നേപ്പാളിനെ കളി പഠിപ്പിക്കുവാന്‍ മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ എത്തുന്നു

മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ മനോജ് പ്രഭാകര്‍ ഇനി നേപ്പോള്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ കോച്ച്. മുന്‍ ശ്രീലങ്കന്‍ താരം പുബുടു ദസ്സനായാകേ ജൂലൈയിൽ സ്ഥാനം ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് നേപ്പാള്‍ ക്രിക്കറ്റ് അസോസ്സിയേഷന്‍ മനോജ് പ്രഭാകറെ കോച്ചായി നിയമിച്ചത്. ദസ്സനായാകേ കാനഡയുടെ കോച്ചായി ചുമതലേയൽക്കുകയായിരുന്നു.

169 അന്താരാഷ്ട്ര മത്സരങ്ങളിൽ കളിച്ചിട്ടുള്ള മനോജ് പ്രഭാകര്‍ 1984 ഏപ്രിലിൽ തന്റെ ഏകദിന അരങ്ങേറ്റവും ഡിസംബറിൽ ടെസ്റ്റ് അരങ്ങേറ്റവും നടത്തുയായിരുന്നു. ഇതിന് മുമ്പ് അഫ്ഗാനിസ്ഥാന്റെ ബൗളിംഗ് കോച്ചായി പ്രഭാകര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹി, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ് ടീമുകളുടെ കോച്ചായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കായി 130 ഏകദിനങ്ങളിലും 39 ടെസ്റ്റ് മത്സരങ്ങളിലുമാണ് താരം കളിച്ചിട്ടുള്ളത്.

വിശ്വസിക്കുമോ!!! എട്ട് റൺസിന് ഓള്‍ഔട്ട് ആയി നേപ്പാള്‍ വനിത ടീം, മഹികയ്ക്ക് 5 വിക്കറ്റ്

ടി20 ലോകകപ്പ് യോഗ്യത മത്സരത്തിൽ വെറും 8 റൺസിന് ഓള്‍ഔട്ട് ആയി നേപ്പാളിന്റെ അണ്ടര്‍ 19 വനിത ടീം. യുഎഇയ്ക്കെതിരെയുള്ള മത്സരത്തിലാണ് നേപ്പാളിന്റെ നാണംകെട്ട ബാറ്റിംഗ് പ്രകടനം. ലക്ഷ്യമായ 9 റൺസ് ഏഴ് പന്തിൽ നേടി വിജയം നേടുവാനും യുഎഇയ്ക്ക് സാധിച്ചു.

8.1 ഓവര്‍ മാത്രം നേപ്പാള്‍ ബാറ്റിംഗ് നീണ്ട് നിന്നപ്പോള്‍ 5 വിക്കറ്റ് നേടിയ മഹിക ഗൗര്‍ ആണ് യുഎഇ ബൗളിംഗിൽ തിളങ്ങിയത്. തന്റെ 4 ഓവറിൽ വെറും 2 റൺസ് മാത്രം വിട്ട് നൽകി 2 മെയിഡനും എറിഞ്ഞാണ് ഈ നേട്ടം മഹിക സ്വന്തമാക്കിയത്.

വീണു പോയ ബാറ്റ്സ്മാനെ ഔട്ട് ആക്കാതെ ആസിഫ് ഷെയ്ക്ക്, നേപ്പാൾ വിക്കറ്റ് കീപ്പർ കാണിച്ചതാണ് സ്പിരിറ്റ് ഓഫ് ക്രിക്കറ്റ്!!

ഇന്ന് അയർലണ്ടും നേപ്പാളും തമ്മിൽ നടന്ന ടി20 മത്സരത്തിൽ ഒരു അപൂർവ്വ നിമിഷം കാണാൻ ആയി. നേപ്പാൾ വിക്കറ്റ് കീപ്പർ ആസിഫ് ഷെയ്ക്ക് ഒരു റൺ ഔട്ട് വേണ്ടെന്ന് വെക്കുന്നത് ആണ് ഏതൊരു ക്രിക്കറ്റ് പ്രേമിയുടെയും ഹൃദയം കവർന്നത്. മത്സരത്തിന്റെ 19ആം ഓവറിൽ ഒരു റൺ എടുക്കുന്നതിനിടയിൽ നോൺ സ്ട്രൈക്ക് എൻഡിൽ നിന്ന് ഓടുക ആയിരുന്ന അയർലണ്ട് താരം മക്ബ്രൈൻ നേപ്പാൾ ബൗളറുടെ ദേഹത്ത് തട്ടി വീഴുകയും ത്രോ എത്തുമ്പോഴേക്ക് ക്രീസിൽ എത്താൻ ആയതും ഇല്ല.

https://twitter.com/FanCode/status/1493221717569077255?t=YMQQqPEE8Hg3I1NXy2pZTg&s=19

ത്രോ സ്വീകരിച്ച നേപ്പാൾ വിക്കറ്റ് കീപ്പർ ആസിഫ് ഷെയ്കിന് എളുപ്പത്തിൽ ഔട്ട് ആക്കാമായിരുന്നു എങ്കിലും ആസിഫ് ആ വിക്കറ്റ് വേണ്ടെന്നു വെച്ചു. താരത്തിന്റെ തീരുമാനം സഹതാരങ്ങളിൽ നിന്നും എതിർ താരങ്ങളിൽ നിന്നും പ്രശംസ നേടി. മത്സരം അയർലണ്ട് 16 റൺസിന് വിജയിച്ചു. ആദ്യം ബാറ്റു ചെയ്ത അയർലണ്ട് 127 റൺസ് എടുത്തപ്പോൾ നേപ്പാളിന് ആകെ 111 റൺസേ 20 ഓവറിൽ എടുക്കാൻ ആയുള്ളൂ.

ത്രിരാഷ്ട്ര ടി20 ടൂര്‍ണ്ണമെന്റ് കിരീടം സ്വന്തമാക്കി നേപ്പാള്‍

ത്രിരാഷ്ട്ര ടി20 ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ വിജയം കരസ്ഥമാക്കി നേപ്പാള്‍. ഇന്ന് നടന്ന ഫൈനലില്‍ നെതര്‍ലാണ്ട്സിനെതിരെ 142 റണ്‍സിന്റെ വിജയം ആണ് നേപ്പാള്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ 20 ഓവറില്‍ 238/3 എന്ന കൂറ്റന്‍ സ്കോര്‍ നേടിയപ്പോള്‍ നെതര്‍ലാണ്ട്സിന് 96 റണ്‍സാണ് 17.2 ഓവറില്‍ നേടാനായത്.

നേപ്പാളിന് വേണ്ടി കുശല്‍ ബര്‍ട്ടല്‍ 53 പന്തില്‍ 77 റണ്‍സ് നേടിയപ്പോള്‍ ഗ്യാനേന്ദ്ര മല്ല(19 പന്തില്‍ 33 റണ്‍സ്), കുശല്‍ മല്ല(24 പന്തില്‍ പുറത്താകാതെ 50 റണ്‍സ്), ദീപേന്ദ്ര സിംഗ്(പുറത്താകാതെ 18 പന്തില്‍ നിന്ന് 48 റണ്‍സ്) എന്നിവരുടെ ബാറ്റിംഗ് ആണ് ടീമിനെ 238/3 എന്ന കറ്റന്‍ സ്കോറിലേക്ക് നയിച്ചത്. നെതര്‍ലാണ്ട്സിന് വേണ്ടി ഫിലിപ്പ് ബോയിസ്സേവെയിന്‍ 2 വിക്കറ്റ് നേടി.

മൂന്ന് വിക്കറ്റുമായി കരണ്‍ കെസി, രണ്ട് വീതം വിക്കറ്റ് നേടി കമല്‍ സിംഗ് ഐരേ എന്നിവരാണ് നെതര്‍ലാണ്ട്സിന്റെ നടുവൊടിച്ചത്. 17.2 ഓവറില്‍ 96 റണ്‍സിന് ടീം ഓള്‍ഔട്ട് ആകുമ്പോള്‍ 26 റണ്‍സ് നേടിയ സെബാസ്റ്റ്യന്‍ ബ്രാറ്റ് ആണ് ടീമിന്റെ ടോപ് സ്കോറര്‍. മാക്സ് ഒഡൗഡ് 20 റണ്‍സ് നേടി.

നേപ്പാളിന് ആദ്യ പരാജയം, ബാസ് ഡി ലീഡിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സിന്റെ ബലത്തില്‍ നെതര്‍ലാണ്ട്സിന് വിജയം

ത്രിരാഷ്ട്ര ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ നേപ്പാളിന് തോല്‍വിയേറ്റ് വാങ്ങി. ടീം കളിക്കുന്ന മൂന്നാമത്തെ മത്സരത്തില്‍ ടീമിന്റെ അപരാജിത കുറിപ്പിന് നെതര്‍ലാണ്ട്സ് അവസാനം കുറിയ്ക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് നേടിയപ്പോള്‍ നെതര്‍ലാണ്ട്സ് 7 വിക്കറ്റ് നഷ്ടത്തില്‍ 3 പന്ത് അവശേഷിക്കെ ലക്ഷ്യം സ്വന്തമാക്കി.

കുശല്‍ ഭുര്‍ട്ടല്‍(62), ദീപേന്ദ്ര സിംഗ്(60) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗിനൊപ്പം ആസിഫ് ഷെയ്ഖ്(20), സോംപാല്‍ കമി(21*) എന്നിവരുടെ ബാറ്റിംഗ് മികവാണ് നേപ്പാളിനെ 206 റണ്‍സിലേക്ക് എത്തിച്ചത്. നെതര്‍ലാണ്ട്സിന് വേണ്ടി വിവിയന്‍ കിംഗ്മയും പീറ്റര്‍ സീലാറും രണ്ട് വീതം വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ നെതര്‍ലാണ്ട്സിന് വേണ്ടി ബാസ് ഡി ലീഡ് 42 പന്തില്‍ പുറത്താകാതെ 81 റണ്‍സ് നേടിയപ്പോള്‍ 55 റണ്‍സ് നേടിയ ബെന്‍ കൂപ്പര്‍, 31 റണ്‍സ് നേടിയ ക്യാപ്റ്റന്‍ പീറ്റര്‍ സീലാര്‍ എന്നിവര്‍ നെതര്‍ലാണ്ട്സിന്റെ വിജയം ഉറപ്പാക്കി. നേപ്പാളിന് വേണ്ടി സന്ദീപ് ലാമിച്ചാനെ 4 വിക്കറ്റ് നേടിയെങ്കിലും ടീമിന്റെ വിജയം ഉറപ്പാക്കുവാന്‍ ഈ പ്രകടനത്തിന് സാധിച്ചില്ല.

ത്രിരാഷ്ട്ര ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ നേപ്പാളിന് 9 വിക്കറ്റ് വിജയം

നെതര്‍ലാണ്ട്സിനെതിരെ ത്രിരാഷ്ട്ര ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 9 വിക്കറ്റ് വിജയം നേടി നേപ്പാള്‍. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത നെതര്‍ലാണ്ട്സിനെ 136/4 എന്ന സ്കോറിന് പിടിച്ചുകെട്ടിയ നേപ്പോള്‍ ലക്ഷ്യം 15 ഓവറില്‍ 1 വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.

സന്ദീപ് ലാമിച്ചാനെ ആണ് നേപ്പാളിന് വേണ്ടി രണ്ട് വിക്കറ്റുമായി ബൗളിംഗില്‍ തിളങ്ങിയത്. കരണ്‍ കെസി, സോംപാല്‍ കമി എന്നിവര്‍ കണിശതയോടെ പന്തെറിഞ്ഞു. 4 ഓവറില്‍ 13 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് സോംപാല്‍ ഒരു വിക്കറ്റ് നേടിയത്. തങ്ങളുടെ നാലോവര്‍ സ്പെല്ലില്‍ 22 റണ്‍സ് ആണ് ലാമിച്ചാനെയും കരണും വഴങ്ങിയത്. 41 റണ്‍സ് നേടി ബാസ് ഡി ലീഡ് ആണ് നെതര്‍ലാണ്ട്സിന്റെ ടോപ് സ്കോറര്‍. സ്കോട്ട് എഡ്വേര്‍ഡ്സ് 30 റണ്‍സ് നേടി. സീലര്‍(23*), ടോണി സ്റ്റാല്‍(9 പന്തില്‍ 20*) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

നേപ്പാളിന് വേണ്ടി കുശല്‍ ബുര്‍ട്ടല്‍ 62 റണ്‍സ് നേടി പുറത്താകുകയായിരുന്നു. പുറത്താകാതെ 54 റണ്‍സ് നേടിയ ആസിഫ് ഷെയിഖിനൊപ്പം ഒന്നാം വിക്കറ്റില്‍ 116 റണ്‍സാണ് നേപ്പാള്‍ ഓപ്പണര്‍ നേടിയത്.

ഡേവ് വാട്ട്മോര്‍ ഇനി നേപ്പാളിന്റെ മുഖ്യ കോച്ച്

നേപ്പാളിന് ഇനി പുതിയ ഹെഡ് കോച്ച്. മുന്‍ നിര അന്താരാഷ്ട്ര കോച്ചായിരുന്ന ഡേവ് വാട്ട്മോറിന്റെ സേവനം ആണ് നേപ്പാള്‍ ഉറപ്പാക്കിയിരിക്കുന്നത്. 2022 ടി20 ലോകകപ്പിന് യോഗ്യത നേടിയ ടീമിനെ ഇനി പരിശീലിപ്പിക്കു ശ്രീലങ്ക, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, സിംബാബ്‍വേ എന്നിവരെ പരിശീലിപ്പിച്ച വാട്ട്മോര്‍ ആവും.

ഈ ഫെബ്രുവരിയില്‍ ഉമേഷ് പട്‍വല്‍ നേപ്പാളഅ‍ കോച്ച് സ്ഥാനം ഒഴിഞ്ഞതിന് ശേഷമാണ് പുതിയ കോച്ചിനായി ബോര്‍ഡ് തിരച്ചില്‍ ആരംഭിച്ചത്. 1996ല്‍ ശ്രീലങ്കയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചത് വാട്ട്മോര്‍ ആയിരുന്നു. കേരളത്തിന്റെ രഞ്ജി പരിശീലകനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

2018-19 സീസണില്‍ ടീമിന തങ്ങളുടെ പ്രഥമ രഞ്ജി സെമിയിലേക്ക് വാട്ട്മോര്‍ എത്തിച്ചിരുന്നു. ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പരിശീലക ചുമതല രണ്ട് വര്‍ഷം ഡേവ് വഹിച്ചിരുന്നു.

നേപ്പാള്‍ താരം സന്ദീപ് ലാമിച്ചാനെയ്ക്ക് കോവിഡ്

നേപ്പാള്‍ താരം സന്ദീപ് ലാമിച്ചാനെയ്ക്ക് കോവിഡ്. താരം തന്നെ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് വിവരം പുറത്ത് വിട്ടത്. തനിക്ക് ചെറിയ ശരീര വേദനയുണ്ടായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ താന്‍ മെച്ചപ്പെട്ട് വരികയാണെന്നും ഉടന്‍ തിരികെ എത്താനാകുമെന്നുമാണ് താരം ട്വിറ്ററില്‍ കുറിച്ചത്.

ബിഗ് ബാഷില്‍ അടുത്തിടെ ഹോബാര്‍ട്ട് ഹറികെയന്‍സുമായി കരാറിലെത്തിയ താരം ഇതിന് മുമ്പ് മെല്‍ബേണ്‍ സ്റ്റാര്‍സിന് വേണ്ടി കളിച്ചിട്ടുണ്ട്. ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിലംഗമായിരുന്ന താരത്തിന് എന്നാല്‍ അവസരം ലഭിച്ചിരുന്നില്ല.

നേപ്പാള്‍ ടീമില്‍ ക്യാപ്റ്റന്‍ ഗ്യാനനേന്ദ്ര മല്ല, വൈസ് ക്യാപ്റ്റന്‍ ദീപേന്ദ്ര സിംഗ് ഐറീ, രോഹിത് പൗഡല്‍ എന്നിവര്‍ നേരത്തെ കൊറോണ പോസിറ്റീവായി മാറിയിരുന്നു.

നേപ്പാളിനെ തറപറ്റിച്ച് ഇന്ത്യന്‍ യുവനിര

എസിസി എമേര്‍ജിംഗ് ടീംസ് ഏഷ്യ കപ്പ് 2019ല്‍ നേപ്പാളിനെതിരെ 7 വിക്കറ്റ് വിജയം രചിച്ച് ഇന്ത്യ അണ്ടര്‍ 23 ടീം. ഇന്ന് ബംഗ്ലാദേശില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത നേപ്പാളിനെ 44.5 ഓവറില്‍ 193 റണ്‍സിന് ഓള്‍ഔട്ട് ആക്കുകയായിരുന്നു. ലക്ഷ്യം 42 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. നേപ്പാളിന് വേണ്ടി പവന്‍ സറഫ് 56 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ശരദ് വേസാവ്കര്‍ 44 റണ്‍സ് നേടി. കുശാല്‍ ബുര്‍ടേല്‍(28), ദീപേന്ദ്ര സിംഗ് ഐറി(24), കരണ്‍ കെസി(20) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ഇന്ത്യയ്ക്കായി സൗരഭ് ഡുബേ നാല് വിക്കറ്റും യഷ് റാഥോഡ് മൂന്ന് വിക്കറ്റും നേടി തിളങ്ങി.

അര്‍ദ്ധ ശതകങ്ങള്‍ നേടിയ സന്‍വീര‍് സിംഗ്(56), അര്‍മാന്‍ ജാഫര്‍(51) എന്നിവരുടെയൊപ്പം ഒരു റണ്‍സിന് അര്‍ദ്ധ ശതകം നഷ്ടമായ ഇന്ത്യന്‍ നായകന്‍ ശരത്ത് ബിആര്‍ ആണ് തിളങ്ങിയ മറ്റൊരു താരം.

വിലക്ക് നീക്കി ഐസിസി, ക്രിക്കറ്റിലേക്ക് സിംബാബ്‍വേ മടങ്ങി വരുന്നു

സിംബാബ്‍വേയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കുവാന്‍ തീരുമാനിച്ച് ഐസിസി. ഇന്ന് ദുബായിയില്‍ ചേര്‍ന്ന ബോര്‍ഡ് മീറ്റിംഗിലാണ് ഐസിസിയുടെ ഈ നടപടി. പൂര്‍ണ്ണ അംഗത്വത്തോടെയാണ് സിംബാബ്‍വേ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്. ബോര്‍ഡിന്റെ നടത്തിപ്പില്‍ സര്‍ക്കാര്‍ ഇടപെട്ടുവെന്ന കാരണത്താല്‍ ജൂലൈ 2019ല്‍ ആണ് ഐസിസി സിംബാബ്‍വേയെ വിലക്കിയത്. സിംബാബ്‍വേയ്ക്കൊപ്പം നേപ്പാളിനെയും തിരികെ അംഗമായി എടുത്തിട്ടുണ്ട്.

2016ലാണ് നേപ്പാളിനെ ഐസിസി വിലക്കിയത്. നേപ്പാളിന്റെ ബോര്‍ഡിലേക്ക് പുതിയ ഇലക്ഷന്‍ നടത്തണമെന്ന ഉപാധിയും ഐസിസി വെച്ചിട്ടുണ്ട്. ഇതില്‍ സര്‍ക്കാരിന്റെ ഇടപെടലുകള്‍ ഉണ്ടാകരുതെന്നും സ്വതന്ത്രമായ തിരഞ്ഞെടുപ്പായിരിക്കണം നടത്തേണ്ടതെന്നും ഐസിസി ആവശ്യപ്പെട്ടിട്ടുണ്ട്.

ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്ക് മുമ്പ് അയര്‍ലണ്ടുള്‍പ്പെടുന്ന പഞ്ചരാഷ്ട്ര ടി20 ടൂര്‍ണ്ണമെന്റ്

ടി20 ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് അയര്‍ലണ്ട് ഉള്‍പ്പെടെ അഞ്ച് ടീമുകള്‍ പങ്കെടുക്കുന്ന ടി20 ടൂര്‍ണ്ണമെന്റ് നടക്കും. ഒക്ടോബര്‍ 5-10 വരെ ഒമാനിലാണ് ടൂര്‍ണ്ണമെന്റ് നടക്കുന്നത്. അയര്‍ലണ്ടിന് പുറമെ നേപ്പാള്‍, ഒമാന്‍, നെതര്‍ലാണ്ട്സ്, ഹോങ്കോംഗ് എന്നീ ടീമുകളാണ് ഏറ്റുമുട്ടുന്നത്. ടീമുകള്‍ എല്ലാം മറ്റ് നാല് ടീമുകളോട് ഒമാനില്‍ ഏറ്റ് മുട്ടും. ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക് ഏറെ ഉപയോഗപ്രദമാണ് ഈ ടൂര്‍ണ്ണമെന്റ് എന്ന് അയര്‍ലണ്ട് മുഖ്യ കോച്ച് ഗ്രഹാം ഫോര്‍ഡ് പറഞ്ഞു.

മസ്കറ്റിലെ അല്‍ എമെറാറ്റ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒരു ദിവസം രണ്ട് വീതം മത്സരങ്ങളാവും നടക്കുക.

ടി20 ലോകകപ്പ് യോഗ്യത : നേപ്പാളിനെ അട്ടിമറിച്ച് സിംഗപ്പൂർ 

ടി20 ലോകകപ്പിനുള്ള യോഗ്യതക്കുള്ള ഏഷ്യൻ റീജിയൻ പോരാട്ടത്തിൽ നേപ്പാളിനെ അട്ടിമറിച്ച് സിംഗപ്പൂർ. ഇന്ന് നടന്ന മത്സരത്തിൽ 82 റൺസിന്റെ വലിയ വിജയം നേടിയ യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ ഒക്ടോബറിൽ നടക്കുന്ന അവസാന യോഗ്യത പോരാട്ടത്തിന് സിംഗപ്പൂർ യോഗ്യത നേടിയത്. ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയ സിംഗപ്പൂർ 14 ടീമുകൾ മാറ്റുരക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തിന് യോഗ്യത നേടുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത സിംഗപ്പൂർ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് എടുത്തിരുന്നു. തുടർന്ന് ബാറ്റ് ചെയ്ത നേപ്പാൾ വെറും 109 റൺസിന്‌ ഓൾ ഔട്ട് ആവുകയായിരുന്നു. സിംഗപ്പൂരിന് വേണ്ടി 43 പന്തിൽ 77 റൺസ് എടുത്ത ടിം ഡേവിഡും 27 പന്തിൽ 42 റൺസ് എടുത്ത മൻപ്രീത് സിങ്ങും 33 പന്തിൽ 49 റൺസ് എടുത്ത രോഹൻ രംഗരാജനുമാണ് മികച്ച ബാറ്റിംഗ് പുറത്തെടുത്തത്. നേപ്പാളിന്‌ വേണ്ടി അഭിനാഷ് ബോഹാര നാല് വിക്കറ്റും കരൺ രണ്ട് വിക്കറ്റും വീഴ്ത്തി.

തുടർന്ന് ബാറ്റ് ചെയ്ത നേപ്പാൾ ഒന്ന് പൊരുതി നോക്കുകപോലും ചെയ്യാതെ 109 റൺസിന്‌ എല്ലാവരും പുറത്താവുകയായിരുന്നു. 21 പന്തിൽ 39 റൺസ് എടുത്ത ഓപണർ ഗ്യാനേന്ദ്ര മല്ല മാത്രമാണ് കുറച്ചെങ്കിലും നേപ്പാൾ ബാറ്റിംഗ് നിരയിൽ പിടിച്ചു നിന്നത്. സിംഗപ്പൂരിന് വേണ്ടി സെല്ലഡോർ വിജയകുമാർ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ വിനോത് ഭാസ്കരൻ 2 വിക്കറ്റ് വീഴ്ത്തി.

Exit mobile version