കേരളത്തിനെതിരെ ഷെൽഡൽ ജാക്സണിന്റെ മികവിൽ മികച്ച സ്കോര്‍ നേടി സൗരാഷ്ട്ര

സയ്യദ് മുഷ്താഖ് അലി ട്രോഫിയിലെ പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ മികച്ച പ്രകടനവുമായി സൗരാഷ്ട്ര. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൗരാഷ്ട്ര 6 വിക്കറ്റ് നഷ്ടത്തിൽ 183 റൺസാണ് നേടിയത്.

സൗരാഷ്ട്രയ്ക്കായി ഷെൽഡൺ ജാക്സൺ 44 പന്തിൽ 64 റൺസ് നേടിയപ്പോള്‍ 18 പന്തിൽ 34 റൺസ് നേടിയ സമര്‍ത്ഥ് വ്യാസും 23 പന്തിൽ 31 റൺസ് നേടിയ വിശ്വരാജ്സിംഗ് ജഡേയും ആണ് ടീമിനെ കരുതുറ്റ സ്കോറിലേക്ക് നയിച്ചത്.

കേരളത്തിനായി കെഎം ആസിഫ് മൂന്ന് വിക്കറ്റും മനു കൃഷ്ണന്‍ രണ്ട് വിക്കറ്റും നേടി.

സൗരാഷ്ട്രയുടെ പോരാട്ട വീര്യം, ലീഡ് തിരിച്ചുപിടിച്ച് ടീം

ഇറാനി കപ്പിൽ സൗരാഷ്ട്രയ്ക്ക് തോൽവി ഒഴിവാക്കുവാന്‍ സാധിച്ചേക്കില്ലെങ്കിലും പോരാടി മാത്രമാവും അവര്‍ കീഴടങ്ങുക. റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കെതിരെ മൂന്നാം ദിവസം 49/2 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ടീം മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 368/8 എന്ന നിലയിൽ 92 റൺസ് ലീഡ് നേടിയിട്ടുണ്ട്. രണ്ട് ദിവസം മാത്രം അവശേഷിക്കെ 2 വിക്കറ്റ് മാത്രം കൈവശമുള്ള ടീമിന് ഇനിയെത്ര നേരം പിടിച്ച് നിൽക്കാനാകുമെന്ന് ഉറപ്പില്ലെങ്കിലും ഇതുവരെയുള്ള അവരുടെ രണ്ടാം ഇന്നിംഗ്സിലെ പ്രകടനം പ്രശംസയര്‍ഹിക്കുന്നതാണ്.

87/5 എന്ന നിലയിലേക്ക് വീണ ടീം പിന്നീടുയര്‍ത്തിയ ചെറുത്ത്നില്പാണ് ടീമിനെ ഇന്നിംഗ്സ് തോൽവിയിൽ നിന്ന് രക്ഷിച്ചത്. ആദ്യം ഷെൽഡൺ ജാക്സണും അര്‍പിത് വാസവദയും 117 റൺസ് ആറാം വിക്കറ്റിൽ നേടിയുയര്‍ത്തിയ പ്രതിരോധം 71 റൺസ് നേടിയ ഷെൽഡൺ ജാക്സൺ വീണതോടെ അവസാനിച്ചു. ഏതാനും ഓവറുകള്‍ക്ക് ശേഷം അര്‍പിതും പുറത്തായതോടെ 215/7 എന്ന നിലയിലേക്ക് സൗരാഷ്ട്ര വീണു.

അധിക സമയം ടീമിന് പിടിച്ച് നിൽക്കാനാകില്ലെന്ന് ഏവരും വിധിയെഴുതിയപ്പോള്‍ 144 റൺസാണ് എട്ടാം വിക്കറ്റിൽ പ്രേരക് മങ്കഡും ജയ്ദേവ് ഉനഡ്കടും നേടിയത്. 72 റൺസ് നേടിയ പ്രേരകിനെ ജയന്ത് യാദവ് പുറത്താക്കിയപ്പോള്‍ 78 റൺസുമായി ജയ്ദേവ് ഉനഡ്കട് ക്രീസിലുണ്ട്. 6 റൺസ് നേടിയ പാര്‍ത്ഥ് ഭുട് ആണ് ക്രീസിലുള്ള മറ്റൊരു താരം.

റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കായി കുൽദീപ് സെന്നും സൗരഭ് കുമാറും മൂന്ന് വീതം വിക്കറ്റ് നേടി.

ജാക്ക്സണിൽ ഒരു ധോണി ടച്ച് ഉണ്ട് – മക്കല്ലം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കീപ്പര്‍ ബാറ്റ്സ്മാന്‍ ഷെൽഡൺ ജാക്ക്സണിൽ താന്‍ ഒരു ധോണി ടച്ച് കാണുന്നുവെന്ന് പറഞ്ഞ് നൈറ്റ് റൈഡേഴ്സ് മുഖ്യ കോച്ച് ബ്രണ്ടന്‍ മക്കല്ലം. ഐപിഎലിലെ ഉദ്ഘാടന മത്സരത്തിൽ മികച്ചൊരു സ്റ്റംപിംഗിലൂടെ ജാക്ക്സൺ റോബിന്‍ ഉത്തപ്പയെ പുറത്താക്കിയിരുന്നു.

അത് ക്രിക്കറ്റ് നിരീക്ഷകരും സോഷ്യൽ മീഡിയയിലും താരത്തിനെ പ്രകീര്‍ത്തിക്കുവാന്‍ ഇടയാകുകയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിൽ താരം തന്റെ കീപ്പിംഗിൽ വലിയ പുരോഗതിയാണ് കൊണ്ടുവന്നതെന്നും ഓരോ വര്‍ഷവും താരം കൂടുതൽ മെച്ചപ്പെടുകയാണെന്നും മക്കല്ലം വ്യക്തമാക്കി.

സൗരാഷ്ട്രയോട് വിട, ഷെല്‍ഡണ്‍ ജാക്സണ്‍ ഇനി പുതുച്ചേരിയില്‍

സൗരാഷ്ട്രയ്ക്ക് വേണ്ടി കളിച്ചിരുന്ന ഷെല്‍ഡണ്‍ ജാക്സണ്‍ ഇനി മുതല്‍ പുതുച്ചേരിയ്ക്ക് വേണ്ടി കളിക്കുമെന്നുള്ള പ്രഖ്യാപനം വന്നു. കഴിഞ്ഞ സീസണില്‍ പത്ത് മത്സരങ്ങളില്‍ നിന്നായി 809 റണ്‍സാണ് താരം നേടിത്. സൗരാഷ്ട്രയുടെ രഞ്ജി കിരീട നേട്ടത്തില്‍ മുഖ്യ പങ്കുവഹിച്ചതും താരമായിരുന്നു. ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ റൈഡേഴ്സിനും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടിയും കളിച്ചിട്ടുള്ളയാളാണ് ജാക്സണ്‍.

76 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 5634 റണ്‍സാണ് ഷെല്‍ഡണ്‍ ജാക്സണ്‍ നേടിയിട്ടുള്ളത്. 19 ശതകങ്ങളും 27 അര്‍ദ്ധ ശതകങ്ങളും താരം നേടിയിട്ടുണ്ട്. പുതുച്ചേരിയ്ക്ക് വേണ്ടി തനിക്ക് മികവ് പുലര്‍ത്താനാകുമെന്നാണ് കരുതുന്നതെന്നും താരം വ്യക്തമാക്കി.

മാവിയുടെ ഹാട്രിക്ക് വിഫലം, ഉത്തര്‍ പ്രദേശിനെതിരെ സൗരാഷ്ട്രയ്ക്ക് വിജയം

വിജയ് ഹസാരെ ട്രോഫിയില്‍ സൗരാഷ്ട്രയ്ക്കെതിരെയുള്ള മത്സരത്തില്‍ ഹാട്രിക്ക് നേട്ടം കൊയ്ത് ശിവം മാവി. ചിരാഗ് ജാനി, അര്‍പിത് വാസവഡ, ജയദേവ് ഉനഡ്കട് എന്നിവരെ പുറത്താക്കിയാണ് ഉത്തര്‍ പ്രദേശിനായി താരം ഈ നേട്ടം കൊയ്തത്. സൗരാഷ്ട്രം റോബിന്‍ ഉത്തപ്പയുടെയും(97) ഷെല്‍ഡണ്‍ ജാക്സണിന്റെയും(107) മികവില്‍ 303/9 എന്ന സ്കോര്‍ നേടിയപ്പോള്‍ 73 റണ്‍സ് വഴങ്ങിയ ശിവം മാവി ഹാട്രിക്ക് ഉള്‍പ്പെടെ 5 വിക്കറ്റ് സ്വന്തമാക്കി.

ഉത്തര്‍ പ്രദേശ് 278 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ സൗരാഷ്ട്ര 25 റണ്‍സിന്റെ വിജയം മത്സരത്തില്‍ സ്വന്തമാക്കി. ഉത്തര്‍ പ്രദേശ് നായകന്‍ സുരേഷ് റെയ്‍നയ്ക്ക് 22 റണ്‍സ് മാത്രമേ നേടാനായുള്ളു. ആകാഷ്ദീപ് നാഥ് 62 റണ്‍സുമായി ടോപ് സ്കോറര്‍ ആയി.

Exit mobile version