സൗത്താംപ്ടണിലെ മൂന്നാം ടെസ്റ്റ്, ഇംഗ്ലണ്ട് കരുത്താര്‍ന്ന നിലയില്‍, സാക്ക് ക്രോളിയ്ക്ക് കന്നി ശതകം

സൗത്താംപ്ടണിലെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മികച്ച സ്കോര്‍. മത്സരത്തിന്റെ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 332 റണ്‍സ് നേടി നില്‍ക്കുകയാണ്. സാക്ക് ക്രോളി തന്റെ കന്നി ടെസ്റ്റ് ശതകം നേടിയപ്പോള്‍ ജോസ് ബട‍്ലര്‍ അര്‍ദ്ധ ശതകം നേടി താരത്തിന് മികച്ച പിന്തുണ നല്‍കുന്നുണ്ട്. 171 റണ്‍സുമായി സാക്ക് ക്രോളിയും 87 റണ്‍സ് നേടി ജോസ് ബട്‍ലറുമാണ് ക്രീസിലുള്ളത്.

റോറി ബേണ്‍സിനെ തുടക്കത്തില്‍ നഷ്ടമായ ശേഷം ഡൊമിനിക് സിബ്ലേ(22), ജോ റൂട്ട്(29), ഒല്ലി പോപ് എന്നിവരെ നഷ്ടമാകുമ്പോളും സാക്ക് ക്രോളി ഒരു വശത്ത് നിലയുറപ്പിച്ച് കഴിഞ്ഞിരുന്നു. അഞ്ചാം വിക്കറ്റില്‍ 205 റണ്‍സ് കൂട്ടുകെട്ടാണ് ക്രോളി ബട്‍ലര്‍ ജോഡി നേടിയത്.

സാക്ക് ക്രോളിയ്ക്ക് അര്‍ദ്ധ ശതകം, ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് നഷ്ടം

പാക്കിസ്ഥാനെതിരെ സൗത്താംപ്ടണിലെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ആദ്യ സെഷനില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടം. ആദ്യ ദിവസത്തെ ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ ഇംഗ്ലണ്ട് 91/2 എന്ന നിലയിലാണ്. റോറി ബേണ്‍സിനെ ആദ്യം തന്നെ ഷഹീന്‍ അഫ്രീദി പുറത്താക്കുകയായിരുന്നു. 6 റണ്‍സാണ് ബേണ്‍സ് നേടിയത്.

പിന്നീട് രണ്ടാം വിക്കറ്റില്‍ സാക്ക് ക്രോളി – ഡൊമിനിക് സിബ്ലേ കൂട്ടുകെട്ട് നിലയുറപ്പിച്ചതോടെ കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടമില്ലാതെ ഇംഗ്ലണ്ട് ആദ്യ സെഷന്‍ അവസാനിപ്പിക്കുമെന്ന് കരുതിയെങ്കിലും ഡൊമിനിക് സിബ്ലേയെ പുറത്താക്കി യസീര്‍ ഷാ കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു. 22 റണ്‍സാണ് സിബ്ലേയുടെ സ്കോര്‍. 61 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്.

അതിവേഗത്തില്‍ സ്കോറിംഗ് നടത്തിയ സാക്ക് ക്രോളി തന്റെ അര്‍ദ്ധ ശതകത്തോടടുത്തപ്പോളാണ് ഇന്നിംഗ്സ് അല്പം പതുക്കെയായത്. 53 റണ്‍സ് നേടിയ താരത്തിനൊപ്പം 10 റണ്‍സുമായി ജോ റൂട്ടുമാണ് ക്രീസിലുള്ളത്. ആദ്യ സെഷനില്‍ 28 ഓവറുകളാണ് പാക്കിസ്ഥാന്‍ എറിഞ്ഞത്.

പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് ആവേശകരമായ വിജയം നേടിയപ്പോള്‍ രണ്ടാം മത്സരത്തില്‍ മഴ വില്ലനായി അവതരിച്ചപ്പോള്‍ ടീമുകള്‍ സമനിലയില്‍ പിരിഞ്ഞു. മൂന്നാം ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

അഞ്ചാം ദിവസത്തെ അവസാന സെഷനില്‍ കളി സാധ്യമായി, ഇംഗ്ലണ്ടിന് ബാറ്റിംഗ് പരിശീലനം

സൗത്താംപ്ടണില്‍ ഒടുവില്‍ ക്രിക്കറ്റ് നടന്നു. മഴയ്ക്കൊടുവില്‍ അവസാന സെഷനില്‍ ഏതാനും മണിക്കൂര്‍ കളി നടന്നപ്പോള്‍ ഇംഗ്ലണ്ട് അത് ബാറ്റിംഗ് പരിശീലനമായി കണ്ടു. പാക്കിസ്ഥാന്റെ 236 റണ്‍സെന്ന ആദ്യ ഇന്നിംഗ്സ് സ്കോറിന് പകരം ഇംഗ്ലണ്ട് 110/4 എന്ന നിലയില്‍ തങ്ങളുടെ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തതോടെ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു.

7/1 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് വേണ്ടി സാക്ക് ക്രോളി-ഡൊമിനിക് സിബ്ലേ കൂട്ടുകെട്ട് രണ്ടാം വിക്കറ്റില്‍ 91 റണ്‍സാണ് നേടിയത്. 53 റണ്‍സ് നേടിയ സാക്ക് ക്രോളിയെ മുഹമ്മദ് അബ്ബാസ് വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോളാണ് കൂട്ടുകെട്ട് തകര്‍ന്നത്.

തന്റെ തൊട്ടടുത്ത ഓവറില്‍ ഡൊമിനിക് സിബ്ലേയെയും മുഹമ്മദ് അബ്ബാസ് പുറത്താക്കിയപ്പോള്‍ 91/1 എന്ന നിലയില്‍ നിന്ന് ഇംഗ്ലണ്ട് 92/3 എന്ന നിലയിലേക്ക് വീണു. 9 റണ്‍സ് നേടിയ ഒല്ലി പോപിനെ യസീര്‍ ഷാ മടക്കിയയച്ചപ്പോള്‍ ടീം 105/4 എന്ന നിലയിലേക്ക് വീണു.

വെളിച്ചക്കുറവ് ചൂണ്ടിക്കാട്ടി കളി നിര്‍ത്തുന്നത് താരങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി, അത് അമ്പയര്‍മാരുടെ ശരിയായ തീരുമാനം

ക്രിക്കറ്റ് ആരാധകര്‍ക്ക് അസന്തുഷ്ടി നല്‍കുന്ന കാര്യമാണെങ്കിലും വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തുവാനുള്ള തീരുമാനം അമ്പയര്‍മാര്‍ എടുക്കുന്നത് ഉചിതമായ തീരുമാനം ആണെന്ന് പറഞ്ഞ് ഇംഗ്ലണ്ട് താരം സാക്ക് ക്രോളി. ഇരുണ്ട് മൂടിയ സാഹചര്യത്തില്‍ ഒരു താരമോ അമ്പയറോ പന്ത് കൊണ്ട് പരിക്കേല്‍ക്കുവാനുള്ള സാഹചര്യമുണ്ടെന്ന് താരം പറഞ്ഞു. ഇത്തരത്തില്‍ കളി തടസ്സപ്പെടുന്നത് അരോചകമായ കാര്യമാണ് പക്ഷേ സുരക്ഷയെ കരുതി അത് ശരിയായ തീരുമാനം എന്ന് വേണം വിലയിരുത്താനാകുന്നതെന്ന് സാക്ക് ക്രോളി പറഞ്ഞു.

വൈകുന്നേരം 4.45ന് താരങ്ങളോട് കളി മതിയാക്കുവാന്‍ ആവശ്യപ്പെട്ട അമ്പയര്‍മാരുടെ തീരുമാനം ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ ഈ തീരുമാനം കൈക്കൊണ്ട അമ്പയര്‍മാരുടെ ഭാഗത്ത് നിന്നും ചിന്തിക്കണമെന്നാണ് സാക്ക് ക്രോളിയുടെ ആവശ്യം.

പാക്കിസ്ഥാനെതിരെയുള്ള രണ്ടാം ടെസ്റ്റിനുള്ള സംഘത്തെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, സ്റ്റോക്സിന് പകരക്കാരനായി ഒല്ലി റോബിന്‍സണ്‍

ഓഗസ്റ്റ് 13ന് ആരംഭിക്കുന്ന പാക്കിസ്ഥാനെതിരെയുള്ള രണ്ടാം ടെസ്റ്റിനുള്ള സംഘത്തെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. mസൗത്താംപ്ടണില്‍ നടക്കുന്ന സ്ക്വാഡില്‍ ബെന്‍ സ്റ്റോക്സ് ഇല്ല. പകരം 14 അംഗ സംഘത്തിലേക്ക് ഒല്ലി റോബിന്‍സണേ ഇംഗ്ലണ്ട് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഒരു മാറ്റം മാത്രമാണ് സ്ക്വാഡിലുള്ളത്.

അതേ സമയം ബെന്‍ സ്റ്റോക്സിന് പകരം റോബിന്‍സണ്‍ ഇംഗ്ലണ്ട് ടീമില്‍ ഇടം നേടിയേക്കില്ല. ഇംഗ്ലണ്ട് പകരം സാക്ക് ക്രോളിയെ ആവും അവസാന ഇലവനില്‍ ഉള്‍പ്പെടുത്തുക. ക്രോളി വരുന്നതോടെ ജോ റൂട്ട് നാലാം നമ്പറിലേക്ക് മാറുവാനും സാധ്യതയുണ്ട്.

ഇംഗ്ലണ്ടിന്റെ 14 അംഗ സ്ക്വാഡ്: Dom Sibley, Rory Burns, Zak Crawley, Joe Root (C), Ollie Pope, Jos Buttler (WK), Chris Woakes, Dom Bess, Jofra Archer, James Anderson, Stuart Broad, Ollie Robinson, Sam Curran, Mark Wood.

ജോ ഡെന്‍ലിയ്ക്ക് പകരം ജോ റൂട്ട് തിരിച്ചെത്തും, തീരുമാനം അറിയിച്ചത് ജോ റൂട്ട് തന്നെ

ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് നാളെ ആരംഭിക്കുന്ന രണ്ടാമത്തെ ടെസ്റ്റില്‍ ടീമിലേക്ക് തിരികെ എത്തുമെന്ന് അറിയിച്ച് താരം. ജോ ഡെന്‍ലിയ്ക്ക് പകരമാവും താന്‍ ടീമിലേക്ക് എത്തുന്നതെന്നും ജോ റൂട്ട് വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് മത്സരങ്ങളായി ഇംഗ്ലണ്ടിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുവാന്‍ ജോ ഡെന്‍ലിയ്ക്ക് സാധിച്ചിരുന്നില്ല. ഇതോടെ താരത്തിനെ പുറത്താക്കണമെന്ന് മുറവിളി ഉയര്‍ന്നു.

ജോ റൂട്ട് നാലാം നമ്പറിലാവും ബാറ്റ് ചെയ്യുകയെന്നും സാക്ക് ക്രോളി മൂന്നാം നമ്പറില്‍ ഇംഗ്ലണ്ടിനായി ഇറങ്ങുമെന്നും റൂട്ട് അറിയിച്ചുവെങ്കിലും ബൗളിംഗ് നിരയില്‍ മാറ്റമുണ്ടാകുമോ എന്നത് താരം വ്യക്തമാക്കിയില്ല. സ്റ്റുവര്‍ട് ബ്രോഡ് തിരികെ ടീമിലേക്ക് എത്തുമോ അതോ പുറത്ത് തന്നെ ഇരിക്കേണ്ടി വരുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

മികച്ച തുടക്കത്തിന് ശേഷം ഇംഗ്ലണ്ടിന്റെ നില പരുങ്ങലില്‍

സാക്ക് ക്രോളിയുടെയും ഡൊമിനിക് സിബ്ലേയുടെയും അര്‍ദ്ധ ശതകങ്ങളുടെ ശക്തമായ പിന്തുണയില്‍ സൗത്താംപ്ടണ്‍ ടെസ്റ്റില്‍ മികച്ച നിലയില്‍ നിന്ന് പൊടുന്നനെ വിക്കറ്റുകള്‍ നഷ്ടമായി ഇംഗ്ലണ്ട്. തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ ആതിഥേയര്‍ ഇതുവരെ 8 വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സാണ് നേടിയിട്ടുള്ളത്. മത്സരത്തില്‍ വിന്‍ഡീസിനെതിരെ 170 റണ്‍സിന്റെ ലീഡാണ് ടീം കൈവശപ്പെടുത്തിയിട്ടുള്ളത്.

റോറി ബേണ്‍സും(42) ഡൊമിനിക് സിബ്ലേയും നല്‍കിയ 72 റണ്‍സിന്റെ ഒന്നാം വിക്കറ്റ് തുടക്കത്തിന് ശേഷം ജോ ഡെന്‍ലി(29)യെയാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഇരു വിക്കറ്റും നേടിയത് റോസ്ടണ്‍ ചേസ് ആയിരുന്നു. തന്റെ അര്‍ദ്ധ ശതകം നേടി അധികം വൈകുന്നതിന് മുമ്പ് സിബ്ലേയെ പുറത്താക്കി ഷാനണ്‍ ഗബ്രിയേല്‍ ഇംഗ്ലണ്ടിന് മൂന്നാം പ്രഹരം നല്‍കി. 38 റണ്‍സ് ഇംഗ്ലണ്ടിനായി മൂന്നാം വിക്കറ്റില്‍ ക്രോളി-സിബ്ലേ കൂട്ടുകെട്ട് നേടിയിരുന്നു.

പിന്നീട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിനൊപ്പം സാക്ക് ക്രോളി നിലയുറപ്പിച്ച് തന്റെ അര്‍ദ്ധ ശതകം നേടി ഇംഗ്ലണ്ടിനെ വലിയ സ്കോറിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് ക്രോളിയെയും സ്റ്റോക്സിനെയും പുറത്താക്കി വിന്‍ഡീസ് തിരിച്ചടിച്ചത്. ക്രോളി 76 റണ്‍സും ബെന്‍ സ്റ്റോക്സ് 46 റണ്‍സുമാണ് നേടിയത്. സ്റ്റോക്സിനെ ഹോള്‍ഡര്‍ പുറത്താക്കിയപ്പോള്‍ അല്‍സാരി ജോസഫിനാണ് ക്രോളിയുടെ വിക്കറ്റ്.

വിന്‍ഡീസിനായി ഷാനണ്‍ ഗബ്രിയേല്‍ മൂന്നും അല്‍സാരി ജോസഫ്, റോസ്ടണ്‍ ചേസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. 5 റണ്‍സുമായി ജോഫ്ര ആര്‍ച്ചറും 1 റണ്‍സ് നേടി മാര്‍ക്ക് വുഡുമാണ് ക്രീസിലുള്ളത്. മത്സരം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഫലം ഏറെക്കുറെ പ്രതീക്ഷിക്കാമെന്ന നിലയിലാണ് കളി എത്തി നില്‍ക്കുന്നത്.

Exit mobile version