ആവേശവിജയവുമായി ഗയാന ആമസോണ്‍ വാരിയേഴ്സ് ഫൈനലിലേക്ക്

കരീബിയന്‍ പ്രീമിയര്‍ ലീഗ് 2018ന്റെ ഫൈനലിലേക്ക് യോഗ്യത നേടി ഗയാന ആമസോണ്‍ വാരിയേഴ്സ്. ഇന്ന് നടന്ന ആദ്യ ക്വാളിഫയറില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനെതിരെ ആവേശകരമായ 2 വിക്കറ്റ് വിജയമാണ് ഗയാന സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ട്രിന്‍ബാഗോ നൈറ്റഅ റൈഡേഴ്സിനു നിശ്ചിത 20 ഓവറില്‍ നിന്ന് 122/7 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. ഗയാന 8 വിക്കറ്റുകളുടെ നഷ്ടത്തില്‍ ഒരു പന്ത് ശേഷിക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. 39 റണ്‍സ് നേടിയ ഷിമ്രണ്‍ ഹെറ്റ്മ്യര്‍ കളിയിലെ താരമായി മാറിയപ്പോള്‍ 17 പന്തില്‍ നിന്ന് 30 റണ്‍സ് നേടിയ ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ് നിര്‍ണ്ണായക പ്രകടനം ഗയാനയ്ക്കായി പുറത്തെടുത്തു. സൊഹൈല്‍ തന്‍വീര്‍(10*), റൊമാരിയോ ഷെപ്പേര്‍ഡ്(13*) എന്നിവര്‍ ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ട്രിന്‍ബാഗോയ്ക്ക് തിരിച്ചടിയായത് ടോപ് ഓര്‍ഡറിന്റെ തകര്‍ച്ചയായിരുന്നു. സുനില്‍ നരൈന്‍, കോളിന്‍ മണ്‍റോ എന്നിവരെ പുറത്താക്കിയ ക്രിസ് ഗ്രീനിന്റെ സ്പെല്‍ ഗയാനയ്ക്ക് നിര്‍ണ്ണായകമായി. 4 ഓവറില്‍ 8 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ക്രിസ് ഗ്രീന്‍ തന്റെ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ഇന്നിംഗ്സിന്റെ അവസാനത്തോടെ വാലറ്റത്തില്‍ കോളിന്‍ ഇന്‍ഗ്രാം(25), ഡാരെന്‍ ബ്രാവോ(24), ഡ്വെയിന്‍ ബ്രാവോ(22) എന്നിവരുടെ മികവില്‍ ട്രിന്‍ബാഗോ 122 റണ്‍സിലേക്ക് എത്തുകയായിരുന്നു.

ക്രിസ് ഗ്രീനിനു പുറമെ സൊഹൈല്‍ തന്‍വീര്‍, റയാദ് എമ്രിറ്റ് എന്നിവരും രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ ഇമ്രാന്‍ താഹിര്‍ ഒരു വിക്കറ്റ് നേടി. പരാജയപ്പെട്ടുവെങ്കിലും ട്രിന്‍ബാഗോയ്ക്ക് ഒരവസരം കൂടി ഫൈനലിലേക്ക് എത്തുവാനായി ലഭിക്കും എന്നതില്‍ ആശ്വസിക്കാം.

പ്രാഥമിക ഘട്ടത്തിലെ അവസാന മത്സരത്തില്‍ വിജയം കൊയ്ത് ഗയാന

കരീബിയന്‍ പ്രീമിയര്‍ ലീഗ് പ്ലേ ഓഫുകള്‍ക്കായി ഒരുറങ്ങുമ്പോള്‍ പ്രാഥമിക ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഗയാനയ്ക്ക് ജയം. ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനെതിരെയാണ് ഗയാന ആമസോണ്‍ വാരിയേഴ്സ് ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയത്ത് നടന്ന മത്സരത്തില്‍ 6 വിക്കറ്റ് ജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ട്രിന്‍ബാഗോ 20 ഓവറില്‍ നിന്ന് 154/7 എന്ന സ്കോര്‍ നേടിയപ്പോള്‍ നാല് വിക്കറ്റുകളുടെ നഷ്ടത്തില്‍ 14.1 ഓവറില്‍ വിജയം ഗയാന സ്വന്തമാക്കി. 13 പന്തില്‍ 45 റണ്‍സ് നേടി പുറത്താകാതെ നിന്ന ഷെര്‍ഫെന്‍ റൂഥര്‍ഫോര്‍ഡ് ആണ് ഗയാനയുടെ താരമായി മാറിയത്.

കാമറൂണ്‍ ഡെല്‍പോര്‍ട്ട്(37), ഷിമ്രണ്‍ ഹെറ്റ്മ്യര്‍(59) എന്നിവരും വിജയികള്‍ക്കായി തിളങ്ങി. ട്രിന്‍ബാഗോയ്ക്കായി ഫവദ് അഹമ്മദ് രണ്ട് വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത നൈറ്റ് റൈഡേഴ്സിനു വേണ്ടി ഡാരെന്‍ ബ്രാവോ 42 റണ്‍സുമായി പുറത്താകാതെ ടീമിന്റെ ടോപ് സ്കോറര്‍ ആയി. കെവണ്‍ കൂപ്പര്‍ 14 പന്തില്‍ 30 റണ്‍സ് നേടിയപ്പോള്‍ ദിനേശ് രാംദിന്‍ 32 റണ്‍സ് നേടി. സൊഹൈല്‍ തന്‍വീര്‍, റയാദ് എമ്രിറ്റ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടി ഗയാന ബൗളര്‍മാരില്‍ തിളങ്ങി.

ജയമില്ലാതെ ബാര്‍ബഡോസ്, 9 റണ്‍സ് ജയം സ്വന്തമാക്കി ട്രിന്‍ബാഗോ

തുടര്‍ച്ചയായ തോല്‍വികളില്‍ നിന്ന കരകയറാനാകാതെ ബാര്‍ബഡോസ് ട്രിഡന്റ്സ്. ഇന്ന് നടന്ന തങ്ങളുടെ അവസാന മത്സരത്തില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനോട് ടീം പരാജയപ്പെട്ടപ്പോള്‍ എട്ടാമത്തെ തോല്‍വിയാണ് ബാര്‍ബഡോസ് ഏറ്റുവാങ്ങിയത്. 2 ജയം മാത്രം സ്വന്തമാക്കിയ ബാര്‍ബഡോസ് അവസാന സ്ഥാനക്കാരായി സീസണ്‍ അവസാനിപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ട്രിന്‍ബാഗോ 180 റണ്‍സ് നേടിയപ്പോള്‍ ബാര്‍ബഡോസിനു 171 റണ്‍സ് മാത്രമേ നേടാനായുള്ളു.

ദിനേശ് രാംദിന്‍ നേടിയ 51 റണ്‍സിനൊപ്പം ഡ്വെയിന്‍ ബ്രാവോ(33), കോളിന്‍ മണ്‍റോ(28), ക്രിസ് ലിന്‍(29) എന്നിവര്‍ കൂടി ചേര്‍ന്നപ്പോള്‍ 20 ഓവറില്‍ നിന്ന് 180/5 എന്ന സ്കോര്‍ നൈറ്റ് റൈഡേഴ്സ് നേടുകയായിരുന്നു. 31 പന്തില്‍ നിന്ന് 51 റണ്‍സുമായി രാംദിന്‍ ആണ് മികച്ച പ്രകടനം ടീമിനായി നടത്തിയത്. ബാര്‍ബഡോസിനായി ഇമ്രാന്‍ ഖാന്‍, ചെമര്‍ ഹോള്‍ഡര്‍ എന്നിവര്‍ രണ്ടും മുഹമ്മദ് ഇര്‍ഫാന്‍ ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ബാര്‍ബഡോസ് നിരയില്‍ 44 റണ്‍സുമായി നിക്കോളസ് പൂരന്‍ ആണ് ടീമിലെ ടോപ് സ്കോറര്‍. ഷായി ഹോപ് 26 റണ്‍സ് നേടി. അവസാന ഓവറില്‍ 24 റണ്‍സ് ജയിക്കുവാന്‍ വേണ്ടിയിരുന്ന ബാര്‍ബഡോസിനു ഓവറില്‍ നിന്ന് 14 റണ്‍സ് മാത്രമേ നേടാനായുള്ളു. 5 വിക്കറ്റുകളുടെ നഷ്ടത്തില്‍ 171 റണ്‍സാണ് ടീം നേടിയത്.

3 വിക്കറ്റ് വീഴ്ത്തിയ ട്രിന്‍ബാഗോ സ്പിന്നര്‍ ഫവദ് അഹമ്മദ് ആണ് കളിയിലെ താരം. അലി ഖാന് ഒരു വിക്കറ്റ് ലഭിച്ചു.

വീണ്ടും മണ്‍റോ, 67 റണ്‍സ് ജയം നേടി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്

വീണ്ടുമൊരു കോളിന്‍ മണ്‍റോ വെടിക്കെട്ടിന്റെ ബലത്തില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനു ഗയാനയ്ക്കെതിരെ ജയം. 56 പന്തില്‍ നിന്ന് 90 റണ്‍സ് നേടിയ കോളിന്‍ മണ്‍റോയുടെ ബാറ്റിംഗ് മികവില്‍ ആദ്യം ബാറ്റ് ചെയ്ത ട്രിന്‍ബാഗോ 7 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടുകയായിരുന്നു. ദിനേശ് രാംദിന്‍ 39 റണ്‍സ് നേടി മണ്‍റോയ്ക്ക് പിന്തുണ നല്‍കി. റോമാരിയോ ഷെപ്പേര്‍ഡ്, സൊഹൈല്‍ തന്‍വീര്‍ എന്നിവര്‍ ഗയാന ആമസോണ്‍ വാരിയേഴ്സിനു വേണ്ടി മൂന്ന് വീതം വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ആമസോണ്‍ 17.4 ഓവറില്‍ ഓള്‍ഔട്ട ആവുകയായിരുന്നു. റോഷോന്‍ പ്രിമസ് എട്ടാമനായി ഇറങ്ങി പുറത്താകാതെ നേടിയ 36 റണ്‍സാണ് ഓള്‍ഔട്ട് ആവുന്നതിനു മുമ്പ് ടീം സ്കോര്‍ 36 റണ്‍സില്‍ എത്തിച്ചത്. അലി ഖാന്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഡ്വെയിന്‍ ബ്രാവോ, ഫവദ് അഹമ്മദ്, ഖാരി പിയറി എന്നിവര്‍ രണ്ട് വീതം വിക്കറ്റുമായി ട്രിന്‍ബാഗോ ബൗളര്‍മാരില്‍ തിളങ്ങി.

അടിച്ച് തകര്‍ത്ത് മണ്‍റോ, ട്രിന്‍ബാഗോയ്ക്ക് 46 റണ്‍സ് ജയം

കോളിന്‍ മണ്‍റോ പുറത്താകാതെ 50 പന്തില്‍ നിന്ന് നേടിയ 76 റണ്‍സിന്റെ ബലത്തില്‍ മികച്ച സ്കോര്‍ നേടിയ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെതിരെ 46 റണ്‍സ് ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത് 199/4 എന്ന സ്കോര്‍ നേടിയ ട്രിന്‍ബോഗോയ്ക്കെതിരെ സെയിന്റ് കിറ്റ്സിനു 153/8 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു.

മണ്‍റോയ്ക്ക് പുറമേ ബ്രണ്ടന്‍ മക്കല്ലം(35), ഡ്വെയിന്‍ ബ്രാവോ(37*) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍. അല്‍സാരി ജോസഫ് രണ്ട് വിക്കറ്റും ഷെല്‍ഡണ്‍ കോട്രെല്‍, കാര്‍ലോസ് ബ്രാത്‍വൈറ്റ് എന്നിവര്‍ ഓരോ വിക്കറ്റും പാട്രിയറ്റ്സിനായി നേടി.

എവിന്‍ ലൂയിസ് നേടിയ അര്‍ദ്ധ ശതകം(52) മാത്രമാണ് പാട്രിയറ്റ്സ് നിരയിലെ ചെറുത്ത് നില്പ്. ഡെവണ്‍ തോമസ് 23 റണ്‍സും കാര്‍ലോസ് ബ്രാത്‍വൈറ്റ് 21 റണ്‍സും നേടി പുറത്തായി. ആന്‍ഡേഴ്സണ്‍ ഫിലിപ്പ് മൂന്നും ഫവദ് അഹമ്മദ് രണ്ടും വിക്കറ്റ് നേടി ട്രിന്‍ബാഗോ ബൗളര്‍മാരില്‍ തിളങ്ങി.

ലോക കപ്പ് സ്വപ്നങ്ങളുമായി ക്രിസ് ലിന്‍ കരിബീയന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് മടങ്ങി

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ തന്റെ സാന്നിദ്ധ്യം അവസാനിപ്പിച്ച് ക്രിസ് ലിന്‍ തിരികെ ഓസ്ട്രേലിയയിലേക്ക്. 2019 ലോകകപ്പ് ടീമില്‍ ഇടം പിടിക്കുന്നതിനായി തന്റെ ഏകദിന ഫോം മെച്ചപ്പെടുത്തുന്നതിനായി ജെഎല്‍ടി ഏകദിന കപ്പില്‍ കളിക്കുവാനായി ക്യൂന്‍സ്‍ലാന്‍ഡ് ബുള്‍സിലേക്കാണ് ക്രിസ് ലിന്‍ എത്തുന്നത്. സെപ്റ്റംബര്‍ 16നാണ് ടൂര്‍ണ്ണമെന്റ് ആരംഭിക്കുന്നത്.

കരിബീയന്‍ പ്രീമിയര്‍ ലീഗില്‍ താരം മോശം ഫോമിലാണ് ബാറ്റ് വീശിയിരുന്നത്. 6 മത്സരങ്ങളില്‍ നിന്ന് 74 റണ്‍സ് മാത്രമേ താരത്തിനു ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനു വേണ്ടി നേടുവാന്‍ സാധിച്ചിരുന്നുള്ളു. 2019 ലോകകപ്പില്‍ താരത്തിനു സാധ്യതയുണ്ടാക്കിയെടുക്കുവാന്‍ ജെഎല്‍ടി ഏകദിന കപ്പിലെ പ്രകടനം നിര്‍ണ്ണായകമായിരിക്കും.

2013ലാണ് താരം അവസാനമായി പ്രാദേശിക ഏകദിന ടൂര്‍ണ്ണമെന്റില്‍ കളിച്ചത്. 2014ല്‍ താരം ടീമിന്റെ നായകനായി പ്രഖ്യാപിക്കപ്പെട്ടുവെങ്കിലും തോളിന്റെ പരിക്ക് മൂലം ഒരു മത്സരത്തിലും കളിക്കാനായില്ല.

മക്കല്ലത്തിന്റെ തോളിലേറി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്

ബ്രണ്ടന്‍ മക്കല്ലത്തിന്റെ തോളിലേറി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനു ജയം. ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസ് ട്രിഡന്റ്സ് 20 ഓവറില്‍ നിന്ന് 8 വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സ് മാത്രം നേടിയപ്പോള്‍ ലക്ഷ്യം 16.3 ഓവറില്‍ 6 വിക്കറ്റുകളുടെ നഷ്ടത്തില്‍ നൈറ്റ് റൈഡേഴ്സ് മറികടക്കുകയായിരുന്നു. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തുവാനും നൈറ്റ് റൈഡേഴ്സിനായി.

ആദ്യം ബാറ്റ് ചെയ്ത ട്രിഡന്റ്സിനു തുടക്കം മോശമായിരുന്നു. 3/3 എന്ന നിലയില്‍ രണ്ടാം ഓവറിനുള്ളില്‍ ഡ്വെയിന്‍ സ്മിത്ത്, സ്റ്റീവന്‍ സ്മിത്ത്, ഷമാര്‍ സ്പ്രിംഗര്‍ എന്നിവരെ നഷ്ടപ്പെട്ട ശേഷം നിക്കോളസ് പൂരനും(34) ഷായി ഹോപ്പും(42) ചേര്‍ന്നാണ് ടീമിനു തിരികെ മത്സരത്തിലേക്ക് കൊണ്ടുവന്നത്. ഇരുവരും പുറത്തായ ശേഷം വീണ്ടും തകര്‍ച്ച നേരിട്ട ട്രിഡന്റ്സിനു വേണ്ടി നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ 30 റണ്‍സ് നേടി. നൈറ്റ് റൈഡേഴ്സിനു വേണ്ടി ഖാരി പിയറി, ഡ്വെയിന്‍ ബ്രാവോ, ഫവദ് അഹമ്മദ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

നൈറ്റ് റൈഡേഴ്സിനും തുടക്കം അത്ര മികച്ചതല്ലായിരുന്നു. സുനില്‍ നരൈന്‍(13), കോളിന്‍ മണ്‍റോ(14), ക്രിസ് ലിന്‍(8) എന്നിവര്‍ കാര്യമായ പ്രഭാവമുണ്ടാക്കാതെ പുറത്തായപ്പോള്‍ 9.1 ഓവറില്‍ 60/4 എനന നിലയിലായിരുന്നു ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. അവിടെ നിന്ന് ബ്രണ്ടന്‍ മക്കലം നേടിയ 66 റണ്‍സിന്റെയും ദിനേശ് രാംദിന്റെ 20 റണ്‍സിന്റെയും ബലത്തിലാണ് ജയം സ്വന്തമാക്കുവാന്‍ ടീമിനായത്.

മുഹമ്മദ് ഇര്‍ഫാന്‍ 2 വിക്കറ്റ് നേടിയപ്പോള്‍ ആഷ്‍ലി നഴ്സ്, റേയ്മണ്‍ റീഫര്‍, ഷമാര്‍ സ്പ്രിംഗര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നൈറ്റ് റൈഡേഴ്സിനു തോല്‍വി, പാട്രിയറ്റ്സിനു 42 റണ്‍സ് ജയം

ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനെതിരെ 42 റണ്‍സിന്റെ ജയം സ്വന്തമാക്കി സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്. ഇന്ന് നടന്ന കരീബിയന്‍ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാട്രിയറ്റ്സ് 20 ഓവറില്‍ 7 വിക്കറ്റുകളുടെ നഷ്ടത്തില്‍ 203 റണ്‍സ് നേടുകയായിരുന്നു. ഡെവണ്‍ സ്മിത്ത് നേടിയ 58 റണ്‍സിന്റെയും കാര്‍ലോസ് ബ്രാത്‍വൈറ്റിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെയും ബലത്തിലാണ് 200 കടക്കാന്‍ പാട്രിയറ്റ്സിനു സാധിച്ചത്. 15 പന്തില്‍ നിന്ന് 41 റണ്‍സാണ് ബ്രാത്‍വൈറ്റ് നേടിയത്.

ക്രിസ് ഗെയില്‍(35), ബെന്‍ കട്ടിംഗ്(25*) എന്നിവരും പാട്രിയറ്റ്സ് നിരയില്‍ തിളങ്ങി. നൈറ്റ് റൈഡേഴ്സിനു വേണ്ടി അലി ഖാന്‍ മൂന്ന് വിക്കറ്റും സുനില്‍ നരൈന്‍ 2 വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന്റെ പേരുകേട്ട ബാറ്റിംഗ് നിരയ്ക്ക് പക്ഷേ 20 ഓവറില്‍ നിന്ന് 161 റണ്‍സ് മാത്രമേ നേടാനായുള്ളു. 22 പന്തില്‍ നിന്ന് പുറത്താകാതെ 42 റണ്‍സുമായി നിന്ന കെവന്‍ കൂപ്പര്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍. 41 റണ്‍സ് നേടിയ ഡാരെന്‍ ബ്രാവോയും ടീമിനായി തിളങ്ങി. കോളിന്‍ മണ്‍റോ 35 റണ്‍സ് നേടി പുറത്തായി. 17 പന്തില്‍ നിന്ന് മികച്ച തുടക്കമാണ് മണ്‍റോ നല്‍കിയ്.

8 വിക്കറ്റുകളാണ് ട്രിന്‍ബാഗോയ്ക്ക് നഷ്ടമായത്. 2 വീതം വിക്കറ്റുമായി കാര്‍ലോസ് ബ്രാത്‍വൈറ്റ്, ജെര്‍മിയ ലൂയിസ്, ബെന്‍ കട്ടിംഗ് എന്നിവര്‍ വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ ഒരു വിക്കറ്റ് നേടിയ നേപ്പാള്‍ താരം സന്ദീപ് ലാമിച്ചാനെ പതിവു പോലെ കണിശതയോടെ പന്തെറിഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റസ്സല്‍ കൊടുങ്കാറ്റ്, തല്ലാവാസിനു തകര്‍പ്പന്‍ ജയം

ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന്റെ പടുകൂറ്റന്‍ സ്കോറിനെ മൂന്ന് പന്ത് ശേശിക്കെ മറികടന്ന് ജമൈക്ക തല്ലാവാസ്. ആന്‍ഡ്രേ റസ്സല്‍ ഉഗ്രരൂപം പൂണ്ട മത്സരത്തില്‍ 49 പന്തില്‍ നിന്ന് 13 സിക്സും 6 ബൗണ്ടറിയും സഹിതം 121 റണ്‍സ് നേടിയാണ് തല്ലാവാസിനെ വിജയത്തിലേക്ക് നയിച്ചത്. 19.3 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ വിജയം ഉറപ്പിച്ച തല്ലാവാസിനു വേണ്ടി ജോണ്‍സണ്‍ ചാള്‍സ്(24), കെന്നാര്‍ ലൂയിസ്(51) എന്നിവരും തിളങ്ങിയെങ്കിലും ആന്‍ഡ്രേ റസ്സല്‍ ഒറ്റയ്ക്കാണ് കളിയുടെ ഗതി മാറ്റിയത്. അലി ഖാന്‍ മൂന്നും ഫവദ് അഹമ്മദ് രണ്ടും വിക്കറ്റ് നേടി നൈറ്റ് റൈഡേഴ്സ് ബൗളര്‍മാരി തിളങ്ങി. നേരിട്ട ആദ്യ പന്തില്‍ റസ്സലിന്റെ ക്യാച്ച് കൈവിട്ടതും നൈറ്റ് റൈഡേഴ്സിനു തിരിച്ചടിയായി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സ് നേടുകയായിരുന്നു. കോളിന്‍ മണ്‍റോ(61), ബ്രണ്ടന്‍ മക്കല്ലം(56), ക്രിസ് ലിന്‍(46) എന്നിവര്‍ക്കൊപ്പം 29 റണ്‍സ് നേടി ഡാരെന്‍ ബ്രാവോയും ട്രിന്‍ബാഗോയ്ക്കായി തിളങ്ങി. തല്ലാവാസ് ബൗളര്‍മാരില്‍ ആന്‍ഡ്രേ റസ്സല്‍ മൂന്ന് വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

നൂറ് റണ്‍സിന്റെ ജയവുമായി ചാമ്പ്യന്മാര്‍ പടയോട്ടം ആരംഭിച്ചു

2018 കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ചാമ്പ്യന്മാര്‍ക്ക് വിജയത്തുടക്കം. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് കോളിന്‍ മണ്‍റോയുടെ മാന്‍ ഓഫ് ദി മാച്ച് പ്രകടനത്തിന്റെ ബലത്തിലാണ് 100 റണ്‍സ് വിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ടീം 6 വിക്കറ്റ് നഷ്ടത്തില്‍ 195/6 എന്ന സ്കോര്‍ നേടിയപ്പോള്‍ 17.3 ഓവറില്‍ സെയിന്റ് ലൂസിയ സ്റ്റാര്‍സ് പുറത്തായി.

മണ്‍റോ(68), ദിനേശ് രാംദിന്‍(50*) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗ് ആണ് മികച്ച സ്കോറിലേക്ക് ടീമിനെ നയിച്ചത്. 27 പന്തില്‍ നിന്ന് 4 സിക്സ് ഉള്‍പ്പെടെയായിരുന്നു രാംദിന്റെ വെടിക്കെട്ട് അര്‍ദ്ധ ശതകം. കീറണ്‍ പൊള്ളാര്‍ഡ്, മിച്ചല്‍ മക്ലെനാഗന്‍, കെസ്രിക് വില്യംസ് എന്നിവര്‍ സെയിന്റ് ലൂസിയയ്ക്കായി രണ്ട് വീതം വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ സ്റ്റാര്‍സ് നിരയില്‍ ആരു തന്നെ 20നു മേലുള്ല സ്കോര്‍ നേടിയില്ല. ആന്‍ഡ്രേ ഫ്ലെച്ചര്‍ 19 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയി. നൈറ്റ് റൈഡേഴ്സിനു വേണ്ടി വേണ്ടി ഡ്വെയിന്‍ ബ്രാവോ, ഫവദ് അഹമ്മദ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഫവദ് അഹമ്മദ് കരീബിയന്‍ പ്രീമിയര്‍ ലീഗിലേക്ക്, താരം ട്രിന്‍ബഗോയിലെത്തുന്നത് ഷദബ് ഖാനു പകരം

ഓസ്ട്രേലിയയുടെ ലെഗ് സ്പിന്‍ ബൗളര്‍ ഫവദ് അഹമ്മദിനെ സ്വന്തമാക്കി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. വരാനിരിക്കുന്ന സീസണില്‍ പാക്കിസ്ഥാന്‍ സ്പിന്നര്‍ ഷദബ് ഖാന്റെ സേവനം ടീമിനു ലഭിക്കില്ലെന്നുറപ്പായതോടെയാണ് പകരം താരത്തെ എത്തിക്കുവാന്‍ ടീം മുതിര്‍ന്നത്. കഴിഞ്ഞ സീസണില്‍ 12 വിക്കറ്റുകളുമായി മികച്ച പ്രകടനം പുറത്തെടുത്ത ഷദബ് ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവചിച്ച താരമാണ്.

ഷദബ് ഖാനെ നഷ്ടമാകുന്നത് തീര്‍ത്താല്‍ തീരാത്ത നഷ്ടമാണെന്ന് പറഞ്ഞ നൈറ്റ് റൈഡേഴ്സ് ഡയറക്ടര്‍ വെങ്കി മൈസൂര്‍ പകരം മികച്ച താരത്തെ ടീമിലെത്തിക്കുവാന്‍ സാധിച്ചത് ഏറെ ഗുണം ചെയ്യുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.

നിലവില്‍ കാനഡയിലെ ഗ്ലോബല്‍ ടി20 ലീഗില്‍ കളിച്ച് വരുന്ന ഫവദ് രണ്ട് മത്സരങ്ങളില്‍ നിന്നായി വാന്‍കോവര്‍ നൈറ്റ്സിനു വേണ്ടി 4 വിക്കറ്റ് നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version