മൂന്നാം ദിവസം മാത്രം പത്ത് വിക്കറ്റുമായി യസീര്‍ ഷാ, രണ്ടാം ഇന്നിംഗ്സില്‍ ഭേദപ്പെട്ട നിലയില്‍ ന്യൂസിലാണ്ട്

ആദ്യ ഇന്നിംഗ്സില്‍ 90 റണ്‍സിനു പുറത്തായ ന്യൂസിലാണ്ട് രണ്ടാം ഇന്നിംഗ്സില്‍ 131/2 എന്ന ഭേദപ്പെട്ട നിലയില്‍. പാക്കിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനു 197 റണ്‍സ് പിന്നിലായി നില്‍ക്കുന്ന ന്യൂസിലാണ്ടിനായി ടോം ലാഥം(44), റോസ് ടെയിലര്‍(49) എന്നിവരാണ് ക്രീസില്‍ നില്‍ക്കുന്നത്. 30 റണ്‍സ് നേടിയ കെയിന്‍ വില്യംസണും ജീത്ത് റാവലും(2) ആണ് പുറത്തായ താരങ്ങള്‍.

യസീര്‍ ഷായ്ക്കാണ് രണ്ട് വിക്കറ്റും ലഭിച്ചത്. ടെസ്റ്റിന്റെ മൂന്നാം ദിവസം ഇരു ഇന്നിംഗ്സുകളിലായി 10 വിക്കറ്റ് യസീര്‍ ഷാ നേടിയിട്ടുണ്ട്. ആദ്യ ഇന്നിംഗ്സില്‍ 90 റണ്‍സിനു പുറത്തായ ന്യൂസിലാണ്ടിനെ പാക്കിസ്ഥാന്‍ ഫോളോ ഓണ്‍ ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു.

6 താരങ്ങള്‍ പൂജ്യത്തിനു പുറത്ത്, ന്യൂസിലാണ്ടിന്റെ നടുവൊടിച്ച് യസീര്‍ ഷാ

50/0 എന്ന നിലയില്‍ നിന്ന് 72/8 എന്ന നിലയിലേക്കും പിന്നീട് 90 റണ്‍സിനു ഓള്‍ഔട്ടുമായി ന്യൂസിലാണ്ട്. ജീത്ത് റാവലും ടോം ലാഥവും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 50 റണ്‍സ് നേടി ന്യൂസിലാണ്ടിനെ മെല്ലെ മുന്നോട്ട് നയിക്കുമ്പോളാണ് യസീര്‍ ഷാ രംഗത്തെത്തുന്നത്. തന്റെ രണ്ട് ഓവറുകളിലായി ന്യൂസിലാണ്ടിനെ എറിഞ്ഞിട്ട യസീര്‍ ഷാ ഒരു ട്രിപ്പിള്‍ വിക്കറ്റ് മെയിഡിനും മത്സരത്തില്‍ സ്വന്തമാക്കി.

ജീത്ത് റാവലിനെ(31) പുറത്താക്കിയ ശേഷം തന്റെ അടുത്ത ഓവറിന്റെ ആദ്യ പന്തില്‍ ടോം ലാഥമിനെ(21) പുറത്താക്കിയ യസീര്‍ ഷാ ഒന്നിടവിട്ട പന്തുകളില്‍ റോസ് ടെയിലറെയും ഹെന്‍റി നിക്കോളസിനെയും മടക്കിയയച്ചു. ഇരു താരങ്ങളും പൂജ്യത്തിനാണ് പുറത്തായത്. വാട്ളിംഗ് ഒരു റണ്‍സ് നേടി റണ്ണൗട്ടായപ്പോള്‍ കോളിന്‍ ഡി ഗ്രാന്‍ഡോമിനെ പൂജ്യത്തിനു ഹസന്‍ അലി പുറത്താക്കി. ഇഷ് സോധിയും നീല്‍ വാഗ്നറും യസീര്‍ ഷായ്ക്ക് ഇരയായി മടങ്ങിയപ്പോള്‍ ഇരുവരും അക്കൗണ്ട് തുറന്നിരുന്നില്ല.

35.3 ഓവറില്‍ ന്യൂസിലാണ്ട് 90 റണ്‍സിനു ഓള്‍ഔട്ട് ആവുമ്പോള്‍ കെയിന്‍ വില്യംസണ്‍ 28 റണ്‍സുമായി പുറത്താകാതെ നിന്നു. 8 വിക്കറ്റാണ് യസീര്‍ ഷാ നേടിയത്. ന്യൂസിലാണ്ടിനോട് പാക്കിസ്ഥാന്‍ ഫോളോ ഓണ്‍ ചെയ്യുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂസിലാണ്ട് 249 റണ്‍സിനു ഓള്‍ഔട്ട്, പാക്കിസ്ഥാന് വിജയിക്കുവാന്‍ 176 റണ്‍സ്

അബുദാബി ടെസ്റ്റില്‍ പാക്കിസ്ഥാനു 176 റണ്‍സ് വിജയ ലക്ഷ്യം. ന്യൂസിലാണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് 249 റണ്‍സില്‍ അവസാനിച്ചതോടെയാണ് ഇത്. ഒരു ഘട്ടത്തില്‍ 220/4 എന്ന ശക്തമായ നിലയില്‍ നിന്നാണ് 29 റണ്‍സ് നേടുന്നതിനിടെ ന്യൂസിലാണ്ട് ഓള്‍ഔട്ട് ആയത്. ഹസന്‍ അലിയും യസീര്‍ ഷായും 5 വീതം വിക്കറ്റ് നേടിയാണ് ന്യൂസിലാണ്ടിനെ പുറത്താക്കിയത്.

ഹെന്‍റി നിക്കോളസ്-ബിജെ വാട്ട്ളിംഗ് കൂട്ടുകെട്ട് അഞ്ചാം വിക്കറ്റില്‍ നേടിയ 112 റണ്‍സിന്റെ ബലത്തില്‍ കൂറ്റന്‍ രണ്ടാം ഇന്നിംഗ്സ് സ്കോറിലേക്ക് ന്യൂസിലാണ്ട് നീങ്ങുമെന്ന് കരുതിയെങ്കിലും പൊടുന്നനെയായിരുന്നു സന്ദര്‍ശകരുടെ തകര്‍ച്ച. നിക്കോളസ് 55 റണ്‍സ് നേടി പുറത്തായപ്പോള്‍ വാട്ട്‍ളിംഗ് 59 റണ്‍സുമായി പുറത്തായി. ഓപ്പണര്‍ ജീത്ത് റാവല്‍ 46 റണ്‍സും കെയിന്‍ വില്യംസണ്‍ 37 റണ്‍സും നേടി ന്യൂസിലാണ്ട് നിരയില്‍ പുറത്തായി.

മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന്‍ 37 റണ്‍സാണ് എട്ടോവറില്‍ നിന്ന് നേടിയിട്ടുള്ളത്. ഇമാം ഉള്‍ ഹക്ക് 25 റണ്‍സും മുഹമ്മദ് ഹഫീസ് 8 റണ്‍സും നേടി ക്രീസില്‍ നില്‍ക്കുന്നു. മത്സരം വിജയിക്കുവാന്‍ രണ്ട് ദിവസം ശേഷിക്കെ 139 റണ്‍സാണ് പത്ത് വിക്കറ്റ് കൈവശമുള്ളപ്പോള്‍ പാക്കിസ്ഥാന്‍ നേടേണ്ടത്.

തകര്‍ന്നടിഞ്ഞ് ന്യൂസിലാണ്ട്, 153 റണ്‍സിനു ഓള്‍ഔട്ട്

അബു ദാബി ടെസ്റ്റില്‍ 153 റണ്‍സിനു ഓള്‍ഔട്ട് ആയി ന്യൂസിലാണ്ട്. 63 റണ്‍സ് നേടിയ ക്യാപ്റ്റന്‍ കെയിന്‍ വില്യംസണല്ലാതെ ആരും തന്നെ റണ്‍സ് കണ്ടെത്താനാകാതെ ബുദ്ധിമുട്ടിയപ്പോള്‍ ന്യൂസിലാണ്ട് ഇന്നിംഗ്സിനു 66.3 ഓവറില്‍ കര്‍ട്ടന്‍ വീഴുകയായിരുന്നു. ഹെന്‍റി നിക്കോളസ് 28 റണ്‍സ് നേടി. നാലാം വിക്കറ്റില്‍ നേടിയ 72 റണ്‍സാണ് ന്യൂസിലാണ്ട് ഇന്നിംഗ്സിലെ തന്നെ മികച്ച ഘട്ടം.

പാക്കിസ്ഥാനു വേണ്ടി യസീര്‍ ഷാ 3 വിക്കറ്റും മുഹമ്മദ് അബ്ബാസ്, ബിലാല്‍ ആസിഫ്, ഹാരിസ് സൊഹൈല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ആദ്യ സെഷനില്‍ മൂന്ന് വിക്കറ്റ് നഷ്ടം, കെയിന്‍ വില്യംസണ്‍ അര്‍ദ്ധ ശതകത്തിനരികെ

അബു ദാബി ടെസ്റ്റില്‍ ന്യൂസിലാണ്ടിനു ആദ്യ സെഷനില്‍ മൂന്ന് വിക്ക്റ് നഷ്ടം. നാലാം വിക്കറ്റില്‍ നേടിയ 42 റണ്‍സ് കൂട്ടുകെട്ടാണ് ന്യൂസിലാണ്ടിനെ പ്രതിസന്ധി ഘട്ടത്തില്‍ നിന്ന് കരകയറുവാന് ‍സഹായിച്ചത്. 40 റണ്‍സ് നേടിയ കെയിന്‍ വില്യംസണൊപ്പം 15 റണ്‍സുമായി ഹെന്‍റി നിക്കോളസ് ആണ് ന്യൂസിലാണ്ടിനായി ക്രീസില്‍ നില്‍ക്കുന്നത്.

യസീര്‍ ഷായും മുഹമ്മദ് അബ്ബാസുമാണ് ന്യൂസിലാണ്ടിന്റെ വിക്കറ്റുകള്‍ വീഴ്ത്തിയത്. യസീര്‍ ഷാ ടോം ലാഥമിനെയും(13) റോസ് ടെയിലറെയും പുറത്താക്കിയപ്പോള്‍ ഓപ്പണര്‍ ജീത്ത് റാവലിനെ(7) മുഹമ്മദ് അബ്ബാസ് മടക്കിയയ്ച്ചു.

ബിഗ് ബാഷ് പരിചയം ഓസ്ട്രേലിയന്‍ താരങ്ങളെ കുരുക്കുവാന്‍ തന്നെ സഹായിക്കും

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ അവരെ വെള്ളംകുടിപ്പിക്കുവാന്‍ തനിക്ക് സഹായകരമാകുവാന്‍ പോകുന്നത് ബിഗ് ബാഷില്‍ ഇവര്‍ക്കെതിരെ പന്തെറിഞ്ഞ അനുഭവമാണെന്ന് പറഞ്ഞ് യസീര്‍ ഷാ. ടീമിലെ ചില പുതുമുഖ താരങ്ങള്‍ക്കെതിരെ തന്റെ ബിഗ് ബാഷ് പരിചയം മതിയാകുമെന്നാണ് യസീര്‍ പറഞ്ഞത്. ബ്രിസ്ബെയിന്‍ ഹീറ്റിനു വേണ്ടി കഴിഞ്ഞ ബിഗ് ബാഷില്‍ താരം പങ്കെടുത്തിരുന്നു.

ഏഴ് മത്സരങ്ങളില്‍ നിന്ന് അന്ന് അഞ്ച് വിക്കറ്റ് മാത്രമാണ് താരം നേടിയതെങ്കിലും മാറ്റ് റെന്‍ഷാ, മാര്‍നസ് ലാബൂഷാഗ്നേ, ബ്രണ്ടന്‍ ഡോഗെറ്റ് എന്നിവര്‍ക്കൊപ്പം ഡ്രസ്സിംഗ് റൂം ചെലവഴിച്ച അനുഭവം തനിക്ക് ഗുണം ചെയ്യുമെന്ന് യസീര്‍ ഷാ അഭിപ്രായപ്പെട്ടു. ഞായറാഴ്ച ദുബായിയിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് അരങ്ങേറുന്നത്.

വാര്‍ണറും സ്മിത്തുമില്ലെങ്കിലും പരിചയ സമ്പത്തില്ലാത്ത ടീമെന്ന് ഓസ്ട്രേലിയയെ വിലയിരുത്തുവാന്‍ താന്‍ ഒരുക്കമല്ലെന്നും യസീര്‍ ഷാ അഭിപ്രായപ്പെട്ടു. ഓസ്ട്രേലിയയില്‍ സമയം ചെലവഴിച്ചപ്പോള്‍ തനിക്ക് ഓസ്ട്രേലിയന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ഏറെ ശക്തമാണെന്ന് മനസ്സിലായതാണെന്നും ഷാ അഭിപ്രായപ്പെട്ടു. അതിനാല്‍ തന്നെ അവരുടെ ബാറ്റ്സ്മാന്മാരെ വിലക്കുറച്ച് കാണുന്നില്ലെന്നും ഷാ കൂട്ടിചേര്‍ത്തു.

പാക്കിസ്ഥാനെതിരെ പ്രധാനം യസീര്‍ ഷായെ നിയന്ത്രിക്കുന്നത്: പീറ്റര്‍ സിഡില്‍

പാക്കിസ്ഥാനെ ടെസ്റ്റില്‍ യുഎഇയില്‍ നേരിടാനൊരുങ്ങുന്ന ഓസ്ട്രേലിയ മെരുക്കേണ്ടിയിരിക്കുന്നത് യസീര്‍ ഷായെയെന്ന് അഭിപ്രായപ്പെട്ട് ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ പീറ്റര്‍ സിഡില്‍. രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ യസീര്‍ ഷായ്ക്ക് വിക്കറ്റ് നല്‍കാതെ നിയന്ത്രിച്ച് നിര്‍ത്തുന്നതിലാവും ഓസ്ട്രേലിയയുടെ വിജയ സാധ്യതകളെന്ന് ഓസ്ട്രേലിയയുടെ വെറ്ററന്‍ പേസ് ബൗളര്‍ അഭിപ്രായപ്പെട്ടു.

സ്പിന്‍ ബൗളിംഗാവും പരമ്പരയിലെ മത്സരഗതി നിയന്ത്രിക്കുകയെന്ന് അഭിപ്രായപ്പെട്ട പീറ്റര്‍ സിഡില്‍ യസീര്‍ ഷാ കഴിഞ്ഞ തവണ ഏറെ വിക്കറ്റ് നേടിയെന്നും താരത്തിനു ഇത്തവണ ആ അവസരം അനുവദിക്കരുതെന്നതാണ് ഓസ്ട്രേലിയയുടെ ഗെയിം പ്ലാനെന്ന് സിഡില്‍ പറഞ്ഞു. 2015ല്‍ ഓസ്ട്രേലിയ യുഎഇയില്‍ പാക്കിസ്ഥാനെ നേരിട്ടപ്പോള്‍ 2-0 എന്ന നിലയില്‍ പാക്കിസ്ഥാന്‍ വിജയം നേടിയിരുന്നു. അന്ന് 12 വിക്കറ്റാണ് പാക് സ്പിന്നര്‍ നേടിയത്.

എന്നാല്‍ ഇത്തവണ യസീര്‍ ഷാ മാത്രമല്ല പാക്കിസ്ഥാന്‍ സ്പിന്‍ സംഘത്തില്‍ ഷദബ് ഖാനിന്റെ വെല്ലുവിളിയെയും പാക്കിസ്ഥാന്‍ അതിജീവിക്കേണ്ടി വരും.

Exit mobile version