യുവന്റസ് മോൻസ ഗോൾ കീപ്പർ മിഷേൽ ഡി ഗ്രിഗോറിയോയെ സ്വന്തമാക്കി

യുവന്റസ് മോൻസ ഗോൾ കീപ്പർ മിഷേൽ ഡി ഗ്രിഗോറിയോയെ സ്വന്തമാക്കും. താരത്തിന്റെ മെഡിക്കൽ ഇന്ന് പൂർത്തിയാകും. ഇതിനു ശേഷം താരം കരാർ ഒപ്പുവെക്കും. 18 മില്യൺ യൂറോയുടെ ടോട്ടൽ ഡീലിൽ ആണ് യുവന്റസ് താരത്തെ ടീമിലേക്ക് എത്തിക്കുന്നത്. പുതിയ കോച്ച് തിയാഗോ മോട്ടയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു ഗ്രിഗോറിയോ.

ആദ്യം ഒരു 4 മില്യൺ വരുന്ന ലോൺ ഡീലിൽ ആകും ഗോൾകീപ്പർ യുവന്റസിലേക്ക് വരുന്നത്. സീസണിൻ്റെ അവസാനത്തിൽ 14 മില്യൺ യൂറോയ്ക്ക് താരത്തെ വാങ്ങാൻ ആകും. 2029വരെയുള്ള കരാർ ഒപ്പുവെക്കും.

26കാരനായ ഗ്രിഗേറിയോ അവസാന മൂന്ന് വർഷമായി മോൻസക്ക് ഒപ്പം ഉണ്ട്. ഇന്റർ മിലാൻ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്.

ഫൊൻസെക ഇനി എസി മിലാന്റെ പരിശീലകൻ

പിയോളിക്ക് പകരം പുതിയ പരിശീലകനായുള്ള അ സി മിലാന്റെ അന്വേഷണം ഫൊൻസെകയിൽ എത്തി. പോളോ ഫൊൻസെകയുടെ നിയമനം മിലാൻ ഇന്ന് പ്രഖ്യാപിച്ചു. ലില്ലെയുടെ പരിശീലകനായിരുന്നു അവസാന രണ്ട് വർഷമായി ഫൊൻസെക. 3 വർഷത്തെ കരാറിൽ ആണ് ഫൊൻസെക എ സി മിലാനിൽ എത്തുന്നത്.

മുൻ റോമ പരിശീലകനായ ഫോൻസെകയ്ക്ക് ഇറ്റലിയിൽ പ്രവർത്തിച്ച് മുൻ പരിചയം ഉണ്ട്. ഉക്രൈൻ ക്ലബായ ശക്തറിന്റെയും പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്. മുമ്പ് പോർട്ടോ, ബ്രാഗ തുടങ്ങിയ ക്ലബുകളുടെയും പരിശീലകനായിട്ടുണ്ട്.

നികോളോ ബരെല ഇന്റർ മിലാനിൽ 2029വരെ തുടരും

ഇന്റർ മിലാൻ മിഡ്ഫീൽഡർ നികോളോ ബരെല ക്ലബിൽ ഉടൻ പുതിയ കരാർ ഒപ്പുവെക്കും. അഞ്ചു വർഷത്തെ കരാർ ആണ് ഇറ്റാലിയൻ താരം ഒപ്പുവെക്കുക. ബരേലയുടെ വേതനം വലിയ തോതിൽ വർധിപ്പിക്കാനും ക്ലബ് തീരുമാനിച്ചിട്ടുണ്ട്. 5-6 മില്യണോളം താരത്തിന് ഒരു വർഷം വേതനം ലഭിക്കും. 2025വരെ ബരേലക്ക് ഇന്ററിൽ ഇപ്പോൾ കരാർ ഉണ്ട്. അത് അവസാനിക്കുന്നതിനും മുമ്പ് തന്നെ താരത്തിന്റെ കരാർ പുതുക്കി താരത്തിൽ ഇന്റർ മിലാനിൽ ഉള്ള വിശ്വാസം ക്ലബ് ആരാധകരെ അറിയിക്കുകയാണ്.

2019ൽ കലിയരിയിൽ നിന്നായിരുന്നു ബരേല ഇന്റർ മിലാനിൽ എത്തിയത്. താരം ഇതിനകം 170ൽ അധികം മത്സരങ്ങൾ ഇന്ററിനായി കളിച്ചിട്ടുണ്ട്. ഇന്ററിന്റെ സീരി എ വിജയത്തിലും താരം പ്രധാന പങ്കുവഹിച്ചു. ഇറ്റലിയുടെ യൂറോ കപ്പ് ടീമിലെയും സജീവ സാന്നിദ്ധ്യമായിരുന്നു ബരേല. ബരേലയുടെ കരാർ പുതുക്കിയ ശേഷം ഇന്റർ ലൗട്ടാരോയുടെ കരാറും പുതുക്കും.

ലാസിയോയുടെ പുതിയ പരിശീലകനായി ബറോണി

മാർക്കോ ബറോണി ലാസിയോയുടെ പുതിയ പരിശീലകനാകും. കരാർ ഒപ്പുവെക്കാൻ ആയി അദ്ദേഹം റോമിലെത്തിയതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2 വർഷത്തെ കരാർ ആകും ബറോണി ഒപ്പുവെക്കുക. ബറോണി 1 മില്യൺ യൂറോയും ബോണസും വേതനമായി ലാസിയോയിൽ നേടും.

കഴിഞ്ഞയാഴ്ച ഇഗോർ ട്യൂഡർ രാജിവച്ചതിനെ തുടർന്ന് ലാസിയോയികെ പരിശീലക സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. മൂന്നു മാസം മാത്രമാണ് ട്യുഡോർ ലാസിയോക്ക് ഒപ്പം ഉണ്ടായിരുന്നത്. മാർച്ചിൽ മൗറിസിയോ സാരിക്ക് പകരമായായുരുന്നു ട്യുഡോർ വന്നത്. അദ്ദേഹത്തെ നിലനിർത്താൻ മാനേജ്മെന്റിന് പദ്ധതിയുണ്ടായിരുന്നില്ല.

നിലവിലെ ലാസിയോ ഫസ്റ്റ് ടീമിൽ നിന്ന് എട്ട് കളിക്കാരെ മാറ്റാൻ ട്യൂഡോർ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് കൂടെ ട്യുഡോറിൽ നിന്ന് ക്ലബ് അകലാൻ കാരണമായി‌.

ഡി റോസിയുടെ കരാർ റോമ പുതുക്കും

ഡാനിയേൽ ഡി റോസി റോമയിൽ തന്റെ കരാർ പുതുക്കും. 2027 വരെ നീണ്ടു നിൽക്കുന്ന കരാർ ഡി റോസി ഒപ്പുവെച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഉടൻ തന്നെ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും. ജോസെ മൗറീനോ പോയപ്പോൾ താൽക്കാലിക പരിശീലകനായി എത്തിയ ഡി റോസി ഇതുവരെ റോമയെ മികച്ച രീതിയിലാണ് നയിച്ചത്.

ഡി റോസി റോമയുടെ പരിശീലകനായി ചുമതല ഏറ്റെടുക്കുമ്പോൾ സീരി എ ടേബിളിൽ റോമ ഒമ്പതാം സ്ഥാനത്തായിരുന്നു, അവർ അവസാനം നല്ല പ്രകടനം നടത്തിൽ സീസണിൽ ആറാമതായി ഫിനിഷ് ചെയ്യാൻ ആയി.

അടുത്ത സീസണിൽ സ്ക്വാഡ് പുതുക്കി കൊണ്ട് ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് ആയി പോരാടുകയാണ് റോമയുടെ ലക്ഷ്യം. അതിനായുള്ള അണിയറ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്‌.

ലൗട്ടാരോ മാർട്ടിനസ് 2029 വരെ ഇന്റർ മിലാനിൽ

ലൗടാരോ മാർട്ടിനെസ് ഇൻ്റർ മിലാനിൽ ഒരു പുതിയ ദീർഘകാല കരാർ ഒപ്പുവെക്കും. 2029 ജൂൺ വരെ നീണ്ടു നിൽക്കുന്ന കരാറിൽ ആകും ലൗട്ടാരോ മാർട്ടിനസ് ഒപ്പുവെക്കുക. 26-കാരനായ അർജൻ്റീനിയൻ സ്‌ട്രൈക്കർ ഈ സീസണിൽ ഇന്റർ മിലാന്റെ ഇരട്ട കിരീട നേട്ടത്തിൽ പ്രധാന പങ്കുവഹിച്ചിരുന്നു. 2018 മുതൽ ലൗട്ടാരോ ഇന്റർ മിലാനൊപ്പം ഉണ്ട്.

ഈ സീസണിൽ 33 ലീഗ് മത്സരങ്ങളിൽ നിന്ന് 24 ഗോളുകളും ആറ് അസിസ്റ്റുകളും താരം സംഭാവന നൽകി. 2023-ലെ സീരി എ എംവിപി ട്രോഫിയും താരമാണ് നേടിയത്. ഇൻ്ററുമായുള്ള അർജന്റീനൻ താരത്തിന്റെ നിലവിലെ കരാറിൽ 2026ൽ അവസാനിക്കേണ്ടതായിരുന്നു. പുതിയ ഡീലിൽ ഒരു റിലീസ് ക്ലോസ് ഉണ്ടാകില്ല. ഓരോ സീസണിലും ഏകദേശം 9 മില്യൺ

കോണ്ടെ നാപോളിയുടെ അടുത്ത പരിശീലകനാകും

കോണ്ടെ നാപോളിയുടെ അടുത്ത പരിശീലകനാകും എന്ന് റിപ്പോർട്ടുകൾ. കോണ്ടെയും നാപോളിയുമായുള്ള കരാർ ചർച്ചകൾ അവസാന ഘട്ടത്തിൽ ആണെന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത ദിവസങ്ങളിൽ തന്നെ നിയമനം നടന്നേക്കും.നാപ്പോളി ഡയറക്ടർമാരായ ജിയോവന്നി മന്നയും ആൻഡ്രിയ ചിയാവെല്ലിയും കഴിഞ്ഞ രണ്ട് ദിവസമായി കോണ്ടെയുമായി ചർച്ചകൾ നടത്തുന്നുണ്ട്.

ഒരു സീസണിൽ ഏകദേശം 6.5-7 മില്യൺ യൂറോയും ആഡ്-ഓണുകളിൽ 2 മില്യൺ ഡോളറും മൂല്യമുള്ള മൂന്ന് വർഷത്തെ കരാർ ആണ് നാപോളി കൊണ്ടെയ്ക്ക് മുന്നൊൽ വെച്ചിരിക്കുന്നത്.

54കാരനായ കോണ്ടെ കഴിഞ്ഞ വർഷം ടോട്ടനത്തിൽ ജോലി ഒഴിഞ്ഞതിനു ശേഷം ഇതുവരെ ഒരു ക്ലബിനെയും പരിശീലിപ്പിച്ചിരുന്നില്ല. മുമ്പ് ഇന്റർ മിലാൻ, ചെൽസി, യുവന്റസ് എന്നീ ക്ലബുകളെ കൊണ്ടേ പരിശീലിപ്പിച്ചിട്ടുണ്ട്.

പിയോളി എ സി മിലാൻ വിടും, ഔദ്യോഗിക പ്രഖ്യാപനം വന്നു

സ്റ്റെഫാനോ പിയോളി ഈ സീസൺ അവസാനത്തോടെ എസി മിലാനിൽ വിടും എന്ന് ക്ലബ് അറിയിച്ചു. മോശം പ്രകടനം കാരണം പിയോളിയെ സീസൺ അവസാനം പുറത്താക്കാൻ ആണ് എ സി മിലാൻ തീരുമാനിച്ചിരിക്കുന്നത്. പിയോളിക്ക് പകരക്കാരനായുള്ള അന്വേഷണം മിലാൻ ആരംഭിച്ചു കഴിഞ്ഞു. ലീഗിൽ ഇപ്പോൾ മിലാൻ രണ്ടാം സ്ഥാനത്ത് ഉണ്ടെങ്കിലും അവർ ചാമ്പ്യന്മാരായ ഇന്റർ മിലാനേക്കാൾ ഏറെ പിറകിലാണ്.

2025 വരെ മിലാനിൽ പിയോളിക്ക് കരാർ ഉണ്ടയിരുന്നു. പക്ഷെ അതുവരെ മിലാൻ കാത്തു നിൽക്കണ്ട് എന്ന് മിലാൻ തീരുമാനിക്കുക ആയിരുന്നു. 2019ലാണ് പിയോളി മിലാനിൽ എത്തുന്നത്. ഒരു ദശകത്തിന് ശേഷം മിലാനെ ഇറ്റാലിയൻ ചാമ്പ്യന്മാർ ആക്കാനും പിയോളിക്ക് ആയിരുന്നു.

മെയ് 25ന് സലെർനിറ്റനയ്ക്ക് എതിരെ ആയിരിക്കും പിയോളിയുടെ മിലാനിലെ അവസാന മത്സരം. മുൻ റോമ പരിശീലകൻ ഫൊൻസെക അടുത്ത മിലാൻ പരിശീലകൻ ആകും എന്നാണ് ഇപ്പോൾ വരുന്ന സൂചനകൾ.

ഒടുവിൽ കിരീടം! ഫുട്‌ബോളിന്റെ സ്വന്തം ജിയാൻ പിയറോ ഗാസ്പെരിനി!

‘എന്ത് കൊണ്ടാണ് കിരീടങ്ങൾ കൊണ്ടു മാത്രം നിങ്ങൾ നേട്ടങ്ങളെ അളക്കുന്നത്, ഞാൻ മുമ്പ് ഉള്ളതിനെക്കാൾ ഇപ്പോൾ മികച്ചത് ആയി എന്നതിന് അതിനു അർത്ഥമില്ല’ 66 മത്തെ വയസ്സിൽ കരിയറിലെ ആദ്യ കിരീടം ആയ യുഫേഫ യൂറോപ്പ ലീഗ് കിരീടം നേടിയ ശേഷം സ്‌കൈ ഇറ്റാലിയയോട് ജിയാൻ പിയറോ ഗാസ്പെരിനി പറഞ്ഞ വാക്കുകൾ ആണ് ഇവ. ചിലപ്പോൾ ഒരു ആധുനിക പരിശീലകൻ ഒരിക്കലും പറയാൻ ഇടയില്ലാത്ത വാക്കുകൾ, അത്രമേൽ ക്രൂരമായ ഫുട്‌ബോൾ മാനേജറുടെ ഹോട്ട് സീറ്റിൽ ഇരിക്കുന്ന ആ പഴയ ജനറേഷന്റെ അവസാന പ്രതിനിധികളിൽ ഒന്നാവും ചിലപ്പോൾ ഗാസ്പെരിനി. യുവന്റസ് അക്കാദമിയിൽ തുടങ്ങി 35 മത്തെ വയസ്സിൽ വിരമിക്കുന്ന സമയത്ത് അത്രയൊന്നും മികച്ച ഫുട്‌ബോൾ കരിയർ ഒന്നും ഗാസ്പെരിനിക്ക് പറയാൻ ഉണ്ടായിരുന്നില്ല. വിരമിച്ച ശേഷം ഇടക്ക് ഫിനാഷ്യൽ സെക്ടറിൽ ജോലി നോക്കിയ ശേഷം യുവന്റസ് അക്കാദമിയിൽ പരിശീലകനാവുന്ന അദ്ദേഹം ആ സമയത്ത് അണ്ടർ 14, 17, 20 ടീമുകളുടെ പരിശീലകൻ ആയി. 2003 ൽ സീരി സി ടീമായ ക്രൊട്ടോന്റെ പരിശീലകൻ ആയാണ് തന്റെ സീനിയർ പരിശീലക കരിയർ ഗാസ്പെരിനി തുടങ്ങുന്നത്.

തുടർന്ന് ടീമിനെ സീരി ബിയിലും എത്തിക്കുന്ന അദ്ദേഹം 2006 വരെ അവരെ പരിശീലിപ്പിച്ചു. 2006 ൽ ജെനോവ പരിശീലകൻ ആവുന്ന ഗാസ്പെരിനി തന്റെ ആദ്യ സീസണിൽ തന്നെ ടീമിനെ സീരി എയിൽ എത്തിച്ചു. തുടർന്ന് ഇറ്റാലിയൻ ഫുട്‌ബോളിൽ തന്റേതായ ഇടം സ്വയം ഉണ്ടാക്കുന്ന ഗാസ്പെരിനിയെ ആണ് ഫുട്‌ബോൾ ലോകം കണ്ടത്. 2008-09 സീസണിൽ ജെനോവയെ അഞ്ചാം സ്ഥാനത്ത് എത്തിക്കുന്ന അദ്ദേഹം അവർക്ക് യൂറോപ്പ ലീഗ് യോഗ്യതയും നേടിക്കൊടുത്തു. തന്റെ പ്രസിദ്ധമായ 3-4-3 ഫോർമേഷനിൽ മികച്ച പ്രസും അതിലും മികച്ച ആക്രമണ ഫുട്‌ബോളും ആയുള്ള ഗാസ്പെരിനിയുടെ ഫുട്‌ബോളിന് യൂറോപ്പിൽ തന്നെ ആരാധകർ ഉണ്ടായി. കരിയർ അവസാനിച്ചു എന്നു കരുതിയ ഡിയെഗോ മിലിറ്റോ, തിയാഗോ മോട്ടോ തുടങ്ങിയവർക്ക് ഒരു ഉയിർത്തെഴുന്നേപ്പു ഉണ്ടാവുന്നതും ഗാസ്പെരിനിയിലൂടെ തന്നെ ആയിരുന്നു. ആ സമയത്ത് കളിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ടീമായി ജെനോവയെ അടയാളപ്പെടുത്തിയത് സീരി എയും ചാമ്പ്യൻസ് ലീഗും നേടിയ ഇന്റർ മിലാൻ പരിശീലകൻ സാക്ഷാൽ ജോസെ മൊറീന്യോ തന്നെ ആയിരുന്നു.

എന്നും തന്റെ ശക്തമായ വ്യക്തിത്വം കാത്ത് സൂക്ഷിച്ച ഗാസ്പെരിനി ജെനോവ പുറത്താക്കിയ ശേഷം 2011 ൽ ആണ് ഇന്റർ മിലാൻ പരിശീലകൻ ആവുന്നത്. അദ്ദേഹം കരിയറിൽ പരിശീലിപ്പിച്ച ഏക വലിയ ക്ലബ്, എന്നാൽ വെറും മൂന്നു മാസത്തിനുള്ളിൽ മോശം പ്രകടനം കാരണം അദ്ദേഹത്തെ ഇന്റർ പുറത്താക്കി. തുടർന്ന് ഇടക്ക് താൻ കളിച്ച മുൻ ക്ലബ് പലർമോയെ പരിശീലിപ്പിച്ച അദ്ദേഹം ഇടക്ക് 3 കൊല്ലം വീണ്ടും ജെനോവയെ പരിശീലിപ്പിച്ചു. തുടർന്ന് 2016 ൽ ആണ് അദ്ദേഹത്തിന്റെയും അറ്റലാന്റയുടെയും തലവര മാറ്റിയ തീരുമാനമായി ഗാസ്പെരിനി അവരുടെ പരിശീലകൻ ആവുന്നത്. 130 വർഷം അടുത്ത് പഴക്കമുള്ള ശക്തമായ ആരാധക കൂട്ടവും കുടുംബം പോലെ ഉറപ്പുള്ളതും ആയ അറ്റലാന്റക്ക് അവരുടെ സുവർണ യുഗം ആണ് ഈ 8 വർഷം കൊണ്ട് ഗാസ്പെരിനി നൽകിയത്. സീരി എയിൽ നിലനിൽക്കാൻ പൊരുതുന്ന ടീമിൽ നിന്നു ഏത് ദിവസവും ആരെയും ഞെട്ടിക്കാൻ പറ്റുന്ന ഹൈ പ്രസും കൃത്യമായ പാസിങും മികച്ച അക്രമണ ഫുട്‌ബോളും കളിക്കുന്ന യൂറോപ്യൻ ഫുട്‌ബോൾ ലക്ഷ്യം വെക്കുന്ന ടീമായി അറ്റലാന്റ ഈ കാലത്ത് വളർന്നു. ഗാസ്പെരിനി ആദ്യ സീസണിൽ തന്നെ ലീഗിൽ നാലാമത് എത്തിയ അവർ യൂറോപ്പ ലീഗിലേക്ക് യോഗ്യതയും നേടി. 26 വർഷങ്ങൾക്ക് ശേഷം ആദ്യമായി ആയിരുന്നു അറ്റലാന്റ വീണ്ടും യൂറോപ്യൻ ഫുട്‌ബോൾ കളിക്കുന്നത്.

രണ്ടാം സീസണിലും ടീമിന് യൂറോപ്പ ലീഗ് യോഗ്യത നേടി നൽകുന്ന ഗാസ്പെരിനി ടീമിനെ കോപ്പ ഇറ്റാലിയ സെമിഫൈനലിലും എത്തിക്കുന്നുണ്ട്. 2019 ൽ സീരി എയിൽ മൂന്നാമത് എത്തുന്ന അറ്റലാന്റയെ ചരിത്രത്തിൽ ആദ്യമായി ചാമ്പ്യൻസ് ലീഗിലേക്കും ഗാസ്പെരിനി നയിക്കുന്നു. ആ സീസണിൽ കോപ്പ ഇറ്റാലിയ ഫൈനലും അവർ കളിക്കുന്നുണ്ട്. ഐതിഹാസം എന്നു തന്നെ പറയാവുന്ന ചാമ്പ്യൻസ് ലീഗ് പ്രകടനം ആണ് കോവിഡ് സീസണിൽ അറ്റലാന്റ നടത്തിയത്. മാഞ്ചസ്റ്റർ സിറ്റിക്ക് പിറകിൽ ഗ്രൂപ്പിൽ രണ്ടാമത് എത്തിയ അവർ പ്രീ ക്വാർട്ടറിൽ വലൻസിയയെ ഇരു പാദങ്ങളിലും ആയി 8-4 ആണ് തോൽപ്പിക്കുന്നത്. കോവിഡ് ഏറ്റവും തീവ്രമായി തങ്ങളുടെ സിറ്റിയെ ബാധിച്ച സമയത്ത് പല പ്രമുഖ താരങ്ങളെയും പരിക്ക് മൂലം നഷ്ടമായിട്ടും ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ആ വർഷം ഫൈനൽ കളിച്ച പാരിസ് സെന്റ് ജെർമനോട് അവിശ്വസനീയം ആയ പോരാട്ടത്തിന് ഒടുവിൽ 2-1 നു ആണ് അവർ കീഴടങ്ങുന്നത്. ചെറിയ സ്‌ക്വാഡ് വെച്ചു പാരീസിന്റെ സൂപ്പർ സംഘത്തെ ഗാസ്പെരിനി വിറപ്പിക്കുക തന്നെ ആയിരുന്നു. അടുത്ത സീസണിൽ ആക്രമണ ഫുട്‌ബോൾ കൊണ്ടു സീരി എയെ വിറപ്പിക്കുന്ന അറ്റലാന്റയെ ആണ് ലോകം കണ്ടത്. സീസണിൽ 98 ഗോളുകൾ നേടിയ അവർ 60 കൊല്ലത്തിന് ഇടയിൽ ഒരു ഇറ്റാലിയൻ ടീം ഒരു സീസണിൽ നേടുന്ന ഏറ്റവും കൂടുതൽ ഗോളുകൾ ആണ് നേടിയത്.

പലപ്പോഴും 5-0 നും 6-0 നും 7-0 നും ജയിക്കുക എന്നത് അവരുടെ പതിവ് ആയിരുന്നു ഈ സീസണിൽ. ജോസിപ് ഇലിസിചും, ലൂയിസ് മുരിയലും, ദുവാൻ സപാറ്റയും 15 ൽ അധികം ലീഗ് ഗോളുകൾ ആണ് സീസണിൽ അടിച്ചു കൂട്ടിയത്. തുടർച്ചയായി രണ്ടാം തവണയും ലീഗിൽ മൂന്നാമത് എത്തിയ അറ്റലാന്റ ഒരിക്കൽ കൂടി ചാമ്പ്യൻസ് ലീഗ് യോഗ്യത സ്വന്തമാക്കി. അടുത്ത സീസണിൽ ടീമിന്റെ നട്ടെല്ലും ക്യാപ്റ്റനും ആയ പാപ്പു ഗോമസ് ടീം വിട്ടിട്ടും ഗാസ്പെരിനിയും സംഘവും കുലുങ്ങിയില്ല. വീണ്ടും ഒരിക്കൽ കൂടി മൂന്നാം സ്ഥാനവും ചാമ്പ്യൻസ് ലീഗ് യോഗ്യതയും നേടിയ അവർ ചാമ്പ്യൻസ് ലീഗിൽ അവസാന 16 ൽ റയൽ മാഡ്രിഡിനോട് ആണ് കീഴടങ്ങിയത്. പക്ഷെ ഒരിക്കൽ കൂടി കോപ്പ ഇറ്റാലിയ ഫൈനലിൽ അവർ യുവന്റസിനോട് വീണു. 2021-22 സീസണിൽ പക്ഷെ ഗാസ്പെരിനിക്ക് താഴെ ആദ്യമായി എട്ടാമത് ആയ അറ്റലാന്റക്ക് യൂറോപ്യൻ യോഗ്യത നേടാൻ ആയില്ല, സീസണിൽ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ അവർ യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിലും പുറത്തായി. എന്നാൽ കഴിഞ്ഞ സീസണിൽ ലീഗിൽ അഞ്ചാം സ്ഥാനത്ത് എത്തിയ അവർ യൂറോപ്പ ലീഗ് യോഗ്യത നേടി തങ്ങളുടെ മാജിക് എവിടെയും പോയില്ല എന്നു തെളിയിക്കുക ആയിരുന്നു.

നിലവിൽ സീസണിൽ ഇതിനകം തന്നെ ലീഗിൽ അഞ്ചാം സ്ഥാനം ഉറപ്പിച്ചു ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കിയ അറ്റലാന്റ ഇത്തവണ യൂറോപ്പ ലീഗിൽ രണ്ടും കൽപ്പിച്ചു ആണ് ഇറങ്ങിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനക്കാർ ആയ അവർ പ്രീ ക്വാർട്ടറിൽ ഗ്രൂപ്പ് ഘട്ടത്തിൽ മുമ്പ് നേരിട്ട പോർച്ചുഗീസ് ജേതാക്കൾ ആയ നിലവിൽ ഏറ്റവും മികച്ച പരിശീലകരിൽ ഒരാൾ ആയി പലരും ചൂണ്ടികാട്ടുന്ന റൂബൻ അമോറിമിന്റെ സ്പോർട്ടിങ് ലിസ്ബണിനെ മറികടന്നു ആണ് ക്വാർട്ടർ ഫൈനലിൽ എത്തുന്നത്. ടാക്ടിക്കലി വളരെ ചെറുപ്പക്കാരൻ ആയ ന്യൂ ജനറേഷൻ പരിശീലകനു മുന്നിൽ തന്റെ ക്ലാസ് ഗാസ്പെരിനി കാണിച്ചു. ക്വാർട്ടർ ഫൈനലിൽ ലിവർപൂളിൽ തന്റെ അവസാന സീസൺ അവിസ്മരണീയം ആക്കാൻ എത്തിയ ക്ലോപ്പിന് ദുസ്വപ്നം ആണ് ഗാസ്പെരിനി സമ്മാനിച്ചത്. ആദ്യ പാദത്തിൽ ആൻഫീൽഡിൽ സ്കമാക്കയുടെ ഇരട്ടഗോൾ മികവിൽ 3-0 നു ജയിക്കുന്ന അറ്റലാന്റ അന്ന് തന്നെ സെമിഫൈനൽ ഉറപ്പിച്ചിരുന്നു. സെമി ഫൈനലിൽ മാഴ്സെയെ രണ്ടാം പാദത്തിലെ 3-0 ഗോൾ സ്കോറിൽ മുക്കിയ അവർ ഫൈനലിൽ 51 കളികളിൽ സീസണിൽ പരാജയം അറിയാതെ വരുന്ന ബുണ്ടസ് ലീഗ ജേതാക്കൾ ആയ പരിശീലകർക്ക് ഇടയിലെ ‘ദ നെക്സ്റ്റ് ബിഗ് തിങ്’ സാക്ഷാൽ സാബി അലോൺസോയുടെ ബയേർ ലെവർകുസനെ ആണ് നേരിടേണ്ടത് എന്നറിഞ്ഞപ്പോൾ പലരും അവരെ എഴുതി തള്ളിയത് ആണ്.

തുടർച്ചയായ മത്സരങ്ങൾക്ക് ഇടയിൽ 3 ദിവസം മുമ്പ് കോപ്പ ഇറ്റാലിയ ഫൈനലിൽ ഒരിക്കൽ കൂടി യുവന്റസിനോട് 1-0 നു പരാജയം നേരിട്ടാണ് അറ്റലാന്റ യൂറോപ്പ ലീഗ് ഫൈനലിന് എത്തുന്നത്. അതിനു ഇടയിൽ ലീഗിൽ അഞ്ചാം സ്ഥാനം ഉറപ്പിച്ചു ചാമ്പ്യൻസ് ലീഗ് യോഗ്യത അവർ ഉറപ്പാക്കുന്നുണ്ട്. കഴിഞ്ഞ 22 ദിവസത്തിനു ഇടയിൽ 7 മത്സരങ്ങൾ കളിക്കുന്നതോ ഒരാഴ്ചക്ക് ഇടയിൽ മൂന്നാം മത്സരത്തിന് ഇറങ്ങുന്നതോ തുടർച്ചയായ ഫൈനൽ പരാജയങ്ങൾ മാനസികമായി തളർത്തുന്നതോ ഒന്നും പ്രതിസന്ധിയല്ലാത്ത ഒരു അടലാന്റയെ ആണ് പരാജയം എന്തെന്നു അറിയാത്ത ലെവർകുസനു എതിരെ ഇന്നലെ കാണാൻ ആയത്. സാബിയുടെ ഷോർട്ട് പാസ് ബോൾ പ്ലെയിങ് മാസ്റ്റർ ക്ലാസിനു എതിരെ തന്റെ പോരാളികൾ ആയ താരങ്ങളെ ഉപയോഗിച്ച് ഗാസ്പെരിനി ചെക്ക് വെക്കുന്ന കാഴ്ച അതിമനോഹരം ആയിരുന്നു. എത്ര നേരം വരെ വേണമെങ്കിലും എല്ലാം നൽകി എതിരാളിയുടെ ഹാഫിൽ പ്രസ് ചെയ്യുന്ന, ഒന്നാന്തരം ആയി പ്രതിരോധിക്കുന്ന, മാൻ മാർക്ക് ചെയ്തു ബോൾ റാഞ്ചുന്ന ഗാസ്പെരിനിയുടെ താരങ്ങൾ ജർമ്മൻ ജേതാക്കൾക്ക് മത്സരത്തിൽ അധികം ഒന്നും നൽകിയില്ല എന്നത് തന്നെയാണ് വാസ്തവം.

3-4-3 യിൽ വിങ് ബാക്കുകൾക്ക് നല്ല സ്വാതന്ത്ര്യം ലഭിക്കുന്ന ഗാസ്പെരിനി സിസ്റ്റം പലപ്പോഴും അവസരത്തിനു ഒപ്പം 4-3-3 ആയും 4-2-3-1 ആയും ഒക്കെ മാറും. പലരും എഴുതി തള്ളിയ സ്കമാക്കയുടെ ഉയിർത്തെഴുന്നേൽപ്പ് കൂടിയാണ് ഗാസ്പെരിനി നടപ്പിലാക്കിയത്. തന്റെ പ്രസിങ് കൊണ്ട് ഇറ്റാലിയൻ യുവതാരം നൽകിയ അവസരം ആണ് ഹാട്രിക് കൊണ്ട് ലുക്മാൻ മുതലാക്കിയത്. കരിയറിലെ ഏറ്റവും മികച്ച മത്സരം തന്നെയാണ് ലുക്മാനിൽ നിന്നു ഇന്നലെ കണ്ടത്. കാലം കഴിഞ്ഞു എന്ന് പറഞ്ഞ കൊലാസിനാക്കിൽ നിന്നും സപകോസ്റ്റയിൽ നിന്നും മികവ് പുറത്ത് എടുത്ത ഗാസ്പെരിനിയുടെ ടീമിന്റെ നട്ടെല്ലു കോപ്മെയിനേർസും എഡേർസനും അടങ്ങിയ മധ്യനിര തന്നെ ആയിരുന്നു. 62 വർഷത്തിന് ശേഷം ആദ്യമായി അറ്റലാന്റക്ക് ഒരു കിരീടം നേടി നൽകുന്ന ഗാസ്പെരിനി അവർക്ക് സമ്മാനിക്കുന്നത് അവരുടെ ചരിത്രത്തിലെ രണ്ടാമത്തെ മാത്രം പ്രധാന കിരീടവും ആദ്യ യൂറോപ്യൻ ട്രോഫിയും ആണ്. ഏതാണ്ട് നാലാം പതിറ്റാണ്ടിൽ എത്തുന്ന തന്റെ പരിശീലന കരിയറിൽ ഇറ്റാലിയൻ പരിശീലകന്റെ ആദ്യ കിരീടവും. ഈ കിരീടം ഉണ്ടായാലും ഇല്ലെങ്കിലും ഇതിനകം തന്നെ അറ്റലാന്റയിൽ, ഇറ്റാലിയൻ ഫുട്‌ബോളിൽ ലോക ഫുട്‌ബോളിൽ തന്റെ സ്ഥാനം ഗാസ്പെരിനി ഉറപ്പിച്ചിരുന്നു എന്നത് ആണ് വാസ്തവം. പിന്നെ കിരീടം എന്നത് അദ്ദേഹത്തിന്റെ കഴിവിനുള്ള അംഗീകാരം ആയി കാണാൻ ആണ് താൽപ്പര്യം, കാരണം ഈ കിരീടം മറ്റാരെക്കാളും ഫുട്‌ബോളിന്റെ സ്വന്തം ജിയാൻ പിയറോ ഗാസ്പെരിനി അർഹിക്കുന്നുണ്ട്.

ലൊപെറ്റിഗി എ സി മിലാന്റെ അടുത്ത പരിശീലകനാകും

സ്പാനിഷ് പരിശീലകൻ ലൊപെറ്റെഗി എ സി മിലാന്റെ അടുത്ത പരിശീലകനാകും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ലൊപെറ്റിഗിയും മിലാനും തമ്മിലുള്ള ചർച്ചകൾ വിജയത്തിലേക്ക് അടുക്കുന്നതായാണ് റിപ്പോർട്ടുകൾ. എ സി മിലാൻ അവരുടെ പരിശീലകൻ പിയോളിയുമായി വേർപിരിയാൻ തീരുമാനിച്ചിരുന്നു.

അവസാനമായി 2023ൽ വോൾവ്സിനെ ആണ് ലൊപെറ്റിഗി പരിശീലിപ്പിച്ചത്. അതിനു മുമ്പ് സെവിയ്യയിൽ അദ്ദേഹം പരിശീലകനായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. മുൻ റയൽ മാഡ്രിഡ് പരിശീലകൻ കൂടുയാണ് ലൊപെറ്റിഗി. സ്പെയിൻ ദേശീയ ടീമിനെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.

മിലാൻ ഡെർബിയും ജയിച്ചു, ഇന്റർ മിലാൻ ഇറ്റാലിയൻ ലീഗ് ചാമ്പ്യന്മാർ

ഇന്റർ മിലാൻ വീണ്ടും ഇറ്റാലിയൻ ചാമ്പ്യന്മാർ. ഇന്ന് സീരി എയിൽ നടന്ന മിലാൻ ഡർബി വിജയിച്ചു കൊണ്ടാണ് ഇന്റർ മിലാൻ സീരി എ കിരീടം ഉറപ്പിച്ചത്. സീരി എയിൽ രണ്ടാമതുള്ള എ സി മിലാനെ നേരിട്ട ഒന്നാം സ്ഥാനക്കാരായ ഇന്റർ മിലാൻ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയം ഇന്ന് നേടി. ഇതോടെ അഞ്ചു മത്സരങ്ങൾ ലീഗിൽ ശേഷിക്കെ ഇന്റർ മിലാൻ കിരീടം ഉറപ്പിച്ചു. ഇന്ന് ഫ്രാൻസെസോ അസെർബിയും തുറാമും അണ് ഇന്ററിനായി ഗോളുകൾ നേടിയത്.

ഒന്നാമതുള്ള ഇന്റർ മിലാന് ഈ വിജയത്തോടെ 33 മത്സരങ്ങളിൽ നിന്ന് 86 പോയിന്റാണ് ഉള്ളത്. രണ്ടാമതുള്ള എ സി മിലാന് 69 പോയിന്റും. ഇനി അഞ്ചു മത്സരങ്ങൾ മാത്രം ശേഷിക്കെ എല്ലാ മത്സരങ്ങളും വിജയിച്ചാലും എ സി മിലാന് ഇനി ഇന്ററിനൊപ്പം എത്താൻ ആവില്ല. എല്ലാ മത്സരങ്ങളും മിലാൻ ജയിച്ചാലും അവർക്ക് 84 പോയിന്റിൽ മാത്രമെ എത്താൻ സാധിക്കുകയുള്ളൂ.

ഇന്ററിന്റെ 20ആം ലീഗ് കിരീടം ആണ് ഇത്. അവസാനമായി 2020-21 സീസണിൽ ആയിരുന്നു ഇന്റർ സീരി എ കിരീടം നേടിയത്‌. സിമിയോണെ ഇൻസാഗിയുടെ കീഴിലെ ഇന്ററിന്റെ ആറാം കിരീടമാണിത്.

ഡാനിയ ഡി റോസി അടുത്ത സീസണിലും റോമയുടെ പരിശീലകനായി തുടരും

ഡാനിയേൽ ഡി റോസി റോമയുടെ പരിശീലകനായി അടുത്ത സീസണിലും തുടരുമെന്ന് ക്ലബ് ഉടമകളായ ഡാനും റയാൻ ഫ്രീഡ്കിനും പ്രഖ്യാപിച്ചു. ജോസെ മൗറീനോ പോയപ്പോൾ താൽക്കാലിക പരിശീലകനായി എത്തിയ ഡി റോസി ഇതുവരെ റോമയെ മികച്ച രീതിയിലാണ് നയിച്ചത്.

“ഇന്നലെ ഉച്ചതിരിഞ്ഞ് ഡാനിയേൽ ഡി റോസിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം, ഈ സീസണിന് ശേഷവും ഭാവിയിലും അദ്ദേഹം എഎസ് റോമയുടെ ഹെഡ് കോച്ചായി തുടരുമെന്ന് പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്,” ഫ്രെഡ്കിൻസ് പ്രസ്താവനയിൽ പറഞ്ഞു.

മിലാനെതിരായ യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനൽ രണ്ടാം പാദം നടക്കുന്നതിന് മുന്നോടിയായാണ് പ്രഖ്യാപനം. ഡി റോസി റോമയുടെ പരിശീലകനായി 16 കളികളിൽ നിന്ന് മൂന്ന് സമനിലകളും രണ്ട് തോൽവികളുമായി 11 വിജയങ്ങളുമാണ് ഇതുവരെ നേടിയത്. മുൻ ഇറ്റലി ഇൻ്റർനാഷണൽ താരം ചുമതല ഏറ്റെടുക്കുമ്പോൾ സീരി എ ടേബിളിൽ റോമ ഒമ്പതാം സ്ഥാനത്തായിരുന്നു, അവർ ഇപ്പോൾ അഞ്ചാം സ്ഥാനത്താണ് ഉള്ളത്.

Exit mobile version