ശ്രീലങ്ക 378 റൺസിന് ഓള്‍ഔട്ട്

ഗോളിൽ ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 378 റൺസിൽ അവസാനിച്ചു. നിരോഷന്‍ ഡിക്ക്വെല്ല തന്റെ അര്‍ദ്ധ ശതകം 51 നേടിയപ്പോള്‍ രമേശ് മെന്‍ഡിസ് 35 റൺസുമായി നിര്‍ണ്ണായക സംഭാവന ടീമിനായി നടത്തി.

പാക്കിസ്ഥാന് വേണ്ടി യസീര്‍ ഷായും നസീം ഷായും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ഇന്ന് അവശേഷിക്കുന്ന നാല് വിക്കറ്റുകള്‍ ഇരുവരും തുല്യമായി പങ്കിട്ടെടുക്കുകയായിരുന്നു.

ചന്ദിമലിന്റെ മികവിൽ ശ്രീലങ്കയുടെ സ്കോര്‍ മുന്നൂറ് കടന്ന്, നവാസിന് അഞ്ച് വിക്കറ്റ്

ഗോളിൽ പാക്കിസ്ഥാനെതിരെ ആദ്യ ടെസ്റ്റിൽ തങ്ങളുടെ രണ്ടാം ഇന്നിംഗ്സിൽ ശ്രീലങ്ക 329/9 എന്ന നിലയിൽ. മത്സരത്തിൽ ടീമിന് 333 റൺസിന്റെ ലീഡാണ് കൈവശമുള്ളത്. 86 റൺസ് നേടിയ ദിനേശ് ചന്ദിമലാണ് ശ്രീലങ്കയെ മുന്നോട്ട് നയിച്ചത്.

നേരത്തെ കുശൽ മെന്‍ഡിസ്(76), ഒഷാഡ ഫെര്‍ണാണ്ടോ എന്നിവര്‍ മികച്ച രീതിയിൽ ശ്രീലങ്കയെ മൂന്നാം വിക്കറ്റിൽ മുന്നോട്ട് നയിച്ചുവെങ്കിലും യസീര്‍ ഷാ ഇരുവരെയും പുറത്താക്കി തിരിച്ചടിക്കുകയായിരുന്നു.

Mohammadnawaz

പാക്കിസ്ഥാനായി മൊഹമ്മദ് നവാസ് 5 വിക്കറ്റും യസീര്‍ ഷാ 3 വിക്കറ്റും നേടി.

യാസിര്‍ ഷാ മടങ്ങിയെത്തുന്നു, ശ്രീലങ്കയ്ക്കെതിരെയുള്ള പാക്കിസ്ഥാന്‍ ടീം പ്രഖ്യാപിച്ചു

പാക്കിസ്ഥാന്റെ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തി യാസിര്‍ ഷാ. ശ്രീലങ്കയിലേക്ക് പര്യടനം നടത്തുന്ന പാക്കിസ്ഥാന്റെ 18 അംഗ സംഘത്തെ ഇന്ന് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ആണ് യാസിര്‍ ഷായ്ക്ക് പരിക്കേറ്റത്.

ജൂൺ 25ന് ഇസ്ലാമാബാദിലെത്തുന്ന പാക്കിസ്ഥാന്‍ സംഘം 7 ദിവസത്തേ ക്യാമ്പിന് ശേഷം ശ്രീലങ്കയിലേക്ക് ജൂലൈ 6ന് യാത്രയാകും. 16ന് ഗോളിലാണ് ആദ്യ ടെസ്റ്റ്.

പാക്കിസ്ഥാന്‍ സംഘം:Babar Azam (captain), Mohammad Rizwan (vice-captain, wicketkeeper), Abdullah Shafique, Azhar Ali, Faheem Ashraf, Fawad Alam, Haris Rauf, Hasan Ali, Imam-ul-Haq, Mohammad Nawaz, Naseem Shah, Nauman Ali, Salman Ali Agha, Sarfaraz Ahmed (wicketkeeper), Saud Shakeel, Shaheen Afridi, Shan Masood and Yasir Shah

431 റണ്‍സിന് ഓള്‍ഔട്ട് ആയി ന്യൂസിലാണ്ട്, വാട്‍ളിംഗിനും അര്‍ദ്ധ ശതകം

കെയിന്‍ വില്യംസണിന്റെ ശതകത്തിന് ശേഷം ഹെന്‍റി നിക്കോള്‍സും ബിജെ വാട്‍ളിഗും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ പാക്കിസ്ഥാനെതിരെ ബേ ഓവലില്‍ കൂറ്റന്‍ സ്കോര്‍ നേടി ന്യൂസിലാണ്ട്. 155 ഓവറില്‍ നിന്ന് ടീം 431 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

വില്യംസണ്‍ 129 റണ്‍സ് നേടിയപ്പോള്‍ നിക്കോളസ് 56 റണ്‍സും വാട്ളിംഗ് 73 റണ്‍സുമാണ് നേടിയത്. കൈല്‍ ജാമിസണ്‍ 32 റണ്‍സും നേടി. വാട്ളിംഗും ജാമിസണും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 66 റണ്‍സ് കൂട്ടുകെട്ടും നേടിയിരുന്നു. ന്യൂസിലാണ്ട് നിരയില്‍ ഒന്നാം ദിവസം റോസ് ടെയിലറും അര്‍ദ്ധ ശതകം നേടിയിരുന്നു. 70 റണ്‍സാണ് സീനിയര്‍ താരം നേടിയത്.

വാട്ളിംഗിനെ ഷഹീന്‍ അഫ്രീദിയും ജാമിസണെ മുഹമ്മദ് അബ്ബാസും പുറത്താക്കിയപ്പോള്‍ 19 റണ്‍സ് നേടിയ നീല്‍ വാഗ്നറെയും റണ്‍ നേടാത്ത ടിം സൗത്തിയെയും യസീര്‍ ഷാ മടക്കിയയച്ചു. പാക്കിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രീദ് നാലും യസീര്‍ ഷാ മൂന്നും വിക്കറ്റ് നേടി.

യസീര്‍ മാച്ച് വിന്നര്‍, നസീം ഭാവിയുടെ താരം – വഖാര്‍ യൂനിസ്

പാക്കിസ്ഥാന്‍ ടീമിലെ സീനിയര്‍ താരത്തിനെയും യുവ താരത്തെയും പ്രശംസിച്ച ബൗളിംഗ് കോച്ച് വഖാര്‍ യൂനിസ്. യസീര്‍ ഷായെ മാച്ച് വിന്നറെന്നും നസീം ഷായെ ഭാവി താരമെന്നുമാണ് വഖാര്‍ വിശേഷിപ്പിച്ചത്. യസീര്‍ ഒരു മാച്ച് വിന്നറാണെന്നും ആക്രമിച്ച് കളിക്കുന്ന ബൗളറാണ്. വിക്കറ്റിന് വേണ്ടിയുള്ള ഫീല്‍ഡ് സെറ്റ് ചെയ്യുക എന്നതാണ് യസീറിന്റെ പ്രത്യേക. പാക്കിസ്ഥാനെ ഒട്ടനവധി മത്സരങ്ങളിലാണ് താരം വിജയിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹത്തിന്റെ റെക്കോര്‍ഡുകള്‍ അദ്ദേഹത്തിനായി സംസാരിക്കുമെന്നും വഖാര്‍ യൂനിസ് പറഞ്ഞു. ബൗളിംഗിലെ പോലെ ബാറ്റിംഗിലും ആക്രമോത്സുകത കൊണ്ടുവരുവാന്‍ ശ്രമിക്കുന്നയാളാണ് യസീര്‍ ഷായെന്നും വഖാര്‍ പറഞ്ഞു.

യുവ താരം നസീം ഷാ 18 വയസ്സിനുള്ളില്‍ തന്നെ 5 ടെസ്റ്റുകള്‍ കളിച്ചുവെന്നും ഭാവിയിലെ പാക്കിസ്ഥാന്‍ ബൗളിംഗിന്റെ മുഖമായി താരം മാറുമെന്നുമാണ് വഖാര്‍ വ്യക്തമാക്കിയത്. ഇനിയങ്ങോട്ട് താരം വളരുമ്പോള്‍ കൂടുതല്‍ കരുത്തുറ്റ പ്രകൃതമാകുമെന്നും വളരെ ദൈര്‍ഘ്യമേറിയ സ്പെല്ലുകള്‍ എറിയുവാന്‍ സാധിക്കുമെന്നും ലോകത്തിലെ ഏത് ബാറ്റ്സ്മാനെയും ബുദ്ധിമുട്ടിക്കുവാന്‍ താരത്തിന് സാധിക്കുമെന്നും വഖാര്‍ യൂനിസ് അഭിപ്രായപ്പെട്ടു.

അസഭ്യകരമായ സംസാരം, സ്റ്റുവര്‍ട് ബ്രോഡിന് പിഴ

മാഞ്ചസ്റ്ററിലെ പാക്കിസ്ഥാനെതിരെയുള്ള ടെസ്റ്റ് മത്സരത്തിനിടെ അസഭ്യം പറഞ്ഞതിന് സ്റ്റുവര്‍ട് ബ്രോഡിനെതിരെ പിഴ. 15 ശതമാനം മാച്ച് ഫീയും ഒരു ഡീമെറിറ്റ് പോയിന്റുമാണ് താരത്തിന് മേല്‍ പിഴയായി ചുമത്തിയി്ടടുള്ളത്. പാക്കിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സില്‍ 46ാം ഓവറിലാണ് സംഭവം നടക്കുന്നത്.

പാക് താരം യസീര്‍ ഷായെ പുറത്താക്കിയ ശേഷമാണ് സ്റ്റുവര്‍ട് ബ്രോഡ് അസഭ്യം പറഞ്ഞത്. 24 മാസ കാലയളവില്‍ താരത്തിന് ഇപ്പോള്‍ മൂന്ന് ഡീമെറിറ്റ് പോയിന്റാണുള്ളത്. നേരത്തെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ വാണ്ടറേഴ്സിലും ഇന്ത്യയ്ക്കെതിരെ ട്രെന്‍ഡ് ബ്രിഡ്ജിലും താരത്തിനെതിരെ ഡീമെറ്റിറ് പോയിന്റുകള്‍ നല്‍കിയിട്ടുണ്ട്.

മാച്ച റഫറിയും ബ്രോഡിന്റെ പിതാവായ ക്രിസ് ബ്രോഡിനോട് താരം കുറ്റങ്ങളെല്ലാം സമ്മതിച്ചതിനാല്‍ ഔദ്യോഗിക ഹിയറിംഗ് ഉണ്ടായിട്ടില്ല.

പാക് മോഹങ്ങള്‍ തകര്‍ത്തെറിഞ്ഞ് ജോസ് ബട്‍ലര്‍-ക്രിസ് വോക്സ് കൂട്ടുകെട്ട്

ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് വിജയമെന്ന ലക്ഷ്യത്തിന് ഏറെ അടുത്തായിരുന്നു പാക്കിസ്ഥാന്‍. എന്നാല്‍ ജോസ് ബട‍്ലര്‍ – ക്രിസ് വോക്സ് കൂട്ടുകെട്ട് ക്രീസിലെത്തുന്നത് വരെ അതിശക്തമായി നിലകൊണ്ട പാക്കിസ്ഥാന്‍ മോഹങ്ങള്‍ കരിഞ്ഞൊടുങ്ങുന്നതാണ് പിന്നീട് കണ്ടത്. ഇരു താരങ്ങളും തങ്ങളുടെ അര്‍ദ്ധ ശതകങ്ങള്‍ കുറിച്ച് മുന്നോട്ട് നീങ്ങിയപ്പോള്‍ ഇംഗ്ലണ്ട് 117/5 എന്ന ശ്രമകരമായ സാഹചര്യത്തില്‍ നിന്ന് ലക്ഷ്യത്തിന് വളരെ അടുത്തേക്ക് ഈ കൂട്ടുകെട്ട് ടീമിനെകൊണ്ടെത്തിച്ചു.

139 റണ്‍സിന്റെ ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന്റെ വിജയം ഉറപ്പിച്ചത്. ലക്ഷ്യത്തിന് 21 റണ്‍സ് അകലെ ജോസ് ബട്‍ലറിനെ വീഴ്ത്തുവാന്‍ പാക്കിസ്ഥാന് സാധിച്ചു. 75 റണ്‍സാണ് ജോസ് ബട്‍ലര്‍ നേടിയത്. വിജയം 4 റണ്‍സ് അകലെ നില്‍ക്കുമ്പോള്‍ സ്റ്റുവര്‍ട് ബ്രോഡിനെയും യസീര്‍ ഷാ വീഴ്ത്തി.

തൊട്ടടുത്ത ഓവറില്‍ ക്രിസ് വോക്സിന്റെ എഡ്ജ് ബൗണ്ടറിയിലേക്ക് പോയി ഇംഗ്ലണ്ട് വീജയത്തിലേക്ക് എത്തുകയായിരുന്നു. വോക്സ് 84 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു. പാക്കിസ്ഥാന് വേണ്ടി യസീര്‍ ഷാ നാല് വിക്കറ്റ് നേടി. 82.1 ഓവറിലാണ് ഇംഗ്ലണ്ടിന്റെ വിജയം.

പാക്കിസ്ഥാന്‍ 169 റണ്‍സിന് പുറത്ത്, യസീര്‍ ഷാ ടോപ് സ്കോറര്‍, ഇംഗ്ലണ്ടിന് 277 റണ്‍സ് വിജയ ലക്ഷ്യം

മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 277 റണ്‍സ് വിജയ ലക്ഷ്യം. ഇന്നലത്തെ സ്കോറായ 137/8 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച പാക്കിസ്ഥാന്‍ 32 റണ്‍സ് കൂടിയാണ് നേടിയത്. യസീര്‍ ഷായുടെ അതിവേഗ സ്കോറിംഗ് ആണ് പാക്കിസ്ഥാനെ 276 റണ്‍സ് ലീഡിലേക്ക് നയിച്ചത്. ജോഫ്രയെയും സ്റ്റുവര്‍ട് ബ്രോഡിനെയും പലവട്ടം അതിര്‍ത്തി കടത്തിയ താരത്തിനെ ബ്രോഡ് ആണ് പുറത്താക്കിയത്.

24 പന്തില്‍ നിന്ന് 33 റണ്‍സ് നേടിയ യസീര്‍ ഷാ 5 ഫോറും ഒരു സിക്സുമാണ് നേടിയത്. യസീര്‍ ഷായാണ് ടീമിന്റെ രണ്ടാം ഇന്നിംഗ്സിലെ ടോപ് സ്കോറര്‍. തൊട്ടടുത്ത ഓവറില്‍ നസീം ഷായെ ജോഫ്ര പുറത്താക്കിയതോടെ പാക്കിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സ് 169 റണ്‍സില്‍ അവസാനിച്ചു. ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട് ബ്രോഡ് മൂന്നും ക്രിസ് വോക്സ്, ബെന്‍ സ്റ്റോക്സ് എന്നിവര്‍ രണ്ടും വിക്കറ്റാണ് രണ്ടാം ഇന്നിംഗ്സില്‍ നേടിയത്.

ലഞ്ചിന് ശേഷം യസീര്‍ ഷായുടെ പ്രഹരങ്ങളില്‍ തകര്‍ന്ന് ഇംഗ്ലണ്ട്, പാക്കിസ്ഥാന്‍ 107 റണ്‍സ് ലീഡ്

മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 219 റണ്‍സിന് പുറത്ത്. ലഞ്ചിന് പോകുമ്പോള്‍ 159/5 എന്ന നിലയിലായിരുന്ന ഇംഗ്ലണ്ട് യസീര്‍ ഷായുടെ പ്രഹരങ്ങള്‍ക്ക് മുന്നില്‍ തകരുകയായിരുന്നു. ജോസ് ബട്‍ലറെ ലഞ്ചിന് ശേഷം ഒരു റണ്‍സ് പോലും നേടുന്നതിന് മുമ്പ് പുറത്താക്കിയ യസീര്‍ ഷാ അധികം വൈകാതെ ഡൊമിനിക് ബെസ്സിനെയും പുറത്താക്കി. 38 റണ്‍സാണ് ബട്‍ലറുടെ സ്കോര്‍.

19 റണ്‍സ് നേടിയ ക്രിസ് വോക്സ് ആയിരുന്നു യസീര്‍ ഷായുടെ അടുത്ത ഇര. സ്കോര്‍ ബോര്‍ഡില്‍ 170 റണ്‍സായിരുന്നു ഇംഗ്ലണ്ട് നേടിയത്. സ്റ്റുവര്‍ട് ബ്രോഡും ജോഫ്ര ആര്‍ച്ചറും ചേര്‍ന്ന് ഒമ്പതാം വിക്കറ്റില്‍ 27 റണ്‍സ് നേടി മുന്നോട്ട് നീങ്ങുമ്പോള്‍ ഷദബ് ഖാന്‍ ജോഫ്രയെ പുറത്താക്കി.

16 റണ്‍സാണ് ജോഫ്ര ആര്‍ച്ചര്‍ നേടിയത്. അവസാന വിക്കറ്റായി ജെയിംസ് ആന്‍ഡേഴ്സണ്‍ വീണപ്പോള്‍ ഇംഗ്ലണ്ട് 219 റണ്‍സാണ് നേടയത്. ലഞ്ചിന് ശേഷം വീണ അഞ്ച് വിക്കറ്റുകളും നേടിയത് സ്പിന്നര്‍മാരായിരുന്നു. യസീര്‍ ഷാ മൂന്നും ഷദബ് ഖാന്‍ രണ്ടും വിക്കറ്റാണ് നേടിയത്. ബ്രോഡ് 29 റണ്‍സുമായി പുറത്താകാതെ നിന്നു.

ഇംഗ്ലണ്ടിനെതിരെ തന്റെ പ്രധാന ആയുധം ഗൂഗ്ലിയെന്ന് യസീര്‍ ഷാ

കഴിഞ്ഞ കുറച്ച് കാലമായി ഫോം അത്ര കണ്ടെത്താനാകാതെ പോകുകയാണ് പാക്കിസ്ഥാന്റെ മുന്‍നിര സ്പിന്നര്‍ യസീര്‍ ഷാ. ഇംഗ്ലണ്ടിനെതിരെ മികവ് പുലര്‍ത്താനാകുമെന്നാണ് താരം പ്രതീക്ഷിക്കുന്നത്. മുന്‍ പാക്കിസ്ഥാന്‍ താരം മുഷ്താഖ് അഹമ്മദിന്റെ കീഴില്‍ താന്‍ കഠിന പ്രയത്നം നടത്തുകയാണെന്നും അതിന്റെ ഗുണം തനിക്കുണ്ടാകുമെന്നും യസീര്‍ ഷാ വെളിപ്പെടുത്തി.

തന്റെ ആക്ഷനിലും ഗൂഗ്ലിയിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പരിശീലന മത്സരത്തില്‍ എല്ലാ ഗൂഗ്ലിയും മികച്ച രീതിയില്‍ ലാന്‍ഡ് ചെയ്തുവെന്നും മികവാര്‍ന്ന സ്പിന്‍ അതില്‍ നേടുവാനും തനിക്കായെന്ന് യസീര്‍ ഷാ വ്യക്തമാക്കി. വരുന്ന ഇംഗ്ലണ്ട് പരമ്പരയില്‍ തന്റെ വജ്രായുധം ഗൂഗ്ലി ആയിരിക്കുമെന്നും യസീര്‍ ഷാ സൂചിപ്പിച്ചു.

പരിക്ക് മൂലവും താന്‍ കഴിഞ്ഞ ഒരു വര്‍ഷം വളരെ അധികം ഫോം കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയിരുന്നുവെങ്കിലും അതില്‍ നിന്നെല്ലാം അതിജീവിച്ച് താന്‍ മുന്നോട്ട് വരിക തന്നെ ചെയ്യുമെന്നും യസീര്‍ അഭിപ്രായപ്പെട്ടു. തന്റെ അവസാന ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേടിയതോടെ തനിക്ക് കൂടുതല്‍ ആത്മവിശ്വാസം ലഭിച്ചുവെന്നും യസീര്‍ വ്യക്തമാക്കി.

യസീര്‍ ഷായെ എങ്ങനെ കളിക്കണമെന്നത് മിക്കി ആര്‍തര്‍ പറഞ്ഞ് തന്നിരുന്നു

യസീര്‍ ഷാ മികച്ച ബൗളറാണെന്നതില്‍ സംശയമില്ലെങ്കില്‍ താരം അടുത്തിടെയായി മികച്ച ഫോമിലല്ല എന്നത് തങ്ങളുടെ മനസ്സിലുണ്ടായിരുന്നുവെന്ന് പറഞ്ഞ് മുന്‍ ശ്രീലങ്കന്‍ നായകന്‍ ദിനേശ് ചന്ദിമല്‍. ഇന്ന് കറാച്ചി ടെസ്റ്റില്‍ പാക്കിസ്ഥാനെതിരെ 80 റണ്‍സിന്റെ ലീഡ് ശ്രീലങ്ക നേടിയപ്പോള്‍ 74 റണ്‍സിന്റെ നിര്‍ണ്ണായക ഇന്നിംഗ്സാണ് ചന്ദിമല്‍ കളിച്ചത്.

യസീര്‍ ഷായെ എങ്ങനെ നേരിടണമെന്ന് മുന്‍ പാക്കിസ്ഥാന്‍ കോച്ചും നിലവില്‍ ശ്രീലങ്കയുടെ കോച്ചുമായ മിക്കി ആര്‍തര്‍ തങ്ങളോട് പറഞ്ഞിരുന്നുവെന്നും അത് വളരെ ഉപകാരപ്പെട്ടുവെന്നും ദിനേശ് വ്യക്തമാക്കി. 13 ഓവര്‍ എറിഞ്ഞ യസീര്‍ ഷായ്ക്ക് വിക്കറ്റൊന്നും തന്നെ ലഭിച്ചിരുന്നില്ല. 43 റണ്‍സാണ് താരം വഴങ്ങിയത്.

ശ്രീലങ്കന്‍ പരമ്പരയില്‍ നിന്ന് യസീര്‍ ഷായെ റിലീസ് ചെയ്ത് പാക്കിസ്ഥാന്‍

ശ്രീലങ്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയുടെ ടീമില്‍ നിന്ന് യസീര്‍ ഷായെ പാക്കിസ്ഥാന്‍ റിലീസ് ചെയ്തു. റാവല്‍പിണ്ടിയിലെ ആദ്യ ടെസ്റ്റ് ടീമില്‍ താരത്തിന് സ്ഥാനം ലഭിച്ചിരുന്നില്ല. ടീം മാനേജ്മെന്റ് നാല് പേസര്‍മാരുമായി പോകുവാന്‍ തീരുമാനിച്ചതോടെയാണ് ഇത്. തുടര്‍ന്ന് ലാഹോറിലെ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ മുഷ്താഖ് അഹമ്മദുമായി പ്രവര്‍ത്തിക്കുവാനായി താരത്തെ പാക് ബോര്‍ഡ് ടെസ്റ്റ് സ്ക്വാഡില്‍ നിന്ന് റിലീസ് ചെയ്യുകയായിരുന്നു.

ടെസ്റ്റില്‍ പാക്കിസ്ഥാന്റെ ഏറ്റവും ഉയര്‍ന്ന് ഏഴാമത്തെ വിക്കറ്റ് വേട്ടക്കാരനും സ്പിന്നര്‍മാരില്‍ നാലാമനുമാണ് യസീര്‍ ഷാ. താരം ഡിസംബര്‍ 16ന് സ്ക്വാഡില്‍ തിരിച്ചെത്തുമെന്നാണ് വിശ്വസിക്കപ്പടുന്നത്. കറാച്ചിയില്‍ രണ്ടാം ടെസ്റ്റിന് മൂന്ന് ദിവസം മുന്നേ തിരികെ സ്ക്വാഡിലേക്ക് യസീര്‍ ഷാ തിരികെ എത്തുന്നത് വരെ ലാഹോറില്‍ മുഷ്താഖിനൊപ്പം താരം പരിശീലനം നടത്തും.

ഓസ്ട്രേലിയയില്‍ പാക്കിസ്ഥാന് വലിയ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നപ്പോള്‍ ബൗളിംഗില്‍ താരത്തിന് ശോഭിക്കാനായിരുന്നില്ല. അതേ സമയം ബാറ്റിംഗില്‍ താരം ശതകം നേടുകയുമുണ്ടായി. ഓസ്ട്രേലിയന്‍ പരമ്പരയില്‍ വെറും അഞ്ച് വിക്കറ്റാണ് താരം രണ്ട് ടെസ്റ്റുകളിലായി നേടിയത്. 402 റണ്‍സാണ് താരം വഴങ്ങിയത്.

Exit mobile version