അര്‍ദ്ധ ശതകം നേടി ധവാന്‍, അടിച്ച് തകര്‍ത്ത് ഡുബേ, അവസാന നാലോവറില്‍ തിരിച്ച് പിടിച്ച് ദക്ഷിണാഫ്രിക്ക

മഴ മൂലം രണ്ട് ദിവസങ്ങളിലേക്ക് നീണ്ട ഇന്ത്യ-ദക്ഷിണാഫ്രിക്ക എ ടീമുകള്‍ തമ്മിലുള്ള നാലാം ഏകദിനത്തില്‍ 4 റണ്‍സിന്റെ വിജയം കുറിച്ച് ദക്ഷിണാഫ്രിക്ക. ശിഖര്‍ ധവാന്റെ അര്‍ദ്ധ ശതകത്തിനൊപ്പം നിര്‍ണ്ണായക പ്രകടനവുമായി ശ്രേയസ്സ് അയ്യരും ശിവം ഡുബേയും ബാറ്റ് വീശിയപ്പോള്‍ ഇന്ത്യ വിജയം ഉറപ്പിച്ചുവെങ്കിലും അവസാന നാലോവറില്‍ മത്സരം ദക്ഷിണാഫ്രിക്ക തിരിച്ച് പിടിക്കുകയായിരുന്നു. മഴ മൂലം 25 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക 137 റണ്‍സാണ് നേടിയതെങ്കിലും ഇന്ത്യയുടെ ലക്ഷ്യം 193 റണ്‍സായി പുനഃക്രമീകരിക്കുകയായിരുന്നു.

ശുഭ്മന്‍ ഗില്ലിനെ ആദ്യമേ നഷ്ടമായ ശേഷം ശിഖര്‍ ധവാനും പ്രശാന്ത് ചോപ്രയും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിംഗ്സ് മുന്നോട്ട് നയിക്കുകയായിരുന്നു. ചോപ്രയെ (26) നഷ്ടമാകുമ്പോള്‍ 92 റണ്‍സായിരുന്നു ഇന്ത്യയുടെ സ്കോര്‍ 79 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. അധികം വൈകാതെ 52 റണ്‍സ് നേടിയ ശിഖര്‍ ധവാനെയും ഇന്ത്യയയ്ക്ക് നഷ്ടമായി. 19 ഓവറില്‍ ദക്ഷിണാഫ്രിക്ക നേടിയ 137 റണ്‍സിനൊപ്പമെത്തുവാന്‍ ഇന്ത്യയ്ക്കായെങ്കിലും വിജയത്തിനായി ആറോവറില്‍ നിന്ന് ടീം 56 റണ്‍സായിരുന്നു നേടേണ്ടിയിരുന്നത്.

ലുഥോ സിംപാല എറിഞ്ഞ മത്സരത്തിലെ 20ാം ഓവറില്‍ ശിവം ഡുബേ ഉഗ്രരൂപം പൂണ്ടതോടെ ഓവറില്‍ നിന്ന് 24 റണ്‍സാണ് പിറന്നത്. ഇതോടെ അവസാന നാലോവറിലെ ലക്ഷ്യം 32 റണ്‍സായി മാറി. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ ശിവം ഡുബേയെയും ശ്രേയസ്സ് അയ്യരെയും പുറത്താക്കി ആന്‍റിച്ച് നോര്‍ട്ജേ ഇന്ത്യന്‍ ഹൃദയങ്ങള്‍ തകര്‍ക്കുകയായിരുന്നു. ഓവറില്‍ നിന്ന് രണ്ട് വിക്കറ്റ് നഷ്ടമായ ഇന്ത്യയ്ക്ക് നേടാനായത് രണ്ട് റണ്‍സ് മാത്രമായിരുന്നു. 17 പന്തില്‍ നിന്ന് 31 റണ്‍സാണ് ശിവം ഡുബേ നേടിയതെങ്കിലും 26 റണ്‍സ് നേടുവാന്‍ ശ്രേയസ്സ് അയ്യര്‍ക്ക് സാധിച്ചു.

പിന്നീട് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കേണ്ട ദൗത്യം സഞ്ജു സാംസണിലേക്കും നിതീഷ് റാണയിലേക്കും വന്ന് ചേരുകയായിരുന്നു. സിപാംല ഓവറിലെ ആദ്യ പന്തില്‍ സഞ്ജുവും പുറത്തായി മടങ്ങിയതോടെ ഇന്ത്യയുടെ സാധ്യതകള്‍ക്ക് തിരിച്ചടിയായി. അതേ ഓവറില്‍ നിതീഷ് റാണയെയും സിപാംല പുറത്താക്കി. മത്സരം അവസാന രണ്ടോവറിലേക്ക കടന്നപ്പോള്‍ 17 റണ്‍സായിരുന്നു ഇന്ത്യ നേടേണ്ടിയിരുന്നത്.

ആ ഓവറില്‍ വാഷിംഗ്ടണ്‍ സുന്ദറിനെയും തുഷാര്‍ ദേശ്പാണ്ടേയെയും മാര്‍ക്കോ ജാന്‍സെന്‍ പുറത്താക്കിയപ്പോള്‍ ലക്ഷ്യം അവസാന ഓവറില്‍ 15 റണ്‍സായി. രാഹുല്‍ ചഹാര്‍ പൊരുതി നിന്ന് 17 റണ്‍സ് നേടിയെങ്കിലും ലക്ഷ്യം ഇന്ത്യ 4 റണ്‍സ് അകലെ കൈവിടുകയായിരുന്നു.

ദക്ഷിണാഫ്രിക്കയുടെ തിരിച്ചുവരവിന് ബൗളര്‍മാരുടെ അവസാന ഓവര്‍ സ്പെല്ലുകള്‍ക്കാണ് നന്ദി പറയേണ്ടത്. തുടരെ വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ റണ്‍ ചേസിനെ അവര്‍ തുരങ്കം വെച്ചു. മൂന്ന് വീതം വിക്കറ്റ് നേടി ലുഥോ സിപാംല, ആന്‍റിച്ച് നോര്‍ട്ജേ, മാര്‍ക്കോ ജാന്‍സെന്‍ എന്നിവരാണ് മത്സരം  മാറ്റി മറിച്ചത്.

തുടക്കം പതറിയ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച് നായകന്‍ മനീഷ് പാണ്ടേയും ശിവം ഡുബേയും

26/3 എന്ന നിലയില്‍ ബാറ്റിംഗ് തുടക്കം തകര്‍ന്നുവെങ്കിലും ദക്ഷിണാഫ്രിക്ക എയ്ക്കെതിരെ വിജയം കരസ്ഥമാക്കി ഇന്ത്യ എ. 27.5 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് ടീം വിജയത്തിലേക്ക് നീങ്ങിയത്. നാലാം വിക്കറ്റില്‍ ഇഷാന്‍ കിഷനുമായും അഞ്ചാം വിക്കറ്റില്‍ നിതീഷ് റാണയുമായും ആറാം വിക്കറ്റില്‍ ശിവം ഡുബേയുമായി ചേര്‍ന്ന് നിര്‍ണ്ണായക കൂട്ടുകെട്ടുകളുമായി ടീം നായകന്‍ മനീഷ് പാണ്ടേയാണ് ഇന്ത്യയുടെ വിജയം ഉറപ്പാക്കിയത്.

നാലാം വിക്കറ്റില്‍ 70 റണ്‍സ് കൂട്ടുകെട്ടാണ് മനീഷ് പാണ്ടേയും ഇഷാന്‍ കിഷനും ചേര്‍ന്ന് നേടിയത്. 40 റണ്‍സ് നേടിയ ഇഷാന്‍ കിഷനെ ജോര്‍ജ്ജ് ലിന്‍ഡേ പുറത്താക്കി. 13 റണ്‍സ് നേടിയ നിതീഷ് റാണയുമായി 37 റണ്‍സ് അഞ്ചാം വിക്കറ്റില്‍ കൂട്ടിചേര്‍ത്ത മനീഷ് പാണ്ടേ 59 പന്തില്‍ നിന്ന് 81 റണ്‍സ് നേടി പുറത്താകുന്നതിന് മുമ്പ് ശിവം ഡുബേയുമായി ചേര്‍ന്ന് ആറാം വിക്കറ്റില്‍ 41 റണ്‍സ് കൂടി നേടിയിരുന്നു.

മനീഷ് പാണ്ടേ പുറത്തായതോടെ ഇന്ത്യന്‍ പ്രതിരോധത്തിലാവുമെന്ന് കരുതിയെങ്കിലും ആദ്യ മത്സരത്തിലെ ഹീറോകളായി ശിവം ഡുബേ അക്സര്‍ പട്ടേല്‍ കൂട്ടുകെട്ട് വിജയം ഉറപ്പാക്കുകയായിരുന്നു. 34 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 28 പന്തില്‍ നിന്ന് 45 റണ്‍സുമായി ശിവം ഡുബേ പുറത്താകാതെ നിന്നു.

ദക്ഷിണാഫ്രിക്കയ്ക്കായി ജോര്‍ജ്ജ് ലിന്‍ഡേ, ആന്‍റിച്ച് നോര്‍ട്ജേ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

സന്ദീപ് വാര്യര്‍ക്ക് രണ്ട് വിക്കറ്റ്, 4 വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക എ ടീം ഫോളോ ഓണ്‍ ഭീഷണിയില്‍

ഇന്ത്യ എ ടീമിന്റെ 622 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ പിന്തുടരാനിറങ്ങിയ ശ്രീലങ്ക എ ടീമിനു രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സ് മാത്രമാണ് നേടാനായത്. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ അഷന്‍ പ്രിയഞ്ജനും നിരോഷന്‍ ഡിക്ക്വെല്ലയുമാണ് 22 റണ്‍സാണ് വീതം നേടി ക്രീസില്‍ നില്‍ക്കുന്നത്.

539 റണ്‍സ് പിന്നിലായാണ് ശ്രീലങ്ക ഇപ്പോള്‍ നിലകൊള്ളുന്നത്. 31 റണ്‍സ് നേടിയ സദീര സമരവിക്രമയെയും സംഗീത് കൂറെയേയും(0) പുറത്താക്കി രണ്ട് വിക്കറ്റ് നേടിയ സന്ദീപ് വാര്യര്‍ ആണ് ഇന്ത്യന്‍ നിരയില്‍ രണ്ട് വിക്കറ്റ് നേടിയ ശിവം ഡുബേയ്ക്കൊപ്പം തിളങ്ങിയത്.

ഐപിഎല്‍ അരങ്ങേറ്റം കുറിച്ച് ഹെറ്റ്മ്യറും ശിവം ഡുബേയും, റോയല്‍ ചലഞ്ചേഴ്സിന്റെ പ്രതീക്ഷകളായി ബിഗ് ഹിറ്റിംഗ് താരങ്ങള്‍

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നിരയില്‍ രണ്ട് താരങ്ങളാണ് ഇത്തവണ അരങ്ങേറ്റം കുറിയ്ക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ ചെന്നൈയ്ക്കെതിരെ കളിയ്ക്കുന്ന ടീമില്‍ രണ്ട് പുതുമുഖ താരങ്ങളാണുള്ളത്. വെടിക്കെട്ട് ബാറ്റിംഗിനു പേരുകേട്ട രണ്ട് താരങ്ങളെയാണ് ഐപിഎല്‍ അരങ്ങേറ്റത്തിനുള്ള അവസരം ആര്‍സിബി നല്‍കിയിരിക്കുന്നത്.

വിന്‍ഡീസിനു വേണ്ടി അന്താരാഷ്ട്ര തലത്തിലും കരീബിയന്‍ പ്രീമിയര്‍ ലീഗിലും തന്റെ സാന്നിധ്യം തെളിയിച്ച താരമാണ് ഷിമ്രണ്‍ ഹെറ്റ്മ്യര്‍. ഒപ്പം ആഭ്യന്തര ക്രിക്കറ്റില്‍ വലിയ അടികള്‍ക്ക് പേര് കേട്ട ശിവം ഡുബേയും ആര്‍സിബി മധ്യനിരയ്ക്ക് കരുത്തേകും. ടീമിന്റെ സ്ഥിരം തലവേദനയായ മധ്യ നിരയുടെ പരാജയത്തിനു പരിഹാരമാവും ഈ താരങ്ങള്‍ എന്നാണ് ടീം മാനേജ്മെന്റ് കരുതുന്നത്.

ശിവം ഡുബേയ്ക്ക് ഫിനിഷറുടെ റോളാണ് നല്‍കുക എന്ന് നേരത്തെ തന്നെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീം മാനേജ്മെന്റ് അറിയിച്ചിരുന്നു.

ശിവം ഡുബേയ്ക്ക് ഫിനിഷറുടെ റോളെന്ന് ആര്‍സിബി

രഞ്ജി ട്രോഫി മത്സരത്തില്‍ ഒരോവറില്‍ അഞ്ച് സിക്സ് അടിച്ച്, ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും അധികം ആളുകള്‍ ശ്രദ്ധിക്കപ്പെടുന്നതെന്ന് വിശേഷിക്കുന്ന ശിവം ഡുബേയ്ക്ക് ഐപിഎലി്‍ ലേലത്തില്‍ അഞ്ച് കോടി രൂപയാണ് ലഭിച്ചത്. അഞ്ച് കോടി രൂപയ്ക്ക് താരത്തെ സ്വന്തമാക്കിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഈ സീസണില്‍ താരത്തിനു നല്‍കിയിരിക്കുന്നത് ഫിനിഷറുടെ റോളാണ്.

അഞ്ച് കോടി രൂപ കിട്ടുമെന്ന് പ്രതീക്ഷിച്ചില്ലെങ്കിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ പ്രകടനം തനിക്ക് ഐപിഎല്‍ സെലക്ഷന്‍ നേടിത്തരുമെന്ന് താന്‍ പ്രതീക്ഷിച്ചുവെന്ന് ശിവം ഡുബേ പറഞ്ഞു. വിരാട് കോഹ്‍ലിയുടെ കീഴില്‍ കളിക്കാനാകുന്നതില്‍ ഏറെ സന്തോഷമുണ്ടെങ്കിലും താന്‍ ഇത്തിരി ടെന്‍ഷനിലാണെന്ന് താരം പറഞ്ഞു. എന്നിരുന്നാല്‍ ടൂര്‍ണ്ണമെന്റിന്റെ ആവേശത്തില്‍ താനും പങ്കാളിയാകുവാന്‍ ആഗ്രഹിക്കുന്നുവെന്നും ഡുബേ പറഞ്ഞു.

ആര്‍സിബി മധ്യനിരയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് താരത്തെ ടീമിലെടുത്തിരിക്കുന്നത്. ഒപ്പം താരത്തിന്റെ വലിയ ഷോട്ടുകള്‍ ഉതിര്‍ക്കുവാനുള്ള കഴിവുകള്‍ താരത്തിനു ഫിനിഷറുടെ റോള്‍ കൂടി നല്‍കുവാന്‍ ടീം മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. ഗാരി കിര്‍സ്റ്റെനും ആശിഷ് നെഹ്റയും ഇതിന്റെ ചില സൂചനകള്‍ തനിക്ക് നല്‍കിയിട്ടുണ്ടെന്നും ഡുബേ പറഞ്ഞു.

രംഗത്ത് നാല് ടീമുകള്‍, പ്രതീക്ഷിച്ച പോലെ ശിവം ഡുബേയെ സ്വന്തമാക്കുവാന്‍ ഫ്രാഞ്ചൈസികളുടെ നെട്ടോട്ടം

ഐപിഎലില്‍ അടിസ്ഥാന വിലയായ 20 ലക്ഷവുമായി എത്തി അഞ്ച് കോടി സ്വന്തമാക്കി മടങ്ങി ശിവം ഡുബേ. മുംബൈയുടെ ഈ താരം ടി2 ലോകത്തെ ഏറ്റവും വിലകല്പിക്കപ്പെടുന്ന താരമാണെന്നാണ് കഴിഞ്ഞ കാലത്തെ പ്രകടനം സൂചിപ്പിച്ചത്. രഞ്ജിയിലും സിക്സുകള്‍ വാരിക്കൂട്ടിയ താരത്തെ അഞ്ച് കോടിയ്ക്ക് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയപ്പോള്‍ മുംബൈ ഇന്ത്യന്‍സ്, കിംഗ്സ് ഇലവന്‍ പഞ്ചാബ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവരും ലേലത്തില്‍ സജീവമായി പങ്കെടുത്തു.

പഞ്ചാബും ഡല്‍ഹിയും ഒന്നെത്തി നോക്കി പോയപ്പോള്‍ കടുത്ത പോരാട്ടം മുംബൈയും ബാംഗ്ലൂരും തമ്മിലായിരുന്നു. ഒടുവില്‍ ലേല യുദ്ധത്തില്‍ ബാംഗ്ലൂര്‍ വിജയം കണ്ടു.

Exit mobile version