ലണ്ടൺ ഡാർബിയിൽ ചെൽസിയുടെ വൻ തിരിച്ചുവരവ്, വാറിൽ വേദനിച്ച് വെസ്റ്റ് ഹാം

ഇന്ന് സ്റ്റാംഫോ ബ്രിഡ്ജിൽ നടന്ന ലണ്ടൺ ഡാർബി നാടകീയത നിറഞ്ഞതായിരുന്നു. വെസ്റ്റ് ഹാമും ചെൽസിയും നേർക്കുനേർ വന്ന മത്സരത്തിൽ ചെൽസി 2-1ന്റെ വിജയം സ്വന്തമാക്കി.

ഇന്ന് സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന ലണ്ടൺ ഡാർബിയിൽ വിരസമായ ആദ്യ പകുതി ആണ് കണ്ടത്. രണ്ട് ടീമുകൾക്കും നല്ല അവസരങ്ങൾ എന്ന് പറയാൻ ഒന്ന് പോലും സൃഷ്ടിക്കാൻ ആദ്യ പകുതിയിൽ ആയില്ല. എന്നാൽ രണ്ടാം പകുതിയിൽ കളി ചൂടുപിടിച്ചു. മത്സരത്തിന്റെ 61ആം മിനുട്ടിൽ വെസ്റ്റ് ഹാം താരം ബോവന്റെ ഒരു വോളി മെൻഡി സമർത്ഥമായി സേവ് ചെയ്തു.

ആ ഷോട്ടിന് പിന്നാലെ വന്ന കോർണർ വെസ്റ്റ് ഹാം ഗോളാക്കി മാറ്റി. റൈസ് ഗോൾ മുഖത്തേക്ക് തിരിച്ചു നൽകിയ ബോൾ അന്റോണിയോ വലയിലേക്ക് എത്തിക്കുക ആയിരുന്നു. അന്റോണിയോയുടെ ഈ സീസണിലെ ആദ്യ ലീഗ് ഗോളായിരുന്നു ഇത്.

പിന്നാലെ ചിൽവെലിനെ സബ്ബാക്കി എത്തിച്ചു. 76ആം മിനുട്ടിൽ ചിൽവെൽ ചെൽസിക്ക് വേണ്ടി സമനില ഗോളും നേടി. ഫബിയൻസ്കിയുടെ കാലുകൾക്ക് ഇടയിലൂടെ ആയിരുന്നു ചിൽവെലിന്റെ ഫിനിഷ്.

ചെൽസി ഇതിനു പിന്നാലെ വിജയത്തിനായി ശ്രമങ്ങൾ തുടർന്നു. 88ആം മിനുട്ടിൽ ഹവേട്സിലൂടെ ചെൽസി രണ്ടാം ഗോൾ നേടി. ചിൽവെൽ ആണ് ഈ ഗോൾ ഒരുക്കിയത്. സ്കോർ 2-1‌‌‌. ചെൽസി വിജയിച്ചു എന്ന് തോന്നിയ നിമിഷം.

പക്ഷെ തൊട്ടടുത്ത നിമിഷം വെസ്റ്റ് ഹാമിന്റെ മറുപടി വന്നു. കോർനെ നേടിയ ഗോൾ കളി 2-2 എന്നാക്കി എങ്കിലും. വാർ ആ ഗോൾ നിഷേധിച്ചു. ഇത് ചെൽസിക്ക് ആശ്വാസമായി.

ചെൽസി ഈ വിജയത്തോടെ 6 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് എത്തി. വെസ്റ്റ് ഹാമിന് 4 പോയിന്റാണ് ഉള്ളത്.

60 മില്യൺ യൂറോ, പക്വേറ്റ വെസ്റ്റ് ഹാമിൽ എത്തും

ലൂക്കാസ് പക്വേറ്റക്ക് വേണ്ടിയുള്ള വെസ്റ്റ്ഹാമിന്റെ പുതിയ ഓഫർ ലിയോൺ അംഗീകരിച്ചു. ഒരു ക്ലബുകളും തമ്മിൽ ട്രാൻസ്ഫറിന്റെ സാങ്കേതിക നടപടികൾ പൂർത്തിയാക്കുകയാണ് ഇപ്പോൾ. 60 മില്യൺ യൂറോയോളം ആണ് പക്വേറ്റയ്ക്ക് ആയി വെസ്റ്റ് ഹാം നൽകുന്നത്. ട്രാൻസ്ഫർ നടപടികൾ പെട്ടെന്ന് പൂർത്തിയാക്കി അടുത്ത മത്സരത്തിൽ തന്നെ താരത്തെ ഇറക്കാൻ ആണ് ഇപ്പോൾ വെസ്റ്റ് ഹാം നോക്കുന്നത്‌.

മുൻ ഫ്ലെമെങ്ങോ താരമായ പക്വിറ്റ 2020ലാണ് എസി മിലാൻ വിട്ട് ലിയോണിലേക്ക് എത്തിയത്. രണ്ടു സീസണുകളിലായി എൺപതോളം മത്സരങ്ങൾ ഫ്രഞ്ച് ടീമിനായി കളിച്ചിട്ടുണ്ട്. അവസാന മൂന്ന് ലീഗ് മത്സരങ്ങളിലും വെസ്റ്റ് ഹാം പരാജയപ്പെട്ടത് കൊണ്ട് തന്നെ കൂടുതൽ താരങ്ങളെ എത്തിച്ച് ടീം ശക്തമാക്കുകയാണ് മോയ്സ്. വെസ്റ്റ് ഹാം അദ്നാൻ യനുസയിനെയും സ്വന്തമാക്കാൻ സാധ്യതയുണ്ട്.

ലൂക്കാസ് പക്വറ്റക്ക് വേണ്ടി വെസ്റ്റ്ഹാമിന്റെ പുതിയ ഓഫർ

ലൂക്കാസ് പക്വറ്റക്ക് വേണ്ടി വെസ്‌റ്റ്ഹാം തങ്ങളുടെ പുതിയ ഓഫർ ലിയോണിന് മുന്നിൽ സമർപ്പിച്ചു. നേരത്തെ വെസ്റ്റ്ഹാം സമർപ്പിച്ച നാല്പതോളം മില്യൺ വരുന്ന ഓഫർ ലിയോൺ തള്ളിക്കളഞ്ഞിരുന്നു. ആഡ് ഓണുകളും ഓഫറിൽ ചേർത്തിരുന്നെങ്കിലും ലിയോണിന് ഓഫറിൽ സംതൃപ്തി വന്നിരുന്നില്ല. അറുപത് മില്യൺ ആണ് തങ്ങളുടെ പ്ലേ മേക്കറെ വിട്ട് നൽകാൻ ലിയോൺ ചോദിച്ചിരുന്ന തുക. അതിനാൽ തന്നെ രണ്ടാം തവണ മെച്ചപ്പെട്ട ഓഫർ ആണ് വെസ്റ്റ്ഹാം സമർപ്പിച്ചിരിക്കുന്നത്. അടിസ്ഥാന ഓഫർ നാല്പത് മില്യൺ ആയി തന്നെ തുടർന്നെങ്കിലും ആഡ് ഓണുകൾ വർധിപ്പിച്ച് പതിനഞ്ച് മില്യൺ വരെ ആക്കിയിട്ടുണ്ട് എന്നാണ് സൂചന. നേരത്തെ ന്യൂകാസിൽ അടക്കം താരത്തിന് വേണ്ടി ശ്രമിച്ചിരുന്നു.

മുൻ ഫ്ലെമെങ്ങോ താരമായ പക്വറ്റ 2020ലാണ് എസി മിലാൻ വിട്ട് ലിയോണിലേക്ക് ചേക്കേറുന്നത്. രണ്ടു സീസണുകളിലായി എൺപതോളം മത്സരങ്ങൾ ടീമിനായി കളിച്ചിട്ടുണ്ട്. പക്വിറ്റക്കായി പുതിയ ഓഫർ സമർപ്പിച്ചത് ഡേവിഡ് മൊയസും സ്ഥിരീകരിച്ചു. ടീമിലെ പല സ്ഥാനങ്ങളിലും കളിക്കാനുള്ള താരത്തിന്റെ കഴിവിനെ അദ്ദേഹം പുകഴ്ത്തി. പ്ലേ മേക്കർ ആയി കളത്തിൽ തിളങ്ങുന്ന പക്വിറ്റ ബ്രസീലിന് വേണ്ടി ഫാൾസ് നയൻ സ്ഥാനത്ത് വരെ ഇറങ്ങാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. നിലവിൽ വെസ്റ്റ്ഹാം സമർപ്പിച്ച ഓഫർ ലിയോൺ അംഗീകരിച്ചേക്കും.

എമേഴ്സൺ വെസ്റ്റ് ഹാം താരമായി

ചെൽസിയുടെ ഫുൾബാക്കായിരുന്ന എമേഴ്സൺ പൽമെരി ഇനി വെസ്റ്റ് ഹാം യുണൈറ്റഡിൽ. 28കാരനായ താരം നാലു വർഷത്തെ കരാർ വെസ്റ്റ് ഹാമിൽ ഒപ്പുവെച്ചു. 12 മില്യൺ യൂറോ ആണ് ട്രാൻസ്ഫർ തുക. 2018ൽ ആയിരുന്നു എമേഴ്സൺ ചെൽസിയിൽ എത്തിയത്. കഴിഞ്ഞ സീസണിൽ താരം ലിയോണിൽ ലോണിൽ കളിക്കുകയായിരുന്നു.

ചെൽസിക്ക് ഒപ്പം യൂറോപ്പ ലീഗും ചാമ്പ്യൻസ് ലീഗും എമേഴ്സൺ നേരിയിട്ടുണ്ട്. ഇറ്റലിക്ക് ഒപ്പം യൂറോ കപ്പും താരം നേടിയിട്ടുണ്ട്. ബ്രസീൽ ആണ് ജന്മദേശം എങ്കിലും ഇറ്റലിക്ക് ആയാണ് എമേഴ്സ്ൺ കളിക്കുന്നത്. ഇറ്റലിക്കായി ഇതുവരെ 27 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. വെസ്റ്റ് ഹാമിന്റെ ഈ സീസണിലെ ഏഴാമത്തെ സൈനിംഗ് ആണിത്.

പോട്ടറിന്റെ ബ്രൈറ്റൺ മികവ് തുടരുന്നു| Report

പ്രീമിയർ ലീഗിൽ ഒരു വിജയം കൂടെ നേടിക്കൊണ്ട് ബ്രൈറ്റൺ ലീഗിൽ ആദ്യ നാലിലേക്ക് മുന്നേറി. ഇന്ന് ലണ്ടണിൽ ചെന്ന് വെസ്റ്റ് ഹാമിനെ നേരിട്ട ബ്രൈറ്റൺ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് നേടിയത്. ഡേവിഡ് മോയ്സിന്റെ ടീമിനാകട്ടെ ഈ സീസണിലെ തുടർച്ചയായ മൂന്നാം പരാജയമാണിത്.

ഇന്ന് മത്സരത്തിന്റെ 22ആം മിനുട്ടിൽ വെൽബെക്ക് നേടിയ പെനാൾട്ടി ആണ് ബ്രൈറ്റന്റെ ആദ്യ ഗോളായി മാറിയത്. വെസ്റ്റ് ഹാമിനായി അരങ്ങേറ്റം നടത്തിയ കെഹ്റർ ആയിരുന്നു പെനാൾട്ടി വഴങ്ങിയത്. ഈ പെനാൾട്ടി മാക് അലിസ്റ്റർ ലക്ഷ്യത്തിൽ എത്തിച്ചു. രണ്ടാം പകുതിയിൽ ഗ്രോസിന്റെ പാസിൽ നിന്ന് ട്രൊസാർഡ് ബ്രൈറ്റന്റെ രണ്ടാം ഗോൾ നേടിയതോടെ വിജയം പൂർത്തിയായി.

മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ബ്രൈറ്റണ് 7 പോയിന്റും വെസ്റ്റ് ഹാമിന് പൂജ്യം പോയിന്റും ആണുള്ളത്.

പി എസ് ജിയിൽ നിന്നും കെഹറെ എത്തിക്കാൻ വെസ്റ്റ്ഹാം

പി എസ് ജിയുടെ ജർമൻ പ്രതിരോധ താരം തിലോ കെഹറെ ടീമിൽ എത്തിക്കാൻ വെസ്റ്റ്ഹാം. ഏകദേശം പന്ത്രണ്ട് മില്യൺ യൂറോയാണ് കൈമാറ്റ തുക. താരത്തെ നോട്ടമിട്ടിരുന്ന സെവിയ്യയെ മറികടന്ന് സ്വന്തമാക്കാൻ വെസ്റ്റ്ഹാമിനായി. മെഡിക്കൽ പരിശോധനകൾക്കായി താരം ഇംഗ്ലണ്ടിലേക്ക് തിരിക്കും. ഡോവ്സൻ അടക്കമുള്ള പ്രതിരോധ താരങ്ങൾ പരിക്കിന്റെ പിടിയിൽ ആവുകയും ഡിയോപ്പിനെ ഫുൽഹാമിന് കൈമാറുകയും ചെയ്തതോടെ പിൻനിരയിൽ താരങ്ങൾക്ക് ക്ഷാമം നേരിടുന്ന വെസ്റ്റ്ഹാമിന് ആശ്വാസമാണ് ഇരുപത്തഞ്ചുകാരന്റെ വരവ്.

ഷാൽകെ യൂത്ത് ടീമിലൂടെ വളർന്ന താരം അവരുടെ സീനിയർ ടീമിനായും അരങ്ങേറി. തുടർന്ന് 2018 പിഎസ്ജി കെഹറെ സ്വന്തമാക്കി. മുപ്പത് മില്യണിൽ അധികം നൽകിയാണ് താരത്തെ ഫ്രഞ്ച് ടീം സ്വന്തമാക്കിയത്. നാല് സീസണുകളിലായി നൂറ്റിമുപ്പതോളം മത്സരങ്ങൾ ടീമിനായി ഇറങ്ങി. എന്നാൽ ടീമിൽ അടിമുടി മാറ്റങ്ങൾ വരുത്തുന്ന പിഎസ്ജിയുടെ പദ്ധതികളിൽ താരത്തിന് സ്ഥാനം ഇല്ലായിരുന്നു. സ്ക്രിനിയർ അടക്കമുള്ള താരങ്ങളെ ടീമിലേക്ക് എത്തിക്കാൻ പിഎസ്ജി ശ്രമിക്കുന്നും ഉണ്ട്. ജർമനിക്ക് വേണ്ടി ഇരുപത് മത്സരങ്ങളിൽ ദേശിയ ജേഴ്‌സിയും അണിഞ്ഞിട്ടുണ്ട്.

Story Highlight: West Ham are close to complete Thilo Kehrer deal with PSG.

വെസ്റ്റ് ഹാം പ്രതിരോധ താരത്തെ ടീമിൽ എത്തിച്ച് ഫുൾഹാം

വെസ്റ്റ്ഹാമിൽ നിന്നും പ്രതിരോധ താരം ഇസ്സ ഡിയോപ്പിനെ ടീമിൽ എത്തിക്കാൻ ഫുൾഹാം. പ്രിമിയർ ലീഗിലേക്ക് എത്തിയതിന് പിറകെ ഫുൾഹാം ടീമിലേക്കെത്തിക്കുന്ന ഏഴാമത്തെ താരമാണ് ഡിയോപ്പ്. പതിനഞ്ച് മില്യൺ പൗണ്ട് ആണ് ഇരുപത്തഞ്ചുകാരനായ താരത്തെ എത്തിക്കാൻ ഫുൾഹാം ചെലവാക്കുന്നത്. ടോളുസെയിൽ നിന്നും 2018ൽ വെസ്റ്റ്ഹാമിലേക്ക് എത്തിയ താരം നാല് സീസണുകളിലായി നൂറ്റിയിരുപതോളം മത്സരങ്ങൾ ടീമിനായി ഇറങ്ങി. ഡേവിഡ് മോയസ് എത്തിയ ശേഷം താരത്തിന് അവസരങ്ങൾ കുറഞ്ഞിരുന്നു. അവസാന സീസണിൽ ആകെ പതിമൂന്ന് ലീഗ് മത്സരങ്ങളിൽ മാത്രമാണ് ടീമിനായി ഇറങ്ങിയത്.

പ്രതിരോധത്തിൽ ഡോസണക്കമുള്ള താരങ്ങൾ പരിക്കിന്റെ പിടിയിൽ ആണെങ്കിലും ഉന്നമിട്ട മറ്റ് താരങ്ങളെ എത്തിക്കാൻ വേണ്ട തുക ഡിയോപ്പിനെ കൈമാക്കുന്നതിലൂടെ ലഭിക്കും എന്നതിനാൽ കൈമാറ്റത്തിന് വെസ്റ്റ്ഹാം സമ്മതിക്കുകയായിരുന്നു.ബെൻറാമ അടക്കമുള്ള കൂടുതൽ താരങ്ങൾ ടീം വിട്ടേക്കും എന്ന് സൂചനയുണ്ട്. സിറ്റിക്കെതിരെ നടന്ന ആദ്യ ലീഗ് മത്സരത്തിൽ ഡിയോപ്പിനെ വെസ്റ്റ്ഹാം ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. കൈമാറ്റം സാധ്യമാവുന്നതോടെ തങ്ങൾ ലക്ഷ്യമിട്ട താരങ്ങളെ എത്തിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കാനും വെസ്റ്റ്ഹാമിനാവും.

Story Highlight: Fulham are set to sign Issa Diop on permanent deal from West Ham.

മാക്സ്വെൽ വെസ്റ്റ് ഹാമിന്റെ താരമായി

വെസ്റ്റ് ഹാം അവരുടെ അഞ്ചാമത്തെ സമ്മർ സൈനിംഗ് പൂർത്തിയാക്കി. ബേൺലി വിംഗർ മാക്സ്വെൽ കോർനെറ്റിന്റെ സൈനിംഗ് ആണ് ക്ലബ് ഇന്ന് സ്ഥിരീകരിച്ചത്‌. കോർനെറ്റിന്റെ 17.5 മില്യൺ പൗണ്ട് റിലീസ് ക്ലോസ് നൽകിയാണ് ഹാമേഴ്‌സ് താരത്തെ സൈൻ ചെയ്തത്‌. ബേർൺലി റിലഗേറ്റ് ആയത് കൊണ്ടാണ് താരം ക്ലബ് വിടാൻ തയ്യാറായത്. 2027 വരെയുള്ള കരാർ താരം ക്ലബിൽ ഒപ്പുവെച്ചു.

കഴിഞ്ഞ വേനൽക്കാലത്ത് ഫ്രഞ്ച് ടീമായ ലിയോണിൽ നിന്ന് 15 മില്യൺ യൂറോയുടെ ഒരു ഇടപാടിൽ ആയിരുന്നു കോർനെറ്റ് ബേൺലിയിൽ ചേർന്നത്. കഴിഞ്ഞ സീസണിൽ ബേർൺലിക്കായി നല്ല പ്രകടനം നടത്തിയ അപൂർവ്വം താരങ്ങളിൽ ഒരാളായിരുന്നു മാക്സ്വെൽ. ഒമ്പത് പ്രീമിയർ ലീഗ് ഗോളുകൾ താരം നേടിയിരുന്നു.

Story Highlight: West Ham have signed Maxwel Cornet.

വാട്ഫോർഡിനെ വീഴ്ത്തി വെസ്റ്റ് ഹാം പ്രീമിയർ ലീഗ് ടോപ്പ് ഫോറിൽ

പ്രീമിയർ ലീഗിൽ ആദ്യ നാലിലേക്ക് തിരിച്ചു വന്നു വെസ്റ്റ് ഹാം യുണൈറ്റഡ്. തരം താഴ്ത്തൽ ഭീഷണി നേരിടുന്ന റോയ് ഹഡ്സന്റെ വാട്ഫോർഡിനെ എതിരില്ലാത്ത ഒരു ഗോളിന് ആണ് വെസ്റ്റ് ഹാം വീഴ്‌ത്തിയത്. മത്സരത്തിൽ പന്ത് കൈവശം വക്കുന്നതിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും വെസ്റ്റ് ഹാമിനു വലിയ ആധിപത്യം ആയിരുന്നു ഉണ്ടായിരുന്നത്. ആദ്യ പകുതിയിൽ വെസ്റ്റ് ഹാമിനോട് ഗോൾ വഴങ്ങാതെ നിൽക്കാൻ വാട്ഫോർഡിനു ആയി.

എന്നാൽ രണ്ടാം പകുതിയിൽ മാനുവൽ ലാൻസിനിയുടെ പാസ് സ്വീകരിച്ചു ജെറോഡ് ബോവൻ ബോക്സിനു പുറത്ത് നിന്ന് 68 മിനിറ്റിൽ അടിച്ച ഷോട്ട് വാട്ഫോർഡ് പ്രതിരോധത്തിൽ തട്ടി ഗോൾ ആവുക ആയിരുന്നു. ഈ ഗോളിന് മറുപടി നൽകാൻ വാട്ഫോർഡിനു ആയില്ല. ജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പിന്തള്ളി ഡേവിഡ് മോയസിന്റെ ടീം ആദ്യ നാലിൽ തിരിച്ചെത്തി. അതേസമയം പരാജയത്തോടെ വാട്ഫോർഡ് അവസാന മൂന്നാം സ്ഥാനത്തേക്ക് വീണു.

ജാക്ക് ഹാരിസന്റെ ആദ്യ ഹാട്രിക്ക്, വെസ്റ്റ് ഹാം ഡൗൺ!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാമിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷയ്ക്ക് തിരിച്ചടി. ഇന്ന് സ്വന്തം ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ വെസ്റ്റ് ഹാം ലീഡ്സിൽ നിന്ന് രണ്ടിനെതിരെ മൂന്ന് ഗോളുകളുടെ പരാജയമാണ് ഏറ്റുവാങ്ങിയത്. ജാക്ക് ഹാരിസന്റെ ഹാട്രിക്ക് ആണ് ലീഡ്സിന് വിജയം നൽകിയത്. ഹാരിസന്റെ കരിയറിലെ ആദ്യ ഹാട്രിക്ക് ആണിത്. ഇന്ന് പത്താം മിനുട്ടിൽ തന്നെ ഹാരിസൺ ലീഡ്സിന് ലീഡ് നൽകി.

ഇതിന് 34ആം മിനുട്ടിൽ ബോവനിലൂടെ വെസ്റ്റ് ഹാം സമനില കണ്ടെത്തി. 37ആം മിനുട്ടിൽ ഹാരിസൺ വീണ്ടും ലീഡ്സിനെ മുന്നിൽ എത്തിച്ചു. ആദ്യ പകുതി 2-1ന് ലീഡ്സിന് അനുകൂലമായി അവസാനിച്ചു.

രണ്ടാം പകുതിയിൽ 52ആം മിനുട്ടിൽ ഫോർനാൽസ് വീണ്ടും വെസ്റ്റ് ഹാമിനെ ഒപ്പം എത്തിച്ചു. പക്ഷെ വീണ്ടും ഹാരിസൺ തന്നെ വെസ്റ്റ് ഹാമിന്റെ വില്ലനായി‌. 60ആം മിനുട്ടിൽ മൂന്നാമതും താരം ലീഡ്സിന് ലീഡ് നൽകി. വെസ്റ്റ് ഹാം വീണ്ടും സമനില ലഭിച്ചു എങ്കിലും ഫലം ഉണ്ടായില്ല.

ഈ വിജയത്തോടെ ലീഡ്സ് 22 പോയിന്റുമായി 15ആം സ്ഥാനത്ത് നിൽക്കുന്നു. 37 പോയിന്റുമായി വെസ്റ്റ് ഹാം നാലാമത് നിൽക്കുന്നുണ്ട്.

വെസ്റ്റ്ഹാമിന്റെ കഷ്ടകാലം തുടരുന്നു, സൗതാമ്പ്ടണോടും തോൽവി

പ്രീമിയർ ലീഗിൽ മോശം ഫോമിലൂടെ കടന്നുപോവുന്ന വെസ്റ്റ്ഹാമിന്റെ വീണ്ടും തോൽവി. ഇത്തവണ ആവേശകരമായ മത്സരത്തിൽ സൗതാമ്പ്ടൺ ആണ്‌ വെസ്റ്റ്ഹാമിനെ തോല്പിച്ചത്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു സൗതാമ്പ്ടന്റെ ജയം. അവസാന 7 ലീഗ് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് വെസ്റ്റ്ഹാമിനെ ജയിക്കാനായത്. അഞ്ച് ഗോളുകൾ പിറന്ന മത്സരത്തിൽ ബെഡ്നറെക്കിന്റെ ഗോളാണ് സൗതാമ്പ്ടണ് ജയം നേടിക്കൊടുത്തത്. മത്സരത്തിൽ രണ്ട് പിറകിൽ പോയതിന് ശേഷം വെസ്റ്റ്ഹാം സമനില പിടിച്ചെങ്കിലും ബെഡ്നറെക്കിന്റെ ഗോൾ മത്സരത്തിന്റെ വിധി എഴുതുകയായിരുന്നു.

എൽയുനൗസിയുടെ ഗോളിൽ എട്ടാം മിനുറ്റിൽ തന്നെ സൗതാമ്പ്ടൺ മുൻപിലെത്തി. എന്നാൽ രണ്ടാം പകുതിയിൽ മൈക്കിൾ അന്റോണിയോയുടെ ഗോളിൽ വെസ്റ്റ്ഹാം സമനില പിടിച്ചെങ്കിലും പെനാൽറ്റി ഗോളിലൂടെ വാർഡ് പ്രൗസ് സൗതാമ്പ്ടണെ വീണ്ടും മത്സരത്തിൽ മുൻപിൽ എത്തിക്കുകയായിരുന്നു. എന്നാൽ അധികം വൈകാതെ ബെൻറഹ്‌മയുടെ ഗോളിൽ വെസ്റ്റ്ഹാം രണ്ടാം തവണയും സമനില പിടിച്ചു. തുടർന്നാണ് മത്സരത്തിന്റെ വിധി നിർണയിച്ച ബെഡ്നറെക്കിന്റെ ഗോൾ പിറന്നത്.

നിക്കോള വ്ലാസിക് വെസ്റ്റ്ഹാമിൽ

സി.എസ്.കെ.എ മോസ്കൊ താരം നിക്കോള വ്ലാസികിനെ സ്വന്തമാക്കി പ്രീമിയർ ലീഗ് ക്ലബായ വെസ്റ്റ്ഹാം. ഏകദേശം 25.7 മില്യൺ പൗണ്ട് നൽകിയാണ് താരത്തെ വെസ്റ്റ്ഹാം സ്വന്തമാക്കിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായിരുന്ന ജെസെ ലിംഗാർഡിനെ സ്വന്തമാക്കാൻ കഴിയുമെന്ന് ഉറപ്പില്ലാതിരുന്നതോടെയാണ് വെസ്റ്റ്ഹാം ക്രോയേഷ്യൻ ദേശീയ താരത്തിനെ സ്വന്തമാക്കിയത്.

അഞ്ച് വർഷത്തെ കരാറിലാണ് താരം വെസ്റ്റ്ഹാമിൽ എത്തുന്നത്. കൂടാതെ ഒരു വർഷം കൂടി കരാർ നീട്ടാനുള്ള വ്യവസ്ഥയും കരാറിൽ ഉണ്ട്. കരാർ പ്രകാരം താരം 2026 വരെ വെസ്റ്റ്ഹാമിൽ തുടരും. നേരത്തെ പ്രീമിയർ ലീഗിൽ എവർട്ടണ് വേണ്ടി കളിച്ചിട്ടുള്ള താരമാണ് നിക്കോള വ്ലാസിക്. എന്നാൽ എവർട്ടണിൽ താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല.

Exit mobile version