കംഗാരുകളെ മെരുക്കി ഇന്ത്യ, വെല്ലുവിളി ഉയര്‍ത്തി അലെക്സ് കാറെ

Sayooj

Download the Fanport app now!
Appstore Badge
Google Play Badge 1

ഡേവിഡ് വാര്‍ണറും സ്റ്റീവന്‍ സ്മിത്തും അര്‍ദ്ധ ശതകങ്ങള്‍ നേടിയെങ്കിലും ഓസ്ട്രേലിയയ്ക്ക് ഇന്ത്യ നല്‍കിയ 353 റണ്‍സ് വിജയ ലക്ഷ്യം പിന്തുടരാനാരാതെ നിലവിലെ ലോക ചാമ്പ്യന്മാര്‍. ഇന്ത്യയുടെ ലക്ഷ്യം ചേസ് ചെയ്ത ടീമിനു 316 റണ്‍സ് മാത്രമേ നേടാനായുള്ളു. സ്മിത്തിന്റെയും ഡേവിഡ് വാര്‍ണറുടെയും അര്‍ദ്ധ ശതകങ്ങള്‍ക്ക് ശേഷം അലെക്സ്  കാറെ പൊരുതി നോക്കിയെങ്കിലും ലക്ഷ്യത്തിനു 36 റണ്‍സ് അകലെ വരെ എത്തുവാനെ ഓസ്ട്രേലിയയ്ക്കായുള്ളു. കാറെ 55 റണ്‍സുമായി പുറത്താകാതെ നിന്നു.

മെല്ലെയെങ്കിലും വിക്കറ്റ് നഷ്ടമില്ലാതെ 61 റണ്‍സ് ഓസീസ് ഓപ്പണര്‍മാര്‍ നേടിക്കൊടുത്ത ശേഷം വണ്‍ ഡൗണായി സ്റ്റീവന്‍‍ സ്മിത്തെത്തിയ ശേഷം ഓസീസ് ഇന്നിംഗ്സിനു വേഗത കൈവരിക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ 72 റണ്‍സ് നേടിയ കൂട്ടുകെട്ടിനെ തകര്‍ത്തത് യൂസുവേന്ദ്ര ചഹാലായിരുന്നു. മൂന്നാം വിക്കറ്റിലും മികച്ച കൂട്ടുകെട്ട് ഓസ്ട്രേലിയയ്ക്ക് നേടാനായെങ്കിലും ജസ്പ്രീത് ബുംറ ഉസ്മാന്‍ ഖവാജയെ(42) പുറത്താക്കിയതോടെ 69 റണ്‍സ് കൂട്ടുകെട്ടിനും അവിടെ അവസാനമായി.

അധികം വൈകാതെ സ്മിത്തിനെയും മാര്‍ക്കസ് സ്റ്റോയിനിസിനെയും തന്റെ ഒരോവറില്‍ പുറത്താക്കി ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യയുടെ ആധിപത്യം ഉറപ്പിക്കുകയായിരുന്നു. സ്മിത്ത് 70 പന്തില്‍ നിന്ന് 69 റണ്‍സ് നേടിയാണ് പുറത്തായത്. 14 പന്തില്‍ നിന്ന് 28 റണ്‍സ് നേടി ഇന്ത്യയ്ക്ക് തലവേദനയാകുമെന്ന് കരുതിയ ഗ്ലെന്‍ മാക്സ്വെല്ലിനെ ചഹാല്‍ പുറത്താക്കിയപ്പോള്‍ 40.4 ഓവറില്‍ ഓസ്ട്രേലിയ 244/6 എന്ന നിലയിലായിരുന്നു.

പിന്നീട് അലെക്സ് കാറെയുടെ വെടിക്കെട്ട് പ്രകടനം ഓവലില്‍ പിറന്നുവെങ്കിലും താരം മറുവശത്ത് ഇന്ത്യ വിക്കറ്റുകള്‍ വീഴ്ത്തിയതോടെ ഓസ്ട്രേലിയയ്ക്ക് കാര്യങ്ങള്‍ കടുപ്പമായി. ഇന്നിംഗ്സിന്റെ അവസാന പന്തില്‍ ഓസ്ട്രേലിയ ഓള്‍ഔട്ട് ആവുമ്പോള്‍ കാറെ 35 പന്തില്‍ നിന്ന് 55 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ മൂന്നും യൂസുവേന്ദ്ര ചഹാല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുമാണ് വീഴ്ത്തിയത്.