വാൾക്കറിന്റെ റോക്കറ്റ് ഗോളിൽ സിറ്റിക്ക് ജയം

കെയിൽ വാൾക്കർ നേടിയ മനോഹര ഗോളിൽ മാഞ്ചസ്റ്റർ സിറ്റി ന്യൂ കാസിലിനെ മറികടന്നു. 2-1 നാണ് ചാമ്പ്യന്മാർ ജയം സ്വന്തമാക്കിയത്. ജയത്തോടെ 10 പോയിന്റുമായി സിറ്റി 3 ആം സ്ഥാനത്താണ്. 1 പോയിന്റ് മാത്രമുള്ള ന്യൂകാസിൽ 18 ആം സ്ഥാനത്താണ്.

റഹീം സ്റ്റർലിംഗിന്റെ മികച്ച ഗോളോടെയാണ് സിറ്റി കളി ആരംഭിച്ചത്. 8 ആം മിനുട്ടിൽ പിറന്ന ഗോളോടെ സിറ്റി ഗോൾ വേട്ട തുടരും എന്ന് പ്രതീക്ഷിച്ചെങ്കിലും ബെനീറ്റസിന്റെ ടീം നന്നായി പ്രതിരോധിച്ചു. 30 ആം മിനുട്ടിൽ മികച്ചൊരു മുന്നേറ്റത്തിലൂടെ എഡ്ലിൻ സമനില ഗോൾ നേടി.

രണ്ടാം പകുതിയിൽ പതിവ് പോലെ സിറ്റി വ്യക്തമായ ആധിപത്യം പുലർത്തി. 52 ആം മിനുട്ടിൽ വാൾക്കർ സ്റ്റൈലായി തന്നെ സിറ്റിക്കായുള്ള തന്റെ ആദ്യ ലീഗ് ഗോൾ നേടി. ബോക്സിന് പുറത്ത് നിന്ന് തൊടുത്ത ബുള്ളറ്റ് ഷോട്ടിന് ന്യൂ കാസിൽ ഗോളിക്ക് മറുപടി ഉണ്ടായിരുന്നില്ല. പിന്നീടും ഏതാനും അവസരങ്ങൾ സിറ്റി സൃഷ്ടിച്ചെങ്കിലും ഫിനിഷിങ്ങിലെ അപാകതകൾ അവർക്ക് വിനയായി. എങ്കിലും വോൾവ്സിനെതിരെ സമനില വഴങ്ങിയ ശേഷം ജയത്തിലേക്ക് തിരിച്ചെത്താനായത് പെപ്പിന് ആശ്വാസമാകും.

സെൽഫ് ഗോളിൽ ന്യൂ കാസിലിനെ മറികടന്ന് ചെൽസിക്ക് മൂന്നാം ജയം

സെൽഫ് ഗോളിന്റെ പിൻബലത്തിൽ ന്യൂ കാസിലിനെ മറികടന്ന് ചെൽസിക്ക് പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാം ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ചെൽസി ന്യൂ കാസിലിനെ മറികടന്നത്. മത്സരത്തിൽ ഭൂരിഭാഗ സമയവും പന്ത് കൈവശം വെച്ചെങ്കിലും ആദ്യ പകുതിയിൽ കാര്യമായ അവസരങ്ങൾ സൃഷ്ട്ടിക്കാൻ ചെൽസിക്കായില്ല.

തുടർന്ന് മത്സരത്തിന്റെ 76ആം മിനുട്ടിൽ ഹസാർഡിലൂടെ ചെൽസി മുൻപിലെത്തി. അലോൺസോയെ ന്യൂ കാസിൽ താരം സ്കാർ ഫൗൾ ചെയ്തതിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ഗോളാക്കിയാണ് ഹസാർഡ് ചെൽസിക്ക് ലീഡ് നൽകിയത്. എന്നാൽ അധികം വൈകാതെ ഹൊസെലുവിലൂടെ ന്യൂ കാസിൽ സമനില പിടിച്ചു. യെഡ്ലിന്റെ ക്രോസ് പ്രതിരോധിക്കാൻ ചെൽസി താരം ഡേവിഡ് ലൂയിസ് സമയമെടുത്തപ്പോൾ ഹൊസെലു ഹെഡറിലൂടെ ചെൽസി വല കുലുക്കുകയായിരുന്നു.

എന്നാൽ ഭാഗ്യം സെൽഫ് ഗോളിന്റെ പിൻബലത്തിൽ ചെൽസിയെ തേടിയെത്തുകയായിരുന്നു. അലോൺസോയുടെ ക്രോസ്സ് പ്രതിരോധിക്കുന്നതിനിടയിൽ ന്യൂ കേസിൽ താരം യെഡ്ലിന്റെ കാലിൽ തട്ടി പന്ത് സ്വന്തം വലയിൽ തന്നെ കയറുകയായിരുന്നു. ജയത്തോടെ ലീഗിൽ രണ്ടാം സ്ഥാനത്ത് എത്താനും ചെൽസിക്കായി.

ഹാട്രിക് ജയം തേടി ചെൽസി ഇന്ന് ന്യൂ കാസിലിനെതിരെ

പ്രീമിയർ ലീഗിൽ മൂന്നാം മത്സരത്തിനിറങ്ങുന്ന ചെൽസിക്ക് ഇന്ന് റാഫാ ബെനീറ്റസിന്റെ ന്യൂ കാസിലാണ് എതിരാളികൾ. ഏറെ നാളായി ചെൽസി ജയിക്കാത്ത സെന്റ് ജെയിംസ് പാർക്കിലാണ് മത്സരം. ഇന്ന് രാത്രി 8.30 നാണ് മത്സരം കിക്കോഫ്.

ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചാണ് ചെൽസിയുടെ വരവെങ്കിൽ ഒരു തോൽവിയും ഒരു സമനിലയുമാണ് ന്യൂ കാസിലിന്റെ സമ്പാദ്യം. അതുകൊണ്ട് തന്നെ ആദ്യ ജയം തേടിയിറങ്ങുന്ന ബെനീറ്റസിന്റെ ടീം ചെൽസിക്ക് കനത്ത വെല്ലുവിളിയാകും.

ചെൽസി നിരയിൽ ഈഡൻ ഹസാർഡ്, കൊവാചിച് എന്നിവർ ഇന്ന് ആദ്യ ഇലവനിൽ തന്നെ കളിച്ചേക്കും. ഹസാർഡ് ഇടം നേടിയാൽ വില്ലിയൻ പുറത്തിരിക്കേണ്ടി വരും. മികച്ച ഫോമിലുള്ള പെഡ്രോയെ സാറി പുറത്തിരുത്താൻ സാധ്യതയില്ല. ന്യൂ കാസിൽ നിരയിൽ ചെൽസിയിൽ നിന്ന് ലോണിൽ എത്തിയ കെന്നഡിക്ക് ഇന്ന് കളിക്കാനാവില്ല.

സ്പർസിന് ഇന്ന് ന്യൂ കാസിലിന്റെ വെല്ലുവിളി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ടോട്ടൻഹാമിന്റെ ആദ്യ മത്സരം ന്യൂ കാസിലിനെതിരെ. ന്യൂ കാസിലിന്റെ മൈതാനമായ സെന്റ് ജെയിംസ് പാർക്കിൽ ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 5 നാണ് മത്സരം കിക്കോഫ്.

ട്രാൻസ്ഫർ വിൻഡോയിൽ കാര്യമായി ശക്തിപ്പെടുത്താത്ത 2 ടീമുകൾ തമ്മിലാണ് ഇന്ന് മത്സരം. സ്പർസ് ഒരു സൈനിംഗ് പോലും നടത്താതെയാണ് പുതിയ സീസണിനായി ഇറങ്ങുന്നതെങ്കിൽ മൈക്ക് ആഷ്ലിയുടെ ഉടമസ്ഥതയിൽ മറ്റൊരു മോശം ട്രാൻസ്ഫർ വിൻഡോയാണ് ന്യൂ കാസിലിൽ കഴിഞ്ഞത്.

ലോകകപ്പ് സെമിയിൽ വരെ കളിച്ച 9 ആദ്യ ടീം താരങ്ങൾ വൈകിയാണ് പോചെറ്റിനോയുടെ ടീമിലേക്ക് തിരിച്ചെത്തിയത് എങ്കിലും അവരിൽ മിക്കവരെയും ഇന്ന് കളിപ്പിക്കാതെ സ്പർസിന് രക്ഷയില്ല. ഹാരി കെയ്ൻ, യാൻ വേർതൊഗൻ, അലി, ട്രിപ്പിയർ , ലോറിസ് അടക്കമുളകവർ ഇന്ന് കളിക്കാനാണ് സാധ്യത. പരിക്കേറ്റ വൻയാമ, ലമേല എന്നുവർ കളിച്ചേക്കില്ല.

ന്യൂ കാസിൽ നിരയിൽ പുതുതായി എത്തിയ സോളമൻ റോണ്ടൻ, യോഷിനോറി മുട്ടോ എനിയവർ ഇന്ന് അരങ്ങേറിയേക്കും. ചെൽസിയിൽ നിന്ന് ലോണിൽ വീണ്ടും എത്തിയ കെനഡിയുടെ സാന്നിധ്യവും റാഫ ബെനീറ്റസിന്റെ ടീമിന് തുണയായേക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ജാപ്പനീസ് ലോകകപ്പ് താരം ന്യൂ കാസിലിൽ

ജപ്പാൻ ദേശീയ താരം യോഷിനോറി മുട്ടോ ഇനി ന്യൂ കാസിൽ യുണൈറ്റഡിന് വേണ്ടി കളിക്കും. ജർമ്മൻ ബുണ്ടസ് ലീഗ ക്ലബ്ബായ മൈൻസിൽ നിന്നാണ് താരം പ്രീമിയർ ലീഗിലേക്ക് എത്തുന്നത്. 9.5 മില്യൺ നൽകിയാണ് താരത്തിന്റെ സേവനം ക്ലബ്ബ് ഉറപ്പിച്ചത്.

സ്ട്രൈകറായ മുട്ടോ ഈ ലോകകപ്പ് കളിച്ച ടീമിൽ അംഗമായിരുന്നു. 26 വയസുകാരനായ താരം പോയ സീസണിൽ മൈൻസിനായി 8 ഗോളുകൾ നേടിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മഹറസിന്റെ മികവിൽ ലെസ്റ്ററിന് ജയം, ന്യൂ കാസിൽ സ്റ്റോക്കിനെ മറികടന്നു

പ്രീമിയർ ലീഗിൽ ലെസ്റ്ററിനും ന്യൂ കാസിലിനും മികച്ച ജയം. ഇന്നലെ നടന്ന ബ്രയിട്ടൻ- ബോർന്മൗത് മത്സരം സമനിലയിൽ അവസാനിച്ചു.

കിങ് പവർ സ്റ്റേഡിയത്തിൽ എതിരില്ലാത്ത 3 ഗോളുകൾക്കാണ് ലെസ്റ്റർ ഹഡേഴ്സ്ഫീൽഡ് ടൗണിനെ തകർത്തത്. റിയാദ് മഹറസിന്റെ മികച്ച പ്രകടനമാണ് മുൻ ജേതാക്കൾക്ക് തുണയായത്. ലെസ്റ്ററിനായി മഹറസ്‌,സിൽമാനി, ആൽബ്രയ്റ്റൻ എന്നിവരാണ് ഗോളുകൾ നേടിയത്. ജയത്തോടെ 21 കളികളിൽ നിന്ന് 30 പോയിന്റുള്ള ലെസ്റ്റർ എട്ടാം സ്ഥാനത്താണ്‌. 24 പോയിന്റുള്ള ഹഡേഴ്സ്ഫീൽഡ് പതിനൊന്നാം സ്ഥാനത്താണ്‌.  സ്റ്റോക്കിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ന്യൂ കാസിൽ മറികടന്നത്. ആയോസ് പേരെസ് നേടിയ ഗോളാണ് അവർക്ക് തുണയായത്. ജയത്തോടെ 22 പോയിന്റുമായി അവർ 13 ആം സ്ഥാനത്തെത്തി. 20 പോയിന്റുള്ള സ്റ്റോക്ക് 16 ആം സ്ഥാനത്താണ്‌.

ബ്രയിട്ടൻ- ബോർന്മൗത് പോരാട്ടം ആവേശകരമായിരുന്നു. ബ്രയിട്ടന് വേണ്ടി നോക്കാർട്ട്, ഗ്ലെൻ മുറെ എന്നിവരാണ് ഗോൾ നേടിയത്. സ്റ്റീവ് കൂക്, കാലം വിൽസൻ എന്നിവരാണ് ബോർന്മൗത്തിന്റെ ഗോളുകൾ നേടിയത്. ബ്രയിട്ടൻ 12 ആം സ്ഥാനത്തും ബോർന്മൗത് 14 ആം സ്ഥാനത്തുമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version