ഓസ്ട്രേലിയ ഭയന്നത് സത്യമായി, ജൈ റിച്ചാര്‍ഡ്സണ്‍ ലോകകപ്പിനില്ല

Sports Correspondent

കഴിഞ്ഞ മാര്‍ച്ചില്‍ പാക്കിസ്ഥാനെതിരെ രണ്ടാം ഏകദിനത്തില്‍ പരിക്കേറ്റ ജൈ റിച്ചാര്‍ഡ്സണ്‍ ലോകകപ്പിനുണ്ടാകില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ സ്ഥിതീകരിച്ചു. തോളെല്ലിനേറ്റ പരിക്കിനെത്തുടര്‍ന്നാണ് ഇത്. ഇന്ത്യയ്ക്കെതിരെ നടന്ന ഏകദിന പരമ്പരയില്‍ ഓസ്ട്രേലിയയുടെ 3-2 വിജയത്തില്‍ 5 മത്സരങ്ങളില്‍ നിന്ന് 7 വിക്കറ്റ് നേടിയ താരം ഇംഗ്ലണ്ടില്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്.

താരത്തിന്റെ റീഹാബ് പ്രക്രിയ നല്ല രീതിയില്‍ മുന്നോട്ട് പോകുകയാണെന്നാണ് ഓസ്ട്രേലിയ ആദ്യം വിലയിരുത്തിയത്. എന്നാല്‍ നെറ്റ്സില്‍ ബൗള്‍ ചെയ്യുവാനുള്ള ശ്രമങ്ങളില്‍ നിന്ന് താരം വേണ്ടത്ര പുരോഗമിച്ചിട്ടില്ലെന്നാണ് നസ്സിലായതെന്ന് ഓസ്ട്രേലിയയുടെ ഫിസിയോതെറാപ്പിസ്റ്റ് ഡേവിഡ് ബീക്കിലി പറഞ്ഞു.

ഇതിനെത്തുടര്‍ന്ന് സെലക്ടര്‍മാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് താരത്തെ ലോകകപ്പ് സ്ക്വാഡില്‍ നിന്ന് പിന്‍വലിച്ചത്. പകരം കെയിന്‍ റിച്ചാര്‍ഡ്സണെ ലോകകപ്പ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ജൈ റിച്ചാര്‍ഡ്സണിന്റെ റീഹാബ് നടപടികള്‍ തുടര്‍ന്ന് താരത്തെ ഓസ്ട്രേലിയ എ ടീമിന്റെ ഇംഗ്ലണ്ട് ടൂറിനു സജ്ജമാക്കുകയാണെ തങ്ങളുടെ ലക്ഷ്യമെന്നും ഡേവിഡ് പറഞ്ഞു.