മുകേഷ് ചൗധരിയും സിമര്‍ജീത് സിംഗും ഈ സീസണിലെ പോസിറ്റീവുകള്‍ – ഫ്ലെമിംഗ്

ഐപിഎലില്‍ പ്ലേ ഓഫ് കാണാതെ പുറത്ത് പോയ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഈ സീസണിലെ ഏറ്റവും വലിയ പോസിറ്റീവുകള്‍ മുകേഷ് ചൗധരിയും സിമര്‍ജീത് സിംഗും ആണെന്ന് പറഞ്ഞ് കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ്.

ഇരു താരങ്ങളുടെയും ന്യൂ ബോള്‍ ബൗളിംഗ് മികച്ചതായിരുന്നുവെന്നും സീസൺ മുഴുവനായി തങ്ങള്‍ മുകേഷ് ചൗധരിയെ മെച്ചപ്പെടുത്തി കൊണ്ടുവരിയായിരുന്നുവെന്നും ഇന്നലെ മുംബൈയ്ക്കെതിരെയുള്ള പോലത്തെ സ്പെല്ലുകള്‍ എറിയുവാനുള്ള ആത്മവിശ്വാസം താരത്തിന് ഇപ്പോള്‍ ആയിയെന്നും സ്റ്റീഫന്‍ ഫ്ലെമിംഗ് വ്യക്തമാക്കി.

സിമര്‍ജീത് സിംഗ് മൂന്നോ നാലോ മത്സരങ്ങള്‍ മാത്രമേ കളിച്ചുള്ളുവെങ്കിലും താരം മികച്ച രീതിയിൽ ആണ് കളിച്ചതെന്നും ഫ്ലെമിംഗ് വ്യക്തമാക്കി. കഴിഞ്ഞ സീസണിൽ കസറിയ റുതുരാജ് ഗായക്വാഡിനെയും കൂടി പരിഗണിക്കുമ്പോള്‍ കരുതുറ്റ ഭാവി യുവ താരങ്ങള്‍ ടീമിലുണ്ടെന്നത് ചെന്നൈയ്ക്ക് ഗുണകരമാണെന്നും ഫ്ലെമിംഗ് സൂചിപ്പിച്ചു.

സെമിയിലെത്തുവാന്‍ ഡല്‍ഹി നേടേണ്ടത് 281 റണ്‍സ്, ഉത്തര്‍പ്രദേശിന് വേണ്ടി ശതകം നേടി ഉപേന്ദ്ര യാദവ്

ഉപേന്ദ്ര യാദവിന്റെ ശതകത്തിന്റെയും ക്യാപ്റ്റന്‍ കരണ്‍ ശര്‍മ്മയുടെയും മികവില്‍ ഡല്‍ഹിയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് 280 റണ്‍സ് നേടി ഉത്തര്‍ പ്രദേശ്. 7 വിക്കറ്റ് നഷ്ടത്തിലാണ് ടീം ഈ സ്കോര്‍ നേടിയത്. 101 പന്തില്‍ നിന്നാണ് ഉപേന്ദ്ര യാദവ് തന്റെ 112 റണ്‍സ് നേടിയത്. കരണ്‍ ശര്‍മ്മ 83 റണ്‍സും സമീര്‍ ചൗധരി 43 റണ്‍സുമായി പുറത്താകാതെയും നിന്നാണ് യുപിയെ ഈ സ്കോറിലേക്ക് എത്തിച്ചത്.

ഡല്‍ഹിയ്ക്കായി പ്രദീപ് സാംഗ്വാന്‍, സിമര്‍ജീത്ത് സിംഗ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

Exit mobile version