ഐ ലീഗിൽ അട്ടിമറി, ചെന്നൈ സിറ്റിയോട് തോറ്റ് മോഹൻ ബഗാൻ

ഐ ലീഗിലെ ഏറ്റവും വലിയ അട്ടിമറിയിൽ കൊൽക്കത്ത വമ്പന്മാരായ മോഹൻ ബഗാന് തോൽവി. ചെന്നൈ സിറ്റി എഫ്.സിയാണ് ബഗാനെ 2-1ന് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ഭൂരിഭാഗവും 10 പേരുമായി കളിച്ചാണ് മോഹൻ ബഗാന്റെ ഗ്രൗണ്ടിൽ ചെന്നൈ സിറ്റി വിജയം സ്വന്തമാക്കിയത്. ആദ്യ പകുതിയുടെ 35ആം മിനുട്ടിൽ പ്രദീപ് മോഹൻ രാജ് ചുവപ്പ് കാർഡ് കണ്ടതോടെയാണ് ചെന്നൈ സിറ്റി 10 പേരായി ചുരുങ്ങിയത്.

മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ തന്നെ ഗോൾ നേടി ചെന്നൈ സിറ്റി തടിച്ചു കൂടിയ ബഗാൻ ആരാധകരെ നിശ്ശബ്ദരാക്കി. യോഅകീം ആണ് ചെന്നൈ സിറ്റിയുടെ ഗോൾ നേടിയത്. മുറിലോയും യോഅകീമും ചേർന്ന് ബഗാൻ പ്രതിരോധ നിറയെ കബളിപ്പിച്ച് ഗോൾ നേടുകയായിരുന്നു.

ഗോൾ വഴങ്ങിയതോടെ ഉണർന്ന് കളിച്ച ബഗാൻ പല തവണ ഗോളിന് അടുത്തെത്തിയെങ്കിലും ഗോൾ നേടാനായില്ല. തുടർന്നാണ് പെനാൽറ്റി ബോക്സിൽ വെച്ച് പന്ത് കൈകൊണ്ട് തൊട്ട പ്രദീപിന് റഫറി ചുവപ്പ് കാർഡ് കാണിച്ചത്. തുടർന്ന് ലഭിച്ച പെനാൽറ്റി ഗോളാക്കി ക്രോമ ബഗാന് സമനില നേടി കൊടുത്തു. ആദ്യ പകുതി അവസാനിക്കുമ്പോൾ മത്സരം 1-1ന് സമനിലയിലായിരുന്നു.

രണ്ടാം പകുതിയിൽ ജയിക്കാനുറച്ച് ഇറങ്ങിയ ബഗാനെ ചെന്നൈ സിറ്റി വീണ്ടും ഞെട്ടിച്ചു. 10 പേരായി ചുരുങ്ങിയിട്ടും ബഗാൻ ഗോൾ മുഖം ആക്രമിച്ച ചെന്നൈ സിറ്റി അതിനു പ്രതിഫലമെന്നോണം 71ആം മിനുട്ടിൽ രണ്ടാമത്തെ ഗോൾ നേടി മത്സരത്തിൽ ലീഡ് നേടി. സൂസൈരാജിന്റെ കോർണർ കിക്ക്‌ ഹെഡ് ചെയ്തു ഗോളാക്കികൊണ്ട് ഷുമേക്കോ ആണ് ഗോൾ നേടിയത്.  അവസാന മിനിറ്റുകളിൽ ബഗാൻ സമനില ഗോളിന് വേണ്ടി പരിശ്രമിച്ചെങ്കിലും മികച്ച പ്രതിരോധം തീർത്ത ചെന്നൈ സിറ്റി വിലപ്പെട്ട 3 പോയിന്റും വിജയവും കരസ്ഥമാകുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബ്ലാസ്റ്റേഴ്‌സ് കോച്ച് റെനെ മുളൻസ്റ്റീൻ രാജി വെച്ചു

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ റെനെ മുളൻസ്റ്റീൻ രാജിവെച്ചു. 2017 ജൂലൈ മാസമാണ് റെനെ ബ്ലാസ്റ്റേഴ്‌സ് പരിശീലകനായി ചുമതലയേറ്റത്. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിൽ എന്നാണ് അറിയാൻ കഴിയുന്നത്.

ബെംഗളൂരു എഫ്.സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് 3-1 ന് തോറ്റിരുന്നു. 7 മത്സരങ്ങളിൽ നിന്ന് 7 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്. ഐ.എസ്.എല്ലിൽ ടീമിന് ഇതുവരെ ഒരു വിജയം മാത്രമാണ് നേടാനായത്. രണ്ട് മത്സരങ്ങൾ തോറ്റപ്പോൾ നാല് മത്സരങ്ങൾ സമനിലയിൽ കലാശിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

നാദിയ നദീം മാഞ്ചസ്റ്ററിൽ ഈ ആഴ്ച അരങ്ങേറും

അഫ്ഗാനിസ്ഥാനിൽ ജനിച്ച് ഡന്മാർക്കിലെ അഭയാർത്ഥി ക്യാമ്പിൽ ഫുട്ബോൾ കളിച്ചു വളർന്ന നാദിയ നദീമിന്റെ മാഞ്ചസ്റ്റർ സിറ്റി അരങ്ങേറ്റം ഈ ആഴ്ച ഉണ്ടാകും. കഴിഞ്ഞ സെപ്റ്റംബറിൽ പോറ്റ്ട്ലാന്റ് ത്രോൺസ് വിട്ട് സിറ്റിയുമായി കരാറിൽ എത്തിയ നാദിയയ്ക്ക് ജനുവരി വരെ കാത്തിരിക്കണമായിരുന്നു സിറ്റി ക്യാമ്പിൽ എത്താൻ.

ഇന്ന് മുപ്പതാം പിറന്നാൾ ആഘോഷിക്കുന്ന നാദിയ ഈ ആഴ്ച നടക്കുന്ന വുമൺസ് പ്രീമിയർ ലീഗ് മത്സരത്തിൽ സിറ്റിക്കായി അരങ്ങേറ്റം കുറിക്കും. ഡെന്മാർക്ക് രാജ്യാന്തര താരമായ നാദിയ കഴിഞ്ഞ യൂറോ കപ്പിൽ ഡെന്മാർക്കിന്റെ കുതിപ്പിൽ പ്രധാന പങ്കു വഹിച്ചിരുന്നു. അമേരിക്കയിലെ സ്കൈ ബ്ലൂ ക്ലബിനും നാദിയ മുമ്പ് ബൂട്ട് കെട്ടിയിട്ടുണ്ട്. അമേരിക്കയിലും ഡെന്മാർക്കിലും നിരവധി ആരാധകരും നാദിയയ്ക്കുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മിനേർവയോട് പരാജയപ്പെട്ട് എം എസ് പി സെമി കാണാതെ പുറത്ത്

റിലയൻസ് യൂത്ത് ഫൗണ്ടേഷൻ ഫുട്ബോളിൽ ജൂനിയർ വിഭാഗത്തിൽ എം എസ് പിയുടെ കുട്ടികൾ പുറത്ത്. ഇന്ന് നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിൽ മിനേർവ സ്കൂളിനോട് പരാജയപ്പെട്ടതോടെയാണ് എം എസ് പിയിടെ സെമി പ്രതീക്ഷ അവസാനിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളിനാണ് മിനേർവ ഇന്ന് എം എസ് പിയെ തോൽപ്പിച്ചത്.

മൂന്നു മത്സരങ്ങളിൽ നിന്നായി ഒരു ജയം മാത്രമെ എം എസ് പിക്ക് സ്വന്തമാക്കാനായുള്ളു. സീനിയർ ബോയ്സ് വിഭാഗത്തിൽ പനമ്പിള്ളി നഗർ സ്കൂളും നേരത്തെ സെമി കാണാതെ പുറത്തായിരുന്നു. കോളേജ് ബോയിസ് വിഭാഗത്തിൽ ബസേലിയോസ് കോളേജ് കോട്ടയം മാത്രമാണ് ഇനി നാഷണൽ ചാമ്പ്യൻഷിപ്പിൽ കേരളത്തിൽ നിന്നായി ബാക്കിയുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഇന്ത്യൻ ആരോസിനെ തോൽപിച്ച് ഈസ്റ്റ് ബംഗാൾ കുതിക്കുന്നു

മലയാളി താരം ജസ്റ്റിൻ ജോബി ഐ ലീഗിൽ ഈസ്റ്റ് ബംഗാളിന് വേണ്ടി അരങ്ങേറ്റം കുറിച്ച മത്സരത്തിൽ ഇന്ത്യൻ ആരോസിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് ഈസ്റ്റ് ബംഗാൾ ഐ ലീഗിൽ കുതിപ്പ് തുടരുന്നു.  ആദ്യ പകുതിയിൽ നേടിയ രണ്ടു ഗോളുകളാണ് ഈസ്റ്റ് ബംഗാളിന് വിജയം ഉറപ്പിച്ചത്.

കഴിഞ്ഞ ദിവസം കരാർ കാലാവധി കഴിഞ്ഞു ഇന്ത്യൻ ആരോസ് വിട്ട നീരജിന്‌ പകരം പ്രഭ്സുഖാൻ ആണ് ഇന്നത്തെ മത്സരത്തിൽ ആരോസിന്റെ ഗോൾ വല കാത്തത്. ഹൽദറിന്റെ ഫൗളിൽ നിന്ന് ലഭിച്ച ഫ്രീ കിക്ക്‌ ഗോളാക്കി അൽ അമ്‌നയാണ് ഈസ്റ്റ് ബംഗാളിന് ആദ്യ ഗോൾ നേടി കൊടുത്തത്. മൂന്ന് മിനുറ്റുനിടെ രണ്ടാമത്തെ ഗോളും നേടി ഈസ്റ്റ് ബംഗാൾ ആരോസിനെ ഞെട്ടിച്ചു. ഇത്തവണ ഗോൾ നേടിയത് ജാപ്പനീസ് താരം യുസ ആയിരുന്നു. നാല് പ്രധിരോധ നിരക്കാരെ കബളിപ്പിചാണ് യുസ ഗോൾ നേടിയത്.

രണ്ട് ഗോൾ വഴങ്ങിയതോടെ പ്രതിരോധം ശക്തമാക്കിയ ആരോസ് തുടർന്ന് ഈസ്റ്റ് ബംഗാളിനെ ഗോൾ നേടാൻ അനുവദിച്ചില്ല. രണ്ടാം പകുതിയിൽ ആരോസ് ഗോൾ നേടുന്നതിനടുത്ത് എത്തിയെങ്കിലും ഈസ്റ്റ് ബംഗാൾ ഗോൾ കീപ്പറുടെ രക്ഷപെടുത്തലുകൾ അവർക്ക് തിരിച്ചടിയായി. മലയാളി താരം രാഹുൽ രണ്ടാം പകുതിയിൽ പകരക്കാരനായാണ് ഇറങ്ങിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

നെയ്മറിന്റെ ട്രാൻസ്ഫർ ബാഴ്‌സലോണക്ക് പ്രയാസമുള്ളതായിരുന്നു: ഏണസ്റ്റോ വാല്‍വെര്‍ദെ

നെയ്മറിന്റെ പി.എസ്.ജിയിലേക്കുള്ള ട്രാൻസ്ഫർ ബാഴ്‌സലോണയെ ബുദ്ധിമുട്ടാക്കിയിരുന്നു എന്ന് ബാഴ്‌സലോണ കോച്ച് ഏണസ്റ്റോ വാല്‍വെര്‍ദെ. 222 മില്യൺ യൂറോക്കാണ് നെയ്മർ ബാഴ്‌സലോണയിൽ നിന്ന് പി.എസ്.ജിയിലെത്തിയത്. ക്ലബ് വെബ്‌സൈറ്റിന് അനുവദിച്ച അഭിമുഖത്തിലാണ് വാല്‍വെര്‍ദെ നെയ്മറിന്റെ ട്രാൻസ്ഫറിനെ പറ്റിയുള്ള കാര്യങ്ങൾ പങ്കുവെച്ചത്.

നെയ്മറിന്റെ ട്രാൻസ്ഫറിന് ശേഷം ഡെംബെലെ ടീമിലെത്തിച്ച ബാഴ്‌സലോണ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ലിവർപൂൾ താരം കൗട്ടീഞ്ഞോയെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ്. അതെ സമയം ഡെംബെലെ പരിക്ക് മൂലം സെപ്റ്റംബർ 16 മുതൽ കളത്തിലിറങ്ങിയിരുന്നില്ല. താരം അടുത്ത് തന്നെ കളത്തിൽ തിരിച്ചെത്തുമെന്ന് സൂചനയും വാല്‍വെര്‍ദെ നൽകി. മെസ്സിയാണ് ലോകത്തിലെ ഏറ്റവും മികച്ച താരമെന്നും മെസ്സിയുടെ ഓരോ ടച്ചും അസാധാരണമായതാണെന്നും വാല്‍വെര്‍ദെ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സിറ്റി ഇന്ന് വാട്ട്ഫോഡിനെതിരെ

പതിനെട്ട് ജയങ്ങൾക്ക് ശേഷം ക്രിസ്റ്റൽ പാലസിനോട് സമനില വഴങ്ങിയ മാഞ്ചസ്റ്റർ സിറ്റി വിജയ വഴിയിൽ തിരിച്ചെത്താൻ ഇന്ന് വാട്ട്ഫോഡിനെതിരെ. അവസാനം കളിച്ച 8 കളികളിൽ 6 എണ്ണത്തിലും തോറ്റ വാട്ട് ഫോർഡിന് ഇന്നത്തെ മത്സരം കടുത്തതാവും എന്ന് ഉറപ്പാണ്. സിറ്റിയുടെ സ്വന്തം മൈതാനമായ ഇത്തിഹാദ് സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക.  ഇന്ത്യൻ സമയം പുലർച്ചെ 1.30 നാണ് മത്സരം.

പാലസിനോട് ഗോൾ രഹിത സമനില വഴങ്ങിയ സിറ്റിക്ക് ഇന്ന് കെവിൻ ഡു ബ്രെയ്‌നെ, ജിസ്സൂസ് എന്നിവർ കളിക്കാൻ ഉണ്ടാവില്ല. ഇരുവർക്കും പരിക്കാണ്‌. പകരം അഗ്യൂറോ ടീമിൽ ഇടം നേടിയേക്കും. പരിക്കേറ്റ് പുറത്തായിരുന്ന ജോണ് സ്റ്റോൻസ് ആദ്യ ഇലവനിൽ തിരിച്ചെത്തിയേക്കും. വാട്ട് ഫോർഡ് അവസാന കളിയിൽ കളിച്ച അതേ ടീമിനെ നിലനിർത്താനാണ് സാധ്യത. അവസാനം വാട്ട്ഫോഡിനെതിരെ കളിച്ച 7 കളികളിലും സിറ്റിക്കായിരുന്നു ജയം. അവസാന നിമിഷങ്ങളിൽ മത്സരങ്ങൾ തോൽക്കുന്നത് ശീലമാക്കിയ വാട്ട് ഫോഡിന് ആ ശീലം മാറ്റാനാവും പ്രധാന പരിഗണന.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പ്രീമിയർ ലീഗിൽ ഗോൾ നേടുന്ന ആദ്യ എസ്റ്റോണിയൻ താരമായി റാഗ്‌നർ ക്ലാവൻ

പ്രീമിയർ ലീഗിൽ ഗോൾ നേടുന്ന ആദ്യ എസ്റ്റോണിയൻ താരമായി ലിവർപൂൾ താരം റാഗ്‌നർ ക്ലാവൻ. ബേൺലിക്കെതിരായ മത്സരത്തിൽ ലിവർപൂളിന്റെ വിജയ ഗോൾ നേടിയതോടെയാണ് ക്ലാവൻ പ്രീമിയർ ലീഗിൽ ഗോൾ നേടുന്ന ആദ്യ എസ്റ്റോണിയൻ താരമായത്. മത്സരത്തിൽ സമനില വഴങ്ങുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ക്ലാവന്റെ ലിവർപൂൾ ഗോളിൽ ജയം സ്വന്തമാക്കിയത്.

പ്രീമിയർ ലീഗിൽ ഈ ലിവർപൂൾ പ്രതിരോധ താരത്തിന്റെ 34ത്തെ മത്സരമായിരുന്നു ഇത്. സാദിയോ മാനെയുടെ ഗോളിൽ മത്സരത്തിൽ ലിവർപൂൾ ലീഡ് നേടിയെങ്കിലും മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ ജോഹൻ ബെർഗ് ഗുഡ്‌മുണ്ട്സണിലൂടെ ബേൺലി സമനില പിടിക്കുകയായിരുന്നു. തുടർന്നാണ് ഇഞ്ചുറി ടൈമിൽ ഹെഡറിലൂടെ റാഗ്‌നർ ക്ലാവന്റെ വിജയ ഗോൾ പിറന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പോൾ സ്‌കോൾസിനെതിരെ രൂക്ഷ വിമർശനവുമായി മൗറീഞ്ഞോ രംഗത്ത്

യുണൈറ്റഡ്‌ ഇതിഹാസം പോൾ സ്‌കോൾസിനെതിരെ ആഞ്ഞടിച്ച് മൗറീഞ്ഞോ. എവർട്ടനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ജയിച്ച ശേഷമുള്ള പത്ര സമ്മേളനത്തിലാണ് യുണൈറ്റഡ്‌ പരിശീലകൻ മുൻ താരത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. പോൾ പോഗ്ബകെതിരെ സ്കോൾസ് നേരത്തെ നടത്തിയ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു മൗറീഞ്ഞോ. സ്‌കോൾസ് ആകെ ചെയ്യുന്നത് വിമർശനം മാത്രമാണെന്നും സ്‌കോൾസ് അസാമാന്യ കളിക്കാരൻ ആയിരുന്നെന്നും എന്നാൽ എല്ലാവർക്കും അതുപോലെ ആവാനാവില്ലെന്നുമാണ് മൗറീഞ്ഞോ പ്രതികരിച്ചത്.

നേരത്തെ സൗത്താംപ്ടനെതിരെ യുണൈറ്റഡ്‌ സമനില വഴങ്ങിയ ശേഷമാണ് സ്‌കോൾസ് പോഗ്ബക്കും യൂണൈറ്റഡിനുമെതിരെയും രൂക്ഷ വിമർശനം ഉന്നയിച്ചത്. ബി ട്ടി സ്പോർട്സ് പണ്ഡിറ്റായ സ്‌കോൾസ് പോഗ്ബ 90 മില്യൺ താരത്തെ പോലെയല്ല കളിക്കുന്നതെന്നും പോഗ്ബ കൂടുതൽ പ്രതിരോധത്തിൽ ശ്രദ്ധിക്കുന്നത് ടീമിന് ഗുണമല്ലെന്നും പ്രതികരിച്ചത്. ഇതിനെ കുറിച്ചു ചോദിച്ചപ്പോൾ മൗറീഞ്ഞോ സ്‌കോൾസിനെതിരെ രൂക്ഷ പ്രതികരണം നടത്തുകയായിരുന്നു. സ്‌കോൾസ് കളിക്കാരൻ എന്ന നിലയിൽ അസാമാന്യ പ്രതിഭയായിരുന്നെന്നും എന്നാൽ ഫുട്‌ബോൾ പണ്ഡിറ്റ് എന്ന നിലയിൽ അങ്ങനെ കാണാൻ ആവില്ലെന്നും മൗറീഞ്ഞോ കൂട്ടി ചേർത്തു. കൂടാതെ പോഗ്ബ സ്‌കോൾസിനെക്കാൾ കൂടുതൽ പണം സമ്പാദിക്കുന്നതിൽ തനിക്കൊന്നും ചെയ്യാനാവില്ലെന്നും നിലവിൽ അതാണ് ഫുട്‌ബോളിന്റെ അവസ്ഥ എന്നും മൗറീഞ്ഞോ പരിഹാസ രൂപേണ പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ് കണ്ട എക്കാലത്തെയും മികച്ച ഇതിഹാസ താരങ്ങളിൽ ഒരാൾക്കെതിരെ ക്ലബ്ബിന്റെ നിലവിലെ പരിശീലകൻ തന്നെ രൂക്ഷ പരിഹാസവുമായി വന്നത് ഏതായാലും വരും ദിവസങ്ങളിൽ ആരാധകർക്കിടയിൽ ഭിന്നാഭിപ്രായങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മഹറസിന്റെ മികവിൽ ലെസ്റ്ററിന് ജയം, ന്യൂ കാസിൽ സ്റ്റോക്കിനെ മറികടന്നു

പ്രീമിയർ ലീഗിൽ ലെസ്റ്ററിനും ന്യൂ കാസിലിനും മികച്ച ജയം. ഇന്നലെ നടന്ന ബ്രയിട്ടൻ- ബോർന്മൗത് മത്സരം സമനിലയിൽ അവസാനിച്ചു.

കിങ് പവർ സ്റ്റേഡിയത്തിൽ എതിരില്ലാത്ത 3 ഗോളുകൾക്കാണ് ലെസ്റ്റർ ഹഡേഴ്സ്ഫീൽഡ് ടൗണിനെ തകർത്തത്. റിയാദ് മഹറസിന്റെ മികച്ച പ്രകടനമാണ് മുൻ ജേതാക്കൾക്ക് തുണയായത്. ലെസ്റ്ററിനായി മഹറസ്‌,സിൽമാനി, ആൽബ്രയ്റ്റൻ എന്നിവരാണ് ഗോളുകൾ നേടിയത്. ജയത്തോടെ 21 കളികളിൽ നിന്ന് 30 പോയിന്റുള്ള ലെസ്റ്റർ എട്ടാം സ്ഥാനത്താണ്‌. 24 പോയിന്റുള്ള ഹഡേഴ്സ്ഫീൽഡ് പതിനൊന്നാം സ്ഥാനത്താണ്‌.  സ്റ്റോക്കിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ന്യൂ കാസിൽ മറികടന്നത്. ആയോസ് പേരെസ് നേടിയ ഗോളാണ് അവർക്ക് തുണയായത്. ജയത്തോടെ 22 പോയിന്റുമായി അവർ 13 ആം സ്ഥാനത്തെത്തി. 20 പോയിന്റുള്ള സ്റ്റോക്ക് 16 ആം സ്ഥാനത്താണ്‌.

ബ്രയിട്ടൻ- ബോർന്മൗത് പോരാട്ടം ആവേശകരമായിരുന്നു. ബ്രയിട്ടന് വേണ്ടി നോക്കാർട്ട്, ഗ്ലെൻ മുറെ എന്നിവരാണ് ഗോൾ നേടിയത്. സ്റ്റീവ് കൂക്, കാലം വിൽസൻ എന്നിവരാണ് ബോർന്മൗത്തിന്റെ ഗോളുകൾ നേടിയത്. ബ്രയിട്ടൻ 12 ആം സ്ഥാനത്തും ബോർന്മൗത് 14 ആം സ്ഥാനത്തുമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

എവർട്ടണെ തകർത്ത് യുണൈറ്റഡ് വീണ്ടും വിജയ വഴിയിൽ

തുടർച്ചയായ രണ്ടു സമനിലകൾക്ക് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് വീണ്ടും വിജയ വഴിയിൽ തിരിച്ചെത്തി. ഗൂഡിസൻ പാർക്കിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ചുവന്ന ചെകുത്താൻമാർ എവർട്ടണെ തോൽപ്പിച്ചത്. മാർഷ്യൽ, ലിംഗാർഡ് എന്നിവർ ആണ് യുണൈറ്റഡിന് വേണ്ടി വല കുലുക്കിയത്.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് രണ്ടു ഗോളുകളും പിറന്നത്. രണ്ടാം പകുതിയിൽ ആക്രമിച്ചു കളിച്ച യുണൈറ്റഡ് 57ആം മിനിറ്റിൽ മാർഷ്യലിലൂടെ ആദ്യ ഗോൾ കണ്ടെത്തി. പോഗ്ബ നൽകിയ മികച്ചൊരു പാസ് മികച്ചൊരു ഷോട്ടിലൂടെ അനായാസം മാർഷ്യൽ വലയിൽ എത്തിച്ചു.

81ആം മിനിറ്റിൽ ആണ് രണ്ടാം ഗോൾ പിറന്നത്. ലിംഗാർഡ് നേടിയ മനോഹരമായ ഒരു ഗോൾ യുണൈറ്റഡിന്റെ വിജയം ഉറപ്പിച്ചു. വിജയത്തോടെ 47 പോയിന്റുമായി യുണൈറ്റഡ് രണ്ടാം സ്ഥാനത്തെത്തി

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കുട്ടന്റെ ഏക ഗോളിൽ റോയൽ ട്രാവൽസ് കോഴിക്കോടിന് ജയം

തുവ്വൂർ അഖിലേന്ത്യാ സെവൻസിൽ ഇന്ന് നടന്ന പോരാട്ടത്തിൽ റോയൽ ട്രാവൽസ് കോഴിക്കോടിന് ജയം. കോഴിക്കോടിന്റെ തന്നെ ശക്തികളായ കെ ആർ എസ് കോഴിക്കോടിനെയാണ് ഇന്ന് തുവ്വൂരിന്റെ മണ്ണിൽ റോയൽ ട്രാവൽസ് തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനാണ് റോയൽ ട്രാവൽസ് ജയിച്ചത്. കുട്ടനാണ് വിജയ ഗോൾ നേടിയത്.

എടക്കര അഖിലേന്ത്യാ സെവൻസിൽ ഉദയ അൽ മിൻഹാൽ വളാഞ്ചേരി മെഡിഗാഡ് അരീക്കോടിനെ തകർത്തു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു അൽ മിൻഹാലിന്റെ ജയം. സീസണിൽ ഇത് രണ്ടാം തവണയാണ് മെഡിഗാഡിനെ അൽ മിൻഹാൽ തോൽപ്പിക്കുന്നത്.

മഞ്ചേരി അഖിലേന്ത്യാ സെവൻസിന്റെ ഉദ്ഘാടന മത്സരത്തിൽ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് ജവഹർ മാവൂരിനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആയിരുന്നു ലിൻഷയുടെ ജയം. ഇത് അഞ്ചാം തവണയാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത് ഈ‌ സീസണിൽ. ജവഹറിനെതിരെ ലിൻഷയുടെ മൂന്നാം ജയമാണിത്.

മറ്റു മത്സര ഫലങ്ങൾ;

ഇരിക്കൂർ;

എഫ് സി തിരുവനന്തപുരം 0-0 ജയ തൃശ്ശൂർ (തിരുവനന്തപുരം ടോസിൽ ജയിച്ചു)

കുന്നംകുളം;

ജിംഖാന തൃശൂർ 0-4 സ്കൈ ബ്ലൂ

കൊണ്ടോട്ടി;

സബാൻ 1-3 എ വൈ സി

തളിപ്പറമ്പ്;

പറശ്ശിനി ബ്രദേഴ്സ് 3-0 ഹിറ്റാച്ചി

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version