സീസണിലെ ആദ്യ ശതകം നഷ്ടമായി ഷോര്‍ട്ട്, ഹോബാര്‍ട്ടിനു കൂറ്റന്‍ സ്കോര്‍

ഓപ്പണിംഗ് ബാറ്റ്സ്മാന്‍ ഡി’ആര്‍ക്കി ഷോര്‍ട്ടിന്റെ മികവാര്‍ന്ന ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ സി‍ഡ്നി തണ്ടറിനെതിരെ മികച്ച സ്കോര്‍ കണ്ടത്തി ഹോബാര്‍ട്ട് ഹറികെയിന്‍സ്. മൂന്ന് റണ്‍സിനു ശതകം നഷ്ടമായെങ്കിലും ഷോര്‍ട്ടിന്റെയും ബെന്‍ മക്ഡര്‍മട്ടിന്റെയും ബാറ്റിംഗ് മികവില്‍ ഹോബാര്‍ട്ട് 3 വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് നേടുകയായിരുന്നു.

ഇന്ന് നടക്കുന്ന മത്സരങ്ങളില്‍ ആദ്യത്തേതില്‍ സിഡ്നി തണ്ടര്‍ ടോസ് നേടി ഹറികെയിന്‍സിനെ ബാറ്റിംഗിനയയ്ച്ചു. 63 പന്തില്‍ 97 റണ്‍സ് നേടിയ ഷോര്‍ട്ടിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനവും മാത്യൂ വെയിഡ്(27), ബെന്‍ മക്ഡര്‍മട്ട്(49*) എന്നിവരുടെ മികച്ച പിന്തുണയും മുതല്‍ക്കൂട്ടാക്കിയാണ് ഹോബാര്‍ട്ട് 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 189റണ്‍സ് നേടിയത്. ബെന്‍ 25 പന്തില്‍ നിന്നാണ് 49 റണ്‍സ് നേടിയത്.

9 ബൗണ്ടറിയും നാല് സിക്സും സഹിതമാണ് തന്റെ 97 റണ്‍സ് ഷോര്‍ട്ട് നേടിയത്. ഫവദ് അഹമ്മദ്, ഗുരീന്ദര്‍ സന്ധു, ഷെയിന്‍ വാട്സണ്‍ എന്നിവരാണ് സിഡ്നിയ്ക്കായി വിക്കറ്റുകള്‍ നേടിയത്. അരയ്ക്ക് മീതെ രണ്ട് ഫുള്‍ ടോസ് എറിഞ്ഞതിനു മിച്ചല്‍ മക്ലെനാഗനെ ബൗളിംഗില്‍ നിന്ന് സിഡ്നിയ്ക്ക് പിന്‍വലിക്കേണ്ടി വന്നിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ന്യൂസിലാണ്ട് ഏകദിന സ്ക്വാഡിലേക്ക് ഗുപ്ടില്‍ മടങ്ങിയെത്തുന്നു

പാക്കിസ്ഥാനെതിരെയുള്ള ന്യൂസിലാണ്ടിന്റെ 13 അംഗ സ്ക്വാഡിലേക്ക് തിരികെ എത്തി മാര്‍ട്ടിന്‍ ഗുപ്ടില്‍. പുതുവര്‍ഷ ദിവസമാണ് പാക് പരമ്പരയ്ക്കുള്ള ടീമിനെ ന്യൂസിലാണ്ട് ക്രിക്കറ്റ് പ്രഖ്യാപിച്ചത്. ജോര്‍ജ്ജ് വര്‍ക്കറിനെ ഒഴിവാക്കിയാണ് ഗുപ്ടിലിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പിതാവിന്റെ മരണത്തെത്തുടര്‍ന്ന് ടീമില്‍ നിന്ന് വിടുതല്‍ ആവശ്യപ്പെട്ട കോളിന്‍ ഡി ഗ്രാന്‍ഡോമിനെ തിരികെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അഞ്ച് മത്സരങ്ങളുള്ള ഏകദിന പരമ്പരയ്ക്ക് ശേഷം മൂന്ന് ടി20 മത്സരങ്ങളിലും ഇരു ടീമുകളും ഏറ്റുമുട്ടു.

സ്ക്വാഡ്: കെയിന്‍ വില്യംസണ്‍, ടോഡ് ആസ്ട്‍ലേ, ഡഗ് ബ്രേസ്‍വെല്‍, ട്രെന്റ് ബൗള്‍ട്ട്, ലോക്കി ഫെര്‍ഗൂസണ്‍, മാര്‍ട്ടിന്‍ ഗുപ്ടില്‍, മാറ്റ് ഹെന്‍റി, ടോം ലാഥം, കോളിന്‍ മുണ്‍റോ, ഹെന്‍റി നിക്കോളസ്, മിച്ചല്‍ സാന്റനര്‍, ടിം സൗത്തി, റോസ് ടെയിലര്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വെടിക്കെട്ടുമായി 2018 നെ സ്വാഗതം ചെയ്ത് മണ്‍റോ

വെസ്റ്റിന്‍ഡീസിനെതിരെ രണ്ടാം ടി20 മത്സരത്തില്‍ അതിവേഗ അര്‍ദ്ധ ശതകം നേടി കോളിന്‍ മണ്‍റോ. 18 പന്തില്‍ തന്റെ 50 റണ്‍സ് തികച്ച മണ്‍റോ 2018 ന്റെ തുടക്കം മികച്ചതാക്കുകയായിരുന്നു. 23 പന്തില്‍ നിന്ന് 66 റണ്‍സ് നേടി മണ്‍റോ പുറത്താകുമ്പോള്‍ 5.5 ഓവറില്‍ ന്യൂസിലാണ്ട് 2 വിക്കറ്റ് നഷ്ടത്തില്‍ 78 റണ്‍സ് നേടിയിരുന്നു.

11 ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങിയ ഇന്നിംഗ്സായിരുന്നു മണ്‍റോയുടേത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ജയം തേടി സിഡ്നി തണ്ടര്‍ ഹോബാര്‍ട്ടിനെതിരെ, ബൗളിംഗ് തിരഞ്ഞെടുത്തു

ഷെയിന്‍ വാട്സണ്‍ നേതൃത്വം നല്‍കുന്ന സിഡ്ന തണ്ടര്‍ തങ്ങളുടെ വിജയക്കുതിപ്പ് തുടരുവാന്‍ ഹോബാര്‍ട്ട് ഹറികെയിന്‍സിനെതിരെ. ഇന്ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.40 നു ആരംഭിക്കുന്ന മത്സരത്തില്‍ സിഡ്നി തണ്ടര്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ജോസ് ബട്‍ലറുടെ ബാറ്റിംഗ് മികവും ബൗളര്‍മാരും ചേര്‍ന്നാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ഒരു പറ്റം ഓള്‍റൗണ്ടര്‍മാരെ ആശ്രയിച്ചാണ് ഹറികെയിന്‍സ് തങ്ങളുടെ ബിഗ് ബാഷ് പ്രയാണം ആരംഭിച്ചിരിക്കുന്നത്. എന്നാല്‍ കാര്യമായ ഒരു പ്രഭാവം ഇതുവരെ ഉണ്ടാക്കാന്‍ ടീമിനായിട്ടില്ല. രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ടീം ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. സിഡ്നി തണ്ടര്‍ നാല് പോയിന്റുമായി നാലാം സ്ഥാനത്ത് നില നില്‍ക്കുന്നു. സിഡ്നി തണ്ടറിന്റെ അഞ്ചാം മത്സരമാണിത്.

ഹോബാര്‍ട്ട് ഹറികെയിന്‍സ്: അലക്സ് ഡൂളന്‍, ഡി`ആര്‍ക്കി ഷോര്‍ട്ട്, ബെന്‍ മക്ഡര്‍മട്ട്, ജോര്‍ജ്ജ് ബെയിലി, മാത്യൂ വെയിഡ്, ഡാനിയേല്‍ ക്രിസ്റ്റ്യന്‍, കാമറൂണ്‍ ബോയസ്, ക്ലൈവ് റോസ്, ജോഫ്ര ആര്‍ച്ചര്‍, സൈമണ്‍ മിലെങ്കോ, തൈമല്‍ മില്‍സ്

സിഡ്നി തണ്ടര്‍: കുര്‍ട്ടിസ് പാറ്റേര്‍സണ്‍, ജോസ് ബട്‍ലര്‍, ഷെയിന്‍ വാട്സണ്‍, കാലം ഫെര്‍ഗൂസണ്‍, ബെന്‍ റോഹ്റര്‍, റയാന്‍ ഗിബ്സണ്‍, ക്രിസ് ഗ്രീന്‍, അര്‍ജ്ജുന്‍ നായര്‍, ഫവദ് അഹമ്മദ്, മിച്ചല്‍ മക്ലെനാഗന്‍, ഗുരീന്ദര്‍ സന്ധു

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഏകദിനങ്ങള്‍ക്കും സ്റ്റോക്സില്ല, പകരം ദാവീദ് മലന്‍ ടീമില്‍

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്കായുള്ള ഇംഗ്ലണ്ട് ടീമിലേക്ക് ദാവീദ് മലനെ ഉള്‍പ്പെടുത്തി. ബ്രിസ്റ്റോള്‍ സംഭവത്തിനു ശേഷം ആഷസ് പരമ്പരയില്‍ നിന്ന് ഒഴിവാക്കപ്പെട്ട സ്റ്റോക്സിനെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ജനുവരി 14നു ആരംഭിക്കുന്ന പരമ്പരയ്ക്ക് മുമ്പ് കേസ് തീര്‍പ്പാവില്ല എന്ന് മനസ്സിലാക്കിയതോടെയാണ് സ്റ്റോക്സിനു പകരം ദാവീദ് മലനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ഇംഗ്ലണ്ട് തീരുമാനിച്ചത്.

ആഷസില്‍ ഇംഗ്ലണ്ട് നിരയില്‍ ഫോം കണ്ടെത്തിയ ചുരുക്കം ചില ബാറ്റ്സ്മാന്മാരില്‍ ഒരാള്‍ ആണ് ദാവീദ് മലന്‍. പെര്‍ത്തില്‍ മലന്‍ തന്റെ കന്നി ടെസ്റ്റ് ശതകവും സ്വന്തമാക്കിയിരുന്നു. ടി20 യില്‍ ഇംഗ്ലണ്ടിനായി വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം മുമ്പും പുറത്തെടുത്തിട്ടുള്ള താരമാണ് ദാവീദ് മലന്‍. സ്റ്റോക്സിന്റെ മടങ്ങി വരവ് എന്നുണ്ടാകുമെന്ന് വ്യക്തമാക്കുവാന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനും നിലവില്‍ കഴിയുന്നില്ല എന്നാണ് അറിയുവാന്‍ കഴിയുന്നത്.

ഇംഗ്ലണ്ടിനു വേണ്ടി കളിക്കുന്നില്ലെങ്കിലും സ്റ്റോക്സിനു താല്പര്യമെങ്കില്‍ ഐപിഎല്‍ കളിക്കാന്‍ അനുമതി നല്‍കുന്നതില്‍ ബോര്‍ഡിനു എതിര്‍പ്പൊന്നുമില്ല എന്ന് നേരത്തെ ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ടോം ഹാരിസണ്‍ വ്യക്തമാക്കിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അഫ്ഗാനിസ്ഥാനു ഇനി പുതിയ പരിശീലകന്‍

അഫ്ഗാന്‍ ക്രിക്കറ്റിനു പുതിയ പരിശീലകന്‍. മുന്‍ പരിശീലകന്‍ ലാല്‍ചന്ദ് രാജ്പുത് സ്ഥാനം ഒഴിഞ്ഞതിനെത്തുടര്‍ന്നുള്ള ഒഴിവിലേക്കാണ് മുന്‍ വെസ്റ്റിന്‍ഡീസ് താരം ഫില്‍ സിമ്മണ്‍സിനെ നിയമിച്ചിരിക്കുന്നത്. അയര്‍ലണ്ട്, വെസ്റ്റിന്‍ഡീസ് എന്നീ രാജ്യങ്ങളെ പരിശീലിച്ച മുന്‍ പരിചയവുമായാണ് സിമ്മണ്‍സ് എത്തുന്നത്. സിമ്മണ്‍സ് ചന്ദിക ഹതുരുസിംഗ മടങ്ങിയ ഒഴിവ് നികത്താന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ഇന്റര്‍വ്യൂകളിലും പങ്കെടുത്തിരിന്നു. 2017ല്‍ അഫ്ഗാനിസ്ഥാന്റെ കണ്‍സള്‍ട്ടന്റായി സിമ്മണ്‍സ് ചുമതല വഹിച്ചിരുന്നു.

എട്ട് വര്‍ഷത്തോളം അയര്‍ലണ്ട് പരിശീലകനായി തുടരുവാനുള്ള ഭാഗ്യം ഫില്‍ സിമ്മണ്‍സിനു ലഭിച്ചിരുന്നു. അതിനു ശേഷം വെസ്റ്റിന്‍ഡീസ് പരിശീലകനായി എത്തിയ സിമ്മണ്‍സിന്റെ പരിശീലനത്തിനു കീഴിലാണ് ലോക ടി20 കിരീടം വെസ്റ്റിന്‍ഡീസ് സ്വന്തമാക്കുന്നത്. സിംബാബ്‍വേയുമായുള്ള ടി20, ഏകദിന മത്സരങ്ങളാണ് ഫില്‍ സിമ്മണ്‍സിന്റെ ആദ്യ ദൗത്യം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഹീറ്റിനു നാണംകെട്ട തോല്‍വി, സ്ട്രൈക്കേഴ്സിനു വിജയം 56 റണ്‍സിനു

അഡിലെയിഡ് സ്ട്രൈക്കേഴ്സിനു ബിഗ് ബാഷി ബ്രിസ്ബെയിന്‍ ഹീറ്റിനെതിരെ 56 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത സ്ട്രൈക്കേഴ്സ് മുന്‍ നിര കാര്യമായ സംഭാവന നല്‍കിയില്ലെങ്കിലും മൈക്കല്‍ നേസേര്‍ പുറത്താകാതെ നേടിയ 40 റണ്‍സിന്റെ ബലത്തില്‍ സ്ട്രൈക്കേഴ്സ് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് നേടുകയായിരുന്നു. ജേക്ക് ലേമാന്‍(22), കോളിന്‍ ഇന്‍ഗ്രാം(23), ജേക്ക് വെതറാള്‍ഡ്(20) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ഹീറ്റിനു വേണ്ടി ജോഷ് ലാലോര്‍ മൂന്നും യസീര്‍ ഷാ രണ്ടും വിക്കറ്റ് നേടി.

ലക്ഷ്യം തേടി ഇറങ്ങിയ ഹീറ്റ് 16.2 ഓവറില്‍ 91 റണ്‍സില്‍ ഓള്‍ഔട്ട് ആയി. ബെന്‍ ലൗഗ്ലിന്‍ മൂന്നും റഷീദ് ഖാന്‍, മൈക്കല്‍ നേസേര്‍ രണ്ടും വിക്കറ്റ് നേടി. തന്റെ ഓള്‍റൗണ്ട് മികവിനു മൈക്കല്‍ നേസേര്‍ ആണ് മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുത്തത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഹാക്ക : ഓള്‍ ബ്ലാക്കുകളുടെ യുദ്ധഭേരി

ന്യൂസിലാണ്ടിനെ അവരുടെ ദേശീയ കായിക ഇനമായ റഗ്ബിയില്‍ പ്രതിനിധീകരിക്കുന്ന അവരുടെ പുരുഷ ടീമിനെയാണ് കായിക ലോകം ഓള്‍ ബ്ലാക്ക്സ് എന്ന് വിളിക്കുന്നത്. റഗ്ബിയുടെ ചരിത്രത്തിലെ അനിഷേധ്യ ജേതാക്കളായാണ് ഓള്‍ബ്ലാക്കുകള്‍ അറിയപ്പെടുന്നത്. 2003ല്‍ റഗ്ബിയില്‍ ലോക റാങ്കിംഗ് ആരംഭിച്ചതിനു ശേഷം ഏറ്റവും കൂടുതല്‍ കാലം ഒന്നാം റാങ്കിനുടമയായതും ന്യൂസിലാണ്ട് ടീം ആണ്. റഗ്ബി ചാംപ്യന്‍ഷിപ്പ് ചരിത്രത്തിലെ 19 വര്‍ഷ കാലയളവില്‍ 13 വട്ടം വിജയികളായി കരുത്ത് തെളിയിച്ചതാണ് ഓള്‍ ബ്ലാക്ക്സ് ടീം. 1905 വരെ കറുത്ത ജഴ്സിയും വെള്ള ഷോര്‍ട്സുമായിരുന്ന ന്യൂസിലാണ്ട് ടീം അതിനു ശേഷം പൂര്‍ണ്ണമായ കറുപ്പിലേക്ക് മാറി. അന്ന് മുതല്‍ ഓള്‍ ബ്ലാക്ക്സ് എന്ന നാമവും അവര്‍ക്കൊപ്പമുണ്ട്.

https://twitter.com/TomHall/status/893271501469765632

ലോക ജേതാക്കളായ ഈ ടീമിന്റെ കറുത്ത ജഴ്സിയോടൊപ്പം തന്നെ ഏറെ ശ്രദ്ധേയമായൊരു ആചാരമുണ്ട് – ഹാക്ക എന്ന യുദ്ധഭേരി. മത്സരം തുടങ്ങുന്നതിനു മുമ്പ് എതിര്‍ ടീമിനു നേരെ ഉയര്‍ത്തുന്ന വെല്ലുവിളിയാണ് ഹാക്ക നൃത്തം. ന്യൂസിലാണ്ടിലെ മാവോരി ഗോത്രവര്‍ഗ്ഗക്കാരുടെ പരമ്പരാഗത നൃത്തച്ചുവട്, അല്ലേല്‍ വെല്ലുവിളിയാണ് ഹാക്ക. യുദ്ധത്തില്‍ തങ്ങളുടെ ശക്തി പ്രകടിപ്പിക്കാനും അതുവഴി എതിരാളികളെ ഭയപ്പെടുത്തുന്നതിനുമായാണ് പൊതുവേ പോരാളികള്‍ ഹാക്ക നടപ്പിലാക്കിയിരുന്നത്. 1888-89 കാലഘട്ടത്തില്‍ ന്യൂസിലാണ്ട് റഗ്ബി ടീം ആദ്യമായി തങ്ങളുടെ മത്സരത്തിനു മുമ്പ് ഹാക്ക ചുവട് വയ്ക്കുകയും 1905 മുതല്‍ തുടര്‍ച്ചയായി അത് ചെയ്തു പോരുകയും ചെയ്യുന്നു.

https://twitter.com/elbloqueado/status/892438925171621892

ഹാക്കയില്‍ രണ്ട് ഭാഗങ്ങളാണ് ഉള്ളത്, ആദ്യ ഭാഗം ടീമിന്റെ നായകനാണ് നടത്തുന്നത്, തുടര്‍ന്ന് മറ്റംഗങ്ങളും അദ്ദേഹത്തിനോടൊപ്പം ഹാക്ക ചുവടുകള്‍ വയ്ക്കുവാന്‍ കൂടുന്നു. കാലുകള്‍ ശക്തിയായി തറയിലിടിച്ചു, കൈകള്‍ തുടകളില്‍ മുട്ടി ശബ്ദമുണ്ടാക്കിയും, കണ്ണുരുട്ടുക, നാക്ക് പുറത്തേക്ക് നീട്ടുക, ആക്രോശങ്ങളും ഗര്‍ജ്ജനങ്ങളും അടങ്ങിയ ചടുല നീക്കങ്ങളുമാണ് ഹാക്കയുടെ പ്രത്യേകത. രണ്ട് തരം പ്രധാന ഹാക്ക ഇനങ്ങളാണ് ഓള്‍ ബ്ലാക്ക്സ് ചുവട് വയ്ക്കുന്നത് – കാ മാറ്റേയും കാപ്പ ഒ പാംഗോയും. ഒരു മികച്ച ഹാക്കയില്‍ ഏറ്റവും പ്രധാനം കാലുകളും കൈകളും ഒരു പോലെ എല്ലാവരും ചലിപ്പിക്കുക എന്നതാണ്. പരമ്പരാഗതമായി ഹാക്ക സ്ത്രീകളും പുരുഷന്മാരും (ഗോത്ര സമൂഹം) ചെയ്യുമെങ്കിലും, വെതേരോ എന്നറിയപ്പെടുന്ന നാക്ക് പുറത്തേക്ക് നീട്ടി നടത്തുന്ന പ്രകടനം പുരുഷന്മാര്‍ മാത്രമാണ് പൊതുവേ ചെയ്ത് പോരുന്നത്.

ഹാക്ക പൊതുവേ റഗ്ബി പ്രേക്ഷകരാല്‍ സ്വീകരിക്കപ്പെട്ടതാണെങ്കിലും, അത് എതിരാളികളെ പ്രകോപിപ്പിക്കാനും ഭയപ്പെടുത്താനുമുള്ള ഒരു അടവായി പലയിടങ്ങളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ പൊതുവില്‍ ടീമുകളെല്ലാം തന്നെ ഇത് ന്യൂസിലാണ്ട് റഗ്ബി ടീമിന്റെ പൈതൃകത്തിന്റെ ഭാഗമാണെന്ന് അംഗീകരിച്ച് ഹാക്കയ്ക്ക് മതിയായ ബഹുമാനം കൊടുക്കാറുണ്ട്, എന്നാല്‍ ചില അവസരങ്ങളില്‍ ചില ടീമുകള്‍ ഹാക്കയെ പൂര്‍ണ്ണമായും അവഗണിക്കുന്ന സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. അതു പോല തന്നെ കാപ്പ ഒ പാംഗോയില്‍ കഴുത്തിനു കുറുകെ തള്ള വിരല്‍ നീക്കുന്ന ഹാക്ക ചലനം സൂചിപ്പിക്കുന്നത് കഴുത്തറുക്കുന്നതിനെയാണെന്ന് പറഞ്ഞൊരു വിവാദവും ഏറെക്കാലം നിലനിന്നിരുന്നു. എന്നാല്‍ അതിനു മവോരികള്‍ നല്‍കിയ വിശദീകരണം ഹൃദയത്തിലേക്കും ശ്വാസകോശത്തിലേക്കും ജീവവായു എത്തിക്കുന്നതിനെയാണ് ആ അംഗചലനം സൂചിപ്പിക്കുന്നതെന്നാണ്.

ഹാക്കയെ പ്രശസ്തമാക്കിയത് ന്യൂസിലാണ്ട് റഗ്ബി ടീമാണെങ്കിലും ഇന്ന് ന്യൂസിലാണ്ടുകാര്‍ അതിഥികളെ സ്വീകരിക്കാനും, വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളിലും അത് ചെയ്തു പോരുന്നു.

കേരളത്തിന്റെ ഇ ഭാസ്കരൻ

കബഡി ഇന്ത്യയുടെ ദേശീയ കായിക ഇനമല്ലെങ്കിലും വിജയ ചരിത്രം നോക്കുകയാണെങ്കിൽ ഇന്ത്യയുടെ ദേശീയ കായിക ഇനമായി പരിഗണിക്കാവുന്നതാണ്. ഇന്ന് വടക്കേ ഇന്ത്യയിലാണ് കബഡിക്ക് കൂടുതൽ വേരോട്ടമെങ്കിലും പണ്ട് കേരളത്തിലും കബഡി ആഘോഷിക്കപ്പെട്ടിരുന്നു. എൺപതുകളിൽ കേരളത്തിൽ മാത്രം മുന്നൂറിനു മുകളിൽ ക്ലബുകൾ ഉണ്ടായിരുന്നെന്ന് ചരിത്രം സൂചിപ്പിക്കുന്നു. സ്കൂൾ തലത്തിൽ നല്ല പ്രചാരത്തിലുണ്ടായിരുന്ന കബഡി കബഡി വിളികൾ പിന്നെ പതിയെ പതിയെ കുറഞ്ഞു വന്നു.

പ്രീമിയർ ലീഗുകളുടെ‌ കാലത്തിൽ കച്ചവട കണ്ണുകൾ കബഡിയിൽ പതിഞ്ഞപ്പോൾ  വീണ്ടും പ്രിയമേറുകയാണ് കബഡിയ്ക്ക്, പ്രോ കബഡി ലീഗിലൂടെ. പ്രോ ലീഗിൽ കേരളത്തിന്റെ ആധിപത്യം ഏറെയും പരിശീലകന്മാരിലൂടെയാണ്. അവരിൽ ആദ്യം വരുന്ന പേരാണ് കോച്ച് എടച്ചേരി ഭാസ്കരൻ എന്ന കണ്ണൂർക്കാരൻ. കബഡിയുടെ തലവര മാറ്റുന്നതിൽ മുഖ്യ പങ്കുവെച്ച ഒരാളായി ഇ ഭാസ്കരനെ ചരിത്രം രേഖപ്പെടുത്തും.image-2-l-r-shabeer-bapu-rishank-devadiga-ruushill-bhaskar-adidas-supratik-sen-ceou-sports-bhaskaran-edachery-jeeva-kumar-rakesh-kumar

പതിമൂന്നാം വയസ്സിൽ കണ്ണൂരിന്റെ മണ്ണുകളിൽ, ആഘോഷിക്കപ്പെടാത്ത, കബഡി കളിച്ചു തുടങ്ങിയതാണ് ഇ ഭാസ്കരൻ. അമ്പത്തി രണ്ടുകാരനായ അദ്ദേഹം, കബഡി പുതിയ മികവുമായി നിൽക്കുമ്പോഴും, അതിന്റെ അമരക്കരനായി തന്നെ തുടരുന്നു. 2014 മുതൽ പ്രോ കബഡിയിലെ കരുത്തരായ യു മുമ്പയുടെ പരിശീലകനാണ് ഭാസ്കരൻ സാർ. 2015ൽ അവരെ കിരീടത്തിലേക്കും നയിച്ചു. പരിശീലിപ്പിച്ച 32കളികളിൽ 23 കളികളും ജയിച്ച ഭാസ്കരൻ സാർ പ്രോ ലീഗിൽ മികച്ച റെക്കോർഡ് ആണ് കാത്തു സൂക്ഷിക്കുന്നത്.

ഇ ഭാസ്കരൻ 2010ൽ ഇന്ത്യൻ പുരിഷ ടീമിനെ ഏഷ്യൻ ഗെയിംസിൽ കിരീടത്തിലേക്ക് നയിച്ചു. 2014ൽ ഇന്ത്യൻ വനിതാ ടീമിന്റെ ചുമതല ഏറ്റെടുക്കേണ്ടി വന്ന അദ്ദേഹം വനിതകളേയും കിരീടത്തിലേക്ക് നയിച്ച് ഇന്ത്യൻ കബഡിയുടെ യശസ്സ് ഉയർത്തി.

പ്രോ ലീഗിലേക്ക് മലയാളി താരങ്ങളെ‌ കൊണ്ട് വരുന്നതിലും അദ്ദേഹം ശ്രദ്ധിച്ചു. പാലക്കാടുകാരനായ യൂവതാരമായ ശബീർ  ഇ ഭാസ്കരൻ ഉയർത്തിക്കൊണ്ടു വന്ന മലയാളി താരങ്ങളിൽ ഒന്നാണ്.

Exit mobile version