സഞ്ജുവിന്റെ പരാജയം, ചീട്ട് കൊട്ടാരം പോലെ തകര്‍ന്ന് രാജസ്ഥാന്‍ റോയല്‍സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നല്‍കിയ 175 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് കനത്ത പരാജയം. ഇന്ന് നടന്ന മത്സരത്തില്‍ പേസര്‍മാരും സ്പിന്നര്‍മാരും ഒരു പോലെ സമ്മര്‍ദ്ദം സൃഷ്ടിച്ചപ്പോള്‍ രാജസ്ഥാന്റെ ആദ്യത്തെ തോല്‍വി ടീം ഏറ്റു വാങ്ങി. ഓപ്പണര്‍ ആയി ഇറങ്ങിയ സ്മിത്ത് പിഞ്ച് ഹിറ്ററെ പോലെ ബാറ്റ് വീശിയപ്പോള്‍ തുടങ്ങിയ താളപ്പിഴ പിന്നീട് സഞ്ജുവും ബട്‍ലറും പുറത്തായപ്പോള്‍ പ്രകടമായി കാണുകയായിരുന്നു.

Kkr2

ശിവം മാവി സഞ്ജുവിനെയും ബട്‍ലറെയും പുറത്താക്കിയപ്പോള്‍ കമലേഷ് നാഗര്‍കോടി റോബിന്‍ ഉത്തപ്പയെയും റിയാന്‍ പരാഗിനെയും വീഴ്ത്തി. വരുണ്‍ ചക്രവര്‍ത്തിയും സുനില്‍ നരൈനും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ ടോം കറന്‍ ഒരറ്റത്ത് പൊരുതി നോക്കി.

36 പന്തില്‍ പുറത്താകാതെ 54 റണ്‍സ് നേടിയ ടോം കറന്‍ ആണ് രാജസ്ഥാന്റെ ടോപ് സ്കോറര്‍. ജോസ് ബട്‍ലര്‍ 21 റണ്‍സ് നേടി. സുനില്‍ നരൈന്റെ ഓവറില്‍ 3 സിക്സ് നേടിയാണ് ടോം കറന്‍ തന്റെ അര്‍ദ്ധ ശതകം തികച്ചത്. 20 ഓവറില്‍ 137/9 എന്ന സ്കോറാണ് രാജസ്ഥാന്‍ നേടിയത്.

കൊല്‍ക്കത്തയിലെ പേസ് ബൗളര്‍മാര്‍ സൂപ്പര്‍ സ്റ്റാറുകള്‍ – ബ്രണ്ടന്‍ മക്കല്ലം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിരയിലെ യുവ ഇന്ത്യന്‍ പേസര്‍മാര്‍ ആരാധകര്‍ക്ക് വലിയ സര്‍പ്രൈസുകളാണ് ഒരുക്കുവാന്‍ പോകുന്നതെന്ന് പറഞ്ഞ് ടീം മുഖ്യ കോച്ച് ബ്രണ്ടന്‍ മക്കല്ലം. ശിവം മാവി, പ്രസിദ്ധ് കൃഷ്ണ, സന്ദീപ് വാരിയര്‍, കമലേഷ് നാഗര്‍കോടി എന്നിവരടങ്ങുന്ന താരങ്ങള്‍ സൂപ്പര്‍ സ്റ്റാറുകളാവുമെന്നാണ് ബ്രണ്ടന്‍ മക്കല്ലം പറയുന്നത്.

അവര്‍ക്ക് വേണ്ടത്ര മത്സര പരിചയം ഇല്ലെങ്കിലും അത് ഒരു പ്രശ്നമായി മാറില്ലെന്നാണ് താന്‍ കരുതുന്നതെന്ന് മക്കല്ലം പറഞ്ഞു. ഇവരെല്ലാം ഒരു യൂണിറ്റ് ആയി മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും പരിശീലനം നടത്തുന്നതെന്നും മക്കല്ലം പറഞ്ഞു. ഇവരെല്ലാം പ്രതിഭയുള്ള താരങ്ങളാണെന്നുള്ളതില്‍ ഒരുസംശയമില്ലെന്നും ഭാവിയിലെ ചില സൂപ്പര്‍ താരങ്ങളാണ് ഇവരില്‍ നിന്നുണ്ടാകാന്‍ പോകുന്നതെന്നും മക്കല്ലം പറഞ്ഞു.

അന്താരാഷ്ട്ര താരം പാറ്റ് കമ്മിന്‍സ് പേസ് ബൗളിംഗ് സംഘത്തിനൊപ്പം ചേരുന്നതിന്റെ ഗുണം ഇവര്‍ക്കുണ്ടാകുമെന്നാണ് മക്കല്ലം പറയുന്നത്. കമ്മിന്‍സിന് ഇന്നിംഗ്സിന്റെ തുടക്കത്തില്‍ വിക്കറ്റ് നേടുവാനുള്ള ശേഷിയുണ്ടെന്നും അതിനാല്‍ തന്നെ മറ്റു താരങ്ങള്‍ക്കും കമ്മിന്‍സില്‍ നിന്ന് ഒട്ടേറെ കാര്യങ്ങള്‍ പഠിക്കാനുണ്ടാകുമെന്നും മക്കല്ലം സൂചിപ്പിച്ചു.

സന്ദീപ് വാര്യര്‍ എത്തുന്നത് ഇന്ത്യന്‍ അണ്ടര്‍ 19 ലോകകപ്പ് ജേതാവിനു പകരം, ശിവം മാവിയും പുറത്ത്

സന്ദീപ് വാര്യര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിരയില്‍ എത്തുന്നത് കമലേഷ് നാഗര്‍കോടിയുടെ പരിക്ക് മൂലമെന്ന് അറിയുന്നു. കഴിഞ്ഞ ഐപിഎല്‍ നഷ്ടമായ കമലേഷ് ഇത്തവണയും ഐപിഎലിനു ഉണ്ടാകില്ലെന്നാണ് അറിയുന്നത്. കഴിഞ്ഞ സീസണ്‍ മുഴുവന്‍ താരത്തിനു നഷ്ടമായിരുന്നു. അതേ സമയം ഇത്തവണ പരിക്ക് എത്രമാത്രം ഗുരുതരമാണെന്ന് വ്യക്തമായിട്ടില്ല.

അതേ സമയം കൊല്‍ക്കത്തയ്ക്ക് ശിവം മാവിയുടെ സേവനവും ലഭിയ്ക്കില്ല എന്നാണ് അറിയുന്നത്.

മാവിയുടെ ഹാട്രിക്ക് വിഫലം, ഉത്തര്‍ പ്രദേശിനെതിരെ സൗരാഷ്ട്രയ്ക്ക് വിജയം

വിജയ് ഹസാരെ ട്രോഫിയില്‍ സൗരാഷ്ട്രയ്ക്കെതിരെയുള്ള മത്സരത്തില്‍ ഹാട്രിക്ക് നേട്ടം കൊയ്ത് ശിവം മാവി. ചിരാഗ് ജാനി, അര്‍പിത് വാസവഡ, ജയദേവ് ഉനഡ്കട് എന്നിവരെ പുറത്താക്കിയാണ് ഉത്തര്‍ പ്രദേശിനായി താരം ഈ നേട്ടം കൊയ്തത്. സൗരാഷ്ട്രം റോബിന്‍ ഉത്തപ്പയുടെയും(97) ഷെല്‍ഡണ്‍ ജാക്സണിന്റെയും(107) മികവില്‍ 303/9 എന്ന സ്കോര്‍ നേടിയപ്പോള്‍ 73 റണ്‍സ് വഴങ്ങിയ ശിവം മാവി ഹാട്രിക്ക് ഉള്‍പ്പെടെ 5 വിക്കറ്റ് സ്വന്തമാക്കി.

ഉത്തര്‍ പ്രദേശ് 278 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ സൗരാഷ്ട്ര 25 റണ്‍സിന്റെ വിജയം മത്സരത്തില്‍ സ്വന്തമാക്കി. ഉത്തര്‍ പ്രദേശ് നായകന്‍ സുരേഷ് റെയ്‍നയ്ക്ക് 22 റണ്‍സ് മാത്രമേ നേടാനായുള്ളു. ആകാഷ്ദീപ് നാഥ് 62 റണ്‍സുമായി ടോപ് സ്കോറര്‍ ആയി.

യുവതാരങ്ങളുടെ വേഗത ശുഭ സൂചന

യൂത്ത് ലോകകപ്പില്‍ ഇന്ത്യന്‍ പേസര്‍മാര്‍ ശിവം മാവി, കമലേഷ് നാഗര്‍കോടി എന്നീ യുവ ബൗളര്‍മാര്‍ ഭാവിയില്‍ ഇന്ത്യയിലെ യുവാക്കളെ പേസ് ബൗളിംഗ് തിരഞ്ഞെടുക്കുവാന്‍ പ്രഛോദനമാകുമെന്ന് അഭിപ്രായപ്പെട്ട് മുന്‍ ഇന്ത്യന്‍ താരം. മുന്‍ ഇന്ത്യന്‍ പേസറും ബിസിസിഐ ജൂനിയര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വെങ്കിടേഷ് പ്രസാദ് ആണ് ഇങ്ങനെ പറഞ്ഞത്. 145 കിമി വേഗതയില്‍ സ്ഥിരമായി പന്തെറിയാന്‍ ഈ യുവ താരങ്ങള്‍ക്കാവുന്നുണ്ട്. ഇത് രാജ്യത്ത് ഇനിയും ഒട്ടനവധി പേസ് ബൗളര്‍മാര്‍ക്ക് ജന്മം നല്‍കാന്‍ ഇടയായേക്കുമെന്നാണ് പ്രസാദിന്റെ പ്രതീക്ഷ.

ഇന്ത്യ എന്നും മികച്ച ബാറ്റ്സ്മാന്മാര്‍ക്ക് ജന്മം നല്‍കിയ രാജ്യമാണ്, പിന്നെ ഒട്ടനവധി ചാമ്പ്യന്‍ സ്പിന്നര്‍മാര്‍ക്കും. വിരലിലെണ്ണാവുന്ന പേസ് ബൗളര്‍മാരാണ് രാജ്യത്ത് നിന്ന് തിളങ്ങാനായിട്ടുള്ളത്. ഇത്തരം ചെറുപ്പക്കാര്‍ ഈ പേസില്‍ പന്തെറിയുമ്പോള്‍ അതൊരു തലമുറയെ പേസ് ബൗളിംഗ് തിരഞ്ഞെടുക്കാന്‍ മുന്നോട്ട് കൊണ്ടുവരുമെന്നാണ് തന്റെ അഭിപ്രായമെന്ന് പ്രസാദ് പറഞ്ഞു.

നിലവില്‍ ഇന്ത്യന്‍ പേസ് ബൗളിംഗ് ഇന്ത്യ കണ്ട ഏറ്റവും മികച്ചതെന്ന് പറയാവുന്നതാണ്. അതിനു ഉദാഹരണം തന്നെയാണ് രണ്ട് ടെസ്റ്റുകളിലും രണ്ട് ഇന്നിംഗ്സുകളിലും ദക്ഷിണാഫ്രിക്കയെ പുറത്താക്കുവാന്‍ സഹായിച്ചത്. ഈ യുവ താരങ്ങള്‍ ഐപിഎല്‍ കളിക്കരുതെന്ന് ഞാന്‍ ഇപ്പോള്‍ പറയില്ല. എന്നാലും ഐപിഎല്‍ പോലുള്ള ടൂര്‍ണ്ണമെന്റ് യുവ ബൗളര്‍മാരുടെ ആത്മവിശ്വാസം ഇല്ലാതാക്കിയേക്കാമെന്ന് പ്രസാദ് പറഞ്ഞു. തിരിച്ചടികളില്‍ തളരാതെ തിരിച്ചു വരുവാന്‍ കഴിവുള്ള താരങ്ങള്‍ മാത്രമാവും ഐപിഎലില്‍ ശോഭിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

തുടക്കം ഗംഭീരം, 100 റണ്‍സ് ജയത്തോടെ ഇന്ത്യന്‍ യുവ നിര

ഓസ്ട്രേലിയയ്ക്കെതിരെ 100 റണ്‍സ് വിജയം സ്വന്തമാക്കി ഇന്ത്യ. ഇന്ന് യൂത്ത് ലോകകപ്പിലെ ഗ്രൂപ്പ് ബി മത്സരത്തിലാണ് ഓസ്ട്രേലിയയെ ഇന്ത്യ കെട്ടുകെട്ടിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ പൃഥ്വി ഷാ(94), മന്‍ജോത് കല്‍റ(86), ശുഭമന്‍ ഗില്‍(63) എന്നിവരുടെ പ്രകടന മികവില്‍ 328 റണ്‍സ് നേടുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 42.5 ഓവറില്‍ 228 റണ്‍സിനു ഓള്‍ഔട്ട് ആയി.

ഓസ്ട്രേലിയയ്ക്ക് വേണ്ടി ഓള്‍റൗണ്ട് പ്രകടനവുമായി ജാക്ക് എഡ്വേര്‍ഡ്സ് മാത്രമാണ് മത്സരത്തില്‍ തിളങ്ങിയത്. 73 റണ്‍സ് നേടിയ ജാക്ക് ബൗളിംഗിനിടെ 4 വിക്കറ്റും വീഴ്ത്തിയിരുന്നു. ഓസ്ട്രേലിയയുടെ ഇന്നിംഗ്സിനു വേഗത കൈവരിക്കാന്‍ അവസരം നല്‍കാതെ ഇന്ത്യന്‍ താരങ്ങള്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി.

മൂന്ന് വിക്കറ്റുമായി ശിവം മാവി, കമലേഷ് നാഗര്‍കോടി എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version