വീണ്ടും ഹസന്‍ അലി, മാര്‍ക്രത്തെയും ഡി കോക്കിനെയും അടുത്തടുത്ത പന്തില്‍ വീഴ്ത്തി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

റാവല്‍പിണ്ടി ടെസ്റ്റില്‍ പാക്കിസ്ഥാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്ന് ഹസന്‍ അലി. ലഞ്ചിന് പിരിയുമ്പോള്‍ 219/3 എന്ന ശക്തമായ നിലയിലായിരുന്ന ദക്ഷിണാഫ്രിക്കയുടെ നിലയുറപ്പിച്ച ബാറ്റ്സ്മാനായ എയ്ഡന്‍ മാര്‍ക്രത്തെയും ക്യാപ്റ്റന്‍ ക്വിന്റണ്‍ ഡി കോക്കിനെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി ഹസന്‍ അലി പാക്കിസ്ഥാന് മേല്‍ക്കൈ നേടിക്കൊടുക്കുകയായിരുന്നു.

22 റണ്‍സ് കൂടി മാത്രമേ ദക്ഷിണാഫ്രിക്കയുടെ നാലാം വിക്കറ്റ് കൂട്ടുകെട്ടായ എയ്ഡന്‍ മാര്‍ക്രം – ടെംബ ബാവുമ സഖ്യത്തിന് നേടാനായുള്ളു. 108 റണ്‍സാണ് മാര്‍ക്രം നേടിയത്. അവസാനം റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ദക്ഷിണാഫ്രിക്ക 85 ഓവറില്‍ 243/5 എന്ന നിലയിലാണ്.

58 റണ്‍സ് നേടിയ ടെംബ ബാവുമയിലാണ് ടീമിന്റെ പ്രതീക്ഷ. ഒപ്പം റണ്ണെടുക്കാതെ വിയാന്‍ മുള്‍ഡറും ക്രീസിലുണ്ട്. വിജയത്തിന് 127 റണ്‍സ് ദക്ഷിണാഫ്രിക്ക ഇനി നേടേണം.