റൺസ് കണ്ടെത്തി കോഹ്‍ലി , രജത് പടിദാറിനും അര്‍ദ്ധ ശതകം

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 170 റൺസ്. വിരാട് കോഹ്‍ലിയുടെയും രജത് പടിദാറിന്റെയും അര്‍ദ്ധ ശതകങ്ങള്‍ക്കൊപ്പം അവസാന ഓവറുകളിൽ ഗ്ലെന്‍ മാക്സ്വെല്ലിന്റെ വെടിക്കെട്ട് പ്രകടനം കൂടിയായപ്പോള്‍ ബാംഗ്ലൂര്‍ 170 റൺസാണ് 6 വിക്കറ്റ് നഷ്ടത്തിൽ നേടിയത്.

മികച്ച രീതിയിൽ രണ്ട് ബൗണ്ടറികളുമായി വിരാട് കോഹ്‍ലി ബാറ്റിംഗ് ആരംഭിച്ചുവെങ്കിലും പ്രദീപ് സാംഗ്വാന്‍ ഫാഫിനെ പുറത്താക്കിയപ്പോള്‍ സ്കോര്‍ ബോര്‍ഡിൽ വെറും 11 റൺസായിരുന്നു ബാംഗ്ലൂര്‍ നേടിയത്. അവിടെ നിന്ന് രജത് പടിദാറും വിരാട് കോഹ്‍ലിയും ചേര്‍ന്ന് 99 റൺസാണ് രണ്ടാം വിക്കറ്റിൽ നേടിയത്.

Rajatpatidar

ഈ കൂട്ടുകെട്ടിൽ കൂടതൽ ആക്രമിച്ച് കളിച്ചത് രജത് പടിദാര്‍ ആയിരുന്നു. കരുതലോടെയാണ് വിരാട് കോഹ്‍ലി തന്റെ ഇന്നിംഗ്സ് മുന്നോട്ട് നയിച്ചത്. പ്രദീപ് സാംഗ്വാന്‍ പടിദാറിനെ പുറത്താക്കുമ്പോള്‍ 32 പന്തിൽ 52 റൺസാണ് താരം നേടിയത്. അധികം വൈകാതെ കോഹ്‍ലിയുടെ വിക്കറ്റും ടീമിന് നഷ്ടമായി. 53 പന്തിൽ 58 റൺസാണ് താരം നേടിയത്. ഷമിയ്ക്കായിരുന്നു വിക്കറ്റ്.

അവസാന ഓവറുകളിൽ ആഞ്ഞടിക്കുവാന്‍ ശ്രമിച്ച ഗ്ലെന്‍ മാക്സ്വെൽ 18 പന്തിൽ 33 റൺസ് നേടിയപ്പോള്‍ ദിനേശ് കാര്‍ത്തിക്കിന് ഇത്തവണ കാര്യമായ സംഭാവന നൽകുവാനായില്ല. ഒരു ഘട്ടത്തിൽ ഇരുനൂറിനടുത്ത് സ്കോര്‍ ചെയ്യുവാന്‍ ആര്‍സിബിയ്ക്കാവുമെന്ന് കരുതിയെങ്കിലും ടീമിനെ മികച്ച രീതിയിൽ പിടിച്ചുകെട്ടി 170 റൺസിലൊതുക്കുവാന്‍ ഗുജറാത്തിന് സാധിച്ചു. 8 പന്തിൽ 16 റൺസ് നേടി മഹിപാൽ ലോംറോര്‍ നിര്‍ണ്ണായക റണ്ണുകള്‍ അവസാന ഓവറിൽ നേടി.

സെമിയിലെത്തുവാന്‍ ഡല്‍ഹി നേടേണ്ടത് 281 റണ്‍സ്, ഉത്തര്‍പ്രദേശിന് വേണ്ടി ശതകം നേടി ഉപേന്ദ്ര യാദവ്

ഉപേന്ദ്ര യാദവിന്റെ ശതകത്തിന്റെയും ക്യാപ്റ്റന്‍ കരണ്‍ ശര്‍മ്മയുടെയും മികവില്‍ ഡല്‍ഹിയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് 280 റണ്‍സ് നേടി ഉത്തര്‍ പ്രദേശ്. 7 വിക്കറ്റ് നഷ്ടത്തിലാണ് ടീം ഈ സ്കോര്‍ നേടിയത്. 101 പന്തില്‍ നിന്നാണ് ഉപേന്ദ്ര യാദവ് തന്റെ 112 റണ്‍സ് നേടിയത്. കരണ്‍ ശര്‍മ്മ 83 റണ്‍സും സമീര്‍ ചൗധരി 43 റണ്‍സുമായി പുറത്താകാതെയും നിന്നാണ് യുപിയെ ഈ സ്കോറിലേക്ക് എത്തിച്ചത്.

ഡല്‍ഹിയ്ക്കായി പ്രദീപ് സാംഗ്വാന്‍, സിമര്‍ജീത്ത് സിംഗ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ഉത്തരാഖണ്ഡിന്റെ ക്വാര്‍ട്ടര്‍ മോഹങ്ങളെ തകര്‍ത്തെറിഞ്ഞ് അനുജ് റാവത്ത് – പ്രദീപ് സാംഗ്വാന്‍ കൂട്ടുകെട്ട്

വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് ഡല്‍ഹി. പ്ലേറ്റ് ഗ്രൂപ്പ് ജേതാക്കളായി എത്തിയ ഉത്തരാഖണ്ഡ് എലൈറ്റ് ഗ്രൂപ്പില്‍ നിന്നുള്ള ഡല്‍ഹിയെ അട്ടിമറിയ്ക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ഡല്‍ഹിയുടെ ഏഴാം വിക്കറ്റ് കൂട്ടുകെട്ട് മത്സരം മാറ്റി മറിയ്ക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഉത്തരാഖണ്ഡ് 287/8 എന്ന സ്കോര്‍ നേടിയപ്പോള്‍ ഡല്‍ഹിയ്ക്ക് 6 വിക്കറ്റ് നഷ്ടത്തില്‍ 48.3 ഓവറില്‍ ഈ ലക്ഷ്യം മറികടക്കുകയായിരുന്ന.

81 റണ്‍സ് നേടിയ നിതീഷ് റാണ് ഒഴികെ ഡല്‍ഹി  നിരയില്‍ ടോപ് ഓര്‍ഡറില്‍ ആരും തന്നെ റണ്‍സ് കണ്ടെത്താനാകാതെ പോയപ്പോള്‍ റാണയുടെ വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ ഡല്‍ഹി 32.3 ഓവറില്‍ 146/6 എന്ന നിലയില്‍ ആയിരുന്നു.

ഇവിടെ നിന്ന് ഡല്‍ഹിയുടെ വിജയ സാധ്യത നിലനിര്‍ത്തിയത് ഏഴാം വിക്കറ്റില്‍ അനുജ് റാവത്തും പ്രദീപ് സാംഗ്വാനും ചേര്‍ന്നായിരുന്നു. ഇരു താരങ്ങളും അര്‍ദ്ധ ശതകങ്ങള്‍ പൂര്‍ത്തിയാക്കി മികച്ച രീതിയില്‍ ബാറ്റ് വീശിയപ്പോള്‍ അവസാന രണ്ടോവറില്‍ ലക്ഷ്യം 15 റണ്‍സായി മാറി.

അനുജ് റാവത്ത് 7 ഫോറും 6 സിക്സും സഹിതം 85 പന്തില്‍ നിന്ന് 95 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ പ്രദീപ് സാംഗ്വാന്‍ 58 റണ്‍സ് നേടി മികച്ച പിന്തുണയാണ് അനുജിന് നല്‍കിയത്. 143 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ നേടിയത്.

ഡല്‍ഹി ടി20 ടീം നായകനായി പ്രദീപ് സാംഗ്വാന്‍

ഡല്‍ഹിയുടെ ടി20 നായകനായി പ്രദീപ് സാംഗ്വാന്‍. സയ്യദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണ്ണമെന്റിനുള്ള ടീമിനെയാവും സാംഗ്വാന്‍ നയിക്കുക. ഡല്‍ഹിയെ രഞ്ജി ട്രോഫി മത്സരങ്ങളില്‍ ഋഷഭ് പന്ത് ആയിരുന്നു നയിച്ചിരുന്നത്. ടീമിനെ രഞ്ജി ട്രോഫി ഫൈനലില്‍ വരെ നയിച്ചുവെങ്കിലും കിരീടപ്പോരാടത്തില്‍ വിജയം നേടുവാന്‍ ഡല്‍ഹിയ്ക്കായില്ല. വിദര്‍ഭയോടാണ് ടൂര്‍ണ്ണമെന്റില്‍ ഡല്‍ഹി പരാജയം ഏറ്റുവാങ്ങിയത്.

രഞ്ജി മത്സരങ്ങളില്‍ ഒന്നും തന്നെ പരിക്ക് മൂലം സാംഗ്വാന്‍ പങ്കെടുത്തിരുന്നില്ല. ജനുവരി 8നാണ് ടൂര്‍ണ്ണമെന്റ് ആരംഭിക്കാനിരിക്കുന്നത്. സീസണില്‍ ഇതിനു മുമ്പ് ഇശാന്ത് ശര്‍മ്മ ടീമിനെ നയിച്ചിരുന്നുവെങ്കിലും അന്താരാഷ്ട്ര ഡ്യൂട്ടിയ്ക്കായി പലപ്പോളും താരം ലഭ്യമായിരുന്നില്ല എന്ന കാരണത്താലാണ് പിന്നീട് ഋഷഭ് പന്തിനെ നായകനാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version