പകരക്കാരുടെ നിരയില്‍ മയാംഗ് അഗര്‍വാലും ശിഖര്‍ ധവാനും

പൃഥ്വി ഷാ ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്കെതിരെയുള്ള തന്റെ 66 റണ്‍സിലൂടെ തന്നെ അഡിലെയിഡ് ടെസ്റ്റിലെ ഓപ്പണിംഗ് സ്ഥാനം ഉറപ്പിച്ചുവെന്ന് ഇന്ത്യയുടെ ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാര്‍ കഴിഞ്ഞ ദിവസം പറഞ്ഞുറപ്പിച്ചതായിരുന്നു. എന്നാല്‍ മത്സരത്തിന്റെ മൂന്നാം ദിവസം താരം ഫീല്‍ഡിംഗിനിടെ പരിക്കേറ്റതോടെ ഓപ്പണിംഗിലെ പ്രതിസന്ധി കൂടാതെ ബാക്കപ്പ് ഓപ്പണറെ കൂടി തേടേണ്ട സ്ഥിതിയിലാണ് ഇന്ത്യ.

ഇന്ത്യയുടെ രണ്ടാം ഓപ്പണിംഗ് സ്ലോട്ടിലേക്ക് ശ്രമം തുടരുന്ന കെഎല്‍ രാഹുലും മുരളി വിജയ്‍യും ഇനി അഡിലെയ്ഡില്‍ ഓപ്പണ്‍ ചെയ്യുകയാണെങ്കില്‍ ഷായുടെ പരിക്ക് ഗുരുതരമാണെങ്കില്‍ താരത്തിനു പകരക്കാരനെ കണ്ടെത്തേണ്ട ചുമതല കൂടി ഇന്ത്യയ്ക്കുണ്ട്. മയാംഗ് അഗര്‍വാലും ശിഖര്‍ ധവാനും ആവും ടീമിലേക്ക് പകരക്കാരനായി എത്തുവാനുള്ള സാധ്യത.

ശിഖര്‍ ധവാനെ അടുത്തിടെ ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയതാണെങ്കിലും പുതുമുഖ താരം അഗര്‍വാലിനെക്കാള്‍ കൂടുതല്‍ സാധ്യത താരത്തിനാകുമെന്ന് വേണം വിലയിരുത്തുവാന്‍. ഓസ്ട്രേലിയയിലെ പിച്ചുകളില്‍ മയാംഗിനെക്കാള്‍ ഒരു സീനിയര്‍ താരത്തെ കരുതലായി എത്തിക്കുവാനാകും ടീം മാനേജ്മെന്റ് ആഗ്രഹപ്പെടുക.

പൃഥ്വിയുടെ പരിക്ക് സാരമല്ലെന്നും താരം അഡിലെയ്ഡില്‍ കളിയ്ക്കാനിറങ്ങുമെന്നുമുള്ള വാര്‍ത്തയ്ക്കായാവും ടീം മാനേജ്മെന്റും കായികാരാധകരും കാത്തിരിക്കുന്നതെന്ന് തീര്‍ച്ചയാണ്.

ടെസ്റ്റ് ടീമില്‍ പരിഗണിച്ചതില്‍ സന്നാഹ മത്സരത്തിലെ പ്രകടനം കണക്കാക്കിയിട്ടില്ലെന്ന് വ്യക്തം

രാജ്കോട്ട് ടെസ്റ്റ് ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ ഇന്ത്യ പരിഗണിച്ചതില്‍ ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനു വേണ്ടിയുള്ള സന്നാഹ മത്സരത്തിലെ പ്രകടമനമില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇന്ന് ഇന്ത്യ പ്രഖ്യാപിച്ച 12 അംഗ സംഘമെന്നത് വ്യക്തം. ഓപ്പണിംഗ് സ്ഥാനത്ത് കെഎല്‍ രാഹുലിനു കൂട്ടായി എത്തുവാന്‍ പൃഥ്വി ഷായും മയാംഗ് അഗര്‍വാലുമാണ് രംഗത്തുണ്ടായിരുന്നത്. ഇന്ത്യന്‍ ടീമിനൊപ്പം ഇംഗ്ലണ്ടില്‍ അവസാന രണ്ട് മത്സരങ്ങളിലും ടീമില്‍ ഉണ്ടായിരുന്നുവെങ്കിലും അവസാന ഇലവനിലേക്ക് താരത്തിനു ഇടം ലഭിച്ചിരുന്നില്ല. ഏറെ കാലമായി ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യ എയ്ക്കുമായി മികച്ച പ്രകടനം നടത്തുന്ന മയാംഗ് അഗര്‍വാലിനും ഇതാദ്യമായാണ് ഇന്ത്യന്‍ ടീമിലേക്ക് ഇടം ലഭിയ്ക്കുന്നത്.

ഇരുവരും ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനും വേണ്ടി വിന്‍ഡീസിനെതിരെ കളിച്ചുവെങ്കിലും ആ പ്രകടനം കണക്കാക്കിയല്ല ടീം പ്രഖ്യാപനമെന്ന് ഏറെക്കുറെ വ്യക്തമാകുന്നുണ്ട്. ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനെതിരെ പൃഥ്വി ഷായ്ക്ക് 8 റണ്‍സ് മാത്രമാണ് നേടാനായത്. എന്നാല്‍ മയാംഗ് അഗര്‍വാല്‍ 90 റണ്‍സാണ് മത്സരത്തില്‍ നേടിയത്.

എന്നാല്‍ ഇരു താരങ്ങളും മികച്ച ഫോമിലാണ് കഴിഞ്ഞ രണ്ട് വര്‍ഷ കാലമായി നടത്തിവരുന്നതെന്നത് സമ്മതിച്ചുകൊടുക്കേണ്ട കാര്യം തന്നെയാണ്. പൃഥ്വി ഇന്ത്യയെ U19 ലോകകപ്പ് വിജയത്തിലേക്ക് നയിക്കുകയുണ്ടായി ഈ വര്‍ഷം തന്നെ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 56.72 ശരാശരിയുള്ള താരം തന്റെ രഞ്ജി അരങ്ങേറ്റത്തില്‍ ശതകവും നേടിയിരുന്നു. കൂടാതെ ദുലീപ് ട്രോഫി അരങ്ങേറ്റത്തിലും ശതകം നേടുന്ന പ്രായം കുറഞ്ഞ താരമായി പൃഥ്വി ഷാ മാറി.

ഒടുവില്‍ ആ വിളിയെത്തി, മയാംഗ് അഗര്‍വാല്‍ ഇന്ത്യന്‍ ടീമില്‍

മയാംഗ് അഗര്‍വാലിനും മുഹമ്മദ് സിറാജിനും ഇന്ത്യന്‍ ടീമിലേക്ക് ആദ്യ വിളി ലഭിച്ചപ്പോള്‍ മുന്‍ നിര പേസര്‍മാര്‍ക്ക് വിശ്രമം നല്‍കി വിന്‍ഡീസിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു. ഓപ്പണര്‍മാരായ മുരളി വിജയും ശിഖര്‍ ധവാനും ടീമില്‍ ഇടം പിടിച്ചില്ല. രഞ്ജി കഴിഞ്ഞ സീസണില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 1160 റണ്‍സ് നേടിയ മയാംഗിനും മികച്ച ഫോമില്‍ കളിക്കുന്ന മുഹമ്മദ് സിറാജിനും ഇതാദ്യമായാണ് ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിയ്ക്കുന്നത്. ഓപ്പണര്‍മാര്‍ക്കും മുന്‍ നിര പേസര്‍മാര്‍ക്കെല്ലാം വിശ്രമം നല്‍കിയതിനാല്‍ ഇരുവരും തങ്ങളുടെ ടെസ്റ്റ് അരങ്ങേറ്റം പരമ്പരയ്ക്കിടയില്‍ നടത്തുമെന്ന് ഉറപ്പാണ്.

ദിനേശ് കാര്‍ത്തിക്കിനെ ഒഴിവാക്കിയതോടെ കീപ്പിംഗ് ദൗത്യം ഋഷഭ് പന്ത് തന്നെ കൈകാര്യം ചെയ്യും. ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്ക്കും ടീമില്‍ ഇടം ലഭിച്ചിട്ടില്ല. ഇംഗ്ലണ്ടില്‍ ഇന്ത്യയെ നയിച്ച പേസ് സഖ്യത്തില്‍ മുഹമ്മദ് ഷമി മാത്രമാണ് ടീമില്‍ സ്ഥാനം പിടിച്ചതെങ്കില്‍ അശ്വിനും രവീന്ദ്ര ജഡേജയും ടീമിലെ സ്ഥാനം നിലനിര്‍ത്തി. കുല്‍ദീപ് യാദവും ഇന്ത്യന്‍ ടീമിലെ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്.

ഇഷാന്തിനെ പരിക്കാണ് അലട്ടുന്നതെങ്കില്‍ ഭുവനേശ്വര്‍ കുമാറിനും ജസ്പ്രീത് ബുംറയ്ക്കും വിശ്രമം നല്‍കിയതാണെന്ന് വേണം വിശ്വസിക്കുവാന്‍. രാജ്കോട്ടില്‍ ഒക്ടോബര്‍ 4നാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് നടക്കുന്നത്. രണ്ടാമത്തെ ടെസ്റ്റ് ഒക്ടോബര്‍ 12നു ഹൈദ്രാബാദില്‍ നടക്കും.

ഇന്ത്യ: വിരാട് കോഹ്‍ലി, കെഎല്‍ രാഹുല്‍, പൃഥ്വി ഷാ, മയാംഗ് അഗര്‍വാല്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, ഋഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, ശര്‍ദ്ധുല്‍ താക്കൂര്‍

5 വിക്കറ്റുമായി സിറാജ്, ഇന്ത്യ എ യ്ക്ക് ഇന്നിംഗ്സ് ജയം

ദക്ഷിണാഫ്രിക്ക എയെ രണ്ടാം ഇന്നിംഗ്സില്‍ 308 റണ്‍സിനു ഓള്‍ഔട്ട് ആക്കി ഇന്ത്യ എ ടീമിനു ഇന്നിംഗ്സ് ജയം. ഇന്നിംഗ്സിനും 30 റണ്‍സിനുമാണ് ഇന്നലെ ഇന്ത്യ എ ടീം വിജയം കുറിച്ചത്. ദക്ഷിണാഫ്രിക്കയെ ഒന്നാം ഇന്നിംഗ്സില്‍ 246 റണ്‍സിനു പുറത്താക്കിയ ശേഷം ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 584 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്തിരുന്നു. പൃഥ്വി ഷാ(136), മയാംഗ് അഗര്‍വാല്‍(220) എന്നിവരും ഹനുമ വിഹാരി(54), ശ്രീകര്‍ ഭരത്(64) എന്നിവരാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്.

രണ്ടാം ഇന്നിംഗ്സില്‍ മുഹമ്മദ് സിറാജിന്റെ അഞ്ച് വിക്കറ്റ് നേട്ടമാണ് ദക്ഷിണാഫ്രിക്കന്‍ രണ്ടാം നിരയെ തകര്‍ത്തത്. 94 റണ്‍സ് നേടിയ റൂഡി സെക്കന്‍ഡ് ആണ് ടീമിനായി മികവ് പുലര്‍ത്തിയത്. ഷോണ്‍ വോന്‍ ബെര്‍ഗ്(50), സുബൈര്‍ ഹംസ(63) എന്നിവര്‍ അര്‍ദ്ധ ശതകങ്ങള്‍ നേടി. രജനീഷ് ഗുര്‍ബാനി ഇന്ത്യയ്ക്കായി രണ്ട് വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മയാംഗിനു ഇരട്ട ശതകം, പൃഥ്വി ഷായ്ക്ക് ശതകം, ഇന്ത്യ എ കുതിയ്ക്കുന്നു

ദക്ഷിണാഫ്രിക്ക എ യ്ക്കെതിരെ ചതുര്‍ദിന മത്സരത്തില്‍ പടുകൂറ്റന്‍ സ്കോര്‍ നേടി ഇന്ത്യ എ ടീം മുന്നേറുന്നു. ഇന്ന് മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ എ യ്ക്കായി മയാംഗ് അഗര്‍വാല്‍ ഇരട്ട ശതകം നേടി. പൃഥ്വി ഷാ 136 റണ്‍സും നേടി. ഒന്നാം വിക്കറ്റില്‍ പൃഥ്വി-മയാംഗ് അഗര്‍വാല്‍ കൂട്ടുകെട്ട് 277 റണ്‍സാണ് നേടിയത്. പൃഥ്വി ഷാ പുറത്തായപ്പോളാണ് കൂട്ടുകെട്ട തകര്‍ന്നത്.

സമര്‍ത്ഥ്(37) ആണ് പുറത്തായ മറ്റൊരു താരം. മയാംഗ് അഗര്‍വാല്‍ 220 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നു. 9 റണ്‍സുമായി നായകന്‍ ശ്രേയസ്സ് അയ്യര്‍ ആണ് ക്രീസില്‍ മയാംഗിനു കൂട്ടായി നില്‍ക്കുന്നത്. ആദ്യ ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്ക 246 റണ്‍സിനു പുറത്തായിരുന്നു. ഇന്ത്യയ്ക്ക് 165 റണ്‍സിന്റെ ലീഡാണ് ഇപ്പോള്‍ കൈവശമുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആധിപത്യം ഉറപ്പിച്ച് ഇന്ത്യ എ, ലീഡ് 286 റണ്‍സ്, പൃഥ്വി ഷായ്ക്ക് ഇരട്ട ശതകം നഷ്ടം

വിന്‍ഡീസ് എ ടീമിനെതിരെ കൂറ്റന്‍ രണ്ടാം ഇന്നിംഗ്സ് സ്കോര്‍ നേടി ഇന്ത്യ എ ടീം. ആദ്യ ഇന്നിംഗ്സില്‍ 133 റണ്‍സിനു ഓള്‍ഔട്ട് ആയ ശേഷം വിന്‍ഡീസ് 383 റണ്‍സ് സ്കോര്‍ ചെയ്ത് 250 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ ബാറ്റിംഗ് നിര പുറത്തെടുത്ത്. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 536/4 എന്ന നിലയിലാണ്.

മയാംഗ് അഗര്‍വാലാണ് മൂന്നാം ദിവസം ആദ്യം പുറത്തായ താരം. 159/0 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 68 റണ്‍സ് നേടിയ മയാംഗിനെ നഷ്ടമായെങ്കിലും പൃഥ്വി ഷായും രവികുമാര്‍ സമര്‍ത്ഥും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിച്ചു. ഇരുവരും ചേര്‍ന്ന് 158 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ നേടിയത്.

188 റണ്‍സ് നേടിയ പൃഥ്വി ഷായ്ക്ക് തന്റെ ഇരട്ട ശതകം നഷ്ടമായി. ഇതിനിടെ രവികുമാര്‍ തന്റെ ശതകം നേടി. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ 77 റണ്‍സുമായി കരുണ്‍ നായരും 6 റണ്‍സ് നേടി വിജയ് ശങ്കറുമാണ് ക്രീസില്‍. ഇന്ത്യയ്ക്ക് മത്സരത്തില്‍ 286 റണ്‍സ് ലീഡാണ് സ്വന്തമാക്കാനായത്.

വിന്‍ഡീസിനായി ഷെര്‍മന്‍ ലൂയിസ് രണ്ടും ചെമര്‍ ഹോള്‍ഡര്‍, ഡെവണ്‍ തോമസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബെക്കന്‍ഹാമില്‍ ഇന്ത്യന്‍ തിരിച്ചുവരവ്, വെടിക്കെട്ട് ശതകുമായി പൃഥ്വി ഷാ

ആദ്യ ഇന്നിംഗ്സില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ എ ബാറ്റിംഗ് നിരയുടെ ഉയര്‍ത്തെഴുന്നേല്പാണ് ഇന്ന് വിന്‍ഡീസ് എ യ്ക്കെതിരെ കണ്ടത്. ആദ്യ ഇന്നിംഗ്സില്‍ 133 റണ്‍സിനു ഓള്‍ഔട്ട് ആയ ടീം രണ്ടാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 159 റണ്‍സ് എന്ന നിലയിലാണ്. 101 റണ്‍സുമായി പൃഥ്വി ഷായും 56 റണ്‍സ് നേടി മയാംഗ് അഗര്‍വാലുമാണ് ക്രീസില്‍.

74 പന്തില്‍ നിന്ന് 18 ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് പൃഥ്വിയുടെ തകര്‍പ്പന്‍ ഇന്നിംഗ്സ്. വിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡിനു ഒപ്പമെത്തുവാന്‍ ഇന്ത്യ 91 റണ്‍സ് കൂടി നേടേണ്ടതുണ്ട്.

നേരത്തെ 148/3 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച വിന്‍ഡീസ് എ 235 റണ്‍സ് കൂടി ഒന്നാം ഇന്നിംഗ്സില്‍ നേടിയാണ് ഓള്‍ഔട്ട് ആയത്. 101.2 ഓവര്‍ നീണ്ട ഇന്നിംഗ്സിനൊടുവില്‍ ടീമിനു 383 റണ്‍സാണ് നേടാനായത്. സുനില്‍ അംബ്രിസ് 128 റണ്‍സ് നേടി പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ ഷമാര്‍ ബ്രൂക്ക്സ് 91 റണ്‍സ് നേടി പവലിയനിലേക്ക് മടങ്ങി. നാലാം വിക്കറ്റില്‍ 187 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

റെയ്മണ്‍ റീഫര്‍ 52 റണ്‍സ് നേടി ഇന്നിംഗ്സിന്റെ അവസാനം വാലറ്റത്തോടൊപ്പം ചെറുത്ത് നില്പ് നടത്തി. ഇന്നിംഗ്സിലെ അവസാന വിക്കറ്റായാണ് റീഫര്‍ പുറത്തായത്. ഇന്ത്യയ്ക്കായി അങ്കിത് രാജ്പുത് നാല് വിക്കറ്റുമായി ബൗളര്‍മാരെ മുന്നില്‍ നിന്ന് നയിച്ചു. നവദീപ് സൈനി, ഷഹ്ബാസ് നദീം എന്നിവര്‍ രണ്ടും വിജയ് ശങ്കര്‍ ഒരു വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version