ഗയാനയിലെ പിച്ച് പരമ്പര സ്വന്തമാക്കുവാന്‍ സഹായിക്കും: ഷാകിബ്

വിന്‍ഡീസിനെതിരെയുള്ള ആദ്യ ഏകദിനം വിജയിച്ച ശേഷം പരമ്പരയില്‍ മുന്നില്‍ നില്‍ക്കുന്ന ബംഗ്ലാദേശിനു ഗയാനയിലെ പിച്ച് പരമ്പര സ്വന്തമാക്കുവാന്‍ സഹായിക്കുമെന്ന് സൂചിപ്പിച്ച് ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാകിബ് അല്‍ ഹസന്‍. ആദ്യ മത്സരത്തില്‍ 48 റണ്‍സ് വിജയം നേടിയ ബംഗ്ലാദേശ് ഇന്ന് നടക്കുന്ന രണ്ടാം ഏകദിനത്തില്‍ വിജയം നേടി പരമ്പര ഉറപ്പാക്കുവാനുള്ള ശ്രമത്തിലായിരിക്കും.

ടെസ്റ്റില്‍ പരാജയപ്പെട്ടുവെങ്കിലും ആദ്യ ഏകദിനത്തില്‍ ശക്തമായ തിരിച്ചുവരവ് ബംഗ്ലാദേശ് നടത്തിയിരുന്നു. തമീം ഇക്ബാലും ഷാകിബും ചേര്‍ന്നുള്ള കൂട്ടുകെട്ട് ടീമിനെ മികച്ച സ്കോറിലേക്ക് യിച്ച ശേഷം വിന്‍ഡീസിനെ 231 റണ്‍സിനു ചെറുത്ത്നിര്‍ത്തുകയായിരുന്നു. ഗയാനയിലെ പിച്ചുകള്‍ സ്പിന്നിനു അനുകൂലമാണെന്നും വിന്‍ഡീസില്‍ വേറൊരു പിച്ചില്‍ നിന്നും സ്പിന്നര്‍മാര്‍ക്ക് ഈ വിധത്തിലുള്ള പിന്തുണ ലഭിക്കില്ലെന്നുമാണ് താരം അഭിപ്രായപ്പെട്ടത്.

രണ്ടാം ഏകദിനത്തില്‍ ജയം ഉറപ്പിച്ച് പരമ്പര സ്വന്തമാക്കുകയാണ് ബംഗ്ലാദേശിന്റെ ലക്ഷ്യമെന്നും ബംഗ്ലാദേശ് സ്പിന്നര്‍മാര്‍ മികവ് പുലര്‍ത്തി ടീമിനെ വിജയത്തിലേക്ക് നയിക്കുമന്നും താരം വിശ്വാസം പ്രകടിപ്പിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ടെസ്റ്റിലെ പരാജയത്തിനു ഏകദിനത്തില്‍ മറുപടി നല്‍കി ബംഗ്ലാദേശ്

ടെസ്റ്റ് പരമ്പരയിലെ നാണക്കേടിനു തക്കതായ മറുപടി നല്‍കി ബംഗ്ലാദേശ് ആദ്യ ഏകദിനം 48 റണ്‍സിനു സ്വന്തമാക്കി. ഇന്നലെ ഗയാനയില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറില്‍ 279/4 എന്ന സ്കോര്‍ നേടുകയായിരുന്നു. തമീം ഇക്ബാലിന്റെ പുറത്താകാതെ 130 റണ്‍സും ഷാകിബ് അല്‍ ഹസന്‍ നേടിയ 97 റണ്‍സുമാണ് മികച്ച സ്കോറിലേക്ക് നീങ്ങുവാന്‍ വിന്‍ഡീസിനെ സഹായിച്ചത്.

11 പന്തില്‍ 30 റണ്‍സ് നേടിയ മുഷ്ഫികുര്‍ റഹീമും ടീമിനായി നിര്‍ണ്ണായകമായ റണ്ണുകള്‍ കണ്ടെത്തി. വിന്‍ഡീസിനു വേണ്ടി ദേവേന്ദ്ര ബിഷൂ രണ്ടും ആന്‍ഡ്രേ റസ്സല്‍, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് നിരയില്‍ ഷിമ്രണ്‍ ഹെറ്റ്മ്യര്‍ അര്‍ദ്ധ ശതകം(52) നേടിയപ്പോള്‍ ഗെയില്‍ 40 റണ്‍സിനു പുറത്തായി. 172/9 എന്ന നിലയിലേക്ക് വീണ ടീമിനെ അവസാന വിക്കറ്റില്‍ 29 റണ്‍സ് വീതം നേടിയ ദേവേന്ദ്ര ബിഷൂ-അല്‍സാരി ജോസഫ് കൂട്ടുകെട്ടാണ് 9 വിക്കറ്റ് നഷ്ടത്തില്‍ 231 എന്ന സ്കോറിലേക്ക് എത്തിയത്. 59 റണ്‍സാണ് അവസാന വിക്കറ്റില്‍ കൂട്ടുകെട്ട് നേടിയത്.

ബംഗ്ലാദേശ് നിരയില്‍ മഷ്റഫേ മൊര്‍തസ നാല് വിക്കറ്റും മുസ്തഫിസുര്‍ റഹ്മാന്‍ 2 വിക്കറ്റും നേടി. മെഹ്ദി ഹസന്‍, റൂബല്‍ ഹൊസൈന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ചില സീനിയര്‍ താരങ്ങള്‍ക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ താല്പര്യമില്ല: നസ്മുള്‍ ഹസന്‍

സീനിയര്‍ താരങ്ങളായ ഷാകിബ് അല്‍ ഹസന്‍, റൂബല്‍ ഹൊസൈന്‍, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ക്ക് ടെസ്റ്റ് ക്രിക്കറ്റിനോട് പഴയത് പോലെ പ്രിയമില്ലെന്ന് അഭിപ്രായപ്പെട്ട് ബംഗ്ലാദേശ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്‍. ബംഗ്ലാദേശ് ടെസ്റ്റ് ടീമിനു പുതിയ തുടക്കം കുറിക്കേണ്ടതായി വരുമെന്നും ഇവരുടെ താല്പര്യമില്ലായ്മയെ ചൂണ്ടിക്കാണിച്ച് ഹസന്‍ പറഞ്ഞു.

നേരത്തെ ആറ് മാസത്തെ അവധി ടെസ്റ്റില്‍ നിന്ന് ഷാകിബ് ഹസന്‍ എടുത്തിരുന്നു. അതിനു ശേഷം താരം ടെസ്റ്റ് ക്യാപ്റ്റനായി മടങ്ങിയെത്തിയെങ്കിലും ഇപ്പോള്‍ താരത്തിനു പഴയ പോലെ ടെസ്റ്റ് ക്രിക്കറ്റില്‍ താല്പര്യമില്ലെന്നാണ് താന്‍ മനസ്സിലാക്കിയിരിക്കുന്നതെന്ന് നസ്മുള്‍ ഹസന്‍ പറഞ്ഞു. ഷാകിബ് മാത്രസമല്ല പല സീനിയര്‍ താരങ്ങള്‍ക്കും ഈ മനോഭാവമുണ്ട്.

സീനിയര്‍ താരങ്ങള്‍ക്ക് ടെസ്റ്റില്‍ തുടരുക ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. അവര്‍ ഏറെക്കാലമായി ടീമിനു വേണ്ടി കളിക്കുന്നവരാണ് ഇപ്പോള്‍ ക്രിക്കറ്റിന്റെ ഏറ്റവും പ്രയാസമേറിയ ഫോര്‍മാറ്റില്‍ പഴയത് പോലെ കളിക്കാന്‍ ഇവര്‍ക്കായേക്കില്ല. അതിനാല്‍ പുതിയ യുവ താരങ്ങളെ ബംഗ്ലാദേശ് ക്രിക്കറ്റ് കണ്ടെത്തേണ്ടതുണ്ട്.

ഇംഗ്ലണ്ട് ഓസ്ട്രേലിയ ടീമുകള്‍ ഒഴികെ ഒരു ടീമിനു ടെസ്റ്റില്‍ താല്പര്യമില്ലെന്നാണ് താന്‍ മനസ്സിലാക്കിയിരിക്കുന്നതെന്നാണ് നസ്മുള്‍ പറഞ്ഞത്. ബ്രോഡ്കാസ്റ്റര്‍മാരുടെ താല്പര്യമില്ലായ്മയും ഒരു കാരണമാണെന്ന് ഹസന്‍ അഭിപ്രായപ്പെട്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ജേസണ്‍ ഹോള്‍ഡറുടെ മിന്നും പ്രകടനം, 166 റണ്‍സ് ജയം നേടി വിന്‍ഡീസ്

ആതിഥേയര്‍ക്ക് മുന്നില്‍ രണ്ടാം ടെസ്റ്റും അടിയറവു പറഞ്ഞ് ബംഗ്ലാദേശ്. രണ്ടാം ഇന്നിംഗ്സില്‍ തങ്ങളുടെ ബൗളര്‍മാരുടെ മികച്ച പ്രകടനത്തില്‍ വിന്‍ഡീസിനെ 129 റണ്‍സിനു ബംഗ്ലാദേശ് ഓള്‍ഔട്ട് ആക്കിയെങ്കിലും ജേസണ്‍ ഹോള്‍ഡറുടെ 6 വിക്കറ്റ് പ്രകടനത്തില്‍ ടീം തകര്‍ന്നടിയുകയായിരുന്നു. വിജയത്തിനായി 335 റണ്‍സ് നേടേണ്ടിയിരുന്ന ബംഗ്ലാദേശിനു 168 റണ്‍സ് മാത്രമേ നേടാനായുള്ളു. 166 റണ്‍സിന്റെ വിജയമാണ് വിന്‍ഡീസ് നേടിയത്. ഇതോടെ 2-0 എന്ന നിലയില്‍ പരമ്പര വിന്‍ഡീസ് സ്വന്തമാക്കി.

19/1 എന്ന നിലയില്‍ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച വിന്‍ഡീസിനു കാര്യമായി ഒന്നും തന്നെ രണ്ടാം ഇന്നിംഗ്സില്‍ ചെയ്യാനായില്ല. 45 ഓവറില്‍ 129 റണ്‍സിനു ഓള്‍ഔട്ട് ആവുമ്പോള്‍ റോഷ്ടണ്‍ ചേസ് ആയിരുന്നു ടീമിന്റെ ടോപ് സ്കോറര്‍. 32 റണ്‍സാണ് ചേസ് നേടിയത്. ബംഗ്ലാദേശ് നായകന്‍ ഷാകിബ് അല്‍ ഹസന്‍ 6 വിക്കറ്റും മെഹ്ദി ഹസന്‍ രണ്ടും വിക്കറ്റ് നേടി ബംഗ്ലാദേശ് ബൗളര്‍മാരില്‍ തിളങ്ങി.

ആദ്യ ഇന്നിംഗ്സിന്റെ ബലത്തില്‍ വിന്‍ഡീസ് ലീഡ് 300 കടന്നതിനാല്‍ ബംഗ്ലാദേശിനു ലക്ഷ്യം ചേസ് ചെയ്യുക ബുദ്ധിമുട്ടായിരിക്കുമെന്ന് ഉറപ്പായിരുന്നുവെങ്കിലും രണ്ടാം ഇന്നിംഗ്സിലും ടീമില്‍ നിന്ന് നിരാശാജനകമായ പ്രകടനമാണ് വന്നത്. 54 റണ്‍സുമായി ഷാകിബ് അല്‍ ഹസന്‍ പൊരുതി നോക്കിയെങ്കിലും മറ്റു താരങ്ങള്‍ക്ക് അധികം പിന്തുണ നല്‍കാനാകാതെ പോയത് ടീമിനു തിരിച്ചടിയായി.

ലിറ്റണ്‍ ദാസ്(33), മുഷ്ഫികുര്‍ റഹിം(31) എന്നിവരാണ് റണ്‍സ് കണ്ടെത്തിയ മറ്റു താരങ്ങള്‍. 42 ഓവര്‍ മാത്രമാണ് ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗ്സ് പിടിച്ചുനിന്നത. ബംഗ്ലാദേശ് നായകനെപ്പോലെ വിന്‍ഡീസ് നായകനും ആറ് വിക്കറ്റ് നേട്ടം ഇന്നിംഗ്സില്‍ സ്വന്തമാക്കി. റോഷ്ടണ്‍ ചേസ് രണ്ട് വിക്കറ്റുമായി ഹോള്‍ഡര്‍ക്ക് വേണ്ട പിന്തുണ നല്‍കി.

ജേസണ്‍ ഹോള്‍ഡര്‍ ആണ് കളിയിലെ താരവും പരമ്പരയിലെ താരവുമായി തിരഞ്ഞെടുക്കപ്പെട്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പിച്ചുകളെ മറക്കുക, “നാച്ചുറല്‍ ഗെയിം” പുറത്തെടുക്കുക: ഷാകിബ്

വിന്‍ഡീസ് പരമ്പരയ്ക്കൊരുങ്ങുന്ന ബംഗ്ലാദേശ് ടീമിനോട് തങ്ങളുടെ സ്വതസിദ്ധമായ കേളി ശൈലി പുറത്തെടുക്കുവാന്‍ ആവശ്യപ്പെട്ട് നായകന്‍ ഷാകിബ് അല്‍ ഹസന്‍. വിന്‍ഡീസില്‍ പേസ് അനുകൂല പിച്ചുകളാവും ബംഗ്ലാദേശിനെ കാത്തിരിക്കുക. പിച്ചില്‍ വേണ്ടതിലും അധികം പുല്ലിന്റെ സാന്നിധ്യമുണ്ടാകാം എന്നാല്‍ ഇതൊന്നും തങ്ങളെ അലട്ടരുതെന്നും മികച്ച ഫലങ്ങള്‍ക്കായി ഭയമില്ലാതെയാണ് ആതിഥേയരെ സമീപിക്കേണ്ടതെന്ന് ഷാകിബ് പറഞ്ഞു.

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ തങ്ങളെക്കാള്‍ പിന്നിലാണെങ്കിലും നാട്ടിലെ അനുകൂല സാഹചര്യങ്ങളില്‍ വിന്‍ഡീസിനെ തള്ളിക്കളയാനാകില്ലെന്നാണ് ഷാകിബ് പറഞ്ഞത്. ശ്രീലങ്കയ്ക്കെതിരെ മികവ് പുലര്‍ത്തിയ വിന്‍ഡീസ് പേസ് നിരയെ മുന്നില്‍ കണ്ട് ഈ ടെസ്റ്റഅ പരമ്പരയിലും അത്തരത്തിലുള്ള പിച്ചുകളാവും തയ്യാറാക്കുകയെന്ന് ഷാകിബ് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഷാകിബ് അല്‍ ഹസന്റെ മടങ്ങി വരവ് വൈകും

ടെസ്റ്റ് പരമ്പരയില്‍ നിന്ന് പരിക്ക് മൂലം വിട്ട് നിന്ന ഷാകിബ് അല്‍ ഹസന്റെ മടങ്ങിവരവ് വൈകും. ശ്രീലങ്കയ്ക്കെതിരെയുള്ള ആദ്യ ടി20 മത്സരത്തില്‍ താരം തിരികെ വരുമെന്നാണ് കരുതിയിരുന്നതെങ്കിലും പരിക്ക് ഭേദമാകാത്തത് കാരണം അതുണ്ടാകില്ല എന്ന് സെലക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ഷാകിബ് രണ്ടാം ടി20യുടെ സമയത്ത് പൂര്‍ണ്ണാരോഗ്യവാനാകുമെന്നാണ് സെലക്ടര്‍മാരുടെ വിശ്വാസം.

ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ ഫൈനലില്‍ ഏറ്റ പരിക്കാണ് ബംഗ്ലാദേശിനും ഷാകിബിനും തിരിച്ചടിയായി മാറിയത്. കൈയ്യിലെ സ്റ്റിച്ച് മാറ്റിയിട്ടുണ്ടെങ്കിലും അതുണങ്ങുവാന്‍ ഒരാഴ്ച കൂടി വേണ്ടി വരുമെന്നാണ് അറിയുന്നത്. എന്നാല്‍ ഷാകിബ് രണ്ട് മത്സരങ്ങള്‍ക്കും ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് താരം തന്നെ പറയുന്നത്.

ടി20 പരമ്പരയില്‍ കളിക്കാതെ പൂര്‍ണ്ണാരോഗ്യവാനായി ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര ടി20 സീരീസായ നിദാഹസ് ട്രോഫിയില്‍ പങ്കെടുക്കുവാനാണ് താരം ലക്ഷ്യം വയ്ക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അശ്വിനു പകരം ഹര്‍ഭജനെ സ്വന്തമാക്കി ചെന്നൈ, ഷാകിബ് ഹൈദ്രബാദിലേക്ക്

ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനെ നഷ്ടമായ ചെന്നൈ സൂപ്പര്‍ കിംഗ്സ് പകരം മുന്‍ മുംബൈ താരം ഹര്‍ഭജന്‍ സിംഗിനെ സ്വന്തമാക്കി. 2 കോടി രൂപയ്ക്കാണ് ഹര്‍ഭജന്‍ സിംഗിനെ ചെന്നൈ സ്വന്തമാക്കിയത്. ഹര്‍ഭജന്‍ തന്റെ അടിസ്ഥാന വില നേരത്തെ 2 കോടി രൂപയ്ക്കാണ് നിശ്ചയിച്ചിരുന്നത്. ലേലത്തിന്റെ രണ്ടാം റൗണ്ടിലെ ആദ്യ താരമായാണ് ഹര്‍ഭജന്‍ എത്തിയത്. രണ്ട് കോടി രൂപയ്ക്ക് മുന്‍ കൊല്‍ക്കത്ത താരം ഷാകിബ് അല്‍ ഹസനെ ഹൈദ്രാബാദും സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബൗളിംഗിലെ തിളക്കം ബാറ്റിംഗില്‍ നേടാനാകാതെ സിംബാബ്‍വേ

ബൗളര്‍മാര്‍ ബംഗ്ലാദേശിനെ എറിഞ്ഞു പിടിച്ചുവെങ്കിലും ബാറ്റ്സ്മാന്മാരുടെ നിരാശാജനകമായ പ്രകടനം സിംബാബ്‍വേയ്ക്ക് തിരിച്ചടിയായി. 216 റണ്‍സിനു സിംബാബ്‍വേയെ നില നിര്‍ത്തുവാനായെങ്കിലും ബൗളര്‍മാരുടെ മികവ് ബാറ്റ്സ്മാന്മാര്‍ക്ക് തിളങ്ങാനായില്ല. 36.3 ഓവറില്‍ 125 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 39 റണ്‍സ് നേടിയ സിക്കന്ദര്‍ റാസയാണ് സിംബാബ്‍വേയുടെ ടോപ് സ്കോറര്‍. 91 റണ്‍സിന്റെ ജയമാണ് ബംഗ്ലാദേശ് ഇന്ന് സ്വന്തമാക്കിയത്.

ബംഗ്ലാദേശിനായി മൂന്ന് വിക്കറ്റുമായി ഷാകിബ് അല്‍ ഹസന്‍ ബൗളിംഗ് നിരയെ നയിച്ചു. മഷ്റഫേ മൊര്‍തസ, സുനമുല്‍ ഇസ്ലാം, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ബാറ്റിംഗ് നിരയില്‍ തമീം ഇക്ബാല്‍(76), ഷാകിബ് അല്‍ ഹസന്‍(51) എന്നിവരാണ് അര്‍ദ്ധ ശതകങ്ങളോടു കൂടി ടീം സ്കോര്‍ ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബാറ്റിംഗ് തകര്‍ച്ച, ബംഗ്ലാദേശിനോടും ശ്രീലങ്കയ്ക്ക് തോല്‍വി

സിംബാബ്‍വേയോട് തോല്‍വി പിണഞ്ഞ് ത്രിരാഷ്ട്ര ടൂര്‍ണ്ണമെന്റിന്റെ തങ്ങളുടെ രണ്ടാം മത്സരത്തിനു ബംഗ്ലാദേശിനെ നേരിടാനിറങ്ങിയ ശ്രീലങ്കയ്ക്ക് സമാനമായ ഫലം. അവസാന നിമിഷം വരെ പൊരുതിയാണ് സിംബാബ്‍വേയോട് തോല്‍വി വഴങ്ങിയതെങ്കില്‍ ബംഗ്ലാദേശിനോട് നാണം കെട്ട തോല്‍വിയായിരുന്നു ഫലം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 320 റണ്‍സ് നേടിയപ്പോള്‍ ലങ്കയ്ക്ക് 157 റണ്‍സ് മാത്രമേ നേടാനായുള്ളു. 32.2 ഓവറില്‍ ലങ്കയെ പുറത്താക്കി 163 റണ്‍സിന്റെ വിജയമാണ് ബംഗ്ലാദേശ് ഇന്ന് നേടിയത്.

29 റണ്‍സ് നേടിയ തിസാര പെരേരയാണ് ശ്രീലങ്കന്‍ നിരയിലെ ടോപ് സ്കോറര്‍. കഴിഞ്ഞ മത്സരത്തിലേത് പോലെ അതിവേഗത്തിലുള്ള സ്കോറിംഗ് ആയിരുന്നു തിസാരയുടേത്. 14 പന്തില്‍ 29 റണ്‍സാണ് തിസാര പെരേര നേടിയത്. 28 റണ്‍സുമായി ദിനേശ് ചന്ദിമല്‍, 25 റണ്‍സ് നേടിയ ഉപുല്‍ തരംഗ എന്നിവരെ ഒഴിവാക്കിയാല്‍ ബാക്കി ഒരു ലങ്കന്‍ ബാറ്റ്സമാനു പോലും 20നു മേലുള്ള സ്കോര്‍ നേടാനായില്ല. ഷാകിബ് അല്‍ ഹസന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുസ്തഫിസുര്‍ മഷ്റഫേ മൊര്‍തസ, റൂബല്‍ ഹൊസൈന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് നേടി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശിനു മികച്ച തുടക്കമാണ് ലഭിച്ചത്. ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്മാരെല്ലാം നിര്‍ണ്ണായക സംഭാവനകള്‍ നല്‍കിയപ്പോള്‍ ടീം സ്കോര്‍ കുതിച്ചുയര്‍ന്നു. ആദ്യ വിക്കറ്റില്‍ 71 റണ്‍സ് നേടിയ ശേഷം അനാമുള്‍ ഹക്ക്(35) പുറത്തായെങ്കിലും തമീം ഇക്ബാലിനോടൊപ്പം ക്രീസിലെത്തിയ ഷാകിബ് അല്‍ ഹസനുമായി ചേര്‍ന്ന് ബംഗ്ലാദേശ് 99 റണ്‍സ് കൂടി രണ്ടാം വിക്കറ്റില്‍ നേടി. 84 റണ്‍സ് നേടി തമീം പുറത്തായ ശേഷവും ഷാകിബ്(67) മുഷ്ഫികുര്‍ റഹീമിനോട്(62) ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് നേടി. മഹമ്മദുള്ള(24), സബ്ബീര്‍ റഹ്മാന്‍(12 പന്തില്‍ പുറത്താകാതെ 24) എന്നിവരുടെ ഇന്നിംഗ്സുകളും ടീമിന്റെ സ്കോര്‍ 320ലേക്ക് എത്തിച്ചു.

ശ്രീലങ്കയ്ക്കായി തിസാര പെരേര മൂന്നും നുവാന്‍ പ്രദീപ് രണ്ടും വിക്കറ്റ് വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ത്രിരാഷ്ട്ര പരമ്പര: ആതിഥേയര്‍ക്ക് വിജയത്തുടക്കം

ബംഗ്ലാദേശ്-ശ്രീലങ്ക-സിംബാബ്‍വേ ത്രിരാഷ്ട്ര പരമ്പരയില്‍ വിജയത്തുടക്കവുമായി ബംഗ്ലാദേശ്. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ 8 വിക്കറ്റിനാണ് ആതിഥേയര്‍ സിംബാബ്‍വേയെ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേ 49 ഓവറില്‍ 170 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ 28.3 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടി ബംഗ്ലാദേശ് വിജയം കൊയ്തു. ഷാകിബ് അല്‍ ഹസന്‍ ആണ് കളിയിലെ താരം.

സിംബാബ്‍വേയുടെ മൂന്ന് വിക്കറ്റുകളഅ‍ വീഴ്ത്തിയ ഷാകിബ് ബാറ്റിംഗിനിറങ്ങി 37 റണ്‍സ് നേടി. സിക്കന്ദര്‍ റാസ സിംബാബ്‍വേയ്ക്കായി 52 റണ്‍സും 2 വിക്കറ്റും വീഴ്ത്തി. തമീം ഇക്ബാല്‍ പുറത്താകാതെ 84 റണ്‍സ് നേടി. പീറ്റര്‍ മൂര്‍(33) റണ്‍സ് നേടി സിംബാബ്‍വേയ്ക്കായി ചെറുത്ത് നില്പ് നടത്തി നോക്കിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version