മക്ടോമിനയും ലുകാകുവും തിളങ്ങി, എംപോളിക്കെതിരെ നാപോളിക്ക് തകർപ്പൻ വിജയം



തിങ്കളാഴ്ച രാത്രി നടന്ന മത്സരത്തിൽ എംപോളിക്കെതിരെ നാപോളി 3-0 ന്റെ തകർപ്പൻ വിജയം നേടി. ഇത് സീരി എ ലീഡർമാരായ ഇന്റർ മിലാന് മൂന്ന് പോയിന്റ് മാത്രം പിറകിൽ എത്താൻ നാപോളിയെ സഹായിച്ചു. ബെൽജിയൻ സ്ട്രൈക്കർ ലുകാകു ഒരു ഗോൾ നേടുകയും രണ്ട് അസിസ്റ്റുകൾ നൽകുകയും ചെയ്തു.
ഈ സീസണിൽ ലീഗിൽ 12 ഗോളുകളും 10 അസിസ്റ്റുകളും നേടിയ ലൂക്കാക്കു മികച്ച ഫോമിലാണ്‌.

സ്കോട്ട് മക്ടോമിനെ രണ്ട് ഗോളുകളുമായി തന്റെ ഗോളുകളുടെ എണ്ണം എട്ടാക്കിയും ഉയർത്തി. ലൂക്കാക്കുവിന്റെ സമർത്ഥമായ അസിസ്റ്റിൽ നിന്ന് 18-ാം മിനിറ്റിൽ മക്ടോമിനെ ആദ്യ ഗോൾ നേടി. തരംതാഴ്ത്തൽ ഭീഷണി നേരിടുന്നതും 17 മത്സരങ്ങളിൽ വിജയമില്ലാത്തതുമായ എംപോളിക്ക് ചില അവസരങ്ങൾ ലഭിച്ചെങ്കിലും, രണ്ടാം പകുതിയിലെ നാപ്പോളിയുടെ മുന്നേറ്റത്തിൽ അവർ തകർന്നു.


56-ാം മിനിറ്റിൽ ലൂക്കാക്കു നാപ്പോളിയുടെ ലീഡ് 2-0 ആക്കി ഉയർത്തി. ഒലിവേരയുടെ പാസിൽ നിന്നാണ് അദ്ദേഹം ഇടങ്കാൽ കൊണ്ട് ഗോൾ നേടിയത്. അഞ്ച് മിനിറ്റിന് ശേഷം, അദ്ദേഹം വീണ്ടും അസിസ്റ്റ് നൽകി, മക്ടോമിനെക്ക് ഒരു മികച്ച ക്രോസ് നൽകി, അത് മക്ടോമിനെ ഹെഡ് ചെയ്ത് കൊണ്ട് ഗോൾ വലയിലെത്തിച്ചു.


66-ാം മിനിറ്റിൽ ലൂക്കാക്കുവിന്റെ മറ്റൊരു പാസിൽ നിന്ന് മക്ടോമിനിക്ക് ഹാട്രിക് നേടാനുള്ള അവസരം ലഭിച്ചെങ്കിലും ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി.


റൊമേലു ലുകാകു അവസാനം നാപോളിയിൽ

മുന്നേറ്റ താരം റൊമേലു ലുകാകുവിനെ നാപോളി സ്വന്തമാക്കും. ചെൽസിയുമായുള്ള നാപോളിയുടെ ചർച്ചകൾ വിജയിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 30 മില്യൺ ആകും ട്രാൻസ്ഫർ ഫീ. ആഡ് ഓൺ ഉൾപ്പെടെ 45 മില്യണോളം ആകും ട്രാൻസ്ഫർ തുക. 2027 വരെ നീളുന്ന കരാർ ലുകാകു നാപോളിയിൽ ഒപ്പുവെക്കും.

ഇതോടെ ചെൽസിയും ലുകാകുവുമായുള്ള ബന്ധം അവസാനിക്കുകയാണ്. മുമ്പ് ഇന്റർ മിലാനിൽ ആയിരിക്കെ ലുകാകു കോണ്ടെക്ക് കീഴിൽ കളിച്ചിട്ടുണ്ട്.

ഇന്റർ മിലാനായി നല്ല പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുള്ള കൊണ്ട് തന്നെ ലുകാകുവിന്റെ വരവ് നാപോളിക്ക് വലിയ കരുത്താകും. റോമക്ക് ആയി കഴിഞ്ഞ സീസണിൽ ലോണിൽ കളിച്ച താരം കഴിഞ്ഞ സീസണിൽ അത്ര നല്ല ഫോമിൽ ആയിരുന്നില്ല.

ചെൽസിക്ക് ഒസ്മിനെ നൽകി ലുകാകുവിനെ സ്വന്തമാക്കാൻ നാപോളി ശ്രമം

ചെൽസിയുടെ ബെൽജിയം മുന്നേറ്റനിര താരം റോമലു ലുകാകുവിനെ സ്വന്തമാക്കാൻ നാപോളി ശ്രമം. താരത്തെ സ്ഥിരമായി ടീമിൽ എത്തിക്കാൻ ആണ് നിലവിൽ ഇറ്റാലിയൻ സീരി എ ടീം ശ്രമം. നിലവിൽ നേരത്തെ തന്നെ താരവും ആയി നാപോളി ധാരണയിൽ എത്തിയിരുന്നു. കഴിഞ്ഞ 2 സീസണിലും ലോണിൽ കളിച്ച ലുകാകുവിനെ ഇത്തവണ വിൽക്കാൻ തന്നെയാണ് ചെൽസി ശ്രമം.

ഇതിനു പകരമായി തങ്ങളുടെ നൈജീരിയൻ മുന്നേറ്റനിര താരം വിക്ടർ ഒസിമനെ ചെൽസിക്ക് മാറി നൽകാൻ ആണ് നാപോളി ശ്രമം. താരത്തെ നിലവിൽ ഒരു വർഷത്തെ ലോണിലും അടുത്ത വർഷം സ്ഥിരമായി സ്വന്തമാക്കണം എന്ന വ്യവസ്ഥയിലും കൈമാറാൻ ആണ് നാപോളി ശ്രമം. ചെൽസിയും ഇതിനായി ശ്രമിക്കുന്നുണ്ട്. എന്നാൽ നേരത്തെ പി.എസ്.ജിയും ആയി വ്യക്തിഗത ധാരണയിൽ എത്തിയ ഒസ്മന്റെ തീരുമാനം ഇതിൽ നിർണായകമാണ്. ഏതായാലും ഒസിമൻ ഈ സീസണിൽ നാപോളി വിടും എന്നു ഏതാണ്ട് ഉറപ്പാണ്.

വിജയത്തോടെ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ച് റോമ

യൂറോപ്പ ലീഗിൽ വിജയത്തോടെ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ച് എ എസ് റോമ. ഇന്ന് റോമിൽ വെച്ച് ഷെറിഫിനെ നേരിട്ട ജോസെയുടെ റോമ എതിരില്ലാത്ത 3 ഗോളുകളുടെ വിജയം നേടി. തുടക്കത്തിൽ 11ആം മിനുട്ടിൽ തന്നെ റോമ ലീഡിൽ എത്തി. സെലസ്കിയുടെ അസിസ്റ്റിൽ നിന്ന് ലുകാകു ആണ് റോമക്ക് ലീഡ് നൽകിയത്.

32ആം മിനുട്ടിൽ സെലസ്കിയുടെ രണ്ടാം അസിസ്റ്റിൽ നിന്ന് ബലേട്ടിയിലൂടെ റോമ ലീഡ് ഇരട്ടിയാക്കി. ഇത് മതിയായി അവർക്ക് വിജയം ഉറപ്പിക്കാൻ‌. അവസാനം നികോളോ പിസ്ലിയിലൂടെ റോമ വിജയം പൂർത്തിയാക്കി. റോമ ആറ് മത്സരങ്ങളിൽ നിന്ന് 13 പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാമത് ഫിനിഷ് ചെയ്തു. സ്ലാവിയ പ്രാഹെ ആണ് ഗ്രൂപ്പ് ജിയിൽ ഒന്നാമത് ഫിനിഷ് ചെയ്തത്.

റോമ ലുകാകുവിനെ സ്വന്തമാക്കുന്നു!!

മുന്നേറ്റ താരം റൊമേലു ലുകാകുവിന്റെ ട്രാൻസ്ഫർ ഇന്ന് റോമ പൂർത്തിയാക്കും. ചെൽസിയുമായുള്ള റോമയുടെ ചർച്ചകൾ അന്തിമഘട്ടത്തിലാണ് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ലോൺ കരാറിൽ ആകും ലുകാകു ജോസെയുടെ ടീമിലേക്ക് എത്തുന്നത്. 5 മില്യണോളം ലോൺ ഫീ ആയി റോമ നൽകും. ഒപ്പം 7 മില്യണോളം വാർഷിക വേതനവും നൽകും. യുവന്റസുമായുള്ള ചർച്ചകൾ പാളിയതോടെയാണ് ലുകാകു റോമയിലേക്ക് നീങ്ങാൻ തീരുമാനിച്ചു.

മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആയിരിക്കെ ലുകാകു ജോസെക്ക് കീഴിൽ കളിച്ചിട്ടുണ്ട്. ടാമി അബ്രഹാമിന് പരിക്കേറ്റത് കൊണ്ട് അവസാന ഒരു മാസമായി റോമ സ്ട്രൈക്കേഴ്സിനെ അന്വേഷിക്കുന്നുണ്ട്‌. കഴിഞ്ഞ ദിവസം റോമ സർദാർ അസ്മനെയും സ്ട്രൈക്കറായി എത്തിച്ചിരുന്നു.

ഇറ്റലിയിൽ ഇന്റർ മിലാനായി നല്ല പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുള്ള കൊണ്ട് തന്നെ ലുകാകുവിന്റെ വരവ് റോമക്ക് വലിയ കരുത്താകും. ഇന്ററിനായി കഴിഞ്ഞ സീസണിൽ ലോണിൽ കളിച്ച താരം സീസൺ അവസാനത്തോടെ തന്റെ മികച്ച ഫോമിലേക്ക് തിരികെയെത്തിയിരുന്നു.

‘ഞങ്ങൾക്ക് ലുകാകുവിനെ വേണ്ട!’ ഗ്രൗണ്ട് കയ്യേറി യുവന്റസ് ആരാധകരുടെ പ്രതിഷേധം

ചെൽസിയുടെ ബെൽജിയം മുന്നേറ്റനിര താരം റോമലു ലുകാകുവിനെ സ്വന്തമാക്കാനുള്ള യുവന്റസ് ശ്രമങ്ങളിൽ കടുത്ത പ്രതിഷേധം ഉയർത്തി ആരാധകർ. പരിശീലന മത്സരത്തിന് എത്തിയ യുവന്റസ് ടീമിന്റെ മൈതാനം കയ്യേറിയ അവർ ‘ഞങ്ങൾക്ക് ലുകാകുവിനെ വേണ്ട!’ എന്ന ചാന്റ് ആവർത്തിച്ചു പാടുക ആയിരുന്നു. നേരത്തെ ‘ലുകാകു, മിലാനിൽ തുടരുക, ഞങ്ങൾക്ക് ഇതിനകം രണ്ടാം ഗോൾ കീപ്പർ ഉണ്ട്’ എന്ന ബാനറും യുവന്റസ് ആരാധകർ ഉയർത്തിയിരുന്നു.

ചെൽസി താരം ആയ ലുകാകു ലോൺ അടിസ്ഥാനത്തിൽ കഴിഞ്ഞ സീസണിൽ യുവന്റസിന്റെ ബദ്ധവൈരികൾ ആയ ഇന്റർ മിലാൻ ടീമിൽ ആണ് കളിച്ചത്. തങ്ങളുടെ മുൻ താരമായ ലുകാകുവിനെ നിലനിർത്താൻ ഇന്ററിന് താൽപ്പര്യം ഉണ്ടായിരുന്നു. എന്നാൽ അതിനു ഇടയിൽ ആണ് ഇന്ററിനെ വഞ്ചിച്ചു ലുകാകു യുവന്റസും ആയി ചർച്ചകൾ നടത്തിയത് എന്ന വാർത്തകൾ പുറത്ത് വന്നത്. തുടർന്ന് തങ്ങളെ ലുകാകു ചതിച്ചു എന്നു പരസ്യമായി പറഞ്ഞ ഇന്റർ താരത്തിനെ സ്വന്തമാക്കുന്നതിൽ നിന്നു പിന്മാറി. എന്നാൽ താരത്തെ യുവന്റസ് സ്വന്തമാക്കുന്നതിനു അവരുടെ ആരാധകരും കടുത്ത എതിർപ്പ് ആണ് ഉയർത്തുന്നത്.

കഴിഞ്ഞ സീസണിൽ യുവന്റസ് ആരാധകർ ലുകാകുവിനെ വംശീയമായി അവഹേളിച്ചിരുന്നു. നിലവിൽ തങ്ങളുടെ മുന്നേറ്റനിര താരം വ്ലാഹോവിചിനു ഒപ്പം പണവും നൽകിയാൽ ലുകാകുവിനെ വാങ്ങാം എന്ന നിലപാട് ആണ് യുവന്റസ് ചെൽസിക്ക് മുന്നിൽ വെച്ചത്. എന്നാൽ ഇതിൽ ചെൽസി തൃപ്തർ അല്ല. അതേസമയം ഏതെങ്കിലും തരത്തിൽ ലുകാകുവിനെ വിൽക്കാനുള്ള ശ്രമത്തിൽ ആണ് ചെൽസി. ആരാധകരുടെ വെറുപ്പ് സ്വന്തമാക്കി ലുകാകുവിനെ യുവന്റസ് വാങ്ങുമോ എന്നത് കണ്ടു തന്നെ അറിയണം.

ലുകാകുവും യുവന്റസും തമ്മിൽ കരാർ ധാരണ

റൊമേലു ലുകാകുവിനെ സ്വന്തമാക്കാനുള്ള യുവന്റസ് ശ്രമങ്ങൾ വിജയിക്കുന്നു.അവർ ഇപ്പോൾ ലുകാകുവുനായി കരാർ ധാരണയിൽ എത്തിയിട്ടുണ്ട്. 3 വർഷത്തെ കരാർ ലുകാകു യുവന്റസിൽ ഒപ്പുവെക്കാൻ തയ്യാറാണ്‌. ഇനി ട്രാൻസ്ഫർ തുകയുടെ കാര്യത്തിൽ ആണ് തീരുമാനം ആകേണ്ടത്. സ്‌ട്രൈക്കർ ദുസാൻ വ്ലാഹോവിചിനെ പകരം നൽകാൻ ആണ് യുവന്റസ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

ചെൽസി ലുകാകുവിനെയും ഒപ്പം പണവും കൈമാറിയാൽ യുവന്റസ് വ്ലാഹോവിചിനെ വിട്ടു നൽകാൻ തയ്യാറാകും. അല്ലാതെ ആണെങ്കിൽ 30 മില്യൺ വരെ ലുകാലുവിന് നൽകാനും യുവന്റസ് ഒരുക്കമാണ്‌. ലുകാകു തന്നെയാണ് യുവന്റസിന്റെ ഈ ട്രാൻസ്ഫർ ടാർഗറ്റിൽ ഏറ്റവും പ്രധാനപ്പെട്ട ആൾ.

ഇന്ററുമായുള്ള ചർച്ചകൾ തകരുകയും സൗദി അറേബ്യയിൽ പോകാൻ ലുകാകു വിസമ്മതിക്കുകയും ചെയ്തതോടെ ചെൽസി താരത്തെ വിൽക്കാൻ ആവാതെ പ്രതിസന്ധിയിലാണ്.

ലുകാകുവിനെ നൽകി വ്ലാഹോവിചിനെ സ്വന്തമാക്കാൻ ചെൽസി

റൊമേലു ലുകാകുവിനെ നൽകി യുവന്റസ് സ്‌ട്രൈക്കർ ദുസാൻ വ്ലാഹോവിചിനെ സ്വന്തമാക്കാൻ ചെൽസി ശ്രമിക്കുന്നു. യുവന്റസിന് ലുകാലുവിനെയും ചെൽസിക്ക് വ്ലാഹോവിചിനെയും വേണം എന്നിരിക്കെ ആണ് ഇങ്ങനെ ഒരു ചർച്ച ആരംഭിച്ചത്. ചെൽസി ലുകാകുവിനെയും ഒപ്പം പണവും കൈമാറിയാൽ യുവന്റസ് വ്ലാഹോവിചിനെ വിട്ടു നൽകാൻ തയ്യാറാകും.

ഇന്ററുമായുള്ള ചർച്ചകൾ തകരുകയും സൗദി അറേബ്യയിൽ പോകാൻ ലുകാകു വിസമ്മതിക്കുകയും ചെയ്തതോടെ ചെൽസി താരത്തെ വിൽക്കാൻ ആവാതെ പ്രതിസന്ധിയിലാണ്. ലുകാകുവും യുവന്റസ് കോച്ച് അലെഗ്രിയുമായി നല്ല ബന്ധമാണ്. വ്ലാഹോവിച് ആകട്ടെ അല്ലെഗ്രിയുടെ നെഗറ്റീവ് ടാക്ടിക്സിൽ നിരാശയിലുമാണ്.

വ്ലാഹോവിചിനെ വിൽക്കാൻ 75-80 മില്യൺ യൂറോയാണ് യുവന്റസ് ആവശ്യപ്പെടുന്നത്. ലുകാകുവും ഒപ്പം 40 മില്യണും ചെൽസി നൽകേണ്ടി വരും. 2022 ജനുവരിയിൽ ഫിയോറന്റീനയിൽ നിന്ന് 81.6 മില്യൺ യൂറോ നൽകി ആയിരുന്നു യുവന്റസ് വ്ലാഹോവിചിനെ സ്വന്തമാക്കിയത്‌.

“ലുകാകു എന്നെ നിരാശപ്പെടുത്തി” – ലൗട്ടാരോ മാർട്ടിനസ്

മുൻ ഇന്റർ മിലാൻ സ്ട്രൈക്കർ റൊമേലു ലുകാകു യുവന്റസുമായി ചർച്ചകൾ നടത്തിയത് തന്നെ നിരാശപ്പെടുത്തി എന്ന് ലുകാകുവിന്റെ ഇന്റർ മിലാനിലെ സ്ട്രൈക്കർ പാട്ണർ ആയിരുന്ന ലൗട്ടാരോ മാർട്ടിനസ്.

“റൊമേലു എന്നെ നിരാശപ്പെടുത്തി, അതാണ് സത്യം. ഈ വിവാദങ്ങൾ നടൽകുന്ന നാളുകളിൽ ഞാൻ അവനെ വിളിക്കാൻ ശ്രമിച്ചു, പക്ഷേ അവൻ ഒരിക്കലും എന്റെ ഫോൺ കോളുകൾ സ്വീകരിച്ചില്ല. എന്റെ മറ്റ് ടീമംഗങ്ങളും ലുകാലുവിനെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. ആരുടെ ഫോണുകളും അവൻ എടുത്തില്ല.” ലൗട്ടാരോ പറഞ്ഞു.

“ഞാൻ നിരാശനായി. പക്ഷേ അത് അവന്റെ ഇഷ്ടമാണ്, ”ഇന്റർ ക്യാപ്റ്റൻ പറഞ്ഞു. ഇന്റർ മിലാനിൽ തിരികെയെത്തും എന്ന് എല്ലാവരും കരുതിയ സമയത്തായിരുന്നു ഇന്ററിന്റെ പ്രധാന വൈരികളായ യുവന്റസുമായി ലുകാകു ചർച്ചകൾ നടത്തിയത്. ഇതോടെ താരത്തെ സ്വന്തമാക്കേണ്ട എന്ന് ഇന്റർ തീരുമാനിച്ചു.

തനിക്ക് സൗദിയിൽ നിന്ന് വലിയ ഓഫർ ഉണ്ടായിരുന്നു എന്നും അത് നിരസിച്ചാണ് താൻ ഇന്റർ മിലാനിൽ തുടരുന്നത് എന്നും ലൗട്ടാരോ പറയുന്നു.

“എനിക്ക് സൗദി ക്ലബ്ബുകളിൽ നിന്ന് വലിയ ഓഫറുകൽ ലഭിച്ചു, അത് സത്യമാണ്. എന്നാൽ ഇന്ററിലും മിലാനിൽ ഞാൻ വളരെ സന്തുഷ്ടനാണ്, ഞാൻ ഇവിടെ ക്യാപ്റ്റനാണ്, ഇന്റർ എന്റെ രണ്ടാമത്തെ വീടാണ്. ആദ്യ ദിവസം മുതൽ എനിക്ക് ഇവിടെ സ്നേഹം ലഭിക്കുന്നു. ഇവിടെ വന്നതിൽ ഞാൻ അഭിമാനിക്കുന്നു,” ലൗട്ടാരോ പറഞ്ഞു

ലുകാകുവിനായി അൽ ഹിലാലിന്റെ വലിയ ബിഡ്!!

ചെൽസി സ്ട്രൈക്കർ ലുകാകുവിനെ സ്വന്തമാക്കാനായി വലിയ ബിഡ് സമർപ്പിച്ച് സൗദി ക്ലബായ അൽ ഹിലാൽ. 50 മില്യൺ ട്രാൻസ്ഫർ ഫീയുള്ള ബിഡ് അൽ ഹിലാൽ ചെൽസിക്ക് മുന്നിൽ വെച്ചു. 2026വരെയുള്ള കരാർ ഹിലാൽ ലുകാകുവിന് നൽകു. 30 മില്യൺ യൂറോ പ്രതിവർഷ വേതനവും അവർ വാഗ്ദാനം ചെയ്യുന്നു. എന്നാൽ ലുകാകു ഇപ്പോഴും യൂറോപ്പിൽ തുടരാൻ ആകും എന്ന് പ്രതീക്ഷയിലാണ്.

ലുകാകു യുവന്റസിലേക്ക് പോകാൻ ആണ് ശ്രമിക്കുന്നത്. യുവന്റസ് മാത്രമാണ് താരത്തിനായി ഇപ്പോൾ രംഗത്ത് ഉള്ള യൂറോപ്യൻ ക്ലബ്. ഇന്റർ മിലാൻ താരവുമായി ഉടക്കി ട്രാൻസ്ഫർ ചർച്ചകളിൽ നിന്ന് പിന്മാറിയിരുന്നു. ലുകാകുവിനായി 37 മില്യൺ ആണ് യുവന്റസ് വാഗ്ദാനം ചെയ്യുന്നത്. ചെൽസി ഇതുവരെ താരത്തെ ആർക്ക് വിൽക്കണം എന്ന് തീരുമാനിച്ചിട്ടില്ല.

ഫിറ്റ്നസ് വീണ്ടെടുത്ത ലുകാകു കഴിഞ്ഞ സീസൺ അവസാനം പഴയ ഫോമിലേക്ക് തിരികെയെത്തിയിരുന്നു. ഇന്റർ മിലാനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിക്കുന്നതിലും ലീഗിൽ രണ്ടാം സ്ഥാനത്ത് എത്തിക്കുന്നതിലും പ്രധാന പങ്കുവഹിക്കാൻ ലുകാകുവിനായി.

1949 മിനുട്ടുകൾ മാത്രം കളിച്ച ലുകാകു 9 ഗോളും 5 അസിസ്റ്റും സീരി എയിൽ ഇന്ററിനായി കഴിഞ്ഞ സീസണിൽ നൽകി. 2021 വേനൽക്കാലത്ത് 97.5 മില്യൺ പൗണ്ട് എന്ന ക്ലബ്ബ് റെക്കോർഡ് ഫീസിന് ഇന്ററിൽ നിന്ന് ആയിരുന്നു ലുകാകു ചെൽസിയിലേക്ക് എത്തിയത്. എന്നാൽ ലുക്കാക്കു ചെൽസിയിൽ തിളങ്ങിയിരുന്നില്ല.

ലുകാകു പിറകിൽ നിന്ന് കുത്തി, ഈ ചതിക്ക് മാപ്പില്ല എന്ന് ഇന്റർ മിലാൻ ആരാധകർ

തങ്ങളുടെ മുൻ സ്റ്റാർ സ്‌ട്രൈക്കർ റൊമേലു ലുകാകു ഇറ്റാലിയൻ എതിരാളികളായ യുവന്റസുമായി ഒരു ട്രാൻസ്ഫറിനെക്കുറിച്ച് ചർച്ചയിൽ ഏർപ്പെട്ടത് ഇന്റർ മിലാൻ ആരാധകരെ ഏറെ വേദനിപ്പിച്ചിരിക്കുകയാണ്. അവരുടെ രോഷവും നിരാശയും ഇന്ന് അവർ ഔദ്യോഗികമായി തന്നെ പ്രകടിപ്പിച്ചു. ലുകാകു ഞങ്ങളെ വഞ്ചിച്ചു എന്നാണ് ഇന്റർ മിലാൻ ആരാധകർ പറയുന്നത്.

കഴിഞ്ഞ സീസണിൽ ചെൽസിയിൽ നിന്ന് ഇന്റർ മിലാന് വന്നു ലോണിൽ കളിച്ച ലുക്കാക്കു, മാതൃ ക്ലബ്ബിലേക്ക് മടങ്ങിയെങ്കിലും ഇന്റർ അദ്ദേഹത്തെ സ്വന്തമാക്കാൻ ഒരുങ്ങുകയായിരുന്നു. ഇതിനിടയിലാണ് ലുകാകു യുവന്റസുമായി ചർച്ച നടത്തിയത്‌. ഇതോടെ ഇന്റർ മിലാൻ മാനേജ്മെന്റ് ലുകാകുവിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ അവസാനിപ്പിച്ചു.

ഇന്റർ മിലാൻ ആരാധകരാറ്റ Curva Nord, ലുക്കാക്കുവിന്റെ പ്രവർത്തനങ്ങളിൽ തങ്ങളുടെ അതൃപ്തി പ്രകടിപ്പിച്ച് ഒരു പ്രസ്താവന പുറത്തിറക്കി. “ഇനി ഒരിക്കലും പരസ്പരം കാണരുത്, ലുക്കാക്കു. നിങ്ങൾ ഞങ്ങളെ എല്ലാവരെയും ഒറ്റിക്കൊടുത്തു. പ്രയാസകരമായ നിമിഷങ്ങളിൽ ഞങ്ങൾ നിങ്ങളെ എപ്പോഴും പ്രതിരോധിച്ചു, ഇപ്പോൾ നിങ്ങൾ ഞങ്ങൾക്ക് ഒരു കുത്ത് തരുന്നു. നിങ്ങൾ ഒരു യഥാർത്ഥ മനുഷ്യനല്ല.” പ്രസ്താവനയിൽ പറയുന്നു.

ഇന്റർ മിലാനിലെ കാലത്ത് ലുക്കാക്കുവിന് ലഭിച്ച അചഞ്ചലമായ പിന്തുണയാണ് ആരാധകരുടെ നിരാശയ്ക്ക് കാരണം. ഞങ്ങളുടെ ക്രസ്റ്റിൽ ചുംബിച്ച പണത്തിനായി ഞങ്ങളുടെ വൈരികളുടെ അടുത്തേക്ക് നിങ്ങൾ പോകും എന്ന് കരുതിയില്ല എന്നും പ്രസ്താവനയിൽ പറയുന്നു.

യുവന്റസിലേക്കുള്ള ലുക്കാക്കുവിന്റെ സാധ്യതയുള്ള ട്രാൻസ്ഫർ ഇപ്പോഴും ചർച്ചാ ഘട്ടത്തിലാണ്‌. യുവന്റസ് ചെൽസിക്ക് മുന്നിൽ അവരുടെ ആദ്യ ബിഡ് സമർപ്പിച്ചിട്ടുണ്ട്.

ലുകാകുവിനായി ഇന്റർ മിലാന്റെ 30 മില്യൺ ബിഡ്

റൊമേലു ലുകാലുവിനെ തിരികെയെത്തിക്കാനുള്ള ഇന്റർ മിലാൻ ശ്രമം തുടരുന്നു. അവർ പുതുതായി 30 മില്യന്റെ ഒരു ബിഡ് ചെൽസിക്ക് സമർപ്പിച്ചിരിക്കുകയാണ്‌. ഇരു ക്ലബുകൾ ഉടൻ പരസ്പരം ധാരണയിൽ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്‌. രണ്ട് സീസൺ മുമ്പ് 97 മില്യണു മുകളിൽ നൽകിയായിരുന്നു ചെൽസി ലുകാകുവിനെ ഇന്ററിൽ നിന്ന് വാങ്ങിയത്‌.

അടുത്ത ആഴ്ച ചെൽസിക്ക് ഒപ്പം പരിശീലനം ആരംഭിക്കാൻ ഇരിക്കുന്ന ലുകാകു അതിനു മുമ്പ് ട്രാൻസ്ഫർ പൂർത്തിയാക്കാൻ ആകും എന്ന പ്രതീക്ഷയിലാണ്. ചെൽസിക്ക് ഒപ്പം പ്രീസീസൺ യാത്ര ചെയ്യാൻ ലുകാകു ആഗ്രഹിക്കുന്നില്ല.

തന്റെ പഴയ ഫോമിലേക്ക് മടങ്ങി എത്തിയ ബെൽജിയൻ സ്ട്രൈക്കർ ലുകാകുവിനെ ടീമിൽ നിലനിർത്താൻ ആണ് ഇന്റർ മിലാൻ ആഗ്രഹിക്കുന്നത്. ഇന്റർ ലുകാകുവിനെ വീണ്ടും ലോണിൽ ആവശ്യപ്പെട്ടു കൊണ്ട് ചെൽസിയുമായി ചർച്ചകൾ ആരംഭിച്ചിരുന്നു എങ്കിലും താരത്തെ വിൽക്കാൻ മാത്രമെ താല്പര്യപ്പെടുന്നുള്ളൂ എന്ന് ചെൽസി പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് പുതിയ ബിഡുമായി ഇന്റർ എത്തിയത്‌.

ഫിറ്റ്നസ് വീണ്ടെടുത്ത ലുകാകു കഴിഞ്ഞ സീസൺ അവസാനം പഴയ ഫോമിലേക്ക് തിരികെയെത്തിയിരുന്നു. ഇന്റർ മിലാനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിക്കുന്നതിലും ലീഗിൽ രണ്ടാം സ്ഥാനത്ത് എത്തിക്കുന്നതിലും പ്രധാന പങ്കുവഹിക്കാൻ ലുകാകുവിനായി.

1949 മിനുട്ടുകൾ മാത്രം കളിച്ച ലുകാകു 9 ഗോളും 5 അസിസ്റ്റും സീരി എയിൽ ഇന്ററിനായി കഴിഞ്ഞ സീസണിൽ നൽകി. താരത്തെ വാങ്ങാൻ ഇന്റർ ആഹ്രഹിക്കുന്നു എങ്കിൽ ഒരു വൻ തുക തന്നെ അവർ ചെൽസിക്ക് നൽകേണ്ടി വരും. പക്ഷെ ഇന്ററിന്റെ സാമ്പത്തിക സ്ഥിതി ഇപ്പോൾ അതിന് അനുവദിക്കുന്നില്ല. അതാണ് അവർ ലോണിന് പ്രാധാന്യം കൊടുക്കുന്നത്.

2021 വേനൽക്കാലത്ത് 97.5 മില്യൺ പൗണ്ട് എന്ന ക്ലബ്ബ് റെക്കോർഡ് ഫീസിന് ഇന്ററിൽ നിന്ന് ആയിരുന്നു ലുകാകു ചെൽസിയിലേക്ക് എത്തിയത്. എന്നാൽ ലുക്കാക്കു ചെൽസിയിൽ തിളങ്ങിയിരുന്നില്ല. പുതിയ പരിശീലകൻ പോചറ്റീനോയും ലുകാകുവിനെ നിലനിർത്താൻ ആഗ്രഹിക്കുന്നില്ല.

Exit mobile version