ഒന്നാം ദിവസം തന്നെ ലീഡ് നേടി കര്‍ണ്ണാടക, ഫസ്റ്റ് ക്ലാസ് അരങ്ങേറ്റത്തിൽ 5 വിക്കറ്റുമായി വെങ്കടേഷ്

രഞ്ജി ട്രോഫിയിൽ മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ പിടിമുറുക്കി കര്‍ണ്ണാടക. ഇന്ന് ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത കര്‍ണ്ണാടക വെറും 116 റൺസിന് ഉത്തരാഖണ്ഡിനെ എറിഞ്ഞിടുകയായിരുന്നു. എം വെങ്കടേഷ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയപ്പോള്‍ 55.4 ഓവറിലാണ് ഉത്തരാഖണ്ഡ് ഇന്നിംഗ്സ് അവസാനിച്ചത്.

31 റൺസ് നേടിയ കുണാൽ ചണ്ടേലയാണ് ഉത്തരാഖണ്ഡിന്റെ ടോപ് സ്കോറര്‍. കര്‍ണ്ണാടകയ്ക്കായി വിദ്വത് കവേരപ്പയും കൃഷ്ണപ്പ ഗൗതമും രണ്ട് വീതം വിക്കറ്റ് നേടി.

ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ 7 റൺസ് ലീഡോട് കൂടി കര്‍ണ്ണാടക വിക്കറ്റ് നഷ്ടമില്ലാതെ 123 റൺസ് നേടിയിട്ടുണ്ട്. 65 റൺസുമായി മയാംഗ് അഗര്‍വാളും 54 റൺസ് നേടി രവികുമാര്‍ സമര്‍ത്ഥുമാണ് കര്‍ണ്ണാടകയ്ക്കായി ബാറ്റിംഗിൽ തിളങ്ങി നിൽക്കുന്നത്.

തിളങ്ങിയത് ജയ് ബിസ്ടയും നേഗിയും മാത്രം, ഉത്തരാഖണ്ഡിനെ 224 റൺസിന് ഒതുക്കി കേരളം

നിധീഷ് എംഡിയുടെ മൂന്ന് വിക്കറ്റ് നേട്ടത്തിന്റെ ബലത്തിൽ വിജയ് ഹസാരെ ട്രോഫിയിൽ ഉത്തരാഖണ്ഡിനെ 224/9 എന്ന സ്കോറിൽ ഒതുക്കി കേരളം. ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഉത്തരാഖണ്ഡിനായി 93 റൺസ് നേടിയ ഓപ്പണറും ക്യാപ്റ്റനും ആണ് ജയ് ബിസ്ട ആണ് ടോപ് സ്കോറര്‍.

ഡി നേഗി 52 റൺസ് നേടിയപ്പോള്‍ ഹിമാന്‍ഷു ബിഷ്ട്(29), ദീപേഷ് നൈൽവാൽ(20) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

കേരളത്തിനായി നിധീഷിന്റെ മൂന്ന് വിക്കറ്റിന് പുറമെ ബേസിൽ തമ്പി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ജലജ് സക്സേനയും വിനൂപ് മനോഹരനും ഓരോ വിക്കറ്റ് നേടി.

ഉത്തരാഖണ്ഡിനെതിരെ കരുത്ത് കാട്ടി കേരളം, വിനൂ മങ്കഡ് ട്രോഫിയിലെ തുടര്‍ച്ചയായ രണ്ടാം ജയം

ആദ്യ മത്സരത്തിൽ ബംഗാളിനോട് ത്രസിപ്പിക്കുന്ന വിജയം നേടിയെടുത്ത കേരളത്തിന് വിനൂ മങ്കഡ് ട്രോഫിയിൽ ഇന്ന് രണ്ടാമത്തെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഉത്തരാണ്ഡിനെ 39.2 ഓവറിൽ 133 റൺസിന് പുറത്താക്കിയ ശേഷം കേരളം ലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തിൽ 39 ഓവറിൽ മറികടക്കുകയായിരുന്നു.

മോഹിത് ഷിബു, വിനയ് വര്‍ഗീസ്, പ്രീതിഷ്, ഷൗൺ റോജര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയാണ് കേരള ബൗളര്‍മാരിൽ തിളങ്ങിയത്. വിജയ് എസ് വിശ്വനാഥും ഗൗതം മോഹനും ഓരോ വിക്കറ്റും നേടി. 88/9 എന്ന നിലയിലേക്ക് വീണ ഉത്തരാഖണ്ഡിനെ 45 റൺസിന്റെ പത്താം വിക്കറ്റ് കൂട്ടുകെട്ടാണ് വലിയ നാണക്കേടിൽ നിന്ന് കരകയറ്റിയത്. 29 റൺസ് നേടിയ സത്യം ബാലിയനും 19 റൺസുമായി പുറത്താകാതെ നിന്ന സുഹൈലുമാണ് ഈ ചെറുത്തുനില്പുയര്‍ത്തിയത്. സന്‍സ്കാര്‍ റാവത് 25 റൺസ് നേടി.

കേരളത്തിനായി അഭിഷേക് ജെ നായര്‍ 37 റൺസുമായി ടോപ് സ്കോറര്‍ ആയി. ഷൗൺ റോജര്‍(22), രോഹന്‍ നായര്‍(22) എന്നിവര്‍ക്കൊപ്പം പ്രീതിഷ് 16 റൺസുമായി പുറത്താകാതെ നിന്നു. ആസിഫ് അലിയാണ്(8*) പുറത്താകാതെ നിന്ന മറ്റൊരു ബാറ്റ്സ്മാന്‍. ക്യാപ്റ്റന്‍ വരുൺ നായനാര്‍ 14 റൺസ് നേടി പുറത്തായി.

ഉത്തരാഖണ്ഡിന്റെ ക്വാര്‍ട്ടര്‍ മോഹങ്ങളെ തകര്‍ത്തെറിഞ്ഞ് അനുജ് റാവത്ത് – പ്രദീപ് സാംഗ്വാന്‍ കൂട്ടുകെട്ട്

വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് ഡല്‍ഹി. പ്ലേറ്റ് ഗ്രൂപ്പ് ജേതാക്കളായി എത്തിയ ഉത്തരാഖണ്ഡ് എലൈറ്റ് ഗ്രൂപ്പില്‍ നിന്നുള്ള ഡല്‍ഹിയെ അട്ടിമറിയ്ക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ഡല്‍ഹിയുടെ ഏഴാം വിക്കറ്റ് കൂട്ടുകെട്ട് മത്സരം മാറ്റി മറിയ്ക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഉത്തരാഖണ്ഡ് 287/8 എന്ന സ്കോര്‍ നേടിയപ്പോള്‍ ഡല്‍ഹിയ്ക്ക് 6 വിക്കറ്റ് നഷ്ടത്തില്‍ 48.3 ഓവറില്‍ ഈ ലക്ഷ്യം മറികടക്കുകയായിരുന്ന.

81 റണ്‍സ് നേടിയ നിതീഷ് റാണ് ഒഴികെ ഡല്‍ഹി  നിരയില്‍ ടോപ് ഓര്‍ഡറില്‍ ആരും തന്നെ റണ്‍സ് കണ്ടെത്താനാകാതെ പോയപ്പോള്‍ റാണയുടെ വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ ഡല്‍ഹി 32.3 ഓവറില്‍ 146/6 എന്ന നിലയില്‍ ആയിരുന്നു.

ഇവിടെ നിന്ന് ഡല്‍ഹിയുടെ വിജയ സാധ്യത നിലനിര്‍ത്തിയത് ഏഴാം വിക്കറ്റില്‍ അനുജ് റാവത്തും പ്രദീപ് സാംഗ്വാനും ചേര്‍ന്നായിരുന്നു. ഇരു താരങ്ങളും അര്‍ദ്ധ ശതകങ്ങള്‍ പൂര്‍ത്തിയാക്കി മികച്ച രീതിയില്‍ ബാറ്റ് വീശിയപ്പോള്‍ അവസാന രണ്ടോവറില്‍ ലക്ഷ്യം 15 റണ്‍സായി മാറി.

അനുജ് റാവത്ത് 7 ഫോറും 6 സിക്സും സഹിതം 85 പന്തില്‍ നിന്ന് 95 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ പ്രദീപ് സാംഗ്വാന്‍ 58 റണ്‍സ് നേടി മികച്ച പിന്തുണയാണ് അനുജിന് നല്‍കിയത്. 143 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ നേടിയത്.

ക്വാര്‍ട്ടറിലെത്തുവാന്‍ ഡല്‍ഹി നേടേണ്ടത് 288 റണ്‍സ്

ഡല്‍ഹിയ്ക്കെതിരെ വിജയ് ഹസാരെ ട്രോഫി എലിമിനേറ്റര്‍ മത്സരത്തില്‍ ആദ്യ ബാറ്റിംഗിനിറങ്ങിയ ഉത്തരാഖണ്ഡിന് 287 റണ്‍സ്. എലൈറ്റ് ഗ്രൂപ്പില്‍ എട്ടാം സ്ഥാനക്കാരായ ഡല്‍ഹിയും പ്ലേറ്റ് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ഉത്തരാഖണ്ഡും തമ്മിലായിരുന്നു ഇന്ന് പ്രിലിമിനറി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം.

77 റണ്‍സ് നേടിയ കമാല്‍ സിംഗും 62 റണ്‍സ് നേടിയ ക്യാപ്റ്റന്‍ കുണാല്‍ ചന്ദേലയുമാണ് ഉത്തരാഖണ്ഡ് നിരയില്‍ തിളങ്ങിയത്. വൈഭവ് ബട്ട്(29), ജയ് ബിസ്ട(31) എന്നിവരും ടീമിനായി റണ്‍സ് കണ്ടെത്തി. 44 റണ്‍സ് നേടിയ സൗരഭ് റാവത്ത് ആണ് ഉത്തരാഖണ്ഡിനെ ഈ സ്കോറിലേക്ക് നയിച്ചത്. ഇന്നിംഗ്സിലെ അവസാന പന്തിലാണ് താരം പുറത്തായത്.

8 വിക്കറ്റ് നഷ്ടത്തിലാണ് ടീം ഈ സ്കോര്‍ നേടിയത്. ഡല്‍ഹിയ്ക്ക് വേണ്ടി പ്രദീപ് സാംഗ്വാന്‍ മൂന്നും നിതീഷ് റാണ രണ്ട് വിക്കറ്റും നേടി.

പ്രീക്വാര്‍ട്ടറില്‍ ഉത്തരാഖണ്ഡും ഡല്‍ഹിയും

വിജയ് ഹസാരെ ട്രോഫിയുടെ പ്രീ ക്വാര്‍ട്ടറില്‍ ഉത്തരാഖണ്ഡും ഡല്‍ഹിയും ഏറ്റുമുട്ടും. ഡല്‍ഹി എലൈറ്റ് ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായാണ് പ്രീ ക്വാര്‍ട്ടറിലേക്ക് എത്തുന്നത്. പ്ലേറ്റ് ചാമ്പ്യന്മാരായ ഉത്തരാഖണ്ഡ് ആണ് ഡല്‍ഹിയുടെ പ്രീ ക്വാര്‍ട്ടര്‍ എതിരാളികള്‍.

ഉത്തരാഖണ്ഡും ആസാമും പ്ലേറ്റ് ഗ്രൂപ്പില്‍ അഞ്ച് വീതം വിജയവുമായി 20 പോയിന്റ് കരസ്ഥമാക്കിയെങ്കിലും +3.273 റണ്‍റേറ്റ് ഉത്തരാഖണ്ഡിന്റെ തുണയ്ക്കെത്തി. ആസാമിന്റെ റണ്‍റേറ്റ് +1909 ആണ്. ഞായറാഴ്ച മാര്‍ച്ച് ഏഴിന് ആണ് എലിമിനേറ്റര്‍ മത്സരം.

മാര്‍ച്ച് എട്ട് മുതല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ആരംഭിയ്ക്കും.

ഉത്തരാഖണ്ഡ് അസോസ്സിയേഷന്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട മഹിം വര്‍മ്മയാണ് ബിസിസിഐ വൈസ് പ്രസിഡന്റ് സ്ഥാനം രാജി വെച്ചത്

ബിസിസിഐ വൈസ് പ്രസിഡന്റ് ആയ മഹിം വര്‍മ്മ തന്റെ പദവിയില്‍ നിന്ന് രാജിവെച്ചു. ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസ്സിയേഷന്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് താരം രാജി കത്ത് സിഇഒ രാഹുല്‍ ജോഹ്രിയ്ക്ക് കൈമാറിയത്. ബിസിസിഐ ഭരണഘടന പ്രകാരം രണ്ട് പദവിയില്‍ ഒരാള്‍ക്ക് ഇരിക്കാനാകില്ല.

തന്റെ സംസ്ഥാനത്തെ ക്രിക്കറ്റ് മികച്ച രീതിയില്‍ നടത്തുവാനായി താന്‍ അവിടേക്ക് മടങ്ങേണ്ടതിനാലാണ് ഈ രാജി തീരുമാനമെന്ന് മഹിം വ്യക്തമാക്കി. താന്‍ രാജിക്കത്ത് കൈമാറിയിട്ടുണ്ടെന്നും അത് സിഇഒ അംഗീകരിക്കുമെന്നുമാണ് കരുതുന്നതെന്ന് മഹിം വര്‍മ്മ അഭിപ്രായപ്പെട്ടു.

താന്‍ ഇലക്ഷന് നില്‍ക്കുവാനുള്ള കാരണം ഞാന്‍ നേരത്തെ തന്നെ ബിസിസിഐ സെക്രട്ടറി ജയ് ഷായെ അറിയിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തെ അസോസ്സിയേഷന്റെ നല്ല നടത്തിപ്പിനായി താന്‍ ഇലക്ഷന്‍ ജയിക്കേണ്ടത് അത്യാവശ്യം ആയിരുന്നുവെന്നു മഹിം വ്യക്തമാക്കി.

മഹിമിന്റെ രാജിയോടെ പകരക്കാരനെ കണ്ടെത്തുക എന്ന ശ്രമകരമായ ദൗത്യമാണ് ബിസിസിഐയ്ക്ക് മുന്നില്‍. 45 ദിവസത്തിനുള്ളില്‍ പ്രത്യേക ജനറല്‍ മീറ്റിംഗ് നടത്തിയാണ് പുതിയ വൈസ് പ്രസിഡന്റിനെ നിയമിക്കേണ്ടത്. എന്നാല്‍ അത് ഈ കൊറോണ വ്യാപന സാഹചര്യത്തില്‍ സാധ്യമാകുമോ എന്നത് തീര്‍ച്ചയല്ലെന്നും ഒരു ബിസിസിഐ വക്താവ് അറിയിച്ചു.

അര്‍ദ്ധ ശതകവുമായി പുറത്താകാതെ മിന്നു മണി, കേരളത്തിന് മികച്ച വിജയം

അണ്ടര്‍ 23 വനിത ടി20 മത്സരത്തില്‍ ഉത്തരാഖണ്ഡിനെതിരെ 7 വിക്കറ്റ് വിജയം സ്വന്തമാക്കി കേരളം. ആദ്യം ബാറ്റ് ചെയ്ത ഉത്തരാഖണ്ഡിനെ 87/6 എന്ന സ്കോറിന് എറിഞ്ഞ് പിടിച്ച കേരളം ലക്ഷ്യം 16.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

51 റണ്‍സ് നേടിയ ജ്യോതി ജീവന്‍ ഗിരി ഉത്തരാഖണ്ഡിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ റണ്ണൗട്ടുകളും ഉത്തരാഖണ്ഡിന്റ ബാറ്റിംഗിന് തടസ്സമായി. കേരളത്തിനായി പുറത്താകാതെ 50 റണ്‍സുമായി നിന്ന മിന്നു മണിയാണ് ടോപ് സ്കോറര്‍. കീര്‍ത്തി മാത്യൂ 16 റണ്‍സ് നേടി.

Exit mobile version