ഇഞ്ചുറി ടൈമിലെ ഗോളിൽ ലിവർപൂളിന് ജയം

പുതുവർഷം ലിവർപൂളിന് ആവേശ തുടക്കം. ബേൺലിയെ 1-2 ന് മറികടന്നാണ് ക്ളോപ്പും സംഘവും പുതുവർഷത്തിൽ ആദ്യ പ്രീമിയർ ലീഗ് ജയം സ്വന്തമാക്കിയത്. സ്കോർ 1-1 ഇൽ നിൽക്കെ 94 ആം മിനുട്ടിൽ ക്ലാവൻ നേടിയ ഗോളാണ് ലിവർപൂളിന് ജയം സമ്മാനിച്ചത്‌. ജയത്തോടെ ലിവർപൂൾ 44 പോയിന്റുമായി നാലാം സ്ഥാനത്താണ്‌. 34 പോയിന്റുള്ള ബേൺലി ഏഴാം സ്ഥാനത് തുടരും.

അവസാന ലീഗ് മത്സരം കളിച്ച ടീമിൽ നിന്ന് ഏറെ മാറ്റങ്ങളുമായാണ് ലിവർപൂൾ ഇന്നിറങ്ങിയത്. ഫിർമിനോ,സലാഹ്, കുട്ടീഞ്ഞോ എന്നിവർക്ക് പകരം സോളൻകെ, ലല്ലാന, ചേമ്പർലൈൻ എന്നിവർ ഇടം നേടി.  ആദ്യ പകുതിയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നപ്പോൾ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഇരു ടീമുകളും പരാജയപ്പെട്ടു. രണ്ടാം പകുതിയിലാണ് ലിവർപൂൾ അകൗണ്ട് തുറന്നത്. 61 ആം മിനുട്ടിൽ മാനെയുടെ മികച്ച ഷോട്ട് ബേൺലി വലയിൽ പതിക്കുകയായിരുന്നു. പക്ഷെ തോൽവി അത്ര പെട്ടെന്ന് അംഗീകരിക്കാതിരുന്ന ബേൺലി നിരന്തരം ശ്രമം തുടർന്നപ്പോൾ 87 ആം മിനുട്ടിൽ അവർ സമനില ഗോൾ കണ്ടെത്തി. ഗുഡ്മുൻസനാണ് അവരുടെ ഗോൾ നേടിയത്. പക്ഷെ കളി തീരാൻ സെക്കന്റുകൾ ബാക്കി നിൽക്കെ ലോവരന്റെ പാസ്സ് ക്ലാവൻ വലയിലാക്കി ലിവർപൂളിന് 2018 ലെ ആദ്യ ജയം സ്വന്തമാകുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ലക്കി സോക്കർ ആലുവ ഫൈനലിൽ

ഒതുക്കുങ്ങലിൽ നടക്കുന്ന ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് സെവൻസിൽ ലക്കി സോക്കർ ആലുവ ഫൈനൽ ഉറപ്പിച്ചു. ഇന്ന് നടന്ന രണ്ടാം പാദ സെമി ഫൈനലിലും ശാസ്താ മെഡിക്കൽസ് തൃശൂരിനെ തോൽപ്പിച്ചാണ് ലക്കി സോക്കർ ഫൈനൽ ഉറപ്പിച്ചത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ഇന്നത്തെ ജയം.

ആദ്യ പാദ സെമിയിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ലക്കി സോക്കർ വിജയിച്ചിരുന്നു. നാളെ നടക്കുന്ന ഫൈനലിൽ സ്മാക്ക് മീഡിയ സബാൻ കോട്ടക്കൽ ആണ് ലക്കി സോക്കറിന്റെ എതിരാളികൾ. ഉഷാ എഫ് സി തൃശ്ശൂരിനെ തോൽപ്പിച്ചാണ് സബാൻ ഫൈനലിൽ എത്തിയത്.

സബാൻ കോട്ടകലിന്റെ സീസണിലെ രണ്ടാം ഫൈനലാണിത്. കൊപ്പം അഖിലേന്ത്യാ സെവൻസിൽ കഴിഞ്ഞ ആഴ്ച സബാൻ കിരീടം ഉയർത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അവസാനം കോസ്റ്റ അത്ലറ്റികോ മാഡ്രിഡിൽ തിരിച്ചെത്തി

അവസാനം ഡിയേഗോ കോസ്റ്റയെ അത്ലറ്റികോ മാഡ്രിഡ് ഔദ്യോഗികമായി തങ്ങളുടെ താരമായതായി പ്രഖ്യാപിച്ചു. മുൻ ചെൽസി താരമായ കോസ്റ്റ മാസങ്ങളായി അത്ലറ്റികോ മാഡ്രിഡിന്റെ കൂടെയാണ് പരിശീലനം നടത്തിയതെങ്കിലും അത്ലറ്റികോ മാഡ്രിഡിന് മേൽ ഫിഫ ഏർപ്പെടുത്തിയ ഉപരോധം അവസാനിച്ചതോടെയാണ് കോസ്റ്റ ഔദ്യോഗികമായി അത്ലറ്റികോ മാഡ്രിഡ് താരമായത്. ചെൽസി കോച്ച് അന്റോണിയോ കൊണ്ടേയുമായുള്ള പ്രേശ്നങ്ങളെ തുടർന്നാണ് കോസ്റ്റ ചെൽസി വിട്ടത്.

“ഒരുപാടു നാളായി ഈ സമയത്തിന് വേണ്ടി കാത്തിരിക്കുന്നു. എത്രയും പെട്ടന്ന് മാച്ച് ഫിറ്റ്നസ് വീണ്ടെടുത്ത് കളത്തിലിറങ്ങണം.  ഞാൻ ഇവിടെ എത്തിയത് ടീമിനെ സഹായിക്കാനും ഗോളുകളും നേടാനുമാണ്” കോസ്റ്റ പറഞ്ഞു. ചെൽസി ആരാധകരും കളിക്കാരും തന്നെ അതിനു ഒരുപാട് സഹായിച്ചു എന്നും കോസ്റ്റ പറഞ്ഞു. ചെൽസി വളരെ മികച്ചൊരു ക്ലബ് ആണെന്നും എനിക്ക് നല്ല ഓർമ്മകൾ മാത്രമാണ് ഉളളതെന്നും താരം കൂട്ടിച്ചേർത്തു.

25000 ആരാധകരാണ് ഡിയേഗോ കോസ്റ്റയുടെയും അത്ലറ്റികോ മാഡ്രിഡിന്റെ പുതിയ താരമായ വിറ്റോലോയെയും സ്വീകരിക്കാൻ തടിച്ചു കൂടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഹുവാൻ മാറ്റ ഗാർഡിയൻ ഫുട്ബോളർ ഓഫ് ദി ഇയർ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്പെയിൻ മധ്യനിര താരം ഹുവാൻ മാറ്റയെ ഗാർഡിയൻ പത്രം 2017ലെ ഫുട്ബാളർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തു. ഹുവാൻ മാറ്റ മുന്നോട്ടു വെച്ച “കോമൺ ഗോൾ” ചാരിറ്റി സംരംഭം മികച്ച വിജയമായതോടെയാണ് ഗാർഡിയൻ കഴിഞ്ഞ വർഷത്തെ മികച്ച താരമായി മാറ്റയെ തിരഞ്ഞെടുത്തത്.

കഴിഞ്ഞ വേനലവധിയിൽ മുംബൈ സന്ദർശനത്തിനിടെയാണ് മാറ്റ കോമൺ ഗോൾ മുന്നോട്ടു വെച്ചത്, തന്റെ വരുമാനത്തിന്റെ 1% ചാരിറ്റിക്കായി മാറ്റി വെക്കുന്നതായി പറഞ്ഞ മാറ്റ മറ്റ് കളിക്കാരെയും കോമൺ ഗോളിന്റെ ഭാഗമാവാനായി ക്ഷണിച്ചിരുന്നു. തുടർന്ന് 5 മാസത്തിനുള്ളിൽ കാസ്പർ ഷ്മൈക്കിൾ, ചെല്ലിനി, ഹമ്മൽസ്, ഷിൻജി കഗാവ തുടങ്ങി 35ഓളം താരങ്ങൾ കോമൺ ഗോളിൽ അംഗങ്ങളായിരുന്നു.

കോമൺ ഗോളിൽ അംഗങ്ങളായിട്ടുള്ള എല്ലാവരുടെയും പേരിൽ അവാർഡ് സ്വീകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മാറ്റ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സെവൻസ് റാങ്കിംഗ്; പുതുവർഷത്തിലും ലിൻഷ മണ്ണാർക്കാട് ഒന്നാമത് തുടരുന്നു

സെവൻസ് സീസൺ തുടങ്ങി രണ്ടാം മാസത്തെ റാങ്കിംഗ് പട്ടിക പുറത്ത് ഇറങ്ങിയപ്പോഴും ഒന്നാമത് ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് തന്നെ. കഴിഞ്ഞ സീസണിൽ റാങ്കിംഗ് പട്ടിക അടക്കിവാണ പല വമ്പൻ ടീമുകളെയും പിറകിലാക്കിയാണ് ഈ‌ സീസണിലെ ലിൻഷയുടെ കുതിപ്പ്.

31 മത്സരങ്ങളിൽ നിന്നായി 69 പോയന്റാണ് ഒന്നാം സ്ഥാനത്തുള്ള ലിൻഷാ മെഡിക്കൽസിന് ഉള്ളത്. ഒരു കിരീടവും ലിൻഷ ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. എടത്തനാട്ടുകരയിലായിരുന്നു ലിൻഷയുടെ കിരീടം. 30 മത്സരങ്ങളിൽ 59 പോയന്റുമായി ഗ്രാന്റ് ഹൈപ്പർ കെ എഫ് സി കാളികാവാണ് റാങ്കിംഗിൽ രണ്ടാമതായുള്ളത്. 26 മത്സരങ്ങളിൽ നിന്നായി 56 പോയന്റുള്ള സ്മാക്ക് മീഡിയ സബാൻ കോട്ടക്കലാണ് മൂന്നാമത്.

കഴിഞ്ഞ സീസൺ ഉടനീളം റാങ്കിംഗ് അടക്കിവാണിരുന്ന അൽ മദീന ചെർപ്പുള്ളശ്ശേരി അഞ്ചാമതും മഞ്ചേരിയുടെ ശക്തികളായ ഫിഫാ മഞ്ചേരി എട്ടാമതുമാണ് ടേബിളിൽ. സോക്കർ സിറ്റിയും ഫാൻപോർട്ടും സംയുക്തമായാണ് സെവൻസ് റാങ്കിംഗ് ഒരുക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മാഞ്ചസ്റ്റർ യുണൈറ്റഡിന് ജനുവരിയും കടുപ്പം തന്നെ

കഴിഞ്ഞ വർഷത്തിന്റെ അവസാനം വളരെ‌ മോശമായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിനും ഹോസെ മൗറീന്യോക്കും. 2017 അവസാനം നടന്ന നാലു മത്സരങ്ങളിലും മൗറീന്യോയുടെ ടീമിന് ജയം കണ്ടെത്താൻ കഴിഞ്ഞില്ല. 2018ന്റെ തുടക്കവും മാഞ്ചസ്റ്റർ യുണൈറ്റഡിന് എളുപ്പമാകില്ല.

ഇന്ന് എവർട്ടണെതിരെയാണ് മാഞ്ചസ്റ്ററിന്റെ ഈ വർഷത്തെ ആദ്യ മത്സരം. എവേ മത്സരമാണ് എന്നതും പരിക്ക് കാരണം പ്രമുഖ കളിക്കാർ ഇറങ്ങുന്നില്ല എന്നതും വർഷാരംഭത്തിൽ തന്നെ യുണൈറ്റഡിന് പോയന്റ് നഷ്ടപ്പെടാനുള്ള സാധ്യതകൾ കാണിക്കുന്നു. സ്റ്റോക്ക് സിറ്റി, ബേൺലി, ടോട്ടൻഹാം എന്നിവരാണ് മാഞ്ചസ്റ്ററിന്റെ ജനുവരി മാസത്തിലെ മറ്റു പ്രീമിയർ ലീഗ് മത്സരങ്ങൾ. ഇതിൽ ടോട്ടൻഹാം മത്സരം എവേ ആണ് എന്നതുകൊണ്ട് കടുപ്പം കൂടും. മികച്ച ഫോമിലുള്ള ബേൺലിക്കെതിരായ മത്സരവും എവേ ആണ്.

എഫ് എ കപ്പ് മൂന്നാം റൗണ്ടിൽ ജനുവരി 6ന് യുണൈറ്റഡ് ഡെർബി കൗണ്ടിയേയും നേരിടുന്നുണ്ട്. ജയിക്കുകയാണെങ്കിൽ ഈ മാസം തന്നെ എഫ് എ കപ്പ് നാലാം റൗണ്ടിലും യുണൈറ്റഡ് ഇറങ്ങും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റിലയൻസ് യൂത്ത് ഫുട്ബോൾ; ബസേലിയോസ് കോട്ടയം സെമി ഫൈനലിൽ

റിലയൻസ് ഫൗണ്ടേഷൻ യൂത്ത് സ്പോർട്സ് 2017 ദേശീയ ഫുട്ബോൾ ടൂർണമെന്റിൽ ബസേലിയോസ് കോളേജ് കോട്ടയം സെമി ഫൈനലിൽ. കോളേജ് ബോയ്സിന്റെ വിഭാഗത്തിലാണ് ബസേലിയോസ് സെമിയിലേക്ക് പ്രവേശിച്ചത്. സാകിർ ഹുസൈൻ കോളേജ് ഡെൽഹിയെ എതിരില്ലാത്ത ഒരു ഗോളിന് ഇന്ന് തോൽപ്പിച്ചതോടെയാണ് ബസേലിയോസിന്റെ സെമി പ്രവേശനം ഉറപ്പായത്.

മത്സരത്തിന്റെ 41ആം മിനുട്ടിൽ സൽമാൻ കെ ആണ് ബസേലിയോസിനു വേണ്ടി ഗോൾ നേടിയത്. ജയത്തോടെ എ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ബസേലിയോസ് സെമിയിലേക്ക് കടന്നത്. മൂന്നു മത്സരങ്ങളിൽ രണ്ട് ജയവും ഒരു സമനിലയുമായി 7 പോയന്റാണ് ബസേലിയോസ് സ്വന്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റിസൾട്ട് നോക്കാതെ ബ്ലാസ്റ്റേഴ്സിനൊപ്പം നിൽക്കാൻ മഞ്ഞപ്പടയോട് ബെംഗളൂരു കോച്ച്

ബെംഗളൂരു എഫ് സിയുടെ പരിശീലകനായ ആൽബർട്ട് റോക്കയെ ഇന്നലെ തെല്ലൊന്നുമല്ല ബ്ലാസ്റ്റേഴ്സ് ആരാധകർ അത്ഭുതപ്പെടുത്തിയത്. തന്റെ ടീമിനായി കിലോമീറ്ററുകൾ സഞ്ചരിച്ച് എത്തിയ വെസ്റ്റ് ബ്ലോക്ക് ബ്ലൂസിനെ അഭിനന്ദിക്കും മുന്നേ റോക്ക അഭിനന്ദിച്ചത് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെ ആയിരുന്നു. ഇത്രയും വലിയ പിന്തുണ നൽകി ഫുട്ബോളിനെ സജീവമാക്കുന്ന ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് അഭിനന്ദനം എന്നാണ് റോക്ക ഇന്നലെ മത്സര ശേഷം പറഞ്ഞത്.

മത്സരഫലം എന്തായാലും ഈ ആരാധകർ കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം നിൽക്കണം എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നും ബെംഗളൂരു ബോസ് പറഞ്ഞു. 4 വർഷമായി ഫലം നോക്കാതെ ബെംഗളൂരു ആരാധകർ ബെംഗളൂരു എഫ് സിയുടെ കൂടെ ഉണ്ടെന്നും അതുപോലെ മഞ്ഞപ്പടയും തുടരണം എന്നാണ് റോക്ക പറഞ്ഞത്.

ഇന്നലത്തെ വിജയം തനിക്ക് അത്യാവശ്യമായിരുന്നു എന്നും. ബെംഗളൂരു ആരാധകർ അത് അർഹിക്കുന്നു എന്ന് റോക്ക കൂട്ടിചേർത്തു. ഫുട്ബോൾ ആരാധകരില്ലാതെ ഒന്നുമല്ല എന്നും റോക്ക പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പുതു വർഷത്തിൽ ലിവർപൂൾ ബേൺലിക്കെതിരെ

പ്രീമിയർ ലീഗിൽ പുതുവർഷത്തിൽ ലിവർപൂളിന് ബേൺലി കടമ്പ. ബേൺലിയുടെ മൈതാനമായ ടർഫ് മൂറിലാണ് മത്സരം എന്നത് ലിവർപൂളിന് കാര്യങ്ങൾ കടുത്തതാവും എന്ന് ഉറപ്പാണ്. മികച്ച പ്രതിരോധത്തിന് പേര് കേട്ട ബേൺലിയും ആക്രമണ ഫുട്‌ബോളിന്റെ വക്താക്കളായ ക്ളോപ്പിന്റെ ലിവർപൂളും ഏറ്റു മുട്ടുമ്പോൾ അത് മികച്ചൊരു പുതുവത്സര സമ്മാനമാവും എന്ന് ഉറപ്പാണ്. നിലവിൽ നാലാം സ്ഥാനത്താണ്‌ ലിവർപൂൾ. ബേൺലി ഏഴാം സ്ഥാനത്തും. ഇന്ന് രാത്രി 8.30 നാണ് മത്സരം കിക്കോഫ്

ലെസ്റ്ററിന് എതിരായ 2-1 ന്റെ ജയത്തിന് ശേഷമാണ് ലിവർപൂൾ ഇന്നത്തെ മത്സരത്തിന് എത്തുന്നത്. ബേൺലി ഹഡഴ്സ് ഫീൽഡിനെതിരായ ഗോൾ രഹിത സമനിലക്ക് ശേഷവും. ബേൺലി നിരയിലേക്ക് സ്‌ട്രൈക്കർ ക്രിസ് വുഡ് തിരിച്ചെത്തിയേക്കും. കൂടാതെ സസ്‌പെൻഷൻ മാറി ജെയിംസ് ടർക്കോസ്‌കി തിരിച്ചെത്തും. ലിവർപൂൾ നിരയിൽ പരിക്കേറ്റ ടോപ്പ് സ്‌കോറർ സലാഹ് ഇന്ന് കളിച്ചേക്കില്ല. കഴിഞ്ഞ സീസണിൽ ഇതേ ഫിക്‌സ്ച്ചറിൽ ബേൺലി എതിരില്ലാത്ത 2 ഗോളുകൾക്ക് ജയിച്ചിരുന്നു. ഈ സീസണിൽ ആൻഫീൽഡിൽ ഇരു ടീമുകളും ഏറ്റു മുട്ടിയപ്പോൾ 1-1 ന്റെ സമനിലയായിരുന്നു ഫലം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഗോകുലത്തെ രക്ഷിക്കാൻ ഒഡാഫ വരുന്നു

ഐ ലീഗ് കണ്ട മികച്ച സ്ട്രൈക്കേർസിൽ ഒരാളായ ഒഡാഫ ഒകേലി വീണ്ടും ഐ ലീഗിലേക്ക് തിരിച്ച് എത്തുന്നു. ആദ്യ സീസണിൽ താളം കണ്ടെത്താൻ വിഷമിക്കുന്ന കേരളത്തിന്റെ സ്വന്തം ക്ലബായ ഗോകുലം എഫ് സിയുടെ ജേഴ്സിയിലാകും ഒഡാഫയെ ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് വീണ്ടും കാണാൻ കഴിയുക.

ടീമിനൊപ്പം ഉണ്ടായിരുന്ന രണ്ട് വിദേശ താരങ്ങൾ പരിക്ക് കാരണം ടീം വിടാൻ തീരുമാനിച്ചത് ഗോകുലത്തിന് കനത്ത തിരിച്ചടി ആയ സന്ദർഭത്തിലാണ് ഈ പഴയ നൈജീരിയൻ പടക്കുതിരിയ്ക്ക് കോഴിക്കോടിന്റെ മണ്ണിലേക്ക് ക്ഷണം നൽകിയത്. പഴയ പ്രതാപം ഒഡായ്ക്ക് ഇപ്പോയില്ലാ എങ്കിലും ഗോകുകത്തിന്റെ മുൻനിരയിൽ അത്യാവിശ്യമായ ഫിനിഷിംഗ് ടച്ച് ഒഡാഫ നൽകുമെന്ന് പ്രതീക്ഷിക്കാം.

അവസാനമായി ഐ ലീഗ് സെക്കൻഡ് ഡിവിഷനിൽ സതേൺ സമിറ്റിക്ക് വേണ്ടിയാണ് ഒഡാഫ കളിച്ചത്. ആറു മാസത്തോളമായി ഒഡാഫ കളത്തിന് പുറത്താണ്. മുമ്പ് മൂന്നു തവണ ഐലീഗിലെ ടോപ്പ് സ്കോററായിട്ടുണ്ട് ഒഡാഫ. ചർച്ചിലിനൊപ്പം ഐ ലീഗ് കിരീടവും നേടിയിട്ടു‌ണ്ട്. ജനുവരി ട്രാൻസ്ഫർ വിൻഡോ ആരംഭിച്ചതോടെ ഒഡാഫയുടെ സൈനിംഗ് നടപടികൾ ഉടൻ പൂർത്തിയാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പുതുവർഷത്തിൽ യുണൈറ്റഡിന് നിർണായക പോരാട്ടം

പുതുവർഷത്തിൽ മൗറിഞ്ഞോക്കും സംഘത്തിനും സീസണിലെ നിർണായ പോരാട്ടം. തുടർച്ചയായ 3 സമനിലകൾക് ശേഷം ഇന്ന് അവർക്ക് നേരിടാനുള്ളത് എവർട്ടനെ. അതും അവരുടെ മൈതാനമായ ഗൂഡിസൻ പാർക്കിൽ. ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട അവർക്ക് ഇന്നും ജയിക്കാനായില്ലെങ്കിൽ അത് ക്ലബ്ബിനെ വർഷത്തിന്റെ തുടക്കത്തിൽ തന്നെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളി വിടുമെന്ന് ഉറപ്പാണ്.  ഇന്ന് ഇന്ത്യൻ സമയം രാത്രി 11 നാണ് മത്സരം കിക്കോഫ്.

സൗത്താംപ്ടനോട് സമനില വഴങ്ങിയ രീതിയാണ് യൂണൈറ്റഡ് പരിശീലകൻ മൗറിഞ്ഞോയെ കൂടുതൽ ആശങ്കവാൻ ആകേണ്ടത്. ഒട്ടും പോരാട്ട വീര്യം പുറത്തെടുക്കാതിരുന്ന അവർക്ക് മത്സരത്തിൽ കാര്യമായി ഒന്നും ചെയ്യാനായിരുന്നില്ല. ഗൂഡിസൻ പാർക്കിൽ ജയിക്കാൻ ആ പ്രകടനം മതിയാവില്ല എന്ന് ഉറപ്പാണ്. പ്രത്യേകിച്ചും ബിഗ് സാമിന്‌ കീഴിൽ മികച പ്രതിരോധം നടത്തുന്ന എവർട്ടനാവുമ്പോൾ. അവസാന മത്സരത്തിൽ എവർട്ടൻ തോറ്റെങ്കിലും അത് അവർക്ക് ഈ മത്സരത്തിൽ ഒരു തടസ്സമാവാൻ സാധ്യതയില്ല. പരിക്കേറ്റ ലുകാകുവിന്റെയും സ്ലാട്ടന്റെയും അഭാവത്തിൽ റാഷ്ഫോർഡ് ആവും ഇന്ന് യുണൈറ്റഡ്‌ ആക്രമണം നയിക്കുക. 3 മത്സരങ്ങളിൽ വിലക്ക് നേരിടുന്ന ആഷ്‌ലി യങ്ങും ഇന്ന് ഉണ്ടാവില്ല. വളൻസിയക്കും പരിക്ക് പറ്റിയതോടെ ഡെർമിയാനോ ബ്ലിന്റോ ടീമിൽ ഇടം നേടിയേക്കും.
എവർട്ടൻ നിരയിലേക്ക് മുൻ മാഞ്ചസ്റ്റർ താരം വെയ്ൻ റൂണി തിരിച്ചെത്തിയേക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സിദാന്റെ മകൻ ല ലിഗ വിട്ടു, ഇനി സ്വിസ്സ് ലീഗിൽ

സിനദിൻ സിദാന്റെ മകൻ എൻസോ സിദാൻ ഇനി സ്വിസ് ക്ലബ്ബായ ലൊസാനെയിൽ കളിക്കും. ല ലീഗായ ക്ലബായ ഡി പോർട്ടിവോ അലാവസിന്റെ താരമായ എൻസോ ക്ലബ്ബ്മായുള്ള കരാർ റദ്ദാക്കിയാണ് സ്വിസ് മണ്ണിൽ ഭാഗ്യ പരീക്ഷണത്തിന് മുതിരുന്നത്. ഈ സീസണിൽ വെറും രണ്ടു കളികളിൽ മാത്രമാണ് അലാവസ് സിദാന്റെ മകന് അവസരം നൽകിയത്. കൂടുതൽ കളി സമയം ലക്ഷ്യം വച്ചാണ് മധ്യനിര താരമായ എൻസോ സ്‌പെയിൻ വിടുന്നത്.

22 കാരനായ സിദാന്റെ മകൻ മധ്യനിര താരമാണ്. 2020 വരെയാണ് എൻസോ ലൊസാനെയുമായി കരാർ ഒപ്പിട്ടത്. നിലവിൽ സ്വിസ് സൂപ്പർ ലീഗിൽ അഞ്ചാം സ്ഥാനത്താണ്‌ ലൊസാനെ. ഈ നവംബർ മുതൽ പുതിയ ഉടമസ്ഥർക്ക് കീഴിലുള്ള ക്ളബ്ബ് യുറോപ്യൻ യോഗ്യത ലക്ഷ്യം വച്ചുള്ള പരിഷ്കരണത്തിന്റെ ഭാഗമായാണ് എൻസോ സിദാനെ ടീമിൽ എത്തിക്കുന്നത്. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിലാണ് എൻസോ റയൽ മാഡ്രിസ് വിട്ട് അലാവസിൽ ചേർന്നത്. സ്‌പെയിനിൽ സിദാന്റെ മകനെന്ന മാധ്യമ ശ്രദ്ധയും മറ്റും 22 കാരന് കാര്യമായ പ്രകടനങ്ങൾ നടത്തുന്നതിൽ തടസമായിരുന്നു. സ്വിസ്സ് മണ്ണിൽ അമിത പ്രതീക്ഷകൾ ഇല്ലാത്ത ക്ലബ്ബിൽ കാര്യമായ പ്രകടനം നടത്തി യുറോപ്യൻ വമ്പന്മാരുടെ ശ്രദ്ധ പിടിക്കാൻ തന്നവയാവും എൻസോയുടെ ശ്രമം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version