ശ്രീലങ്കയെ വീഴ്ത്തി പാക്കിസ്ഥാന്‍ ഫൈനലില്‍

എസിസി പുരുഷന്മാരുടെ എമേര്‍ജിംഗ് ടീംസ് എഷ്യ കപ്പ് 2023ലെ ആദ്യ സെമിയിൽ വിജയം കുറിച്ച് പാക്കിസ്ഥാന്‍. ഇന്ന് ശ്രീലങ്കയ്ക്കെതിരെ 60 റൺസ് വിജയം ആണ് ടീം നേടിയത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ എ ടീം 322 റൺസ് നേടിയപ്പോള്‍ ശ്രീലങ്ക 45.4 ഓവറിൽ 262 റൺസിന് പുറത്തായി.

പാക്കിസ്ഥാന് വേണ്ടി ഒമൈര്‍ യൂസുഫ്(88), മൊഹമ്മദ് ഹാരിസ്(52), മുബാസിര്‍ ഖാന്‍(42) എന്നിവരുടെ ബാറ്റിംഗ് മികവാണ് ടീമിനെ 322 റൺസിലെത്തിച്ചത്. ശ്രീലങ്കയ്ക്കായി ലഹിരു സമരകൂൺ, പ്രമോദ് മധുഷന്‍, കരുണാരത്നേ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

97 റൺസ് നേടിയ അവിഷ്ക ഫെര്‍ണാണ്ടോയ്ക്കും സഹന്‍ അരചിഗേയ്ക്കും പിന്തുണ നൽകുവാന്‍ മറ്റ് ശ്രീലങ്കന്‍ താരങ്ങള്‍ക്ക് സാധിക്കാതെ പോയതാണ് ആതിഥയേര്‍ക്ക് തിരിച്ചടിയായത്. അര്‍ഷദ് ഇക്ബാൽ അഞ്ച് വിക്കറ്റ് നേടി പാക്കിസ്ഥാന്‍ ബൗളിംഗിൽ തിളങ്ങിയപ്പോള്‍ മുബസിര്‍ ഖാനും സുഫിയന്‍ മുഖീമും രണ്ട് വീതം വിക്കറ്റ് നേടി.

ശ്രീകര്‍ ഭരതിനു ശതകം, 269 റണ്‍സിനു ഓള്‍ഔട്ട് ആയി ഇന്ത്യ

തുടക്കത്തിലെ പാളിച്ചയ്ക്ക് ശേഷം അന്‍മോല്‍പ്രീത് സിംഗും ശ്രീകര്‍ ഭരതും ഇന്ത്യയെ തിരിച്ചുവരവിന്റെ പാതയിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും നാല് വീതം വിക്കറ്റ് വീഴ്ത്തി ലഹിരു കുമരയും ലക്ഷന്‍ സണ്ടകനും തിളങ്ങിയപ്പോള്‍ ശ്രീലങ്ക എ യ്ക്കെതിരെ 269 റണ്‍സിനു ഓള്‍ഔട്ട് ആയി ഇന്ത്യ എ ടീം. ശ്രീകര്‍ ഭരത് 117 റണ്‍സ് നേടി ഇന്നിംഗ്സിലെ അവസാന വിക്കറ്റായി പുറത്തായപ്പോള്‍ അന്‍മോല്‍പ്രീത് സിംഗ് 65 റണ്‍സ് നേടി പുറത്തായി.

നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയ 91 റണ്‍സാണ് ഇന്ത്യ എ ബാറ്റിംഗിലെ ഏറ്റവും മികച്ച കൂട്ടുകെട്ട്. ഒരു വശത്ത് വിക്കറ്റ് വീഴുന്നത് തുടര്‍ക്കഥയായപ്പോള്‍ അതിവേഗം സ്കോറിംഗ് നടത്തുവാന്‍ ശ്രീകര്‍ ശ്രമിയ്ക്കുകയായിരുന്നു. രാഹുല്‍ ചഹാര്‍ 21 റണ്‍സ് നേടി.

മോശം തുടക്കത്തിനു ശേഷം തിരിച്ചുവരവ് നടത്തി ഇന്ത്യ

ശ്രീലങ്ക എ ടീമിനെതിരെ ഇന്ത്യ എ ടീമിനു ആദ്യ ദിവസം ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടം. 119/3 എന്ന നിലയിലാണ് ഇന്ത്യയുടെ ഉച്ച ഭക്ഷണത്തിനു പിരിയുമ്പോളുള്ള സ്കോര്‍. അന്‍മോല്‍പ്രീത് സിംഗ്(46*), ശ്രീകര്‍ ഭരത്(39*) എന്നിവരാണ് ക്രീസില്‍ അപ്പോള്‍ നിന്നിരുന്നത്. ഇന്ത്യയുടെ തുടക്കം വളരെ മോശമായിരുന്നു. ഓപ്പണര്‍മാര്‍ രണ്ട് പേരും പൂജ്യത്തിനു പുറത്തായപ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സാണ് ടീമിനു നേടാനായത്.

അവിടെ നിന്ന് അന്‍മോല്‍പ്രീത് സിംഗ്-സിദ്ദേഷ് ലാഡ് കൂട്ടുകെട്ട് 63 റണ്‍സ് നേടിയെങ്കിലും 32 റണ്‍സ് നേടിയ സിദ്ദേഷിനെ വിശ്വ ഫെര്‍ണാണ്ടോ പുറത്താക്കി. ഉച്ച ഭക്ഷണത്തിനു ശേഷം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ 38 ഓവറുകള്‍ പിന്നിടുമ്പോള്‍ 152/3 എന്ന നിലയിലാണ്. 88 റണ്‍സ് കൂട്ടുകെട്ടുമായി അന്‍മോല്‍പ്രീത് സിംഗ്-ശ്രീകര്‍ ഭരത് കൂട്ടുകെട്ടാണ് ടീമിനെ മുന്നോട്ട് നയിച്ചത്. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിയ്ക്കുമ്പോള്‍ അന്‍മോല്‍ 64 റണ്‍സും ശ്രീകര്‍ 54 റണ്‍സും നേടിയാണ് ക്രീസില്‍ നില്‍ക്കുന്നത്.

ശ്രീലങ്കയ്ക്കായി ലഹിരു കുമര രണ്ടും വിശ്വ ഫെര്‍ണാണ്ടോ ഒരു വിക്കറ്റും നേടിയിട്ടുണ്ട്.

 

ലങ്ക എ ടീമിനു ദയനീയ തോല്‍വി, അന്തകനായത് രാഹുല്‍ ചഹാര്‍

ഇന്ത്യ എ ടീമിനെതിരെയുള്ള ഒന്നാം അനൗദ്യോഗിക ടെസ്റ്റില്‍ ശ്രീലങ്ക എ ടീമിനു ദയനീയ തോല്‍വി. ഇന്ത്യയ്ക്കെതിരെ ഇന്നിംഗ്സ് തോല്‍വിയാണ് ടീം ഇന്ന് ഏറ്റുവാങ്ങിയത്. രാഹുല്‍ ചഹാര്‍ മത്സരത്തില്‍ എട്ട് വിക്കറ്റുമായി ലങ്കയുടെ അന്തകനായപ്പോള്‍ സന്ദീപ് വാര്യര്‍ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തു. ഇന്നിംഗ്സിന്റെയും 205 റണ്‍സിന്റെയും വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ഇന്ത്യയുടെ കൂറ്റന്‍ സ്കോറായ 622/5 എന്നത് പിന്തുടര്‍ന്നിറങ്ങിയ ലങ്കയ്ക്ക് ആദ്യ ഇന്നിംഗ്സില്‍ 232 റണ്‍സ് മാത്രമേ നേടാനായുള്ളു. രാഹു‍ല്‍ ചഹാര്‍ നാല് വിക്കറ്റ് വീഴ്ത്തി ലങ്കയെ തകര്‍ത്തെറിഞ്ഞപ്പോള്‍ ടീം 63.4 ഓവറില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. 103 റണ്‍സ് നേടിയ നിരോഷന്‍ ഡിക്ക്വെല്ലയ്ക്ക് പിന്തുണ നല്‍കുവാന്‍ മറ്റു താരങ്ങള്‍ക്കാകാതെ പോയതാണ് ടീമിനു തിരിച്ചടിയായത്. അഷന്‍ പ്രിയഞ്ജന്‍ 49 റണ്‍സ് നേടിയപ്പോള്‍ സദീര സമരവിക്രമ 31 റണ്‍സ് നേടി പുറത്തായി. ഇന്ത്യയ്ക്കായി സന്ദീപ് വാര്യറും ശിവം ഡുബേയും ജയന്ത് യാദവും രണ്ട് വീതം വിക്കറ്റ് നേടി.

രണ്ടാം ഇന്നിംഗ്സിലും ശ്രീലങ്ക തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടത്. രണ്ടാം ഇന്നിംഗ്സില്‍ ശ്രീലങ്ക 185 റണ്‍സിനു ഓള്‍ഔട്ട് ആവുന്ന കാഴ്ചയാണ് കണ്ടത്. രാഹുല്‍ ചഹാര്‍ രണ്ടാം ഇന്നിംഗ്സിലും നാല് വിക്കറ്റ് നേടിയപ്പോള്‍ അങ്കിത് രാജ്പുതും സന്ദീപ് വാര്യറും ജയന്ത് യാദവും രണ്ട് വീതം വിക്കറ്റ് നേടി.  ഇന്ത്യയ്ക്ക് ഇന്നിംഗ്സിന്റെയും 205 റണ്‍സിന്റെ വിജയമാണ് നേടുവാനായത്. രണ്ടാം ഇന്നിംഗ്സില്‍ 48 റണ്‍സ് നേടിയ ശ്രീലങ്കയുടെ സദീര സമരവിക്രമയാണ് ടോപ് സ്കോറര്‍. അഷന്‍ പ്രിയഞ്ജന്‍ 39 റണ്‍സ് നേടി.

സന്ദീപ് വാര്യര്‍ക്ക് രണ്ട് വിക്കറ്റ്, 4 വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക എ ടീം ഫോളോ ഓണ്‍ ഭീഷണിയില്‍

ഇന്ത്യ എ ടീമിന്റെ 622 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ പിന്തുടരാനിറങ്ങിയ ശ്രീലങ്ക എ ടീമിനു രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സ് മാത്രമാണ് നേടാനായത്. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ അഷന്‍ പ്രിയഞ്ജനും നിരോഷന്‍ ഡിക്ക്വെല്ലയുമാണ് 22 റണ്‍സാണ് വീതം നേടി ക്രീസില്‍ നില്‍ക്കുന്നത്.

539 റണ്‍സ് പിന്നിലായാണ് ശ്രീലങ്ക ഇപ്പോള്‍ നിലകൊള്ളുന്നത്. 31 റണ്‍സ് നേടിയ സദീര സമരവിക്രമയെയും സംഗീത് കൂറെയേയും(0) പുറത്താക്കി രണ്ട് വിക്കറ്റ് നേടിയ സന്ദീപ് വാര്യര്‍ ആണ് ഇന്ത്യന്‍ നിരയില്‍ രണ്ട് വിക്കറ്റ് നേടിയ ശിവം ഡുബേയ്ക്കൊപ്പം തിളങ്ങിയത്.

ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ, അന്‍മോല്‍പ്രീതിനും ശതകം

അഭിമന്യൂ ഈശ്വരന്റെയും ഇരട്ട ശതകത്തിനു ശേഷം പ്രിയാംഗ് പഞ്ചലും അന്‍മോര്‍പ്രീത് സിംഗും ശതകം നേടിയ മത്സരത്തില്‍ ശ്രീലങ്ക എ ടീമിനെതിരെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ നേടി ഇന്ത്യ എ. 622/5 എന്ന സ്കോറാണ് ഇന്ത്യ രണ്ടാം ദിവസം നേടി ഡിക്ലയര്‍ ചെയ്തത്. 116 റണ്‍സുമായി അന്‍മോല്‍പ്രീത് പുറത്താകാതെ നിന്നപ്പോള്‍ സിദ്ദേഷ് ലാഡ് 76 റണ്‍സ് നേടി പുറത്തായി. ലാഡ് പുറത്തായതോടെയാണ് ഇന്ത്യ ഡിക്ലറേഷന്‍ പ്രഖ്യാപിച്ചത്.

നേരത്തെ അഭിമന്യൂ ഈശ്വരന്‍ 233 റണ്‍സും പ്രിയാംഗ് പഞ്ചല്‍ 160 റണ്‍സും നേടിയാണ് ഇന്ത്യയെ കൂറ്റന്‍ സ്കോറിനുള്ള അടിത്തറ പാകിയത്. ഒന്നാം വിക്കറ്റില്‍ 352 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

രണ്ടാം ദിവസം ലഞ്ചിനു പിരിയുമ്പോള്‍ ഇന്ത്യ എ ശക്തമായ നിലയില്‍

ശ്രീലങ്ക എ യ്ക്കെതിരെ നടക്കുന്ന അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ കരുതുറ്റ നിലയിലേക്ക്. ഇന്നലെ 376/1 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിനായി പിരിയുമ്പോള്‍ 482/4 എന്ന നിലയിലാണ്. രണ്ടാം ദിവസം ആദ്യ സെഷനില്‍ ഇന്ത്യയ്ക്ക് 3 വിക്കറ്റുകളാണ് നഷ്ടമായത്. തലേ ദിവസം ഇരട്ട ശതകത്തിനടുത്ത നിന്ന അഭിമന്യൂ ഈശ്വരന്‍ തന്റെ ഇരട്ട ശതകം പൂര്‍ത്തിയാക്കിയെങ്കിലും 233 റണ്‍സ് നേടി പുറത്താകുകയായിരുന്നു.

ഉച്ച ഭക്ഷണത്തിനായി പിരിയുമ്പോള്‍ അന്‍മോല്‍പ്രീത് സിംഗും(51*) ഒരു റണ്‍സുമായി സിദ്ദേഷ് ലാഡുമാണ് ക്രീസില്‍ നില്‍ക്കുന്നത്. ശ്രീലങ്കയ്ക്കായി വിശ്വ ഫെര്‍ണാണ്ടോ രണ്ടും അകില ധനന്‍ജയയും ലക്ഷന്‍ സണ്ടകനും ഓരോ വിക്കറ്റും നേടി.

ശ്രീലങ്ക എ യ്ക്കെതിരെ കൂറ്റന്‍ സ്കോര്‍ നേടി ഇന്ത്യ എ, ഇരട്ട ശതകവുമായി അഭിമന്യൂ ഈശ്വരന്‍ ബാറ്റിംഗ് തുടരുന്നു

ശ്രീലങ്ക എ ടീമിനെതിരെയുള്ള ബെല്‍ഗാവിയിലെ ആദ്യ അനൗദ്യോഗിക ടെസ്റ്റില്‍ ഒന്നാം ദിവസം കൂറ്റന്‍ സ്കോര്‍ നേടി ഇന്ത്യ എ. ഒരു വിക്കറ്റ് നഷ്ടത്തില്‍ 376 റണ്‍സാണ് ഇന്ത്യ ഒന്നാം ദിവസം നേടിയത്. ഇന്ന് രണ്ടാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച് അവസാന റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇന്ത്യ എ 99 ഓവറില്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 420 റണ്‍സാണ് നേടിയിട്ടുള്ളത്.

ഇന്നലെ 189 റണ്‍സില്‍ നില്‍ക്കുകയായിരുന്ന അഭിമന്യു ഈശ്വരന്‍ 211 റണ്‍സ് നേടി നേടിയിട്ടുണ്ട്. പ്രിയാംഗ് പഞ്ചല്‍ ആണ് പുറത്തായ മറ്റൊരു താരം. 160 റണ്‍സാണ് താരം നേടിയത്.

സന്ദീപ് വാര്യര്‍ ഇന്ത്യ എ ടീമില്‍, ശ്രേയസ്സ് ഗോപാലും രാഹുല്‍ ചഹാറിനും ടീമിലിടം

മേയ് 25നു ആരംഭിയ്ക്കുന്ന ശ്രീലങ്ക എ ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍ ഇടം പിടിച്ച് മലയാളി താരം സന്ദീപ് വാര്യര്‍. ഐപിഎലില്‍ തിളങ്ങിയ ശ്രേയസ്സ് ഗോപാലിനും രാഹുല്‍ ചഹാറിനും ടീമില്‍ സ്ഥാനം കിട്ടിയിട്ടുണ്ട്. ശ്രേയസ്സ് ഗോപാല്‍ അനൗദ്യോഗിക ടെസ്റ്റിനുള്ള ടീമില്‍ ഇടം പിടിച്ചപ്പോള്‍ അഞ്ച് ഏകദിനങ്ങള്‍ക്കുള്ള ടീമിലും സന്ദീപ് വാര്യര്‍ക്ക് അവസരം ലഭിച്ചിട്ടുണ്ട്.

ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള ടീമിനെ ഇഷാന്‍ കിഷന്‍ നയിക്കുമ്പോള്‍ ഗുജറാത്തിന്റെ പ്രിയാങ്ക് പഞ്ചലിനാണ് പരിമിത ഓവര്‍ പരമ്പരയുടെ ചുമതല. ഇന്ത്യന്‍ പ്രാദേശിക ക്രിക്കറ്റില്‍ തിളങ്ങിയ യുവതാരങ്ങളാണ് ടീമില്‍ ഏറെയും സ്ഥാനം ലഭിച്ചത്.

ഇന്ത്യ എ ചതുര്‍ദിന സ്ക്വാഡ്: ഇഷാന്‍ കിഷന്‍, അന്മോല്‍പ്രീത് സിംഗ്, ഋതുരാജ് ഗായ്ക്വാഡ്, ദീപക് ഹൂഡ, റിക്കി ഭുയി, ശിവം ഡുബേ, ശുഭ്മന്‍ ഗില്‍, ശ്രേയസ്സ് ഗോപാല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, മയാംഗ് മാര്‍ക്കണ്ടേ, തുഷാര്‍ ദേശ്പാണ്ടേ, സന്ദീപ് വാര്യര്‍, ഇഷാന്‍ പോറെല്‍

അഞ്ച് ഏകദിനങ്ങള്‍: പ്രിയാങ്ക് പഞ്ചല്‍, അഭിമന്യു ഈശ്വരന്‍, അന്മോല്‍പ്രീത് സിംഗ്, റിക്കി ഭുയി, സിദ്ധേഷ് ലാഡ്, റിങ്കു സിംഗ്, ശിവം ഡുബേ, കെഎസ് ഭരത്, രാഹുല്‍ ചഹാര്‍, ജയന്ത് യാദവ്, ആദിത്യ സര്‍വാതേ, സന്ദീപ് വാര്യര്‍, അങ്കിത് രാജ്പുത്, ഇഷാന്‍ പോറെല്‍

Exit mobile version