ഇന്ന് എഫ് എ കപ്പിൽ ആഴ്സണൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പോരാട്ടം

എഫ്എ കപ്പ് ചരിത്രത്തിലെ ഏറ്റവും വിജയകരമായ രണ്ട് ക്ലബ്ബുകളായ ആഴ്സണലും മാഞ്ചസ്റ്റർ യുണൈറ്റഡും ഇന്ന് എമിറേറ്റ്സ് സ്റ്റേഡിയത്തിൽ മൂന്നാം റൗണ്ടിൽ ഏറ്റുമുട്ടും. 14 എഫ്എ കപ്പ് കിരീടങ്ങളുള്ള ആഴ്‌സണൽ, കഴിഞ്ഞ സീസണിലെ മൂന്നാം റൗണ്ട് പുറത്താകൽ ഉൾപ്പെടെ സമീപ വർഷങ്ങളിലെ നിരാശാജനകമായ കാമ്പെയ്‌നുകൾക്ക് ശേഷം അവരുടെ എഫ് എ കപ്പിലെ പഴയ പ്രതാപം വീണ്ടെടുക്കാൻ ലക്ഷ്യമിടുന്നു. മറുവശത്ത്, നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ അവസാന അഞ്ച് മത്സരങ്ങളിൽ വിജയമില്ലാതെ മോശം ഫോമിൽ ആണ് ഈ മത്സരത്തിലേക്ക് വരുന്നത്.

EFL കപ്പിൽ ന്യൂകാസിലിനോട് 2-0 എന്ന നിരാശാജനകമായ തോൽവിക്ക് ശേഷമാണ് ആഴ്സണൽ ഈ മത്സരത്തിനിറങ്ങുന്നത്, സീസണിലെ അവരുടെ ആദ്യ ഹോം തോൽവി ആയിരുന്നു ഇത്. ബുക്കായോ സാക്ക, ബെൻ വൈറ്റ് എന്നിവരെപ്പോലുള്ള പ്രധാന കളിക്കാർക്കുള്ള പരിക്കുകൾ മൈക്കൽ അർട്ടെറ്റയുടെ വെല്ലുവിളികൾ വർദ്ധിപ്പിക്കുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിന് ആഴ്‌സണലിനെതിരായ അവരുടെ അവസാന നാല് ടൂർണമെൻ്റ് മീറ്റിംഗുകളിൽ മൂന്ന് വിജയങ്ങൾ ഉൾപ്പെടെ ശക്തമായ എഫ്എ കപ്പ് റെക്കോർഡ് ഉണ്ട്.

അതുകൊണ്ട് ശക്തമായ പോരാട്ടമാകും ഇന്ന് നടക്കുന്നത് എന്ന് പ്രതീക്ഷിക്കാം. ഇന്ന് ഇന്ത്യൻ സമയം രാത്രി 8.30നാണ് മത്സരം. കളി തത്സമയം സോണി ലൈവിൽ കാണാം.

മാഞ്ചസ്റ്റർ യുദ്ധം ജയിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് എ കപ്പ് സ്വന്തമാക്കി

എഫ് എ കപ്പ് കിരീടം മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കി. ഇന്ന് വെംബ്ലിയിൽ നടന്ന മാഞ്ചസ്റ്റർ ഡർബിയിൽ വൈരികളായ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ചാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കിരീടം ഉയർത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് ടെൻ ഹാഹ് പെപിന്റെ ടീമിനെ വീഴ്ത്തിയത്. ടീനേജ് താരങ്ങളായ ഗർനാചോയും മൈനോയും ആണ് യുണൈറ്റഡിനായി വലകുലുക്കിയത്.

ഇന്ന് നീണ്ടകാലത്തിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ ഫസ്റ്റ് ചോഴ്സ് സെന്റർ ബാക്കുകളുമായി ഇറങ്ങിയ മത്സരമായിരുന്നു. വരാനെയും ലിസാൻഡ്രോയും ഡിഫൻസിൽ വന്നതു കൊണ്ട് തന്നെ യുണൈറ്റഡ് മികച്ച രീതിയിൽ ഇന്ന് മത്സരം ആരംഭിച്ചു. മുൻ മത്സരങ്ങളിലെ പോലെ എതിരാളികൾക്ക് ഏറെ അവസരം നൽകുന്ന ഒരു യുണൈറ്റഡിനെ അല്ല ഇന്ന് കണ്ടത്. കളിയിൽ അവർ 30ആം മിനുട്ടിൽ ആണ് മുന്നിൽ എത്തുന്നത്.

ഒരു ലോംഗ് ബോൾ മാഞ്ചസ്റ്റർ സിറ്റി ഡിഫൻസും അവരുടെ ഗോൾ കീപ്പറും തമ്മിൽ ഒരു ആശയകുഴപ്പത്തിനു കാരണമായി. ഗ്വാർഡിയോൾ ഗോൾകീപ്പർ ഒർട്ടേഗയ്ക്ക് ആയി ഹെഡ് ചെയ്ത് കൊടുത്ത് പന്ത് എന്തിയത് ഗർനാചോയുടെ കാലിൽ. മുന്നിൽ ഒഴിഞ്ഞ പോസ്റ്റ്. 19കാരന് പിഴച്ചില്ല. യുണൈറ്റഡ് 1-0ന് മുന്നിൽ.

39ആം മിനുട്ടിൽ യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കി. ഇത്തവണ ടീമിന്റെ ഒരു മനോഹരമായ നീക്കമാണ് ഗോളിൽ എത്തിയത്. ബ്രൂണോ ഫെർണാണ്ടസ് നൽകിയ പകരം വെക്കാൻ കഴിയാത്ത ഒരു ചീകി പാസ് കോബി മൈനൂ വലയിൽ എത്തിച്ചു. മറ്റൊരു 19കാരൻ. സ്കോർ 2-0.

ആദ്യ പകുതിയിൽ കളി 2-0ൽ യുണൈറ്റഡിന് അനുകൂലമായി നിന്നു. രണ്ടാം പകുതിയിൽ 55ആം മിനുട്ടിൽ ഹാളണ്ടിന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. 59ആം മിനുട്ടിൽ വാൽക്കറിന്റെ ഷോട്ട് ഒനാന സേവ് ചെയ്യുകയും ചെയ്തു. സ്കോഎ ർ 2-0ൽ തുടർന്നു.

പരിക്ക് കാരണം ലിസാൻഡ്രോ കളം വിടേണ്ടി വന്നത് യുണൈറ്റഡിന് തിരിച്ചടിയായി. യുണൈറ്റഡ് റാഷ്ഫോർഡിനെയും ലിസാൻഡ്രോയെയും പിൻവലിച്ച് ഹൊയ്ലുണ്ടിനെയും ഇവാൻസിനെയും കളത്തിൽ ഇറക്കി.

അവസാനം സിറ്റി സമ്മർദ്ദം ഉയർത്തി കളിയിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചു. ഡോകുവിലൂടെ 86ആം മിനുട്ടിൽ സിറ്റി ഒരു ഗോൾ മടക്കി. പെനാൾട്ടി ബോക്സിന് പുറത്തു നിന്നുള്ള ഷോട്ടാണ് സിറ്റിക്ക് ഗോൾ നൽകിയത്‌. സ്കോർ 2-1.

കളി ആവേശകരമായ അന്ത്യ നിമിഷങ്ങളിലേക്ക് കടന്നു‌. സിറ്റി തുടരെ തുടരെ യുണൈറ്റഡ് ബോക്സിൽ എത്തി. മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം ഉറപ്പിക്കാനായി ലിൻഡെലോഫിനെയും മൗണ്ടിനെയും കളത്തിൽ ഇറക്കി‌. പതറാതെ യുണൈറ്റഡ് വിജയം ഉറപ്പിക്കുകയും ചെയ്തു.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ 13ആം എഫ് എ കപ്പ് കിരീടമാണ് ഇത്. ഈ വിജയം എറിക് ടെൻ ഹാഗിന് തന്റെ ജോലി നിലനിർത്താനും സഹായകമാകും. രണ്ട് സീസണിൽ നിന്ന് ടെൻ ഹാഗിന്റെ യുണൈറ്റഡിലെ രണ്ടാം കിരീടമാണിത്. കഴിഞ്ഞ സീസണിൽ യുണൈറ്റഡ് ലീഗ് കപ്പും ടെൻ ഹാഗിനു കീഴിൽ നേടിയിരുന്നു.

ഇന്ന് എഫ് എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ ഡർബി

ഇന്ന് ഇംഗ്ലണ്ടിൽ എഫ് എ കപ്പ് ഫൈനൽ ആണ്. മാഞ്ചസ്റ്റർ ഡർബിയാണ് എഫ് എ കപ്പ് ഫൈനലിൽ നടക്കുന്നത്. വെംബ്ലിയിൽ വെച്ച് മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും ഇന്ന് ഏറ്റുമുട്ടും. അവസാന സീസണിൽ നടന്ന എഫ് എ കപ്പ് ഫൈനലിന്റെ ആവർത്തനമാണ് ഇന്ന് നടക്കാൻ പോകുന്നത്. അന്ന് ഫൈനലിൽ യുണൈറ്റഡിനെ തോൽപ്പിച്ച് സിറ്റി കിരീടം നേടിയിരുന്നു.

ഈ ഫൈനലിൽ എത്തുമ്പോഴും മാഞ്ചസ്റ്റർ സിറ്റി ആണ് ഫേവറിറ്റ്സ്. അത്ര മികച്ച ഫോമിലാണ് സിറ്റി ഫൈനലിലേക്ക് എത്തുന്നത്. പ്രീമിയർ ലീഗ് കിരീടം നേടിയ സിറ്റി ഡബിൾ നേടാൻ ഉറപ്പിച്ചാണ് വരുന്നത്. യുണൈറ്റഡ് ആകട്ടെ ഈ സീസണിൽ ഒരിക്കൽ പോലും സ്ഥിരത പുലർത്തിയിട്ടില്ല. പ്രീമിയർ ലീഗിൽ എട്ടാം സ്ഥാനത്തായിരുന്നു യുണൈറ്റഡ് ഫിനിഷ് ചെയ്തത്.

ഈ സീസണിൽ മുമ്പ് നടന്ന രണ്ട് ഡെർബിയിലും സിറ്റി ആയിരുന്നു വിജയിച്ചത്. തീർത്തും ഏകപക്ഷീയമായിരുന്നു ഈ വിജയങ്ങൾ. മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഇന്ന് അവരുടെ സെന്റർ ബാക്ക് ഹാരി മഗ്വയർ ഉണ്ടാകില്ല. ഇന്ന് അവരുടെ പരിശീലകൻ ടെൻ ഹാഗിന്റെ അവസാന മത്സരം ആകും എന്നും അഭ്യൂഹമുണ്ട്.

ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരം സോണി നെറ്റ്വർക്ക തത്സമയം കാണാം.

ഇതാണ് കളി!! എഫ് എ കപ്പിൽ 97ആം മിനുട്ടിലും 100ആം മിനുട്ടിലും ഗോളടിച്ച് കൊവെൻട്രി സിറ്റി സെമി ഫൈനലിൽ

എഫ് എ ക്വാർട്ടർ ഫൈനലിൽ നാട്ടകീയമായ മത്സരത്തിനു ഒടുവിൽ കൊവെൻട്രി സിറ്റി സെമിഫൈനലിൽ. ഇന്ന് നടന്ന ക്വാർട്ടർ ഫൈനലിൽ വോൾസിന്റെ ഹോം ഗ്രൗണ്ടിൽ വച്ച് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ജയിച്ചാണ് കൊവെൻട്രി സിറ്റി സെമിഫൈനലിലേക്ക് കടന്നത്. 97ആം മിനിട്ട് വരെ 2-1ന് മുന്നിൽ നിന്ന വോൾവ്സിനെ അവസാന രണ്ട് മിനിറ്റുകളിലെ രണ്ട് ഗോളുകളിലൂടെയാണ് കോവൻട്രി സിറ്റി മറികടന്നത്.

ഇന്ന് കളി തീർത്തും ആവേശകരമായിരുന്നു. 53ആം മിനിറ്റിൽ എല്ലിസ് സിംസ് ആണ് കൊവെൻട്രി സിറ്റിക്ക് ആദ്യം ലീഡ് നൽകിയത്‌‌. ഈ ലീഡ് 81ആം മിനിറ്റ് വരെ നീണ്ടുനിന്നു. 81ആം മിനുട്ടിൽ വോൾസ് സമനില കണ്ടെത്തി. ഐറ്റ് നൊറ്റി ആണ് സമനില ഗോൾ നേടിയത്. 88ആം മിനുട്ടിൽ ഹ്യൂഗോ ബുവേനയിലൂടെ വോൾസ് ലീഡമെടുത്തു. സ്കോർ 2-1.

ഇതോടെ അവർ വിജയിച്ചു വെംബ്ലിയിലേക്ക് പോകും എന്നാണ് കരുതിയത്. എന്നാൽ കൊവെൻട്രി സിറ്റി പരാജയം സമ്മതിക്കാൻ ഒരുക്കമായിരുന്നില്ല. 97ആം മിനിറ്റിൽ എലീസ് മിസ്സ് അവർക്ക് സമനില നൽകി. സ്കോർ 2-2. അത് കഴിഞ്ഞ് കളിയുടെ അവസാന കിക്കുൽ ഹാജി റൈറ്റ് കൊവെൻട്രി സിറ്റിക്ക് വിജയവും നൽകി.

എഫ് എ കപ്പ് നാലാം റൗണ്ട് ഫിക്സ്ചറുകൾ ആയി, മാഞ്ചസ്റ്റർ സിറ്റിക്ക് സ്പർസ് എതിരാളികൾ

എഫ് എ കപ്പ് നാലാം റൗണ്ട് ഫിക്സ്ചറുകൾ തീരുമാനമായി. നാലാം റൗണ്ടിൽ നടക്കുന്ന ഏറ്റവും വലിയ പോരാട്ടം മാഞ്ചസ്റ്റർ സിറ്റിയും ടോട്ടനവും തമ്മിൽ ആകും. മറ്റൊരു വലിയ പോരാട്ടം ചെൽസിയും ആസ്റ്റൺ വില്ലയും തമ്മിലാണ്. ലിവർപൂളിന് നോർവിച് സിറ്റിയോ ബ്രിസ്റ്റൽ റോവേഴ്സോ ആകും എതിരാളികൾ. മാഞ്ചസ്റ്റർ യുണൈറ്റഡ് ന്യൂപോർട്ട് കൗണ്ടിയെയോ ഈസ്റ്റ്ലിയെയോ നേരിടും.


🚨 FA Cup 4th round draw:

Watford vs. Southampton
Blackburn vs. Wrexham
Bournemouth vs. Swansea
West Brom vs. Brentford or Wolves
West Ham/Bristol City vs. Nottingham Forest/Blackpool
Leicester vs. Hull City/Birmingham
Sheffield Wednesday vs. Coventry
Chelsea vs. Aston Villa
Ipswich vs. Maidstone United
Liverpool vs. Norwich City/Bristol Rovers
Tottenham vs. Man City
Leeds vs. Plymouth
Crystal Palace/Everton vs Luton/Bolton
Newport County/Eastleigh vs Manchester United
Sheffield United vs. Brighton
Fulham vs. Newcastle

വീഗണ് എതിരെ അനായാസ വിജയം, മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നോട്ട്

എഫ് എ കപ്പ് മൂന്നാം റൗണ്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം. ഇന്ന് എവേ മത്സരത്തിൽ വീഗൻ അത്ലറ്റികിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് മറുപടിയില്ലാത്ത 2 ഗോളിനായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം. വീഗന് കാര്യമായ വെല്ലുവിളി ഇന്ന് ഉയർത്താൻ ആയില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് അവർ സൃഷ്ടിച്ച അവസരങ്ങൾ ഗോളാക്കി മാറ്റിയിരുന്നു എങ്കിൽ അവർ വലിയ സ്കോറിന് ഇന്ന് വിജയിച്ചേനെ.

തുടക്കം മുതൽ ആക്രമിച്ചു കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് 22ആം മിനുട്ടിലാണ് ലീഡ് എടുത്ത. ഫുൾബാക്ക് ഡിയേഗോ ഡാലോട്ടിന്റെ ഒരു മികച്ച കേർലർ ഷോട്ടായിരുന്നു ഗോളായി മാറിയത്. ആദ്യ പകുതിയിൽ ഹൊയ്ലുണ്ടിന്റെയും ഗർനാചോയുടെയും ശ്രമങ്ങൾ ഗോൾ പോസ്റ്റിൽ തട്ടി മടങ്ങി. റാഷ്ഫോർഫും ഹൊയ്ലുണ്ടും ഗർനാചോയും നിരന്തരം വിഗൻ ഡിഫൻസിന് ഭീഷണിയായി.

രണ്ടാം പകുതിയിലും മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്ക് തുടർന്നു. 72ആം മിനുട്ടിൽ ബ്രൂണോ ഫെർണാണ്ടസ് നേടിയ പെനാൾട്ടി അദ്ദേഹ തന്നെ ലക്ഷ്യത്തിൽ എത്തിച്ചു‌. സ്കോർ 2-0. ഈ ഗോൾ യുണൈറ്റഡിന്റെ വിജയം ഉറപ്പിച്ചു എന്ന് പറയാം.

അടുത്ത റൗണ്ടിൽ ന്യൂ പോർട്ട് കൗണ്ടിയോ ഈസ്റ്റ്ലൊയോ ആകും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ.

ആഴ്സണലിനെ അവരുടെ തട്ടകത്തിൽ ചെന്ന് തകർത്ത് ലിവർപൂൾ

എഫ് എ കപ്പ് മൂന്നാം റൗണ്ടിലെ ഏറ്റവും വലിയ പോരാട്ടത്തിൽ ലിവർപൂൾ ആഴ്സണലിനെ പരാജയപ്പെടുത്തി. ആഴ്സണലിന്റെ ഹോം ഗ്രൗണ്ടായ എമിറേറ്റ്സിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളിനായിരുന്നു ലിവർപൂളിന്റെ വിജയം. മൊ സലായും വാൻ ഡൈകും ഇല്ലാതെ ഇറങ്ങിയിട്ടാണ് ഈ വിജയം എന്നത് ലിവർപൂളിന്റെ ആത്മവിശ്വാസം വർധിപ്പിക്കും.

ഇന്ന് തുടക്കം മുതൽ നല്ല അവസരങ്ങൾ സൃഷ്ടിച്ചത് ആഴ്സണൽ ആയിരുന്നു. ഒരുപാട് നല്ല അവസരങ്ങൾ അവർ ആദ്യ പകുതിയിൽ തന്നെ തുലച്ചു. രണ്ടാം പകുതിയിലും ആഴ്സണലിന്റെ അറ്റാക്കുകൾ ഗോളാകാതെ അകന്നു നിന്നു. മത്സരത്തിന്റെ അവസാന 20 മിനുട്ടുകളിൽ ലിവർപൂളും കളിയിലേക്ക് നല്ല അറ്റാക്കിംഗ് മൂവുകൾ കൊണ്ടു വന്നു.

ജോട്ടയുടെ ഒരു ഹെഡർ പോസ്റ്റിൽ തട്ടി മടങ്ങുന്നത് കാണാൻ ആയി. അവസാനം 80ആം മിനുട്ടിൽ അലക്സാണ്ടർ അർനോൾഡിന്റെ ഒരു ഫ്രീകിക്കിൽ നിന്ന് ഒരു സെൽഫ് ഗോളിലൂടെ ലിവർപൂൾ ലീഡ് എടുത്തു. ആഴ്സണൽ സമനില ഗോളിനായി ശ്രമിക്കവെ അവസാന നിമിഷം ഒരു കൗണ്ടർ അറ്റാക്കിൽ നിന്ന് ലൂയിസ് ഡിയസ് വിജയം ഉറപ്പിച്ച രണ്ടാം ഗോളും നേടി. ഈ ഗോൾ ലിവർപൂളിനെ എഫ് എ കപ്പ് നാലാം റൗണ്ടിലേക്കും ആഴ്സണലിനെ ടൂർണമെന്റിൽ നിന്ന് പുറത്തേക്കും എത്തിച്ചു.

ഫൈവ് സ്റ്റാർ വിജയവുമായി മാഞ്ചസ്റ്റർ സിറ്റി

അനായാസ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി എഫ് എ കപ്പിന്റെ നാലാം റൗണ്ടിലേക്ക് മുന്നേറി. ഇന്ന് ഹഡിൽസ്ഫീൽഡിനെ നേരിട്ട മാഞ്ചസ്റ്റർ സിറ്റി മറുപടിയില്ലാത്ത അഞ്ച് ഗോളിനാണ് വിജയിച്ചത്. പല പ്രധാന താരങ്ങളും ആദ്യ ഇലവനിൽ ഇല്ലാതിരുന്നിട്ടും സിറ്റിക്ക് കാര്യങ്ങൾ എളുപ്പമായിരുന്നു‌. 33ആം മിനുട്ടിൽ ഫോഡനിലൂടെ ആണ് സിറ്റി ലീഡ് എടുത്തത്. ഹൂലിയൻ ആൽവരസ് ആയിരുന്നു ആ ഗോൾ ഒരുക്കിയത്.

37ആം മിനുട്ടിൽ ഹൂലിയൻ ആൽവരസ് സിറ്റിക്ക് ആയി രണ്ടാം ഗോൾ നേടി. റികോ ലൂയിസിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ. രണ്ടാം പകുതിയിൽ സിറ്റി ഗോളടി തുടർന്നു. 58ആം മിനുട്ടിൽ ഓസ്കാർ ബോബിന്റെ വകയായിരുന്നു മൂന്നാം ഗോൾ. പിന്നാലെ ഫോഡന്റെ വക നാലാം ഗോളും വന്നു.

പരിക്ക് മാറി തിരികെയെത്തിയ ഡി ബ്രുയിനെ 74ആം മിനുട്ടിൽ ഡോകുവിന്റെ ഗോളിന് അസിസ്റ്റ് ഒരുക്കി.

ഇന്ന് എഫ് എ കപ്പ് ഫൈനൽ, കിരീടം നേടാൻ മാഞ്ചസ്റ്റർ ടീമുകൾ വെംബ്ലിയിൽ

ഇന്ന് എഫ് എ കപ്പ് ഫൈനൽ ആണ്. വെംബ്ലിയിൽ നടക്കുന്ന കപ്പ് പോരാട്ടത്തിലെ കലാശ പോരിൽ മാഞ്ചസ്റ്ററിലെ രണ്ടു ക്ലബുകളുമാണ് നേർക്കുനേർ വരുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും സീസണിലെ അവരുടെ രണ്ടാം കിരീടമാണ് ലക്ഷ്യമിടുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗ് കപ്പ് കിരീടവും മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് കിരീടവും ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. ട്രെബിൾ കിരീടം എന്ന മോഹവുമായി മുന്നേറുന്ന സിറ്റി ഇന്ന് എഫ് എ കപ്പും അടുത്ത ആഴ്ച ചാമ്പ്യൻസ് ലീഗും സ്വന്തമാക്കാം എന്ന് ഉറച്ചാണ് ഇറങ്ങുന്നത്.

മാഞ്ചസ്റ്റർ സിറ്റിക്കാണ് ചെറിയ രീതിയിൽ എങ്കിലും ഇന്ന് മുൻതൂക്കം കൽപ്പിക്കുന്നത്. ഹാളണ്ട് നയിക്കുന്ന അറ്റാക്കിംഗ് നിര തന്നെയാണ് സിറ്റിയുടെ കരുത്ത്. കെവിൻ ഡി ബ്രുയിനെ ഉൾപ്പെടെ എല്ലാ പ്രധാന താരങ്ങളും പരിക്ക് മാറി തിരികെയെത്തി എന്ന് ഗ്വാർഡിയോള പറഞ്ഞിട്ടുണ്ട്. ഇത് സിറ്റിക്ക് കരുത്ത് കൂട്ടും. മാഞ്ചസ്റ്റർ യുണൈറ്റഡിന് പരിക്ക് കാരണം സബിറ്റ്സർ, ആന്റണി, ലിസാൻഡ്രോ മാർട്ടിനസ് എന്നിവരെ നഷ്ടമാകും.

ഈ സീസണിൽ രണ്ട് തവണ യുണൈറ്റഡും സിറ്റിയും ഏറ്റുമുട്ടിയപ്പോൾ ഒരു തവണ സിറ്റിയും ഒരു തവണ യുണൈറ്റഡും ആണ് വിജയിച്ചത്. ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരം സോണി നെറ്റ്വർക്കിൽ തത്സമയം കാണാം.

എഫ് എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ ഡർബി, ബ്രൈറ്റണെ തോൽപ്പിച്ച് യുണൈറ്റഡ് കലാശപോരാട്ടത്തിന്!!

ഇത്തവണ എഫ് എ കപ്പിൽ മാഞ്ചസ്റ്റർ ഡർബി ഫൈനൽ. ഇന്ന് സെമി ഫൈനലിൽ ബ്രൈറ്റണെ തോൽപ്പിച്ചു കൊണ്ടാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഫൈനലിലേക്ക് മുന്നേറിയത്. 120 മിനുട്ടും ഗോൾ പിറക്കാതിരുന്ന മത്സരത്തിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു വിജയം. 7-6 എന്ന സ്കോറാണ് പെനാൾട്ടിയിൽ പിറന്നത്. സോളി മാർഷിന്റെ കിക്ക് ആണ് പുറത്ത് പോയത്.

ഇന്ന് വെംബ്ലിയിൽ ആദ്യ പകുതിയിൽ രണ്ടു ടീമുകളും ഒപ്പത്തിനൊപ്പം നിന്നു. അവസരങ്ങൾ കുറഞ്ഞ ആദ്യ പകുതിയിൽ ടാക്കിളുകളും ഫൗളൂകളും ആയിരുന്നു കൂടുതൽ. ആദ്യ പകുതിയുടെ അവസാനം ബ്രൂണോയിലൂടെയും എറിക്സണിലൂടെയും മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോളിന് അടുത്ത് എത്തി എങ്കിലും അപകടം ഇല്ലാതെ ഒഴിവായി. രണ്ടാം പകുതി നന്നായി തുടങ്ങിയത് ബ്രൈറ്റൺ ആയിരുന്നു. അവർ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസിൽ തുടരെ സമ്മർദ്ദം ചെലുത്തി.

ഡി ഹിയയും ഒരു ലോകോത്തര സേവ് 57ആം മിനുട്ടിൽ യുണൈറ്റഡിന്റെ രക്ഷയ്ക്ക് എത്തി. 59ആം മിനുട്ടിൽ വീണ്ടും ഡി ഹിയ യുണൈറ്റഡിനെ സഹായിച്ചു. മറുവശത്ത് വാൻ ബിസാക വലതു വിങ്ങിലൂടെ ഒരു അറ്റാക്ക് നടത്തി എങ്കിലും അത് മുതലെടുക്കാൻ യുണൈറ്റഡ് അറ്റാക്കിംഗ് താരങ്ങൾക്ക് ആയില്ല.

62ആം മിനുട്ടിൽ യുണൈറ്റഡ് എറിക്സണെ പിൻവലിച്ച് ഫ്രെഡിനെ കളത്തിൽ ഇറക്കി. ഇരു ടീമുകളും കൃത്യമായ അവസരങ്ങൾ സൃഷ്ടിക്കാൻ കളിയിൽ ഉടനീളം പ്രയാസപ്പെട്ടു. 90 മിനുട്ടും ഗോൾ വരാതിരുന്നതോടെ കളി എക്സ്ട്രാ ടൈമിലേക്ക് മുന്നേറി.

എക്സ്ട്രാ ടൈമിൽ 104ആം മിനുട്ടിൽ റാഷ്ഫോർഡിന്റെ ഗോളെന്ന് ഉറച്ച ഷോട്ട് സാഞ്ചേസ് തടഞ്ഞു. എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ മിറ്റോമ ബ്രൈറ്റണായും ഗോളിന് അടുത്തെത്തി. പക്ഷെ ഗോൾ അകന്നു തന്നെ നിന്നു. അവസാനം കളി പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തി.

ബ്രൈറ്റണായി ആദ്യ കിക്ക് എടുത്തത് മകാലിസ്റ്റർ ആയിരുന്നു. അനായാസം ലക്ഷ്യത്തിൽ. മാഞ്ചസ്റ്റർ യുണൈറ്റഡിനായി കസെമിറോയും പന്ത് ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 1-1. ഗ്രോസ് എടുത്ത ബ്രൈറ്റന്റെ രണ്ടാം പെനാൾട്ടിയും ഡാലോട്ട് എടുത്ത യുണൈറ്റഡിന്റെ രണ്ടാം പെനാൾട്ടിയും വലയിൽ. സ്കോർ 2-2.

ഉണ്ടാവും സാഞ്ചോയും കിക്ക് ലക്ഷ്യത്തിൽ എത്തിച്ചതോടെ സ്കോർ 3-3. എസ്തുപ്നിയാന്റെ കിക്കിന് റാഷ്ഫോർഡിന്റെ മറുപടി. സ്കോർ 4-4. ബ്രൈറ്റന്റെ അഞ്ചാം കിക്ക് എടുത്ത ക്യാപ്റ്റൻ ഡങ്കും വലയിൽ പന്തെത്തിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അഞ്ചാം കിക്ക് എടുക്കാൻ എത്തിയത് സാബിറ്റ്സർ. സമ്മർദ്ദം മറികടന്ന് ഓസ്ട്രിയൻ താരവും വലയിൽ പന്തെത്തിച്ചു. സ്കോർ 5-5. പിന്നെ സഡൻ ഡെത്തിലേക്ക്. .

വെബ്സ്റ്റർ ബ്രൈറ്റണായി ആറാം പെനാൾട്ടി വലയിൽ എത്തിച്ചു. വെഗോർസ്റ്റ് യുണൈറ്റഡിനായും ഗോളടിച്ചു. 6-6. സോളി മാർചിന്റെ ഏഴാം കിക്ക് ആകാശത്തേക്ക്. ലിൻഡെലോഫ് യുണൈറ്റഡിന്റെ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് യുണൈറ്റഡിന് 7-6ന്റെ വിജയം നൽകി‌. യുണൈറ്റഡ് എഫ് എ കപ്പ് ഫൈനലിൽ. ജൂൺ 3ന് മാഞ്ചസ്റ്റർ സിറ്റിയെ ആകും യുണൈറ്റഡ് ഫൈനലിൽ നേരിടുക.

1958 നു ശേഷം എഫ്.എ കപ്പ് സെമിയിൽ ഹാട്രിക് നേടുന്ന താരമായി റിയാദ് മഹ്റസ്

എഫ്.എ കപ്പ് ചരിത്രത്തിൽ 1958 നു ശേഷം സെമിഫൈനലിൽ ഹാട്രിക് ഗോളുകൾ നേടുന്ന താരമായി മാഞ്ചസ്റ്റർ സിറ്റിയുടെ റിയാദ് മഹ്റസ്. ഇന്ന് ഷെഫീൽഡ് യുണൈറ്റഡിന് എതിരെ മഹ്റസിന്റെ ഹാട്രിക് മികവിൽ സിറ്റി ജയം കാണുക ആയിരുന്നു.

1958 ൽ ഫുൾഹാമിനു എതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അലക്‌സ് ഡോസൻ ആണ് ഇതിനു മുമ്പ് ഈ നേട്ടം അവസാനമായി കൈവരിച്ചത്. വെമ്പ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന സെമിഫൈനലിൽ ചരിത്രത്തിൽ ഇത് ആദ്യമായാണ് ഒരു താരം ഹാട്രിക് നേടുന്നത് എന്ന പ്രത്യേകതയും ഈ നേട്ടത്തിന് ഉണ്ട്.

ഗോളടിച്ചു കൂട്ടി ബ്രൈറ്റൺ എഫ്എ കപ്പ് സെമിയിലേക്ക്

ഗ്രിംസ്ബി ടൗണിനെ വീഴ്ത്തി ബ്രൈറ്റൺ എഫ്എ കപ്പ് സെമി ഫൈനലിലേക്ക് മുന്നേറി. ഡെനിസ് ഉന്ദാവ്, ഇവാൻ ഫെർഗൂസൻ, സോളി മാർഷ്, മിതോമ എന്നിവരാണ് ബ്രൈറ്റണ് വേണ്ടി വല കുലുക്കിയത്. ടൂർണമെന്റിൽ ബാക്കിയുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് – ഫുൾഹാം മത്സരത്തിന് മുന്നോടിയായി സെമി ഫൈനൽ ഡ്രോ നടക്കും. ഷെഫീൽഡ്, മാഞ്ചസ്റ്റർ സിറ്റി എന്നിവർ ആണ് വിജയിച്ച മറ്റു ടീമുകൾ.

തുടക്കം മുതൽ ബ്രൈറ്റണിന്റെ മുന്നേറ്റങ്ങൾ ആണ് മത്സരത്തിൽ കണ്ടത്. രണ്ടാം മിനിറ്റിൽ തന്നെ ഫെർഗൂസണിന്റെ ഷോട്ട് കീപ്പറുടെ കൈകളിൽ എത്തി. കയ്സെഡോയുടെ ഷോട്ടും കീപ്പറുടെ കൈകളിൽ അവസാനിച്ചു. ആറാം മിനിറ്റിൽ തന്നെ ബ്രൈറ്റൺ ആദ്യ ഗോൾ നേടി. ബോക്സിനുള്ളിൽ നിന്നും ഉന്ദാവിന്റെ ഷോട്ട് പോസ്റ്റിൽ പതിക്കുകയായിരുന്നു. 38ആം മിനിറ്റിൽ മിതോമയുടെ മികച്ചൊരു ഷോട്ട് ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ബ്രൈറ്റൺ വീണ്ടും വല കുലുക്കി. 51ആം മിനിറ്റിൽ മാക് അലിസ്റ്ററിന്റെ അസിസ്റ്റിൽ അപാരമായ ബോൾ കണ്ട്രോളുമായി ഇവാൻ ഫെർഗൂസൻ ആണ് വല കുലുക്കിയത്. 70 ആം മിനിറ്റിൽ ഉന്ദാസിന്റെ പാസ് പിടിച്ചെടുത്തു ബോക്സിലേക്ക് ഓടിക്കയറി ഫെർഗൂസൻ വീണ്ടും വല കുലുക്കി. 82ആം മിനിറ്റിൽ വെബ്സ്റ്റർ നൽകിയ മികച്ചൊരു ക്രോസിൽ പോസിറ്റിന് തൊട്ടുമുൻപിൽ വെച്ചു ഡൈവിങ് ഹെഡർ ഉതിർത്ത് സോളി മാർഷ് ഗോൾ നേടി. മത്സരത്തിൽ പല തവണ ഗോളിന് അടുത്തെത്തിയ മിതോമ ഒടുവിൽ 90ആം മിനിറ്റിൽ ഗോൾ കണ്ടെത്തി പട്ടിക തികച്ചു.

Exit mobile version