സ്കോട്ട്‌ലൻഡിനോട് കണക്കു തീർത്ത് സ്പെയിൻ

യൂറോ കപ്പ് യോഗ്യത റൗണ്ടിൽ സ്പെയിന് നിർണായ വിജയം. അവർ സ്കോട്ട്‌ലൻഡിനെ തോൽപ്പിച്ചു. മാർച്ചിൽ ഹാംപ്‌ഡൻ പാർക്കിൽ സ്കോട്ട്ലൻഡുകാർ സ്പെയിനിനെ 2-0ന് സ്കോട്ട്‌ലൻഡ് ഞെട്ടിച്ചിരുന്നു‌. അതേ സ്കോറിനാണ് സ്കോട്ട്‌ലൻഡിനെ സ്പെയിൻ ഇന്നലെ തോൽപ്പിച്ചത്‌‌. സ്വന്തം രാജ്യത്ത് ആയിരുന്നിട്ടും സ്പെയിൻ പ്രതീക്ഷിച്ചത് പോലെ എളുപ്പമായിരുന്നില്ല മത്സരം. 73 മിനുട്ട് വരെ കളി ഗോൾ രഹിതമായിരുന്നു‌.

.

സ്റ്റാർ സ്‌ട്രൈക്കറും ടീം ക്യാപ്റ്റനുമായ അൽവാരോ മൊറാട്ടയിലൂടെ ആണ് സ്‌പെയിൻ 73ആം മിനുട്ടിൽ സമനില തകർത്തത്. പകരക്കാരനായി എത്തിയ ഒയ്ഹാൻ സാൻസെറ്റ് നാല് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ രണ്ടാം ഗോൾ കൂടെ നേടി സ്പെയിനിന്റെ വിജയം ഉറപ്പിച്ചു.

ഇപ്പോഴും സ്കോട്ട്‌ലൻഡ് തന്നെയാണ് ഗ്രൂപ്പിൽ ഒന്നാമത്. അവർക്ക് 15 പോയിന്റ് ഉണ്ട്. സ്പെയിൻ 12 പോയിന്റിൽ നിൽക്കുന്നു.

അസെൻസിയോക്കും ഓൾമോക്കും പരിക്ക് ; ഫെറാൻ ടോറസ് സ്പാനിഷ് ടീമിലേക്ക് തിരിച്ചെത്തി

യൂറോ ക്വാളിഫയർ മത്സരങ്ങൾക്കുള്ള സ്പാനിഷ് ടീമിൽ അസെൻസിയോ, ഡാനി ഓൾമോ എന്നിവർക്ക് പരിക്ക്. ജോർജിയക്കെതിരായ കഴിഞ്ഞ മത്സരത്തിലാണ് ഇവർക്ക് പരിക്കേറ്റത്. ഇതോടെ ആദ്യ പകുതിയിൽ തന്നെ ഇരു താരങ്ങൾക്കും മത്സരത്തിൽ നിന്നും പിന്മാറേണ്ടി വന്നിരുന്നു. കൂടുതൽ പരിശോധനക്ക് ശേഷം അടുത്ത മത്സരത്തിൻ ഇവർ ഇറങ്ങില്ല എന്നുറപ്പായി. ഓൾമോ ദിവസങ്ങളോളം പുറത്തിരിക്കേണ്ടി വരും എന്നാണ് സൂചന. ജോർജിയക്കെതിരായ തകർപ്പൻ ജയത്തിനിടയിലും സ്പാനിഷ് ടീമിന് തിരിച്ചടി ആണ് ഫോമിലുള്ള താരങ്ങളുടെ പരിക്ക്.

പകരക്കാരായി ബാഴ്‌സലോണ താരം ഫെറാൻ ടോറസ്, വിയ്യാറയൽ താരം യെറെമി പിനോ എന്നിവരെ സ്പാനിഷ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സീസണിൽ മികച്ച ഫോമിലുള്ള ഫെറാൻ അർഹിച്ച പോലെ കോച്ച് ഡെ ലാ ഫ്‌വെന്റെ താരത്തെ ടീമിലേക്ക് തിരിച്ചു വിളിക്കുകയായിരുന്നു. സൈപ്രസിനെതിരായ അടുത്ത മത്സരത്തിൽ താരം കളത്തിൽ ഇറങ്ങിയേക്കും. ഖത്തർ ലോകകപ്പിന് ശേഷം ടോറസ് സ്പാനിഷ് ദേശിയ ടീമിൽ ഉൾപ്പെട്ടിരുന്നില്ല. എന്നാൽ ഫോം തിരികെ വീണ്ടെടുത്ത താരം ബാഴ്‌സ ജേഴ്സിയിലെ പ്രകടനം ദേശിയ കുപ്പായത്തിലും പുറത്തെടുക്കാനുള്ള ഒരുക്കത്തിൽ ആവും.

അരങ്ങേറ്റത്തിൽ ഗോളുമായി ലമീൻ, ഹാട്രിക്കുമായി മൊറാട; തകർപ്പൻ വിജയവുമായി സ്‌പെയിൻ

ക്യാപ്റ്റൻ അൽവാരോ മൊറാട ഹാട്രിക്കുമായി മുന്നിൽ നിന്നും നയിച്ചപ്പോൾ ജോർജിയക്കെതിരെ യൂറോ ക്വാളിഫയറിൽ തകർപ്പൻ ജയവുമായി സ്പാനിഷ് അർമഡ. ഒന്നിനെതിരെ ഏഴു ഗോളുകൾക്കായിരുന്നു ജോർജിയയെ തകർത്തത്. ജയത്തോടെ ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനത്താണ് സ്‌പെയിൻ. ഓൾമോ, നിക്കോ വില്യംസ്, ലമീൻ യമാൽ എന്നിവരും വല കുലുക്കിയപ്പോൾ മറ്റൊരു ഗോൾ സെൽഫ് ഗോൾ ആയിരുന്നു. സ്പെയിനിന് വേണ്ടി അരങ്ങേറിയ പ്രായം കുറഞ്ഞ താരമായ ലമീൻ, സ്പാനിഷ് ദേശിയ ജേഴ്സിയിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരവുമായി മാറി ചരിത്രം കുറിച്ചു.

ആദ്യ പകുതിയിൽ തന്നെ സ്‌പെയിൻ മത്സരത്തിന്റെ വിധി നിർണയിച്ചു. നാല് ഗോളുകളാണ് ആദ്യ നാല്പത്തിയഞ്ചു മിനിറ്റിൽ പിറന്നത്. രണ്ടാം മിനിറ്റിൽ തന്നെ കർവഹാളിന്റെ ക്രോസിൽ മൊറാട്ടയും പിറകെ അസെൻസിയോയും ഗോളിന് അടുത്തെതി. ഗവിയുടെ പാസിൽ ഓൾമോയുടെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി. അസെൻസിയോയുടെ ക്രോസിൽ മൊറാടയും ഗോളിന് അടുത്തെത്തി. ഇടക്ക് ജോർജിയ ആക്രമണത്തിന് വഴി കണ്ടെങ്കിലും ഖ്‌വരത്സ്കെലിയയുടെ ക്രോസിലേക്ക് സഹതാരങ്ങൾ എത്തിയില്ല. ഒടുവിൽ 22ആം മിനിറ്റിൽ അസെൻസിയോയുടെ മനോഹരമായ ക്രോസ് ഉയർന്ന് ചാടി വലയിൽ എത്തിച്ച് മൊറാട തന്നെ സ്പെയിനിന് ലീഡ് നൽകി. 28ആം മിനിറ്റിൽ ഓൾമോയുടെ ഷോട്ട് തടയാനുള്ള ക്വിർഖേലിയയുടെ ശ്രമം സ്വന്തം വലയിൽ അവസാനിച്ചു. പിന്നീട് ഫാബിയൻ റൂയിസ് വല കുലുക്കിയെങ്കിലും ഓഫ്‌സൈഡ് വിധിക്കപ്പെട്ടു. റൂയിസിന്റെ പോസ്റ്റിന് തൊട്ടു മുൻപിൽ നിന്നുള്ള ഷോട്ട് കീപ്പർ തടുത്തു. 38ആം മിനിറ്റിൽ എതിർ തരങ്ങൾക്കിടയിലൂടെ ഓൾമോ തൊടുത്ത ഷോട്ട് വലയിൽ പതിച്ചു. വെറും രണ്ടു മിനിറ്റിനു ശഷം ജോർജിയൻ പ്രതിരോധത്തിന്റെ പിഴവിൽ നിന്നും മൊറാട വീണ്ടും ലക്ഷ്യം കണ്ടു. എതിർ താരത്തിൽ നിന്നും റാഞ്ചിയ ബോളുമായി കുതിച്ച റൂയിസ് നൽകിയ അവസരത്തിൽ സ്പാനിഷ് ക്യാപ്റ്റൻ ലക്ഷ്യം കണ്ടു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ജോർജിയ ഒരു ഗോൾ തിരികെ അടിച്ചു. ബോക്സിനുള്ളിൽ നിന്നും ചക്വെറ്റസെയുടെ അത്ര ശക്തമല്ലാത്ത ഷോട്ട് ഉനായി സൈമണിന് കൈക്കലാക്കാൻ സഹിക്കാതെ പോയി. താരത്തിന്റെ മറ്റൊരു ഷോട്ട് കീപ്പർ കൈക്കലാക്കി. 64ആം മിനിറ്റിൽ മൊറാട ഹാട്രിക്ക് തികച്ചു. മിക്കൽ മേറിനോയുടെ ത്രൂ ബോളിൽ നിന്നും മനോഹരമായ ഫിനിഷിങിലൂടെ താരം വല കുലുക്കുകയായിരുന്നു. രണ്ടു മിനിറ്റിനു ശേഷം നിക്കോ വില്യംസ് തന്റെ പ്രതിഭ അറിയിച്ച ഗോൾ നേടി. ഹോസെ ഗയയുടെ പാസ് പിടിച്ചെടുത്ത് എതിർ താരങ്ങളെ ഡ്രിബ്ബിൾ ചെയ്തു കയറിയാണ് താരം ലക്ഷ്യം കണ്ടത്. 73ആം മിനിറ്റിൽ സ്പെയിനിന് വേണ്ടി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ലമീൻ യമാൽ മാറി. ഈ ഗോളിലും നിക്കോയുടെ നീക്കം തന്നെ ആയിരുന്നു നിർണായകം. താരം ബോക്സിനുള്ളിൽ നൽകിയ പാസ് തികച്ചും മാർക്ക് ചെയ്യപ്പെടാതെ നിന്ന ലമീൻ അനായാസം വല കുലുക്കി. പിന്നീടും നിരവധി അവസരങ്ങൾ വീണു കിട്ടിയെങ്കിലും കൂടുതൽ ഗോൾ കണ്ടെത്താൻ സ്പെയിനിനായില്ല.

സ്പാനിഷ് വസന്തം!! വനിതാ ഫുട്ബോൾ ലോകകപ്പ് സ്പെയിൻ സ്വന്തമാക്കി!! ഇംഗ്ലണ്ടിന് കണ്ണീർ

വനിതാ ഫുട്ബോൾ ലോകകപ്പ് കിരീടം സ്പെയിൻ സ്വന്തമാക്കി. ഇന്ന് സിഡ്നിയിൽ നടന്ന ഫൈനലിൽ യൂറോ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ആണ് സ്പെയിൻ കിരീടം സ്വന്തമാക്കിയത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു സ്പെയിന്റെ വിജയം. ചരിത്രത്തിൽ ആദ്യമായാണ് സ്പെയിൻ വനിതാ ഫുട്ബോൾ ലോകകപ്പ് സ്വന്തമാക്കുന്നത്. ആദ്യ പകുതിയിൽ ക്യാപ്റ്റൻ കാർമോണ ആണ് സ്പെയിന്റെ വിജയ ഗോൾ നേടിയത്.

ഇന്ന് തുടക്കം മുതൽ പന്ത് കൈവശം വെച്ച് കളിച്ച സ്പെയിൻ ആയിരുന്നു. എന്നാൽ മറുവശത്ത് ഇംഗ്ലണ്ട് നല്ല അവസരങ്ങളും സൃഷ്ടിച്ചു. ഇംഗ്ലണ്ടിന്റെ ഒരു ഗോൾ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങുന്നതും കാണാൻ ആയി. 29ആം മിനുട്ടിൽ ആയിരുന്നു ഒൾഗ കാർമോണയുടെ ഗോൾ. മരിയ കാൾഡെന്റിയിൽ നിന്ന് പാസ് സ്വീകരിച്ച് തന്റെ ഇടം കാലു കൊണ്ട് കാർമോണ പന്ത് വലയിൽ എത്തിച്ചു. കാർമോണ സെമി ഫൈനലിലും സ്പെയിനായി ഗോൾ നേടിയിരുന്നു.

ഈ ഗോളിന് ശേഷം കളി നിയന്ത്രിക്കാൻ സ്പെയിനായി. ഇംഗ്ലണ്ട് അവസരങ്ങൾ സൃഷ്ടിക്കാൻ പ്രയാസപ്പെട്ടു. രണ്ടാം പകുതിയിൽ ഇംഗ്ലണ്ട് ലോറൻ ജെയിംസിനെ കളത്തിൽ ഇറക്കി തീർത്തും അറ്റാക്കിലേക്ക് തിരിഞ്ഞു എങ്കിലും അവരുടെ നിരാശ തുടർന്നു.

65ആം മിനുട്ടിൽ ഒരു ഹാൻഡ് ബോളിന് സ്പെയിന് സമനില ലഭിച്ചു. ഹെർമോസോയുടെ പെനാൾട്ടി മേരി എർപ്സ് സേവ് ചെയ്തത് ഇംഗ്ലണ്ടിനെ കളിയിൽ നിർത്തി. ഇത് ഇംഗ്ലണ്ടിനു ഊർജ്ജം നൽകി. അവർ തുടർ ആക്രമണങ്ങൾ നടത്തി. എങ്കിലും സ്പെയിൻ സമ്മർദ്ദങ്ങളെ അതിജീവിച്ച് കിരീടത്തിലേക്ക് മാർച്ച് ചെയ്തു. മേരി എർപ്സിന്റെ മികച്ച സേവുകൾ ഇംഗ്ലണ്ടിന്റെ പരാജയ ഭാരം കുറക്കാനും സഹായകമായി.

ഇന്ന് വനിതാ ലോകകപ്പ് ഫൈനൽ, ആദ്യ കിരീടം ലക്ഷ്യമിട്ട് ഇംഗ്ലണ്ടും സ്പെയിനും നേർക്കുനേർ

2023 വനിതാ ഫുട്ബോൾ ലോകകപ്പ് കിരീടം ആർക്കെന്ന് ഇന്ന് അറിയാം. ഇന്ന് സിഡ്‌നിയിൽ നടക്കുന്ന ഫൈനലിൽ സ്പെയിൻ വനിതകൾ ഇംഗ്ലണ്ട് വനിതകളെ നേരിടും ഇരുവരും ആദ്യ ലോക കിരീടമാണ് ലക്ഷ്യമിടുന്നത്. ഇന്ന് വൈകുന്നേരം 3.30നാണ് മത്സരം. കളി തത്സമയം ഡി ഡി സ്പോർട്സിലും ഫാൻകോട് ആപ്പ് വഴിയും കാണാം.

ഈ ലോകകപ്പിൽ ഇതുവരെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ള ടീമാണ് സ്പെയിൻ. കോസ്റ്റാറിക്കയ്‌ക്കെതിരെയും സാംബിയയ്‌ക്കെതിരെയും എകപക്ഷീയ വിജയങ്ങളോടെ ആണ് സ്പെയിൻ ടൂർണമെന്റ് തുടങ്ങിയത്. എന്നാൽ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ജപ്പാനിൽ നിന്ന് ഒരു വലിയ തോൽവി സ്പെയിൻ ഏറ്റുവാങ്ങി. ആ ഫലത്തിൽ നിന്ന് കരകയറിയ സ്പെയിൻ സ്വിറ്റ്‌സർലൻഡിനെതിരായ അവരുടെ പ്രീക്വാർട്ടർ മത്സരത്തിൽ ആധിപത്യത്തോടെ തന്നെ വിജയിച്ചു.

നെതർലൻഡ്‌സിനെതിരായ ക്വാർട്ടർ ഫൈനലിൽ നന്നായി പൊരുതേണ്ടി വന്നു സ്പെയിന് ജയിക്കാൻ‌. അതു കഴിഞ്ഞ് സെമിയിൽ അവർ സ്വീഡനെയും വീഴ്ത്തി.

യൂറോ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ഈ ലോകകപ്പിൽ ഇതുവരെ പരാജയം അറിഞ്ഞിട്ടില്ല. ഗ്രൂപ്പ് ഘട്ടത്തിൽ പരമാവധി പോയിന്റുകൾ നേടിയ ശേഷം, പ്രീക്വാർട്ടറിൽ നൈജീരിയെ അവർ തോൽപ്പിച്ചു. ക്വാർട്ടറിൽ 2-1ന് കൊളംബിയയയെ മറികടന്ന ഇംഗ്ലണ്ട് സെമിയിൽ ആതിഥേയരായ ഓസ്ട്രേലിയയെയും പരാജയപ്പെടുത്തി.

സ്പെയിൻ വനിതാ ലോകകപ്പ് ഫൈനലിൽ!! 90ആം മിനുട്ടിൽ വിജയ ഗോൾ!!

സ്പെയിൻ ആദ്യമായി വനിതാ ലോകകപ്പ് ഫൈനലിൽ. ഇന്ന് നടന്ന ആവേശകരമായ സെമി ഫൈനലിൽ സ്പെയിൻ സ്വീഡനെയാണ് പരാജയപ്പെടുത്തിയത്. അവസാന 10 മിനുട്ടുകൾക്ക് ഇടയിൽ പിറന്ന മൂന്ന് ഗോളുകൾ മത്സരത്തിന് ത്രില്ലിംഗ് ഫിനിഷ് ആണ് നൽകിയത്. 2-1 എന്ന സ്കോറിന് സ്പെയിൻ വിജയിക്കുകയും ചെയ്തു. ഫൈനലിൽ ഓസ്ട്രേലിയയോ ഇംഗ്ലണ്ടോ ആകും സ്പെയിനിന്റെ എതിരാളികൾ.

ഇന്ന് ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്ന മത്സരത്തിൽ 81ആം മിനുട്ട് വരെ ഗോൾ പിറന്നിരുന്നില്ല. 81ആം മിനുട്ടിൽ പരെയെലോയുടെ ഫിനിഷ് സ്പെയിന് ലീഡ് നൽകി. സ്വീഡൻ ഒരിക്കൽ കൂടെ സെമി ഫൈനലിൽ പുറത്ത് പോവുകയാണെന്ന് തോന്നിയ നിമിഷം. എന്നാൽ സ്വീഡൻ പൊരുതി. അവർ 89ആം മിനുട്ടിൽ ബ്ലോംക്വിസ്റ്റിലൂടെ സമനില നേടി. സ്പെയിൻ ഞെട്ടിയെങ്കിലും അവർക്ക് എക്സ്ട്രാ ടൈമിന് മുന്നെ തന്നെ കളി ജയിക്കാനുള്ള ടാലന്റ് ഉണ്ടായിരുന്നു.

90ആം മിനുട്ടിൽ പെനാൾട്ടി ബോക്സിന്റെ എഡ്ജിൽ നിന്ന് ഒൾഗ കാർമോണയുടെ സ്ട്രൈക്ക് സ്പെയിന് വിജയം നൽകി. കാർമോണയുടെ സ്പാനിഷ് കരിയറിലെ രണ്ടാം ഗോൾ മാത്രമായിരുന്നു.

19കാരിയുടെ ഗോളിൽ നെതർലന്റ്സിനെ തോൽപ്പിച്ച് സ്പെയിൻ ചരിത്രത്തിൽ ആദ്യമായി സെമി ഫൈനലിൽ

വനിതാ ഫുട്ബോൾ ലോകകപ്പിൽ സ്പെയിൻ അവരുടെ സ്വപ്ന കുതിപ്പ് തുടരുന്നു‌. ഇന്ന് സ്പെയിൻ കഴിഞ്ഞ ലോകകപ്പിലെ റണ്ണേഴ്സ് അപ്പായിരുന്ന നെതർലന്റ്സിനെ പരാജയപ്പെടുത്തി സെമി ഫൈനലിലേക്ക് മുന്നേറി. എക്സ്ട്രാ ടൈമിൽ ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു സ്പെയിനിന്റെ വിജയം. ഇതാദ്യമായാണ് സ്പെയിൻ വനിതാ ലോകകപ്പ് സെമിയിൽ എത്തുന്നത്.

ഇന്ന് മത്സരം അവസാനിക്കാൻ 9 മിനുട്ട് മാത്രം ബാക്കിയിരിക്കെ ഒരു പെനാൾട്ടിയിൽ നിന്നാണ് സ്പെയിൻ ഇന്ന് ആദ്യ ഗോൾ കണ്ടെത്തിയത്‌. പെനാൾട്ടി മരിയ കാൾഡെന്റ്ലി ലക്ഷ്യത്തിൽ എത്തിച്ചു. സ്പെയിൻ വിജയത്തിലേക്ക് എന്ന് കരുതി എങ്കിലും മത്സരത്തിന്റെ ഇഞ്ച്വറി ടൈമിൽ വെറ്ററം താരം വാൻ ഡെ ഗ്രാഗ്റ്റ് നെതർലന്റ്സിന് സമനില നൽകി. തുടർന്ന് കളി എക്സ്ട്രാ ടൈമിലേക്ക്.

എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ ടീനേജ് താരം സൽമ പരയേലോ ഇടതു വിങ്ങിലൂടെ കുതിച്ച് വന്ന് നടത്തിയ ഫിനിഷ് സ്പെയിനിനെ വീണ്ടും മുന്നിലെത്തിച്ചു. ഇത് വിജയ ഗോളായി മാറി. ജപ്പാനും സ്വീഡനും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും സ്പെയിൻ സെമി ഫൈനലിൽ നേരിടുക.

സ്വിറ്റ്സർലാന്റിന്റെ വലനിറച്ച് സ്പെയിൻ ലോകകപ്പ് ക്വാർട്ടറിൽ

വനിതാ ഫുട്ബോൾ ലോകകപ്പിലെ ആദ്യ പ്രീക്വാർട്ടർ ഫൈനൽ സ്പെയിൻ വിജയിച്ചു. ഇന്ന് സ്വിറ്റ്സർലാന്റിനെ നേരിട്ട സ്പെയിൻ ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ വിജയമാണ് നേടിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ഫിനിഷിംഗിലെ പോരായ്മകൾ ആയിരുന്നു സ്പെയിനിനെ അലട്ടിയിരുന്നത്. ആ വിമർശനങ്ങൾക്ക് അവസാനമിടുന്ന പ്രകടനമാണ് ഇന്ന് സ്പാനിഷ് മുന്നേറ്റ നിര നടത്തിയത്. ഇരട്ട ഗോളും ഇരട്ട അസിസ്റ്റുമായി ബാഴ്സലോണ താരം ഐറ്റാന ബൊന്മാറ്റി ഇന്ന് മികച്ചു നിന്നു.

മത്സരത്തിന്റെ അഞ്ചാം മിനുട്ടിൽ തന്നെ ഐറ്റാനയിലൂടെ സ്പെയിൻ ലീഡ് നേടി. ഒരു സെൽഫ് ഗോളിലൂടെ 11ആം മിനുട്ടിൽ സ്വിറ്റ്സർലാന്റ് ആ ഗോൾ മടക്കിയപ്പോൾ ഒപ്പത്തിനൊപ്പം ഉള്ള ഒരു പോരാട്ടമാണ് പ്രതീക്ഷിച്ചത്. എന്നാൽ പിന്നീട് കണ്ടത് സ്പെയിനിന്റെ ആധിപത്യമായിരുന്നു.

17ആം മിനുട്ടിൽ ഐറ്റാൻ ബൊന്മാറ്റിയുടെ പാസിൽ നിന്ന് റെദോന്തോ ഫെറർ സ്പെയിനിന് ലീഡ് തിരികെ നൽകി. 36ആം മിനുട്ടിൽ ഐറ്റാന തന്റെ രണ്ടാം ഗോൾ കണ്ടെത്തി‌. ആദ്യ പകുതി അവസാനിക്കും മുമ്പ് കൊദീന പനെദസും സ്പെയിനിനായി ഗോൾ നേടി‌. സ്കോർ 4-1.

രണ്ടാം പകുതിയിൽ ഹെർമോസോ കൂടെ ഗോൾ നേടിയതോടെ സ്പെയിൻ വിജയം ഉറപ്പിച്ചു. ഈ ഗോളും ഒരുക്കിയത് ഐറ്റാന ആയിരുന്നു. ഒരു ഷോട്ട് ടാർഗറ്റിലേക്ക് തൊടുക്കാ‌ൻ പോലും ഇന്ന് സ്വിറ്റ്സർലാന്റിനായില്ല. സ്പെയിൻ ഇതാദ്യമായാണ് വനിതാ ലോകകപ്പിൽ ഒരു നോക്കൗട്ട് മത്സരം വിജയിക്കുന്നത്. നെതർലന്റ്സും

ജപ്പാന്റെ ഏഷ്യൻ കരുത്തിന് മുന്നിൽ സ്പെയിൻ ഇല്ലാതായി!! നാലു ഗോളിന്റെ പരാജയം

വനിതാ ഫുട്ബോൾ ലോകകപ്പിൽ കരുത്തരായ ജപ്പാനെ തകർത്തെറിഞ്ഞ് ജപ്പാൻ. ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ജപ്പാൻ സ്പെയിനിനെ എതിരില്ലാത്ത് നാലു ഗോളുകൾക്ക് ആണ് പരാജയപ്പെടുത്തിയത്‌. ഈ വിജയം ജപ്പാനെ ഗ്രൂപ്പ് ചാമ്പ്യന്മാരാക്കി മാറ്റി. കൗണ്ടർ അറ്റാക്കുകളിലൂടെയും കിട്ടിയ അവസരങ്ങൾ കൃത്യമായി ഉപയോഗിച്ചും സ്പെയിനിനെ ജപ്പാൻ ഇന്ന് വട്ടം കറക്കി.

12ആം മിനുട്ടിൽ ഹിനറ്റ മിയസവ ജപ്പാന് ലീഡ് നൽകി. ജപ്പാന്റെ ടാർഗറ്റിലേക്കുള്ള ആദ്യ ഷോട്ടായിരുന്നു ഇത്. പിന്നാലെ 29ആം മിനുട്ടിൽ റികൊ ഉയേകി ലീഡ് ഇരട്ടിയാക്കി. മിയസവയുടെ അസിസ്റ്റിൽ നിന്നാണ് ഉയേകിയുടെ മനോഹരമായ ഫിനിഷ്.

ആദ്യ പകുതി അവസാനിക്കും മുമ്പ് മിയസവ വീണ്ടും ജപ്പാനായി വല കണ്ടെത്തി. സ്പെയിനിന്റെ ഒരു മിസ് പാസ് കൈക്കലാക്കി തുടങ്ങിയ അറ്റാക്കിന് ഒടുവിലായിരുന്നു ഈ ഗോൾ. ആദ്യ പകുതിയിൽ തന്നെ ജപ്പാൻ 3 ഗോളിന് മുന്നിൽ. ആദ്യ പകുതിയിൽ ജപ്പാന്റെ ടാർഗറ്റിലേക്കുള്ള മൂന്ന് ഷോട്ടുകളും ഇത് മാത്രമായിരുന്നു. അത്ര ക്ലിനിക്കൽ ആയിരുന്നു അവരുടെ പ്രകടനം.

രണ്ടാം പകുതിയിലും ജപ്പാൻ തന്നെ മികച്ചു നിന്നു. മത്സരത്തിന്റെ 82ആം മിനുട്ടിൽ സബ്ബായി എത്തിയ മിന തനാക ഒരു നല്ല സോളോ റണ്ണിന് ഒടുവിൽ തന്റെ ഇടം കാലു കൊണ്ട് പന്ത് വലയിൽ എത്തിച്ചു‌ സ്കോർ 4-0. സ്പെയിൻ തീർത്തും പരാജയം സമ്മതിച്ച നിമിഷം.

ഈ വിജയത്തോടെ 9 പോയിന്റുമായി ജപ്പാൻ ഗ്രൂപ്പ് ചാമ്പ്യന്മാരായി. 6 പോയിന്റുമായി സ്പെയിൻ രണ്ടാം സ്ഥാനം ഉറപ്പിച്ചു‌. ഇരുവരും ഈ മത്സരത്തിനു മുമ്പ് തന്നെ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചിരുന്നു.

ഗോളടിച്ചു കൂട്ടി സ്പെയിൻ ലോകകപ്പ് പ്രീക്വാർട്ടറിൽ

വനിതാ ഫുട്ബോൾ ലോകകപ്പിൽ സ്പെയിൻ പ്രീക്വാർട്ടർ ഉറപ്പിച്ചു‌. ഇന്ന് ഗ്രൂപ്പ് സിയിലെ അവരുടെ രണ്ടാം മത്സരത്തിൽ സാംബിയയെ നേരിട്ട സ്പെയിൻ എതിരില്ലാത്ത അഞ്ച്യ് ഗോളുകൾക്ക് ആണ് വിജയിച്ചത്. ബാഴ്സലോണ താരം ഹെർമോസോയുടെ ഇരട്ട ഗോളുകൾ സ്പെയിനിന്റെ വിജയത്തിൽ നിർണായകമായി. കഴിഞ്ഞ മത്സരത്തിൽ സ്പെയിൻ കോസ്റ്റാറിക്കയെയും തോൽപ്പിച്ചിരുന്നു.

ഇന്ന് മത്സരം ആരംഭിച്ച് ആദ്യ 13 മിനുട്ടിൽ തന്നെ സ്പെയിൻ രണ്ട് ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. ഒമ്പതാം മിനുട്ടിൽ അബിയേര ദുയെനസ് ആണ് സ്പെയിന് ലീഡ് നൽകിയത്‌‌. പിന്നാലെ 13ആം മിനുട്ടിൽ ഹെർമോസോയുടെ ഫിനിഷ് ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതി 2-0ന് അവസാനിച്ചു.

രണ്ടാം പകുതിയിൽ 69ആം മിനുട്ടിൽ ലെവന്റെ താരം റെദൊന്തോ ഫെറർ സ്പെയിന്റെ മൂന്നാം ഗോൾ നേടി. 73ആം മിനുട്ടിൽ ഹെർമോസോയുടെ രണ്ടാം ഗോൾ കൂടെ വന്നതോടെ സാംബിയ കളിയിൽ നിന്ന് ദൂരെ ആയി. ഈ രണ്ട് ഗോളുകളോടെ ഹെർമോസൊ സ്പെയിനിനായുള്ള തന്റെ ഗോൾ നേട്ടം 50 ആക്കി ഉയർത്തി. ഹെർമോസോയുടെ നൂറാം അന്താരാഷ്ട്ര മത്സരമായിരുന്നു ഇത്. ഇതിനു പിന്നാലെ 87ആം മിനുട്ടിൽ വീണ്ടും ഫെറർ വലയിൽ പന്ത് എത്തിച്ചു. സ്കോർ 5-0.

ഈ വിജയത്തോടെ സ്പെയിനും ജപ്പാനും 6 പോയിന്റുമായി പ്രീക്വാർട്ടർ യോഗ്യത നേടി‌. ഇനി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഗ്രൂപ്പ് ജേതാക്കളെ നിർണയിക്കുന്ന മത്സരത്തിൽ സ്പെയിനും ജപ്പാനും ഏറ്റുമുട്ടും.

വിരമിക്കാൻ ഒരുങ്ങി സ്പാനിഷ് ഇതിഹാസം ഡേവിഡ് സിൽവ

ഫുട്‌ബോളിൽ നിന്നു വിരമിക്കാൻ സ്പാനിഷ് ഇതിഹാസതാരം ഡേവിഡ് സിൽവ. നിലവിൽ റയൽ സോസിഡാഡ് താരമായ സിൽവക്ക് കഴിഞ്ഞ ദിവസം എ.സി.എൽ ഇഞ്ച്വറി നേരിട്ടിരുന്നു. തുടർന്ന് ആണ് 37 കാരനായ താരം വിരമിക്കുന്നത് ആയി റിപ്പോർട്ടുകൾ വന്നത്.

സ്‌പെയിൻ കണ്ട എക്കാലത്തെയും മഹാനായ താരങ്ങളിൽ ഒരാൾ ആയി കണക്ക് കൂട്ടുന്ന മധ്യനിര താരം ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയിൽ ആണ് ദീർഘകാലം കളിച്ചത്. മാഞ്ചസ്റ്റർ സിറ്റി ഇതിഹാസം ആയി കണക്ക് കൂട്ടുന്ന താരം അബുദാബി ഉടമകൾ ഉണ്ടായ ശേഷം ഉണ്ടായ സിറ്റിയുടെ വലിയ നേട്ടങ്ങളിൽ നിർണായക പങ്ക് വഹിച്ച താരമാണ്. താരം നേരത്തെ തന്നെ സ്പാനിഷ് ദേശീയ ടീമിൽ നിന്നു വിരമിച്ചിരുന്നു.

46 ഷോട്ടുകൾ!! കോസ്റ്ററിക്കയെ തകർത്ത് സ്പെയിൻ

വനിതാ ഫുട്ബോൾ ലോകകപ്പിൽ സ്പെയിന് ഗംഭീര തുടക്കം. ഇന്ന് ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ സ്പെയിൻ കോസ്റ്റാറിക്കയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് തോൽപ്പിച്ചത്. സ്പെയിനിന്റെ സർവ്വാധിപത്യം കണ്ട മത്സരത്തിൽ 3 ഗോളുകൾ മാത്രമേ വന്നിട്ടുള്ളൂ എന്നത് അത്ഭുതമാണ്. 46 ഷോട്ടുകൾ ആണ് സ്പെയിൻ ഇന്ന് തൊടുത്തത്. ഫിനിഷിംഗിലെ പോരായ്മ ആണ് സ്പെയിന് ഇന്ന് ആകെ ഉണ്ടാകാൻ പോകുന്ന നിരാശ.

21ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ ആണ് സ്പെയിൻ ലീഡ് എടുത്തത്. പിന്നാലെ 23ആം മിനുട്ടിൽ ബാഴ്സലോണ താരം ഐതാന ബൊന്മാറ്റി ലീഡ് ഇരട്ടിയാക്കി. 27ആം മിനുട്ടിൽ റയൽ മാഡ്രിഡ് താരം എസ്തർ ഗോൺസാലസ് സ്പെയിനിന്റെ മൂന്നാം ഗോളും നേടി. ഇതോടെ തന്നെ അവർ വിജയം ഉറപ്പിച്ചു. മത്സരത്തിൽ 82% ആയിരുന്നു സ്പെയിനിന്റെ ബോൾ പൊസഷൻ. ഇനി ജപ്പാനും സാംബിയയും ആണ് സ്പെയിനിന്റെ ഗ്രൂപ്പിലെ എതിരാളികൾ.

Exit mobile version