ്രജാലം സംഭവിച്ചാൽ മാത്രമേ ഇംഗ്ലണ്ടിന് ഇനി ജയിക്കാതിരിക്കുവാന്‍ സാധിക്കുള്ളു. അല്ലെങ്കില്‍ കാലാവസ്ഥ പ്രതികൂലം ആകണം.

130 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിനെ ഓപ്പണര്‍മാര്‍ 97/0 എന്ന സ്കോറിലേക്ക് എത്തിച്ചിട്ടുണ്ട്. സാക്ക് ക്രോളി 57 റൺസും അലക്സ് ലീസ് 32 റൺസുമായി ക്രീസില്‍ നിൽക്കുമ്പോള്‍ പരമ്പര സ്വന്തമാക്കുവാന്‍ ഇംഗ്ലണ്ട് 33 റൺസ് കൂടി നേടിയാൽ മതി.

ഇംഗ്ലണ്ടിനെ 158 റൺസിന് ഒന്നാം ഇന്നിംഗ്സിൽ പുറത്താക്കിയെങ്കിലും ദക്ഷിണാഫ്രിക്കയ്ക്ക് തങ്ങളുടെ രണ്ടാം ഇന്നിംഗ്സിൽ 169 റൺസ് മാത്രമേ നേടാനായുള്ളു. സന്ദര്‍ശകരുടെ ആദ്യ ഇന്നിംഗ്സ് വെറും 118 റൺസിൽ അവസാനിക്കുകയായിരുന്നു.

മത്സരത്തിന്റെ ആദ്യ ദിവസം മഴ കാരണവും രണ്ടാം ദിവസം എലിസബത്ത് രാജ്ഞിയുടെ മരണം കാരണം ഉപേക്ഷിക്കുകയായിരുന്നു.

തുടക്കം അടിയോടടി, പിന്നെ തകര്‍ച്ച, വീണ്ടും തിരിച്ചുവരവൊരുക്കി റൂട്ടും – ബൈര്‍സ്റ്റോയും, ഇംഗ്ലണ്ട് ലക്ഷ്യത്തിലേക്ക് കുതിയ്ക്കുന്നു

എഡ്ജ്ബാസ്റ്റണിൽ മേൽക്കൈ നഷ്ടപ്പെടുത്തി ഇന്ത്യ. ഇന്ന് തങ്ങളുടെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 190/4 എന്ന നിലയിൽ നിന്ന് 245 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ ഇംഗ്ലണ്ടിന് മുന്നിലുണ്ടായിരുന്ന ലക്ഷ്യം 378 റൺസായിരുന്നു. നാലാം ദിവസം കളി അവസാനിക്കുമ്പോള്‍ അവസാന ദിവസം 7 വിക്കറ്റ് കൈശമുള്ള ഇംഗ്ലണ്ടിന് വേണ്ടത് വെറും 119 റൺസ്. വിഷമകരമായ ചേസിംഗ് അനായാസമാക്കി മാറ്റിയത് ഇംഗ്ലണ്ടിന്റെ പുതിയ ശൈലി തന്നെയാണ്.

ഓപ്പണര്‍മാരായ അലക്സ് ലീസും സാക്ക് ക്രോളിയും മികച്ച രീതിയിൽ ഇന്ത്യയ്ക്കെതിരെ ആക്രമണം അഴിച്ചുവിട്ടപ്പോള്‍ ഒന്നാം വിക്കറ്റിൽ 107 റൺസാണ് ഇംഗ്ലണ്ട് നേടിയത്. 46 റൺസ് നേടിയ ക്രോളിയെ പുറത്താക്കിയ ബുംറ തന്റെ അടുത്ത ഓവറിൽ ഒല്ലി പോപിനെയും പുറത്താക്കിയപ്പോള്‍ തൊട്ടടുത്ത ഓവറിൽ അലക്സ് ലീസ് റണ്ണൗട്ട് രൂപത്തിൽ പുറത്തായി. 56 റൺസായിരുന്നു താരം നേടിയത്.

107/0 എന്ന നിലയിൽ നിന്ന് 109/3 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് വീണുവെങ്കിലും ജോ റൂട്ടും ജോണി ബൈര്‍സ്റ്റോയും ചേര്‍ന്ന് 150 റൺസ് നേടി ഇംഗ്ലണ്ടിനെ മികച്ച നിലയിലേക്ക് നയിക്കുകയായിരുന്നു. 258/3 എന്ന സ്കോറാണ് വെറും 57 ഓവറിൽ നിന്ന് ഇംഗ്ലണ്ട് നേടിയത്. ജോ റൂട്ട് 76 റൺസും ജോണി ബൈര്‍സ്റ്റോ 72 റൺസും നേടിയാണ് ഇന്ത്യയുടെ പ്രതീക്ഷകളെ ഇല്ലാതാക്കിയത്.

ഇന്ത്യയ്ക്ക് വേണ്ടി 125/3 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച് 28 റൺസ് കൂടി നേടിയപ്പോളേക്കും പുജാരയെ(66) ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. ശ്രേയസ്സ് അയ്യര്‍(19),ഋഷഭ് പന്ത്(57) എന്നിവരും വേഗത്തിൽ പുറത്തായപ്പോള്‍ ഇന്ത്യ 198/6 എന്ന നിലയിലേക്ക് വീണു. രവീന്ദ്ര ജഡേജ നേടിയ 23 റൺസാണ് ഇന്ത്യയെ 245 റൺസിലേക്ക് എത്തിക്കുവാന്‍ സഹായിച്ചത്. ബെന്‍ സ്റ്റോക്സ് ഇംഗ്ലണ്ടിനായി 4 വിക്കറ്റ് നേടി.

Exit mobile version