മുസോണ്ട ലോണിൽ സെൽറ്റിക്കിൽ

ചെൽസി യുവ താരം ചാർളി മുസോണ്ട ലോൺ അടിസ്ഥാനത്തിൽ സെൽറ്റിക്കിൽ ചേർന്നു. 18 മാസത്തെ കരാറിലാണ് ബെൽജിയൻ താരമായ മുസോണ്ട സെൽറ്റിക്കിൽ എത്തുന്നത്. സ്റ്റാംഫോഡ് ബ്രിഡ്ജിൽ ഗെയിം ടൈം കുറഞ്ഞതോടെയാണ് 21 കാരനായ താരത്തെ വായ്പ അടിസ്ഥാനത്തിൽ ബ്രെണ്ടൻ റോഡ്‌ജെഴ്സിന്റെ കീഴിൽ കളിക്കാൻ ചെൽസി അനുവദിച്ചത്. ചെൽസിയുടെ അക്കാദമി വഴി വളർന്നു വന്ന മുസോണ്ട ഈ സീസണിന്റെ തുടക്കം മുതൽ ആദ്യ ടീമിന്റെ ഭാഗം ആണെങ്കിലും പരിമിതമായ അവസരങ്ങൾ മാത്രമാണ് ലഭിച്ചത്.

ഈ സീസണിൽ ലീഗ് കപ്പിൽ നോട്ടിങ്ഹാം ഫോറസ്റ്റിന് എതിരെ തന്റെ ആദ്യ സീനിയർ ടീം ഗോൾ നേടിയിരുന്നു. ചെൽസിയുടെ മുൻ അസിസ്റ്റന്റ് കോച് കൂടിയായ ബ്രെണ്ടൻ റോഡ്‌ജെഴ്സിന്റെ കീഴിൽ 18 മാസങ്ങൾ കളിക്കുന്നതോടെ ചെൽസി ആദ്യ ഇലവനിലേക്ക് മുസോണ്ടയും ഇടം കണ്ടെത്തും എന്ന് തന്നെയാണ് ചെൽസി അധികൃതരുടെ പ്രതീക്ഷ. നേരത്തെ അന്ദ്രീയാസ് ക്രിസ്റ്റിയൻസൻ 2 വർഷത്തെ ലോണിൽ കളിച്ച ശേഷം ചെൽസി ആദ്യ ഇലവനിൽ സ്ഥിരം അംഗമായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സ്റ്ററിജ്ഡ് ഇനി വെസ്റ്റ് ബ്രോമിൽ

ലിവർപൂൾ സ്‌ട്രൈക്കർ ഡാനിയേൽ സ്റ്ററിഡ്ജ് ഇനി വെസ്റ്റ് ബ്രോമിന് വേണ്ടി കളിക്കും. ലോൺ അടിസ്ഥാനത്തിലാണ് ബാഗീസ് താരത്തെ സ്വന്തമാക്കിയത്. ഈ സീസൺ അവസാനം വരെയാണ് ഇംഗ്ലണ്ട് ദേശീയ താരം കൂടിയായ സ്റ്ററിഡ്ജ് വെസ്റ്റ് ബ്രോമിന് വേണ്ടി കളിക്കുക. ലിവർപൂളിൽ തീർത്തും അവസരങ്ങൾ കുറഞ്ഞ താരം ലോകകപ്പ് ടീമിൽ ഇടം ലക്ഷ്യം വച്ചാണ് ലോൺ അടിസ്ഥാനത്തിൽ ക്ലബ്ബ് മാറാൻ തയ്യാറായത്.

ലിവർപൂളിനായി 98 മത്സരങ്ങളിൽ നിന്ന് 48 ഗോളുകൾ നേടിയ താരം 2013-2014 സീസണിൽ ലൂയി സുവാരസിനൊപ്പം തീർത്ത പങ്കാളിത്തം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പക്ഷെ പരിക്ക് വില്ലനായപ്പോൾ പലപ്പോഴും ടീമിന് പുറത്തായ താരം ലിവർപൂളിൽ എത്തിയ 4 വർഷത്തിൽ 55 ലീഗ് മത്സരങ്ങളിൽ മാത്രമാണ് കളിച്ചത്‌. ക്ളോപ്പ് പരിശീലകനായതോടെ താരത്തിന് തീരെ അവസരങ്ങൾ കുറയുകയായിരുന്നു. ഈ സീസണിൽ 15 മത്സരങ്ങൾ മാത്രമാണ് താരത്തിന് കളിക്കാനായത്. മുൻപ് മാഞ്ചസ്റ്റർ സിറ്റി, ചെൽസി ടീമുകൾക് വേണ്ടിയും കളിച്ച സ്റ്ററിഡ്ജ് എത്തുന്നതോടെ കൂടുതൽ ഗോളുകൾ കണ്ടെത്തി പ്രീമിയർ ലീഗിലെ 19 ആം സ്ഥാനത് നിന്ന് കര കയറി പ്രീമിയർ ലീഗിൽ ഇടം നില നിർത്തുക എന്നതാവും വെസ്റ്റ് ബ്രോമിന്റെ ലക്ഷ്യം. ഈ സീസണിൽ 19 ഗോളുകൾ മാത്രം നേടാനായ അലൻ പാർഡിയുവിന്റെ ടീമിന് സ്റ്ററിഡ്ജ് ഫിറ്റ്നസ് നില നിർത്തിയാൽ അത് നേട്ടമാവും എന്ന് ഉറപ്പാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സാഞ്ചസ് ഇനി യുണൈറ്റഡിൽ, മികിതാര്യൻ ആഴ്സണലിൽ

ആഴ്സണൽ സൂപ്പർ താരം അലക്‌സി സാഞ്ചസ് ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചുവപ്പണിയും. സിറ്റി സ്വന്തമാക്കും എന്നുറപ്പിച്ച താരത്തെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ അസാധാരണ നീക്കത്തിലൂടെ യുണൈറ്റഡ്‌ സ്വന്തമാകുകയായിരുന്നു. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ സാഞ്ചസിനായി 60 മില്യൺ മുടക്കാൻ തയ്യാറായ സിറ്റി പക്ഷെ ഇത്തവണ അത് 20 മില്യൺ ആയി ചുരുക്കിയതോടെയാണ് അവസരം മുതലാക്കാൻ യുണൈറ്റഡ്‌ രംഗത്ത് എത്തിയത്. സാഞ്ചസ് ആവശ്യപ്പെട്ട ശമ്പളം നൽകാൻ യുണൈറ്റഡ്‌ തയ്യാറായതും കാര്യങ്ങൾ എളുപ്പമാക്കി. സഞ്ചസിന് പകരക്കാരനായി യൂണൈറ്റഡ് താരം മികിതാര്യൻ ആഴ്സണലിൽ ചേരും. മൗറീഞ്ഞോക്ക് കീഴിൽ നിരാശ സമ്മാനിച്ച മികിതാര്യന് ഇതോടെ വെങ്ങറുടെ കീഴിൽ പുതു തുടക്കം നേടാനാവും.

2014 ഇൽ ആഴ്സണലിൽ എത്തിയ സാഞ്ചസ് പക്ഷെ തന്റെ കരാർ പിന്നീട് പുതുക്കാൻ തയ്യാറായിരുന്നില്ല. അടുത്ത ജൂണിൽ കരാർ തീരുന്ന താരത്തെ വെറുതെ നഷ്ടമാവും എന്നറിയാവുന്ന ആഴ്സണൽ ജനുവരിയിൽ തന്നെ താരത്തെ വിൽക്കാൻ തയ്യാറാവുകയായിരുന്നു. നാല് വർഷത്തെ കരാറിലാണ് സാഞ്ചസും യൂണൈറ്റഡും ഒപ്പിട്ടിരിക്കുന്നത്. കരാർ പ്രകാരം യുണൈറ്റഡ്‌ നിരയിൽ ഏറ്റവും വലിയ ശമ്പളം പറ്റുന്ന താരം സാഞ്ചസാവും. 29 കാരനായ സാഞ്ചസ് ചിലിയൻ ക്ലബ്ബായ കോബ്രലോയിലൂടെയാണെന് തന്റെ കരിയറിന് തുടക്കം കുറിക്കുന്നത്. പിന്നീട് ഇറ്റാലിയൻ ക്ലബ്ബായ ഉദിനെസെയിൽ എത്തിയ താരം 2011 ബാഴ്സലോണയിൽ എത്തുകയായിരുന്നു. ബാഴ്സക്കായി 88 മത്സരങ്ങളിൽ കളിച്ച താരം 39 ഗോളുകൾ നേടി. 2014 ഇൽ ലണ്ടനിൽ എത്തിയ താരം ഇതുവരെ 122 മത്സരങ്ങളിൽ ആഴ്സണലിനായി 60 ഗോളുകൾ നേടിയിട്ടുണ്ട്. 2006 മുതൽ ചിലി ദേശീയ ടീമിലും അംഗമാണ് സാഞ്ചസ്.

2016 ഇൽ ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് ഓൾഡ് ട്രാഫോഡിൽ എത്തിയ ഹെൻറിക് മികിതാര്യന്റെ ഇംഗ്ലണ്ടിലെ പ്രകടനം പക്ഷെ പ്രതീക്ഷക്ക് ഒപ്പം നിൽകുന്നതായിരുന്നില്ല. മൗറീഞ്ഞോയുടെ പരസ്യ വിമർശനം അടക്കം നേരിട്ട താരം ഈ സീസൺ തുടക്കത്തിൽ മികച്ച പ്രകടനം നടത്തിയെങ്കിലും പിന്നീട് ടീമിൽ നിന്ന് പുറത്തായിരുന്നു. മികച്ച പ്രതിഭയുള്ള താരത്തിന് മൗറീഞ്ഞോയുടെ ഫുട്‌ബോൾ ശൈലിയിൽ വേണ്ടത്ര സംഭാവന നൽകാൻ ആയില്ല. പക്ഷെ വെങ്ങറുടെ കീഴിൽ കളിക്കാൻ അർഹനായ താരത്തെ യുണൈറ്റഡ്‌ വാഗ്ദാനം ചെയ്തതോടെ ആഴ്സണൽ സഞ്ചസിന് പകരക്കാരനായി മികിതാര്യനെ സ്വീകരിക്കാൻ തയ്യാറാവുകയായിരുന്നു. 29 വയസുകാരനായ മികിതാര്യൻ യുണൈറ്റഡിനായി 39 മത്സരങ്ങളിൽ നിന്ന് 5 ഗോളുകൾ നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വാൽക്കോട്ട് ആഴ്സണൽ വിട്ടു, ഇനി എവർട്ടനിൽ

ആഴ്സണൽ മുന്നേറ്റനിര താരം തിയോ വാൽക്കോട്ട് ഇനി എവർട്ടനിൽ. 20 മില്യൺ പൗണ്ടിനാണ് എവർട്ടൻ താരത്തെ സ്വന്തമാക്കിയത്. 3 വർഷത്തെ കരാറാണ് താരം മേഴ്സി സൈഡ് ക്ലബ്ബുമായി ഒപ്പിട്ടിരിക്കുന്നത്.

ആഴ്സണലിൽ അവസരങ്ങൾ കുറഞ്ഞതോടെയാണ് വാൽക്കോട്ട് എവർട്ടനിലേക്ക് ചുവട് മാറാൻ തീരുമാനിച്ചത്. തന്റെ പതിനാറാം വയസിൽ സൗത്താംപ്ടണിൽ നിന്ന് എമിറേറ്റ്സിൽ എത്തിയ താരം ക്ലബ്ബിനായി ഇതുവരെ 397 മത്സരങ്ങളിൽ നിന്ന് 108 ഗോളുകൾ നേടിയിട്ടുണ്ട്. വാൽക്കോട്ടിന്റെ പഴയ ക്ലബ്ബായ സൗത്താംപ്ടനും താരത്തിനായി രംഗത്ത് വന്നിരുന്നെങ്കിലും താരം ഗൂഡിസൻ പാർക്ക് തിരഞ്ഞെടുക്കുകയായിരുന്നു. ഈ സീസണിൽ ആഴ്സണലിൽ അവസരങ്ങൾ തീർത്തും കുറഞ്ഞതോടെയാണ് താരം ക്ലബ്ബ് വിടാൻ തീരുമാനിച്ചത്.  28 കാരനായ വാൽക്കോട്ട് അടുത്ത ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിൽ ഇടം നേടുക എന്നത് തന്നെയാവും ഇനി ലക്ഷ്യം വെക്കുക. ഗോളുകൾ കണ്ടെത്താൻ വിഷമിക്കുന്ന എവർട്ടനും വാൽക്കോട്ടിന്റെ വരവ് പുതു ഊർജം സമ്മാനിച്ചേക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സാഞ്ചസിനായി യുണൈറ്റഡും രംഗത്ത്, ട്രാൻസ്ഫറിൽ പുതിയ വഴിത്തിരിവ്

അലക്‌സി സാഞ്ചസിനായുള്ള സിറ്റിയുടെ നീക്കങ്ങൾക്ക് കടുത്ത വെല്ലുവിളിയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്ത്. സാഞ്ചസിനെ സ്വന്തമാക്കാൻ യൂണൈറ്റഡും ഔദ്യോഗികമായി ആഴ്സണലുമായി ബന്ധപ്പെട്ടതായാണ് ഇംഗ്ലണ്ടിൽ നിന്നുള്ള പുതിയ വിവരം. സഞ്ചസിന് പകരം ഹെൻറിക് മികിതാര്യനെ പകരം നൽകുന്നത് അടക്കമുള്ള സാധ്യതകൾ യുണൈറ്റഡ്‌ ആഴ്സണലിന് മുൻപിൽ സമർപ്പിച്ചിട്ടുണ്ട്. സാഞ്ചസിനെ സ്വന്തമാക്കാൻ ഏറെ നാളായി ശ്രമിക്കുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് ഇതോടെ താരത്തെ സ്വന്തമാക്കുക എന്നത് എളുപ്പമാവില്ല. പക്ഷെ സാഞ്ചസിന്റെ തീരുമാനവും ട്രാൻസ്ഫറിൽ നിർണായകമാകും.

നേരത്തെ സഞ്ചസിന് പ്രീമിയർ ലീഗിലെ തന്നെ ഏറ്റവും വലിയ ശമ്പളം അടക്കം വാഗ്ദാനം ചെയ്ത സിറ്റി വലിയ എതിർപ്പുകൾ ഇല്ലാതെ താരത്തെ ഈ മാസം തന്നെ സ്വന്തമാക്കാൻ പറ്റുമെന്ന് പ്രതീക്ഷിച്ചതാണ്. ഗബ്രിയേൽ ജിസൂസ് പരിക്കേറ്റതോടെ ആക്രമണ നിരയിൽ പുതിയൊരു താരത്തെ സിറ്റിക്ക് നിർബന്ധമാണ്. പക്ഷെ അപ്രതീക്ഷിതമായി മൗറീഞ്ഞോയും യൂണൈറ്റഡും സാഞ്ചസിനായി രംഗത്തെത്തിയത് സിറ്റി എളുപ്പത്തിൽ താരത്തെ സ്വന്തമാകുന്നതിൽ നിന്ന് തടയും. ഏതാണ്ട് 25 മില്യൺ പൗണ്ട് സഞ്ചസിനായി നൽകാൻ സിറ്റി തയ്യാറായിട്ടുണ്ട്. പക്ഷെ മികിതാര്യനെ പോലൊരു കളിക്കാരനെ പകരം നൽകി ആഴ്സണലിനെ ആകർഷിക്കാൻ യുനൈറ്റഡിനായാൽ തങ്ങളുടെ എതിരാളികൾക്ക് അവർ നൽകുന്ന വലിയൊരു തിരിച്ചടിയാകും അതെന്ന് ഉറപ്പാണ്. ഇരു ടീമുകളുടെയും ഓഫറുകൾക്ക് ആഴ്സണൽ സമീപ ദിവസങ്ങളിൽ മറുപടി നൽകിയേക്കും. ഈ ജൂണിൽ കരാർ അവസാനിക്കുന്ന സാഞ്ചസിനെ ആഴ്സണൽ ഈ മാസം തന്നെ വിൽകാനാണ് സാധ്യത.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റെനാറ്റോ സ്റ്റീഫെൻ ടീമിലെത്തിച്ച് വോൾഫ്സ്

ബുണ്ടസ് ലീഗയിൽ രണ്ടാം വിന്റർ സൈനിങ്‌ നടത്തിയിരിക്കുകയാണ് വോൾഫ്ബർഗ്. ഇത്തവണ വോൾഫ്സ് ടീമിലെത്തിച്ചിരിക്കുന്നത് റെനാറ്റോ സ്റ്റീഫനെയാണ്. ഏറെ നാളായിട്ടുള്ള വോൾഫ്‌സിന്റെ ടാർജറ്റാണ്‌ റെനാറ്റോ. സ്വിസ്സ് ചാമ്പ്യന്മാരായ ബസേലിനെ ചാമ്പ്യൻസ് ലീഗ് റൌണ്ട് ഓഫ് സിക്സ്റ്റീനിൽ ഏത്തൻ സഹായിച്ചത് റെനാറ്റോയുടെ തകർപ്പൻ പ്രകടനമാണ്. 26 കാരനായ റെനാറ്റോ രണ്ടു മില്യൺ യൂറോയ്ക്കാണ് വോൾഫ്‌സിലെത്തുന്നത്. 2021 വരെ വോക്‌സവാഗൺ അരീനയിലേക്കുള്ളതാണ് റെനാറ്റോയുമായുള്ള കരാറ്.

ഈ സീസണിൽ സ്വിസ്സ് സൂപ്പർ ലീഗിൽ മൂന്നു അസിസ്റ്റുകളും മൂന്നു ഗോളുകളും പതിനേഴ് മത്സരങ്ങളിൽ ബൂട്ടണിഞ്ഞു റെനാറ്റോ സ്റ്റീഫൻ സ്വന്തമാക്കിയിട്ടുണ്ട്. സ്വിറ്റ്സർലാൻഡിനു വേണ്ടി അഞ്ചു തവണ ദേശിയ ടീമിൽ റെനാറ്റോ കളിച്ചിട്ടുണ്ട്. 149 സ്വിസ് സൂപ്പർ കപ്പ് മത്സരങ്ങളിൽ നിന്നായി 35 ഗോളുകൾ റെനാറ്റോ സ്റ്റീഫൻ നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ലോകകപ്പ് പ്രതീക്ഷയിൽ ടെവസ് വീണ്ടും ബോകാ ജൂനിയേഴ്സിൽ

ഈ വർഷം നടക്കുന്ന ലോകകപ്പിനു മുന്നേ അർജന്റീനൻ സ്ക്വാഡിലേക്ക് തിരിച്ചെത്തുക എന്ന ലക്ഷ്യവുമായി കാർലോസ് ടെവസ് ചൈന വിട്ടു. തന്റെ പഴയ ക്ലബായ ബോകാ ജൂനിയേഴ്സിലേക്കാണ് ടെവസ് മടങ്ങി എത്തിയത്.

ചൈനീസ് ക്ലബ് ഷാങ്ഹായ് ഷെൻഹുവയിലായിരുന്നു അവസാന 12 മാസമായി ടെവസ്. പരിക്ക് കാരണം പല മത്സരങ്ങളും പുറത്തിരിക്കേണ്ടി വന്ന ടെവസ് വെറും 4 ഗോളുകൾ മാത്രമാണ് അവിടെ നേടിയത്. ചൈനീസ് കപ്പ് ഫൈനലിൽ അടക്കം ടെവസിന് കളിക്കാനായിരുന്നില്ല.

രണ്ട് വർഷം കൂടെ തന്റെ കരിയറിൽ ബാക്കി ഉണ്ട് എന്ന് പറഞ്ഞ ടെവസ് ഫുട്ബോൾ ആ രണ്ട് വർഷവും സന്തോഷത്തോടെ കളിക്കാനാണ് ബോക്കാ ജൂനിയേഴ്സിലേക്ക് തിരിച്ചുവന്നത് എന്നും പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കുട്ടീഞ്ഞോ ഇനി ബാഴ്സക്ക് സ്വന്തം

ലിവർപൂൾ മധ്യനിര താരം ഫിലിപ്പേ കുട്ടീഞ്ഞോ ബാഴ്സലോണയിൽ. 142 മില്യൺ പൗണ്ട് നൽകിയാണ് ബാഴ്സ തങ്ങൾ ഏറെ നാളായി ലക്ഷ്യം വച്ച താരത്തെ സ്വന്തമാക്കിയത്. 3 തവണ ബാഴ്സയുടെ റെക്കോർഡ് തുക നിരസിച്ച ലിവർപൂൾ ഇത്തവണ 142 മില്യൺ കരാറിൽ താരത്തെ വിട്ട് നൽകുകയായിരുന്നു. ചാംപ്യൻസ് ലീഗിലും, പ്രീമിയർ ലീഗിലും മികച്ച പ്രകടനം നടത്താൻ ലക്ഷ്യം വെക്കുന്ന ക്ളോപ്പിന്റെ ടീമിന് കുട്ടിഞ്ഞോയുടെ പോക്ക് നഷ്ടമാവുമെങ്കിലും ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ പകരക്കാരനെ കണ്ടെത്താൻ ലിവർപൂൾ ശ്രമം തുടങ്ങിയിട്ടുണ്ട്. 2013 ഇൽ 8.5 മില്യൺ പൗണ്ടിനാണ് ലിവർപൂൾ ഇന്റർ മിലാനിൽ നിന്ന് കുട്ടീഞ്ഞോയെ ആൻഫീൽഡിൽ എത്തിച്ചത്. നെയ്മറിന്റെ ട്രാൻസ്ഫറിന്‌ ശേഷം ലോക ഫുട്‌ബോളിലെ ഏറ്റവും വിലയേറിയ കൈമാറ്റമാണ് ഇത്.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ കുട്ടീഞ്ഞോ ട്രാൻസ്ഫർ അപേക്ഷ നൽകിയിരുന്നെങ്കിലും ബാഴ്സക്കും ലിവർപൂളിനും കരാറിൽ എത്താൻ സാധിച്ചിരുന്നില്ല. എങ്കിലും ഈ സീസണിന്റെ ആദ്യ പകുതിയിൽ മികച്ച പ്രകടനം നടത്തി കുട്ടീഞ്ഞോ ആൻഫീൽഡിൽ താരമായിരുന്നു. പക്ഷെ മധ്യനിരയിൽ പുതിയ താരങ്ങളെ തേടുന്ന ബാഴ്സ താരത്തിലുള്ള താൽപര്യം തുടർന്നതോടെ ലിവർപൂൾ വിൽക്കാൻ തയ്യാറാവുകയായിരുന്നു.  ഈ സീസണിൽ 20 കളികളിൽ നിന്ന് ലിവർപൂളിനായി താരം 12 ഗോളുകൾ നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റോസ് ബാർക്ലി ചെൽസിയിൽ

എവർട്ടൻ യുവ താരം റോസ് ബാർക്ലി ചെൽസിയിൽ. 15 മില്യൺ പൗണ്ടിനാണ് ചെൽസി താരത്തെ സ്വന്തമാക്കിയത്. അറ്റാക്കിങ് മിഡ്ഫീൽഡറായ ബാർക്ലി 2010 മുതൽ എവർട്ടൻ താരമാണ്. 2013 മുതൽ ഇംഗ്ലണ്ട് സീനിയർ ടീമിലും അംഗമാണ് 24 കാരനായ റോസ് ബാർക്ലി. ടോട്ടൻഹാമും താരത്തിനായി രംഗത്ത് വന്നിരുന്നെങ്കിലും ചെൽസി താരത്തെ സ്വന്തമാകുകയായിരുന്നു. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ താരത്തെ സ്വന്തമാക്കാൻ ചെൽസി ശ്രമം നടത്തിയിരുന്നെങ്കിലും താരം ഫിറ്റ്നസ് വീണ്ടെടുത്ത ശേഷം മാത്രമേ ട്രാൻസ്ഫറിന് തയ്യാറുള്ളൂ എന്ന് തീരുമാനിച്ചു അവസാന നിമിഷം ചെൽസിയുടെ ഓഫർ പിൻവലിക്കുകയായിരുന്നു. അന്ന് താരത്തിന് 35 മില്യൺ വാഗ്ദാനം ചെയ്ത ചെൽസി പക്ഷെ ഇത്തവണ ജൂണിൽ എവർട്ടനുമായുള്ള കരാർ തീരുന്ന ബാർക്ലിക്ക് 15 മില്യൺ കരാർ ഉറപ്പിക്കുകയായിരുന്നു.

ചെറിയ പ്രായത്തിൽ തന്നെ എവർട്ടൻ ആദ്യ ഇലവനിലും ഇംഗ്ലണ്ട് ദേശീയ ടീമിലും കളിച്ച റോസ് ബാർക്ലി മധ്യനിരയിൽ കളി മെനയാനും ഗോളുകൾ കണ്ടെത്താനും ഒരേ പോലെ മിടുക്കനാണ്. പല പരിശീലകരും താരത്തെ മുൻ ചെൽസി താരം മൈക്കൽ ബലാക്കിന്റെ ശൈലിയോട് ഉപമിച്ചിട്ടുണ്ട്. ചെൽസി മുൻ ടെക്‌നിക്കൽ ഡയറക്റ്റർ മൈക്കൽ എമേനാലോ ബാർക്ലിയെ സ്‌പെഷ്യൽ ടാലന്റ് ആയിട്ടാണ് വിലയിരുത്തിയിരുന്നത്. ഈഡൻ ഹസാർഡ്, ഡു ബ്രെയ്‌നെ, അടക്കമുള്ളവരെ ചെൽസിയിൽ എത്തിച്ച  എമേനാലോയുടെ നിർദേശം തള്ളാൻ ചെൽസികാവില്ല. സമീപ കാലത്ത് ചെൽസിയിൽ 3-5-2 ശൈലി പരീക്ഷിക്കുന്ന കൊണ്ടേക്ക് പുതിയ മധ്യനിര താരം വരുന്നത് ആശ്വാസമാവും. ഈ മാസം തന്നെ ഈഡൻ ഹസാർഡ്, തിബോ കോർട്ടോ എന്നിവർക്ക് പുതിയ കരാറും ചെൽസി നൽകിയേക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

യുവന്റസ് താരം മാർകോ പിയറ്റ്സ ഷാൽക്കെയിൽ

യുവന്റസ് സ്ട്രൈക്കെർ മാർകോ പിയറ്റ്സ ലോണിൽ ബുണ്ടസ് ലീഗ്‌ ക്ലബ്ബായ ഷാൽകെയിലേക്കെത്തി. ക്രൊയേഷ്യൻ താരമായ മാർകോ പിയറ്റ്സ 2016 ലാണ് യുവന്റസിലെത്തുന്നത്. ക്രൊയേഷ്യൻ ക്ലബായ എൻകെ ലോക്കോമോട്ടീവയിലൂടെ കളിയാരംഭിച്ച പിയറ്റ്സ പിന്നീട് ഡൈനാമോ സാഗ്രെബിലേക്ക് മാറി. തുടർച്ചയായ രണ്ടു ലീഗ് കിരീടങ്ങൾ നേടിയതിനു ശേഷമാണ് സീരി എയിലേക്ക് മാർകോ പിയറ്റ്സ ചുവട് മാറ്റുന്നത്.

https://twitter.com/s04_en/status/949000186726178816

ക്രൊയേഷ്യക്ക് വേണ്ടി പതിമൂണിന് മത്സരങ്ങൾ കളിച്ചിട്ടുള്ള മാർകോ പിയറ്റ്സ യൂറോ കപ്പിൽ കളിച്ച ടീമിൽ അംഗമായിരുന്നു. ചാമ്പ്യൻസ് ലീഗിലാണ് യുവന്റസിന് വേണ്ടിയുള്ള മാർകോ പിയറ്റ്സയുടെ ആദ്യ ഗോൾ പിറന്നത്. പോർട്ടോയ്‌ക്കെതിയുള്ള ക്വാർട്ടർ ഫൈനലിലായിരുന്നു അത്. പിന്നീട് പരിക്കിന്റെ പിടിയിലായ മാർകോ പിയറ്റ്സ റോയൽ ബ്ലൂസിനു ഒരു മുതൽ കൂട്ടാകുമെന്നാണ് കരുതപ്പെടുന്നത്. 22 കാരനായ മാർകോ പിയറ്റ്സ ഷാൽകെ കോച്ച് ഡൊമിനിക്ക് ട്രേഡ്‌സ്‌കോയുടെ നിർബന്ധപ്രകാരമാണ് ജർമ്മനിയിലേക്കെത്തുന്നത്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version