യുവന്റസ് സ്ട്രൈക്കർ വ്ലാഹോവിച്ചിന് ഗുരുതര പരിക്ക്; 5 മാസം വരെ പുറത്തിരിക്കാൻ സാധ്യത


യുവന്റസ് സ്ട്രൈക്കർ ദുസാൻ വ്ലാഹോവിച്ചിന് ഗുരുതരമായ പരിക്ക് കാരണം കുറച്ചധികം കാലത്തേക്ക് കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരും. കാഗ്ലിയാരിക്കെതിരായ സീരി എ മത്സരത്തിനിടെ താരത്തിന്റെ ഇടത് അഡക്റ്റർ ലോംഗസ് പേശികൾക്ക് ഗുരുതരമായി പരിക്കേറ്റതായി ക്ലബ്ബ് സ്ഥിരീകരിച്ചു.

യുവന്റസ് പരിശീലകൻ ലൂസിയാനോ സ്പാലെറ്റി കുറഞ്ഞത് 2-3 മാസം വിശ്രമം വേണ്ടിവരുമെന്ന് ആദ്യം സൂചിപ്പിച്ചെങ്കിലും, തിരഞ്ഞെടുത്ത ചികിത്സാരീതി അനുസരിച്ച് പരിക്ക് താരത്തെ അഞ്ച് മാസം വരെ പുറത്തിരുത്താൻ സാധ്യതയുണ്ടെന്ന് സ്കൈ സ്പോർട്ട് ഇറ്റലി റിപ്പോർട്ട് ചെയ്യുന്നു.


ഗോളിന് ശ്രമിക്കുന്നതിനിടെയാണ് വ്ലാഹോവിച്ച് വേദനയോടെ കളിക്കളം വിട്ടത്. ശസ്ത്രക്രിയ ആവശ്യമുണ്ടോ എന്ന് തീരുമാനിക്കാൻ കൂടുതൽ മെഡിക്കൽ കൺസൾട്ടേഷനുകൾക്കായി കാത്തിരിക്കുകയാണ്. ഇതായിരിക്കും അദ്ദേഹത്തിന്റെ തിരിച്ചുവരവിന്റെ സമയപരിധി നിർണ്ണയിക്കുക. ഈ സീസണിൽ യുവന്റസിന്റെ ടോപ് സ്കോററായ വ്ലാഹോവിച്ചിന്റെ അഭാവം വരും മാസങ്ങളിൽ ടീമിന്റെ ആക്രമണ ശക്തിയെ ബാധിക്കും.


പരിക്കിന്റെ പ്രധാന വിവരങ്ങൾ:

  • പരിക്കിന്റെ സ്വഭാവം: ഇടത് അഡക്റ്റർ ലോംഗസ് പേശികളിൽ ഗുരുതരമായ പരിക്കാണ് സംഭവിച്ചത്.
  • വിശ്രമ കാലയളവ്: കുറഞ്ഞത് 2-3 മാസം മുതൽ 5 മാസം വരെ.
  • ചികിത്സ: ശസ്ത്രക്രിയ ആവശ്യമുണ്ടോ എന്നതിനെക്കുറിച്ച് കൂടുതൽ ചർച്ചകൾക്ക് ശേഷമാകും തീരുമാനമെടുക്കുക.
  • ടീമിനുള്ള പ്രത്യാഘാതം: ഈ സീസണിൽ ആറ് ഗോളുകൾ നേടിയ വ്ലാഹോവിച്ചിന്റെ അഭാവം യുവന്റസിനെ സാരമായി ബാധിക്കും. ടീം ഇപ്പോൾ പകരം ജോനാഥൻ ഡേവിഡ്, ലോയിസ് ഒപെൻഡ, കെനൻ യിൽഡിസ് തുടങ്ങിയ താരങ്ങളെ ആശ്രയിക്കും.

യുവന്റസ് ഡുസാൻ വ്ലാഹോവിച്ചിന്റെ കരാർ റദ്ദാക്കാൻ ശ്രമിക്കുന്നു


സെർബിയൻ സ്ട്രൈക്കർ ഡുസാൻ വ്ലാഹോവിച്ചിന്റെ കരാർ പരസ്പര ധാരണയോടെ റദ്ദാക്കാൻ യുവന്റസ് ഒരുങ്ങുന്നതായി റിപ്പോർട്ട്. 2025-26 സീസണിന് മുന്നോടിയായി താരത്തെ ക്ലബ്ബിൽ നിന്ന് ഒഴിവാക്കാനാണ് യുവന്റസ് ലക്ഷ്യമിടുന്നത്. മുൻപ് ഒരു മികച്ച സൈനിംഗായി കണക്കാക്കിയിരുന്ന 25 വയസ്സുകാരനായ ഈ മുന്നേറ്റനിര താരം ഇപ്പോൾ പരിശീലകൻ ഇഗോർ ട്യൂഡോറിന്റെ പദ്ധതികളിൽ ഉൾപ്പെടുന്നില്ല.


വ്ലാഹോവിച്ചിന്റെ നിലവിലെ കരാർ 2026 വേനൽ വരെയാണ്. എന്നാൽ സീരി എയിലെ ഏറ്റവും ഉയർന്ന വേതനം പറ്റുന്ന താരങ്ങളിൽ ഒരാളായ അദ്ദേഹത്തിന്റെ ഉയർന്ന ശമ്പളം ക്ലബ്ബിന് വലിയ സാമ്പത്തിക ബാധ്യതയായി മാറിയിട്ടുണ്ട്. പ്രത്യേകിച്ച് കരാറിന്റെ അവസാന വർഷത്തിൽ വേതനം വർധിക്കാനിരിക്കെ ഇത് കൂടുതൽ പ്രശ്നമാകും. കരാർ നേരത്തെ അവസാനിപ്പിച്ച് അദ്ദേഹത്തിന്റെ €12 ദശലക്ഷം നെറ്റ് ശമ്പളം ഒഴിവാക്കാനാണ് യുവന്റസ് ആഗ്രഹിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

എന്നിരുന്നാലും, ശമ്പളം കുറയ്ക്കാനോ അല്ലെങ്കിൽ കരാർ നീട്ടാനോ താരം തയ്യാറല്ലെന്ന് റിപ്പോർട്ടുണ്ട്.
ജിയാൻലൂക്ക ഡി മാർസിയോയുടെ റിപ്പോർട്ട് അനുസരിച്ച്, കരാർ റദ്ദാക്കാനുള്ള ഔദ്യോഗിക നിർദ്ദേശം മുന്നോട്ട് വെക്കാൻ യുവന്റസ് അധികൃതർ വ്ലാഹോവിച്ചിന്റെ പ്രതിനിധികളുമായി വരും ദിവസങ്ങളിൽ കൂടിക്കാഴ്ച നടത്തും.


2022 ജനുവരിയിൽ ഫിയോറെന്റിനയിൽ നിന്നാണ് വ്ലാഹോവിച്ച് യുവന്റസിലെത്തിയത്.

ലുകാകുവിനെ നൽകി വ്ലാഹോവിചിനെ സ്വന്തമാക്കാൻ ചെൽസി

റൊമേലു ലുകാകുവിനെ നൽകി യുവന്റസ് സ്‌ട്രൈക്കർ ദുസാൻ വ്ലാഹോവിചിനെ സ്വന്തമാക്കാൻ ചെൽസി ശ്രമിക്കുന്നു. യുവന്റസിന് ലുകാലുവിനെയും ചെൽസിക്ക് വ്ലാഹോവിചിനെയും വേണം എന്നിരിക്കെ ആണ് ഇങ്ങനെ ഒരു ചർച്ച ആരംഭിച്ചത്. ചെൽസി ലുകാകുവിനെയും ഒപ്പം പണവും കൈമാറിയാൽ യുവന്റസ് വ്ലാഹോവിചിനെ വിട്ടു നൽകാൻ തയ്യാറാകും.

ഇന്ററുമായുള്ള ചർച്ചകൾ തകരുകയും സൗദി അറേബ്യയിൽ പോകാൻ ലുകാകു വിസമ്മതിക്കുകയും ചെയ്തതോടെ ചെൽസി താരത്തെ വിൽക്കാൻ ആവാതെ പ്രതിസന്ധിയിലാണ്. ലുകാകുവും യുവന്റസ് കോച്ച് അലെഗ്രിയുമായി നല്ല ബന്ധമാണ്. വ്ലാഹോവിച് ആകട്ടെ അല്ലെഗ്രിയുടെ നെഗറ്റീവ് ടാക്ടിക്സിൽ നിരാശയിലുമാണ്.

വ്ലാഹോവിചിനെ വിൽക്കാൻ 75-80 മില്യൺ യൂറോയാണ് യുവന്റസ് ആവശ്യപ്പെടുന്നത്. ലുകാകുവും ഒപ്പം 40 മില്യണും ചെൽസി നൽകേണ്ടി വരും. 2022 ജനുവരിയിൽ ഫിയോറന്റീനയിൽ നിന്ന് 81.6 മില്യൺ യൂറോ നൽകി ആയിരുന്നു യുവന്റസ് വ്ലാഹോവിചിനെ സ്വന്തമാക്കിയത്‌.

വ്ലാഹോവിച് ഗോളടി തുടരുന്നു, യുവന്റസിന് ലീഗിലെ രണ്ടാം വിജയം

സീരി എയിൽ രണ്ട് മത്സരങ്ങളുടെ ഇടവേളക്ക് ശേഷം യുവന്റസിന് വിജയം. ഇന്ന് അലിയൻസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ യുവന്റസ് സ്പെസിയയെ ആണ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് യുവന്റസ് ഇന്ന് ജയിച്ചത്‌‌. വ്ലാഹോവിച് ഇന്നും യുവന്റസിനായി ഗോൾ നേടി.

ഇന്ന് ഒമ്പതാം മിനുട്ടിലായിരുന്നു വ്ലാഹോവിചിന്റെ ഗോൾ. വ്ലാഹോവിചിന്റെ സീസണിലെ നാലാം ഗോളാണ് ഇത്. മത്സരത്തിന്റെ അവസാനമാണ് യുവന്റ്സിന്റെ വിജയം ഉറപ്പിച്ച രണ്ടാം ഗോൾ നേടിയത്. പുതിയ സൈനിംഗ് ആയ മിലിക് ആണ് ഈ ഗോൾ നേടിയത്. നാലു മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുമായി യുവന്റസ് ലീഗിൽ അഞ്ചാമത് നിൽക്കുകയാണ് ഇപ്പോൾ

വ്ലാഹോവിച് യുവന്റസിലും ഗോളടി തുടങ്ങി, പുതിയ താരങ്ങളുടെ മികവിൽ യുവന്റസ് ജയം

സീരി എയിൽ പുതിയ സൈനിംഗുകളുടെ മികവിൽ യുവന്റസിന് വിജയം. ടൂറിനിൽ വെച്ച് ഹെല്ലാസ് വെറോണയെ നേരിട്ട യുവന്റസ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ജനുവരി ട്രാൻസ്ഫറിൽ യുവന്റസിൽ എത്തിയ സകറിയയും വ്ലാഹോവിചും ആണ് ഗോളുകൾ നേടിയത്. കളിയുടെ 13ആം മിനുട്ടിൽ ആയിരുന്നു വ്ലാഹോവിചിന്റെ ഗോൾ. ഡിബാലയുടെ പാസിൽ നിന്ന് ഒരു ചിപ്പിലൂടെ ആയിരുന്നു താരത്തിന്റെ ഫിനിഷ്.

വ്ലാഹോവിച് ഈ സീസണിൽ നേടുന്ന 18ആം ലീഗ് ഗോളാണിത്. ഫിയൊറെന്റീനക്ക് വേണ്ടി 17 ഗോളുകൾ താരം ഈ സീസണിൽ നേടിയിരുന്നു. അവിടെ നിന്ന് 75 മില്യൺ ആണ് വ്ലാഹോവിച് യുവന്റസിൽ എത്തിയത്. രണ്ടാം പകുതിയിൽ മറ്റൊരു അരങ്ങേറ്റക്കാരൻ ആയ സകറിയയും വല കണ്ടെത്തി. 61ആം മിനുട്ടിൽ ആയിരുന്നു സകറിയയുടെ ഗോൾ.

24 മത്സരങ്ങളിൽ നിന്ന് 45 പോയിന്റുമായി യുവന്റസ് ഇപ്പോൾ ലീഗിൽ നാലാമത് നിൽക്കുകയാണ്.

സെർബിയൻ ഗോളടി യന്ത്രം ഇറ്റാലിയൻ വമ്പന്മാരുടെ കൂടാരത്തിൽ എത്തും, ഫിയിറെന്റീന 75 മില്യൺ ഓഫർ സ്വീകരിച്ചു

ഇറ്റലിയിൽ അവസാന ഒന്നര വർഷമായി അത്ഭുതങ്ങൾ കാണിക്കുന്ന യുവ സ്ട്രൈക്കർ ദുസൻ വ്ലാഹോവിച് യുവന്റസിലേക്ക് എത്തുന്നു. യുവന്റസും ഫിയോറന്റീനയും ദുസാൻ വ്‌ലഹോവിച്ചിനെ അലയൻസ് സ്റ്റേഡിയത്തിലേക്ക് എത്തിക്കുന്നതിന് ധാരണയിലെത്തിയതായി സ്കൈ ഇറ്റാലിയ റിപ്പോർട്ട് ചെയ്യുന്നു.

75 മില്യൺ യൂറോ ആകും 21കാരന്റെ ട്രാൻസ്ഫർ തുക. അടുത്ത അഞ്ച് വർഷത്തേക്ക് പ്രതിവർഷം 7 മില്യൺ യൂറോ വേതനമായി വ്ലാഹോവിചിന് ലഭിക്കും. 2021ൽ മാത്രം ഫിയോറന്റീനയ്‌ക്കൊപ്പം 43 മത്സരങ്ങളിൽ നിന്ന് 33 ഗോളുകൾ നേടാൻ താരത്തിനായിരുന്നു. പ്രതിവർഷം 4 മില്യൺ യൂറോയുടെ കരാർ ഫിയൊറെന്റീന വ്ലാഹോവിചിന് മുന്നിൽ വെച്ചു എങ്കിലും അദ്ദേഹം നിരസിച്ചിരുന്നു.

ഈ സീസണിൽ ഇതുവരെ 21 സീരി എ മത്സരങ്ങളിൽ നിന്ന് 17 ഗോളുകൾ വ്ലാഹോവിച്ച് ഈ സെർബിയൻ താരം നേടിയിട്ടുണ്ട്.

Exit mobile version