വീണ്ടും തിളങ്ങി കെഎല്‍ രാഹുല്‍, പൂരനെയും രാഹുലിനെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി ശര്‍ദ്ധുല്‍ താക്കൂര്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ടോസ് നേടി ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച കിംഗ്സ് ഇലവന്‍ പഞ്ചാബിന് 178 റണ്‍സ്. ക്യാപ്റ്റന്‍ കെഎല്‍ രാഹുലും മയാംഗ് അഗര്‍വാളും ചേര്‍ന്ന് നല്‍കിയ മികച്ച തുടക്കത്തിന് ശേഷം ക്രീസിലെത്തിയ മന്‍ദീപ് സിംഗും നിക്കോളസ് പൂരനുമെല്ലാം വേഗത്തില്‍ സ്കോറിംഗ് നടത്തിയപ്പോള്‍ കിംഗ്സ് ഇലവന്‍ ഭേദപ്പെട്ട സ്കോറിലേക്ക് നീങ്ങുകയായിരുന്നു.

അവസാന ഓവറുകളില്‍ ചെന്നൈ ബൗളര്‍മാര്‍ ശക്തമായ തിരിച്ചുവരവാണ് മത്സരത്തില്‍ നടത്തിയത്. രാഹുലിനെയും പൂരനെയും പുറത്താക്കിയ ശര്‍ദ്ധുല്‍ താക്കൂറും റണ്‍സ് വിട്ട് നല്‍കാതെ ബ്രാവോയും സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു.

Piyushchawla

8.1 ഓവറില്‍ 61 റണ്‍സാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ് ഓപ്പണര്‍മാര്‍ നേടിയത്. 19 പന്തില്‍ നിന്ന് 26 റണ്‍സ് നേടിയ മയാംഗ് അഗര്‍വാളിന്റെ വിക്കറ്റ് പിയുഷ് ചൗളയാണ് നേടിയത്. പിന്നീട് ക്രീസിലെത്തിയ മന്‍ദീപ് സിംഗും രാഹുലും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 33 റണ്‍സ് നേടി. 16 പന്തില്‍ 27 റണ്‍സ് നേടിയ മന്‍ദീപിനെ രവീന്ദ്ര ജഡേജയാണ് പുറത്താക്കിയത്.

ശര്‍ദ്ധുല്‍ താക്കൂര്‍ എറിഞ്ഞ 15ാം ഓവറിലെ രണ്ടാം പന്തില്‍ സിക്സര്‍ പറത്തി തന്റെ അര്‍ദ്ധ ശതകം നേടിയ കെഎല്‍ രാഹുല്‍ അടുത്ത രണ്ട് പന്തുകളില്‍ നിന്ന് ബൗണ്ടറിയും നേടി. 17 പന്തില്‍ 33 റണ്‍സ് നേടിയ നിക്കോളസ് പൂരനെ മികച്ച ക്യാച്ചിലൂടെ ജഡേജ കൈപ്പിടിയിലൊതുക്കിയപ്പോള്‍ താക്കൂറിന് തന്റെ ആദ്യ വിക്കറ്റ് ലഭിച്ചു.

Shardulthakur

അടുത്ത പന്തില്‍ രാഹുലിനെയും പുറത്താക്കി താക്കൂര്‍ തന്റെ രണ്ടാം വിക്കറ്റ് നേടിയപ്പോള്‍ 152/2 എന്ന നിലയില്‍ നിന്ന് 152/4 എന്ന നിലയിലേക്ക് പഞ്ചാബ് വീണു. 52 പന്തില്‍ നിന്ന് 63 റണ്‍സാണ് രാഹുലിന്റെ സ്കോര്‍. അടുത്ത പന്തില്‍ സര്‍ഫ്രാസിനെ എഡ്ജ് ചെയ്യിപ്പിക്കുവാന്‍ സര്‍ഫ്രാസിന് സാധിച്ചുവെങ്കിലും സ്ലിപ്പിലേക്ക് പന്ത് എത്താതിനാല്‍ താരത്തിന് ഹാട്രിക് നേടുവാന്‍ സാധിച്ചില്ല.

അവസാന ഓവറുകളില്‍ സെറ്റായ ബാറ്റ്സ്മാന്മാരെ പുറത്താക്കുവാന്‍ ചെന്നൈ ബൗളര്‍മാര്‍ക്ക് സാധിച്ചപ്പോള്‍ മത്സരത്തില്‍ 200നടുത്തുള്ള സ്കോറിലേക്ക് എത്തുവാന്‍ പഞ്ചാബിന് സാധിച്ചില്ലെങ്കിലും മാക്സ്വെല്ലും സര്‍ഫ്രാസും ചേര്‍ന്ന് ടീം സ്കോര്‍ 178 ലേക്ക് എത്തിയ്ക്കുകയായിരുന്നു.