മോണക്കോയുടെ അൾജീരിയൻ മധ്യനിര താരം റാഷിദ് ഗസൽ ഇനി ലെസ്റ്റർ സിറ്റിയിൽ. 4 വർഷത്തെ കരാറിലാണ് താരം ലെസ്റ്ററിലേക്ക് എത്തുന്നത്. മാഞ്ചസ്റ്റർ സിറ്റിയിലേക്ക് മാറിയ റിയാദ് മഹ്റസിന് പകരക്കാരനായാണ് താരം എത്തുന്നത്.
26 വയസുകാരനായ താരം ലെസ്റ്റർ പരിശീലകൻ ക്ലോഡ് പ്യുവൽ ലിയോണ് പരിശീലകൻ ആയിരിക്കെ അദ്ദേഹത്തിന് കീഴിൽ കളിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെയാണ് ലെസ്റ്ററിന്റെ ആദ്യ ലീഗ് മത്സരം.
നൈജീരിയയുടെ ലോകകപ്പ് ഹീറോ അഹമ്മദ് മൂസ ഇനി സൗദി അറേബ്യൻ ക്ലബ്ബായ അൽ നാസർ എഫ് സിയിൽ. ലെസ്റ്റർ സിറ്റിയുടെ താരമായ മൂസ 4 വർഷത്തെ കരാറാണ് സൗദി ക്ലബ്ബ്മായി ഒപ്പിട്ടിരിക്കുന്നത്.
ലോകകപ്പിൽ ഐസ്ലാൻഡിന് എതിരെ നേടിയ ഇരട്ട ഗോളുകളോടെ ലോക ശ്രദ്ധ ആകർഷിച്ച താരമാണ്‌മൂസ. 15 മില്യൺ പൗണ്ടോളം സൗദി ക്ലബ്ബ് കരാറിന്റെ ഭാഗമായി ലെസ്റ്റർ സിറ്റിക്ക് നൽകും. 2016 ലാണ് മൂസ ലെസ്റ്ററിൽ എത്തുന്നത്. പക്ഷെ കാര്യമായ പ്രകടനം നടത്താനാവാത്ത മൂസ പോയ സീസണിൽ റഷ്യൻ ക്ലബ്ബായ സി എസ് കെ എ മോസ്കോക്ക് വേണ്ടി ലോൺ അടിസ്ഥാനത്തിൽ കളിച്ചിരുന്നു.
ലിവർപൂളിന്റെ ഗോളി ഡാനി വാർഡിനെ ലെസ്റ്റർ സിറ്റി സ്വന്തമാക്കി. 12.5 മില്യൺ പൗണ്ട് നൽകിയാണ് ലെസ്റ്റർ താരത്തെ ടീമിൽ എത്തിച്ചത്. 2012 മുതൽ ലിവർപൂൾ താരമാണ് വാർഡ് എങ്കിലും കേവലം 3 കളികൾ മാത്രമാണ് താരത്തിന് ആദ്യ ഇലവനിൽ കളിക്കാനായത്. റെക്കോർഡ് തുകക്ക് അലിസൻ എത്തിയതോടെ താരത്തിന്റെ ആൻഫീൽഡ് എക്സിറ്റ് സ്ഥിരീകരണമായി.
25 വയസുകാരനായ വാർഡ് വെയിൽസ് ദേശീയ താരമാണ്. ലെസ്റ്ററുമായി 4 വർഷത്തെ കരാറാണ് താരം ഒപ്പിട്ടിരിക്കുന്നത്. കാസ്പർ സ്മൈകൾ ഒന്നാം നമ്പർ ഗോളിയായ ലെസ്റ്ററിൽ ആദ്യ ഇലവനിൽ സ്ഥാനം നേടുക താരത്തിന് ദുഷ്കരമാകും.
ലെസ്റ്റർ വിങ്ങർ റിയാദ് മഹ്റസ് മാഞ്ചസ്റ്റർ സിറ്റിയുമായി കരാർ ഒപ്പിട്ടേക്കും. താരത്തിന്റെ കൈമാറ്റത്തിനായി ഇരു ക്ലബ്ബ്കളും 60 മില്യൺ പൗണ്ടിന്റെ കരാറിൽ എത്തിയതായി ഇംഗ്ലണ്ടിൽ നിന്നുള്ള വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജനുവരിയിൽ മഹ്റസിനെ സ്വന്തമാക്കാൻ ഗാർഡിയോള ശ്രമിച്ചെങ്കിലും ലെസ്റ്റർ 90 മില്യൺ ചോദിച്ചതോടെ ട്രാൻസ്ഫർ നടക്കാതെ പോയിരുന്നു. ഇതോടെ ഇടഞ്ഞ മഹ്റസ് പരിശീലനത്തിൽ നിന്ന് വിട്ട് നിന്നിരുന്നു.
27 വയസുകാരനായ മഹ്റസ് അൾജീരിയൻ ദേശീയ താരമാണ്. 2014 മുതൽ ലെസ്റ്ററിന്റെ താരമാണ്. 2015 ൽ ലെസ്റ്റർ കിരീടം നേടിയപ്പോൾ അതിന് പിന്നിലെ പ്രധാന ശക്തി ഈ താരമായിരുന്നു.
സെർജിയോ അഗ്യൂറോയുടെ 4 ഗോളുകളുടെ പിൻബലത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ലെസ്റ്ററിനെതിരെ കൂറ്റൻ ജയം. 5-1 നാണ് പെപ്പിന്റെ ടീം ഫോക്‌സസിനെ മറികടന്നത്. ആദ്യ പകുതി ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞപ്പോൾ രണ്ടാം പകുതിയിൽ അഗ്യൂറോ നേടിയ 4 ഗോളുകളാണ് സിറ്റിക്ക് ജയം ഒരുക്കിയത്. ജയത്തോടെ 72 പോയിന്റുള്ള സിറ്റി രണ്ടാം സ്ഥാനക്കാരായ യുനൈറ്റഡിനെക്കാൾ 16 പോയിന്റ് മുന്നിലാണ്.
മൂന്നാം മിനുട്ടിൽ തന്നെ സിറ്റി സ്വന്തം മൈതാനത്തു ലീഡ് നേടിയപ്പോൾ തന്നെ ലെസ്റ്ററിന്റെ വിധി എന്താകുമെന്ന് ചിത്രം തെളിഞ്ഞതാണ്. ഡുബ്രെയ്‌നയുടെ പാസ്സിൽ സ്റെർലിംഗാണ് ഗോൾ നേടിയത്. പിന്നീടും സിറ്റി ആക്രമണം തുടർന്നപ്പോൾ ലെസ്റ്ററിന് കാര്യമായി ഒന്നും ചെയാനായില്ല. പക്ഷെ 24 ആം മിനുട്ടിൽ ഒറ്റാമെന്റിയുടെ പിഴവ് മുതലാക്കി വാർഡി ലെസ്റ്ററിനെ ഒപ്പമെത്തിച്ചു.
രണ്ടാം പകുതിയിൽ ഫോർമേഷനിൽ മാറ്റം വരുത്തിയ ലെസ്റ്റർ പരിശീലകന് കനത്ത വിലയാണ് നല്കേണ്ടി വന്നത്. രണ്ടാം പകുതിയിൽ അഡ്രിയാൻ സിൽവയെ പിൻവലിച്ച പ്യുവൽ ഡാനി സിംപ്സനെ ഇറക്കിയതോടെ ലെസ്റ്റർ പ്രതിരോധത്തിന്റെ താളം തെറ്റി. 48,53,77 മിനുട്ടുകളിൽ ലെസ്റ്റർ വല ചലിപ്പിച്ച അഗ്യൂറോ ഹാട്രിക് നേടി സിറ്റിയുടെ ജയം ഉറപ്പിച്ചു. പിന്നീട് 90 ആം മിനുട്ടിൽ ഫിൽ ഫോടന്റെ പാസ്സ് ഗോളാക്കി അഗ്യൂറോ ഗോൾ നേട്ടം നാൽക്കി. സിറ്റിയുടെ ആദ്യ 3 ഗോളിനും വഴി ഒരുക്കിയ കെവിൻ ഡു ബ്രെയ്‌നയുടെ പ്രകടനവും മത്സരത്തിൽ സിറ്റിക്ക് നിർണായക ആധിപത്യം നൽകി. ഏറെ നാളുകൾക്ക് ശേഷം റിയാദ് മഹ്‌റസ് അവസാന 30 മിനുറ്റ് കളിച്ചെങ്കിലും ലെസ്റ്ററിനായി കാര്യമായി ഒന്നും ചെയ്യാനായില്ല.
പ്രീമിയർ ലീഗ് കിരീടത്തിലേക്ക് അടുക്കുന്ന മാഞ്ചസ്റ്റർ സിറ്റി ഇന്ന് സ്വന്തം മൈതാനത്ത് ലെസ്റ്റർ സിറ്റിയെ നേരിടും. റിയാദ് മഹ്‌റസിനെ സ്വന്തമാക്കാൻ സിറ്റി ശ്രമം നടത്തിയ ശേഷം ഇരു ടീമുകളും ഏറ്റു മുട്ടുമ്പോൾ മത്സരത്തിന് പുതിയ മാനം വരും എന്ന് ഉറപ്പാണ്. ബേൺലിക്ക് എതിരായ മത്സരത്തിൽ സമനില വഴങ്ങിയ സിറ്റി ഇന്ന് ജയിച്ചു ഫോം വീണ്ടെടുക്കാനാവും ശ്രമിക്കുക. സ്വാൻസിയോട് സമനില വഴങ്ങിയ ലെസ്റ്ററും ജയം തന്നെയാവും ലക്ഷ്യമിടുക.
സിറ്റി പ്ലെ മേക്കർ ഡേവിഡ് സിൽവക്ക് ഇന്നും പരിക്ക് കാരണം കളിക്കാനാവില്ല. പക്ഷെ ജോണ് സ്റ്റോൻസ് പരിക്ക് മാറി തിരിച്ചെത്തും. 3 ആഴ്ച്ച പരിശീലനത്തിൽ നിന്ന് മാറി നിന്ന റിയാദ് മഹ്‌റസിന് ഇന്നും കളിക്കാനാവില്ല. ലെസ്റ്റർ ഫോർവേഡ് ഒകസാക്കിക്ക് പരിക്ക് കാരണം കളിക്കാനാവില്ല.
സിറ്റിക്കെതിരായ അവസാന മത്സരങ്ങളിൽ നടത്തിയ മികച്ച പ്രകടനമാണ് ലെസ്റ്ററിന് പ്രതീക്ഷയാകുക. ലെസ്റ്ററിനോട് കളിച്ച അവസാന 6 മത്സരങ്ങളിൽ 4 ഇലും സിറ്റി തോൽവി വഴങ്ങിയിരുന്നു. പക്ഷെ ഇത്തിഹാദ് സ്റ്റേഡിയത്തിൽ അവസാന 12 മത്സരങ്ങളിൽ തുടർച്ചയായ ജയങ്ങൾക്ക് ശേഷം വരുന്ന സിറ്റിയെ വീഴ്ത്തുക ഫോക്‌സസിന് എളുപ്പമാവില്ല.
മാഞ്ചസ്റ്റർ സിറ്റിയിലേക്ക് മാറാൻ അനുവദിക്കാത്ത ലെസ്റ്റർ മാനേജ്മെന്റിന്റെ നടപടിയിൽ പ്രതിഷേധിച്ച് റിയാദ് മഹ്‌റസ് സമരത്തിൽ. ജനുവരി 30 ന് മഹ്‌റസിനെ സ്വന്തമാക്കാൻ സിറ്റി ലെസ്റ്ററിനെ സമീപിച്ചിരുന്നെങ്കിലും ലെസ്റ്ററിന്റെ വൻ വില നൽകാൻ സിറ്റി തയ്യാറാവതിരുന്നതോടെ ട്രാൻസ്ഫർ നടക്കാതെ പോയിരുന്നു. സിറ്റി താരത്തിനായി 65 മില്യൺ പൗണ്ട് നൽകാൻ തയ്യാറായിരുന്നെങ്കിലും ലെസ്റ്റർ 95 മില്യൺ ആവശ്യപ്പെട്ടതോടെയാണ് സിറ്റി പിന്മാറിയത്. സിറ്റിയിലേക്ക് പോകാൻ ലെസ്റ്ററിന് ട്രാൻസ്ഫർ അപേക്ഷ നൽകിയ മഹ്‌റസ് ഇതോടെ കടുത്ത നിരാശനാവുകയും ക്ലബ്ബിന്റെ നടപടിയിൽ അതൃപ്‌തി അറിയിച്ചതായാണ് റിപ്പോർട്ടുകൾ. ഇതോടെ ഇന്നലെ എവർട്ടനെതിരായ മത്സരത്തിൽ നിന്ന് മഹ്‌റസിനെ പരിശീലകൻ ക്ലോഡ് പ്യുവൽ ഒഴിവാക്കിയിരുന്നു. കഴിഞ്ഞ 3 ദിവസമായി മഹ്‌റസ് പരിശീലനത്തിനും പങ്കെടുത്തിട്ടില്ല. ഇതിനെതിരെ ക്ലബ്ബ് താരത്തിന് 2 ലക്ഷം പൗണ്ടോളം പിഴ ചുമത്തിയേക്കും.
മഹ്‌റസ് എവിടെയാണ് ഉള്ളത് എന്നതടക്കമുള്ള വിവരങ്ങൾ പോലും ക്ലബ്ബിന് അറിവില്ല എന്നതാണ് ഈ സാഹചര്യത്തിലെ പ്രത്യേകത. മഹ്‌റസിന്റെ നടപടിയിൽ സഹ താരങ്ങൾക്കും കടുത്ത അതൃപ്‌തി ഉണ്ട്. ഒരു ടോപ്പ് 4 ടീമിലേക്ക് മാറുക എന്നത് ഏറെ നാളായി സ്വപ്നം കൊണ്ട് നടക്കുന്ന മഹ്‌റസിന് സിറ്റിയിലേക്കുള്ള നീക്കം നടക്കാതെ വന്നതോടെ കടുത്ത മാനസിക സമ്മർദം അനുഭവിക്കുന്നതായും താരത്തിന്റെ സുഹൃത്തുക്കളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 2015 ഇൽ ലെസ്റ്ററിനെ പ്രീമിയർ ലീഗ് ജേതാക്കളാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച മഹ്‌റസ് അതേ വർഷമാണ് ലെസ്റ്ററുമായി പുതിയ കരാർ ഒപ്പിട്ടത്. നിലവിൽ ലെസ്റ്ററുമായി താരത്തിന് രണ്ടര വർഷത്തെ കരാർ ബാക്കിയുണ്ട്.
ആഴ്സണലിൽ നിന്ന് പുതുതായി എത്തിയ തിയോ വാൽകോട്ട് രണ്ടു ഗോളുകളുമായി ഗൂഡിസൻ പാർക്കിൽ തകർത്താടിയപ്പോൾ എവർട്ടന് ലെസ്റ്ററിനെതിരെ 2-1 ന്റെ ജയം. ആദ്യ പകുതിയിൽ വാൾക്കോട്ട് നേടിയ 2 ഗോളുകളാണ് സാം അല്ലാഡെയ്സിന്റെ ടീമിന് 7 മത്സരങ്ങൾക്ക് ശേഷം ആദ്യ ജയം സമ്മാനിച്ചത്. ജയത്തോടെ 31 പോയിന്റുള്ള എവർട്ടൻ ഒൻപതാം സ്ഥാനത്താണ്. 71 ആം മിനുട്ടിൽ ജാമി വാർഡി പെനാൽറ്റിയിലൂടെ ലെസ്റ്ററിനായി ഒരു ഗോൾ മടക്കിയെങ്കിലും സമനില ഗോൾ കണ്ടെത്താൻ ലെസ്റ്ററിനായില്ല. 34 പോയിന്റുള്ള ലെസ്റ്റർ എട്ടാം സ്ഥാനത്താണ്.
ഇന്നലെ നടന്ന ന്യൂ കാസിൽ ബേർൻലി മത്സരം 1-1 ന്റെ സമനിലയിലാണ് അവസാനിച്ചത്. ന്യൂ കാസിലിനായി ജമാൽ ലാസെൽസ് ഗോൾ നേസിയെങ്കിലും 85 ആം മിനുട്ടിൽ കാർൽ ഡർലോവ് വഴങ്ങിയ സെൽഫ് ഗോൾ ന്യൂ കാസിലിന് ജയം നിഷേധിക്കുകയായിരുന്നു. സൗത്താംപ്ടൻ- ബ്രയ്ട്ടൻ മത്സരവും 1-1 ന്റെ സമനിലയിലാണ് അവസാനിച്ചത്. സ്റ്റോക് സിറ്റി -വാട്ട്ഫോർഡ് മത്സരം ഗോൾ രഹിത സമനിലയിലാണ് അവസാനിച്ചത്.
മാർട്ടിൻ ഒ’നീൽ അയർലണ്ടിന്റെ കോച്ചായി രണ്ടു വർഷത്തേക്ക് കൂടി തുടരും. ഈ വര്ഷം റഷ്യയിൽ നടക്കാനിരിക്കുന്ന ലോകകപ്പിന്റെ യോഗ്യതാ മത്സരത്തിന്റെ പ്ലേ ഓഫ് സ്റ്റേജ് വരെ അയർലണ്ടിനെ എത്തിക്കാൻ മാർട്ടിൻ ഒ’നീലിന് സാധിച്ചിരുന്നു. മുൻ ലെസ്റ്റർ സിറ്റി, സെൽറ്റിക്ക്, ആസ്റ്റൺ വില്ല മാനേജരായി പ്രവർത്തിച്ചിരുന്ന മാർട്ടിൻ ഒ’നീൽ പ്രീമിയർ ലീഗ് ക്ലബ്ബായ സ്റ്റോക്ക് സിറ്റിയുടെ മാനേജർ പോസ്റ്റ് നിരസിച്ചിരുന്നു. പിന്നീടാണ് സ്റ്റോക്ക് സിറ്റി പോൾ ലാംബെർട്ടിനെ നിയമിച്ചത്.
BREAKING: Martin O’Neill has signed a contract extension to remain on as Ireland manager until 2020! #COYBIGpic.twitter.com/T6exC7gQhN
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ആദ്യ പാദത്തിൽ സമനില നേടാൻ മാർട്ടിൻ ഒ’നീലിന്റെ അയർലാൻഡിനായെങ്കിലും രണ്ടാം പാദത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകളക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. പുതുതായി രൂപീകൃതമായ യുവേഫ നേഷൻസ് ലീഗിലാണ് മാർട്ടിൻ ഒ’നീൽ ഇനി അയർലാൻഡുമായെത്തുക. 2020 ൽ നടക്കുന്ന യൂറോയിലേക്കുള്ള ക്വാളിഫിക്കേഷനായാണ് അയർലാൻഡ് നേഷൻസ് ലീഗിൽ ഇറങ്ങുക. 2016 യൂറോയുടെ ക്വാർട്ടർ ഫൈനൽ വരെ എത്തിയ അയർലാൻഡ് ഫ്രാൻസിനോട് തൊട്ടാണ് പുറത്ത് പോയത്.
സ്റ്റാംഫോഡ് ബ്രിഡ്ജിൽ ചെൽസിക്ക് നിരാശ. ലെസ്റ്ററിനെതിരെ ഗോൾ രഹിത സമനില വഴങ്ങിയ അവർ ഇത് തുടർച്ചയായ മൂന്നാം തവണയാണ് ഗോൾ രഹിത സമനില വഴങ്ങുന്നത്. നേരത്തെ ലീഗ് കപ്പിലും, എഫ് എ കപ്പിലും ചെൽസി സമനില വഴങ്ങിയിരുന്നു. ഇതോടെ 2018 ലെ ആദ്യ ജയത്തിനായി ചെൽസിക്ക് ഇനിയും കാത്തിരിക്കേണ്ടി വരും.
ഹോം ഗ്രൗണ്ടിൽ തീർത്തും പ്രതിരോധ ഫുട്‌ബോളിന് ശ്രമിച്ചതാണ് ചെൽസിക്ക് തിരിച്ചടിയായത്. ഫോം ഇല്ലാത്ത ബകയോകോയെ ടീമിൽ ഉൾപ്പെടുത്തിയത് കൊണ്ടേയുടെ തീരുമാനങ്ങളിൽ പിഴച്ച പ്രധാനപെട്ടതാണ്. ലെസ്റ്റർ ആവട്ടെ മത്സരത്തിന്റെ തുടക്കം മുതൽ മികച്ച അവസരങ്ങൾ സൃഷ്ടിച്ചു ചെൽസിക്ക് പ്രതിരോധ നിരക്ക് പ്രശ്നങ്ങൾ സൃഷ്ടിച്ചു. മഹ്‌റസും വാർഡിയും മികച്ച പങ്കാളിത്തത്തോടെ കളിച്ചതോടെ ആദ്യ പകുതിയിൽ മാത്രം 12 അവസരങ്ങളാണ് ലെസ്റ്റർ സൃഷ്ടിച്ചത്.
രണ്ടാം പകുതിയിൽ ചെൽസി മാറ്റങ്ങൾ ഒന്നും ഇല്ലാതെയാണ് ഇറങ്ങിയതെങ്കിലും ആദ്യ 15 മിനുറ്റ് പിന്നിട്ടിട്ടും കളി മെച്ചപ്പെടാതായതോടെ കോണ്ടേ ഫാബ്രിഗാസിന്റെയും ഹസാർഡിനെയും പിൻവലിച്ച് പെഡ്രോയെയും വില്ലിയനെയും കളത്തിൽ ഇറക്കി. 70 ആം മിനുട്ടിൽ ലെസ്റ്റർ താരം ചിൽവെൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായെങ്കിലും പിന്നീടുള്ള 20 മിനുട്ടും ചെൽസിക്ക് ഗോൾ നേടാനായില്ല. നിലവിൽ 47 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്താണ് ചെൽസി. 31 പോയിന്റുള്ള ലെസ്റ്റർ എട്ടാം സ്ഥാനത്താണ്.
പുതുവർഷത്തിലെ ആദ്യ ജയം സ്വന്തമാക്കാൻ ചെൽസി ഇന്ന് സ്വന്തം മൈതാനത്തിറങ്ങും. ലീഗിലും കപ്പ് മത്സരങ്ങളിലുമായി തുടർച്ചയായ 3 സമനിലകൾ വഴങ്ങിയ ചെൽസിക്ക് ഇന്നത്തെ മത്സരത്തിൽ ജയം അനിവാര്യമാണ്. പ്രീമിയർ ലീഗിൽ ആദ്യ നാലിനായുള്ള പോരാട്ടം കൂടിവരുന്ന സാഹചര്യത്തിൽ ഇനി പോയിന്റ് നഷ്ടപ്പെടാൻ അവർകാവില്ല. പ്രതിരോധത്തിൽ കരുത്ത് പുലർത്തുമ്പോഴും ആക്രമണ നിര ഗോൾ കണ്ടെത്താനാവാതെ വിഷമിക്കുന്നതാണ് കോണ്ടേ നേരിടുന്ന പ്രധാന വെല്ലുവിളി. അവസാന 7 മത്സരങ്ങളിൽ ഒന്നിൽ മാത്രം വിജയിച്ച ലെസ്റ്ററിനും ഇന്നത്തെ മത്സരം നിർണായകമാണ്.
കാര്യമായ പരിക്ക് ഭീഷണി ഇല്ലാത്ത ചെൽസി ശക്തമായ ടീമിനെ തന്നെയാവും ഇന്നിറക്കുക. ഗോൾ കണ്ടെത്താൻ വിഷമിക്കുന്ന ടീമിലേക്ക് വില്ലിയൻ മടങ്ങിയെത്താൻ സാധ്യത കൂടുതലാണ്. ലെസ്റ്റർ നിരയിലേക്ക് ജാമി വാർഡി തിരിച്ചെത്തിയേക്കും. ഡാനി സിംപ്സൻ ഇന്ന് കളിക്കാൻ സാധ്യതയില്ല. കഴിഞ്ഞ സീസണിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ രണ്ടു തവണയും ജയം ചെൽസിക്ക് ഒപ്പമായിരുന്നു. നിലവിലെ ഫോമിൽ സാധ്യത ചെൽസിക്കാണെങ്കിലും മൊറാത്ത ഫോം വീണ്ടെടുക്കേണ്ടത് ചെൽസിയുടെ സാധ്യതകളിൽ നിർണായകമാണ്.
പ്രീമിയർ ലീഗിൽ ലെസ്റ്ററിനും ന്യൂ കാസിലിനും മികച്ച ജയം. ഇന്നലെ നടന്ന ബ്രയിട്ടൻ- ബോർന്മൗത് മത്സരം സമനിലയിൽ അവസാനിച്ചു.
കിങ് പവർ സ്റ്റേഡിയത്തിൽ എതിരില്ലാത്ത 3 ഗോളുകൾക്കാണ് ലെസ്റ്റർ ഹഡേഴ്സ്ഫീൽഡ് ടൗണിനെ തകർത്തത്. റിയാദ് മഹറസിന്റെ മികച്ച പ്രകടനമാണ് മുൻ ജേതാക്കൾക്ക് തുണയായത്. ലെസ്റ്ററിനായി മഹറസ്,സിൽമാനി, ആൽബ്രയ്റ്റൻ എന്നിവരാണ് ഗോളുകൾ നേടിയത്. ജയത്തോടെ 21 കളികളിൽ നിന്ന് 30 പോയിന്റുള്ള ലെസ്റ്റർ എട്ടാം സ്ഥാനത്താണ്. 24 പോയിന്റുള്ള ഹഡേഴ്സ്ഫീൽഡ് പതിനൊന്നാം സ്ഥാനത്താണ്. സ്റ്റോക്കിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ന്യൂ കാസിൽ മറികടന്നത്. ആയോസ് പേരെസ് നേടിയ ഗോളാണ് അവർക്ക് തുണയായത്. ജയത്തോടെ 22 പോയിന്റുമായി അവർ 13 ആം സ്ഥാനത്തെത്തി. 20 പോയിന്റുള്ള സ്റ്റോക്ക് 16 ആം സ്ഥാനത്താണ്.
ബ്രയിട്ടൻ- ബോർന്മൗത് പോരാട്ടം ആവേശകരമായിരുന്നു. ബ്രയിട്ടന് വേണ്ടി നോക്കാർട്ട്, ഗ്ലെൻ മുറെ എന്നിവരാണ് ഗോൾ നേടിയത്. സ്റ്റീവ് കൂക്, കാലം വിൽസൻ എന്നിവരാണ് ബോർന്മൗത്തിന്റെ ഗോളുകൾ നേടിയത്. ബ്രയിട്ടൻ 12 ആം സ്ഥാനത്തും ബോർന്മൗത് 14 ആം സ്ഥാനത്തുമാണ്.