കോടതിയെ സമീപിക്കൂ, അങ്കീത് ചവാനോട് മുംബൈ ക്രിക്കറ്റ് അസോസ്സിയേഷൻ

തന്റെ ആജീവനാന്ത വിലക്ക് നീക്കുവാന്‍ ബിസിസിഐയുമായി ഇടപെടൽ നടത്തണമെന്ന മുംബൈ ക്രിക്കറ്റ് അസോസ്സിയേഷനോടുള്ള അങ്കിത് ചവാന്റെ ആവശ്യത്തിന് മറുപടിയെത്തി. താരത്തിനോട് നേരിട്ട് കോടതിയിൽ പോയി അനുകൂല വിധി വാങ്ങുവാനാണ് മുംബൈ ക്രിക്കറ്റ് അസോസ്സിയേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മുംബൈ ക്രിക്കറ്റ് അസോസ്സിയേഷന്റെ ഓംബുഡ്സ്മാന്‍ താരത്തിന്റ വിലക്ക് ശ്രീശാന്തിന്റേത് പോലെ ഏഴ് വര്‍ഷത്തേക്ക് കുറച്ചിരുന്നു. ശ്രീശാന്ത് കേരളത്തിന് വേണ്ടി സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ തിരിച്ചുവരവ് നടത്തുകയും ചെയ്തുവെങ്കിലും അങ്കിത് ചവാന് ബിസിസിഐയുടെ മറുപടിയൊന്നും ലഭിച്ചില്ല.

ബിസിസിഐ തങ്ങളുടെ മുന്‍ നിലപാടെന്ന പോലെ ആജീവനാന്ത വിലക്ക് പുനഃപരിശോധിക്കുവാന്‍ താല്പര്യമില്ലെന്നും അസ്ഹറുദ്ദീന്റെയും മനോജ് പ്രഭാകറിന്റെ കാര്യത്തിലും ഇതാണ് സംഭവിച്ചതെന്നും അതിനാൽ തന്നെ ശ്രീശാന്തും ഇവരും ചെയ്ത പോലെ കോടതിയിൽ നിന്ന് അനുകൂല വിധി വാങ്ങുകയാണ് അങ്കീത് ചവാനും ചെയ്യേണ്ടതെന്ന് എംസിഎ പറ‍ഞ്ഞു.

തന്റെ ആജീവനാന്ത വിലക്ക് മാറ്റണമെന്ന ആവശ്യവുമായി അങ്കീത് ചവാൻ

ഐപിഎലിലെ 2013ലെ സ്പോട്ട് ഫിക്സിംഗ് വിവാദത്തിൽ പെട്ട് ആജീവനാന്ത വിലക്ക് നേരിടുന്ന അങ്കീത് ചഹാൻ ഇത് നീക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈ ക്രിക്കറ്റ് അസോസ്സിയേഷന്റെ സഹായം തേടിയിട്ടുമ്ടെന്നാണ് അറിയുന്നത്. മേയിൽ താരത്തിന് മുംബൈ ക്രിക്കറ്റ് അസോസ്സിയേഷൻ ഓംബുഡ്സ്മാന്റെ അനുമതി ക്രിക്കറ്റ് പുനരാരംഭിക്കുന്നതിനായി ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

താരത്തിന്റെ ഏഴ് വര്‍ഷത്തെ വിലക്ക് സെപ്റ്റംബര്‍ 2020ൽ അവസാനിച്ചിരുന്നു. സമാനമായ രീതിയിൽ സുപ്രീം കോടതിയിൽ നിന്ന് ഏഴ് വര്‍ഷത്തെ വിലക്കിന് ശേഷം അനുമതി വാങ്ങി ശ്രീശാന്ത് ക്രിക്കറ്റിലേക്ക് മടങ്ങി വന്നിരുന്നു. മുംബൈ ക്രിക്കറ്റ് അസോസ്സിയേഷനോടുള്ള തന്റെ അപേക്ഷ പരിഗണിച്ച് അവര്‍ തന്റെ വിലക്ക് 7 വര്‍ഷമായി കുറച്ചുവെന്നും എന്നാൽ താൻ ബിസിസിഐയിൽ നിന്ന് ഇത് സംബന്ധിച്ച് ഒരു കാര്യവും ഇതുവരെ കേട്ടിട്ടില്ലെന്നും ചഹാൻ പറഞ്ഞു.

ഈ ഓംബുഡ്സ്മാൻ ഓര്‍ഡര്‍ കൂടെവെച്ച് താൻ ബിസിസിഐയ്ക്ക് വിലക്ക് നീക്കുവാൻ ആവശ്യപ്പെട്ട് എഴുതിയിട്ടുണ്ടെന്നും എന്നാൽ തനിക്ക് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചില്ലെന്നും അതിനാൽ തന്നെ എംസിഎയോട് ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചഹാൻ സൂചിപ്പിച്ചു.

സയ്യദ് മുഷ്താഖ് അലി ട്രോഫി സെലക്ഷനില്‍ മുംബൈ ക്രിക്കറ്റ് അസോസ്സിയേഷന്‍ സെക്രട്ടറിമാര്‍ ഇടപെട്ടു

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈയുടെ ദയനീയമായ പ്രകടനമായിരുന്നു ഏവരും കണ്ടത്. അതിന് കാരണമായി ക്രിക്കറ്റ് ഇംപ്രൂവിംഗ് കമ്മിറ്റി മുന്‍ തലവന്‍ ലാല്‍ചന്ദ് രജ്പുത് പറയുന്നത് മുംബൈ അസോസ്സിയേഷന്‍ സെക്രട്ടറിമാര്‍ ടീം ഇലവന്റെ തിരഞ്ഞെടുപ്പില്‍ ഇടപെട്ടുവെന്നാണ്.

അസോസ്സിയേഷന്റെ എത്തിക്സ് ഓഫീസര്‍ക്ക് അയയ്ച്ച കത്തിലാണ് രജ്പുത് ഇത് വ്യക്തമാക്കിയത്. സെലക്ടര്‍മാരും തന്നോടൊപ്പം ഇത് ശരി വയ്ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി 18നാണ് രാജ്പുത് തലവനായ സിഐസിയെ എംസിഎ പിരിച്ച് വിട്ടത്.

മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണെങ്കിലും ഐപിഎല്‍ മുന്നോട്ട് പോകും

മഹാരാഷ്ട്ര സര്‍ക്കാര്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാലും ഐപിഎല്‍ മത്സരങ്ങള്‍ മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ മുന്നോട്ട് പോകുമെന്ന് അറിയിച്ച് മുംബൈ ക്രിക്കറ്റ് അസോസ്സിേയേഷന്‍. മഹാരാഷ്ട്ര സര്‍ക്കാര്‍ സംസ്ഥാനത്ത് ഭാഗികമായ ലോക്ക്ഡൗണ്‍ ഇന്ന് മുതല്‍ പ്രഖ്യാപിച്ചിരുന്നു.

സിറ്റി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഐപിഎലിനെ ലോക്ക്ഡൗണ്‍ ബാധിക്കില്ല എന്ന ഉറപ്പ് തന്നിട്ടുണ്ടെന്നും എന്നാല്‍ ഐപിഎല്‍ അല്ലാത്ത എല്ലാ ക്രിക്കറ്റിംഗ് ആക്ടിവിറ്റികളും നിര്‍ത്തി വയ്ക്കേണ്ടി വരുമെന്നാണ് അറിയുന്നതെന്നും എംസിഎ ഭാരവാഹി പറഞ്ഞു.

ഐപിഎല്‍ ടീമുകള്‍ക്ക് പരിശീലനം നടത്താമെന്നും താരങ്ങള്‍ ബോ സുരക്ഷിതമായ ബബിളില്‍ കഴിയുന്നതിനാലാണ് ഇതെന്നും എംസിഎ അറിയിച്ചു. മഹാരാഷ്ട്രയില്‍ 10 മത്സരങ്ങളാണ് ഐപിഎലിന്റെ ഭാഗമായി നടക്കാനിരിക്കുന്നത്. മത്സരങ്ങളെല്ലാം മുംബൈയില്‍ ആണ് നടക്കുക.

മുംബൈയില്‍ ഐപിഎല്‍ മത്സരങ്ങള്‍ നടത്തുവാനുള്ള എല്ലാ സര്‍ക്കാര്‍ സഹായങ്ങളും നല്‍കുമെന്ന് അറിയിച്ച് ശരദ് പവാര്‍

ഐപിഎല്‍ വേദിയില്‍ മുംബൈ വരുമോ ഇല്ലയോ എന്നതില്‍ അവ്യക്തത നിലനില്‍ക്കുമ്പോളും സര്‍ക്കാരിന്റെ വക മുഴുവന്‍ സഹകരണം ഇവിടെ മത്സരങ്ങള്‍ നടത്താന്‍ ഉണ്ടാകുമെന്ന് അറിയിച്ച് ശരദ് പവാര്‍. ബിസിസിഐ ആക്ടിംഗ് സിഇഒ ഹോമംഗ് അമിന്‍, ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍, ചില മുംബൈ ക്രിക്കറ്റ് അസോസ്സിയേഷന്‍ ഭാരവാഹികള്‍ ശരദ് പവാറുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സര്‍ക്കാര്‍ വക പിന്തുണയുണ്ടാകുമെന്ന് പവാര്‍ ഇവരെ അറിയിച്ചത്.

മുംബൈയിലെ സാഹചര്യം മോശമാണെങ്കിലും ഐപിഎല്‍ വേദികളായി ബിസിസിഐ നിശ്ചയിച്ച ആറ് കേന്ദ്രങ്ങളില്‍ ഒന്ന് മുംബൈ ആണ്. കൊല്‍ക്കത്ത, അഹമ്മദാബാദ്, ചെന്നൈ, ബാംഗ്ലൂര്‍, ഡല്‍ഹി എന്നിവയാണ് മറ്റു വേദികളായി ബിസിസിഐ പരിഗണിക്കുന്നത്.

ഒരു മാസത്തിനുടത്ത് സമയം മാത്രമാണ് ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കുവാന്‍ അവശേഷിക്കുന്നത്. 50 ശതമാനം കാണികളെ അനുവദിച്ച് മാത്രമാവും മത്സരങ്ങള്‍ ഇത്തവണ നടത്തുകയെന്നാണ് ലഭിയ്ക്കുന്ന വിവരം. വരും ദിവസങ്ങളില്‍ നടക്കുന്ന ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ മീറ്റിംഗിന് ശേഷം മാത്രമാകും ഇതിന്മേലുള്ള കൂടുതല്‍ വിവരം ലഭിയ്ക്കുക.

അമിത് പാഗ്നിസ് മുംബൈയുടെ കോച്ച്

വരുന്ന പ്രാദേശിക സീസണില്‍ അമിത് പാഗ്നിസ് മുംബൈയുടെ കോച്ച്. ജനുവരി 10ന് ആരംഭിയ്ക്കുന്ന സയ്യദ് മുഷ്താഖ് അലി ട്രോഫിയാവും അദ്ദേഹത്തിന്റെ ആദ്യ ദൗത്യം. മുംബൈയുടെ ടീം കോച്ചെന്നത് വലിയ ദൗത്യമാണെന്നും ചെറിയ കാലയളവില്‍ ടീം ക്രമീകരിക്കുക എന്നത് വെല്ലുവിളിയാണെന്നും പറഞ്ഞ അമിത് എന്നാല്‍ താരങ്ങളില്‍ പലരും ഐപിഎല്‍ കളിച്ചിട്ടുള്ളതിനാല്‍ മാച്ച് പ്രാക്ടീസുണ്ടെന്നത് ആശ്വാസമാണെന്നും വെളിപ്പെടുത്തി.

മുംബൈയുടെ ക്രിക്കറ്റ് ഇംപ്രൂവ്മെന്റ് കമ്മിറ്റിയാണ് പാഗ്നിസിനെ തിരഞ്ഞെടുത്തത്. മാര്‍ച്ച് 31, 2021 വരെ ആണ് ഈ ചുമതല. സിഐസി ആദ്യം തിരഞ്ഞെടുത്തത് സുല്‍ക്ഷണ്‍ കുല്‍ക്കര്‍ണ്ണിയെയാണെങ്കിലും ചുമതലയുടെ ദൈര്‍ഘ്യം കുറവായത് കൊണ്ട് അദ്ദേഹം അവസരം നിരസിക്കുകയായിരുന്നു.

മുംബൈയുടെ അണ്ടര്‍ 23 ടീമിന്റെ കോച്ചായും എംസിഎയുടെ ബാറ്റിംഗ് കോച്ചായും പ്രവര്‍ത്തിച്ചിട്ടുള്ള താരമാണ് അമിത് പാഗ്നിസ്.

ശര്‍ദ്ധുല്‍ താക്കൂറിന്റെ പരിശീലനം, ചോദ്യം ചെയ്യുവാന്‍ ഒരുങ്ങി എംസിഎ

ലോക്ക്ഡൗണിലെ പുതിയ ഘട്ടത്തില്‍ ബിസിസിഐ ഇന്ത്യന്‍ താരങ്ങള്‍ക്ക് സ്റ്റേഡിയത്തില്‍ പരിശീലനം നല്‍കുവാന്‍ ബിസിസിഐ അനുമതി നല്‍കിയെങ്കിലും അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ മാത്രമാകണമെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടത്. എന്നാല്‍ കൊറോണ ഏറ്റവും അധികം ബാധിച്ച മഹാരാഷ്ട്രയില്‍ ശര്‍ദ്ധുല്‍ താക്കൂര്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടത് ഈ മാനദണ്ഡം പാലിച്ചായിരുന്നില്ല.

പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം താരത്തിന്റെ ഈ നടപടിയ്ക്കെതിരെ അന്വേഷണത്തിന് മുംബൈ ക്രിക്കറ്റ് അസോസ്സിയേഷന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും താരത്തില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് അറിയുന്നത്. പല്‍ഗാര്‍ ജില്ല മഹാരാഷ്ട്രയിലെ റെഡ് സോണില്‍ പെടുന്നതല്ലെങ്കിലും താരത്തില്‍ നിന്ന് നിരുത്തരവാദിത്വപരമായ സമീപനമാണ് ഉണ്ടായതെന്നാണ് ബിസിസിഐയും എംസിഎയും പറയുന്നത്.

താക്കൂറിന് പുറമെ വേറെ മൂന്ന് താരങ്ങളും പുറത്ത് പരിശീലനം നടത്തിയിരുന്നു. ഇവര്‍ക്കെതിരെ നടപടി ആവശ്യപ്പെടുമെന്നാണ് അറിയുന്നത്. ഇതില്‍ തന്നെ ശര്‍ദ്ധുല്‍ താക്കൂര്‍ ബിസിസിഐയുടെ കേന്ദ്ര കരാര്‍ ഉള്ള താരമാണ്. 11 ഏകദിനത്തിലും 15 ടി20യിലും 1 ടെസ്റ്റിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള താരം ഇന്ത്യയുടെ സി ഗ്രേഡ് കരാറിന് ഉടമയാണ്.

ഇത്തരത്തിലുള്ള താരങ്ങള്‍ക്ക് ബിസിസിഐയുടെ കര്‍ശനമായ നിയമാവലി കൊടുത്തിട്ടുള്ളപ്പോള്‍ അത് കാറ്റില്‍ പറത്തിയ താരത്തിനെതിരെ നടപടിയുണ്ടാകുമോ എന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്.

മുംബൈ ഏകദിനവും തുലാസ്സിലോ?

കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റര്‍മാരുടെ പുതിയ തീരുമാനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് കൂടുതല്‍ അസോസ്സിയേഷനുകള്‍. പുതിയ നിയമപ്രകാരം 90 ശതമാനം ടിക്കറ്റുകളും പൊതു ജനങ്ങള്‍ക്ക് നല്‍കണമെന്നും ബാക്കി വരുന്ന പത്ത് ശതമാനത്തില്‍ 5 ശതമാനം വീതം ബിസിസിഐയ്ക്കും സ്റ്റേറ്റ് അസോസ്സിയേഷനുകള്‍ക്കും കോംപ്ലിമെന്ററി ടിക്കറ്റുകള്‍ക്കായി ഉപയോിക്കാമെന്നുമാണ് നിയമം. എന്നാല്‍ സംസ്ഥാന അസോസ്സിയേഷനുകള്‍ ഇതില്‍ കടുത്ത എതിര്‍പ്പാണ് പ്രകടമാക്കിയിരിക്കുന്നത്. ഇന്‍ഡോറില്‍ നടത്താനിരുന്ന ഏകദിനം വിശാഖപട്ടണത്തേക്ക് മാറ്റാനിടയാക്കിയ സംഭവും ഇത് മൂലമുണ്ടായി.

ഇപ്പോള്‍ വാങ്കഡേയില്‍ നടക്കുന്ന നാലാം ഏകദിനത്തിലും സമാനമായ സാഹചര്യമാണുണ്ടായിരിക്കുന്നത്. കോംപ്ലിമെന്ററി പാസ്സുകളുമായി ബന്ധപ്പെട്ട തര്‍ക്കമുടലെടുത്തതിനാല്‍ ബിസിസിഐയോട് തങ്ങള്‍ക്ക് സ്റ്റേഡിയം വിട്ടു തരാം ബോര്‍ഡ് മുന്‍കൈ എടുത്ത് മത്സരം നടത്തുവാനാണ് മുംബൈ ക്രിക്കറ്റ് അസോസ്സിയേഷന്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ടിക്കറ്റിന്റെ പ്രശ്നം മാത്രമല്ല മുംബൈ ക്രിക്കറ്റ് അസോസ്സിയേഷന്റെ കൈയ്യില്‍ മത്സരം നടത്തുവാനുള്ള സാമ്പത്തിക സ്ഥിതിയില്ലെന്നുമാണ് അറിയുവാന്‍ കഴിയുന്നത്. അതിനാലാണ് ബിസിസിഐയോട് ഈ മത്സരം നടത്തുവാന്‍ എംസിഎ ആവശ്യപ്പെട്ടത്.

എന്നാല്‍ ഈ ആവശ്യം ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രി നിരസിക്കുകയും വേറൊരു മീറ്റിംഗിനു വരുവാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇന്നാണ് എംസിഎയും ബിസിസിഐയും തമ്മിലുള്ള മീറ്റിംഗ് നടക്കാനിരുന്നത്. അതിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടുമില്ല. മുംബൈ ക്രിക്കറ്റ് അസോസ്സിയേഷന്‍ ചുമതലകള്‍ വഹിക്കുവാന്‍ ബോംബൈ ഹൈക്കോര്‍ട്ട് രണ്ട് അംഗങ്ങളെ നിയമിച്ചിരുന്നു. അവരുടെ കാലാവധി അവസാനിച്ചതോടെ ഇപ്പോള്‍ ചുമതല സിഇഒ സിഎസ് നായിക്കിനാണ്.

എന്നാല്‍ എംസിഎയ്ക്ക് വേണ്ടി പണമിടപാടുകള്‍ നടത്തുവാന്‍ അദ്ദേഹത്തിനു അധികാരവുമില്ല. ഇപ്പോള്‍ ഔദ്യോഗികമായി ആര്‍ക്കും പണമിടപാട് നടത്തുവാനുള്ള ശേഷിയില്ലാത്തതിനാല്‍ മുംബൈ വിജയ് ഹസാരെ ടീമിന്റെ ഹോട്ടല്‍ ബില്ലും എംസിഎയ്ക്ക് അടയ്ക്കാന്‍ സാധിക്കാത്ത സാഹചര്യം നിലവില്‍ വന്നിട്ടുണ്ട്. ഇതും മത്സരം നടത്തുന്നതില്‍ നിന്ന് മുംബൈ ക്രിക്കറ്റ് അസോസ്സിയേഷനെ പിന്തിരിപ്പിക്കുന്നുണ്ട്.

കളിക്കാരുടെയും സ്റ്റാഫംഗങ്ങളുടെയും ശമ്പളവും ദിനബത്തയുമെല്ലാം ഇപ്പോള്‍ മുടങ്ങിയിരിക്കുകയാണ്. ഇതിനു പുറമേ എംസിഎ അംഗങ്ങളായ 330 ആളുകള്‍ക്ക് നാല് ടിക്കറ്റ് വീതം നല്‍കുവാനും അത് കൂടാതെ മത്സരം നടത്തുവാന്‍ സഹായിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും ടിക്കറ്റുകള്‍ നല്‍കുവാനുള്ള സാഹചര്യമില്ലെന്നതും മുംബൈ ക്രിക്കറ്റ് അസോസ്സിയേഷനു മാത്രമല്ല എല്ലാ സംസ്ഥാന യൂണിറ്റുകള്‍ക്കും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.

ഇപ്പോള്‍ സിഒഎ 600 ടിക്കറ്റുകള്‍ കൂടി വിവിധ അസോസ്സിയേഷനുകള്‍ക്ക് ബിസിസിഐയുടെ പങ്കില്‍ നിന്ന് നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്.

ആംറേയോട് മുംബൈ കോച്ചാവാന്‍ ആവശ്യപ്പെട്ട് അസോസ്സിയേഷന്‍, സമയം ചോദിച്ച് ആംറേ

മുന്‍ ഇന്ത്യന്‍ താരം പ്രവീണ്‍ ആംറേയോട് മുംബൈ ക്രിക്കറ്റ് ടീമിന്റെ കോച്ചാവാന്‍ ആവശ്യപ്പെട്ട് എംസിഎ(മുംബൈ ക്രിക്കറ്റ് അസോസ്സിയേഷന്‍). കോച്ചിനെ തീരുമാനിക്കുവാന്‍ ചുമതലപ്പെടുത്തിയ ക്രിക്കറ്റ് ഇംപ്രൂവ്മെന്റ് കമ്മിറ്റി(സിഐസി). ലഭിച്ച അപേക്ഷകളിലൊന്നുിലും തൃപ്തി വരാതെയാണ് സിഐസി പ്രവീണ്‍ ആംറേയോട് ഈ ആവശ്യം ഉന്നയിച്ചത്. എന്നാല്‍ താരം മുംബൈ കോച്ച് പദവിയ്ക്കായി അപേക്ഷിക്കുകയ പോലും ചെയ്തിട്ടില്ല എന്നതാണ് രസകരമായ വസ്തുത.

നിലവില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ഉപ കോച്ചായി പ്രവര്‍ത്തിച്ച് വരികയാണ് ആംറോ. മുംബൈയുടെ കോച്ചിംഗ് പദവി ഏറ്റെടുക്കുകയാണെങ്കില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ പരിശീലക സ്ഥാനവും ആംറേ വ്യക്തിപരമായി പരിശീലിപ്പിക്കുന്ന ദിനേശ് കാര്‍ത്തിക്ക്, അജിങ്ക്യ രഹാനെ എന്നിവരുമായുള്ള സഹകരണം എല്ലാം അവസാനിപ്പിക്കേണ്ടതായി വരും.

ഇതിനാല്‍ തന്നെ തീരുമാനം എടുക്കുവാന്‍ ആംറേ സമയം ചോദിച്ചിരിക്കുകയാണ്. 24 മണിക്കൂര്‍ സമയത്തിനുള്ളില്‍ ഇതിന്മേല്‍ തന്റെ തീരുമാനം അറിയിക്കാം എന്നാണ് ആംറേ പറഞ്ഞിപിക്കുന്നത്. അതേ സമയം ആംറേ ഈ ഓഫര്‍ നിരസിക്കുകയാണെങ്കില്‍ രമേഷ് പവാര്‍, വിനായക് സമന്ത്, പ്രദീപ് സുന്ദരം എന്നിവരില്‍ ഒരാളിലേക്കാവും ദൗത്യം വന്നു ചേരുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വേണ്ടത്ര പ്രതികരണമില്ല, കോച്ചിനു വേണ്ടിയുള്ള അപേക്ഷ തീയ്യതി നീട്ടി മുംബൈ

തങ്ങളുടെ പുതിയ കോച്ചിനായുള്ള ശ്രമങ്ങള്‍ക്ക് വേണ്ടത്ര പ്രതികരണം ലഭിക്കാതത്തിനാല്‍ അപേക്ഷിക്കുവാനുള്ള തീയ്യതി മൂന്ന് ദിവസം കൂടി നീട്ടി മുംബൈ ക്രിക്കറ്റ് അസോസ്സിയേഷന്‍. ഇതുവരെ ആറ് അപേക്ഷകള്‍ മാത്രമാണ് മുംബൈയുടെ പുതിയ കോച്ചിനു വേണ്ടി ലഭിച്ചിട്ടുള്ളതെന്നാണ് അറിയുന്നത്. അസോസ്സിയേഷന്റെ ക്രിക്കറ്റ് ഇംപ്രൂവ്മെന്റ് കമ്മിറ്റിയാണ്(സിഐസി) ഈ തീരുമാനം കൈക്കൊണ്ടത്.

ജൂലൈ ആറായിരുന്നു ഇതിനു മുമ്പുള്ള അവസാന തീയ്യതിയെങ്കിലും അത് പിന്നീട് ജൂലൈ 9 വരെ നീട്ടുകയായിരുന്നു. ജൂലൈ 11നു സിഐസി യോഗം കൂടി അഭിമുഖങ്ങള്‍ ക്രമീകരിക്കുമെന്നാണ് അറിയുന്നത്.

നിലവില്‍ റോമേഷ് പവാര്‍, അജയ് രത്ര, വിനായക് സമന്ത്, പ്രീതം ഗാന്ധേ, വിനോദ് രാഘവന്‍, നന്ദന്‍ ഫഡാനിസ് എന്നിവരാണ് മുംബൈ കോച്ച് പദവിയ്ക്കായി അപേക്ഷിച്ചിട്ടുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഐപിഎല്‍ രണ്ട് പ്ലേ ഓഫുകള്‍ പൂനെയില്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസ്സിയേഷന്‍

മഹാരാഷ്ട്ര ക്രിക്കറ്റ് അസോസ്സിയേഷന്‍ ബിസിസിഐയോട് രണ്ട് പ്ലേ ഓഫ് മത്സരങ്ങള്‍ പൂനെയില്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കി. കുറേ ഏറെക്കാലമായി ഐപിഎലില്‍ കണ്ട് വരുന്ന ഒരു പ്രവണതയാണ് തങ്ങളെ കത്തെഴുതാന്‍ പ്രേരിപ്പിക്കുന്നതാണെന്നാണ് കത്തില്‍ എംസിഎ പ്രസിഡന്റ് അഭേ ആപ്തേ പറയുന്നത്. തൊട്ട് മുന്‍ വര്‍ഷത്തെ റണ്ണേഴ്സ്-അപ്പ് ടീമിന്റെ ഹോം ഗ്രൗണ്ടിലാണ് എലിമിനേറ്റര്‍, ക്വാളിഫയര്‍ 2 മത്സരങ്ങള്‍ നടക്കുന്നത്. ഇത്തവണ ഐപിഎലില്‍ ഇല്ലെങ്കിലും റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ് കഴിഞ്ഞ വര്‍ഷത്തെ റണ്ണര്‍അപ്പ് ആണെന്നതിനാല്‍ പൂനെയില്‍ ഈ മത്സരങ്ങള്‍ നടത്തണമെന്നാണ് എംസിഎ ആവശ്യം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version